കൊടകര: ബലൂണ്‍ വില്പനക്കാരാനായ ബാബു ഇപ്പോൾ കൊടകരയിൽ കുട നന്നാക്കുകയാണ്. ലോക് ഡൗണിൽ ഉത്സവങ്ങളും പെരുന്നാളുകളും ബലൂൺ പൊട്ടിയപോലെ പൊട്ടി പ്രതീക്ഷകൾ അപ്രത്യക്ഷമായതോടെയാണ് ബലൂൺ ബാബു ജീവിക്കാൻ പുതിയ തൊഴിൽ തെരഞ്ഞെടുത്തത്. കൊടകര ഉളുന്പത്തുംകുന്നിൽ ബാബുവിനു രണ്ടാംക്ലാസ് മാത്രമേ വിദ്യാഭ്യാസമുള്ളൂ. ബലൂണ്‍ വില്പനക്കാരായ മാതാപിതാക്കൾക്കൊപ്പം ബാബു കുട്ടിക്കാലം മുതലേ പോയിരുന്നു. സഹോദരന്മാരായ രാജപ്പൻ, സുരേന്ദ്രൻ, ശശി, ഷണ്മുഖൻ എന്നിവരോടൊപ്പം കളിപ്പാട്ടങ്ങൾ വിൽക്കാനും ബാബു പോയിട്ടുണ്ട്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടിലേറെയായി കേരളത്തിലെ ഉത്സവപ്പറന്പുകളിൽ വർണപ്പകിട്ടുള്ള ബലൂണുകളുമായി ബാബുവുണ്ടായിരുന്നു. കേരളത്തിൽ കാസർഗോഡു മുതൽ തിരുവന്തപുരം വരെയുള്ള ജില്ലകളിൽ ബലൂണ്‍ കച്ചവടത്തിനായി ബാബു പോയിട്ടുണ്ട്. ബലൂണ്‍ വില്പനയുമായി പട്ടിണിയില്ലാതെ കഴിഞ്ഞു കൂടുന്നതിനിടെ എത്തിയ കോവിഡ് ബാബുവിന്റെ ജീവിതം നിറം കെടുത്തി. വൻതുക മുടക്കി വാങ്ങിക്കൂട്ടിയ കളിപ്പാട്ടങ്ങളും ബലൂണുകളും വീട്ടിൽ സൂക്ഷിച്ചിരിക്കയാണ്. ജനങ്ങൾ ഒത്തുകൂടുന്ന ഉത്സവങ്ങളും പെരുന്നാളുകളും ഇനി വരുമോ എന്നറിയാത്ത സാഹചര്യത്തിൽ നാലരപതിറ്റാണ്ടായി…
Read MoreCategory: Thrissur
പൊന്തക്കാട്ടിൽ കീരിയുമായി കടിപിടി! ആളുകൾ അടുത്തേക്കു വന്നതോടെ പാന്പ് പത്തി വിടർത്തി ചീറിയടുത്തു; ഒടുവില്‍..
തളിക്കുളം: ഉഗ്രവിഷമുണ്ടെങ്കിലും മൂർഖൻ പാന്പ് തളിക്കുളം ഗ്രാമപഞ്ചായത്തംഗം പി.ആർ. രമേഷിനു മുന്നിൽ പത്തി താഴ്ത്തി. തളിക്കുളം ബ്ലോക്ക് ഓഫീസിനു വടക്ക് സ്വകാര്യ വ്യക്തിയുടെ വീടിനു സമീപമാണ് ഇന്നലെ വൈകീട്ട് ആറടിയോളം നീളമുള്ള മൂർഖൻ പാന്പിനെ നാട്ടുകാർ കണ്ടത്. സമീപത്തെ പൊന്തക്കാട്ടിൽ കീരിയുമായി കടിപിടികൂടിയാണു പാന്പ് ഇഴഞ്ഞു വന്നത്. ആളുകൾ അടുത്തേക്കു വന്നതോടെ പാന്പ് പത്തി വിടർത്തി ചീറിയടുത്തു. നാട്ടുകാർ വിവരം അറിയിച്ചതോടെ തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം പി.ആർ. രമേഷിന്റെ നേതൃത്വത്തിൽ അനിമെൽ കെയർ സൊസൈറ്റി പ്രവർത്തകർ പാഞ്ഞെത്തി. പാന്പ് രമേഷിന്റെ മുന്നിൽ പത്തി താഴ്ത്തി. തുടർന്ന് പാന്പിനെ കുപ്പിയിലാക്കി കൊണ്ടുപോയി. പാന്പിന് ഏഴു വയസോളം പ്രായമുണ്ടെന്ന് രമേഷ് പറഞ്ഞു. ഏതാനും ദിവസം മുന്‍പ് കയർപൊട്ടിച്ച് ഓടിയ കാളയേയും രമേഷിന്റെ നേതൃത്വത്തിൽ പിടിച്ചുകെട്ടിയിരുന്നു. ഇതിനകം രമേഷ് മൂവായിരത്തിലധികം പാന്പുകളെ പിടികൂടിയിട്ടുണ്ട്. ഇപ്പോൾ പിടികൂടിയ പാന്പിനെ ഫോറസ്റ്റ് അധികൃതർക്കു കൈമാറും.
