തൃശൂർ: സംഗീത നാടക അക്കാദമിക്കു മുന്നിൽ കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ കുത്തിയിരിപ്പു സമരം നടത്തി. സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അപേക്ഷ നൽകിയതു നിരസിച്ചതിനെ തുടർന്നാണു രാമകൃഷ്ണൻ അക്കാദമിക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. രാമകൃഷ്ണന്റെ അപേക്ഷ തള്ളിയ അക്കാദമി ഇതു സ്ത്രീകൾക്കുള്ളതാണെന്നു പറഞ്ഞെന്നു ചൂണ്ടിക്കാട്ടി രാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ ഉന്നയിച്ചിരുന്നു. അക്കാദമിയുടെ മാനുവലിലോ ഏതെങ്കിലും ചട്ടങ്ങളിലോ നൃത്തപരിപാടിക്കായി തയാറാക്കിയ നിയമങ്ങളിലോ ഇത്തരമൊരു കാര്യം പറയുന്നില്ലെന്നു മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ രാമകൃഷ്ണൻ പറഞ്ഞു. തന്നെ വിലക്കിയതു ലിംഗവിവേചനവും ജാതി വിവേചനവുമാണെന്നും രാമകൃഷ്ണൻ പരാതിപ്പെട്ടു. അതേസമയം ആരോപണം അക്കാദമി അധികൃതർ നിഷേധിച്ചു. ഓൺലൈൻ മോഹിനിയാട്ടം നൃത്തപരിപാടി സംബന്ധിച്ച പ്രാഥമിക ചർച്ച പോലും നടന്നിട്ടില്ലെന്നും അപേക്ഷ ക്ഷണിക്കുക മാത്രമാണു ചെയ്തതെന്നും അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ പറഞ്ഞു.
Read MoreCategory: Thrissur
കണ്ടാല്‍ മൊഞ്ചത്തികള്, കൈയിലിരിപ്പോ..? കള്ളം പറഞ്ഞ് വിശ്വസിപ്പിച്ചും സൗഹൃദം നടിച്ചും തട്ടിപ്പ്; ഇരുവരും കുടുങ്ങി
കുന്നംകുളം: ലോട്ടറി അടിച്ചിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചും സൗഹൃദം നടിച്ചും കുന്നംകുളം സ്വദേശിനിയുടെ ചിറമനേങ്ങാടു വില്ലേജിലുള്ള ഭൂമി വ്യാജ പ്രമാണങ്ങൾ ഉപയോഗപ്പെടുത്തി തട്ടിയെടുത്ത സംഭവത്തിൽ രണ്ടു സ്ത്രീകളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തെക്കുമുറി കളരിക്കൽ വീട്ടിൽ സക്കീന (60), വെളിയങ്കോട് പുതിയ വീട്ടിൽ നാലകത്തു സുബൈദ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 63,75,000 രൂപയ്ക്കു പ്രസ്തുത സ്ഥലം തീറുവാങ്ങാമെന്നു വിശ്വസിപ്പിച്ചു പണയാധാരവും വസ്തുവില്പന കരാറും വ്യാജമായി ഉണ്ടാക്കി ആധാരം സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയംവച്ച് 30 ലക്ഷം രൂപ കൈപ്പറ്റുകയും തുടർന്നു കരാർ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാതെ പണമോ വസ്തുവിന്റെ ആധാരമോ തിരികെ നൽകാതെ ചതിക്കുകയുമാണ് ഇവർ ചെയ്തത്. കുന്നംകുളം കക്കാട് സ്വദേശിനിയായ റുഖിയ എന്ന സ്ത്രീ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിനോജിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.…
Read Moreലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ സിബിഐ ചോദ്യം ചെയ്തു
സ്വന്തം ലേഖകൻതൃശൂർ: ലൈഫ് മിഷൻ തൃശൂർ ജില്ലാ കോ-ഓർഡിനേറ്ററെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സിബിഐ ഓഫീസിൽ വച്ചാണ് ജില്ലാ കോ-ഓർഡിനേറ്റർ ലിൻസ് ഡേവിസിനെ ചോദ്യം ചെയ്തത്. ലിൻസ് ഡേവിസിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസം സിബിഐ നോട്ടീസ് നൽകിയിരുന്നു. ലൈഫ് മിഷൻ ക്രമക്കേടിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ, ഭാര്യ സീമ സന്തോഷ് എന്നിവരെ സിബിഐ കഴിഞ്ഞദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി