അനിൽ അക്കരയ്ക്കെതിരായ ‘നീതു ജോണ്‍സണ്‍’ പ്രചാരണം! പോലീസ് കേസെടുത്തു

തൃശൂർ: അനിൽ അക്കര എംഎൽഎയ്ക്കെതിരേ ’നീതു ജോണ്‍സണ്‍’ എന്ന പെണ്‍കുട്ടിയുടെ പേരിൽ വ്യാജ കത്തയച്ചെന്ന് ആരോപിച്ചുള്ള പരാതിയിൽ പൊലീസ് കേസെടുത്തു. വടക്കാഞ്ചേരി പോലീസാണ് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ കേസെടുത്തത്. എംഎൽഎ അനാവശ്യ വിവാദം ഉണ്ടാക്കുന്നതു മൂലം ലൈഫ് മിഷനിൽ താൻ ഉൾപ്പെടെയുള്ളവർക്ക് അർഹമായ വീട് നഷ്ടമായെന്ന് ആരോപിച്ചായിരുന്നു നീതു ജോണ്‍സണിന്‍റെ കത്ത്. കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, അനിൽ അക്കര നീതു ജോണ്‍സനെ കാത്ത് വഴിയരികിലിരുന്നു. രമ്യാ ഹരിദാസ് എംപി അടക്കമുള്ളവരും ഈ സമരത്തിനുണ്ടായിരുന്നു. നീതു ജോണ്‍സണ്‍ വന്നാൽ, അവർക്ക് സ്വന്തം നിലയിൽ ഭൂമിയും വീടും ഉറപ്പാക്കാമെന്ന വാഗ്ദാനത്തോടെയാണ് അനിൽ അക്കര എംഎൽഎ കാത്തിരുന്നത്. ആരും വന്നില്ല. തുടർന്നാണ് അനിൽ അക്കര, ഇത് വ്യാജ പ്രചാരണമാണെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയത്. ലൈഫ് മിഷൻ പദ്ധതിക്കെതിരെ അനിൽ അക്കര ആരോപണങ്ങൾ തുടർന്നതോടെയാണ് ഓഗസ്റ്റ് 23 മുതൽ…

Read More

പട്ടിയുടെ പേരിൽ ചിറ്റപ്പനെ കുത്തിവീഴ്ത്തി; പത്താംനാൾ കുടുംബത്തെ തനിച്ചാക്കി ശശി മരണത്തിന് കീഴടങ്ങി; പ്രതിയെ അറസ്റ്റു ചെയ്തു പോലീസ്

തൃശൂർ: സഹോദരന്‍റെ മകന്‍റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ക്രിസ്റ്റഫർ നഗർ സ്വദേശി ശശി (60) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് നടക്കാനിറങ്ങിയ ശശിയെ ഇദ്ദേഹത്തിന്‍റെ സഹോദരന്‍റെ മകനും കൂട്ടുകാരും ചേർന്നു വൈലോപ്പിള്ളി ഗവ. സ്കൂളിന്‍റെ മുന്നിൽവച്ച് കുത്തുകയായിരുന്നു. ശശിയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുറത്തേറ്റ കുത്ത് മാരകമായതിനാൽ ചികിത്സയിലിരിക്ക വ്യാഴാഴ്ച അർധരാത്രിയോടെ മരിക്കുകയായിരുന്നു. കേസിൽ ശശിയുടെ സഹോദരന്‍റെ മകൻ അക്ഷയ്കുമാർ പോലീസ് കസ്റ്റഡിയിലാണ്. നായയെ വളർത്തുന്നതു സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ശശിയുടെ ഭാര്യ: ശോഭന. മക്കൾ: ശ്യാംരാജ്, ഹരിത.