Read Moreരോഗികൾക്ക് ആശ്വാസം ; മെഡിക്കൽ കോളജ് കോവിഡ് ആശുപത്രി ഓപികൾ മാറ്റി
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: കോവിഡ് രോഗികളുടെ വർധിക്കുന്നതിനാൽ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗങ്ങൾ കാന്പസിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനു സ്ഥല പരിമിതി തടസമാകാതിരിക്കാനാണ് ഓപികൾ ഇതര കെട്ടിടങ്ങളിലേക്കു മാറ്റിയത്. അമ്മയും കുഞ്ഞും പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടം, വയോജനങ്ങളുടെ ചികിത്സയ്ക്കായി നിർമിച്ച ജെറിയാടിക് കെയർ സെന്റർ എന്നിവിടങ്ങളിലേക്കാണ് ഒപികൾ മാറ്റിയത്. ഇരു കെട്ടിടങ്ങളിലും പരിശോധന, ഇസിജി, ഫാർമസി എന്നിവയുടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്ത നിലയിലും മുകൾ നിലയിലും ഇത്തരം സൗകര്യം തയ്യാറക്കിയിട്ടുണ്ട് . ടോക്കണ്‍ ഒപി ടിക്കറ്റ് വിതരണം ചെയ്യാൻ സാമുഹ്യ അകലം പാലിച്ചുകൊണ്ട് വരിനിന്നു വാങ്ങാനും ക്രമീകരണം ഒരുക്കിയിട്ടുണ്ട് മെഡിസിൻ പൾമണോളജി, കുട്ടികളുടെ വിഭാഗം എന്നിവയാണ് അമ്മയും കുഞ്ഞും പദ്ധതിപ്രകാരം നിർമിച്ച കെട്ടിടത്തിലുള്ളത്. ജെറിയാട്രിക് കെയർ സെന്ററിൽ സൈക്യാട്രിക് വിഭാഗമാണ്.…
Read Moreപെരിങ്ങോട്ടുകരയിലെ നവവധുവിന്റെ മരണം കൊലപാതകം? പ്രാഥമികാന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ നവവധു ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ അന്തിക്കാട് എസ്എച്ച്ഒ പി.കെ. മനോജ്കുമാർ, എസ്ഐ കെ.ജെ. ജിനേഷ് എന്നിവരെ മധ്യമേഖല ഐജി അശോക് യാദവ് സസ്പെൻഡ് ചെയ്തു. മുല്ലശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്റെ മകൾ ശ്രുതിയാണ് ജനുവരി ആറിനു വിവാഹം കഴിഞ്ഞു പതിനഞ്ചാമത്തെ ദിവസം പെരിങ്ങോട്ടുകരയിലുള്ള ഭർതൃഗൃഹത്തിലെ ശുചിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. അസ്വാഭാവിക മരണമായിട്ടും പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വന്ന വീഴ്ച തുടരന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു. അസ്വാഭാവിക മരണമായിട്ടും ജാഗ്രത കാണിക്കാതെ അന്വേഷണത്തിൽ വരുത്തിയ വീഴ്ചയാണ് സസ്പെൻഷനു കാരണമായത്. ശ്രുതിയുടെ കഴുത്തിലും ശരീരത്തിലും പാടുകളുണ്ടായിരുന്നിട്ടും കുഴഞ്ഞുവീണു മരിച്ചു എന്ന നിലയിലാണ് പോലീസ് നടപടികൾ സ്വീകരിച്ചത്. ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ കാണപ്പെട്ട ശ്രുതിയെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിക്കാതെ ആംബുലൻസിനായി കാത്തുനിന്നതിലും ദുരൂഹതയുണ്ടായിരുന്നു. മരണം സംഭവിച്ച ശുചിമുറിയുൾപ്പെടെ സീൽ ചെയ്യാത്തതുമൂലം ശാസ്ത്രീയതെളിവുകൾ ശേഖരിക്കാനും…
