ഗുരുവായൂർ അഴുക്കുചാൽ പദ്ധതി;ഉദ്ഘാടനം വൈകും; പ്ലാന്‍റിലെ വൈദ്യുതി വിഭാഗത്തിന്‍റെ പരിശോധന വിജയം

ഗുരുവായൂർ: അഴുക്കുചാൽ പദ്ധതിയുടെ രണ്ടു സോണുകളുടെ ഉദ്ഘാടനം ശബരിമല സീസണുശേഷം നടക്കും. ഈമാസം 31ന് മുന്പ് ഉദ്ഘാടനം ചെയ്യണമെന്ന് ജലവിഭവ മന്ത്രി നിർദ്ദേശിച്ചിരുന്നെങ്കിലും അത് പ്രാവർത്തികമാകില്ല. ഗുരുവായൂരിലെ ഏതാനും മാൻഹോളുകളുടെ അറ്റകുറ്റപണികൾ പൂർത്തീകരിക്കാനുണ്ട്. ഇത് ശബരിമല സീസണുശേഷമേ പൂർത്തീകരിക്കുകയുള്ളു. തുടർന്ന് മാൻ ഹോളുകളിലൂടെ വെള്ളം കടത്തിവിട്ട് പരീക്ഷണ പ്രവർത്തനം നടത്തും. അഴുക്കുചാൽ പദ്ധതിയുടെ ട്രീറ്റ് മെന്‍റ് പ്ലാന്‍റിന്‍റെ പ്രവർത്തനത്തിന് പ്രധാന തടസമായിരുന്ന വൈദ്യുതി കണക്ഷനുള്ള നടപടികൾ പൂർത്തിയായി. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്‍റെ പരിശോധന കഴിഞ്ഞ ദിവസം കഴിഞ്ഞു. മറ്റു തടസങ്ങളില്ലെങ്കിൽ ഉടൻ വൈദ്യുതി കണക്ഷൻ ലഭിക്കും. പൊലൂഷ്യൻ കണ്‍ട്രോൾ ബോർഡിന്‍റെ പരിശോധന അടുത്ത ആഴ്ച നടക്കും.പൊലൂഷ്യൻ കണ്‍ട്രോൾ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് കൂടി ലഭിച്ചാൽ പ്ലാന്‍റുമായി ബന്ധപെട്ട മുഴുവൻ നടപടി ക്രമങ്ങളും പൂർത്തിയാകും. ജനറേറ്റർ ഉപയോഗിച്ച് പ്ലാന്‍റ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. പരീക്ഷണ പ്രവർത്തനത്തിൽ തകരാറുകളൊന്നും ഇല്ലെന്ന് ഉദ്യാഗസ്ഥർ അറിയിച്ചു. ഗുരുവായൂർ…

Read More

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  ചാടിപ്പോയ റിമാൻഡ് പ്രതികൾ  സംസ്ഥാനം വിട്ടു ‍? പോലീസ് അന്വേഷണം വ്യാപകമാക്കി

തൃശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മുങ്ങിയവരിൽ പിടികിട്ടാനുള്ള റിമാൻഡ് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. ചാടിപ്പോയ ഏഴു പേരിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കോടതി ഉത്തരവ് പ്രകാരം പാർപ്പിച്ചിരുന്ന രാഹുലിനെയും റിമാൻഡ് പ്രതി പാലക്കാട് വണ്ടാഴി നെല്ലിക്കോട് വീട്ടിൽ വിപിനെയുമാണ് പിടികൂടിയത്. വെസ്റ്റ് സിഐയുടെ നേതൃത്വത്തിൽ രാഹുലിനെ ഒളരിയിൽ നിന്നും വിപിനെ ഞാറയ്ക്കലിൽ നിന്നുമാണ് പിടികൂടിയത്. വിപിൻ കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. രക്ഷപ്പെട്ട അഞ്ച് റിമാൻഡ് തടവുകാർക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയിരിക്കയാണ്. ഇതിൽ ചിലരെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തൻസീർ, വിജയൻ, നിഖിൽ, കണ്ണൻ, ജിനീഷ് എന്നിവരെയാണ് ഇനി പിടിക്കാനുള്ളത്.റിമാൻഡ് പ്രതികളെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നടത്തുന്നത് ജയിൽ അധികൃതർ തലവേദന ഒഴിവാക്കാൻ നടത്തുന്ന ശ്രമമാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇവർക്ക് മരുന്ന് മാത്രമാണ് നൽകുന്നത്. ഇത് ജയിലിൽ തന്നെ…

