തൃശൂർ: മനുഷ്യനു ആവശ്യം വേണ്ട ഭക്ഷണം മാത്രം കഴിക്കാൻ ആപ്പ് വികസപ്പിച്ചിരിക്കുകയാണ് തൃശൂർ തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ. കന്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ നാലാം സെമസ്റ്റർ വിദ്യാർഥികൾ. സംസ്ഥാന സർക്കാർ ആലപ്പുഴയിൽ ഭക്ഷണത്തിന്റെ വിവിധ പ്രശ്നങ്ങൾക്കു പരിഹാരം തേടി സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തോണിൽ വച്ചാണ് എൻജിനിയറിംഗ് വിദ്യാർഥികൾ മനുഷ്യനു ആവശ്യമായ നല്ല ഭക്ഷണം കഴിക്കാൻ വേണ്ടി ആപ്പ് വികസിപ്പിച്ചത്. ഒരോ മനുഷ്യനും ആവശ്യം വേണ്ട കലോറിയുടെ അടിസ്ഥാനത്തിൽ ആണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. ഇതിനായി നമ്മുടെ ഭാരം, ഉയരം, വെജിറ്റേറിയൻ, അല്ലെങ്കിൽ നോണ് വെജിറ്റേറിയൻ എന്നി വിഭാഗത്തിലുള്ള വിവരം നമ്മൾ നൽകണം. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ ഭക്ഷണം കഴിക്കണം എന്ന വിവരം ആപ്പ് നമ്മെ അറിയിക്കും. ചേർത്തല നൈപുണ്യ കോളജ് ഓഫ് മാനേജ്മെന്റിൽ കേരളത്തിലെ എൻജിനീയറിംഗ് വിദ്യാർഥികൾക്കായി നടത്തിയ 36 മണിക്കൂർ ഹാക്കത്തണിൽ മികച്ച15 ടീമുകളിൽ…
Read MoreCategory: Thrissur
ഭഗവാനേ, ഈ നിയമലംഘനം കാണുന്നില്ലേ..! ദേവസ്വം വാഹനങ്ങൾ നിയമം ലംഘിക്കുന്നതു പതിവ്; നടപടിയെടുക്കാന് ആരുമില്ലെന്നു ഭക്തര്
സ്വന്തം ലേഖകൻ ഗുരുവായൂർ: ക്ഷേത്രനടയിലൂടെ വാഹനങ്ങൾ കടന്നുപോകാൻ പാടില്ലെന്ന നിയമം ലംഘിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ വാഹനങ്ങൾ കിഴക്കേനടയിലെ ദീപസ്തംഭത്തിനു മുന്നിലൂടെ ഭക്തർക്കിടയിലൂടെ കടന്നുപോകുന്നത് പതിവാകുന്നു. ഗുരുവായൂരിൽ ഏറ്റവും തിരക്കേറിയ കിഴക്കേനടയിലെ ദീപസ്തംഭത്തിനരികെ തൊഴാൻ നിൽക്കുന്ന ഭക്തർക്ക് ഭീഷണിയുയർത്തിയാണ് അധികാരികളുടെ ഈ വാഹനയാത്ര. ക്ഷേത്രനടയിൽ കിഴക്കേ ഗോപുരവാതിലിന് തൊട്ടരികിലൂടെ ദേവസ്വം വാഹനങ്ങൾ നിയമം ലംഘിക്കുന്നതു പതിവായിട്ടും അതിനെതിരെ നടപടിയെടുക്കാനും ആരുമില്ലെന്നതു ഭക്തർക്കിടയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ പോകാൻ കഴിയാത്തവർ പുറത്ത് ദീപസ്തംഭത്തിന് മുന്നിൽ നിന്നാണ് ദർശനം നടത്താറുള്ളത്. ഈ വഴിക്കാണ് ഇപ്പോൾ ദേവസ്വം വാഹനങ്ങളുടെ വരവും പോക്കും. വിവിഐപികൾ ദർശനത്തിന് എത്തുന്പോൾപോലും വാഹനം തെക്കേനടവരെയെ വരാറുണ്ടായിരുന്നുള്ളു. അടുത്ത കാലംമുതലാണുദേവസ്വം വാഹനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്തർക്കിടയിലൂടെ പോകുന്നത്. കലാകാരന്മാരെ വേദിയിലേക്കെത്തിക്കുന്നതിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനരികൽ വരെ വാഹനങ്ങൾ വരാറുണ്ടെങ്കിലും അത് തെക്കേനടയിൽ നിന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് തിരിഞ്ഞ് പ്രവേശിക്കാറാണു പതിവ്. പ്രധാനമന്ത്രി നരേന്ദ്രമോദി…
