തിരുവില്വാമല: നിലവിളി കേട്ടെത്തിയ പന്പ് ഓപ്പറേറ്ററുടെ അവസരോചിതമായ ഇടപെടൽ മൂലം ഗായത്രി പുഴയിൽ മുങ്ങിത്താണ മൂന്നു ജീവനുകൾ രക്ഷിച്ചു. പുഴയിലകപ്പെട്ട സ്ത്രീയെയും രണ്ടുകുട്ടികളെയുമാണു ജല അഥോറിറ്റി പാറക്കടവ് പന്പ് ഹൗസ് ഓപ്പറേറ്റർ ഹരീഷ് (23) രക്ഷിച്ചത്. വസ്ത്രമലക്കാനും കുളിക്കാനും പുഴക്കരയിലെത്തിയ മാണിയങ്ങോട്ട് കോളനിയിൽ പ്രമീള (35) കാൽ വഴുതി പുഴയിലേക്കു വീഴുകയായിരുന്നു. ഇതുകണ്ട സമീപത്തു നിന്നിരുന്ന പന്ത്രണ്ടുകാരനായ ജിഷ്ണു കൃഷ്ണകുമാർ പ്രമീളയുടെ മുടിയിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രമീളയോടൊപ്പം ജിഷ്ണുവും പുഴയിൽ മുങ്ങുകയായിരുന്നു. പ്രമീളയുടെ ബന്ധു സൺജയ് (14) പുഴയിലേക്കിറങ്ങി ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൺജയുടെ നിലവിളി കേട്ടാണു ഹരീഷ് ഓടിയെത്തിയത്. വെള്ളത്തിൽ താഴ്ന്നു പോയ സൺജയയെ കരയ്ക്കുകയറ്റി. പിന്നീട് ഒരുകൈ ഉയർന്നു പൊങ്ങുന്നുതു കണ്ടതോടെ വീണ്ടും പുഴയിലേക്കു ചാടി ജിഷ്ണുവിനെയും പ്രമീളയെയും രക്ഷിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു…
Read MoreCategory: Thrissur
അധ്യാപകർക്കു കോവിഡ് ഡ്യൂട്ട 12 മണിക്കൂർ; സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് അധ്യാപകർ
തൃശൂർ: ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അധ്യാപകർക്ക് പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരെ പാർപ്പിക്കുന്ന കേന്ദ്രങ്ങളിലാണ് അധ്യാപകർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്. രാത്രിയും പകലുമൊക്കെ പന്ത്രണ്ട് മണിക്കൂർ അധ്യാപികമാരുൾപ്പെടെയുള്ളവർക്കു ഡ്യൂട്ടി നൽകി കഴിഞ്ഞു. ഹയർസെക്കൻഡറി-ഹൈസ്കൂൾ അധ്യാപകർക്കൊഴികെയുള്ളവർക്കാണു കോവിഡ് ഡ്യൂട്ടി നൽകിയിരിക്കുന്നത്. പല കേന്ദ്രങ്ങളിലും സർക്കാരിന്റെ പ്രതികാര നടപടിയെന്നവണം കെപിഎസ്ടിഎ യൂണിയനിൽപെട്ടവരെ തെരഞ്ഞുപിടിച്ച് ഡ്യൂട്ടി നൽകിയതായും പറയുന്നു. ഒരിക്കൽ ഡ്യൂട്ടി കിട്ടിയവരെ വീണ്ടും ഇതുപോലെ ഡ്യൂട്ടിക്കിടുന്നതിനിടെ യൂണിയൻ പ്രതികരിച്ചതോടെ ഇത്തരക്കാരെ മാറ്റി. എന്നാൽ പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി സമയം നിശ്ചയിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഉത്തർപ്രദേശ് സർക്കാർ ജീവനക്കാർക്ക് പന്ത്രണ്ട് മണിക്കൂർ ജോലി നിശ്ചയിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് പന്ത്രണ്ടു മണിക്കൂർ ജോലിയെടുക്കണമെന്ന ഉത്തരവു പിൻവലിച്ചു. ഇവിടെ12 മണിക്കൂർ ജോലി നിശ്ചയിച്ചു സർക്കാർ പ്രതികാര നടപടിയെടുക്കുകയാണെന്നാണ് അധ്യാപകരുടെ പരാതി. സാലറി ചലഞ്ചിന്റെ ഉത്തരവ് അധ്യാപകർ കത്തിച്ചതിനെതിരെ…