Read More

വായ്പത്തട്ടിപ്പ്! നെന്മാറ പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സണ്‍ അറസ്റ്റിൽ; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ

നെന്മാറ: കുടുംബശ്രീ മുഖേന വായ്പയെടുത്ത് പണം തട്ടിയെടുത്ത സംഭവത്തിൽ നെന്മാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സണ്‍ അറസ്റ്റിൽ. കുടുംബശ്രീ ചെയർപേഴ്സണായ പേഴുംപാറ സൂര്യജിത്ത് നിലയത്തിൽ റീന സുബ്രഹ്മണ്യനെയാണ്(38) നെന്മാറ സിഐ എ.ദീപകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റുചെയ്തത്. സംഭവത്തിൽ സിപിഎം മാട്ടുപ്പാറ മുൻ ബ്രാഞ്ച് സെക്രട്ടറി വി. അനിൽകുമാർ, ഇദ്ദേഹത്തിന്‍റെ ഫാം നോക്കിയിരുന്ന കുമാർ എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നാലുപേർ ചേർന്ന് ജോയിന്‍റ് ലെയബിലിറ്റി(ജെ.എൽ.ജി) ഗ്രൂപ്പുകൾ രൂപീകരിച്ച് നെന്മാറ കനറാ ബാങ്ക് ശാഖയിൽ നിന്ന് വായ്പ എടുത്തു നൽകിയതിൽ വായ്പ തുക പൂർണമായി നൽകാതെ വഞ്ചിച്ചുവെന്ന് കാണിച്ച് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകളാണ് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. വാഴകൃഷി നടത്തുന്നതിനായി കുടുംബശ്രീ ശുപാർശ പ്രകാരം ബാങ്കിൽ നിന്ന് 20 യൂണിറ്റുകൾക്കായി 83 ലക്ഷം രൂപ…

Read More

പോക്സോ കേസ് പ്രതിയെ ആളൊഴിഞ്ഞ വീട്ടിൽ  വെട്ടിക്കൊന്നു; തൃശൂർ ജില്ലയെ വീണ്ടും ഞെട്ടിച്ച്  കൊലപാതകം

തൃശൂർ (പഴയന്നൂർ): ജില്ലയെ നടുക്കി വീണ്ടും കൊലപാതകം. പഴയന്നൂർ എളനാട്ടിൽ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് തിരുമണി സ്വദേശി സതീഷ് (കുട്ടൻ -37) എന്നയാളെയാണ് കോളനിക്ക് സമീപത്തെ കളത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ ഇന്നു രാവിലെ കണ്ടത്. എട്ടുമാസം മുന്പ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസ് പ്രതിയായ ഇയാൾ ജയിലിലായിരുന്നു. രണ്ടു മാസത്തെ പരോളിലിറങ്ങി മലപ്പുറത്താണ് ഇയാൾ താമസിച്ചിരുന്നത്. രണ്ടുദിവസം മുന്പാണ് മലപ്പുറത്തുനിന്നും എളനാട്ടിലേക്ക് ഇയാൾ എത്തിയത്. ഇന്നലെ സതീഷിനെ അന്വേഷിച്ച് മലപ്പുറത്തുനിന്നു രണ്ടുപേർ വന്നതായി നാട്ടുകാർ പറയുന്നു. മലപ്പുറത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതുചോദിക്കാൻ എത്തിയവരാണോ രണ്ടുപേരെന്നും പരിശോധിക്കുന്നു. ആളൊഴിഞ്ഞ വീടിന്‍റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു സ്ഥിരം മദ്യപൻമാരുടെ താവളമാണെന്നും ഇന്നലെ രാത്രിയിലും ഇവിടെനിന്നു ബഹളം കേട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം…

Read More

വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് വിദേശത്തേക്ക് മുങ്ങാനുള്ള ശ്രമം നടത്തവേയെന്ന് പോലീസ്

തൃശൂർ: ഒല്ലൂർ കുട്ടനെല്ലൂരിൽ വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. പൂങ്കുന്നത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. മൂവാറ്റുപുഴ സ്വദേശിനി ഡോക്ടർ സോന(30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള സാന്പത്തിക പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ബന്ധുക്കൾ അടുത്തുണ്ടായിരുന്നപ്പോഴാണ് മഹേഷ് സോനയെ കുത്തിയത്. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർ മരിച്ചത്. സോനയും മഹേഷും ചേർന്ന് കഴിഞ്ഞ രണ്ടു വർഷത്തോളമായി ഡെന്‍റൽ ക്ലിനിക് നടത്തിവരികയായിരുന്നു. സാന്പത്തിക ഇടപാടുകളെ ചൊല്ലി ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് സോനയും ബന്ധുക്കളും ഇയാൾക്കെതിരേ പരാതി നൽകി. ഇതിനു പിന്നാലെ മഹേഷ് ക്ലിനിക്കിലെത്തി ആക്രമിക്കുകയായിരുന്നു. ഭർത്താവുമായി അകന്നു കഴിയുന്ന സോന രണ്ടുവർഷത്തോളമായി മഹേഷിനൊപ്പമായിരുന്നു താമസം. കുട്ടനെല്ലൂരിൽ ദി ഡെന്‍റിസ്റ്റ്…

