വടക്കഞ്ചേരി: കൊലപാതകങ്ങളും മറ്റു ദുരൂഹമരണങ്ങളും മോഷണപരന്പരകളും അരങ്ങേറുന്ന വടക്കഞ്ചേരി മേഖലയിൽ ക്രൈം കേസുകൾ അന്വേഷിക്കാൻ പോലീസിൽ പ്രത്യേകവിഭാഗം പ്രവർത്തിക്കണമെന്ന ആവശ്യം ഉയരുന്നു. ലോ ആൻഡ് ഓർഡർ കേസുകളും ക്രൈം കേസുകളും ഒന്നിച്ച് അന്വേഷിക്കേണ്ടി വരുന്നതിനാൽ ക്രൈം കേസുകളിലെ അന്വേഷണം വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന വിലയിരുത്തലിലാണ് ഈ അഭിപ്രായം ഉയരുന്നത്. കേസുകൾ സംബന്ധിച്ച് ശരിയായ അന്വേഷണമില്ലാതെ അവസാനിപ്പിക്കുന്ന സാഹചര്യം കുറ്റകൃത്യങ്ങൾ ആവർത്തിക്കാനും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയ്ക്കടുത്ത് പന്നിയങ്കര കരിങ്കൽക്വാറി വഴിയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി വഴിവക്കിലെ ചാലിൽ തള്ളിയ സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമായി വരും. കൈകാലുകൾ ഒടിച്ചനിലയിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുവർഷംമുന്പ് ഇവിടെ അടുത്തുതന്നെ തേനിടുക്ക് പൂച്ചപ്പാറയിൽ പാറമടയ്ക്കുള്ളിൽ വീഴ് ലി സ്വദേശിയായ 66 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മനുഷ്യർക്ക് കയറാൻ ബുദ്ധിമുട്ടുള്ള ദ്വാരംപോലെയുള്ള പാറക്കുള്ളിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്വയം നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഇയാൾ…
Read MoreCategory: Palakkad
ദേശീയപാതയിൽ ഓയിൽ ചോർന്ന് വാഹനാപകടം; പത്തോളം പേർക്ക് പരിക്ക്; നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മറ്റ് അപകടങ്ങൾ ഒഴിവായി
വടക്കഞ്ചേരി: ദേശീയപാത കാരയങ്കാടിനടുത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഓയിൽ ചോർന്ന് വാഹനങ്ങൾ തെന്നിവീണ് പത്തോളം പേർക്ക് പരിക്കേറ്റു. റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ഏഴ് വാഹനങ്ങളാണ് റോഡിൽ മറിഞ്ഞത്. പരിക്കേറ്റവർ മംഗലം പാലത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇന്നുരാവിലെ ആറുമണിയോടെയാണ് സംഭവം. ഏതോ വാഹനത്തിൽ നിന്നും ഓയിൽ പോയതാന്നെന്നാണ് സംശയിക്കുന്നു. രാവിലെ ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നതിനാൽ റോഡിൽ ഒഴുകിയ ഓയിലിൽ വാഹനങ്ങൾ തെന്നിമറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. ഏഴ് ബൈക്കുകൾ തെന്നി മറിഞ്ഞു. വാഹനങ്ങൾ മറിയുന്നത് കണ്ട് ഓടിയെത്തിയ പാൽ വിതരണക്കാരനായ മുഹമ്മദ് ഹാരിസും നാട്ടുകാരും ചേർന്ന് മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതോടെയാണ് കൂടുതൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കിത്. പിന്നീട് വടക്കഞ്ചേരി പോലീസും ഹൈവെ പോലീസും സ്ഥലത്തെത്തി റോഡ് വൃത്തിയായി കഴുകിയശേഷമാണ് അപകട സാധ്യത ഒഴിവായത്.
