ഗുരുവായൂർ: ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായി 19,17,630 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി. 20000 പേർക്ക്ഭഗവാന്റെ പിറന്നാൾ സദ്യ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. തെക്കേ നടയിലെ പ്രത്യേക പന്തലിലും അന്ന ലക്ഷ്മി ഹാളിലുമാണ് സദ്യ നൽകുക. അഷ്ടമേേിരാഹിണിയുടെ പ്രധാന വഴിപാടായ അപ്പം ശീട്ടാക്കാൻ ക്ഷേത്രത്തിൽ പ്രത്യക കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ഭക്തർക്ക് ഒരു പ്രാവശ്യം മിനിമം 50 രൂപക്കും പരമാവധി 450 രൂപക്കും ശീട്ടാക്കാം. പിറന്നാൾ സദ്യ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെയാണ് നൽകുക. ദർശനത്തിന് വിഐപികൾക്ക് നിയന്ത്രണം ഏർപെടുത്തി. രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ട് വരെ വിഐപി ദർശനം അനുവദിക്കില്ല.മുതിർന്ന പൗരന്മാാരുടെ പ്രത്യേക വരിയും അന്നുണ്ടാവില്ല. ദർശനത്തിനുള്ള വരി കിഴക്കേ നടയിൽ നിന്ന് ആരംഭിച്ച് സത്രം ഗേറ്റ് വഴി പൂന്താനം ഓഡിറ്റോറിയത്തിൽ ക്രമീകരിക്കും. ഈ മാസം 23നാണ് അഷ്ടമിരോഹിണി റ്
Read MoreCategory: Thrissur
പെരുമഴ പെയ്തൊഴിഞ്ഞെങ്കിലും മലയോരമേഖലയിലെ വാഴ കർഷകരുടെ കണ്ണീർമഴ പൊയ്തൊഴിയുന്നില്ല
സ്വന്തം ലേഖകൻ കൊടകര: പെരുമഴ പെയ്തൊഴിഞ്ഞെങ്കിലും കർഷകദിനമായ ഇന്നും കർഷകരുടെ കണ്ണീരുമാത്രം പെയ്തൊഴിഞ്ഞിട്ടില്ല. കനത്തുപെയ്ത മഴ മലയോരത്തെ കാർഷിക മേഖലയുടെ നടുവൊടിച്ചാണ് വിടവാങ്ങിയത്. ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴകൾ കൃഷി ചെയ്ത കർഷകരുടെ സ്വപ്നങ്ങളാണ് മലവെള്ളത്തിൽ കുത്തിയൊലിച്ചുപോയത്. നേന്ത്രവാഴയും കദളിയും അടക്കം വിവിധയിനം വാഴകൾ വൻതോതിൽ കൃഷിചെയ്യുന്ന മറ്റത്തൂരിൽ വ്യാപകമായ നഷ്ടമാണ് മഴ വരുത്തി വെച്ചത്. മറ്റത്തൂർ പഞ്ചായത്തിൽ മാത്രം മൂന്നുലക്ഷത്തിലേറെ വാഴകൾക്ക് മഴക്കെടുതിയിൽ നാശമുണ്ടായിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. ഇതിലേറെയും നേന്ത്രവാഴകളാണ്. പാളയൻകോടൻ, ഞാലിപ്പൂവൻ, കദളി തുടങ്ങിയ വാഴയിനങ്ങളും നശിച്ചുപോയിട്ടുണ്ട്. മഴയിലും കാറ്റിലും നശിച്ചു പോയതിലേറെ വാഴകൾ വെള്ളക്കെട്ടു മൂലം നശിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ മലയോരത്തുള്ളത്. തോട്ടങ്ങളിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനാൽ വാഴകളുടെ തണ്ട് പഴുപ്പു ബാധിച്ച് ഒടിഞ്ഞു വീഴുന്ന അവസ്ഥയാണ്. വെള്ളക്കെട്ട് മാറി നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞാണ് വാഴകൾ ഇങ്ങനെ ഒടിഞ്ഞുവീഴുക. ഇത് മുൻകൂട്ടി കണ്ട്…
Read Moreമുത്തശ്ശിയെ കൊന്ന് സ്വർണമാല കവർന്നു; മാലവിറ്റ് കിട്ടിയ പണവുമായി കടന്ന ചെറുകൻ പോലീസ് പിടിയിൽ
തൃശൂർ: മുത്തശ്ശിയെ കൊന്ന് സ്വർണമാല കവർന്ന ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ കൊരട്ടിയിലാണ് സംഭവം. മാമ്പ്ര സ്വദേശി സാവിത്രി (70)യെ അവരുടെ മകളുടെ മകൻ പ്രശാന്താണ് കൊലപ്പെടുത്തിയത്. കവർന്നെടുത്ത മൂന്ന് പവന്റെ മാല പണമിടപാട് സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ പ്രശാന്ത്.
