തൃശൂർ: കോളജുകളിൽ പഠനസമയം മാറ്റുന്നതു പരിഗണനയിലാണെന്നു മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ഇതോടെ പഠനം കഴിഞ്ഞ് കുട്ടികൾക്കു പാർട്ട് ടൈം ജോലിക്ക് അവസരം ലഭിക്കും. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാനാണ് ആലോചന. അധ്യാപക-വിദ്യാർഥി സംഘടനകളുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. എന്നാൽ ഗുണപരമായ മാറ്റങ്ങൾക്കു ചില പ്രതിലോമ ശക്തികൾ തടസം നിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്സ് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നു മന്ത്രി പറഞ്ഞു. സുരക്ഷിതമായി ഏതു പൗരനും ഇവിടെ പഠിക്കാൻ അവസരമൊരുക്കും. എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ ദാമോദരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. എൻ. മനോജ് സ്വാഗതവും ട്രഷറർ ഡോ. ഗീത നന്പ്യാർ നന്ദിയും പറഞ്ഞു.
Read MoreCategory: Thrissur
കഷ്ടപ്പെട്ട് പഠിച്ചിട്ടും നഴ്സിംഗ് പരീക്ഷയിൽ അര മാർക്കിന് തോറ്റതിലെ മനോവിഷമം; മെഡിക്കൽ കോളജിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജിൽ പഠനം പൂർത്തിയാക്കിയശേഷം മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്ന നഴ്സ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിനിയായ ദിവ്യ വി. സണ്ണി (23) ആണ് ഇന്നുരാവിലെ മരിച്ചത്. വാട്ടർ കണക്ഷൻ ശരിയാക്കാനായി രാവിലെ ഒന്പതോടെ ഹോസ്റ്റൽ കെട്ടിടത്തിലെത്തിയ പ്ലംബിംഗ് ജീവനക്കാരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് പോലീസ് ഔട്ട് പോസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. നഴ്സിംഗ് പഠനത്തിനുശേഷം ഒരുവർഷമായി മെഡിക്കൽ കോളജിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. നഴ്സിംഗ് പരീക്ഷയിൽ ഒരു പരീക്ഷയുടെ റിസൽട്ട് പ്രസിദ്ധീകരിച്ചതിൽ അരമാർക്കിന് യുവതി തോറ്റിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read Moreമനം നിറയെ മണി മുഴക്കം; നാലാം ചരമവാർഷികത്തിൽ സ്മൃതി മണ്ഡപത്തിലെത്തി അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിന് ആരാധകർ
ചാലക്കുടി: കലാഭവൻ മണിയുടെ നാലാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലാഭവൻ മണിയുടെ നൂറുകണക്കിന് ആരാധകരാണ് ചാലക്കുടിയിലുള്ള മണിയുടെ സ്മൃതി മണ്ഡപത്തിലെത്തി അന്ത്യോപചാരമർപ്പിക്കുന്നത്. ഇന്നു രാവിലെ മണിയുടെ വസതിയോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ നഗരസഭാ ചെയർപേഴ്സണ് ജയന്തി പ്രവീണ് കുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, കലാഭവൻ മണി ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.പി.സുനിൽകുമാർ, സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജി സദാനന്ദൻ, പി.എം.ശ്രീധരൻ, യു.വി.മാർട്ടിൻ, കൗണ്സിലർമാരായ മേരി നളൻ, ഉഷ സ്റ്റാലിൻ, സുലേഖ ശങ്കരൻ, ലൈജി തോമസ് തുടങ്ങിയരും പുഷ്പാർച്ചന നടത്തി. രാമൻ മെമ്മോറിയൽ കലാഗൃഹത്തിൽ കുന്നിശേരി സ്മാരക ട്രസ്റ്റിന്റെയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും കലാഭവൻ മണി ഫാമിലി ട്രസ്റ്റിന്റെയും നേതൃത്വത്തിൽ അനുസ്മരണം നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ് എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. മണിയുടെ സഹോദരൻ…
Read Moreദേശീയപാതയിൽ ഓയിൽ ചോർന്ന് വാഹനാപകടം; പത്തോളം പേർക്ക് പരിക്ക്; നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ മറ്റ് അപകടങ്ങൾ ഒഴിവായി
വടക്കഞ്ചേരി: ദേശീയപാത കാരയങ്കാടിനടുത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ഓയിൽ ചോർന്ന് വാഹനങ്ങൾ തെന്നിവീണ് പത്തോളം പേർക്ക് പരിക്കേറ്റു. റോഡിൽ ഓയിൽ പരന്നതിനെ തുടർന്ന് ഏഴ് വാഹനങ്ങളാണ് റോഡിൽ മറിഞ്ഞത്. പരിക്കേറ്റവർ മംഗലം പാലത്തെ കാരുണ്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഇന്നുരാവിലെ ആറുമണിയോടെയാണ് സംഭവം. ഏതോ വാഹനത്തിൽ നിന്നും ഓയിൽ പോയതാന്നെന്നാണ് സംശയിക്കുന്നു. രാവിലെ ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നതിനാൽ റോഡിൽ ഒഴുകിയ ഓയിലിൽ വാഹനങ്ങൾ തെന്നിമറിയുകയായിരുന്നു. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. ഏഴ് ബൈക്കുകൾ തെന്നി മറിഞ്ഞു. വാഹനങ്ങൾ മറിയുന്നത് കണ്ട് ഓടിയെത്തിയ പാൽ വിതരണക്കാരനായ മുഹമ്മദ് ഹാരിസും നാട്ടുകാരും ചേർന്ന് മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതോടെയാണ് കൂടുതൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കിത്. പിന്നീട് വടക്കഞ്ചേരി പോലീസും ഹൈവെ പോലീസും സ്ഥലത്തെത്തി റോഡ് വൃത്തിയായി കഴുകിയശേഷമാണ് അപകട സാധ്യത ഒഴിവായത്.