Read Moreവെള്ളം ചോദിച്ച് എത്തി യുവതിയെ ഉപദ്രവിക്കാൻ ശ്രമം; ആക്രി കച്ചവടക്കാരനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി
കാഞ്ഞാണി: കാരമുക്കിൽ വീട്ടിൽ വെള്ളം ചോദിച്ച് എത്തി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആക്രി കച്ചവടക്കാരനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി അന്തിക്കാട് പോലീസിൽ ഏൽപ്പിച്ചു. കോൽക്കത്ത സ്വദേശി മുഹമ്മദ്സമ്മി (18) നെയാണ് പിടികൂടിയത്. നാലുചക്രം വാഹനത്തിൽ പ്ലാസ്റ്റിക്ക് ശേഖരിക്കാൻ കഴിഞ്ഞ ദിവസം എത്തിയ യുവാവ് വീട്ടിലെ യുവതിയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അകത്ത് കയറിയ യുവതിയെ പിന്നിലൂടെ വന്ന യുവാവ് കയറി പിടിക്കാൻ ശ്രമിച്ചു. ഇതോടെ യുവതി കുതറി ഓടി മറ്റൊരു റൂമിൽ കയറി വാതിൽ അടച്ചു. ഇതോടെ ഇയാൾ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയും ഇതേ വീട്ടിൽ വീണ്ടും എത്തിയ യുവാവ് ശല്യം ചെയ്തതോടെ യുവതി വിവരം അറിയിച്ചതോടെ നാട്ടുകാർ ഓടി കൂടിയാണ് ഇയാളെ പിടികൂടിയത്. പുത്തൻപീടികയിലാണ് ഇയാൾ താമസിക്കുന്നത് .
Read Moreക്ഷേത്രോത്സവത്തിന്റെ ആഘോഷങ്ങള് വേണ്ടെന്നുവച്ചു! ക്ഷേത്രദര്ശനത്തിനെത്തിയ രമ്യ ഹരിദാസ് എംപി തിരുവാതിക്കളിയില് ചുവടുവച്ചു
ഗുരുവായൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രോത്സവത്തിന്റെ ആഘോഷങ്ങൾ വേണ്ടെന്നു വച്ചതോടെ അവസാന ദിന കലാപരിപാടികളാണ് ഇന്നലെ അരങ്ങേറിയത്. ക്ഷേത്രദർശനത്തിനെത്തിയ രമ്യ ഹരിദാസ് എംപി തിരുവാതിക്കളിയിൽ ചുവടുവച്ചു കലാകാരികൾക്കൊപ്പം കൂടിയത് തിരുവാതിരക്കളി സംഘങ്ങൾക്ക് ആവേശമായി. തിരുവാതിരക്കളിക്ക് സ്ത്രീകൾക്കു മാത്രം വേദിയുണ്ടെന്നറിഞ്ഞാണ് രമ്യ ഹരിദാസ് വടക്കേനടയിലെ കുറൂരമ്മ വേദിയിലെത്തിയത്. എൻഎസ്എസ് വനിതാവിഭാഗത്തിന്റെ തിരുവാതിരക്കളിയായിരുന്നു അപ്പോൾ അവിടെ നടന്നുകൊണ്ടിരുന്നത്. ഇതോടെ രമ്യ കളിക്കാർക്കൊപ്പംകൂടി തിരുവാതിരച്ചുവട് വച്ചു. തുടർന്നു കളിക്കാരെ അനുമോദിച്ചതിനുശേഷമാണ് മടങ്ങിയത്. ഭരണസമിതി അംഗവും പ്രോഗ്രാം കമ്മിറ്റി കണ്വീനറുമായ കെ. അജിത്ത് രമ്യ ഹരിദാസ് എംപിയെ സ്വീകരിച്ചു. നടൻ വിനീതിന്റെ ജ്ഞാനപ്പാന നൃത്താവിഷാകാരത്തിനും ആസ്വാദകരേറെയായിരുന്നു. വിനീതിന്റെ ഗുരു പത്മ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യത്തിനു സ്റ്റേജ് ഒരുക്കിയും വിനീതായിരുന്നു. തിങ്കളാഴ്ചയായിരുന്നു പത്മസുബ്രഹ്മണ്യത്തിന്റെ ഭരതനാട്യം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെയോടെ കലാപരിപാടികൾക്കും തായന്പകയ്ക്കും സമാപനമായി. നഗരസഭയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന പുസ്തകോത്സവവും കലാപരിപാടികളും നിർത്തിവച്ചു.…