Read Moreപഴയന്നൂരിൽ പ്രവാസിയുടെ വീടിനുനേരെ പെട്രോൾ ബോംബേറിഞ്ഞതായി പരാതി
പഴയന്നൂർ: വെള്ളാർകളത്തു പ്രവാസിയുടെ വീടിനു നേരേ പെട്രോൾ ബോംബെറിഞ്ഞതായി പരാതി. ഇന്നു പുലർച്ചെ ഒന്നരയോടെ പ്രവാസിയായ പുളികൂട്ടം ആലിക്കാപറന്പിൽ ഷെമീർ അലിയുടെ വീടിനു നേരേയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആളപായമില്ല. ബോംബ് പൊട്ടി തീ ആളിപ്പടർന്ന് ഷെമീർ അലിയുടെ രണ്ടു വയസുള്ള കുഞ്ഞും, ഭാര്യ പിതാവ് സെയ്തലവിയും മാതാവ് ആമിന കുട്ടിയും ഉറങ്ങി കിടന്ന മുറിയുടെ ജനൽ കർട്ടനിലേക്കു തീ പടർന്നതൊഴിച്ചാൽ മറ്റു സംഭവങ്ങളൊന്നുമില്ല. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പഴയന്നൂർ പോലീസ് പെട്രോൾ ബോംബ് എറിഞ്ഞ പ്ലാസ്റ്റിക് കുപ്പിയും രണ്ടു ബിയർ കപ്പികളും കണ്ടെടുത്തു. വലിയ സ്ഫോടന ശബ്ദവും തീയും കണ്ടാണു വീട്ടിൽ ഉറങ്ങുകയായിരുന്നവർ എഴുന്നേറ്റത്. വീടിന്റെ വാതിൽ തുറന്ന ഉടനെ ഒരു ഓട്ടോറിക്ഷ സ്റ്റാർട്ടു ചെയ്തു പോകുന്നതു കണ്ടതായി ഇവർ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വീടിന്റെ മുറ്റത്തു പാർക്കു ചെയ്തിരുന്ന രണ്ടു ഓട്ടോറിക്ഷകളിൽ തീപടരാഞ്ഞത് വൻ…
Read Moreചാലക്കുടിയുടെ സ്വന്തം പനമ്പിള്ളിയും പനമ്പിള്ളിയുടെ സ്വന്തം ചാലക്കുടിയും; പനമ്പിള്ളിയെ പുതിയ തലമുറയ്ക്കറിയാൻ സാംസ്കാരിക നിലയമൊരുങ്ങുന്നു
സ്വന്തം ലേഖകൻ ചാലക്കുടി: അരനൂറ്റാണ്ടിന് മുൻപ് കാലയവനികക്കുള്ളിൽ മാഞ്ഞുപോയെങ്കിലും പനന്പിള്ളിയെന്ന പേര് ചാലക്കുടിക്കാർക്ക് ഇന്നും ആവേശവും അഭിമാനവുമാണ്. കേരള രാഷ്ട്രീയത്തിലെ മികച്ച ഭരണാധിപൻമാരിൽ ഒരാളായ പനന്പിള്ളി ഗോവിന്ദമേനോന്റെ ഓർമകൾക്ക് ഇന്ന് അരനൂറ്റാണ്ട് തികയുന്പോൾ ചാലക്കുടിയെ ഇന്നത്തെ വികസനപാതയിലെത്തിച്ച ആ മഹാന്റെ ഓർമകൾ ചാലക്കുടിയിൽ നിറയുകയാണ്. പനന്പിള്ളിയുടെ സ്വന്തം ചാലക്കുടിയും ചാലക്കുടിയുടെ സ്വന്തം പനന്പിള്ളിയും എന്നാണ് പറയാറുള്ളത്. ചാലക്കുടിയുടെ ഇന്നത്തെ വികസനത്തിന് ഏറ്റവും നിർണായക സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു പനന്പിള്ളി. ചാലക്കുടിയിൽ കുമ്മരപ്പിള്ളി കൃഷ്ണമേനോന്റെയും മാധവി അമ്മയുടേയും മകനായി ജനിച്ച പനന്പിള്ളി ഗോവിന്ദമേനോൻ തന്റെ ജൻമനാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ നിരവധിയാണ്. തൃശൂർ ജില്ലയുടേയും എറണാകുളം ജില്ലയുടേയും പകുതിഭാഗത്തോളം വരുന്ന കാർഷികമേഖലയ്ക്ക് ഇപ്പോഴും ജലസമൃദ്ധി നൽകുന്ന തുന്പൂർമൂഴി ഇറിഗേഷൻ പ്രൊജക്ടിന് ചുക്കാൻപിടിച്ചത് പനന്പിള്ളി ഗോവിന്ദമേനോനാണ്. ഇന്നും ചാലക്കുടിയുടെ കാർഷികസമൃദ്ധിക്ക് കാരണം ഈ പദ്ധതിയാണ്. അദ്ദേഹം കൊണ്ടുവന്ന വ്യവസായ സ്ഥാപനങ്ങളും…
