തൃശൂർ: കാർഷിക സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ അനധികൃത ഇടപെടൽ നടത്തിയെന്നാരോപിച്ച് കാർഷിക സർവകലാശാല രജിസ്ട്രാറെ എസ്എഫ്ഐ പ്രവത്തകർ തടഞ്ഞുവച്ചു. നാളെ നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവകലാശാല അന്പലവയൽ കോളജിലെ നാമനിർദ്ദേശപത്രിക സമർപണവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഘെരാവോയിൽ എത്തിയത്. സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ അന്പലവയൽ കോളജിലെ കെഎസ്യു സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക വരണാധികാരി തള്ളി സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ തള്ളിപ്പോയവരെ ഉൾപ്പെടുത്താൻ രജിസ്ട്രാർ ഉത്തരവിറക്കിയെന്നാരോപിച്ചായിരുന്നു എസ്എഫ്ഐയുടെ ഉപരോധം. ഇരുപത്തിയഞ്ചോളം എസ്എഫ്ഐ പ്രവർത്തകരെത്തി രജിസ്ട്രാറുടെ റൂം പൂട്ടുകയും മറ്റൊരു സംഘം സർവകലാശാല ആസ്ഥാന മന്ദിരത്തിലെ നാലു വാതിലുകളും ഉപരോധിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. തുടർന്ന് സർവകലാശാല നിർദേശമനുസരിച്ച് ഉച്ചക്ക് ഒന്നരയോടെ വാതിലുകൾ അകത്തുനിന്നു പൂട്ടുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തുപോയ ജീവനക്കാർക്ക് വൈകിട്ട് അഞ്ചര വരെ ഉള്ളിലേക്കുള്ള പ്രവേശനം നൽകാൻ സർവകലാശാല അധികാരികൾ തയാറായില്ലെന്നും ആരോപണമുണ്ട്. ആറു മണിക്കൂറോളമാണ്…
Read MoreCategory: Thrissur
ജനവാസകേന്ദ്രത്തിലെ മാലിന്യ പ്ലാന്റ് നടത്തറയിൽ വേണ്ടെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ചീഫ് വിപ്പ്
മണ്ണുത്തി: നടത്തറ ഗ്രാമ പഞ്ചായത്തിൽ തോക്കാട്ടുക്കര കോളനിയ്ക്കടുത്തു സ്ഥാപിക്കാനിരിക്കുന്ന മാലിന്യ പ്ലാന്റ് ജനവാസ കേന്ദ്രത്തിലാണെന്നും ജനങ്ങൾക്ക് ആശങ്കയുണ്ടെന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ചീഫ് വിപ്പ് കെ രാജൻ. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് സ്ഥലം എംഎൽഎ എന്ന നിലയിൽ തനിക്കോ പഞ്ചായത്ത് ജനപ്രതിനിധികൾക്കോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. സ്ഥലം സന്ദർശിച്ച രാജൻ പറഞ്ഞു. ജനങ്ങൾ വളരെ അധികം തിങ്ങി പാർക്കുന്ന പ്രദേശമാണ് ഇവിടം. തോക്കാട്ടുക്കര കോളനിയും, ആശ നഗർ കോളനിയും ഉൾപ്പെടെയുള്ള ജനവാസ കേന്ദ്രം തൊട്ടടുത്തുണ്ട്. കുത്തനെയുള്ള മലഞ്ചെരിവാണ് ഈ പ്രദേശം. കുടിവെള്ള പദ്ധതിയായ ജലനിധിയും മണലിപുഴയുടെ ഒരു കൈവഴിയും ഇവിടെയാണുള്ളത്. ജനവാസസ്ഥലത്തേക്കു മാലിന്യവുമായുള്ള വാഹനങ്ങൾ കടന്നു വരുന്നത് ആശങ്കയുണ്ട്. മാലിന്യ പ്ലാന്റ് വേറെ സ്ഥലത്തേക്കു മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും രാജൻ പറഞ്ഞു. ചീഫ് വിപ്പ് കെ രാജനൊപ്പം നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി.ആർ. രജിത്…
