കോടത്തൂർ മോട്ടോർ തകരാർ പരിഹരിച്ചില്ല; നെൽകൃഷി ഉണക്കുഭീഷണിയിൽ; റോഡ് ഉപരോധിച്ച് കർഷകർ

പഴയന്നൂർ: മോട്ടോർ തകരാറിലായ കോടത്തൂർ ജലസേചന പദ്ധതി പരിഹരിക്കാത്തതിൽ നെൽകൃഷി ഉണക്കുഭീഷണിയിൽ. സംഭവത്തിൽ പ്രതിഷേധിച്ച് കർഷകർ റോഡ് ഉപരോധിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തകരാർ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കുമെന്ന് യു.ആർ.പ്രദീപ് കർഷകർക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും കനാലിലൂടെ വെള്ളമെത്തിക്കാനായില്ല. വെള്ളമെത്താത്തതിനെ തുടർന്ന് കരിഞ്ഞുണങ്ങി തുടങ്ങിയ ആയിരത്തോളം ഏക്കർ നെൽകൃഷി പ്രതിസന്ധിയിലായി. പഴയന്നൂർ പഞ്ചായത്തിലെ പത്തോളം പാടശേഖരത്തിലെ കൃഷി ദിവസങ്ങൾക്കുള്ളിൽ ഉണങ്ങി നശിക്കും. കടം വാങ്ങിയും പാട്ടത്തിനെടുത്തും കൃഷിയിറക്കിയ കർഷകർ കനത്ത ബാധ്യതയിലാണ്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് കർഷകർ ആരോപിച്ചതിനുപിന്നാലെ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ പാടശേഖര കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പഴയന്നൂർ-ആലത്തൂർ റോഡ് ഉപരോധിച്ചു.പഴയന്നൂർ പോലീസ് സ്ഥലത്തെത്തി കർഷകരെ അറസ്റ്റ് ചെയ്ത് നീക്കി.

Read More

പ്രവാസി ഡിവിഡന്‍റ് പദ്ധതി പ്രാബല്യത്തിൽ ; പദ്ധതി നിക്ഷേപത്തിനു സർക്കാരിന്‍റെപൂർണ ഗ്യാരന്‍റിയെന്ന് മുഖ്യമന്ത്രി

തൃശൂർ: പ്രവാസി ഡിവിഡന്‍റ് പദ്ധതിയിലുള്ള നിക്ഷേപത്തിനു സംസ്ഥാന സർക്കാരിന്‍റെ പൂർണ ഗ്യാരന്‍റി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്‍റെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം നാടിന്‍റെ വികസന പ്രവർത്തനങ്ങൾക്കുള്ള വളരുന്ന നിക്ഷേപ പദ്ധതിയാണു പ്രവാസി ഡിവിഡന്‍റ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി ക്ഷേമബോർഡ് മുഖനേ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിക്ഷേപാധിഷ്ഠിത വരുമാന പദ്ധതിയായ പ്രവാസി ഡിവിഡന്‍റ് പദ്ധതി നാടിനു സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്‍റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ മൂന്നു വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്‍റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്‍റ് ലഭ്യമാക്കുന്നതുമാണ് പദ്ധതി. കിഫ്ബി വഴിയാണ് മുഖ്യമായും…

Read More

പുഴയിൽ മുങ്ങിത്താണ യുവാവിന് ഷാൾ ഇട്ട് നൽകി രക്ഷകരായ വീട്ടമ്മാരെ അനുമോദിച്ച് എംഎൽഎ

ചാലക്കുടി: ചാലക്കുടി പുഴയിൽ ആറാട്ടുകടവിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ ഷാൾ ഇട്ടുകൊടുത്ത് രക്ഷപ്പെടുത്തിയ വീട്ടമ്മമാരെ ബി.ഡി.ദേവസി എംഎൽഎ അനുമോദിച്ചു. കഴിഞ്ഞ ദിവസം ഒരു യുവാവിന്‍റെ മരണം സംഭവിച്ച ആറാട്ടുകടവിലെത്തിയ എംഎൽഎ രക്ഷകരായ കാച്ചപ്പിള്ളി ഷൈനി ഷൈജു, മുണ്ടൻമാണി ലൂസി പൗലോസ്, മേനാച്ചേരി മിനി പൗലോസ്, പറനിലം ലില്ലി വർഗീസ് എന്നിവരെയാണ് ആദരിച്ചത്. ജനപ്രതിനിധികൾ എത്തിയപ്പോൾ കടവിലെത്തിയ വീട്ടമ്മമാരെ എംഎൽഎയും നഗരസഭാ ചെയർപേഴ്സൻ ജയന്തി പ്രവീണ്‍കുമാറും അനുമോദിച്ചു. വീട്ടമ്മമാരുടെ ഈ ധീരതയെ സർക്കാരിനെ അറിയിക്കുമെന്നു എംഎൽഎ പറഞ്ഞു. നഗരസഭ വീട്ടമ്മമാരെ കൗണ്‍സിലിൽ അനുമോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറ്പിൽ, കൗണ്‍സിലർമാരായ ഉഷ പരമേശ്വരൻ ബിജി സദാനന്ദൻ, വി.ജെ.ജോജി, ബീന ഡേവീസ്, മോളി പോൾസണ്‍ എന്നിവരും എത്തിയിരുന്നു. ു