Read Moreലോക്ക്ഡൗണ് ദിവസങ്ങളിൽ സഹോദരിമാർ വീട്ടിൽ ഒരുക്കിയ നൃത്തരൂപം സോഷ്യൽ മീഡിയയിൽ തരംഗമായി
കേച്ചേരി: ലോക്ക്ഡൗണ് ദിവസങ്ങളിൽ സഹോദരിമാർ വീട്ടിൽ ഒരുക്കിയ നൃത്തരൂപം സോഷ്യൽ മീഡിയയിൽ തരംഗമായി. തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളായ ശ്രീദേവിയും ആര്യയുമാണ് നൃത്തം അവതരിപ്പിച്ചത്. ചൂണ്ടൽ ആലത്തിയൂർ മന ജയകൃഷ്ണൻ -ഉഷ ദന്പതികളുടെ മക്കളാണ് ശ്രീദേവിയും ആര്യയും. ആര്യ കഴിഞ്ഞ വർഷം വിദ്യ എൻജിനീയറിംഗ് കോളജിൽനിന്നു സിവിൽ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി. അനുജത്തി ആര്യ ഇതേ കോളജിലെ ഒന്നാംവർഷ കന്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ്. ഹിന്ദി സിനിമ കലക്കിലെ ഗാർ മോർ പരദേശിയ എന്ന ഗാനമാണ് സഹോദരിമാർ നൃത്താവിഷ്കാരമാക്കിയത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച ഈ സഹോദരിമാർ കോളജിലെ ആർട്സ് ഫെസ്റ്റിൽ നൃത്തരൂപം അവതരിപ്പിക്കാറുണ്ട്. വിദ്യ എൻജിനീയറിംഗ് കോളജിന്റെ ഫേസ്ബുക്ക് പേജിലൂടെ സഹോദരിമാരുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി. നൃത്തം ചിട്ടപ്പെടുത്തിയതും ഇവർ തന്നെയാണ്.
Read Moreചാവക്കാട്ടെ കോവിഡ് മരണം: മക്കൾ നിരീക്ഷണത്തിൽ; മൃതദേഹം സംസ്കരിക്കുക പ്രോട്ടോക്കോൾ പ്രകാരം
തൃശൂർ: ചാവക്കാട്ട് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്കാരം ഇന്ന് നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകും സംസ്കാരം നടത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുംബൈയിൽനിന്ന് ചാവക്കാട്ടെത്തിയ കദീജക്കുട്ടി(73) യാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുംബൈയിൽനിന്ന് കാറിൽ മകനും ഒറ്റപ്പാലം സ്വദേശികളായ മറ്റു മൂന്നുപേരോടുമൊപ്പം തിങ്കളാഴ്ചയാണ് കദീജ നാട്ടിലെത്തിയത്. കദീജക്കുട്ടിക്കു നേരത്തേതന്നെ പ്രമേഹവും രക്തസമ്മർദവും ശ്വാസതടസവും ഉണ്ടായിരുന്നു. കദീജയ്ക്കൊപ്പം കാറിൽ ഒപ്പമുണ്ടായിരുന്ന മകനും മറ്റ് മൂന്നുപേരും നിരീക്ഷണത്തിലാണ്. കദീജയെ ആശുപത്രിയിലെത്തിച്ച ആംബുലൻസിന്റെ ഡ്രൈവറും ക്വാറന്റൈനിൽ പ്രവേശിച്ചു.