Read Moreവേലിചാടിയെത്തിയത് മോഷണ ലക്ഷ്യത്തോടെ; വൃദ്ധയെ പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ച് കൊന്ന് ആഭരണങ്ങൾ കവർന്നു; എലപ്പുള്ളിയിലെ വയോധികയുടെ മരണത്തിൽ യുവാവിനെ പോലീസ്കു ടുക്കിയതിങ്ങനെ…
പാലക്കാട്: വാളയാർ എലപ്പുള്ളിയിൽ തനിച്ചുതാമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയത് പീഡനത്തിനിരയാക്കിയതിനു ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ രാത്രി വൈകി ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം ഉള്ളത്. ഇന്നലെ രാവിലെയാണ് എലപ്പുള്ളി കരിമിയൻകോട് പരേതനായ ആറുച്ചാമിയുടെ ഭാര്യ ജാനകി എന്ന ജാനു (72) വിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാനുവിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്റെ സ്വർണമാല നഷ്ടപ്പെട്ടിരുന്നു. രാവിലെ നാട്ടുകാരാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലും ശരീരത്തിലും ചില പാടുകൾ കണ്ടു. തുടർന്ന് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങി. മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതി അയൽവാസിയായ കരിന്പിയൻകോട് സ്വദേശി ബാബുവിനെ (33) അറസ്റ്റ് ചെയ്തു. ഇയാളെ വീട്ടുപരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന പരിസരവാസികളുടെ മൊഴിയെത്തുടർന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ മോഷണം നടത്താൻ കൊലപാതകം…
Read Moreകൊഴിഞ്ഞാമ്പാറ ടൗണില്‍ അനധികൃത വാഹന പാര്‍ക്കിംഗ് ; കാല്‍നടയാത്ര അപകട ഭീഷണിയിൽ
ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡിനു മുന്നിലെ വാഹന തിരക്കേറിയ പാതയില്‍ റോഡിനിരുവശത്തും അനധികൃത വാഹന പാര്‍ക്കിങ്ങ് കാല്നടയാത്രക്കാര്ക് അപകട ഭീഷണിയായിരിക്കുകയാണ്. പോലിസ് സ്റ്റേഷന് മുതല്‍ ഗണപതി ക്ഷേത്രത്തിനു ഇരുവശത്തും ഇരുക്രവാ ഹനങ്ങള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലാണ് നിര്‍ത്തിയിടുന്നത്. ഇക്കാരണത്താല്‍ കൈഞ്ഞുങ്ങളുമായി വരുന്ന സ്ത്രീകള്‍ റോഡിലൂടെയാണ് നടന്നു പോവേണ്ടി വരുന്നത്. സ്റ്റാന്‍ഡില്‍ നിന്നു നല്ലേപ്പിള്ളി ഭാഗത്തേക്ക് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ അനധികൃത പാര്‍ക്കിങ്ങ് മാര്‍ഗ്ഗതടസ്സവും ഉണ്ടാക്കുന്നുണ്ട് .റോഡില്‍ നോ പാര്‍ക്കിങ്ങ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടാറുമുണ്ട്. ഇതു മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ആവശ്യക്കാര്‍ കയറാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.മുന്‍പ് സ്റ്റാന്‍ഡിനുമുന്നില്‍ പോലീസ് ഹോം ഗാര്‍ഡിനെ നിയോഗിച്ച് ഗതാഗത നിയന്ത്രണം നടത്തിയിരുന്നു. ഇപ്പോള്‍ ഹോം ഗാര്‍ഡിനെ പിന്‍വലിച്ച തോടെയാണ് അനധികൃത വാഹന പാര്‍ക്കിങ്ങ് കൂടിയിട്ടുള്ളത്.പൊള്ളാച്ചി ,കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന പാതയെന്നതിനാല്‍ നൂറുകണക്കിന് സര്‍വ്വീസ് ബസ്സുകള്‍ക്കു പുറമെ തീര്‍ത്ഥാടന,വിനോദസഞ്ചാര വാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന…
