ചാവക്കാട്: വിവാഹ ശേഷം യുവതിക്കു ചെലവിനു കൊടുക്കാതെ മുങ്ങി നടന്ന യുവാവ് കോടതിയിൽ കീഴടങ്ങി. മുനക്കകടവ് പോക്കാക്കില്ലത്ത് അബ്ദുൽ ജലീൽ ( 37) ആണ് കോടതിയിൽ ഹാജരായത്. മുനക്കകടവ് സ്വദേശിനിയെ വിവാഹം കഴിച്ച് ജലീൽ ചെലവിനു നൽകാത്തതിനെ തുടർന്നു നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിരുന്നു. എന്നാൽ നഷ്ടപരിഹാരം നൽകാതെ മുങ്ങിനടന്നപ്രതി ഹൈക്കോടതിയിൽ നിന്നും ജാമ്യംനേടാൻ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. തുടർന്നു മുങ്ങി നടക്കുകയായിരുന്നു. പ്രതിക്കു വേണ്ടി ചാവക്കാട് കോടതി വാറൻഡ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read MoreCategory: Thrissur
നിങ്ങളുടെ വീട്ടില്‍ ഇങ്ങനെ ഒരു അടയാളമുണ്ടോ? മോഷണ ശ്രമം നടന്ന വീടിന്റെ ഭിത്തിയിൽ അടയാളങ്ങൾ, വീട്ടുകാർ പരിഭ്രാന്തിയിൽ
കോടാലി: മാല കവരാൻ ശ്രമം നടന്ന വീടിന്റെ ചുമരിൽ അടയാളം വരച്ചിട്ട നിലയിൽ കണ്ടത് പരിഭ്രാന്തിക്കിടയാക്കി. മാങ്കുറ്റിപ്പാടം മാന്പിലായിൽ സുധാകരന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെയാണ് വീടിന്റെ പുറകുവശത്തുള്ള ഭിത്തിയിൽ അവരോഹണ ചിഹ്നം ഇട്ട ശേഷം രണ്ട് എന്നെഴുതി വട്ടം വരച്ചിരിക്കുന്ന നിലയിൽ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബുധനാഴ്ച സന്ധ്യക്ക് ഏഴരയോടെ വീടിന്റെ പിൻവാതിൽ തുറന്ന് പുറത്തിറങ്ങിയ സുധാരൻരെ ഭാര്യ ഷീലയെ ആരോ പുറകിൽ നിന്ന് കഴുത്തിലും മുടിയിലും പിടിച്ച് മാല കവർന്നെടുക്കാൻ ശ്രമിച്ചിരുന്നു. കഴുത്തിലുണ്ടായിരുന്ന അഞ്ചുപവന്റെ സ്വർണമാല ബലപ്രയോഗത്തിനിടെ പൊട്ടുകയും മാലയുടെ ഒരു ഭാഗം ഷീലയുടെ കയ്യിൽ കിട്ടിയെങ്കിലും ബാക്കി മോഷ്ടാവിന്റെ കയ്യിൽ അകപ്പെട്ടു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് രാത്രിയിൽ തന്നെ സ്ഥലത്തെത്തി . സംഭവസ്ഥലത്തും…
Read Moreരണ്ടാഴ്ച്ചക്കുള്ളിൽ നാലുവട്ടം! കെഎസ്ആർടിസി ബസുകൾക്ക് അള്ള് വച്ച സംഭവത്തിൽ സ്വകാര്യ ബസുടമയടക്കം രണ്ടു പേർ അറസ്റ്റിൽ
അതിരപ്പിള്ളി: കെഎസ്ആർടിസി ബസുകൾക്ക് അള്ള് വച്ച സംഭവത്തിൽ സ്വകാര്യ ബസുടമയടക്കം രണ്ട് പേരെ മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. മലക്കപ്പാറയിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് അള്ള് വച്ച മലക്കപ്പാറ സ്വദേശി പ്രദീപ് (23), ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുടമ വെട്ടിക്കുഴി വാകപ്പറന്പിൽ ജേക്കബ് (57) എന്നിവരെയാണ് എസ്.ഐ. ടി.ബി. മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളും ചാലക്കുടി വാൽപ്പാറ സ്വകാര്യ ബസുകളും തമ്മിൽ സമയക്രമത്തെ ചൊല്ലി നേരത്തെ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണോ അള്ള് വച്ച് ടയർ പഞ്ചറാക്കൽ എന്ന് സംശയമുണ്ടായിരുന്നു. ഈയിടെ ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ മലക്കപ്പാറയിൽ പാർക്ക് ചെയ്ത ശേഷം വീണ്ടും ചാലക്കുടിയിലേക്ക് സർവീസ് തുടങ്ങുന്പോൾ പഞ്ചറാകുകയായിരുന്നു. രണ്ടാഴ്ച്ചക്കുള്ളിൽ നാല് വട്ടമാണ് ബസുകൾ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയത്.…
