തൃശൂര്‍: സമയ സര്‍ഗസംഗമം സംഘടനയുടെ നേതൃത്വത്തില്‍ പുല്ലാങ്കുഴല്‍ വാദകന്‍ മുരളി നാരായണന് ഗിന്നസ് റിക്കാർഡ് ഭേദിക്കുന്നതിന് 108 മണിക്കൂര്‍ പുല്ലാങ്കുഴല്‍ വായിക്കും. ഇന്നുരാത്രി ഏഴിനു തുടങ്ങുന്ന “സംഗീത മഹായാനം’ 108 മണിക്കൂര്‍ പിന്നിട്ട് 28നു വൈകുന്നേരം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. തേക്കിന്‍കാട് മൈതാനം തെക്കേഗോപുരനടയിലാണ് ഗിന്നസ് റിക്കാർഡ് പരിശ്രമം. നേരത്തെ 27 മണിക്കൂര്‍ തുടര്‍ച്ചയായി വായിച്ച് ഗിന്നസ് ബഹുമതി നേടിയിരുന്നു ഇദ്ദേഹം. ഗിന്നസ് ശ്രമത്തിനോടു ചേര്‍ന്നു നടത്തുന്ന കലാപരിപാടികളില്‍ കലാമണ്ഡലം ഗോപി, മഞ്ജു വാര്യര്‍, ജയറാം, പാര്‍വതി ജയറാം, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം അഞ്ചിനു മേളപ്രമാണി പെരുവനം കുട്ടന്മാരാര്, അര്‍ജുന പുരസ്കാര ജേതാവ് ഐ.എം. വിജയന് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ടി.എന്‍. പ്രതാപന് എംപി, ഗീത ഗോപി എംഎല്‍എ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. മേയര്‍ അജിത വിജയന് അധ്യക്ഷയാവും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എ.പി.…
Read MoreCategory: Thrissur
ചെറുതല്ല ഈ ലഹരിവേട്ട; തൃശൂരിൽ 30 ലക്ഷം രൂപയുടെ ഹാൻസ് പിടികൂടി എക്സൈസ് സംഘം
തൃശൂർ: എടപ്പാളിൽ മിനിലോറിയിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുടെ ഹാൻസ് എക്സൈസ് സംഘം പിടികൂടി. ഞായറാഴ്ച രാവില പത്ത് മണിയോടെ എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നാണ് ബൊലോറ പിക്കപ്പിൽ കടത്തിയിരുന്ന വിപണിയിൽ 30 ലക്ഷത്തോളം വിലവരുന്ന 78000 പാക്കറ്റ് ഹാൻസ് എക്സൈസ് സംഘം പിടിച്ചെടുത്തത്. വാഹനത്തിന്റെ ഡ്രൈവർ ഓടി വെളിയംകോട് സ്വദേശിയായ മുഹമ്മദ് ബഷീർ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള വാഹനമാണ് എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.
Read Moreമന്ത്രിയുടെ ഉറപ്പ് പാഴായി! മുഖ്യമന്ത്രി ചർച്ച നടത്തിയില്ല; ബസുടമകൾ ആശങ്കയിൽ; സമരത്തിലേക്കു നീങ്ങാന്‍ ബസുടമകളുടെ നീക്കം.