Read More

കാഞ്ഞാണി – വാടാനപ്പിള്ളി റോഡ്  വികസനം ; ജനുവരി 15 നകം റിപ്പോർട്ടു തേടി  ഹൈക്കോടതി 

സ്വന്തം ലേഖകൻ തൃശൂർ: കാഞ്ഞാണി – വാടാനപ്പിള്ളി റോഡിന്‍റെ വികസനത്തിനു ഭൂമി അക്വയർ ചെയ്യുന്നതിനെക്കുറിച്ചും റോഡുപണിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ജനുവരി 15 നകം റിപ്പോർട്ടു സമർപ്പിക്കണമെന്നു സർക്കാരിനോടു ഹൈക്കോടതി. പണി എത്രയും വേഗം പൂർത്തിയാക്കണമെന്നും റോഡിന്‍റെ ശോച്യാവസ്ഥ പരിഹാരിക്കണെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തൃശൂർ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതി സമീപിച്ചതായിരുന്നു. പിഡബ്ല്യുഡി ഹൈക്കോടതിയിൽ ബോധിപ്പിച്ച മറുപടിയിൽ പടിഞ്ഞാറെകോട്ടയിൽനിന്ന് എറവു വരെയുള്ള ഒന്പതു കിലോമീറ്റർ ദൂരം റോഡ് പണിയുന്നതിനു 2015 ഓഗസ്റ്റിൽ ഭരണാനുമതി ലഭിച്ചതാണെന്ന് അറിയിച്ചു. 2016 ഫെബ്രുവരിയിൽ ടെൻഡർ വിളിച്ചു നവംബറിൽ കരാർ ഒപ്പിട്ടതാണ്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ 2017 ജനുവരിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേർന്ന് 17 മീറ്റർ വീതിയിൽ റോഡ് അക്വയർ ചെയ്തശേഷം പണി നടത്തിയാൽ മതിയെന്നു തീരുമാനിച്ചു. ഇതോടെ പണി നടത്താനായില്ല: എക്സിക്യൂട്ടീവ് എൻജിനീയർ…

Read More

കേരളവർമ കോളജിലെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

തൃശൂർ: കേരളവർമ കോളജിൽ ഉണ്ടായ സംഘർഷത്തിൽ ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. തൃശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത്. ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ മൂന്ന് എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പരിക്കേവരുടെ പരാതിയിലാണ് നടപടി. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാർ നടത്താനുള്ള എബിവിപി നീക്കം ചോദ്യം ചെയ്താണ് എസ്എഫ്ഐക്കാർ എത്തിയത്. ക്ലാസിലിരിക്കുകയായിരുന്ന രണ്ടു പ്രവർത്തകരെ പത്തോളം വരുന്ന എസ്എഫ്ഐക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അധ്യാപകർ എത്തിയതാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്.

Read More

കേരളവർമ കോളജിൽ എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം; എബിവിപി പ്രവർത്തകർക്ക് പരിക്ക്

തൃശൂർ: പൗരത്വം ഭേദഗതി ബില്ലിനെ അനുകൂലിച്ച് എബിവിപി സെമിനാർ സംഘടിപ്പിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ തൃശൂർ കേരളവർമ കോളജിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് രണ്ടു എബിവിപി പ്രവർത്തകരെ മർദ്ദിച്ചവശരാക്കി. ഇരുവരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തോടെയായിരുന്നു കോളജ് കാമ്പസിൽ സംഘർഷം അരങ്ങേറിയത്. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാർ നടത്താനുള്ള എബിവിപി നീക്കം ചോദ്യം ചെയ്താണ് എസ്എഫ്ഐക്കാർ എത്തിയത്. ക്ലാസിലിരിക്കുകയായിരുന്ന രണ്ടു പ്രവർത്തകരെ പത്തോളം വരുന്ന എസ്എഫ്ഐക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അധ്യാപകർ എത്തിയതാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിൽ ദേശീയ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ എബിവിപി പ്രവർത്തകർ മർദിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് കേരളത്തിൽ എബിവിപി പ്രവർത്തകർക്കു മർദനമേൽക്കുന്നത്.

