മണ്ണാര്‍ക്കാട്: ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ക്ക് വ്യാപകമായി ക്ഷാമം നേരിടുന്നതായി പരാതി. ഇതേതുടര്‍ന്ന് സ്വകാര്യ ഏജന്‍സിയുടെയും, മെഡിക്കല്‍ ഷോപ്പുകളിലും നീതി മെഡിക്കല്‍ സ്റ്റോര്‍കളിലും നിന്നും മരുന്ന് കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആണ് മരുന്നുകളുടെ കുറവ് അനുഭപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റെല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള മരുന്നുക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പുഴ ,തെങ്കര, തച്ചമ്പാറ, കരിമ്പ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ഇല്ലാത്തത് മൂലം സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആശുപത്രി അധികൃതര്‍ പലപ്പോഴും സ്വകാര്യ ഏജന്‍സികളെ സമീപിച്ചു മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാണ്. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. പല ആശുപത്രികളിലും കുത്തിവെപ്പിനുള്ള അവശ്യമരുന്നുകളും സിറിഞ്ചും ഇല്ല. കാന്‍സര്‍, ഹൃദ്രോഗം എന്നിവയ്ക്കുമുതല് ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍വരെ…
Read MoreCategory: Palakkad
നോക്കണ്ട സംഗതി സൂപ്പറാാ… പഴ സ്ഥാനം പിടിച്ചടക്കാൻ നാടന്‍ ബാത്ത് സ്ക്രബ്ബർ എന്ന പീച്ചിങ്ങ
തൃശൂര്‍: സോപ്പും ബോഡിവാഷുമൊക്കെ അടക്കി വാഴുന്ന കുളിമുറികളിലേക്ക് നാടന്ബാത്ത് സ്ക്രബ്ബര്‍ എന്ന പീച്ചിങ്ങ തിരിച്ചെത്തുന്നു!! തൃശൂരിന്റെ വഴിവാണിഭ വിപണിയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് പീച്ചിങ്ങയാണ്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി ജയനാണ് ശക്തന് സ്റ്റാന്‍ഡിനു സമീപം പീച്ചിങ്ങകളുമായി വില്പനക്കെത്തിയത്. കൂലിപ്പണിക്കാരനായിരുന്ന ജയന് പ്രായം എഴുപതായതോടെയാണ് കൂലിപ്പണി വിട്ട് പീച്ചിങ്ങ വില്പനയിലേക്ക് തിരിഞ്ഞത്. സുഹൃത്തും ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയുമായ കണ്ണനാണ് തൃശൂര്‍ ജില്ലയിലെ പലയിടങ്ങളില്‍ നിന്നായി പീച്ചിങ്ങ ശേഖരിക്കുന്നത്. ഇത് ഉണക്കി തോടു കളഞ്ഞ് ജയന് വില്പന നടത്തും. രണ്ടെണ്ണത്തിന് പതിനഞ്ചുരൂപ എന്ന നിരക്കിലാണ് പീച്ചിങ്ങ വില്പന. പുതിയ തലമുറയേക്കാള്‍ കൂടുതലും പഴയ തലമുറയില്‍പെട്ടവര്‍ തന്നെയാണത്രെ പീച്ചിങ്ങയുടെ ആവശ്യക്കാര്‍.