Read Moreകോവിഡ്-19; ചാവക്കാടിന് ആശ്വാസം; ആശങ്ക വിട്ടകന്നിട്ടില്ല
ചാവക്കാട്: അവസാനത്തെ കുടുംബത്തിന്റെ പരിശോധനാഫലവും വന്നു. നെഗറ്റീവ്. ചാവക്കാടിന് ആശ്വസിക്കാൻ വകയായി. താലൂക്ക് ആശുപത്രിയിലെ ഒന്‍പത് ജീവനക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് അവരുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധയ്ക്ക് എടുത്തിരുന്നു. അതിൽ ഏഴ് കുടുംബത്തിന്റെ പരിശോധനാഫലം നേരത്തെ ലഭിച്ചിരുന്നു. ശേഷിച്ച രണ്ട് കുടുംബത്തിന്റെ ഫലം കൂടി എത്തിയതോടെ എല്ലാം നെഗറ്റീവ്. ഇതിനിടെ, രോഗംബാധിച്ച മുഴുവൻ ജീവനക്കാരും രോഗമുക്തരായി. താൽക്കാലിക, ആശാവർക്കർമാർ, സ്റ്റാഫ് നഴ്സ് ഉൾപ്പെടെ ഒന്‍പതുപേർക്കാണ് രണ്ടുഘട്ടത്തിലായി കോവിഡ് സ്ഥിരീകരിച്ചത്. അവരിൽ നാലു പേർ നേരത്തെ ആശുപത്രി വിട്ടു. ശേഷിച്ചവരും രോഗവിമുക്തരായി. ജീവനക്കാർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് താലൂക്ക് ആശുപത്രി അടയ്ക്കേണ്ടിവന്നു. ചാവക്കാട് നഗരസഭ പ്രദേശം മുഴുവൻ കണ്ടെയ്ൻമെന്റ് സോണായി. ഒരു ആശാവർക്കറുടെ വീട്ടിലെ കല്യാണം മാറ്റിവച്ചു. എംഎൽഎ നിരീക്ഷണത്തിലായി. കടകൾ അടഞ്ഞുകിടന്നു. ആശങ്ക പരത്തിയ നാളുകൾക്കു മോചനം. ചാവക്കാട് മേഖലയിലെ ജനങ്ങൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ തുടങ്ങി.…
Read Moreഅഗ്നിരക്ഷാസേനയിൽ ഡ്യൂട്ടി 50% മാത്രം: ഓടിയെത്താൻ ബുദ്ധിമുട്ടും
ചാലക്കുടി: അഗ്നിരക്ഷാസേനയിൽ സേനാംഗങ്ങളുടെ ഡ്യൂട്ടി 50 ശതമാനമായി കുറച്ചത് ഫയർഫോഴ്സിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമായി. കൊറോണവ്യാപനത്തിന്റെ പേരിൽ ചന്തകളും ആശുപത്രികളും വിവിധ സ്ഥാപനങ്ങളും അണുവിമുക്തമാക്കാൻ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഫയർഫോഴ്സ് വിശ്രമമില്ലാതെയാണ് ജോലിചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ അപകടങ്ങളോ, അഗ്നിബാധയോ പ്രകൃതിദുരന്തങ്ങളോ ഉണ്ടായാൽ ഫയർഫോഴ്സ് തന്നെ ഓടിയെത്തണം. സ്റ്റാഫിന്റെ എണ്ണം കുറച്ചതോടെ എല്ലായിടത്തും എത്തുക എന്നത് പ്രയാസമാണ്. മഴക്കാലം, വെള്ളപ്പൊക്കഭീഷണി ഈ സാഹചര്യങ്ങൾ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഫയർഫോഴ്സ് കുഴങ്ങുകയാണ്. ഇതിനിടയിൽ അണുവിമുക്തമാക്കുന്ന ജോലി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തന്നെ നടത്തണമെന്ന സർക്കാർ ഉത്തരവ് ഇറങ്ങിയത് പഞ്ചായത്തുകളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