Read Moreകനത്ത വേനലിലും ജല സമൃദ്ധമെങ്കിലും; മുതലിയാര്കുളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും; അമ്പതോളം കുടുംങ്ങൾ ദുരിതത്തിൽ
കൊല്ലങ്കോട്: അമ്പതോളം കുടുംബങ്ങള്‍ക്ക് കുളിക്കുന്നതിനും വസ്ത്രങ്ങള്‍ കഴുകുന്നതിനുമുപയോഗിക്കുന്ന മുതലിയാര്കുളത്തിലെ വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടാവുന്നതായി പരാതി. വെള്ളം കടുത്ത പച്ച നിറത്തിലാണ് കാണപ്പെടുന്നത്.ഇതില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ ഉണ്ടാവുന്നതായും പരാതിയുണ്ട്. ഏകദേശം എഴുപതു വര്‍ഷം മുമ്പാണ് രണ്ടേക്കര്‍ വിസ്തൃതിയില്‍ കുളം നിര്‍മ്മിച്ചിരിക്കുന്നത്. വിശാലമായ രീതിയില്‍ അഞ്ച് കുളിക്കടവുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കലപ്പഴക്കം കാരണം മിക്കതും നശിച്ച നിലയിലാണെന്നതിനാല്‍ അപകട ഭീതിയിലണ് കുളത്തിലിറങ്ങുന്നത്. കുളത്തിനു ചുറ്റും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞു കാണപ്പെടുണ്ട്. രാത്രി സമയങ്ങളില്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വിവിധ മാലിന്യം ഇരുചക്രവാഹനങ്ങളില്‍ ഇടാറുണ്ടെന്നും ആരോപണമുണ്ട്.രാത്രി സമയങ്ങളില്‍ കുളത്തിലെ ദുര്‍ഗന്ധം സമീപ വീടുകളിലേക്കും എത്തുന്നുതായും സമീപവാസികള്‍ പറയുന്നു. കുളത്തിന്റെ ചുറ്റുമതില്‍ മിക്ക ഭാഗത്തും ഇടിഞ്ഞു വീണിട്ടുണ്ട്.കുളം നവീകരിക്കാന്‍ 1991ല്‍ ഒന്നര ലക്ഷവും 2003ല്‍ രണ്ടര ലക്ഷവും അനുവദിച്ചിരുന്നെങ്കിലും യാതൊരു വിധത്തിലുള്ള നവീകരണവും നടന്നിട്ടില്ല.കുളം നിര്‍മ്മാണ സമയത്ത് ചുമട് കടത്തുന്നതിന് ഭാരവണ്ടികളും യാത്രക്കായി…
Read Moreകുടിവെള്ളം വിലയ്ക്കുവാങ്ങാൻ പണമില്ല; പന്തലാംപാടം രക്കാണ്ടിയിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം വറുതിയില്‍
വടക്കഞ്ചേരി: കുടിവെള്ളം എത്തിക്കാന്‍ പണമില്ലാതെ പന്തലാംപാടത്തിനടുത്തെ രക്കാണ്ടിയിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം വറുതിയുടെ പടുകുടിയില്. കോളനിയില്‍ വെള്ളമില്ലാത്തതിനാല്‍ വന്‍വിലകൊടുത്ത് ദൂരസ്ഥലങ്ങളില്നിന്നാണ് ഇവര്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കുന്നത്. അഞ്ഞൂറു ലിറ്റര്‍ വെള്ളം എത്തിക്കാന്‍ 350 രൂപ വാഹനത്തിനു ചെലവുവരുന്നതായി കോളനിയിലെ സ്ത്രീകള്‍ പറഞ്ഞു. വെള്ളം വാങ്ങാന്‍ പണമില്ലെങ്കില്‍ കുളിയും തുണികഴുകലും ഒഴിവാക്കി കക്കൂസിലേക്കും അടുക്കളയിലേക്കും അത്യാവശ്യം വേണ്ട വെള്ളം ഉപയോഗിച്ച് കഴിഞ്ഞൂകൂടുകയാണ് ഇവര്‍. അഞ്ഞൂറുലിറ്റര്‍ വീതം ആഴ്ചയില്‍ മൂന്നോ നാലോതവണ വെള്ളം എത്തിച്ചാല്‍ മാത്രമേ പ്രാഥമികാവശ്യങ്ങള്‍ നടക്കൂ. എന്നാല്‍ അതിനുള്ള വരുമാനം കുടുംബങ്ങള്‍ക്കില്ല. കാട്ടില്‍നിന്നും തോട്ടങ്ങളില്‍നിന്നും പച്ചമരുന്നുകള്‍ ശേഖരിച്ച് വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനമാണ് ഇവര്‍ക്കുള്ളത്. ജലക്ഷാമംമൂലം തുണികഴുകലും കുളിയും ഇല്ലാതായതോടെ കുട്ടികളില്‍ ചൊറിയും മറ്റു ത്വക്ക് രോഗങ്ങളും പിടിപെടുന്നുണ്ട്. എണ്ണൂറുമീറ്റര്‍ ചുറ്റളവില്‍ 25 ആദിവാസി കുടുംബങ്ങളാണ് കോളനിയിലുള്ളത്. ഇതില്‍ 12 വീടുകള്‍ ഒരേസ്ഥലത്തും മറ്റു 13 വീടുകള്‍ ഒറ്റയ്ക്കും…
Read Moreപച്ചപ്പ് നിലനിർത്താനും കുടിവെള്ളത്തിനുമായി മംഗലം പാലത്തിന് താഴെ തൊഴിലുറപ്പില്‍ താത്കാലിക തടയണ നിര്‍മാണം
വടക്കഞ്ചേരി: മംഗലം പാലത്തിനുതാഴെ മൂച്ചിതൊടി ഭാഗത്ത് പുഴക്ക് കുറുകെ താത്കാലിക തടയണ നിര്‍മിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരുമാസത്തോളം നീണ്ട പ്രവൃത്തിയിലൂടെ തടയണ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുഴയോരത്തെ പച്ചതുരുത്ത് നനക്കുന്നതിനൊപ്പം പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായാണ് തടയണ നിര്‍മാണമെന്ന് ഹരിതകേരള മിഷന് കിഴക്കഞ്ചേരി ഡിവിഷന് ആര്‍പികെ.എം.രാജു പറഞ്ഞു. പച്ചതുരുത്തുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മുള്ളുവേലി കെട്ടി സംരക്ഷിക്കുന്നുണ്ട്. നേരത്തെ കെട്ടിയ വേലി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreസ്ഥലമെടുപ്പ് കഴിഞ്ഞിട്ടും മണ്ണാര്‍ക്കാട് സബ്ജയിലിന്റെ നിർമാണ പ്രവർത്തനത്തിൽ അനിശ്ചിതത്വം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് തുടങ്ങാന്‍ പോകുന്ന സബ്ജയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. സ്ഥലമെടുപ്പ് കഴിഞ്ഞിട്ടും നിര്‍മാണപ്രവൃത്തികള്‍ നീണ്ടുപോകുകയാണ് ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് സ്പെഷല്‍ സബ് ജയില്‍ തുടങ്ങുന്നതിന്റെ സ്ഥലമെടുപ്പ് അനിശ്ചിതത്വം നീളുന്നു. കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ കിഴക്ക് ഭാഗത്ത് കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ 131/14 സര്‍വേ നമ്പറിലെ ഏഴേക്കര്‍ സ്ഥലമാണ് ജയിലിനായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് നോഡല്‍ ഓഫീസര്‍ സി.പി.രാജേഷ്, അന്നത്തെ ജയില്‍ സൂപ്രണ്ടായിരുന്ന എസ്.ശിവദാസന്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥ സുനിത, വില്ലേജ് ഓഫീസര്‍ വിനോദ്, താലൂക്ക് സര്‍വ്വേയര്‍ ജയന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സ്ഥലമെടുപ്പ് നടത്തുന്നതിനുവേണ്ടി സര്വേനടപടികളും പൂര്‍ത്തിയായിട്ടുണ്ടായിരുന്നു. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ജയില്‍ നിര്‍മാണം ഇഴയുകയാണ്.രണ്ട് സര്‍വേ നമ്പറില്‍പെട്ട സ്ഥലമായതിനാല്‍ 131/14 ലെ അഞ്ചേക്കര്‍ സ്ഥലം ജയില്‍ നിര്‍മാണത്തിന് ഉചിതമാണെന്ന് അധികൃതര്‍ പറഞ്ഞത്.…