Read Moreസുന്ദരിയായ സഹോദരിക്ക് വേണ്ടി വരനെ തേടുന്ന സഹോദരൻ; സ്വപ്നം കണ്ട സുന്ദരിയെ സ്വന്തമാക്കാൻ എത്ര പണം ചിലവാക്കാനും യുവാക്കളും തയാർ; വിവാഹ തട്ടിപ്പുകാരന്റെ തട്ടിപ്പു രീതി കേട്ട് ഞെട്ടി പോലീസ്
പഴയന്നൂർ: വിവാഹപരസ്യം നല്കി തട്ടിപ്പുനടത്തിയ തിരുവനന്തപുരം ചെന്പഴന്തി പങ്കജം നിവാസിൽ വിഷ്ണു(25)വിനെ ചേലക്കര സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു യുവതിയുടെ സഹോദരൻ എന്ന വ്യാജേന വിവാഹപരസ്യം നൽകുകയും ഫോണിൽ ബന്ധപ്പെടുന്നവരെ സുന്ദരിയായ യുവതിയുടെ ഫോട്ടോ കാണിച്ചു വലയിൽ വീഴ്ത്തുകയുമായിരുന്നു പതിവ്. പിന്നീട് വിവാഹക്കാര്യങ്ങളുമായി മുന്നോട്ടുപോകും. ഇതിനിടയിൽ സഹോദരിക്ക് അപകടം സംഭവിച്ചെന്നും ആശുപത്രിചെലവിനു വൻ തുക വേണമെന്നും അറിയിക്കും. സുന്ദരിയെ വിവാഹം കഴിക്കാൻ തയാറായി നിൽക്കുന്ന യുവാക്കൾ ആവശ്യപ്പെടുന്ന പണം ഇയാൾക്ക് അയച്ചുകൊടുക്കും. ഈ രീതിയിലാണ് തട്ടിപ്പ്. ഇങ്ങനെ കടുങ്ങി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട ചേലക്കര സ്വദേശിയായ യുവാവിന്റെ പരാതിയെതുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയുടെ ഫോണിൽനിന്ന് ഇത്തരം തട്ടിപ്പിനിരയായ നിരവധി പേരുടെ വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
Read Moreകോവിഡ് 19 ;തൃശൂർ ജില്ലയിൽ പ്രവേശനം ട്രാവൽ ഹിസ്റ്ററി പരിശോധിച്ചു മാത്രം; നെടുമ്പാശേരി വിമാത്താവളത്തിൽ പ്രത്യേക മെഡിക്കൽ ടീം
തൃശൂർ: ഇന്നു മുതൽ വിദേശത്തുനിന്നു വരുന്നവരുടെ ട്രാവൽ ഹിസ്റ്ററി പരിശോധിച്ചു മാത്രമാകും ജില്ലയിലേക്ക ു പ്രവേശനം അനുവദിക്കുക. ഇതിനായി നെടുന്പാശേരി വിമാത്താവളത്തിൽ ആവശ്യമായ മെഡിക്കൽ ടീമിനെ വിന്യസിക്കും. അന്യ ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും വന്ന് റിസോർട്ടുകളിലും ഹോം സ്റ്റേ കളിലും താമസിക്കുന്നവരെയും നിരീക്ഷിക്കും. ഓരോ പഞ്ചായത്തുകളിലും ഇവരുടെ കണക്കെടുക്കാൻ ആശാ വർക്കർമാരെയാണു നിയോഗിക്കുക. അടിയന്തരമായി ടൂർ ഓപ്പറേറ്ററുമാരുടെയും അന്തർ സംസ്ഥാന ബസ് ഒാണേഴ്സിന്റെയും യോഗം വിളിച്ചുചേർത്ത് ആവശ്യമായ നിർദേശങ്ങൾ നൽകും. റെയിൽവേ സ്റ്റേഷൻ, കെഎസ്്ആർടിസി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വരുന്നവരെ അവിടെവച്ചു തന്നെ പരിശോധന നടത്താൻ മൂന്ന് ഇൻഫ്രാ റെഡ് തെർമൽ സ്കാനർ ഉടൻ വാങ്ങാൻ മന്ത്രി നിർദേശം നൽകി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമം എടുക്കാനും യോഗം തീരുമാനിച്ചു. തളിക്കുളം സീതാറാം ആയുർവേദ റിസോർട്ടിലും തൃശൂർ എസ്എൻഎ ആയുർവേദ ആശുപത്രിയിലും ചികിത്സക്കായി എത്തിയ വിദേശീയരെ നിരീക്ഷിക്കാനും…