Read More“സേതുവാണോ, ഞാൻ മോഹൻലാലാണ്’ ; ചിത്രകാരനെത്തേടി പിറന്നാളുകാരന്റെ വിളി
സ്വന്തം ലേഖകൻ തൃശൂർ: “സേതുവാണോ, ഞാൻ മോഹൻലാലാണ്’ എന്ന് ഫോണിൽ കേട്ടപ്പോൾ ചിത്രകാരൻ സേതു എയ്യാൽ ഒരു നിമിഷം വാക്കുകൾ കിട്ടാതെ നിന്നു. “ഒരുപാടുനാളായി സംസാരിച്ചിട്ടും വിളിച്ചിട്ടുമൊക്കെ, സേതു വരച്ച അമ്മയുടെ ചിത്രം കണ്ടു, വളരെ നന്നായിട്ടുണ്ട്’ എന്ന് മോഹൻലാൽ തുടർന്നു. സന്തോഷംകൊണ്ട് മനസുനിറഞ്ഞുനിൽക്കുകയായിരുന്നു സേതു. അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് അദ്ദേഹത്തിന്റെ അമ്മയുടെ ഓയിൽ പെയിന്റിംഗ് ആണ് ചിത്രകാരനും സംവിധായകനുമായ സേതു സമർപ്പിച്ചത്. യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നടി സമചതുരത്തിലുള്ള ചിത്രത്തിന്റെ ഫോട്ടോ എടുത്ത് ഇ-മെയിലിൽ മോഹൻലാലിന് അയയ്ക്കുകയായിരുന്നു. ചിത്രം കണ്ട ഉടനെ ചെന്നൈയിൽനിന്ന് ലാലിന്റെ വിളിയെത്തി. “എന്തായാലും നാട്ടിൽ വരുന്പോൾ കാണാം, വളരെ സന്തോഷം’ എന്നു സ്നേഹം പങ്കുവച്ച് പറഞ്ഞുനിർത്തി, മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർതാരം. മൂന്നു ദിവസമെടുത്താണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ പെയിന്റിംഗ് സേതു പൂർത്തിയാക്കിയത്. എണ്ണച്ചായം ആയതിനാൽ പൂർണമായി ഉണങ്ങിയിട്ടില്ല. യാത്രാ നിയന്ത്രണങ്ങൾ…
Read Moreക്വാറന്റൈനിലെ യുവതി തൃശൂരിൽ നിന്നു കയറിയ ഓട്ടോ ഏത്? ഓട്ടോറിക്ഷക്കാർ നാടാകെ തപ്പുന്നു
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ നഗരത്തിൽ നിന്നു ചാവക്കാട്ടേക്ക് ഓട്ടോറിക്ഷയിൽ പോയ സ്ത്രീ ക്വാറന്റൈനിലായതോടെ ആ സ്ത്രീ സഞ്ചരിച്ച ഓട്ടോറിക്ഷയെ തേടി നാടാകെ ഓട്ടോക്കാർ തിരച്ചിൽ തുടരുന്നു. ഇന്നലെ പുലർച്ചെ ബംഗളുരുവിൽ നിന്നും തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ സ്ത്രീ ആരോഗ്യവകുപ്പും മറ്റും ഏർപ്പെടുത്തിയ ക്വാറന്റൈൻ സൗകര്യത്തിലേക്കു പോകാതെ സ്റ്റാൻഡിനു പുറത്തെത്തി ഓട്ടോ വിളിച്ചു ചാവക്കാട്ടേക്ക് പോവുകയായിരുന്നു. ചാവക്കാട്ട് ഇവരെത്തിയപ്പോൾ ബംഗുളുരുവിൽ നിന്നെത്തിയ സ്ത്രീയായതുകൊണ്ട് നാട്ടുകാരും മറ്റും ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും അവരെ ക്വാറന്റൈനിലേക്കു മാറ്റുകയുമായിരുന്നു. ബംഗളുരുവിൽ നിന്നെത്തിയ ഈ സ്ത്രീ തൃശൂരിൽ നിന്ന് ഏത് ഓട്ടോറിക്ഷയിലാണു ചാവക്കാട്ടേക്കു പോയതെന്ന അന്വേഷണമാണ് ഇപ്പോൾ നഗരത്തിലെ ഓട്ടോഡ്രൈവർമാരും യൂണിയൻ നേതാക്കളും നടത്തുന്നത്. ഇന്നലെ പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് ഈ സ്ത്രീ ഓട്ടോയിൽ ചാവക്കാട്ടേക്ക് പോയിരിക്കുന്നത്. ദിവാൻജിമൂലയിൽ സഫയർ ഹോട്ടലിനു പരിസരത്ത് നിന്നാണ് ഓട്ടോയിൽ കയറിയതെന്ന് വ്യക്തമായിട്ടുണ്ട്. ഓട്ടോറിക്ഷ കണ്ടെത്തി ഡ്രൈവറെ…