സ്വന്തം ലേഖകൻ തൃശൂർ: വിദേശപര്യടനം കഴിഞ്ഞു മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ ബസ് ഉടമകളുമായി ചർച്ച നടത്താമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പ് പാഴായി. നാലിന് വിദേശപര്യടനം കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയെങ്കിലും ഇതുവരെയും മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ചർച്ച നടത്തുകയോ, ബസുടമകൾ ഉന്നയിച്ച വിഷയങ്ങൾ സംസാരിക്കുകയോ ചെയ്തിട്ടില്ല. നവംബർ 18നു ഗതാഗതമന്ത്രിയും ബസുടമകളും നടത്തിയ ചർച്ചയെതുടർന്ന് ബസുടമകൾ പ്രഖ്യാപിച്ചിരുന്ന സമരം വേണ്ടെന്നുവച്ചിരുന്നു. മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടൻ ചർച്ച നടത്തി പ്രശ്നങ്ങൾക്കു പരിഹാരം കാണുമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിൻമേലാണ് അന്നു സമരം ഉപേക്ഷിച്ചത്. എന്നാൽ, രണ്ടാംവട്ട ചർച്ചകളൊന്നും നടക്കാത്ത സാഹചര്യത്തിൽ ബസുടമകൾ സർവീസുകൾ നിർത്തിവച്ച് സമരപരിപാടികളിലേക്കു നീങ്ങേണ്ട അവസ്ഥയിലാണിപ്പോൾ. ഏതാനും ദിവസങ്ങളായി ഡീസലിന്റെ വില കുതിച്ചുയരുകയാണെന്നും രൂക്ഷമായ ഗതാഗതക്കുരുക്കും റോഡുകളുടെ ശോച്യാവസ്ഥയും ഡീസലിന്റെ അധിക ചെലവുമെല്ലാം സ്വകാര്യ ബസ് സർവീസിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും തൃശൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.…
Read Moreഗുരുവായൂരിൽ നടപടി വൈകിച്ച് നഗരസഭ; പ്രീ പെയ്ഡ് ഓട്ടോ സംവിധാനം വീണ്ടും വൈകുന്നു
ഗുരുവായൂർ: റെയിൽവെസ്റ്റേഷനിലെ പ്രി പെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കാതെ പൊതുജനങ്ങളേയും തീർഥാടകരേയും നഗരസഭ ബുദ്ധിമുട്ടിക്കുന്നു. നഗരസഭ റെയിൽവേക്ക് അടക്കാനുള്ള തുകയും ജിഎസ്ടിയും അടക്കാത്തതാണ് പ്രീപെയ്ഡ് സംവിധാനം വൈകിപ്പിക്കുന്നത്. 50000രൂപയും ജിഎസ്ടിയുമാണ് റെയിൽവേയിൽ അടക്കേണ്ടത്. ഈതുക നൽകാൻ പല സംഘടനകളും തയാറാണ്. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ നഗരസഭയിലെ ഭരണ സംവിധാനത്തിന് കഴിയുന്നില്ല. ഓരോ തടസവാദങ്ങൾ ഉന്നയിച്ച് പ്രിപെയ്ഡ് സംവിധാനം നീട്ടികൊണ്ടു പോകാനാണ് നഗരസഭ ഭരണാധികാരികൾ ശ്രമിക്കുന്നത്. ഓട്ടോറിക്ഷകൾ റെയിൽവേയുടെ പെർമിറ്റ് എടുക്കുന്നില്ലെന്നായിരുന്നു നഗരസഭയുടെ ആദ്യ തടസവാദം. എന്നാൽ റെയിൽവെ സ്റ്റേഷനിൽ തുക അടച്ച് 21 ഓട്ടോറിക്ഷകളും 18 ഓട്ടോ ടാക്സികളും റെയിൽവേ പെർമിറ്റ് എടുത്തിട്ടുണ്ട്. ഗുരുവായൂരിലെ റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് പ്രിപെയ്ഡ് ഓട്ടോ തുടങ്ങുന്നതിന് ആവശ്യമായ മനോഹരമായ കൗണ്ടർ നിർമിച്ചു നൽകുകയും കന്പ്യൂട്ടറും സോഫ്റ്റ് വെയറും ഒരു മാസം മുന്‍പ് കൈമാറുകയും ചെയ്തിരുന്നു. ഗുരുവായൂർ പോലീസും ടെന്പിൾ പോലീസും…