രണ്ടരമണിക്കൂർ ആണ് ഇരുവരെയും ചോദ്യം ചെയ്തത്. വടക്കാഞ്ചേരിയിലെ 20 കോടി രൂപയുടെ ലൈഫ് മിഷൻ പദ്ധതി കരാർ ലഭിക്കാൻ സ്വപ്ന സുരേഷിനും കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥർക്കുമായി 4.35 കോടി രൂപ കമ്മീഷൻ യൂണിടാക്ക് നൽകിയെന്നായിരുന്നു ആരോപണം. ഇതിനെക്കുറിച്ചുള്ള വിശദാശംങ്ങളിൽ വ്യക്തതയുണ്ടാക്കാനാണ് നീക്കം. യൂണിടാക് ഉടമകൾക്കെതിരെ സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതോടെ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് സമുച്ചയത്തിന്റെ ജോലികൾ നിർത്തിവച്ചിട്ടുണ്ട്.…
Read Moreതൃശൂരിൽ വൻ കഞ്ചാവു വേട്ട; പത്തുകിലോ കഞ്ചാവുമായി ദന്പതികളടക്കം നാലുപേർ പിടിയിൽ
സ്വന്തം ലേഖകൻതൃശൂർ: തൃശൂർ നഗരത്തിൽ വൻ കഞ്ചാവു വേട്ട. കാറിൽ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി ദന്പതികളടക്കം നാലുപേരെ തൃശൂർ ശക്തൻ നഗറിൽ നിന്നും ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടി. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനായി ആന്ധ്രയിൽനിന്നു കൊണ്ടുവന്നിരുന്ന കഞ്ചാവാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പിടിച്ചെടുത്തത്. ആഡംബര കാറിന്റെ ബോണറ്റിനകത്ത് അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ബോണറ്റിനകത്തെ ചൂടേറ്റാൽ പോലും നശിച്ചുപോകാത്ത വിധത്തിൽ ആറു ലെയറുകളുള്ള പാക്കറ്റിനുള്ളിലായിരുന്നു കഞ്ചാവ്. തിരുവനന്തപുരം കല്ലറ സ്വദേശികളായ ജാഫർഖാൻ, റിയാസ്, ഷമീർ, ഭാര്യ സുമി എന്നിവരാണ് പിടിയിലായത്. ഇതിൽ ജാഫർഖാനും റിയാസും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. അതിർത്തികളിലെയും മറ്റും പരിശോധനകളിൽ നിന്ന് പെട്ടന്ന് രക്ഷപ്പെടാനാണ് സ്ത്രീയെ കൂടെ കൂട്ടിയതെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. പിടിച്ചെടുത്ത കഞ്ചാവ് കോവിഡ് കാലത്ത് കൂടിയ വിലയ്ക്കാണ് വിൽപന നടത്തിയിരുന്നത്.…
Read Moreകോവിഡിനെതിരേ പോരാട്ടത്തിനിറങ്ങിയ കിഡ്നിയച്ചന്റെ പേരിൽ സാനിറ്റൈസറും
തൃശൂർ: കോവിഡിനെതിരേ പോരാട്ടത്തിനിറങ്ങിയ കിഡ്നിയച്ചൻ എന്നറിയപ്പെടുന്ന ഫാ. ഡേവിസ് ചിറമ്മലിന്റെ പേരിൽ സാനിറ്റൈസറും ഇറങ്ങി. ദി കിഡ്നി പ്രീസ്റ്റ് എന്ന പേരിലാണ് സാനിറ്റൈസർ ഇറക്കിയിരിക്കുന്നത്. അച്ചന്റെ സുഹൃത്തായ ഡോക്ടറാണ് കിഡ്നി പ്രീസ്റ്റ് എന്ന പേരിൽ ജെൽ ഹാൻഡ് സാനിറ്റൈസർ ഇറക്കിയിരിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണയെന്ന നിലയിലാണ് സാനിറ്റൈസർ അച്ചന് എത്തിച്ചു നൽകിയത്. അന്‍പത് മില്ലിലിറ്റർ അളവിലുള്ള ചെറിയ കുപ്പികൾ സൗജന്യമായാണ് അച്ചൻ തന്നെ കാണാൻ വരുന്നവർക്കും മറ്റുമായി വിതരണം ചെയ്യുന്നത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ലോക്ക്ഡൗണ്‍ സമയത്ത് തെരുവുകളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി മൈക്കിൽ അനൗണ്‍സ്മെന്റുമായി ഇറങ്ങിയിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഫാ. ഡേവിസ് ചിറമ്മൽ കിഡ്നി ദാനം ചെയ്തതിന്റെ പതിനൊന്നാം വർഷമാണ് നാളെ. വികാരിയായി പ്രവർത്തിക്കുന്ന കടങ്ങോട് പള്ളിയിൽ വച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് നാളെ തുടക്കം കുറിക്കുന്നത്.