Read More

ശിലാസ്ഥാപനം കഴിഞ്ഞിട്ട് 24 വർഷംച ഗുരുവായൂർ- താനൂർ പാത ഫയലിൽ തന്നെ

ഗുരുവായൂർ: കേരളത്തിലെ റെയിൽവെ വികസനത്തിന് ഏറെ പ്രയോജനമുള്ള ഗുരുവായൂർ-താനൂർ പാതയുടെ ശിലാ സ്ഥാപനം നടത്തിയിട്ട് ചൊവ്വാഴ്ച 24വർഷം പൂർത്തിയാകുന്നു.1995 ഡിസംബർ 17ന് തറക്കല്ലിട്ട പാതയാണ് അധികൃതരുടെ അനാസ്ഥ കാരണം ഇല്ലാതാകുന്നത്.ഗുരുവായൂർ താനൂർ പാത പിന്നീട് ഗുരുവായൂർതിരുനാവായ പാതയാക്കി നിശ്ചയിച്ചു. ഇതിന്‍റെ ഭൂമിയെടുക്കലുമായി ബന്ധപെട്ട് നിരവധി യോഗങ്ങൾ നടന്നെങ്കലും ഭൂമിയെടുക്കൽ തുടങ്ങാനാകാതെ പാത അനിശ്ഛിതമായി നീണ്ടു പോവുകയായിരുന്നു.2014ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഗുരുവായൂരിൽ നിന്ന് കുന്നംകുളം വഴി തിരുനാവായ പാതക്കുള്ള അലൈൻമെന്‍റെ്് സർക്കാർ അംഗീരിച്ചിരുന്നു.എന്നാൽ തുടർ നടപടികളില്ലാതെ പാത വീണ്ടും ചുവപ്പ് സിഗ്നലിൽ കുടുങ്ങി. പുതിയ സർക്കാർ വനനശേഷം സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെ നേതൃത്വത്തിൽ പാതക്കായി ശ്രമം നടത്തിയെങ്കിലും എങ്ങും എത്തിയില്ല.ഈപാതക്കായി വർഷം തോറും റെയിൽവെ ബജറ്റിൽ കോടികൾ അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഈതുക മറ്റു പദ്ധതികൾക്കായി വകമാറ്റുകയാണ് പതിവ്.ഭൂമിയെടുക്കുന്നത് സംബന്ധിച്ച തർക്കങ്ങളാണ് പദ്ധതി നടപ്പിലാക്കാനാകാതെ…

Read More

വ്യാജസ്വർണ നിർമാണത്തിലെ “രാജൻ’  മുക്കുപണ്ട മാഫിയക്കു വ്യാജസ്വർണം നിർമിച്ചു നൽകി തട്ടിയത് ലക്ഷങ്ങൾ; 916 മുക്കുപണ്ട നിർമാണത്തിലെ രാജേന്ദ്രന്‍റെ തട്ടിപ്പിന്‍റെ പിന്നാമ്പുറകഥകൾ ഇങ്ങനെ…916

സ്വന്തം ലേഖകൻ തൃശൂർ: മുക്കുപണ്ടങ്ങൾ പണയം വെച്ച് ജില്ലയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ച കേസിൽ മുക്കുപണ്ടങ്ങൾ നിർമിച്ചുകൊടുത്തിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു. തൃശൂർ കടലാശേരി സ്വദേശി ചാത്തുകുടത്ത് വീട്ടിൽ രാജൻ എന്ന രാജേന്ദ്രൻ(49) ആണ് അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘമാണ് പ്രതിയെ പിടികൂടിയത്. വടക്കാഞ്ചേരി പത്താംകല്ലിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടങ്ങളായ നാലുവളകൾ നൽകി പണം തട്ടിയവരെ നാലുപേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുക്കുപണ്ടങ്ങൾ ഉണ്ടാക്കി നൽകുന്ന രാജേന്ദ്രനെക്കുറിച്ച് വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ രാജേന്ദ്രനെ റിമാൻഡു ചെയ്ത് ജയിലിലേക്ക് അയച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതി മുക്കുപണ്ട നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടെടുക്കുമെന്ന് പോലീസ് പറഞ്ഞു. തൃശൂർ സിറ്റി ജില്ല ക്രൈം ബ്രാഞ്ച് അസി.പോലീസ്…