Read Moreചാത്തുണ്ണിയാശാന് തട്ടകത്തിന്റെ ആദരം; ആ പുലിയുടെ സിംഹാസനം ഒഴിച്ചിടുന്നു; അയ്യന്തോളിന് 51നു പകരം പുലികൾ 50 മാത്രം
സ്വന്തം ലേഖകൻ തൃശൂർ: നാലോണനാളിൽ തൃശൂരിനെ വിറപ്പിച്ചിരുന്ന പുലിക്കളിയിലെ പൂപ്പുലി ചാത്തുണ്ണിയാശാന് പകരമായി ആരുണ്ട്….ആരുമില്ല…ആ പുലിയുടെ സ്ഥാനത്ത് മറ്റൊരു പുലിയുണ്ടാവില്ല. അതുറപ്പ്. അതുകൊണ്ടു തന്നെ അയ്യന്തോൾ ദേശത്തിന്റെ പുലിക്കളി ടീമിൽ ഇത്തവണത്തെ പുലിക്കളിക്ക് 51 പുലികൾക്കു പകരം 50 പുലികളേ ഉണ്ടാകൂ. ആ ഒരു പുലിയുടെ ഒഴിവ് നികത്താനാരുമില്ലെന്ന് പുലിക്കളി പ്രേമികളെ ഓർമിപ്പിച്ചും ആ പുലിയുടെ സിംഹാസനത്തിലേക്ക് പകരം വെക്കാനാരുമില്ലെന്ന് പ്രഖ്യാപിച്ചുമായിരിക്കും 2020ലെ പുലിക്കളിക്ക് അയ്യന്തോളിന്റെ പുലിപ്പടയിറങ്ങുക. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ വാർഷിക പൊതുയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പൊതുയോഗത്തോടനുബന്ധിച്ച് ആദരവ് 2019ഉം കർഷക നഗറിലുള്ള പുലിമടയിൽ നടന്നു. മേയർ അജിത ജയരാജ് ഉദ്ഘാടനം ചെയ്തു. തൃശൂർ സിറ്റി പോലീസ് അസി.കമ്മീഷണർ വി.കെ.രാജു വിശിഷ്ടാതിഥിയായിരുന്നു. പി.എസ്.സി കോച്ചിംഗിനും യോഗ പരിശീലനത്തിനും പുലിമട സൗജന്യമായി നൽകുന്ന അഡ്വ.ജോയ് സെബാസ്റ്റ്യൻ, അപകടത്തിൽ പെട്ട വഴിയാത്രക്കാരനെ രക്ഷിച്ച് ഡോ.സൗമ്യ, രാഷ്ട്രപതിയുടെ…
Read Moreഅരണാട്ടുകര ടാഗോർ ഹാൾ നിർമാണം നിയമാനുസൃതമെന്ന് മന്ത്രി സുനിൽകുമാർ
അരണാട്ടുകര: അരണാട്ടുകരയിലെ ടാഗോർ സെന്റിനറി ഹാളിന്റെ നിർമാണം നിയമാനുസൃതമാണന്ന ് മന്ത്രി വി. എസ് . സുനിൽകുമാർ പറഞ്ഞു. നിർമാണ സ്ഥലത്ത് നിന്നും അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം ഉയർന്നു വന്ന സാഹചര്യത്തിൽ അടിയന്തിരമായി നിർമാണ പ്രവർത്തനസ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു. മന്ത്രി. നിയമപരമായ വ്യത്യസ്ത ടെൻഡറുകളുടെ അടിസ്ഥാനത്തിൽ ആണ് നിർമാണം മുന്നേറുന്നത്. വർഷങ്ങൾ ആയി തകർന്നു കിടന്നിരുന്ന ടാഗോർ ഹാൾ അതി മനോഹരമായി നിർമിക്കുന്നത് കോർപറേഷൻ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ ആണ്. സാധാരണക്കാരന്റെ ഏതൊരു ആവശ്യത്തിനും താങ്ങാവുന്ന നിരക്കിൽ ഈ ഹാൾ ലഭ്യമാകും. വ്യക്തമായ ഡി പി ആർ തയ്യാറാക്കിയാണ് നിർമാണം പുരോഗമിക്കുന്നത്. പരാതിക്ക് അടിസ്ഥാനമില്ലെന്നും നിയമപരമായ മാർഗനിർദേശങ്ങൾ നേടിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നും മണ്ണ് നീക്കം ചെയ്യാൻ വേണ്ട പാസ് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. മേയർ അജിത…
Read Moreഇവിടെ ജാതിക്കോ മതത്തിനോ രാഷ്ട്രീയത്തിനോ സ്ഥാനമില്ല! ചിതയൊരുക്കലിൽ പെൺകരുത്തുമായി സുബീന റഹ്മാൻ; പ്രായം വെറും 26