Read Moreഗൃഹനാഥന്റെ മരണം; ഷാപ്പിലെ മർദനം മൂലമെന്നു വീട്ടുകാർ; രക്തം ഛർദിച്ച് മരിക്കാനുണ്ടായ സംഭവത്തെക്കുറിച്ച് വീട്ടുകാരുടെ വിശദീകരണം ഇങ്ങനെ…
മാള: കുഴിക്കാട്ടുശേരിയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടന്നും അന്വേഷണം വേണമെന്നും വീട്ടുകാർ. കുഴിക്കാട്ടുശേരി പാറെക്കാടൻ വീട്ടിൽ ജോയി(58) ആണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിൽവച്ച് മരിച്ചത്. ഉച്ചകഴിഞ്ഞു വീട്ടിലെത്തിയശേഷം വിശ്രമിക്കാൻ കിടന്ന ജോയിയെ പിന്നീട് രക്തം ഛർദിച്ചു മരിച്ച നിലയിലാണ് കണ്ടതെന്നു വീട്ടുകാർ പറഞ്ഞു. കൊന്പിടിയിലെ കള്ളുഷാപ്പിൽവച്ച് തർക്കമുണ്ടായെന്നും തന്നെ ഷാപ്പ് ജീവനക്കാർ മർദിച്ചെന്നും ജോയി പറഞ്ഞിരുന്നതായും വീട്ടുകാർ പറഞ്ഞു. സംഭവത്തക്കുറിച്ച് വീട്ടുകാർ പറയുന്നതിങ്ങനെ: കൊന്പിടിയിലെ കോഴി ഫാം ജീവനക്കാരനായ ജോയ് ഞായറാഴ്ച ജോലിക്കു പോയിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് മടങ്ങിയെത്തിയത്. കോഴി ഫാമിലെ ജോലിക്കാരനായ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ ജോയ് മദ്യപിച്ചിരുന്നു. അൽപനേരം ഇറയത്തു കിടന്ന ജോയ് അമ്മയോടു കള്ളുഷാപ്പിലെ ആളുകൾ തന്നെ മർദിച്ചെന്നു പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ല. പിന്നീട് വീടിനകത്തു കയറി മുറിയിൽ വിശ്രമിക്കാൻ കിടന്നു. ഭാര്യ ആനി ആ സമയത്തു തയ്യൽജോലിക്കായി പോയിരിക്കയായിരുന്നു. വൈകുന്നേരം ചെന്നു…
Read Moreവാ തുറന്ന് മരണക്കെണി; കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഭീഷണിയായി ആൾമറയില്ലാത്ത കിണറുകൾ
സ്വന്തം ലേഖകൻ തൃശൂർ: ആൾമറയില്ലാത്ത കിണറുകൾ വീണ്ടും മരണക്കിണറായി. കാട്ടകാന്പാലിൽ ചിറയിൻകാട് ആൾമറയില്ലാത്ത കിണറിൽ വീണ് ഇന്നലെ ഒന്നര വയസുകാരൻ മരിച്ചു. മലപ്പുറം ചെറവല്ലൂർ വാഴാമലയിൽ ഫസലു റഹ്മാന്റെ മകൻ ഹമദ് സെയ്ഫാണ് മരിച്ചത്. സംസ്ഥാനത്തെ ആൾവാസ മേഖലയിലും ജനവാസമില്ലാത്ത പ്രദേശങ്ങളിലും വ്യാപകമായി ആൾമറയില്ലാത്ത കിണറുകളുണ്ട്. ശുദ്ധജലം ധാരാളമുള്ള, ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറുകളും പാറമൂലം വെള്ളമില്ലാതെ ഉപയോഗശൂന്യമായ കിണറുകളുമുണ്ട്. ഇത്തരം കിണറുകൾ കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കുപോലും അപകടക്കിണറാകുന്നുണ്ട്. പലപ്പോഴും തെരുവുനായ്ക്കളും മറ്റു ജീവജാലങ്ങളും ഇത്തരം കിണറിൽ വീണു ചാകാറുണ്ട്. പറന്പിലെ കൃഷി നനയ്ക്കുന്നതിനു കുഴിച്ച കിണറുകൾക്കു മിക്കയിടത്തും ആൾമറയില്ല. സ്വകാര്യ വ്യക്തികളുടെ കിണറുകൾക്കു മാത്രമല്ല ആൾമറയില്ലാത്തത്. ആൾമറയില്ലാത്ത പൊതു കിണറുകളുമുണ്ട്. തൃശൂർ – കുന്നംകുളം റോഡിൽ മുണ്ടൂരിൽ വില്ലേജ് ഓഫീസിന്റേയും ഗ്രാമപഞ്ചായത്ത് ഓഫീസിന്റേയും കാന്പസിനു നടുവിലുള്ള പൊതു കിണറിന് ഉണ്ടായിരുന്ന ആൾമറ വർഷങ്ങൾക്കുമുന്പേ ഇടിഞ്ഞുവീണതാണ്. ഇപ്പോഴത് ആൾമറയില്ലാത്ത കിണറാണ്.…