Read Moreരാജുവിനും കുടുംബത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ മൊബൈൽ ടവർ; മുകളിലെ ദുരന്തം കാണാതെ നഗരസഭ
ഇരിങ്ങാലക്കുട: വീടിനു മുകളിൽ അപകടാവസ്ഥയിൽ നില്ക്കുന്ന മൊബൈൽ ടവർ വീഴുമോ എന്ന ഭയത്താൽ വീട്ടിൽ താമസിക്കാനാകാതെ പൊറുത്തിശേരിയിൽ ഒരു കുടുംബം. ഇരിങ്ങാലക്കുട നഗരസഭ 34-ാം വാർഡിലെ പൊറുത്തിശേരി റബർ എസ്റ്റേറ്റിനു സമീപം താമസിക്കുന്ന വിളങ്ങോട്ടുപറന്പിൽ രാജുവിനും കുടുംബത്തിനുമാണു ഈ ദുരവസ്ഥ. നാലു വർഷങ്ങൾക്കു മുന്പാണു രാജുവിന്റെ വീടിന്റെ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ ഉയരത്തിലുള്ള സ്ഥലത്തു മൊബൈൽ ടവർ നിർമിച്ചത്. നിർമാണ സമയത്തു പ്രദേശവാസികളുടെ സമ്മതപത്രം വാങ്ങിയിരുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ മഴ കാലത്തു ടവറിന്റെ തറയോടു ചേർന്നുള്ള മണ്ണു ഇടിഞ്ഞു രാജുവിന്റെ വീടിനു സമീപത്തേയ്ക്കു വീണതിനെ തുടർന്നു ടവർ ഭീഷണിയാണെന്നു കാണിച്ചു നഗരസഭയിൽ രാജു പരാതി നല്കിയിരുന്നു. എന്നാൽ അടുത്ത മഴക്കാലമെത്തിയിട്ടും ടവർ കന്പനിക്കു നോട്ടീസു നല്കിയെന്ന മറുപടിയല്ലാതെ യാതൊരു തീരുമാനവും നഗരസഭ അധികൃതർ എടുത്തിട്ടില്ല. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും കൊണ്ടു തൃശൂരിലെ ഭാര്യ വീട്ടിലാണ് ഇപ്പോൾ…
Read Moreഉത്തരക്കടലാസിൽ “പണയ’ത്തിനു പകരം “പ്രണയം’, തകഴിയെ വെല്ലുന്ന രചനകൾ
ഫ്രാങ്കോ ലൂയിസ് തൃശൂർ: മലയാളത്തിൽ തകഴിയെ വെല്ലുന്ന ആയിരക്കണക്കിന് സാഹിത്യകാരന്മാർ പിറവിയെടുക്കുന്നു. എസ്എസ്എൽസി മലയാളം പരീക്ഷയുടെ മൂല്യനിർണയ ക്യാന്പിൽ ഉത്തരക്കടലാസുകൾ കണ്ടും വായിച്ചും മാർക്കിട്ട അധ്യാപകർ അന്പരപ്പിലാണ്. തകഴി മുതൽ കാരൂർ വരെയുള്ള എഴുത്തുകാരെ കവച്ചുവയ്ക്കുന്ന രചനകളാണ് ഉത്തരക്കടലാസുകളിൽ പരത്തിയെഴുതിയിരിക്കുന്നത്. തകഴിയുടെ പ്രശസ്തമായ “രണ്ടിടങ്ങഴി’ നോവലിലെ പ്രധാന കഥാപാത്രങ്ങളാണു ദന്പതികളായ കോരനും ചിരുതയും. “ഭർത്താവിനെ ഉൗട്ടാൻ ശ്രമിക്കുന്ന ഭാര്യയേയും, ഭാര്യയെ കരുതലോടെ പരിഗണിക്കുന്ന ഭർത്താവിനേയും പ്ലാവിലക്കഞ്ഞിയിൽ കാണാം. ഉചിതമായ കഥാസന്ദർഭങ്ങൾ കണ്ടെത്തി പ്രസ്താവന വിശകലനം ചെയ്യുക എന്ന ചോദ്യപേപ്പറിലെ ഒന്പതാമത്തെ ചോദ്യത്തിനു ലഭിച്ച ഉത്തരങ്ങളാണു ബുഹകേമം. തകഴി പറയാത്ത പുതിയ കഥകളാണ് പത്താം ക്ലാസിലെ സാഹിത്യകാരന്മാർ മെനഞ്ഞെടുത്ത് ഉത്തരക്കടലാസിൽ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ ഭാവനാ വൈഭവം കണ്ടാൽ സത്യത്തിൽ തകഴിപോലും വഴുതി വീണുപോകും. കോരനും ചിരുതയും തമ്മിലുള്ള സ്നേഹത്തെ ചിത്രീകരിക്കാൻ കോരൻ അടുത്തു കിടന്നാൽ ചിരുതയുടെ എല്ലാ വിഷമവും…
Read More