Read Moreട്രെയിനുകൾ തൃശൂർ സ്റ്റേഷനിൽ രണ്ടുമിനിറ്റ് കൂടുതൽ നേരം നിർത്തിയിടും; ആരോഗ്യവകുപ്പിന്റെ കോവിഡ് 19 ബോധവത്കരണം
തൃശൂർ: കോവിഡ് 19 ബോധവത്കരണം തൃശൂർ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും നടത്താൻ തീരുമാനം. ആരോഗ്യവകുപ്പ് ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടികൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ രണ്ടു മിനിറ്റ് അധിക നേരം നിർത്തിയിടും. ഈ സമയം ട്രെയിനുകളിലെ എല്ലാ കംപാർട്ടുമെന്റുകളിലും ആരോഗ്യവകുപ്പിന്റെ വളണ്ടിയർമാർ രണ്ടും മൂന്നും പേർ വീതം കയറി ഒരേസമയം എല്ലാ കംപാർട്ടുമെന്റുകളിലും കോവിഡ് ബോധവത്കരണം ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിക്കുകയും സുരക്ഷാമുൻകരുതൽ ബോധവത്കരണ ലഘുലേഖകൾ വിതരണം നടത്തുകയും ചെയ്യും. ഒരേസമയം എല്ലാ കംപാർട്ടുമെന്റുകളിലും ബോധവത്കരണം നടക്കുന്നതിനാൽ നിരവധി പേരിലേക്ക് ഇത് ചെന്നെത്തുമെന്നതാണ് നേട്ടം.
Read More“അള്ള് രാമേന്ദ്രന്മാർ’ പിടിയിൽ ; കെഎസ്ആർടിസി ബസുകൾ പഞ്ചറാക്കിയ സ്വകാര്യ ബസുടമയടക്കം രണ്ട് പേർ പോലീസ് പിടിയിൽ
അതിരപ്പിള്ളി: കെഎസ്ആർടിസി ബസുകൾക്ക് അള്ള് വച്ച സംഭവത്തിൽ സ്വകാര്യ ബസുടമയടക്കം രണ്ട് പേരെ മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. മലക്കപ്പാറയിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് അള്ള് വച്ച മലക്കപ്പാറ സ്വദേശി പ്രദീപ് (23), ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുടമ വെട്ടിക്കുഴി വാകപ്പറന്പിൽ ജേക്കബ് (57) എന്നിവരെയാണ് എസ്.ഐ. ടി.ബി. മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളും ചാലക്കുടി വാൽപ്പാറ സ്വകാര്യ ബസുകളും തമ്മിൽ സമയക്രമത്തെ ചൊല്ലി നേരത്തെ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണോ അള്ള് വച്ച് ടയർ പഞ്ചറാക്കൽ എന്ന് സംശയമുണ്ടായിരുന്നു. ഈയിടെ ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ മലക്കപ്പാറയിൽ പാർക്ക് ചെയ്ത ശേഷം വീണ്ടും ചാലക്കുടിയിലേക്ക് സർവീസ് തുടങ്ങുന്പോൾ പഞ്ചറാകുകയായിരുന്നു. രണ്ടാഴ്ച്ചക്കുള്ളിൽ നാല് വട്ടമാണ് ബസുകൾ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയത്.…
Read Moreഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു; പണത്തിന് പകരം നൽകിയത് ബ്ലാങ്ക് ചെക്ക്; ഞെട്ടി ഹോട്ടലുടമ; ഒടുവിൽ യുവാവിന്റെ കൈയിൽ വിലങ്ങുവീണപ്പോൾ പുറത്തവന്ന സത്യം ഞെട്ടിക്കുന്നത്
തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറുമായി മുങ്ങിയ വിരുതന് പോലീസ് പിടിയില്‍. ഇയാളെ കുടുക്കിയതു മുന്തിയ ഹോട്ടലിലെ മുട്ടന്‍ തീറ്റയും ബ്ലാങ്ക് ചെക്കും പോലീസുകാരന്റെ സമയോചിത ഇടപെടലും. കഴിഞ്ഞ ദിവമാണ് ഇയാള്‍ കാറുമായി മുങ്ങിയത്. നഗരത്തിലടക്കം 22 കിലോമീറ്ററുകള്‍ സഞ്ചരിച്ചു. തുടര്‍ന്ന് വൈകുന്നേരത്തോടെ പുഴയ്ക്കലിലെ ഒരു ഹോട്ടലില്‍ കയറി മൂക്കുമുട്ടെ തിന്നു. ബില്ലെത്തിയപ്പോള്‍ കൊടുക്കാന്‍ കൈയില്‍ കാശില്ല. അതിനു വഴിയും കണ്ടെത്തി. കാറില്‍ ഉടമയുടെ ചെക്കുബുക്കെടുത്തു വന്നു ഒപ്പിട്ടു നല്കി. എത്ര വേണമെങ്കിലും പണം എഴുതിയെടുത്തോളൂ എന്നും പറഞ്ഞു. ഹോട്ടലുകാര്‍ അമ്പരപ്പിലായി. അവിടെ ചായകുടിക്കുകയായിരുന്ന പോലീസുകാരനു സംഭവത്തില്‍ പന്തികേടുതോന്നി. കാര്‍ കണ്ടപ്പോള്‍ പോലീസുകാരനു കാര്യമെല്ലാം മനസിലായി. ഇതു മോഷണം പോയ കാറാണെന്നും മനസിലായി. പോലീസുകാരുടെ ഗ്രൂപ്പിലൂടെ ഇതുസംബന്ധിച്ച മെസേജ് നേരത്തെ ലഭിച്ചിരുന്നതാണ്. ഒടുവില്‍ മോഷ്ടാവിനെ കാര്‍ സഹിതം പേരാമംഗലം സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് കേസ് മെഡിക്കല്‍…
Read Moreഗുരുവായൂരിൽ മുഹൂർത്തത്തിന് അനുസരിച്ച് വിവാഹനം നടത്താം; വധുവിന്റെയും വരന്റെയും ബന്ധുക്കളായി പത്തുപേർ വീതം മാത്രം
ഗുരുവായൂർ: ക്ഷേത്രത്തിൽ നടക്കുന്ന വിവാഹിത്തൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന് ദേവസ്വം അറിയിച്ചു. വധുവിന്റെയും വരന്റെയും ബന്ധുക്കളായ പത്തുപേർ വീതം മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. 31വരെ പൂന്താനം ഓഡിറ്റോറിയത്തിൽ സദ്യ നടത്താൻ അനുവദിക്കുകയില്ല. മുഹൂർത്തതിനനുസരിച്ച് വിവാഹം നടത്തുന്നതിന് തടസമില്ല. ഭക്ത ജനങ്ങൾ സ്വയം തിരിച്ചറിഞ്ഞ് തിരക്ക് കുറയ്ക്കണമെന്നും ദേവസ്വം അഭ്യർഥിച്ചു.
Read Moreകോവിഡ് 19 സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിലെ രോഗി സുഖം പ്രാപിക്കുന്നു; ഡോക്ടർമാരുടെ വിശദീകരണം ഇങ്ങനെ..
. സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് 19 സ്ഥിരീകരിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗി സുഖം പ്രാപിക്കുന്നതായി ഡോക്ടർമാർ. സംശയലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ ആവശ്യമായ ചികിത്സകൾ നൽകിവരുന്നുണ്ട്. ഇന്ത്യയിൽ രോഗം ആദ്യം സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിയുമായി താരതമ്യം ചെയ്യുന്പോൾ ജില്ലയിലെ രണ്ടാമത്തെ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മെച്ചമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ആദ്യം സ്ഥിരീകരിച്ചത് സ്ത്രീക്കായിരുന്നുവെന്നതും ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് പുരുഷനാണെന്നും സ്ത്രീകളേക്കാൾ രോഗപ്രതിരോധ ശേഷിയും രോഗവിമുക്തമാകാനുള്ള സാധ്യതയും പുരുഷൻമാർക്ക് കൂടുതലാണെന്നും അതുകൊണ്ടുതന്നെ ആദ്യത്തെ രോഗിയേക്കാൾ വേഗത്തിൽ രണ്ടാമത്തെ രോഗി രോഗവിമുക്തനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർമാരും ആരോഗ്യവകുപ്പ് അധികൃതരും പ്രത്യാശിക്കുന്നു.