Read More“എല്ലാവർക്കും നന്മ വരട്ടെ” ..! സ്വാതന്ത്ര്യ സമരത്തിന്റെ ഓർമകളുമായി 91 കാരി ത്രേസ്യ പതാക ഉയർത്തി
കോളങ്ങാട്ടുകര: യൗവനകാലത്തെ സ്വാതന്ത്ര്യസമര ചിന്തകളുടെ ചോർന്നുപോകാത്ത ആവേശവുമായി 91 കാരി ത്രേസ്യ അമ്മൂമ്മ ദേശീയ പതാക ഉയർത്തി. മഹാത്മാ ഗാന്ധിജിക്കു ജയ് വിളിച്ചതും സമൂഹത്തോടുചേർന്ന് ദേശീയ ഗാനം ആലപിച്ചതും കാണികളിൽ അദ്ഭുതം ഉണർത്തി. നവതി കഴിഞ്ഞിട്ടും യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് നീലങ്കാവിൽ അന്തോണി ഭാര്യ ത്രേസ്യ കോളങ്ങാട്ടുകര സെന്റ് മേരീസ് പള്ളിയങ്കണത്തിൽ പതാക വന്ദന ചടങ്ങിൽ മുഖ്യാതിഥിയായതും പതാക ഉയർത്തിയതും. “എല്ലാവർക്കും നന്മ വരട്ടെ” എന്ന് ഒറ്റവാക്യത്തിൽ അമ്മൂമ്മ സ്വാതന്ത്ര്യദിന സന്ദേശം ചുരുക്കി. ഇളം തലമുറക്കാർ സമ്മാനിച്ച മധുരം നുണഞ്ഞ് കാണികൾക്കു ദേശസ്നേഹ സന്ദേശം പകർന്ന് അമ്മൂമ്മ സ്വാതന്ത്ര്യദിനത്തിലെ താരമായി. പത്തു മാസം പ്രായമുള്ള ജുവൽ അനൂപ് പിതാവിന്റെ കൈത്തണ്ടയിൽ ഇരുന്ന് പതാക ഉയർത്താൻ ത്രേസ്യാ അമ്മൂമ്മയെ സഹായിച്ചതും കൗതുകമായി. ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. ട്രസ്റ്റിമാരായ എൻ.എൽ. അന്തോണി, ഡെന്നി ലോറൻസ്, അനൂപ് ദേവസി, ഇ.ആർ.…
Read Moreതെറ്റായതും ജനവിരുദ്ധവുമായ പ്രചരണങ്ങളെ തള്ളിക്കളയണം; പ്രളയാതിജീവനത്തിനു നാടാകെ ഒന്നിക്കണമെന്ന് മന്ത്രി മൊയ്തീൻ
തൃശൂർ: തെറ്റായതും ജനവിരുദ്ധവുമായ പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് പ്രളയാതിജീവനത്തിനു നാടാകെ ഒന്നിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. 73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ വിദ്യാർഥി കോർണറിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ബാധിച്ച ആയിരകണക്കിനു പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാന്പുകളിലാണ്. നൂറിലധികംപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിജീവനത്തിനും പുനരധിവാസത്തിനും നാട് ഒന്നിക്കേണ്ട സമയമാണിത്. ദുരിതാശ്വാസത്തിനായി വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലാണ് സർക്കാർ നടത്തുന്നത്. കൈത്താങ്ങാകാൻ ജാതി -മത ചിന്തകൾക്കതീതമായി നമ്മുക്ക് സാധിക്കണം. എന്നാൽ ഈ ദുരന്തസമയത്തും ജനവിരുദ്ധവും ഹീനവുമായ പ്രചാരണമാണ് സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ളവ വഴി ചിലർ അഴിച്ചുവിടുന്നത്. മലയാളികളുടെ ഐക്യബോധത്തെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ ദേശീയപതാക ഉയർത്തുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി…