Read Moreകേന്ദ്രത്തിന്റേത് രാജ്യത്തെ ശിഥിലമാക്കുന്ന നയമെന്ന് കാന്തപുരം
ചാവക്കാട്: രാജ്യത്തെ ശിഥിലമാക്കുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഭരണകൂടത്തിന്റെ പ്രാഥമിക ദൗത്യം ജനങ്ങൾക്കു സംരക്ഷണം ഒരുക്കലാണ്. ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യനീതി വിഭാവനം ചെയ്യുന്പോൾ ചില മതവിഭാഗങ്ങളെ രണ്ടാംകിടക്കാരായി വേർതിരിക്കുന്നത് ശരിയല്ലെന്ന് കാന്തപുരം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നടത്തിയ ദേശരക്ഷ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ കലാപാഹ്വാനം നടത്തിയവരെ തുറങ്കിലടയ്ക്കണം. വർഗീയ കലാപങ്ങൾ ഇന്ത്യക്കു ശാപമാണെന്നും ഇത് വികസനത്തെ ബാധിക്കുമെന്നും മുസ്ലിയാർ ഓർമപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഫസൽ തങ്ങൾ വാടാനപ്പള്ളി അധ്യക്ഷനായിരുന്നു. സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൾ ഖാദർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് എന്നിവർ…
Read Moreതടയണകെട്ടിയതോടെ കൃഷിക്കു വെള്ളമില്ല; ജലസേചന മന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കർഷകർ
കല്ലേറ്റുംങ്കര: ആളൂർ പഞ്ചായത്തിലെ അയ്യൻപടയ്ക്കൽ വെള്ളക്കെട്ടി നിർത്തി 50 ഏക്കർ കൃഷി നശിപ്പിക്കുകയും, വേളൂക്കര പഞ്ചായത്ത് പരിധിയിലേക്ക് അർഹതപ്പെട്ട വെള്ളം ലഭിക്കാത്ത സംഭവത്തിൽ ജലേസചന മന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായി. അവിട്ടത്തൂർ-കൊറ്റനെല്ലൂർ ഇറിഗേഷൻ പ്രൊജക്ട് ജലലഭ്യത കുറവിനാൽ ഇരിങ്ങാലക്കുട ചെറുകിട ജലസേചന വിഭാഗം ഉപേക്ഷിച്ച സാഹചര്യത്തിൽ വേളൂക്കര പഞ്ചായത്തിലെ കർഷകരുടെ നേതൃത്വത്തിൽ കൊറ്റനെല്ലൂരിൽ ചേർന്ന ജനകീയ കൃഷി സംരക്ഷണ സമിതി യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡന്റ് വാക്സറിൻ പെരെപ്പാടൻ യോഗം ഉദ്ഘാടനം ചെയ്തു. വേളൂക്കരയിലെ പല പ്രദേശങ്ങളും വെള്ളമില്ലാത്തതിനാൽ കൃഷി ചെയ്യാനാകാതെ വരണ്ട് ഉണങ്ങുകയാണ്. ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം പ്രകാരം വലതുകര മെയിൻ കനാലിലൂടെ എത്തുന്ന വെള്ളത്തിന്റെ ഒരുഭാഗം വടുവൻ തോട്ടിൽ കെട്ടി നിർത്തിയാണ് അയ്യൻപട്ക്കയിൽ വെള്ളക്കെട്ടുണ്ടാക്കുന്നത്. ഈ അനധികൃത തടയണമൂലം മെയിൻ കനാലിൽ നിന്ന് വടുവൻ തോട്ടിലേക്കും അവിടെ…
Read Moreജില്ല കുടിവെള്ള ക്ഷാമത്തിൽ ബുദ്ധിമുട്ടുമ്പോൾ ജലസമൃദ്ധിയില്‍ വിദ്യുത്നഗറിലെ ഭീമന് കിണർ