Read Moreപണം കൊടുത്ത് ‘പണി’ വാങ്ങണോ? ഓൺലൈൻ തട്ടിപ്പുസംഘം വിലസുന്നു
ചാലക്കുടി: ജോലി ഒഴിവുണ്ടെന്ന പേരിൽ യുവാക്കളിൽനിന്നും പണം തട്ടിയെടുക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുസംഘങ്ങൾ സജീവം. വേക്കൻസിയുണ്ടെന്നു കണ്ട് ഇവരുമായി ബന്ധപ്പെടുന്പോൾ യുവാക്കൾക്ക് ഫോണ്‍ കോൾ വരും. തുടർന്ന് ഓണ്‍ലൈനിൽ ഇന്റർവ്യൂ ചെയ്യും. ഡോക്യുമെന്റുകൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതിനുശേഷം ഇവർ പറയുന്ന തുക രജിസ്ട്രേഷൻ ഫീസെന്നപേരിൽ ഇവരുടെ അക്കൗണ്ടിലേക്ക് അയയ്ക്കണം. 1500 രൂപ മുതൽ 2000 രൂപ വരെയാണ് രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്. പിന്നീട് വേക്കൻസി വരുന്പോൾ വിളിക്കാമെന്നു പറഞ്ഞ് അറിയിപ്പു വരും. കുറേനാൾ കാത്തിരുന്നശേഷം ബന്ധപ്പെടുന്പോൾ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. എയർപോർട്ടിലും മറ്റു സ്ഥാപനങ്ങളിലും വേക്കൻസിയുണ്ടെന്നു കാണിച്ചാണ് തട്ടിപ്പ്. വലിയ തുക നഷ്ടപ്പെടാത്തതിനാൽ ആരുംതന്നെ പരാതിയുമായി മുന്നോട്ടു പോകാറില്ല. ഇതാണ് ഇവരുടെ തന്ത്രം. ഇത്തരത്തിൽ നൂറുകണക്കിന് യുവാക്കളിൽനിന്നുമാണ് പണം തട്ടിയെടുക്കുന്നത്. എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് മുംബൈ ആസ്ഥാനമായ തട്ടിപ്പുസംഘം സജീവമാണ്. നിരവധി യുവാക്കൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.…
Read Moreമുള്ളിനെ മുള്ളുകൊണ്ടെടുക്കുക! ബിജു പവിത്ര തിരക്കിലാണ്; കോവിഡ് കാലത്ത് അണുനശീകരണവും അതീജീവനമാണ്
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് വ്യാപനകാലത്ത് അണുനശീകരണവും അതീജീവനത്തിന്റെ തൊഴിൽമാർഗമാണ്. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന ചൊല്ലിനെ അന്വർഥമാക്കി തൃശൂർ സ്വദേശി തൃക്കൂർ കുന്നുമ്മക്കര വീട്ടിൽ ബിജു പവിത്ര കോവിഡിനെ നേരിട്ടുകൊണ്ട് അതിജീവനത്തിന് പുതിയ മാർഗം കണ്ടെത്തുകയാണ്. കോവിഡു കാലത്ത് കാ പത്തു തിന്നാൻ കോവിഡു തന്നെ വഴിയൊരുക്കിക്കൊടുത്തിരിക്കുകയാണ് ബിജുവിന്. ചെയ്തുകൊണ്ടിരുന്ന തൊഴിൽ കോവിഡ് കാലത്ത് ഇല്ലാതായപ്പോഴാണ് ബിജു പവിത്രയുടെ മനസിൽ അണുനശീകരണം എന്ന ഐഡിയയുടെ ലഡു പൊട്ടിയത്. ഫയർഫോഴ്സും മറ്റുമായിരുന്നു