Read Moreപൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്താൽ എന്ത് ചെയ്യണം, ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിൽ അപകടമുണ്ടോ; പൊതുജനം ചോദിക്കുന്നു… ആരോഗ്യവകുപ്പ് മറുപടി പറയുന്നു
(1) സാധാരണക്കാരായ ജനങ്ങൾ വീടുകളിൽ അടച്ചിരിക്കണോ സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യമുള്ളതിനാലാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വന്നവരുമായി ഇടപഴകിയവരോടാണ് വീടിനകത്ത് അടച്ചിട്ട മുറിയിൽ കഴിയാൻ കർശനമായി പറഞ്ഞിട്ടുള്ളത്. പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വിലക്കിയിട്ടില്ല. എന്നാൽ പതിവുപോലെ കറങ്ങിത്തിരിയുന്നത് ഒഴിവാക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോവുക. വിനോദയാത്രകൾ, സിനിമ കലാപരിപാടികൾ ഉത്സവങ്ങൾ തുടങ്ങി നിരവധി പേരെത്തുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക. (2) ഹോട്ടലുകളിൽ നിരവധി പേരെത്തുന്നതിനാൽ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിൽ അപകടമുണ്ടോ ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനെ ഇതുവരെയും വിലക്കിയിട്ടില്ല. കാരണം അത് ഒഴിവാക്കാൻ എളുപ്പമല്ലാത്ത കാര്യമായതിനാലാണ് ഹോട്ടൽ സന്ദർശനം വിലക്കാത്തത്. വീട്ടിലെ ഭക്ഷണം കഴിക്കാൻ സാധിക്കുന്നവർ പരമാവധി അതു തന്നെ കഴിക്കുക. നിവൃത്തിയില്ലെങ്കിൽ മാത്രം ഹോട്ടലുകളെ ആശ്രയിക്കുക. ഹോട്ടലിൽ നിങ്ങളുടെ അടുത്തിരുന്ന ഭക്ഷണം കഴിക്കുന്നവർ വായും മൂക്കും പൊത്താതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നുണ്ടെങ്കിൽ…
Read Moreസമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചു; ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസ്; നടപടി തൃശൂർ ഡിഎംഒയുടെ പരാതിയിൽ
തൃശൂർ: കോവിഡ്-19 വൈറസ് ബാധ സംബന്ധിച്ച് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചു ഡോക്ടർ ഷിനു ശ്യാമളനെതിരെ കേസ്. തൃശൂർ ഡിഎംഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഡിഎംഒ ഡോക്ടർക്കെതിരേ പരാതി നൽകിയത്. സമൂഹത്തിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചെന്ന കുറ്റം ചുമത്തിയാണു വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോവിഡ്-19 ലക്ഷണമുള്ള രോഗി ചികിത്സക്കെത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. എന്നാൽ, ഈ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.