ഒലവക്കോട്: വേനല്‍ കനത്തു ജില്ലയില്‍ കുടിവെളളക്ഷാമം രൂക്ഷമാകുമ്പോഴും നഗരത്തിലെ ഭീമന് കിണർ തെളിനീരിന്റെ അക്ഷയപാത്രമാകുകയാണ്. നഗരസഭ നാലാംവാര്ഡില്പെട്ട പറക്കുന്നം വിദ്യുത്നഗറിലെ ഭീമന് കിണറാണ് ഒരുവേനലിലും വറ്റാതെ നിറസമൃദ്ധിയിലാകുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കൃഷിഭൂമിയായിരുന്ന പ്രദേശം കാലാനുസൃതമായി ഹൗസിംഗ് കോളനിയായെങ്കിലും കിണർ ഇപ്പോഴും പഴയ പ്രൗഢിയില്തന്നെ. വര്‍ഷങ്ങളായി ഉപയോഗശൂന്യമായിക്കിടന്ന കിണറിന്റെ പുനര്‍ജന്മത്തിനായി സാമൂഹ്യപ്രവര്‍ത്തകനായ സെയ്ത് പറക്കുന്നവും കോളനിനിവാസിയായ രഘുവും നടത്തിയ ശ്രമഫലത്തിലാണ് ഭീമന് കിണര്‍ ഇന്നത്തെ സ്ഥിതിയിലായത്. 2015ല്‍ നഗരസഭയുടെയും കോളനിക്കാരുടെയും സഹകരണത്തോടെ കൊക്കര്‍ണിയിലെ വെളളംമുഴുവന് പമ്പുചെയ്ത് മാലിന്യം നീക്കി അകത്തെ ചെടികളെല്ലാം വെട്ടിമാറ്റി കിണറിനു ചുറ്റും തകര്‍ന്ന ഭിത്തികള്‍ പ്ലാസ്റ്റിംഗ് നടത്തി കമ്പവല ഇടുകയും ചെയ്തു. കോളനികളിലെ വീടുകളിലെല്ലാം മലമ്പുഴ കണക്ഷനും കിണറും ബോര്‍വെല്ലും ഉള്ളതിനാല്‍ ആര്‍ക്കും വെള്ളം ആവശ്യമില്ലെങ്കിലും കിണറിനെ കോളനിക്കാര്‍ സംരക്ഷിക്കുകയാണ്. ആദ്യകാലങ്ങളില്‍ പ്രദേശത്തെ വീട്ടുകാരും സമീപത്തെ പറമ്പുകളിലേക്കുമൊക്കെ കിണറില്‍നിന്നും വെളളമെടുത്തിരുന്നു. കത്തിയെരിയുന്ന വേനലില്‍ ഫയര്‍ഫോഴ്സ് വെളളത്തിനായി…
Read Moreമേലൂരിൽ ജോലിക്കിടെ അറുപതുകാരനടക്കം ഏഴു പേർക്ക് സൂര്യാതപമേറ്റു
മേലൂർ: പൂലാനിയിൽ കർഷകരുൾപ്പെടെ ഏഴു പേർക്ക് സൂര്യാതപമേറ്റു. പൂലാനിയിലെ കർഷകനായ പെരിങ്ങാത്ര മോഹനൻ (60), കൂടെ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി ദാമു (27), മേലൂർ ചാലിപ്പടത്ത് നെല്ല് കൊയ്യാൻ എത്തിയ കണ്ണംന്പിള്ളി ഷൈല ഉണ്ണികൃഷ്ണൻ (42), പനന്പിള്ളി കുറുംന്പക്കുട്ടി നാരായണൻ (68), പടിഞ്ഞാട്ടി തങ്കമ്മ നാരായണ്‍(62), അടിച്ചിലി സ്വദേശികളായ പറന്പിക്കാടൻ ബിന്റേജ് (32), മുതിരപറന്പൻ ദീപക് (30) എന്നിവർക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പിണ്ടാണി ചാലിപ്പാടത്ത് കൃഷിപ്പണി ചെയ്തു കൊണ്ടിരിത്തുന്പോഴാണ് മോഹനനും ദാമുവിനും സൂര്യാതപമേറ്റത്. മോഹനന്റെ പുറത്ത് ഇടത്ത് ഭാഗത്തും ദാമുവിന്റെ കഴുത്തിലും പുറത്തുമാണ് പൊള്ളൽ പറ്റിയത്. മേലൂർ ചാലിപ്പടത്ത് നെല്ല് കൊയ്യാൻ മുന്നൂർപ്പിള്ളിയിൽ നിന്നും എത്തിയ മൂന്നു പേർക്കാണ് സൂര്യാതപമേറ്റത്.