Read More

ലിഫ്റ്റുകള്‍ പണിമുടക്കില്‍… തൃശൂർ മെഡിക്കല്‍ കോളജില്‍ രോഗികളും  ബന്ധുക്കളും ദുരിതത്തിൽ 

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ലിഫ്റ്റുകള്‍ കൂടി പണിമുടക്കിയത് രോഗികളെ ദുരിതത്തിലാക്കി. ഇതുമൂലം എംആര്‍ഐ സ്‌കാന്‍, സിടി സകാന്‍, എക്‌സറേ അടക്കമുള്ള പരിശോധനകള്‍ക്കുവേണ്ടി രോഗികളെയുംകൊണ്ട് ബന്ധുക്കളും ജീവനക്കാരും ആശുപത്രി മൊത്തം കറങ്ങിവരേണ്ട അവസഥയിലാണ്. ഒപികളിലേക്കുള്ള രണ്ട് ലിഫ്റ്റുകളും മെഡിസിന്‍ വിഭാഗത്തിലെ ഒന്നും ഐസിയുവിന് അടുത്തുളള ഒരു ലിഫ്റ്റുമാണ് പണിമുടക്കിയത്. ഇതില്‍ എംആര്‍ഐ സ്‌കാന്‍ സെന്ററിനടുത്തുള്ള ലിഫിറ്റിനെയാണ് രോഗികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. സിടി സ്‌കാന്‍, വിവിധ ലാബ് പരിശോധനകള്‍, പ്രസവ വാര്‍ഡ് എന്നിവിടങ്ങളിലേക്ക് വരുന്നവരും പോകുന്നവരും ഇതിനെയാണ് ആശ്രയിക്കുന്നത്. രണ്ടാഴ്ച്ചയോളമായി ഇതിലൊന്ന് കേടുവന്നിട്ട്. തൊട്ടുടുത്തുള്ള ലിഫിറ്റും ഇടയ്ക്കിടയ്ക്കു പണിമുടക്കുന്നതുമൂലം ഭയത്തോടെയാണ് പലരും ഇതില്‍ കയറുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് അറ്റുകറ്റപണികളുടെ ചുമതല. ഇവയുടെ കരാര്‍ ഏറ്റെടുത്ത കമ്പനി ഇങ്ങോട്ടേയ്ക്കു തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞദിവസം ലിഫിറ്റില്‍ കുടങ്ങിയ രോഗിയെ ഡോര്‍ കമ്പിപാരയിട്ടു തകര്‍ത്താണ് പുറത്ത് എത്തിക്കാനായത്.…

Read More

കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം; ബാങ്കിന്‍റെ ഭാഗത്തുനിന്നുണ്ടായതു നിരുത്തരവാദപരമായ സമീപനമെന്ന് കൃഷിമന്ത്രി

തൃശൂര്‍: പുത്തൂരില്‍ ജപ്തിഭീഷണിയെതുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനെതിരേ കൃഷിമന്ത്രി. സര്‍ക്കാരിനു വീഴ്ചയുണ്ടായിട്ടില്ലെന്നും, ജില്ലാ കളക്ടറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മൊറട്ടോറിയം കാലാവധി സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ നിലനില്‍ക്കേ ബാങ്കിന്‍റെ ഭാഗത്തുനിന്നുണ്ടായതു നിരുത്തരവാദപരമായ സമീപനമാണ്. ജപ്തിനടപടികള്‍ തീരുമാനിക്കുന്നതിനു മുമ്പു ചെയ്യേണ്ട നടപടിക്രമങ്ങള്‍ ബാങ്കുകള്‍ പാലിക്കുന്നുമില്ല. ചില ബാങ്കുകള്‍ ധിക്കാര സമീപനം തുടരുകയാണെന്നും ഇത്തരം ബാങ്കുകളുമായി യാതൊരു സഹകരണത്തിനും സര്‍ക്കാരുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ജപ്തിനോട്ടീസ് നല്കുന്ന നടപടിയില്‍നിന്നും ബാങ്കുകള്‍ പിന്തിരിയണമെന്നും കര്‍ഷകരെ മനഃപൂര്‍പം ദ്രോഹിക്കുന്ന നയങ്ങളില്‍നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മരോട്ടിച്ചാല്‍ രാഗം റോഡിനു സമീപം തട്ടില്‍ പഴുങ്കാരന്‍ ദേവസി ഔസേപ്പ്(87) ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളില്‍ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയ ഔസേപ്പിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് ഔസേപ്പ് വാഴകൃഷി ചെയ്തിരുന്നത്. ഇതിനായി 10 സെന്‍റ് സ്ഥലവും വീടും പണയംവച്ച്…

Read More

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ പിടിയിൽ; ഭക്ഷണം നൽകാനായിപുറത്തിറക്കുന്നതിനിടെ അക്രമണം നടത്തി രക്ഷപ്പെടുകയായിരുന്നു