ഇരിങ്ങാലക്കുട: വീടു വിട്ടാൽ തൊടി വരെ എന്ന കാലം മാഞ്ഞു. പുരുഷന്മാർ പോലും ജോലി ചെയ്യാൻ മടിക്കുന്ന പൊതുശ്മശാനത്തിൽ ജോലി ചെയ്ത് പെണ്കരുത്തിന്റെ പ്രതീകമാവുകയാണ് ഇരിങ്ങാലക്കുടക്കാരി കുഴികണ്ടത്തിൽ വീട്ടിൽ റഹ്മാന്റെ ഭാര്യ സുബീന റഹ്മാൻ. ജീവിതമെന്ന യാഥാർഥ്യത്തിൽ പ്രാരാബ്ധങ്ങൾ വെല്ലുവിളിയായി മുന്പിൽ വന്നപ്പോൾ പകച്ചു നിൽക്കാതെ തന്നെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന മനസുറപ്പോടെയാണ് സുബീന ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക മുക്തിസ്ഥാനിലെ ജോലിയ്ക്ക് ഇറങ്ങി തിരിച്ചത്. സാന്പത്തിക ബുദ്ധിമുട്ടാണ് സുബീന ഈ ജോലിയിലേക്ക് വരുന്നതിന് കാരണമായത്. കൽപണിക്കാരനായ ഭർത്താവിനു ജോലിയിൽ നിന്ന് ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ട് മാത്രം കുടുംബം കഴിഞ്ഞുപോകാൻ പറ്റില്ലെന്നു വന്നപ്പോഴാണ് ഭർത്താവിനെ സഹായിക്കുന്നതിനായി കുടുംബഭാരം പാതി ഏറ്റെടുത്തത്. മരപ്പണിക്കാരനായ ബാപ്പ രണ്ട് വർഷം മുന്പ് തെങ്ങിൽ നിന്നു വീണു പരിക്കേറ്റതിനെ തുർന്ന് അസുഖബാധിതനായി ജോലിയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഉമ്മയാണ് വീട്ടിൽ ബാപ്പയെ…
Read Moreകലാഭവൻമണി സ്മാരകത്തിനുള്ള സ്ഥലം സംസ്ഥാനസർക്കാർ കണ്ടെത്തുമെന്ന് മന്ത്രി സുനിൽ കുമാർ
ചാലക്കുടി: കലാഭവൻമണിക്ക് ഉചിതമായ സ്മാരകം നിർമിക്കുന്നതിനുള്ള സ്ഥലം സംസ്ഥാനസർക്കാർ കണ്ടെത്തുമെന്ന് സംസ്ഥാന കൃഷിവകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ പ്രസ്താവിച്ചു. സംസ്ഥാന യുവജനക്ഷേമബോർഡിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കലാഭവൻമണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടൻപാട്ട് ജനകീയമാക്കുന്നതിൽ കലാഭവൻമണിയുടെ പങ്ക് വലുതായിരുന്നു. നാടൻപാട്ടിനെ ജനകീയഉത്സവമാക്കി മാറ്റിയത് കലാഭവൻ മണിയാണ്. മണ്ണിന്റെ മണമുള്ള കലകളെ മണി സ്നേഹിക്കുകയും പാവപ്പെട്ടവരെ മരണംവരെ കൊണ്ടുനടക്കുകയും ചെയ്തു. കാരുണ്യപ്രവർത്തനം മണി ജീവിതരീതിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു. കലാഭവൻ മണി സ്മാരക പുരസ്കാരങ്ങൾ കെ.എസ്.എൻ.രാജിനും യുവ പ്രതിഭയ്ക്കുള്ള പുരസ്കാരം ശ്രീജിത്ത് പേരാന്പ്രക്കും മന്ത്രി സമ്മാനിച്ചു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു, ഡോ. ആർഎൽവി രാമകൃഷ്ണൻ, നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഷീജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.ആർ.സുമേഷ്, സി.ജി.സിനിടീച്ചർ, കലാഭവൻമണി ട്രസ്റ്റ്…
Read Moreഇഷ്ടദേവന്റെ ഉത്സവത്തിന് സേവനം ചെയ്യുന്നതിനുള്ള മാർഗം; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് വിളമ്പാനെത്തിയ നടി രശ്മി സോമൻ