Read Moreപാലാരിവട്ടം അപകട മരണം: എൻജിനിയർക്കെതിരേ കേസ്; കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ച് കേരളത്തിൽ എൻജിനിയർ പ്രതിയാകുന്ന ആദ്യ കേസ്
സ്വന്തം ലേഖകൻ തൃശൂർ: കൊച്ചി പാലാരിവട്ടത്തു മെട്രോ സ്റ്റേഷനരികൽ എട്ടുമാസം മൂടാതെകിടന്ന കുഴിക്കു മുകളിലെ ബോർഡിൽ ഇരുചക്രവാഹനം തട്ടി ടാങ്കർ ലോറിക്കടിയിലേക്കു വീണു യുവാവു മരിച്ച സംഭവത്തിൽ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി അനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരേ കേസ്. കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിൽ കുനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകൻ യദുലാലാ (23) ണു മരിച്ചത്. യദുലാൽ ഓണ്‍ലൈൻ ഭക്ഷണവിതരണ ജോലിക്കു രാവിലെ പോകുന്പോഴായിരുന്നു അപകടം. 2019 ലെ മോട്ടോർ വാഹന നിയമഭേദഗതി അനുസരിച്ചു റോഡിലെ കുഴി അടക്കമുള്ള പിഴവുകൾ മൂലം അപകടമുണ്ടായാൽ റോഡ് നിർമാണത്തിന്റെ ചുമതലയുള്ള എൻജിനിയർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രതികളാകും. തൃശൂരിലെ നേർക്കാഴ്ച സമതി സെക്രട്ടറി പിബി. സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 2019 ലെ കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി വകുപ്പ് 198 പ്രകാരം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. കേന്ദ്ര നിയമമനുസരിച്ച് സംസ്ഥാനത്തു ഫയൽ ചെയ്ത…
Read Moreചിരട്ടയിൽ നിന്ന് മാലയും വളയും കമ്മലും; നേരമ്പോക്ക് ഇപ്പോൾ രാജേഷിന് വരുമാനം
സ്വന്തം ലേഖകൻ തൃശൂർ: ലോക്ഡൗണ്‍ കാലത്ത് നേരന്പോക്കിന് തുടങ്ങിയത് ലോക്ഡൗണിന് ശേഷം വരുമാനമായി മാറിയ കഥയാണ് അയ്യന്തോൾ സ്വദേശി ഐ.ജി.രാജേഷിന്റേത്. ആ കഥയ്ക്ക് ചിരട്ടയുടെ ഉറപ്പും ഭംഗിയുമുണ്ട്. ച ിരട്ട കൊണ്ട് മനോഹരമായ മാലയും വളയും കമ്മലുമൊക്കെ നിർമിക്കുന്ന ഹോബി ലോക്ഡൗണിൽ തുടങ്ങിയതാണ് ലോക്ഡൗണിന് ശേഷം രാജേഷിന് വരുമാനമായിരിക്കുന്നത്. തൃശൂരിൽ ഡ്രീം ബാങ്ക് ക്രിയേഷൻസ് എന്ന ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്ന രാജേഷിന് ലോക്ഡൗണായതോടെ സ്ഥാപനം എല്ലാവരേയും പോലെ അടച്ചിടേണ്ടി വന്നു. ലോക്ഡൗണിന്റെ തുടക്കത്തിൽ വീട്ടിലിരുന്ന് ഡിസൈനിംഗ് വർക്കുകൾ ചെയ്തിരുന്നുവെങ്കിലും പിന്നീടതെല്ലാം നിലച്ചു. ഇനിയെന്ത് എന്ന ചിന്തയിൽ നിന്നാണ് ചിരട്ടകൊണ്ടുള്ള ഫാൻസി ആഭരണങ്ങൾ എന്ന ആശയം രാജേഷിനുണ്ടാകുന്നത്. തൃശൂർ ഫൈൻ ആർട്സ് കോളജിലെ പൂർവ വിദ്യാർഥിയായ രാജേഷ് വൈകാതെ തന്റെ ആശയത്തിന് നിറം കൊടുത്തു. ഏറെ ക്ഷമയോടും അതിലേറെ സൂക്ഷ്മതയോടും കൂടി മാത്രമേ ചിരട്ടയിൽ നിന്ന് ഫാൻസി…