Read More

ആർക്ക് പൗരത്വം നൽകണമെന്നത് കേന്ദ്രം തീരുമാനിക്കുമെന്ന് വി.മുരളീധരൻ

തൃശൂർ: ആർക്കും പൗരത്വം നൽകണമെന്ന കാര്യം കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പൗരത്വ ബില്ലിന്‍റെ പേരിൽ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ പൗരന്മാരെ സർക്കാർ ബുദ്ധിമുട്ടിക്കില്ല. അവരെ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമം. രാജ്യത്ത് ആശങ്കയുടെ സാഹചര്യം നിലവിലില്ലെന്നും വി.മുരളീധരൻ പ്രതികരിച്ചു.

Read More

 റോഡിലെ  കുഴിയടച്ചില്ലെങ്കിൽ ഉദ്യോഗസ്ഥനിൽ നിന്നു പിഴയീടാക്കണമെന്ന് ടൂവീലേഴ്സ് അസോസിയേഷൻ

തൃശൂർ: റോഡപകടങ്ങൾ കുറയ്ക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ടൂവീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. റോഡിൽ കുഴി രൂപപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ കരാറുകാരനെക്കൊണ്ട് അടപ്പിച്ചില്ലെങ്കിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും പിന്നീട് വരുന്ന ഓരോ ദിവസത്തിനും ആയിരം രൂപ ഫൈൻ ഈടാക്കണമെന്ന് അസോസിയേഷൻ ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കുറച്ചു മെറ്റലും ടാറും ഉണ്ടെങ്കിൽ മൂടാവുന്ന ചെറിയ കുഴികളാണ് പിന്നീട് വൻ ഗർത്തങ്ങളായി ജനത്തിന്‍റെ ജീവനെടുക്കുന്നത്. പൈപ്പ് ഇടാനോ മറ്റോ റോഡിൽ കുഴിയെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ പൂർവ സ്ഥിതിയിലാക്കിയില്ലെങ്കിലും പിഴ ചുമത്തണമെന്ന് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അപകടങ്ങൾ കുറയ്ക്കാൻ വിവിധ നിർദ്ദേശങ്ങളടങ്ങിയ നിവേദനമാണ് സമർപ്പിച്ചത്. പിൻസീറ്റ് അപകടകരമായ നിലയിൽ ഉയർത്തി വച്ചിട്ടുള്ള ബൈക്കുകൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

Read More

പന്തലുകളുയർന്നു, തൃശൂർ ദീപാലംകൃതമായി; വമ്പൻ സമ്മാന പദ്ധതികളുമായി  നിശാ വാണിജ്യോത്സവത്തിനു  നാളെ തുടക്കം

സ്വന്തം ലേഖകൻ തൃശൂർ: നിശാ വാണിജ്യോത്സവത്തിനു തൃശൂർ നഗരം അണിഞ്ഞൊരുങ്ങി. സ്വരാജ് റൗണ്ട് അടക്കം പ്രധാന കവലകളെല്ലാം വൈദ്യുതി ദീപങ്ങളാൽ അലംകൃതമായി. പന്തലുകളുയർന്നു. കടകന്പോളങ്ങളും ഒരുങ്ങി. ജനുവരി 15 വരെ നീളുന്ന ഹാപ്പി ഡേയ്സ് നൈറ്റ്ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തേക്കിൻകാട് മൈതാനിയുടെ വടക്കേനടയിൽ ബാനർജി ക്ലബ്ബിനു മുൻവശത്തു സജ്ജമാക്കിയ പ്രത്യേക വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. തൃശൂർ ചേംബർ ഓഫ് കോമേഴ്സ്, തൃശൂർ കോർപറേഷൻ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ. പ്രതാപൻ എംപി തുടങ്ങിയവർ പ്രസംഗിക്കുമെന്നു ജനറൽ കണ്‍വീനർ ടി.എസ്. പട്ടാഭിരാമൻ അറിയിച്ചു. സിനിമാതാരവും നർത്തകിയുമായ ആശ…