Read Moreഅടിയന്തരാവസ്ഥയേക്കാൾ ഭീകരമായ അവസ്ഥയാണു രാജ്യത്തു നിലവിലുള്ളതെന്ന് മന്ത്രി സുനിൽകുമാർ
സ്വന്തം ലേഖകൻ തൃശൂർ: അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ അവസ്ഥയാണു രാജ്യത്തു നിലവിലുള്ളതെന്ന് മന്ത്രി വി.എസ്. സുനിൽകുമാറും ടി.എൻ. പ്രതാപൻ എംപിയും. ദീപിക പത്രാധിപ സമിതി അംഗമായിരുന്ന ഫ്രാൻസിസ് തടത്തിൽ രചിച്ച ’നാലാം തൂണിനപ്പുറം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇരുവരും. വിവരങ്ങൾ പുറത്തറിയാതിരിക്കാൻ മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണെന്ന് മന്ത്രി സുനിൽകുമാർ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. കൂട്ടായ്മയോടെ ചെറുത്തു നിന്നില്ലെങ്കിൽ ജനാധിപത്യംതന്നെ ഇല്ലാതാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജാതീയമായും പ്രദേശികമായും വിഭജിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരും ജനങ്ങളും ജാഗ്രതയോടെയും ഒരുമയോടെയും പ്രതികരിച്ചില്ലെങ്കിൽ ഇനി പ്രതികരിക്കാൻ അവസരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രക്താർബുദം ബാധിച്ച് ആറുവർഷം അമേരിക്കയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായി കഴിച്ചുകൂട്ടിയ ഫ്രാൻസിസ് തടത്തിൽ രോഗശയ്യയിലിരുന്നു രചിച്ച പത്രപ്രവർത്തന അനുഭവങ്ങളുടെ ഓർമകൾ അവിസ്മരണീയമായ വിവരണങ്ങളാണെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ഫാ. ഡോ. ഫ്രാൻസിസ്…
Read Moreഉത്തരവാദിത്വം മറന്നുള്ള ഉദ്യോഗസ്ഥ സമീപനം വെച്ചുപൊറുപ്പിക്കില്ലെന്ന് കൃഷി മന്ത്രി സുനിൽ കുമാർ
സ്വന്തം ലേഖകൻ തൃശൂർ: വിത്തുത്പാദനം മുതൽ വിളവെടുപ്പു വരെ കാലാനുസൃത മാറ്റങ്ങളെ ഉൾക്കൊണ്ട് കർഷകർക്കു തുണയാകാൻ വി എഫ് പി സി കെ യ്ക്കു കഴിയണമെന്ന് കൃഷിവകുപ്പുമന്ത്രി വി.എസ്.സുനിൽ കുമാർ. വിപണിയെ അറിഞ്ഞു കൊണ്ടുള്ള കൃഷിരീതികൾ കർഷകരിൽ എത്തിയാലേ ഇനി രക്ഷയുള്ളു. കയറ്റുമതി അടക്കമുള്ള അനന്ത സാധ്യതകൾ അറിഞ്ഞ് പുതിയ കൃഷിരീതികൾ കർഷകർ അവലംബിച്ചേ മതിയാകൂ. ഉത്പാദന ക്ഷമതയുള്ള ജൈവ കൃഷിയിലേക്ക് മാറേണ്ട കാലഘട്ടമാണിത്. പരന്പരാഗത കൃഷിരീതികളെന്ന കടുംപിടുത്തം ഉപേക്ഷിച്ച് പ്രഫഷണലിസം കർഷകരിലേക്കം വ്യാപിപ്പിക്കണമെന്നു മന്ത്രി പറഞ്ഞു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിൽ കേരളം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥർക്കെതിരെയും കൃഷിമന്ത്രി ആഞ്ഞടിച്ചു. വിഎഫ്പിസികെ എന്ന സ്ഥാപനം തങ്ങൾക്കു വേണ്ടിയാണെന്ന ധാരണ ഉദ്യോഗസ്ഥർക്കു വേണ്ടെന്നും ഇത് കർഷകർക്ക് വേണ്ടിയുള്ളതാണെന്നും മ്ന്ത്രി ഓർമിപ്പിച്ചു. ഉത്തരവാദിത്വം മറന്നു കൊണ്ടുള്ള ഉദ്യോഗസ്ഥ സമീപനം വെച്ചുപൊറുപ്പിക്കില്ല. കർഷകരിലേക്ക് ഇറങ്ങിച്ചെന്നു…