Read Moreമലയോരത്തെ വന്യജീവിശല്യം; നിയമസഭയിൽ ഉന്നയിക്കുമെന്ന് രമേശ് ചെന്നിത്തല
വെള്ളിക്കുളങ്ങര: മറ്റത്തൂരിലെ മലയോര ഗ്രാമങ്ങളിൽ കാട്ടാന ശല്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാട്ടാനയെ കണ്ട് ഭയന്ന് മരിച്ച റാബിയ മുഹമ്മദലിയുടെ ചൊക്കനയിലുള്ള എസ്റ്റേറ്റ് പാഡി സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ചൊക്കന ഉൾപ്പടെയുള്ള മലയോര ഗ്രാമങ്ങളിൽ കാട്ടാന ശല്യം മൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഗൗരവമുള്ളതാണ്. കാട്ടനകൾ ജീവനും കൃഷിക്കും ഭീഷണിയായി മാറിയ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷക്കാവശ്യമായ നടപടികൾ സ്വീകിരക്കാൻ വനം മന്ത്രിയോടാവശ്യപ്പെടും. വനാതിർത്തിയിൽ നേരത്തെ ഉണ്ടായിരുന്ന കിടങ്ങുകൾ പുനരുദ്ധരിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ സുരക്ഷാവേലികൾ സ്ഥാപിക്കാനും കാട്ടാനയെ കണ്ടു ഭയന്ന് മരിച്ച റാബിയ കുടുംബത്തിന് സഹായമെത്തിക്കാനും നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഹാരിസണ്‍ തോട്ടം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യിപ്പിക്കാനും സർക്കാർ നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിവിധ ഇടവകകളിലെ വികാരിമാരായ…
Read Moreരണ്ടാം വിള വെള്ളം വിതരണം പൂര്‍ത്തിയായി; പോത്തുണ്ടി കനാലുകള്‍ അടച്ചു
നെന്മാറ: രണ്ടാംവിള വെള്ളംവിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്നു പോത്തുണ്ടി ഇരുകനാലുകളും അടച്ചു. വാലറ്റ പ്രദേശങ്ങളിലും ഇപ്രാവശ്യം ആവശ്യത്തിന് വെള്ളമെത്തുകയും പലഭാഗത്തും കൊയ്ത്തും തുടങ്ങി. നവംബര്‍ ആദ്യവാരമാണ് ജലവിതരണം തുടങ്ങിയത്. ഇടതുവലത് കനാലുകള്‍ ക്രമീകരിച്ച് തുറന്നുവിട്ടതിനാല്‍ ഇത്തവണ എല്ലാ ഭാഗങ്ങളിലും പൂര്‍ണമായും ജലവിതരണം നടത്താനായി. 55 അടി പരമാവധി ശേഷിയുള്ള ഡാമില്‍ പത്തടി വെള്ളം നിലവിലുണ്ട്. നെന്മാറ, അയിലൂര്‍, മേലാര്‍കോട്, എലവഞ്ചേരി, വടക്കഞ്ചേരി, എരിമയൂര്‍ പഞ്ചായത്തുകളാണ് പോത്തുണ്ടി ഡാമിന്റെ പരിധിയിലുള്ളത്. കഴിഞ്ഞവര്‍ഷം നെന്മാറ, അയിലൂര്‍, മേലാര്‍ക്കോട് പഞ്ചായത്തുകളൊഴികെ മറ്റ് പ്രദേശങ്ങളില്‍ രണ്ടാംവിളയ്ക്ക് ഉണക്കുഭീഷണിയുണ്ടായിരുന്നു. നെന്മാറ, അയിലൂര്‍, മേലാര്‍ക്കോട് പഞ്ചായത്തുകളിലെ കുടിവെള്ളസ്രോതസായ പോത്തുണ്ടി അണക്കെട്ടിലെ വെള്ളം മൂന്ന് ഗ്രാമപഞ്ചായത്തുകളിലും വേനല്‍ക്കാലത്ത് ജലവിതരണം നടത്താനാകും.
