സ്വന്തം ലേഖകൻ തൃശൂർ: പോലീസിൽ മൂന്നാംമുറ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തിൽ ആദ്യമായി ഓഡിറ്റോറിയത്തിനകത്ത് ഓണ്ലൈനായി നടന്ന പാസിംഗ് ഒൗട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നാംമുറ പ്രയോഗിക്കുന്നവർക്ക് പോലീസിൽ ഒരു സ്ഥാനവും ഉണ്ടാകില്ല. കുറ്റവാളികളോടു കർക്കശമായ നിലപാടു സ്വീകരിക്കണം. സാധാരണക്കാരോടു തികഞ്ഞ സൗഹൃദത്തോടെയാകണം സമീപനം. പലതരം പ്രലോഭനങ്ങളും ഉണ്ടാകാം. അവയെ ചെറുക്കണം. അതിൽനിന്നു വ്യതിചലിച്ചാൽ അതു കണ്ടെത്തുന്ന ഘട്ടത്തിൽതന്നെ സർക്കാർ കൈയൊഴിയും. മഹാമാരിയെ പ്രതിരോധിക്കുന്നതിനിടയിലാണ് പോലീസ് സേനയിലേക്ക് നിങ്ങൾ ഇറങ്ങുന്നത്. മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ ഈ നാടിന്റെ അഭിമാനമായിത്തീരണം. പോലീസ് സർവീസ് പാവനമാണ്. ജനങ്ങളുമായി ഇടപഴകുകയും സംവദിക്കുകയും അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകുകയും ചെയ്യുന്ന സേവനമേഖലയാണ്. പരിശീലനകാലത്ത് നേടിയ അറിവുകൾ പ്രായോഗിക ബുദ്ധിയോടെ പ്രവർത്തനതലത്തിൽ എത്തിക്കുന്പോഴാണ് മികവു നേടുന്നത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മടിയും ഭയവുമില്ലാതെ…
Read MoreCategory: Thrissur
വാഹനജാഥയും വർച്വലായി, ലൈക്കിനു ക്വാട്ടയിട്ട് സിപിഐ; കോവിഡ്കാലത്ത് വരാൻ പോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിടാൻ തൃശൂർ ജില്ലാ കമ്മിറ്റി ഒരുങ്ങുന്നതിങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് വ്യാപന വിലക്കുകൾക്കിടയിൽ വാഹനജാഥയും വർച്വലായി. സിപിഐ തൃശൂർ ജില്ലാ കമ്മിറ്റിയാണ് വർച്വൽ വാഹനജാഥ ഒരുക്കുന്നത്. യഥാർഥത്തിൽ വാഹനവും ജാഥയും റോഡിലിറങ്ങില്ല. സ്വീകരണ സ്ഥലങ്ങളിൽ ആൾക്കൂട്ടവും ഉണ്ടാകില്ല. ഓണ്ലൈനിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജാഥയും സ്വീകരണവും പ്രസംഗങ്ങളും പറക്കുക. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം അവസാനത്തോടെ നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരേയും ജനങ്ങളേയും ഇളക്കിമറിക്കാൻ വർച്വൽ വാഹനജാഥ നടത്തുന്നത്. പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗമാണ് വെർച്വൽ സംവിധാനം ഒരുക്കുന്നത്. ഓഗസ്റ്റ് എട്ട്, ഒന്പത് തീയതികളിൽ നടത്തുന്ന ജാഥയ്ക്ക് എല്ലാ നിയോജകമണ്ഡലത്തിലും സ്വീകരണം നൽകും. ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തിരുവനന്തപുരത്തെ പാർട്ടി ഓഫീസിലിരുന്ന് ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ് സിപിഐ തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇരുന്ന് അധ്യക്ഷത വഹിക്കും. ജാഥാ പ്രസംഗങ്ങൾക്കായി…