തൃശൂർ: പടിഞ്ഞാറേക്കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ജീവനക്കാരെ പൂട്ടിയിട്ടു രക്ഷപ്പെട്ട ഏഴ് അന്തേവാസികളിൽ‌ ഒരാൾ പിടിയിലായി. രാഹുലെന്നയാളാണ് പിടിയിലാതെന്നും തൃശൂരിൽ നിന്നു തന്നെയാണ് ഇയാൾ പിടിയിലായതെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.മജിസ്ട്രേറ്റിന്‍റെ ഉത്തരവു പ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നയാളാണ് രാഹുൽ ഏഴ് പേരും പലവഴിക്കാണ് പോയതെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാഹുലിന് പുറമേ വിവിധ കേസുകളിലെ റിമാൻഡ് പ്രതികളായ തൻസീർ, വിജയൻ, നിഖിൽ, വിഷ്ണു കണ്ണൻ, വിപിൻ, ജിനീഷ് എന്നിവരാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനായി സെല്ലിൽനിന്നു പുറത്തിറക്കിയപ്പോൾ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. രണ്ടു നഴ്സുമാരെ ഇവർ ഡ്യൂട്ടി റൂമിനുള്ളിൽ പൂട്ടിയിട്ടു. സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസുകാരനെയും ആക്രമിച്ചു. പോലീസുകാരന്‍റെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവൻ വരുന്ന സ്വർണമാലയും വാച്ചും മൊബൈൽ ഫോണും കൈക്കലാക്കിയാണ് പ്രതികൾ രക്ഷപ്പെട്ടത്. താക്കോലും പ്രതികൾ കൊണ്ടുപോയിരുന്നു. റിമാൻഡ് തടവുകാരായ പ്രതികളെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്നാണ് ആശുപത്രിയിൽ പാർപ്പിച്ചിരുന്നത്. ഭക്ഷണ സമയത്തു…

Read More

 ഡിഎൻഎ പരിശോധന സ്ത്രീത്വത്തെ അപമാനിക്കലെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൻ

തൃശൂർ: ഡിഎൻഎ പരിശോധന സ്ത്രീത്വത്തെ അപമാനിക്കലാണെന്നു വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ. ടൗണ്‍ഹാളിൽ നടന്ന മെഗാ അദാലത്തിൽ ഒരു കേസിലെ ഡിഎൻഎ റിപ്പോർട്ട് പരിശോധിച്ച് കേസ് തീർപ്പാക്കിയതിനു പിന്നാലെയായിരുന്നു ചെയർപേഴ്സന്‍റെ പരാമർശം. കമ്മീഷൻ രണ്ടു വർഷത്തിനിടെ അഞ്ചോളം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടതിൽ എല്ലാത്തിലും ഫലം സ്ത്രീക്കു അനുകൂലമായിരുന്നുവെന്നും അവർ പറഞ്ഞു. ഈ കേസിലും ഫലം അനുകൂലമായിരുന്നു. ഭർത്താവ് സംരക്ഷിക്കുന്നില്ലെന്ന് ഏതാനും മാസം മുന്പ് യുവതി നൽകിയ പരാതി പരിഗണിക്കവേയാണ് ഭർത്താവ് മക്കളുടെ ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നത്. അദാലത്തിൽ 35 കേസുകൾ തീർപ്പാക്കി. ആകെ 79 കേസുകളാണ് കമ്മീഷൻ പരിഗണിച്ചത്. ഇവയിൽ ആറു കേസുകൾ പോലീസ് റിപ്പോർട്ടിനു വിട്ടു. 35 കേസുകൾ അടുത്ത അദാലത്തിലേക്കു മാറ്റി.

Read More

മോഷ്ടിച്ച ബൈക്കിൽ കറക്കം;  വാഹന പരിശോധനയിൽ യുവാവ്  പോലീസ് പിടിയിൽ

ചാലക്കുടി: മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് പോലീസിന്‍റെ വാഹന പരിശോധനയിൽ അറസ്റ്റിലായി. നടത്തറ അയ്യപ്പൻകുന്ന് കദളിക്കാട്ടിൽ സന്തോഷിനെ(27)യാണ് എസ്ഐമാരായ ബി.കെ.അരുണ്‍, എം.എസ്.ഷാജൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ പോട്ടയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ ബൈക്കിന്‍റെ രേഖകൾ ഒന്നും ഇല്ലാതിരുന്ന സന്തോഷിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് സമ്മതിച്ചത്. കഴിഞ്ഞമാസം സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിനടിയിൽ നിന്ന് മോഷണം നടത്തിയാണെന്ന് യുവാവ് സമ്മതിച്ചു. ടുതൽ ബൈക്ക് മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Read More