ഗുരുവായൂർ;ഗുരുവായൂരപ്പന്റെ ഉുത്സവത്തിന് പ്രസാദ ഉൗട്ടിൽ വിളന്പാൻ നടി രശ്മി സോമനും.ഇഷ്ട നടി പാളപ്ലേറ്റിൽ കഞ്ഞിയും പുഴുക്കും വിളന്പിനൽകിയതോടെ ഭക്തർ അത്ഭുതത്തിലായി.മിനി സ്ക്രീനിൽ കണ്ടിരുന്ന പ്രിയങ്കരിയായ നടി തങ്ങൾക്ക് ഗുരുവായൂരപ്പന്റെ പ്രസാദം വിളന്പിയതോടെ ആരാധകർ സന്തോഷത്തിലായി. ഗുരുവായൂർ സ്വദേശിയായ രശ്മി സോമൻ ഷൂട്ടിംഗിന് അവധി ലഭിച്ചതിനാൽ ഇപ്പോൾ ഗുരുവായൂരിലെ വീട്ടിലാണുള്ളത്.ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ ഉത്സവത്തിന് സേവനം ചെയ്യുന്നതിനുള്ള മാർഗം എന്ന നിലയിലാണ് ഭക്തർക്ക് പ്രസാദഉൗട്ട് വിളന്പി നൽകുന്നത്. ഇവിടെയുള്ള ദിവസങ്ങളിലെല്ലാം പ്രാസാദ ഉൗട്ട് പന്തലിലെത്തി വിളന്പാനാണ് തീരുമാനം.മഴവിൽ മനോരമയുടെ അനുരാഗം എന്ന സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്്.നടിയെ കണ്ടതോടെ ആരാധകർക്കും ആവേശമായി. ഒപ്പം സെൽഫിയെടുക്കാനും കുശലം ചോദിക്കാനുമൊക്കെയായി ആരാധകർ രശ്മിക്കൊപ്പം കൂടി.നടി ലക്ഷമി ഗോപാലസ്വാമി,സൂര്യ കൃഷ്മൂർത്തി തുടങ്ങിയ പ്രമുഖരും പ്രസാദഉൗട്ടിൽ ഭക്ഷണം കഴിക്കാനെത്തി.
Read Moreരക്തദാനത്തിൽ സ്ത്രീപങ്കാളിത്തം കുറവാണെന്ന പറച്ചിൽ ഒഴിവാക്കാം ഈ വനിതാ ദിനത്തിൽ
സ്വന്തം ലേഖകൻ തൃശൂർ: സർവമേഖലയിലും വനിതകളുടെ ഇടപെടലും സാന്നിധ്യവും വ്യാപകമാകുന്ന ഇക്കാലത്തും രക്തദാനരംഗത്തു സ്ത്രീപങ്കാളിത്തം കുറവാണെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. പുരുഷന്മാരാണ് രക്തദാനത്തിനു കൂടുതലും തയാറായി വരുന്നതെന്നും ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ)യുടെ വനിതാവിഭാഗമായ ഏയ്ഞ്ചൽസ് ഗ്രൂപ്പിലുള്ളവർ പറയുന്നു. ആരോഗ്യമുള്ള സ്ത്രീകൾ രക്തദാനത്തിനു കൂടുതലായി രംഗത്തുവരണമെന്നും അതിനായി ബോധവത്കരണം വ്യാപകമാക്കുമെന്നും ബിഡികെ ഏയ്ഞ്ചൽസ് ഗ്രൂപ്പിന്റെ കോ-ഓർഡിനേറ്റർ സരിത വസന്ത് പറഞ്ഞു. രക്തദാനത്തിനു സന്നദ്ധരായി എത്തുന്ന പല സ്ത്രീകളും ആരോഗ്യം കുറവായിട്ടുള്ളവരും എച്ച്ബി കൗണ്ട് കുറവുള്ളവരുമാകുന്ന കാഴ്ചയാണ് പലപ്പോഴുമുള്ളതെന്ന് ഇവർ പറയുന്നു. എച്ച്ബി കൗണ്ട് വർധിപ്പിക്കാൻ കഴിക്കേണ്ട ആഹാരത്തെക്കുറിച്ചെല്ലാം രക്തദാന ക്യാന്പുകളിലെത്തുന്ന സ്ത്രീകളെ ബോധവത്കരിക്കാറുണ്ട്. എങ്കിലും പൊതുവെ രക്തദാനത്തിനു തയാറായി എത്തുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നുള്ളതാണ് സംസ്ഥാനത്തൊട്ടാകെയുള്ള അവസ്ഥ. അതേസമയം സ്ഥിരം രക്തദാനം നടത്തുന്ന സ്ത്രീകളുണ്ടെന്നതും പ്രത്യേകം ഓർക്കേണ്ടതാണ്. രക്തം നൽകാൻ പേടിയുള്ളവരും ഒരുപാടു സംശയങ്ങളുള്ളവരുമായ നിരവധി…
Read More