‘ഏമാൻമാരും’ കോവിഡിന്‍റെ കസ്റ്റഡിയിൽ!! ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ വ്യക്തതയില്ല…

സ്വന്തം ലേഖകൻ തൃശൂർ: ജില്ലയിൽ പോലീസുകാർക്കു കോവിഡ് പോസിറ്റീവാകുന്നതു വർധിക്കുന്നു. ചാവക്കാട്, വടക്കേക്കാട്, വടക്കാഞ്ചേരി, പഴയന്നൂർ എന്നീ സ്റ്റേഷനുകളിൽ കോവിഡ് പോസിറ്റീവായ പോലീസുകാരുണ്ട്. പോസിറ്റീവായവരുമായി പ്രൈമറി കോണ്‍ടാക്ട് ഉള്ളവരാണു സ്റ്റേഷനിൽ ബാക്കിയുള്ളവരെല്ലാമെന്നതു സ്ഥിതി ഗുരുതരമാക്കുന്നു. പലരും നിരീക്ഷണത്തിലാണ്. ഓപ്പറേഷൻ റേഞ്ചർ, വാഹന പരിശോധന, ബോർഡർ ചെക്കിംഗ്, പൊതുസ്ഥലത്തെ പ്രശ്നക്കാരെ പിടികൂടൽ തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ ഇപ്പോൾ പോലീസിനു നൽകിയിട്ടുള്ളതിനാൽ പോലീസുകാർക്കു ജനങ്ങളുമായി കൂടുതൽ ഇടപെടേണ്ട സ്ഥിതിയാണുള്ളത്.പലയിടത്തും പോലീസുകാരും ജനങ്ങളുമായി ഇതിന്‍റെ പേരിൽ തർക്കങ്ങളുണ്ടാകുന്നുണ്ട്. കോവിഡ് പോസിറ്റീവായ സ്റ്റേഷനിലെ പോലീസുകാർ ജനങ്ങളുമായി അടുത്തിടപഴകുന്നതിനോടു പരക്കെ എതിർപ്പുയർന്നിട്ടുണ്ട്. വാഹന പരിശോധനാ സമയത്തും മറ്റും ജനങ്ങളുമായി വളരെ അടുത്തിടപെടുന്ന പോലീസുകാർ പലപ്പോഴും പോസിറ്റീവായവരുമായി അടുത്തിടപഴകിയവരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസ് സ്റ്റേഷനുകൾ അടച്ചിടാൻ കഴിയില്ലെന്നിരിക്കെ സ്റ്റേഷനുകളിലെ പോലീസുകാർക്കു പോസിറ്റീവാകുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ വ്യക്തതയില്ല. സ്റ്റേഷനിൽ ആകെയുള്ളവരിൽ പകുതിയോളം പേർ പോസിറ്റീവ്…

Read More

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കുറിച്ച്‌ അറിയിക്കാം! വാട്‌സ്ആപ്പ് നമ്പറുകളുമായി അധികൃതര്‍

സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ കുറിച്ച് അധികൃതരെ അറിയിക്കാൻ വാട്സാപ്പ് നന്പറുകളുമായി അധികൃതർ. കൊടുങ്ങല്ലൂർ, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട്, മുകുന്ദപുരം, തൃശൂർ, ചാലക്കുടി താലൂക്കുകളിൽ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാനിർദ്ദേശങ്ങളും പാലിക്കാതെ കറങ്ങുന്നവരെകുറിച്ച് അറിയിക്കാനാണ് വാട്സാപ്പ് നന്പറുകൾ സജ്ജമാക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂർ – 9400063426, തലപ്പിള്ളി – 9400063427, കുന്നംകുളം – 9400063428, ചാവക്കാട് – 9400063429, മുകുന്ദപുരം – 8078296108, തൃശൂർ – 8078316108, ചാലക്കുടി – 8078966108 എന്നിവയാണ് വിവരങ്ങൾ അറിയിക്കേണ്ട വാട്സാപ്പ് നന്പറുകൾ. 