Read More

വിതരണ വാഹനങ്ങളിലെ ചരക്കിറക്കാനുള്ള അവകാശം ചുമട്ടു തൊഴിലാളികൾക്കില്ല; സ്ഥാപനത്തിലെ ജീവനക്കാർക്ക് ചരക്കിറക്കാം; ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി ശരിവച്ചു പറയുന്നതിങ്ങനെ…

സ്വന്തം ലേഖകൻ തൃശൂർ: മൊത്തവിതരണ സ്ഥാപനങ്ങളുടെ വിതരണ വാഹനങ്ങളിൽനിന്ന് ചരക്ക് ഇറക്കാനുള്ള അവകാശം ചുമട്ടുതൊഴിലാളികൾക്കല്ല, സ്ഥാപനത്തിലെ തൊഴിലാളികൾക്കാണെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഓരോ പ്രദേശത്തേയും വ്യാപാര സ്ഥാപനങ്ങളിലേക്കു മൊത്തവ്യാപാര സ്ഥാപനങ്ങളിൽനിന്നു വാഹനങ്ങളിൽ എത്തിക്കുന്ന ചരക്ക് ഇറക്കാൻ ചുമട്ടുതൊഴിലാളികൾക്കാണ് അവകാശമെന്നും, വാഹനങ്ങളിലെത്തുന്ന ജീവനക്കാർക്ക് അവകാശമില്ലെന്നുമുള്ള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്‍റെ നിലപാടു തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. വിവിധ സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തോളം ജീവനക്കാരാണ് വാഹനങ്ങളിൽ ചരക്ക് എത്തിക്കാൻ ജോലി ചെയ്യുന്നത്.2016 ൽ കൊടുങ്ങല്ലൂരിൽ ജീവനക്കാരെക്കൊണ്ട് ചരക്ക് ഇറക്കാൻ അനുവദിക്കില്ലെന്നും തങ്ങളിറക്കുമെന്നും ചുമട്ടുതൊഴിലാളി യൂണിയനുകൾ ശാഠ്യം പിടിച്ച സംഭവമാണ് സുപ്രീം കോടതിവരെയെത്തിയത്. വിഷയം വിതരണക്കാരുടെ സംഘടനയായ ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഏറ്റെടുത്തു കോടതിയെ സമീപിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ മേഖലാ പ്രസിഡന്‍റ് ടി.കെ. സിദ്ധാർഥൻ സംസ്ഥാന സർക്കാർ, തൃശൂർ ജില്ലാ ലേബർ ഓഫീസർ, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ്, തൊഴിലാളി യൂണിയനുകൾ…

Read More

അതിരപ്പിള്ളി പഞ്ചായത്തിലെ ആദിവാസി  കോളനി വൈദ്യുതീകരിക്കാൻ നടപടിയായതായി മന്ത്രി എംഎം മണി

ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ വെട്ടുവിട്ടക്കാട് ട്രൈബൽ കോളനി വൈദ്യുതീകരണത്തിനു നടപടി സ്വീകരിച്ചതായി വൈദ്യുതിമന്ത്രി എം.എം.മണി അറിയിച്ചു. ബി.ഡി.ദേവസി എംഎൽഎയുടെ അഭ്യർഥനയനുസരിച്ച് തിരുവനന്തപുരത്ത് വൈദ്യുതിഭവനിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ സെക്്ഷൻ ഓഫീസുകൾ അനുവദിക്കുന്ന ഘട്ടത്തിൽ ചാലക്കുടി, കൊരട്ടി സെക്്ഷൻ ഓഫീസുകൾ വിഭജിച്ച് പുതിയ സെക്്ഷൻ ഓഫീസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കും. അതിനു മുന്പായി വിവിധ സെക്്ഷൻ ഓഫീസുകളിലെ ഗുണഭോക്താക്കളുടെ എണ്ണത്തിനനുസരിച്ച് പ്രവർത്തന പരിധി പുതുക്കി നിശ്ചയിക്കും. ഇതിനായി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് സർക്കാരിന്‍റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മേലൂർ കെഎസ്ഇബി സെക്്ഷൻ ഓഫീസിനു സ്ഥലം ലഭ്യമാക്കുന്ന മുറയ്ക്ക് പുതിയ കെട്ടിടം നിർമിക്കുവാൻ നടപടി സ്വീകരിക്കും. കാലടി പ്ലാന്‍റേഷനും മേലൂർ സെക്ഷൻ ഓഫീസിനും കീഴിൽനിന്നു മാറ്റി മഞ്ഞപ്ര, മൂക്കന്നൂർ സെക്്ഷനുകൾക്കു കീഴിലാക്കുന്നതിനു നടപടി സ്വീകരിക്കും. തുന്പൂർമുഴി മുതലുള്ള…

Read More