Read Moreസൂര്യാഘാതം ഏൽക്കാൻ സാധ്യത! സ്കൂൾ അസംബ്ലികൾ ഒഴിവാക്കുക, സമയദൈർഘ്യം പരമാവധി ചുരുക്കുക; വേനൽ പ്രതിരോധിക്കാൻ സ്കൂളുകൾക്കു നിർദേശം
വേനൽ പ്രതിരോധിക്കാൻ സ്കൂളുകൾക്കു നിർദേശംസൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ സ്കൂൾ അസംബ്ലികൾ ഒഴിവാക്കുകയോ സമയദൈർഘ്യം പരമാവധി ചുരുക്കുകയോ ചെയ്യുക. ഉഷ്ണതരംഗ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞാൽ അസംബ്ലി നിർബന്ധമായി ഒഴിവാക്കുക. സ്കൂളിലെ പിടി പിരിയഡുകൾ നിയന്ത്രിക്കുക. വിദ്യാർത്ഥികളെ തുറസായ മൈതാനങ്ങളിൽ വിടാതിരിക്കുക. സ്കൂളിലെ കായിക – കലാ പരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തുക. സൂര്യാഘാതമേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചെന്നു പ്രധാന അധ്യാപകർ ഉറപ്പുവരുത്തണം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുക. വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒആർഎസ്, എമർജൻസി മെഡിസിൻ എന്നിവ ലഭ്യമാക്കുക. സൂര്യാഘാതമേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെ സംബന്ധിച്ച് അധ്യാപകരെയും ജീവനക്കാരെയും ബോധവത്കരിക്കുക, ആവശ്യമായ പരിശീലനം നൽകുക. ക്ലാസ് മുറികളിൽ വായുസഞ്ചാരം സാധ്യമാക്കുക. തുറസായ സ്ഥലങ്ങളിലേക്കു ക്ലാസുകൾ മാറ്റുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾക്കു യൂണിഫോമുകളിൽ ഷൂസ്, സോക്സ് തുടങ്ങിയവയിൽ ഇളവ് നൽകുക. പരീക്ഷാഹാളുകളിൽ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പു വരുത്തുക. വേനൽ രൂക്ഷമാകുന്ന ഘട്ടത്തിൽ…
Read Moreകള്ളു കുടിയൻമാർക്കല്ല, സോഡ കുടിയൻമാർക്ക്… തൃശൂരിലെ കള്ള് സോഡ വിഷങ്ങളിങ്ങനെ…
രാമവർമപുരം: നിയമപ്രകാരമുള്ള മുന്നറിയിപ്പ്…. ഇത് കള്ളുകുടിയൻമാർക്കുള്ളതല്ല സോഡ കുടിയൻമാർക്കുള്ള കള്ളുസോഡയെക്കുറിച്ചുള്ള വാർത്തയാണ്. എന്നാൽ കള്ളുകുടിയൻമാർക്കും ഈ കള്ളുസോഡ ഇഷ്ടമാകുമെന്നുറപ്പ്…. രാമവർമപുരത്തെ പോലീസ് അക്കാദമിക്ക് സമീപത്തെ ഷെറീഫിന്റെ കടയിൽ പൊരിവെയിലത്ത് നിന്ന് നാരങ്ങാവെള്ളം കുടിക്കാനായി കയറിയപ്പോഴാണ് ഷെറീഫ് ചോദിച്ചത് – കള്ളു സോഡയെടുക്കട്ടേയെന്ന്… പെട്ടന്ന് കേട്ടപ്പോൾ പിടികിട്ടിയില്ല. കള്ളുസോഡയെന്ന് കേട്ടപ്പോൾ കള്ളാണെന്ന് കരുതി കള്ളൊന്നും വേണ്ട നാരങ്ങാവെള്ളം മതിയെന്ന് മറുപടി നൽകിയപ്പോൾ ചിരിച്ചുകൊണ്ട് ഷെറീഫ് പറഞ്ഞു. കള്ളും ചാരായവുമൊന്നുമല്ല. സോഡയെ ഒന്നു മോഡിഫൈ ചെയ്തതാണ് കളളുസോഡ. ഒരു തുള്ളി ലഹരിപോലും ഇതിലില്ല. ഒന്നുകുടിച്ചു നോക്കു. മധുരവും ഉപ്പും പുളിയും പ്രത്യേക അനുപാതത്തിൽ ചേർത്ത് അതിൽ സോഡ ചേർത്തുണ്ടാക്കുന്നതാണ് കള്ളു സോഡ. കൊല്ലത്തു നിന്നാണ് കള്ളു സോഡ തൃശൂരിലേക്ക് എത്തിയിരിക്കുന്നത്. ദാഹംശമിപ്പിക്കാൻ മാത്രമല്ല നല്ലൊരു ദഹനശമിനിയും വയറിന്റെ അസ്വസ്ഥതകൾക്കും നെഞ്ചിരിച്ചിലിനുമൊക്കെയുള്ള മികച്ച പാനീയവുമാണത്രെ കളളു സോഡ. എന്താണിതിന് കള്ളു സോഡ…