Read More

കോവിഡ് ! സിവിൽ സ്റ്റേഷനിൽ പ്രവേശനത്തിന് കർശന നിയന്ത്രണം

സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് വ്യാപന തോത് കുറക്കുന്നതിനായി അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രവേശനം ഓഫീസ് ജീവനക്കാർക്കും സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ കോടതികളിൽ കേസിനായി വരുന്ന അഭിഭാഷകർക്കും വക്കീൽ ഗുമസ്തൻമാർക്കും വളരെ അനിവാര്യമായി ഓഫീസുകൾ സന്ദർശിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തി. തിരിച്ചറിയൽ രേഖയും പ്രവേശന പാസും കാണിച്ച് താഴത്തെ നിലയിലെ പ്രധാന പ്രവേശന കവാടത്തിലെ ഹെൽപ് ഡെസ്കിൽ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ സന്ദർശകരെ സിവിൽ സ്റ്റേഷനകത്ത് പ്രവേശിപ്പിക്കൂ. കെട്ടിടത്തിനകത്ത് കച്ചവടക്കാരെയോ മറ്റ് അനധികൃത സന്ദർശകരെയോ അനുവദിക്കില്ല. സിവിൽ സ്റ്റേഷനിലെ ജില്ലാ ലോട്ടറി ഓഫീസ്, ലോട്ടറി ക്ഷേമ ഓഫീസ്, ആർ.ടി. ഓഫീസ് എന്നിവയ്ക്കായി പ്രത്യേകം ഹെൽപ് ഡെസ്കും മറ്റുള്ള ഓഫീസുകൾക്കായി പൊതു ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കും. ഇവ രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും.പ്രവേശന കവാടത്തിലെ ഹെൽപ് ഡെസ്കുകളുടെ നോഡൽ ഓഫീസറായി…

Read More

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് തൃശൂർ; പരിശോധന സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കും; ഹൈവേകളിലെ രാത്രികാല തട്ടുകടകൾക്ക് പൂട്ട്

സ്വന്തം ലേഖകൻതൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. 31 തദ്ദേശഭരണ സ്ഥാപനങ്ങളിൽ അടിയന്തിരമായി പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും കർശനമാക്കിക്കഴിഞ്ഞു. ഇതിൽ തൃശൂർ കോർപറേഷനിലെ വിവിധ ഡിവിഷനുകളും ജില്ലയിലെ നാലു നഗരസഭകളും വിവിധ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നുണ്ട്.ഒരു ദിവസം 30 കേസുകൾ റിപ്പോർട്ടു ചെയ്യുന്ന ഇടങ്ങൾ അടിയന്തിരമായി അടച്ചിടും. ആദ്യഘട്ടമെന്ന നിലയ്ക്കാണ് 31 തദ്ദേശഭരണ സ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധം കടുപ്പിക്കുന്നത്. ഒരു ദിവസം പത്തു പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്ന നടപടിയും ആരംഭിച്ചു. ഇവിടെ തുടക്കത്തിൽ തന്നെ കോവിഡ് നിയന്ത്രണ പരിപാടികൾ ആസുത്രണം ചെയ്യാനാണ് പത്തു കേസുകളുണ്ടായാലുടൻ ലിസ്റ്റ് തയ്യാറാക്കി നടപടികളിലേക്ക് കടക്കുന്നത്. അടച്ചു പൂട്ടേണ്ട സ്ഥാപനങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. കോവിഡ് പ്രതിരോധ നടപടികൾക്ക് നേതൃത്വം വഹിക്കുന്ന ജില്ലയിലെ ജനപ്രതിനിധികളും ഇതിനോട് പൂർണപിന്തുണയുമായി രംഗത്തുണ്ട്. കോവിഡ് നിയന്ത്രണ പ്രതിരോധ…