Read More

കുത്തുകൊണ്ട സനൂപ് ജീവന് വേണ്ടി ഓടിയെങ്കിലും കുഴഞ്ഞു വീണു;മറ്റ് മൂന്നുപേരെ വെട്ടി പരിക്കേൽപ്പിച്ചു; മുഖ്യപ്രതികളെ  തിരിച്ചറിഞ്ഞതായി പോലീസ്

കുന്നംകുളം: ചിറ്റിലങ്ങാട് സിപിഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.പ്രദേശവാസിയും ബിജെപി അനുഭാവിയുമായ നന്ദൻ എന്നയാളുടെ നേതൃത്വത്തിൽ ആണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇവർ രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് നാളുകളായി കഞ്ചാവ് വിതരണ മാഫിയ സജീവമായിരുന്നു. ഇതിനെ ഡിവൈഎഫ്ഐ യുടെ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി പ്രവർത്തകർ തമ്മിൽ തർക്കവും നിലനിന്നിരുന്നു. ഇവരെ പ്രതികളുടെ തട്ടകത്തിലേക്ക് വിളിച്ചുവരുത്തിയത്.  സനൂപ് ഉൾപ്പെടുന്ന സംഘത്തെ ഇവർ നേരിടുകയായിരുന്നു. കുത്തേറ്റ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡിൽ കുഴഞ്ഞുവീണ സനൂപ് സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് മറ്റുള്ളവരെ ആശുപത്രിയിലെത്തിച്ചത്. സിപിഎം പ്രവർത്തകരായ അഭിജിത്ത്, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.യാതൊരു പ്രകോപനവും ഇല്ലാതെ ഇവർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി.  

Read More

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി; മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിന് പിന്നിൽ ബിജെപിയും ബജ്റംഗദളുമെന്ന് സിപിഎം

തൃശൂർ: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ (26) കുത്തികൊലപ്പെടുത്തി. പുതുശേരി കോളനിയിൽ പരോലിൽ വീട്ടിൽ ഉണ്ണി- സതി ദന്പതികളുടെ മകനാണ് കൂലിപ്പണിക്കാരനായ സനൂപ്. ചിറ്റിലങ്ങാട്ടാണ് സംഭവം നടന്നത്. മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിട്ടുണ്ട്. വിപിൻ, ജിത്തു, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. കൊലയാളികളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വെട്ടേറ്റ മൂന്നുപേരിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ ബിജെപിയും ബജ്റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു. അക്രമത്തിനു ശേഷം സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സിപിഎം നേതാക്കൾ സ്ഥലത്തെത്തി. കുന്ദംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പ്രധാന ബിജെപി വാർഡുകളെല്ലാം സംവരണമായി മാറി! കുന്നംകുളത്ത് നഷ്ടം ബിജെപിക്കും ആർഎംപിക്കും