അണുനശീകരണം കോവിഡിന്റെ തുടക്കത്തിൽ നടത്തിയിരുന്നത്. കോവിഡ് വ്യാപിച്ചതോടെ കൂടുതലിടങ്ങളിൽ അണുനശീകരണവും കൂടുതലായി ആവശ്യം വന്നു. അതോടെ ബിജു രണ്ടും കല്‍പ്പിച്ച് അണുനശീകരണത്തിന് കളത്തിലിറങ്ങി. കല്യാണങ്ങൾക്ക് കാറുകൾക്കുള്ള ഡെക്കറേഷൻ സാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് കോവിഡ് വൈറസിനെ ഡിലീറ്റു ചെയ്യുന്ന പണിയിലേക്കൊരു മാറ്റം… തൃക്കൂർ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോ.ഷീല വാസുവിൽ നിന്നാണ് ബിജു അണുനശീകരണത്തെക്കുറിച്ചും അതിന്റെ വിശദാംശങ്ങളും…
Read Moreപാലപ്പിള്ളിയിൽ വീണ്ടും കാട്ടാന ഇറങ്ങി; വീട്ടുകാർ ഓടി രക്ഷപ്പെട്ടു; പാഡിയിലെ വാഴകൾ ആനകൾ നശിപ്പിച്ചു
പുതുക്കാട്: പാലപ്പിള്ളി വലിയകുളത്ത് തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയിൽ കാട്ടാനകൾ ഇറങ്ങി. പാഡിയിലെ വാഴകൾ ആനകൾ നശിപ്പിച്ചു. പാഡിയിലേക്കുള്ള സർവീസ് വയറുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. പള്ളിപ്പുറത്ത് റാബിയയുടെ വാഴകളാണ് കുത്തിമറിച്ചിട്ടത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ആനകളെ കണ്ട് ഭയന്ന് കുട്ടികളുമായി ഓടി രക്ഷപ്പെട്ടു. പകൽ സമയത്തും ആനക്കൂട്ടം സമീപത്തുള്ള റബർതോട്ടത്തിൽ ഉണ്ടെന്നും ഏതു സമയത്തും ഇവ പാഡികളിലേക്ക് എത്തുമെന്നുള്ള ഭീതിയിലുമാണ് നാട്ടുകാർ. വനപാലകരെ വിവരമറിയിച്ചെങ്കിലും ഇന്നലെ ഉച്ചയായിട്ടും അധികൃതർ സ്ഥലത്തെത്തിയില്ലെന്നു വീട്ടുകാർ പറയുന്നു. വലിയകുളം പാഡിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങി നാശം വിതച്ചതോടെ അവിടെയുള്ള മൂന്നു കുടുംബങ്ങളെ വലിയകുളം പാഡിയിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു. ആനശല്യം രൂക്ഷമായതോടെ പോലീസും വനം വകുപ്പും ചേർന്ന് ചിമ്മിനി ഡാം റോഡിൽ കഴിഞ്ഞ ദിവസം ബാരിക്കേഡ് സ്ഥാപിച്ച് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആനശല്യത്തിൽ നിന്ന് ഒഴിവാകാൻ…
Read More“നടയടി’ മതിയായി; വിയ്യൂർ ജയിലിലേക്ക് മാറ്റരുതെന്ന് സ്വപ്നയുടെ അപേക്ഷ