Read More

ദേശീയപാത തകർന്നു; വസ്ത്രമുരിഞ്ഞ് യുവാവ് പ്രതിഷേധിച്ചു; പരാതിയുമായി എംഎൽഎ

ചാവക്കാട്: തകർന്നുകിടക്കുന്ന ദേശീയപാതയുടെ അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് പട്ടാപ്പകൽ യുവാവ് റോഡിൽ വസ്ത്രം ഉൗരി വീശി. സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നല്കി. ചാവക്കാട്-ചേറ്റുവ ദേശീയപാത തകർന്നുകിടക്കുന്നതിനെതിരെയാണ് യുവാവിന്‍റെ പ്രതിഷേധം. മന്ത്രി ജി.സുധാകരൻ, കെ.വി.അബ്ദുൽ ഖാദർ എംഎൽഎ എന്നിവർക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ്ചെയ്തു. പൊതുനിരത്തിൽ ആക്ഷേപകരമായ പരാമർശം നടത്തിയ ആൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി നല്കി.

Read More

ബൊമ്മക്കൊലുവിന് പുത്തൻ പ്രതിമകൾ കുറവ്! തമിഴ്നാട്ടിലെയും മഹാരാഷ്‌ട്രയിലേയും ബൊമ്മ നിർമാണമേഖലയ്ക്ക് കനത്ത തിരിച്ചടി

സ്വന്തം ലേഖകൻ തൃശൂർ: പതിവുപോലെ ഇക്കുറി നവരാത്രി ബൊമ്മക്കൊലുവിന് പുത്തൻ പ്രതിമകൾ കുറവ്. കോവിഡിന്‍റെ വ്യാപന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും പ്രതിമകൾ ആരും കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല. ഇതോടെ അവിടെയുള്ള ബൊമ്മ നിർമാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ജനുവരിയിൽ ആരംഭിക്കുന്ന ബൊമ്മ നിർമാണം ഇക്കുറി കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മാസത്തോടെ നിർത്തിവെച്ചതിനാൽ വലിയ നഷ്ടം നിർമാണസ്ഥാപനങ്ങൾക്കുണ്ടായിട്ടില്ലെന്നാണ് ചണപട്ടണം ടോയ്സ് നിർമിക്കുന്നവരും നവരാത്രിക്ക് പതിവായി പ്രതിമകളുണ്ടാക്കുന്ന തമിഴ്നാട്ടിലേയും മഹാരാഷ്ട്രയിലേയും ശിൽപികളും പറയുന്നത്. സാധാരണയായി കേരളത്തിൽ നിന്ന് വൻതോതിൽ ഓർഡറുകൾ ബൊമ്മകൾക്ക് കിട്ടാറുണ്ടെന്നും കേരളത്തിനു പുറമെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ബൊമ്മകൾ ധാരാളമായി വിറ്റുപോകാറുണ്ടെന്നും ചെന്നൈ ഗൂഡല്ലൂരിലെ ബൊമ്മ നിർമാതാക്കൾ പറഞ്ഞു. ഇത്തവണ കേരളത്തിൽ നിന്ന് വളരെ കുറച്ചുപേർ മാത്രമാണ് ബൊമ്മകൾ ആവശ്യപ്പെട്ട് തങ്ങളെ ബന്ധപ്പെട്ടതെന്നും എന്നാൽ ബൊമ്മകളുടെ വിൽപന ഇക്കുറിയില്ലെന്ന് അവരെ…

Read More

എൽഡിഎഫ് ഭരണകക്ഷികൾ തന്നെ മനപ്പൂർവം ഒഴിവാക്കുന്നു..! ആരോഗ്യമേഖലയിലെ വളർച്ചയ്ക്കു മുൻതൂക്കം: രമ്യ ഹരിദാസ് എംപി