Read Moreമൂന്നുവയസുകാരിയെ ക്രുരമായി മർദിച്ച് പരിക്കേൽപ്പിച്ച രണ്ടാനമ്മ അറസ്റ്റിൽ; അടിയേറ്റ കുഞ്ഞു ശരീരത്തിൽ ഇരുപതിലധികം പാടുകൾ
ശ്രീനാരായണപുരം: ആസാം സ്വദേശിയായ മൂന്നു വയസുകാരിയെ ക്രൂരമായി മർദിച്ച രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറന്പ് കിഴക്ക് ഭാഗത്ത് താമസിക്കുന്ന അഫ്സുൽ അസ്ലാം ഭാര്യ മഫൂദ ഹത്തൂലിനെയാണ് (23)മതിലകം പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. അഫ്സുൽ അസ്ലാമിന്റെ ആദ്യഭാര്യയിലുള്ള മൂന്നു വയസുകാരിയെയാണ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചത്. കോതപറന്പിലെ അങ്കണവാടിയിൽ പോയിരുന്ന ഈ മൂന്നുവയസുകാരി ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് അങ്കണവാടി ടീച്ചർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് ഇവർ ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് മതിലകം പോലീസ് കേസെടുക്കുകയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ റിമാൻഡ് ചെയ്ത് വനിത ജയിലിലാക്കി. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറി. ചൈൽഡ് ലൈൻ അധികൃതർ സംഭവത്തെക്കുറിച്ച്…
Read Moreഷെൽട്ടർ ഹോമിലെ അന്തേവാസിയുടെ മരണം; സിദ്ധിഖിനെ മർദിച്ചയാൾ കീഴടങ്ങി; സ്നേഹനിലയത്തിന് അംഗീകാരമില്ല
പട്ടാന്പി: തൃത്താല ഞാങ്ങാട്ടിരിയിൽ പ്രവർത്തിക്കുന്ന സ്നേഹനിലയം ട്രസ്റ്റിന് പ്രവർത്തന അംഗീകാരം ഇല്ലന്ന് കണ്ടെത്തൽ. ഷെൽട്ടർ ഹോമിലെ അന്തേവാസി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് മതിയായ രേഖകൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയത്. ഇന്നലെയാണ് ആരോഗ്യവകുപ്പ് അധികൃതർ ട്രസ്റ്റിൽ പരിശോധനക്കായി എത്തിയത്. അനാഥാലയം നടത്താനുള്ള ട്രസ്റ്റ് ലൈസൻസ് മാത്രമാണ് നിലവിൽ ഉള്ളത് എന്നും കണ്ടെത്തി. മറ്റ് രേഖകൾക്കായുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് ട്രസ്റ്റിന്റെ വാദം. മാനസിക രോഗികളെ പാർപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുമുള്ള അംഗീകാരം സ്നേഹനിലയത്തിന് ലഭിച്ചിട്ടില്ല. ഏഴുസ്ത്രീകളും 93 മാനസിക രോഗികളുമടക്കം 106 പേരാണ് സ്ഥാപനത്തിൽ ഉള്ളത്. ഇവർക്ക് ആവശ്യമായ ചികിത്സ നല്കുന്നുണ്ടോ എന്നുള്ള ഉറപ്പുകളൊന്നും ഇല്ല. നിലവിൽ പരിശോധന റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ച ശേഷമാകും നടപടികൾ ഉണ്ടാകുകയെന്ന് തൃത്താല പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ഡോ. ബിബിൻ…