Read More“ഉമ്മൻചാണ്ടി സാറേ…സഹായിക്കണം” സുഫൈലിന്റെ ഒരൊറ്റ ഫോണ്വിളി, പിന്നാലെ സഹായവും; ഡിസിസി ജനറൽ സെക്രട്ടറി ജോണ് ഡാനിയൽ ഉമ്മൻചാണ്ടി സാറിന്റെ ഫോൺ വിളിയെക്കുറിച്ച് പറയുന്നതിങ്ങനെ…
തൃശൂർ: കോർപറേഷൻ കൗണ്സിലർ ജോണ് ഡാനിയലിനു രാവിലെ പതിനൊന്നോടെ ഒരു ഫോണ്കോൾ. എത്രയും വേഗം ദേശമംഗലത്തു സുഫൈലിന്റെ വീട്ടിലെത്തണം. കുറച്ചു പണവും ഭക്ഷണ കിറ്റുകളും കരുതണം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിളിച്ചാൽ പിന്നെ ഒന്നും ആലോചിക്കാനില്ല. ഏതെങ്കിലും പാവപ്പെട്ടവരായിരിക്കും വിളിച്ചിട്ടുണ്ടാകുക. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും പച്ചക്കറികളുമൊക്കെയായി ദേശമംഗലത്തെത്തി. പള്ളത്ത് സുഫൈലിന്റെ വീട്ടിലെത്തിയപ്പോഴാണ് ലോക്ക്ഡൗണ് കാലത്ത് ആരുടെയും സഹായമില്ലാതെ കഴിയുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധ്യമായത്. 28 വയസായ സുഫൈലിനു കാഴ്ചശക്തിയില്ല. സുഫൈ ലിന്റെ ഭാര്യയ്ക്കും അനിയത്തി അഞ്ജനയ്ക്കും കാഴ്ചയില്ല. സുഫൈലിനു നേരത്തെയുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ആരോരും സഹായത്തിനില്ലാതെ കഴിയുന്ന ഇവർ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ജനസന്പർക്ക പരിപാടിയിലെ പരിചയം വച്ചാണ് നേരിട്ടുവിളിക്കാൻ തീരുമാനിച്ചത്. സുഫൈലിന്റെ എല്ലാ സങ്കടങ്ങളും കേട്ട ഉമ്മൻചാണ്ടി ഉടൻതന്നെ തൃശൂരിലുള്ള ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ ജോണ് ഡാനിയലിനെ വിളിച്ചു വിവരം പറഞ്ഞു. വിളിച്ചു മണിക്കൂറുകൾക്കുള്ളിൽ…
Read Moreആപ്പ്, കോപ്പ്…!! “ജവാനും, ഡോക്ടറും ‘ സ്റ്റോക്കുണ്ട്..! ചാലക്കുടിയിൽ കുടിയൻമാർ ആപ്പിനെ കൈവിട്ടു; കാരണം ഇതാണ്…
ചാലക്കുടി: ബാറുകളിൽ ആപ്പ് ഇല്ലെങ്കിലും മദ്യം സുലഭം. ആപ്പില്ലാതെ മദ്യം വാങ്ങാൻ ബാറുകളിൽ ചെന്നാൽ പൈസ കൊടുത്താൽ മദ്യം ലഭിക്കും. ഇപ്പോൾ ആപ്പില്ലാതെയാണ് കൂടുതൽ പേരും മദ്യം വാങ്ങുന്നത്. മൊബൈൽ ആപ്പുവഴി മദ്യം ബുക്കു ചെയ്താൽ ബിവറേജ് ഒൗട്ട് ലെറ്റിലാണെങ്കിൽ ചാലക്കുടിയിലുള്ളവർക്ക് അടിച്ചിലിയിലാണ് മദ്യം കിട്ടുന്നത്. ഇതിനാൽ മദ്യം വാങ്ങാനുള്ള യാത്ര ഒഴിവാക്കി ബാറിൽ പോയി പൈസ കൊടുത്ത് മദ്യം കൈയോടെ വാങ്ങിക്കുകയാണ്. കൈയോടെ മദ്യം കിട്ടുന്നതിനാൽ ഇപ്പോൾ പലരും ആപ്പിനെ ആശ്രയിക്കുന്നില്ല. ചില ബാറുകളിൽ ആപ്പില്ലാതെ വരുന്നവർക്ക് മദ്യം വിൽക്കാൻ ബാർ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. മദ്യവില്പനയുടെ സമയം കഴിഞ്ഞാൽ അനധികൃത മദ്യവില്പനയും പൊടിപൊടിക്കുന്നുണ്ട്. ടൗണിലും പരിസരപ്രദേശങ്ങളിലും നൂറു രൂപ അധികം നല്കിയാൽ മദ്യം ലഭിക്കും. ഇത്തരം അനധികൃതമദ്യവില്പനക്കാരുടെ എണ്ണവും ഏറിയിട്ടുണ്ട്. സമയം കഴിഞ്ഞാൽ ചില ബാറുകളിൽ പിൻവാതിൽ കച്ചവടവും നടക്കുന്നു.