കുന്നംകുളം: ആലത്തൂർ മണ്ഡലത്തിൽ ആരോഗ്യമേഖലയുടെ സമഗ്ര വളർച്ചക്കാണ് മുൻതൂക്കം നൽകുന്നതെന്ന് രമ്യ ഹരിദാസ് എംപി. കുന്നംകുളത്ത് പത്രപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. കോവിഡ് സാഹചര്യത്തിൽ രണ്ടര കോടി മാത്രമാണ് എംപി ഫണ്ടായി കേന്ദ്രസർക്കാർ അനുവദിക്കുന്നത്. ഇത് മണ്ഡലത്തിലെ അത്യാവശ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുകയാണ്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഒരു ഓക്സിജൻ ഐസിയു നിർമാണം പൂർത്തീകരിച്ചു. വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് എംപി ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് റോഡ് നിർമാണങ്ങൾ നടക്കുന്നത്. പദ്ധതി വിനിയോഗിക്കുന്നതിൽ ഈ വർഷം ആരോഗ്യമേഖലയ്ക്ക് തന്നെയാണ് മുൻതൂക്കം കൊടുക്കുന്നതെന്നും എംപി പറഞ്ഞു. മണ്ഡലത്തിൽ എംപിയുടെ ഫണ്ട് ചെലവഴിച്ചില്ലെന്ന മന്ത്രി എ.സി. മൊയ്തീന്‍റെ വാദം ശരിയല്ല. ഇത് രാഷ്‌ട്രീയ വിമർശനം മാത്രമായി കാണുകയാണ്. കുന്നംകുളം മണ്ഡലത്തിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതികൾ വികസന പദ്ധതികളൊരുക്കാൻ ഇതുവരെ തന്നെ സമീപിച്ചില്ലെന്നും രമ്യ ഹരിദാസ് ആരോപിച്ചു. വികസനകാര്യത്തിൽ രാഷ്‌ട്രീയം കലർത്താതെ സഹായിക്കാനാണ്…

Read More

തെരഞ്ഞെടുപ്പ്! വിജയം തുടരാൻ എൽഡിഎഫ്, ക്ഷീണം മാറ്റാൻ യുഡിഎഫ്; ബലംകാട്ടാൻ ബിജെപി

ഇരിങ്ങാലക്കുട: തദ്ദേശവും നിയസഭയും തെരഞ്ഞെടുപ്പുകൾ അടുത്തിടെ നടക്കുമെന്നതിനാൽ ഈ രണ്ടു തെരഞ്ഞെടുപ്പുകൾക്കുമായി അടവും തന്ത്രവും പയറ്റുകയാണു മുന്നണികൾ. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളുടെ ബലത്തിലാണു മൂന്നു മുന്നണികളുടെയും കണക്കു കൂട്ടൽ. യുഡിഎഫും ബിജെപിയും പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ബലത്തിൽ കൂട്ടുന്പോൾ എൽഡിഎഫ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ബലത്തിലാണു കണക്കുകൂട്ടൽ. ഇരിങ്ങാലക്കുട മണ്ഡലത്തിൽ കഴിഞ്ഞ തവണ എൽഡിഎഫിന്‍റേതു ശക്തമായ വരവായിരുന്നു. ഏഴു പഞ്ചായത്തുകളും എൽഡിഎഫ് തൂത്തുവാരി. മുന്പു യുഡിഎഫ് ഭരിച്ചിരുന്ന മൂന്നു പഞ്ചായത്തുകളും എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. പൂമംഗലം, വേളൂക്കര, ആളൂർ തുടങ്ങിയ പഞ്ചായത്തുകളാണ് യുഡിഎഫിനു നഷ്ടമായത്. പൂമംഗലം പഞ്ചായത്തിൽ 13 ൽ എൽഡിഎഫ് ഒന്പതെണ്ണം നേടിയപ്പോൾ യുഡിഎഫിന് നാലെണ്ണത്തിൽ നിന്നു. വേളൂക്കര പഞ്ചായത്തിൽ 18 സീറ്റിൽ എൽഡിഎഫ് പത്തും യുഡിഎഫ് ഏഴും നേടിയപ്പോൾ ബാക്കിയുള്ള ഒന്ന് സ്വതന്ത്രൻ കൈവശമാക്കി. ആളൂർ പഞ്ചായത്തിൽ 23 സീറ്റിൽ 17 ഉം എൽഡിഎഫിനൊപ്പം നിന്നു. യുഡിഎഫ്…