കുന്നംകളം: സംവരണ സീറ്റുകളുടെ വിഭജനം പൂർത്തിയായപ്പോൾ പ്രതിപക്ഷ നിരയിലെ കക്ഷികളായ ബിജെപിക്കും ആർഎംപിക്കും കനത്ത നഷ്ടം. ബിജെപിക്കും ആർഎംപിയും ഏറെ സ്വാധീനമുള്ള മേഖലകൾ പലതും ജനറൽ ആകാത്തതിനെ തുടർന്ന് രണ്ടിലെയും പ്രധാന നേതാക്കൾക്ക് ഇപ്പോൾ മത്സരിക്കാനാവാത്ത സ്ഥിതിയാണ്. കുന്നംകുളത്ത് നഗരസഭയിലെ ബിജെപിയുടെ അമരക്കാരനായിരുന്ന എം.വി. ഉല്ലാസിന് ചെറുവത്താനി മേഖലയിലെ രണ്ടു വാർഡുകളാണ് മത്സരിക്കാനായി ഉദ്ദേശിച്ചിരുന്നത്. കഴിഞ്ഞ തവണ കൗണ്‍സിലർ ആകാത്തതിനെ തുടർന്ന് ഇത്തവണ എന്തായാലും മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ചെറുവത്താനി മേഖലയിലെ പ്രധാന ബിജെപി വാർഡുകളെല്ലാം സംവരണമായി മാറിയതോടെ എം.വി ഉല്ലാസിന് ഇത്തവണ മത്സരിക്കാൻ വേറെ സീറ്റ് തേടേണ്ടിവരും. ബിജെപിയുടെ സിറ്റിംഗ് സീറ്റായ വാർഡ് 33 കവലക്കാട് സ്ത്രീസംവരണം മാറി ജനറൽ വാർഡായി മാറിയിട്ടുണ്ട്. ഇവിടെ നിലവിലെ ബിജെപി കൗണ്‍സിലർ കെ.കെ. മുരളിയായിരിക്കും മത്സരിക്കുക. ഇപ്പോൾ നഗരസഭയിൽ ഏഴ് അംഗങ്ങളുള്ള ബിജെപിയുടെ സിറ്റിംഗ് വാർഡുകളിൽ ഭൂരിഭാഗവും…

Read More

കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഞ്ചുപേരിൽ കൂടാതെ എത്തി! തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കൂട്ടരാജി

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ കൂട്ടരാജി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മുപ്പതോളം നോഡൽ ഓഫീസർമാരായ ഡോക്ടർമാരിൽ 15ഓളം പേരാണ് ഇന്ന് ഉച്ചയ്ക്ക് പ്രിൻസിപ്പലിന് രാജി സമർപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഞ്ചുപേരിൽ കൂടാതെ എത്തിയാണ് ഇവർ രാജികത്ത് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് തൃശൂർ മെഡിക്കൽ കോളജിൽ കൂട്ടരാജി. സസ്പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന് കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ തൃശൂർ ഘടകം ആവശ്യപ്പെട്ടു.

Read More

സ്റ്റാന്‍ഡിലെ രണ്ടു ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കം; അടിയേറ്റ ഒരു ഡ്രൈവര്‍ പുറമേനിന്നും ഗുണ്ടകളെ ഇറക്കി; പിന്നെ നടന്നത്…

തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ ഇന്നലെ രാത്രി ഗുണ്ടാ ആക്രമണം. ബൈക്കിലും ഓട്ടോയിലുമായെത്തിയ സംഘം ഓട്ടോ ഡ്രൈവർമാരെ ആക്രമിക്കുകയും നാല് ഓട്ടോറിക്ഷകൾ കേടുവരുത്തുകയും ചെയ്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് നഗരത്തെ വിറപ്പിച്ച സംഭവം. ഓട്ടോ സ്റ്റാൻഡിലെ രണ്ടു ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കമാണ് ഗുണ്ടാസംഘങ്ങളെ ഇറക്കിയുള്ള ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് സൂചിപ്പിച്ചു. സ്റ്റാൻഡിലെ രണ്ടു ഡ്രൈവർമാർ തമ്മിൽ തർക്കമുണ്ടാവുകയും ഇതിൽ അടിയേറ്റ ഒരു ഡ്രൈവർ പുറമേനിന്നും ഗുണ്ടകളെ കൊണ്ടുവന്ന് പ്രത്യേക്രമണം നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് ഓട്ടോറിക്ഷകൾ തകർത്തതും ഡ്രൈവർമാർക്ക് പരിക്കേറ്റതും. വടിവാൾ വീശിയും മറ്റും ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നഗരത്തിലെ സ്ഥിരം ഗുണ്ടകളെ രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായതെന്ന് മനസിലായത്. എന്നാൽ ഇവർ പ്രതികളല്ല. സംഭവത്തിലെ യഥാർഥ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read More