Read Moreപ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും മാത്രം; ഈ മഴക്കാലത്തും കുറിഞ്ഞ്യാക്കൽ തുരുത്തിന്റെ സ്വപ്നം പൂവണിയില്ല
സ്വന്തം ലേഖകൻ അയ്യന്തോൾ: പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഇത്തവണയും ഫലപ്രാപ്തിയിലെത്തില്ല. ഈ മഴക്കാലത്തും കുറിഞ്ഞ്യാക്കൽ തുരുത്തിന്റെ സ്വപ്നങ്ങൾ പൂവണിയില്ല. കുറിഞ്ഞ്യാക്കൽ തുരുത്ത് നിവാസികളുടെ കാലങ്ങളായുള്ള പാലം എന്ന സ്വപ്നം ഈ വർഷക്കാലത്തും യാഥാർത്ഥ്യമാകാതെ നീളുന്നു. മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ശ്രമഫലമായി കോടികൾ ചിലവഴിച്ച് പാലം നിർമാണം പൂർത്തീകരിക്കാൻ ഉൗർജിതമായി ശ്രമിച്ചിരുന്നു. അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയാക്കി മെറ്റലും മണ്ണും ഇട്ട് റോഡ് ഉയർത്തി ടാറിംഗ് നടത്താനുള്ള അവസാന നിർമാണ പ്രവൃത്തികൾ ബാക്കിയിരിക്കെയാണ് അപ്രോച്ച് റോഡിനുള്ള സ്ഥലം വിട്ടുകൊടുക്കാതെ പാലത്തിനടുത്തുള്ള സ്ഥലമുടമ തടസവുമായി എത്തിയിരിക്കുന്നത്. പാലം കടന്ന് വരുന്ന റോഡിലേക്ക് തിരിയുന്ന ഭാഗത്തുള്ള സ്ഥലമാണ് തർക്കമായി നിൽക്കുന്നത്. ഇത് പുറന്പോക്കു ഭൂമിയാണെന്ന് നാട്ടുകാരും അല്ലെന്ന് സ്ഥലമുടമയും വാദിക്കുന്നുണ്ട്. പാലത്തിൽ നിന്നും തിരിയുന്ന ഭാഗത്തുള്ള സ്ഥലത്ത് വീതി കൂട്ടിയില്ലെങ്കിൽ വാഹനങ്ങൾ പുഴയിലേക്ക് മറയുവാനും മറ്റു അപകടങ്ങളും ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് ചൂണ്ടിക്കാട്ടുന്നു. സ്ഥലമുടമയുമായി ചർച്ച…
Read Moreകോവിഡ് വ്യാപനം; തൃശൂർ നഗരം അടഞ്ഞു കിടക്കുന്നു; കർശന നിയന്ത്രണം കടുപ്പിക്കും
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ നഗരത്തിൽ വ്യാപാരസ്ഥാപനങ്ങൾ മിക്കതും അടഞ്ഞു കിടക്കുകയാണ്. തേക്കിൻകാട് ഡിവിഷനും എൽത്തുരുത്തും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുകയാണ്. തൃശൂർ നഗരത്തിൽ ഇപ്പോഴുള്ള കർശന നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. തൃശൂർ ജയ്ഹിന്ദ് മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുള്ള ലോട്ടറി ഏജൻസിയിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതോടെയാണ് മാർക്കറ്റും പരിസരവും അടച്ചിട്ടത്. ഈ ലോട്ടറി സ്ഥാപനത്തിൽ വന്നുപോയവരെ കണ്ടെത്തി ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷിച്ച് വരികയാണ്. മാർക്കറ്റായതിനാൽ നിരവധി പേർ വന്നുപോയിട്ടുണ്ടാകുമെന്നതിനാൽ കണ്ടെത്താൻ കഴിയാതെ പോയവരും ഉണ്ടാകുമെന്നാണ് സൂചന. മാർക്കറ്റിൽ അണുനശീകരണവും ശുചീകരണവും നടത്തുന്നുണ്ട്.