Read Moreഭരണഘടന അട്ടിമറിച്ച് “ഹിന്ദുത്വ’ നടപ്പാക്കാൻ നീക്കം നടക്കുന്നതായി ശശി തരൂർ
സ്വന്തം ലേഖകൻ തൃശൂർ: ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ഭരണഘടനാവിരുദ്ധമായ പൗരത്വ രജിസ്റ്റർ ബിജെപി സർക്കാർ നടപ്പാക്കുന്നതെന്നു ശശി തരൂർ എംപി. തൃശൂർ സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ച “ഇന്ത്യൻ ഭരണഘടനയും യുവാക്കളും’ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന്റെ ഭരണഘടന “ഹിന്ദുത്വ’ ആണ്. ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കി ഹിന്ദുത്വ ഭരണഘടന നടപ്പാക്കാനാണു ശ്രമം. മാതൃഭൂമി, പിതൃഭൂമി, പുണ്യഭൂമി എന്നൊക്കെയാണ് സവർക്കർ പഠിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെയുള്ള ഇതര ജാതിയിലുള്ളവർ ഈ സങ്കൽപത്തിനു പുറത്താണ്. ഹിന്ദി സംസാരിക്കുന്ന ഹിന്ദുക്കൾ മാത്രമാണ് അവർക്കു യഥാർഥ ഹിന്ദുക്കൾ. ഇതര ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളെപ്പോലും അവർ അംഗീകരിക്കുന്നില്ല. പൗരത്വ ബിൽ നടപ്പാക്കുന്നതോടെ ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കും. കേരളത്തിലുള്ളവരെ ഇതു സാരമായി ബാധിക്കില്ല. എന്നാൽ ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും ചേരികളിലും താമസിക്കുന്നവർക്കു പൗരത്വം തെളിയിക്കാനുള്ള…
Read Moreകേരളവർമ കോളജിലെ സംഘട്ടനം; ഏഴ് എസ്എഫ്ഐക്കാർക്കു സസ്പെൻഷൻ
തൃശൂർ: കേരളവർമ കോളജിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാർ നടത്താൻ ശ്രമിച്ച എബിവിപി പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാൻ കോളജ് സ്റ്റാഫ് കൗണ്‍സിൽ തീരുമാനിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഒരു മാസത്തേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്താനും സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കെതിരെയും നടപടിയെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ക്ലാസ് മുറിയിൽനിന്നും വലിച്ചിറക്കി സംഘം ചേർന്നാണ് മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreതിരക്കിട്ട് പോകല്ലേ…ഈ “തിരക്ക് ‘ കാണാതെ; ട്രാഫി ബോധവൽക്കരണ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു
തൃശൂർ: നിസാര അശ്രദ്ധ മൂലം നിരപരാധികളായ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് ഇനിയെങ്കിലും ഇല്ലാതാക്കാനുള്ള ഓട്ടോ ഡ്രൈവറായ ജോബി ചുവന്നമണ്ണിന്റെ ചെറിയ ശ്രമത്തിനു സിറ്റി പോലീസ് സഹായത്തിനെത്തിയതോടെ ഷോർട്ട് ഫിലിം വൈറലായി. സീബ്രാലൈൻ പ്രധാന വിഷയമാക്കി രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിൽ തൃശൂർ വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ സലീഷ് എൻ.ശങ്കരൻ ഓട്ടോ ഡ്രൈവറുടെ കുപ്പായമിട്ടതോടെയാണ് സംഭവം ഉഷാറായത്. പോലീസിൽ ജോലി കിട്ടുന്നതിനു മുന്‍പ് ഓട്ടോഡ്രൈവറുടെ ജോലിചെയ്തിട്ടുള്ള സിഐ വീണ്ടും പഴയ ജോലിയുടെ ഓർമയ്ക്കായി കുപ്പായമിട്ടതു വേറിട്ട അനുഭവമായി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ തൃശൂർ സിറ്റി പോലീസിന്റെ സഹായം ആവശ്യപ്പെട്ടപ്പോൾ കമ്മീഷണർ യതീഷ് ചന്ദ്ര പൂർണ പിന്തുണ നൽകുകയായിരുന്നുവെന്ന് ജോബി പറഞ്ഞു. ആറുമാസംകൊണ്ടാണ് ഫിലിം പൂർത്തിയാക്കിയത്. ഓട്ടോ ഓടിച്ചുകിട്ടിയ തുക ഉപയോഗിച്ചാണ് ഷോർട്ട് ഫിലിം നിർമിച്ചതെന്ന് നിർമാതാവും സംവിധായകനും കൂടിയായ ജോബി വ്യക്തമാക്കി. കഴിഞ്ഞ പ്രളയകാലത്തു…
Read Moreകൺസ്യൂമർ ഫെഡ് ജീവനക്കാരന്റെ മരണം; റീജിയണൽ മാനേജർക്കെതിരെ കേസെടുക്കണമെന്ന്
വടക്കാഞ്ചേരി: കണ്‍സ്യൂമർ ഫെഡ് ജീവനക്കാരനായിരുന്ന കുന്പളങ്ങാട് സ്വദേശി തലക്കോട്ടൂർവീട്ടിൽ ജോഷിയുടെ മരണം റീജിയണൽ മാനേജരുടെ പേരിൽ കേസെടുക്കണമെന്ന് ഐഎൻടിയുസി നേതാക്കൾ ആവശ്യപ്പെട്ടു.വടക്കാഞ്ചേരി ത്രിവേണി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു ജോഷി. ഹൃദ്രോഗം മൂലം അവധിയെടുത്തതിന് റീജിയണൽ മാനേജർ ജോഷിയെ ഓഫീസിന് പുറത്ത് നിർത്തിയതായി പറയുന്നു. കഴിഞ്ഞ ദിവസം പൂത്തോളിലുള്ള കണ്‍സ്യൂമർ ഫെഡ് റീജിയണൽ മാനേജർ ഓഫീസിലാണ് ജോഷി കുഴഞ്ഞുവീണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് അഞ്ച് ദിവസം അവധിയെടുത്ത ജോഷിയോട് എറണാകുളത്തുള്ള മാനേജിങ്ങ് ഡയറക്ടറെ കണ്ടതിന് ശേഷം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് റീജിയണൽ മാനേജർ പറഞ്ഞിരുന്നുവത്രെ. ഇതിനിടെ വിഷയത്തിൽ യൂണിയൻ നേതാക്കൾ ഇടപ്പെട്ട് വീണ്ടും തൃശൂരിലുള്ള റീജ്യണൽ മാനേജരുടെ ഓഫീസിലെത്തിയതായിരുന്നു. എന്നാൽ മാനേജർ ജോഷിയെ ഉച്ചവരെ പുറത്ത് നിർത്തിയതായും ഇതിനു ശേഷമാണ് വിളിച്ച് വരുത്തി ശകാരിച്ചതെന്നും ഐ.എൻ.ടി.യു.സി നേതാക്കൾ കുറ്റപ്പെടുത്തി. ഇതിനിടെ കുഴഞ്ഞു വീണ ജോഷിയെ ഉടൻ തന്നെ തൃശൂരിലെ…
Read More