Read More

തെറ്റു തിരുത്താതെ ചാലക്കുടി നഗരസഭയുടെ മാസ്റ്റർ പ്ലാൻ! അഴിമതിയെന്ന് യുഡിഎഫ്

ചാലക്കുടി: നഗരസഭയുടെ മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിക്കാതെയും ഭേദഗതികൾ വരുത്താതെയും പ്രസിദ്ധീകരിച്ചതിൽ വൻ അഴിമതിയെന്ന് യുഡിഎഫ് ആരോപണം. മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം രൂപം നൽകിയതിൽ നിരവധി അപാകതകൾ ജനപ്രതിനിധികൾ രേഖാമൂലം ചൂണ്ടികാട്ടിയെങ്കിലും കരടു മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിക്കാതെയും ഭേദഗതികൾ വരുത്താതെയുമാണ് പ്രസിദ്ധീകരിച്ചതെന്നും ഇതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് നഗരസഭ യുഡിഎഫ് പാർലിമെന്‍ററി പാർട്ടി ആരോപിക്കുന്നത്. പ്രതിപക്ഷ കൗൺസിലർമാരുടെ വിയോജിപ്പും, പ്രതിഷേധവും ഉണ്ടായിട്ടും നിരവധി ന്യൂനതകൾ ഉൾപ്പെട്ടിരുന്ന കരടു മാസ്റ്റർ പ്ലാൻ ഭൂരിപക്ഷപ്രകാരം പാസാക്കിയതിനു പിന്നിൽ ദുരൂഹതയുണ്ട്. 2017 ൽ ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം തയാറാക്കി നൽകിയ കരടിനെ സംബന്ധിച്ച് 36 കൗൺസിലർമാരും രേഖാമൂലം ഭേദഗതികൾ നിർദേശിച്ചിരുന്നു. പ്രധാനമായും മുഴുവൻ വാർഡുകളിലെയും റോഡുകളുടെ വീതി ഇരട്ടിയിലധികമായി വർധിപ്പിച്ചുകൊണ്ടുള്ള പ്ലാൻ പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. സാധാരണ ജനങ്ങൾക്ക് ഒരു…

Read More

ഗുണ്ടാ വേട്ടയ്ക്കിടിയിലും ജില്ലയിൽ ഗുണ്ടാ വിളയാട്ടം;ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾക്കു ഗുരുതര പരിക്ക്

വിയ്യൂർ: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം സംഘർഷത്തിലെത്തിയതിനെ തുടർന്ന് ഗുണ്ടാസംഘാംഗത്തിന് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാലിസ്റ്റിൽ പെട്ട പാടൂക്കാട് സ്വദേശി ബിജു വർഗീസിനെ (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതികൾ പെരിങ്ങാവിലെ ഒഴിഞ്ഞ പറന്പിൽ ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെയാണ് തർക്കവും സംഘർഷവുമുണ്ടായത്. തുടർന്ന് തക്കാളി ബിജു എന്നറിയപ്പെടുന്ന നിരവധി കേസുകളിലെ പ്രതിയായ ബിജു ഇരുന്പുവടികൊണ്ട് ബിജു വർഗീസിന്‍റെ തലയിൽ അടിക്കുകയായിരുന്നുവത്രെ.തുടർന്ന് സംഘാംഗങ്ങൾ തമ്മിൽ ചെറിയ തോതിൽ ഏറ്റുമുട്ടലുമുണ്ടായി. ശബ്ദം കേട്ട് അയൽവാസികൾ എത്തുന്നത് കണ്ട് സംഘാംഗങ്ങൾ പരിക്കേറ്റ ബിജുവിനെയും കൊണ്ട് സ്ഥലം വിടുകയും ബിജുവിനെ വാഹനാപകടത്തിൽ പരിക്കേറ്റതാണെന്ന് പറഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടുകയും ചെയ്തു. ഇതിനിടെ നാട്ടുകാർ വിവരം നൽകിയതനുസരിച്ച് ആശുപത്രിയിലെത്തിയ വിയ്യൂർ പോലീസിനെ കണ്ട് ബിജുവിനെ എത്തിച്ചവർ ആശുപത്രിയുടെ പിന്നിലെ പാടം വഴി രക്ഷപ്പെടുകയും ചെയ്തു.…

Read More