തൃശൂർ: കള്ളക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്ക് വിയ്യൂർ ജയിൽ പേടി സ്വപ്നം. കഴിഞ്ഞ ദിവസം എൻഐഎ ചോദ്യം ചെയ്യാനായി വിയ്യൂരിൽ നിന്ന് കൊണ്ടുപോയിരുന്നു. ഇന്ന് വീണ്ടും കോടതി റിമാൻഡ് ചെയ്തപ്പോഴാണ് തന്നെ വിയ്യൂർ ജയിലിലേക്ക് വിടാതെ കാക്കനാട്ടെ ജയിലിലേക്ക് വിടണമെന്ന് അപേക്ഷിച്ചത്. വിയ്യൂർ ജയിലിലെത്തിയപ്പോൾ ലഭിച്ച നടയടിയുടെ പേടിയാണ് തന്നെ വീണ്ടും വിയ്യൂരിലേക്ക് വിടരുതെന്ന് അപേക്ഷിക്കാൻ കാരണം. വിയ്യൂർ ജയിലിൽ നിന്ന് രണ്ടു തവണ ന്ഞ്ചെു വേദനയാണെന്ന് പറഞ്ഞ് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തിരുന്നു. ജയിലിൽ സഹതടവുകാരിയുടെ മർദ്ദനത്തെ തുടർന്നാണ് വേദനയുണ്ടായതെന്നാണ് ജയിലിലെ അടക്കം പറച്ചിൽ. കോണ്‍ഗ്രസുകാരിയായ ഒരു കൊലക്കേസ് പ്രതിയും ജയിലിലുണ്ടത്രേ. ഇവരാണോ മർദ്ദിച്ചതെന്നാണ് ഇപ്പോഴത്തെ സംസാരം. സ്വപ്നയ്ക്ക് വേണ്ടത് കിട്ടിയെന്നും ഇടയ്ക്കിടയ്ക്ക് കിട്ടുന്നുണ്ടെന്നും ഇവിടെ പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ ജയിൽ ജീവനക്കാർ ഇത്തരത്തിലൊരു മർദ്ദനമുണ്ടായതായി പറയുന്നില്ല. നെഞ്ചുവേദനയാണെന്നു പറഞ്ഞ് മെഡിക്കൽ കോളജിൽ കൊണ്ടുപോയപ്പോഴും കാര്യമായ…
Read Moreജോസിന്റെ ആടുജീവിതം തുടരും… അന്തിയുറക്കം ഇനി ആട്ടിൻകൂട്ടിൽ വേണ്ട, സ്നേഹ വീട്ടിൽ !
കുന്നംകുളം: നാട്ടിൽ നമ്മുടെ അയൽവീട്ടിൽ ആടുജീവിതം നയിച്ച ജോസ് വീണ്ടും ആടുജീവിതം തുടരും. പക്ഷേ, ജോസ് തലചായ്ക്കുന്നത് ആട്ടിൻകൂട്ടിലല്ല, സ്നേഹവീട്ടിലാണെന്നു മാത്രം. അടുജീവിതത്തിന് സമാനമായ ജീവിതം നയിച്ചിരുന്ന ജോസിന് അന്തിയുറങ്ങാൻ കുന്നംകുളം നെഹ്റു ലവേഴ്സ് ഫോറമാണ് പുതിയ ഭവനം നിർമിച്ചു നൽകിയത്. കുന്നംകുളം നെഹ്റു നഗറിലെ പനക്കൽ ജോസിന്റെ ആടുജീവിതം ഏറെ വൈകിയാണ് പുറംലോകമറിഞ്ഞത്. സ്വന്തമായി കുടുംബമില്ലാത്ത ജോസ് തറവാട്ടുവക മൂന്നു സെന്റ്് സ്ഥലത്തായിരുന്നു താമസം. ഇവിടെ കൂട്ടിനു കുറെ ആടുകളും ഉണ്ടായിരുന്നു. ഇവയെ നോക്കിയും പരിചരിച്ചും കഴിഞ്ഞിരുന്ന ജോസ് രാത്രി ആട്ടിൻ കൂട്ടിലെ ഒരു ഭാഗത്ത് താൽക്കാലിക മറയിലാണ് ജോസ് കിടന്നിരുന്നത്. പൊതുപ്രവർത്തകനായ അജിത് ചീരനാണ് ജോസിന്റെ ദുരന്തകഥ ലോകത്തെ അറിയിച്ചത്. ഇതോടെ നാട്ടുകാരും അയൽവാസികളും ഒത്തുകൂടി ജോസിന് ഒരു ഒറ്റമുറി വീട് നിർമിച്ചു നൽകുകയായിരുന്നു. ലവേഴ്സ് ഫോറത്തിന്റെ നേതൃത്വ ത്തിൽ 15 ദിവസം കൊണ്ടാണ്…
Read More