Read Moreപ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുക്ഷാമം രൂക്ഷം; അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു
മണ്ണാര്‍ക്കാട്: ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ക്ക് വ്യാപകമായി ക്ഷാമം നേരിടുന്നതായി പരാതി. ഇതേതുടര്‍ന്ന് സ്വകാര്യ ഏജന്‍സിയുടെയും, മെഡിക്കല്‍ ഷോപ്പുകളിലും നീതി മെഡിക്കല്‍ സ്റ്റോര്‍കളിലും നിന്നും മരുന്ന് കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആണ് മരുന്നുകളുടെ കുറവ് അനുഭപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റെല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള മരുന്നുക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പുഴ ,തെങ്കര, തച്ചമ്പാറ, കരിമ്പ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ഇല്ലാത്തത് മൂലം സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആശുപത്രി അധികൃതര്‍ പലപ്പോഴും സ്വകാര്യ ഏജന്‍സികളെ സമീപിച്ചു മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാണ്. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. പല ആശുപത്രികളിലും കുത്തിവെപ്പിനുള്ള അവശ്യമരുന്നുകളും സിറിഞ്ചും ഇല്ല. കാന്‍സര്‍, ഹൃദ്രോഗം എന്നിവയ്ക്കുമുതല് ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍വരെ…
Read Moreനോക്കണ്ട സംഗതി സൂപ്പറാാ… പഴ സ്ഥാനം പിടിച്ചടക്കാൻ നാടന്‍ ബാത്ത് സ്ക്രബ്ബർ എന്ന പീച്ചിങ്ങ
തൃശൂര്‍: സോപ്പും ബോഡിവാഷുമൊക്കെ അടക്കി വാഴുന്ന കുളിമുറികളിലേക്ക് നാടന്ബാത്ത് സ്ക്രബ്ബര്‍ എന്ന പീച്ചിങ്ങ തിരിച്ചെത്തുന്നു!! തൃശൂരിന്റെ വഴിവാണിഭ വിപണിയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് പീച്ചിങ്ങയാണ്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി ജയനാണ് ശക്തന് സ്റ്റാന്‍ഡിനു സമീപം പീച്ചിങ്ങകളുമായി വില്പനക്കെത്തിയത്. കൂലിപ്പണിക്കാരനായിരുന്ന ജയന് പ്രായം എഴുപതായതോടെയാണ് കൂലിപ്പണി വിട്ട് പീച്ചിങ്ങ വില്പനയിലേക്ക് തിരിഞ്ഞത്. സുഹൃത്തും ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയുമായ കണ്ണനാണ് തൃശൂര്‍ ജില്ലയിലെ പലയിടങ്ങളില്‍ നിന്നായി പീച്ചിങ്ങ ശേഖരിക്കുന്നത്. ഇത് ഉണക്കി തോടു കളഞ്ഞ് ജയന് വില്പന നടത്തും. രണ്ടെണ്ണത്തിന് പതിനഞ്ചുരൂപ എന്ന നിരക്കിലാണ് പീച്ചിങ്ങ വില്പന. പുതിയ തലമുറയേക്കാള്‍ കൂടുതലും പഴയ തലമുറയില്‍പെട്ടവര്‍ തന്നെയാണത്രെ പീച്ചിങ്ങയുടെ ആവശ്യക്കാര്‍.
Read More