Read Moreവടക്കഞ്ചേരി മേഖലയിലെ മോഷണ പരമ്പര; പ്രദേശിക കള്ളന്മാരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി; പോലീസ് പറയുന്ന കാരണം ഇങ്ങനെ
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ കടകളിലും മുടപ്പല്ലൂരിലെ വീട്ടിലും കൊന്നഞ്ചേരിയിലെ തീപ്പെട്ടി കമ്പനിയിലുമുണ്ടായ മോഷണ പരമ്പരകളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പ്രാദേശിക കള്ളന്‍ന്മാര്‍ മുതല്‍ പ്രഫഷണല്‍ ടീമുകളെ വരെ സംശയിക്കുന്ന രീതിയിലാണ് അന്വേക്ഷണം. വടക്കഞ്ചേരി ടൗണിലെ മോഷണ രീതി പരിശോധിക്കുമ്പോള്‍ പ്രദ്ദേശങ്ങള്‍ അറിയുന്നവരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന നിഗമനങ്ങളുണ്ട്. ഒരാഴ്ച മുമ്പ് മോഷണങ്ങള്‍ നടന്ന കടകള്‍ക്ക് സമീപത്തെ കോംപ്ലക്സില്‍ ഒരാള്‍ പകല്‍ സമയം ഗേറ്റ് ചാടി കടന്ന് ബൈക്ക് എടുത്ത് പോകുന്നതും കുറച്ച് സമയം കഴിഞ്ഞ് ബൈക്ക് തിരിച്ച് കൊണ്ട് വെക്കുന്നതും സിസിടിവിയില്‍ കണ്ടിരുന്നു. ‘ ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ അന്വേക്ഷണം ഉണ്ടായില്ലെന്ന് പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍, വീടുകളില്‍ സാധനങ്ങളുമായി വില്പനയ്ക്ക് എത്തുന്നവര്‍ തുടങ്ങിയവരെയും നിരീക്ഷിക്കുന്നുണ്ട്. മുടപ്പല്ലൂര്‍ പടിഞ്ഞാതറ പുഴക്കല്‍ വീട്ടില്‍ ബാഹുലേയന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് അമ്മ കമലമ്മയുടെ രണ്ടരപവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിയില്‍…
Read Moreതെങ്കരയില്‍ കൃഷിയിടത്തിലൂടെ റോഡ് നിർമിച്ച് സ്വകാര്യവ്യക്തികള്‍ : പ്രതിഷേധം ശക്തം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ തെങ്കരയില്‍ കൃഷിയിടത്തിലൂടെയുള്ള റോഡിന് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. ചിറപ്പാടം പാടശേഖര സമിതിയുടെ പരിധിയില്‍ വരുന്ന തെങ്കര കനാല്‍ ജംഗ്ഷന് സമീപമുള്ള പാടശേഖരത്തിലാണ് സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് റോഡ് നിര്‍മാണം നടത്തുന്നത്. തോടുകാട്, ചിറപ്പാടം പാടശേഖരങ്ങള്‍ക്ക് ഈറോഡ് വിലങ്ങുതടിയായി മാറുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തെങ്കര ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ രീതിയിലാണ് നെല്‍വയലുകള്‍ നികത്തുന്നത്. ചിറപ്പാടം പാടശേഖരത്തില്‍ തുടങ്ങിയ റോഡ് നിര്‍മാണമാണ് റവന്യൂ വകുപ്പ് ഇടപെട്ട് തടഞ്ഞത്. ചിറപ്പാടം പാടശേഖരത്തില്‍ മാത്രം പന്ത്രണ്ട് ഹെക്ടര്‍ നെല്‍കൃഷിയാണ് ചെയ്തിരുന്നത്. ഇത് ഇപ്പോള്‍ അഞ്ചുഹെക്ടറില്‍ താഴെയായി. തെങ്കര കനാല്‍ അമ്പംകുന്ന് കനാല്‍ റോഡ് റോഡില്‍നിന്നും സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളിലേക്ക് ആധുനിക രീതിയിലുള്ള റോഡാണ് നിര്‍മിക്കുന്നത്. ഇതിനെതിരെ പാടശേഖരസമിതി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. മണ്ണാര്‍ക്കാട് താലൂക്കിലെ തണ്ണീര്‍തടങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ വ്യാപകമായാണ് വില്പന നടക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയ സ്ഥലംവാങ്ങിക്കുകയും പിന്നീട്…
Read More