Read Moreമൂന്നുമാസം പിന്നിടുന്നു; കന്നുകാലികളിലെ ചർമമുഴ വ്യാപകമാകുന്നു; പ്രതിരോധ മരുന്ന് കിട്ടാനില്ല; ആശങ്കയിൽ നാട്ടുകാർ
വരന്തരപ്പിള്ളി: പാലപ്പിള്ളി തോട്ടം മേഖലയിൽ കന്നുകാലികളിൽ പടർന്നുപിടിച്ച ചർമ മുഴ രോഗത്തിനുള്ള പ്രതിരോധ മരുന്നുകൾ കിട്ടാനില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നു. ജില്ലയിൽ ചർമമുഴ രോഗം പടർന്നുപിടിച്ചതോടെയാണ് മരുന്ന് ക്ഷാമം രൂക്ഷമായത്. ജില്ലാ വെറ്റിനറി ആശുപത്രിയിൽ നിന്ന് ഓരോ മൃഗാശുപത്രികളിലേക്കും നൽകിയ പ്രതിരോധ മരുന്ന് തീർന്നു പോയതാണ് മരുന്നുക്ഷാമത്തിന് കാരണമെന്ന് അധികൃതർ പറയുന്നു. വരന്തരപ്പിള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചർമമുഴ രോഗം സ്ഥിരീകരിച്ചതോടെ മൃഗാശുപത്രിയിൽ കരുതിയിരുന്ന മരുന്നുകൾ നേരത്തെ തീർന്നിരുന്നതായി വെറ്റിറനറി ഓഫീസർ ഡോ. ടി.ജെ. രോഷ്മ പറഞ്ഞു. പാലപ്പിള്ളി മേഖലയിൽ ഒരേ സമയം നൂറിലേറെ കന്നുകാലികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയപ്പോൾ പ്രതിരോധ മരുന്നിന്റെ ദൗർലഭ്യം അധികൃതർക്ക് തിരിച്ചടിയാകുകയാണ്. സംസ്ഥാനത്ത് ആദ്യമായി തൃശൂർ ജില്ലയിലാണ് മൂന്നു മാസം മുന്പ് ചർമമുഴ രോഗം സ്ഥിരീകരിച്ചത്.പിന്നീട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും കൂട്ടത്തോടെ കന്നുകാലികളിൽ ചർമമുഴ കണ്ടെത്തിയത് പാലപ്പിള്ളിയിലാണ്. പാലപ്പിള്ളി കുള്ളൻ എന്ന…
Read Moreകോവിഡ് 19 ; തൃശൂരിൽ 256 പേർ നിരീക്ഷണത്തിൽ; പത്തനംതിട്ട സ്വദേശികൾക്കൊപ്പം സഞ്ചരിച്ച 17 തിരിച്ചറിഞ്ഞു
തൃശൂർ: കോവിഡ് ബാധിതരായ പത്തനംതിട്ട സ്വദേശികൾക്കൊപ്പം വിമാനയാത്ര നടത്തിയവരിൽ തൃശൂരിൽ നിന്നുള്ള 17 പേരെ തിരിച്ചറിഞ്ഞു. ജില്ലയുടെ വിവിധയിടങ്ങളിലുള്ള ഇവർ നിരീക്ഷണത്തിലാണ്. രണ്ടു പേർ ആശുപത്രിയിലും മറ്റുളളവർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 256 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 39 പേർ ആശുപത്രികളിലും 217 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുളളത്. കോവിഡ് 19 ബാധിത പ്രദേശങ്ങളിൽനിന്ന് എത്തിയവർ നിർബന്ധമായും വീടുകളിൽ കഴിയേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിൽ സ്ഥാപിച്ചിട്ടുളള ഹെൽപ് ഡസ്കിൽ വിവരം അറിയിക്കാതെ ആരും നാട്ടിലേക്ക് മടങ്ങരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ കണ്ട്രോൾ റൂം നന്പറുകളിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണം. കണ്ട്രോൾ റൂം നന്പറുകൾ: 0487-2320466, 9400408120, 9400410720,1 056, 0471-2552056…
Read More