നഗരത്തിലെ കൂടുതൽ ഇടറോഡുകൾ പോലീസ് അടച്ചു. ശക്തൻ മാർക്കറ്റടക്കം പല മാർക്കറ്റുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreഒരു റോഡ് കണ്ടെത്തിയ കഥ… ഒളിപ്പിച്ചതിന്റെയും..!!
സ്വന്തം ലേഖകൻ തൃശൂർ: നാല്പതു വർഷംമുന്പു നഗരമധ്യത്തിൽ കാണാതായ റോഡ് സർവേയിൽ കണ്ടെത്തി. ഇരുപതുപേർ റോഡ് കൈയേറി പുരയിടത്തോടു ചേർത്ത റോഡ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സർവേയിലാണു കണ്ടെത്തിയത്. റോഡ് വീണ്ടെടുക്കാൻ കൈയേറ്റഭൂമിയിൽ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. തൃശൂർ കിഴക്കേകോട്ടയിൽ സെലക്സ് മാളിനു സമീപത്തെ റോഡാണു കൈയേറി ഇരുപതോളം പേർ സ്വന്തമാക്കിയത്. റോഡ് പുനഃസ്ഥാപിക്കാൻ സർവേ വകുപ്പ് അധികൃതർ സ്ഥലം അടയാളപ്പെടുത്തി നൽകിയെങ്കിലും സ്ഥലം വീണ്ടെടുത്ത് റോഡ് പുനഃസ്ഥാപിക്കാ ൻ തൃശൂർ കോർപറേഷൻ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ വർഷം നവംബർ 13 നു സർവേ നടപടികൾ പൂർത്തിയാക്കിയതാണ്. എട്ടുമാസം കഴിഞ്ഞിട്ടും കോർപറേഷൻ റോഡ് തിരിച്ചുപിടിച്ചിട്ടില്ല. ഇവിടത്തെ താമസക്കാരനായ ഒലക്കേങ്കിൽ ഫ്രാൻസിസിന്റെ പരാതിയിലാണ് സർവേ നടപടി. റോഡു കൈയേറിയ ചിലർ ഇവിടെ ഷെഡ് കെട്ടി. ഒരു കൂട്ടർ വീട് റോഡിലേക്ക് ഇറക്കിപ്പണിതു. മറ്റൊരു കൂട്ടർ കക്കൂസും പണിതു. സർവേ…
Read Moreചുറ്റാനിറങ്ങുന്നവർക്ക് ഫൈൻ; പോലീസിന്റെ മൈക്ക് അനൗണ്സ്മെന്റ്; കണ്ടെയ്ൻമെന്റ് സോണിലെ ഇടറോഡുകൾ അടച്ചു
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂർ നഗരത്തിൽ പോലീസിന്റെ മൈക്ക് അനൗണ്സ്മെന്റ്. അനാവശ്യമായി നഗരത്തിലും പരിസരത്തും ചുറ്റിക്കറങ്ങരുതെന്നും കോവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിച്ചുകൂട്ടുന്നതാണ് സുരക്ഷിതമെന്നും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും മൈക്ക് അനൗണ്സ്മെന്റിലൂടെ നിർദ്ദേശിക്കുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ വെറുതെ ചുറ്റിക്കറങ്ങുന്ന