Read Moreകെട്ടി ഉടമ ലോൺ മുടക്കി; കടകൾ ഒഴിപ്പിക്കാൻ ബാങ്ക് അധികൃതരെത്തി; പ്രതിഷേധിച്ച് വ്യാപാരികൾ; ഒടുവിൽ…
ചാവക്കാട്: കെട്ടിടയുടമ വായ്പ എടുത്തത് തിരിച്ചടച്ചില്ല. കടകൾ ഒഴിപ്പിക്കാൻ എത്തിയ ബാങ്ക് അധികൃതരും വ്യാപാരികളും തമ്മിൽ സംഘർഷം. ജപ്തിയുടെ ഭാഗമായി മണത്തല മുല്ലത്തറയിലെ കെട്ടിടത്തിലെ കടമുറികൾ ഒഴിപ്പിക്കാനാണ് കോടതി ഉത്തരവുമായി തൃശൂരിലെ ബാങ്ക് അധികൃതർ എത്തിയത്. കെട്ടിടം ജപ്തി ചെയ്യുകയാണെന്നും ഒഴിയണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകിട്ടാണ് വ്യാപാരികൾക്ക് നോട്ടീസ് കൊടുത്തത്. ഒഴിപ്പിക്കാനായി ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് അധികൃതർ എത്തിയപ്പോൾ ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികളും രംഗത്ത് എത്തി. കെട്ടിട ഉടമ കുടിശിക വരുത്തിയ വിവരം അറിയില്ലെന്നും കടമുറികൾ ഒഴിയാൻ ആറുമാസം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. കടകൾ സീൽ വെക്കാൻ പോലീസുമായി എത്തിയപ്പോൾ വ്യാപാരികൾ പ്രതിഷേധിച്ചു. 10 കടമുറിയുള്ള കെട്ടിടത്തിൽ ഏഴു കടകളാണ് പ്രവർത്തിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ, ചാവക്കാട് മർച്ചന്റ്സ് ജനറൽ സെക്രട്ടറി ജോജി തോമസ് എന്നിവർ…
Read Moreഏഴ് വര്ഷമായി അവര് പ്രണയത്തിലായിരുന്നു! നവവധുവിന്റെ ദുരൂഹ മരണത്തില് ഭർതൃ വീട്ടുകാർ പറഞ്ഞത് മുഴുവൻ കള്ളത്തരങ്ങൾ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
അന്തിക്കാട്: വിവാഹം കഴിഞ്ഞ് പതിനാലാംനാൾ കുഴഞ്ഞ് വീണ് മരിച്ച നിലയിൽ കാണപെട്ട പെരിങ്ങോട്ടുകര കിഴക്കുംമുറി കരുവേലി വീട്ടിൽ അരുണിന്റെ ഭാര്യ ശ്രുതിയുടെ (26) ദുരൂഹ മരണവുമായി ബന്ധപെട്ട് ശ്രുതിയുടെ ഭർത്താവ്, ഭർതൃസഹോദരൻ, മാതാപിതാക്കൾ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മൂന്ന് ഘട്ടമായി ഇവരെ ചോദ്യം ചെയ്തുവെങ്കിലും ബാത്റൂമിൽ കുഴഞ്ഞ് വീണ് മരിച്ചുവെന്ന ആദ്യമൊഴിയിൽ ഇവർ ഉറച്ച് നിൽക്കുന്നതായാണ് വിവരം. ഇതിനെ മറികടക്കാൻശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം. അന്തിക്കാട് സ്റ്റേഷൻ എസ്എച്ച്ഒ പി.കെ.മനോജ് കുമാർ, എസ്ഐ കെ.ജെ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് കേസന്വേഷിക്കുന്നത്. കുറ്റമറ്റ ശാസ്ത്രീയ അന്വേഷണത്തിന്നാവശ്യമായ മുന്നൊരുക്കങ്ങളിലാണ് പോലീസ്. മരണം നടന്നത് ശ്രുതിയും അരുണും കൂടി മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്ത ദിവസം തന്നെ ഭർത്താവിന്റെ വീട്ടിൽ കുഴഞ്ഞുവീണു ശ്രുതി മരിച്ചതെന്നായിരുന്നു ഭർതൃവീട്ടുകാരുടെ മൊഴി. എന്നാൽ ഇത് പൂർണ്ണമായും നിരാകരിക്കുന്ന പോസ്റ്റുമോർട്ടം…
Read More