Read Moreമുന്നറിയിപ്പുകളെ അവഗണിച്ച് തൃശൂരിൽ നൂറ്റന്പതോളം പേരുടെ സിഐടിയു യോഗം; നിർത്താൻ കളക്ടറുടെ ഉത്തരവ്
തൃശൂർ: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ നാടെങ്ങും പൊതുപരിപാടികളും ആഘോഷങ്ങളും സമ്മേളനങ്ങളും മാറ്റിവെച്ചതിനിടെ കോവിഡ് 19 ആദ്യം സ്ഥിരീകരിച്ച തൃശൂരിൽ സിഐടിയുവിന്റെ യോഗം. നഗരമധ്യത്തിലുള്ള സാഹിത്യ അക്കാദമി ഹാളിലാണ് സമ്മേളനം നടന്നത്. കോവിഡ് 19 ജാഗ്രത പാലിക്കണമെന്ന് സർക്കാർ കർശന ഉത്തരവിട്ടിട്ടും സിഐടിയു യോഗം നടക്കുന്നത് കടുത്ത പ്രതിഷേധമുയർത്തി. തുടർന്ന് യോഗം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. എന്നാൽ എല്ലാ സുരക്ഷ മുൻകരുതലുകളും എടുത്താണ് യോഗം നടക്കുന്നതെന്ന് സിഐടിയു ഭാരവാഹികൾ പ്രതികരിച്ചിരുന്നു. സമ്മേളനത്തിനെത്തുന്നവർക്ക് കൈകൾ അണുവിമുക്തമാക്കാനായി ഹാളിന് മുന്നിലെ രജിസ്ട്രേഷൻ കൗണ്ടറിൽ സാനിറ്റൈസറും മറ്റും സജ്ജമാക്കിയിരുന്നു. കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷമാണ് സമ്മേളനത്തിനെത്തയവർ ഹാളിലേക്ക് കടന്നത്. കൂടാതെ യോഗവേദിയിൽ ആരോഗ്യവിദഗ്ധരുണ്ടെന്നും സിഐടിയു വക്താക്കൾ പറഞ്ഞു. മന്ത്രിമാർ പോലും നേരത്തെ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിക്കൊണ്ടിരിക്കുന്പോഴാണ് സിഐടിയു സമ്മേളനം തൃശൂരിൽ നടത്തിയത്. കല്യാണത്തിനും മറ്റാവശ്യങ്ങൾക്കും ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്തവരോട്…
Read Moreപഠനവൈകല്യമുള്ളവർക്കു എസ്എസ്എൽസി പരീക്ഷാ ആനുകൂല്യം കിട്ടിയില്ല; കോടതിയെ സമീപിക്കുമെന്ന് കേരള പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ
തൃശൂർ: തൃശൂർ, കോട്ടയം ജില്ലകളിലെ പഠനവൈകല്യമുള്ള കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷാ ആനുകൂല്യം ലഭിക്കാനുള്ള അവസരം ഇല്ലാതാക്കിയ അധികാരികൾക്കെതിരേ കോടതിയെ സമീപിക്കുമെന്ന് കേരള പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ് പത്രസമ്മേളനത്തിൽ പറഞ്ഞു. പഠനവൈകല്യം കണ്ടെത്തുന്ന കുട്ടികൾക്ക് സ് ക്രൈബ്, ഇന്റർപ്രെട്ടർ എന്നിവരുടെ സേവനം ഉപയോഗിച്ചു പരീക്ഷയെഴുതിക്കാനാകും. ഈ അവസരമാണ് ഇപ്പോൾ ഇല്ലാതായത്. പഠനവൈകല്യമുള്ള മൂവായിരത്തോളം കുട്ടികളാണു തൃശൂർ ജില്ലയിൽ മെഡിക്കൽ ബോർഡിന്റെ സ്ക്രീനിംഗിനും സർട്ടിഫിക്കറ്റിനുമായി അപേക്ഷിച്ചിരുന്നത്. ഇതിൽ അറുന്നൂറോളം കുട്ടികൾക്കു സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും അവർക്കുപോലും സ്ക്രൈബ്സിനെവച്ച് പരീക്ഷയെഴുതാനായില്ല. പരീക്ഷാ ആനുകൂല്യത്തിന് അർഹരായ മുഴുവൻ കുട്ടികൾക്കും അടുത്ത സേ പരീക്ഷയ്ക്കുമുന്നേ സ്ക്രൈബ്സിന്റെ സേവനം പ്രയോജനപ്പെടുത്തി പ്രത്യേകം പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു ഭാരവാഹികൾ പറഞ്ഞു. വിദ്യാർഥികളുടെ അവകാശപ്പെട്ട ആനുകൂല്യം ഇല്ലാതാക്കിയ നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷനെയും ഹൈക്കോടതിയെയും സമീപിക്കും. പ്രക്ഷോഭവും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ട്രഷറർ പി.പി. ജേക്കബ്,…
Read More