വാഹനയാത്രക്കാരടക്കമുള്ളവരെ പട്രോളിംഗ് നടത്തുന്ന പോലീസുകാർ തടഞ്ഞ് ഫൈൻ ഈടാക്കുന്നുണ്ട്. തൃശൂർ കോർപറേഷനിലെ പുതിയ കണ്ടെയ്ൻമെന്റ് സോണായ തേക്കിൻകാട് ഡിവിഷനിലെ ഇടറോഡുകൾ പോലീസ് ബാരിക്കേഡുകളും വടങ്ങളും ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. ഈ ഡിവിഷനിൽ കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന ചില കടകളും ബാങ്കുകളും രാവിലെ തുറന്നിട്ടുണ്ടെങ്കിലും കർശന നിയന്ത്രണങ്ങളോടെയാണ് ഇവിടങ്ങളിലേക്ക് ആളുകളെ കടത്തിയത്.
Read Moreഅസോസിയേഷൻ ഫണ്ട് തട്ടിപ്പ്;ജാസ്മിൻ ഷായുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
തൃശൂർ: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഘടനാ ഭാരവാഹി ബോബി ജോസഫിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. 2018 മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്.
Read Moreക്വാറന്റൈനിലിരിക്കാതെ പൂക്കച്ചവടം; തമിഴ്നാട് സ്വദേശിയെ പിടികൂടി
തൃശൂർ: ക്വാറന്റൈനിലിരിക്കാതെ പൂക്കച്ചവടത്തിനെത്തിയ തമിഴ്നാട് സ്വദേശിയെ പോലീസും ആരോഗ്യവകുപ്പും ചേർന്ന് പിടികൂടി ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. ത മിഴ്നാട്ടിൽ നിന്ന് ഇന്നലെയെത്തിയ ആളാണ് ക്വാറന്റൈനിൽ കഴിയാതെ ഇന്നുരാവിലെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ സബ് വേക്കരികിലായി പൂക്കച്ചവടത്തിനെത്തിയത്. ഇയാൾ സമീപത്തെ ചില കടകളിലും പോയിരുന്നു. പലരും ഇയാളിൽ നിന്ന് പൂക്കൾ വാങ്ങുകയും ചെയ്തു. ക്വാറന്റൈനിൽ കഴിയാതെയാണ് ഇയാൾ പൂക്കച്ചവടത്തിനെത്തി കറങ്ങി നടക്കുന്നതെന്നു മനസിലാക്കിയതോടെ വിവരം പോലീസിലും ആരോഗ്യവകുപ്പിലും ചിലർ അറിയിച്ചതോടെ അവരെത്തി ഇയാളെ മാറ്റുകയായിരുന്നു. പോലീസെത്തും മുന്പു ചിലർ ഇയാളെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓടി തേക്കിൻകാട്ടിൽ പോയി ഇരുന്നു. പിന്നീട് പോലീസെത്തിയാണ് ഇയാളെ തിരിച്ചുവിളിച്ച് താക്കീത് നൽകി ആംബുലൻസിൽ കയറ്റി ജനറൽ ആശുപത്രിയിലേക്കു കോവിഡ് പരിശോധനക്കായി കൊണ്ടുപോയി ശേഷം ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. ഇയാൾക്ക് പോസിറ്റീവാണെങ്കിൽ ഇയാളിൽ നിന്നും പൂക്കൾ വാങ്ങിയവരും ഇയാൾ ചെന്ന കടകളിലുള്ളവരുമെല്ലാം നിരീക്ഷണത്തിൽ…
Read More