Read Moreജനങ്ങൾക്കൊപ്പമോ, ഡാം നിർമിക്കുന്ന കരാറുകാർക്കൊപ്പമോ; ചാലക്കുടി എംഎൽഎ നയം വ്യക്തമാക്കണമെന്ന് പ്രഫ. നീലകണ്ഠൻ
ചാലക്കുടി: പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതിയുടെ വിഷയത്തിൽ ചാലക്കുടി എംഎൽഎ ബി.ഡി. ദേവസി ജനങ്ങൾക്കൊപ്പമാണോ, ഡാം നിർമിക്കുന്ന കരാറുകാർക്കൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനായ പ്രഫ. നീലകണ്ഠൻ ആവശ്യപ്പെട്ടു. അതിരപ്പിള്ളി പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബി.ഡി. ദേവസി എംഎൽഎ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . സൗത്ത് ജംഗ്ഷനിൽ നിന്നുമാരംഭിച്ച മാർച്ച് ട്രങ്ക് റോഡ് ജംഗ്ഷനിൽവച്ചു പോലീസ് തടഞ്ഞു. തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് അനിൽ പരിയാരം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ഷോൺ പല്ലിശേരി, ഡിസിസി സെക്രട്ടറി കെ.ജെയിംസ് പോൾ, ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.
Read Moreജയ്ഹിന്ദ് മാർക്കറ്റിലെ കംഫർട്ട് സറ്റേഷൻ തുറന്നില്ല; പ്രാഥമിക കാര്യങ്ങൾ നടത്താനാകാതെ വ്യാപാരികൾ
തൃശൂർ: കോർപറേഷനു മൂക്കിനു താഴെയുള്ള ജയ്ഹിന്ദ് മാർക്കറ്റിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിനാൽ മാർക്കറ്റിലെത്തുന്നവർക്കും വ്യാപാരികൾക്കും പ്രാഥമിക കാര്യങ്ങൾ നടത്താൻ സാധിക്കാതെ കഷ്ടത്തിലായി. കോവിഡിനെ തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗം അടയ്ക്കുകയും ഓഫീസിലേക്ക് കയറാൻ സാധിക്കാതെ വരികയും ചെയ്തതോടെ ഇവിടേക്കും വ്യാപാരികൾക്ക് പോകാൻ സാധിക്കാതായി. നാലു മാസത്തോളമായി കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിട്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് കഴിഞ്ഞ ദിവസം മാർക്കറ്റും പരിസരവും ക്ലീനിംഗും നടത്തിയിരുന്നു. മേയറും ഉദ്യോഗസ്ഥരുമൊക്കെ സന്ദർശനം നടത്തിയെങ്കിലം ഏറ്റവും അത്യാവശ്യമായ കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ മാത്രം തീരുമാനമെടുക്കാതെ മടങ്ങി. ജയ്ഹിന്ദ് മാർക്കറ്റിലുള്ള 720 കടകളിലെയും വ്യാപാരികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ കംഫർട്ട് സ്റ്റേഷനാണ്. കെട്ടിടങ്ങളിൽ ടോയ്ലെറ്റുകൾ ഉണ്ടെങ്കിലും വൃത്തിഹീനമായതിനാൽ ഉപയോഗിക്കാൻ സാധിക്കില്ല. അഥവാ ഉപയോഗിച്ചാൽ തന്നെ പകർച്ച വ്യാധികൾ ഇവിടെ നിന്നും പടർന്നു കിട്ടുമെന്നതാണ് ഭീഷണി. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിനാൽ ശുചിത്വം പാലിക്കണമെന്ന് പറയുന്ന കോർപറേഷൻ…
Read More