Read Moreപീച്ചി ഡാമിലേക്ക് നീരൊഴുക്ക് കൂടി; രണ്ട് ഷട്ടറുകൾ തുറന്നു; ഡാം തുറക്കുന്നത് കാണാനായി നിരവധിയാളുകൾ
തൃശൂർ: പീച്ചി ഡാമിന്റെ രണ്ടു ഷട്ടറുകൾ അഞ്ചു സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം തുറന്നുവിട്ടു. ഡാമിലേക്കു നീരൊഴുക്കു കൂടിയ സാഹചര്യത്തിലാണിത്. പീച്ചിയിലെത്തിയ മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതല യോഗം സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് ഡാം തുറക്കാൻ തീരുമാനമായത്. യോഗത്തിൽ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, വൈസ് പ്രസിഡണ്ട് ഉദയപ്രകാശ്, മേയർ അജിത വിജയൻ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു. ഡാം തുറക്കുന്നത് കാണാനായി നിരവധി പേരാണ് പീച്ചി ഡാം പരിസരത്തെത്തിയത്. ജലമൊഴുക്ക് ആഘോഷിച്ച് ആളുകൾ അപകടത്തിലാകുന്നത് തടയുന്നതിന്റെ ഭാഗമായി ഡാം കനാൽ പരിസരത്തെ മീൻപിടുത്തം കർശനമായി വിൽക്കാനും യോഗം പോലീസിന് നിേർദശം നൽകി.
Read Moreപ്രളയത്തിന്റെ ഒന്നാം വാർഷികത്തിലും റോക്കി ജെയിംസിന്റെ ഓർമകൾ പെയ്തുതീരുന്നില്ല; രക്ഷപ്രവർത്തനത്തിനിടെ റോക്കി വെള്ളത്തിൽ വീണ് മരണപ്പെടുകയായിരുന്നു
ചാലക്കുടി: പ്രളയം കഴിഞ്ഞ് ഒരു വർഷമാകുന്പോഴും റോക്കി ജെയിംസിനെ കുറിച്ചുള്ള ഓർമകൾ പെയ്ത് തീരുന്നില്ല. പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടമായ റോക്കി ജെയിംസിന്റെ ജീവത്യാഗത്തിന് ഇന്ന് ഒരു വയസ് തികയുന്നു. വല്ലക്കുന്ന് സ്വദേശി ഉൗക്കൻ റോക്കി ജെയിംസ് 2018 ഓഗസ്റ്റ് 15ന് ചാലക്കുടി കൊന്പടിഞ്ഞാമാക്കൽ റോഡിൽ വെള്ളം ഉയർന്നപ്പോൾ വഞ്ചിയിൽ രക്ഷാപ്രവർത്തനം നടത്തുന്പോൾ വഞ്ചി മറിഞ്ഞാണ് റോക്കി ജെയിം സ് മരിച്ചത്. പ്രളയത്തിൽ അകപ്പെട്ടവരെ വഞ്ചിയിൽ കയറ്റി രക്ഷപ്പെടുത്തുന്പോഴാണ് അത്യാഹിതം സംഭവിച്ചത്. വഞ്ചിയിലുണ്ടായിരുന്നവരെയെല്ലാം രക്ഷപ്പെടുത്തിയങ്കിലും റോക്കി ജെയിംസ് മാത്രം തിരിച്ചെത്തിയില്ല. രണ്ടാം ദിവസം റോക്കിയുടെ മൃതദേഹമാണ് ലഭിച്ചത്. ഗ്രാഫിക് ആർട്ടിസ്റ്റായിരുന്ന റോക്കി ജെയിംസ് ജീവിച്ച ചുരുങ്ങിയ വർഷങ്ങൾകൊണ്ടുതന്നെ യുവജനങ്ങൾക്കിടയിലും നാട്ടിലും സജീവസാന്നിധ്യമായിരുന്നു. റോക്കി ജെയിംസിന്റെ ചരമവാർഷികദിനത്തിൽ റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് കെസിവൈഎം നടത്തുവാനിരുന്ന അഖില കേരള ചിത്രരചന മത്സരം വീണ്ടും പ്രളയഭീതിയിൽ ഓഗസ്റ്റ് 15ൽനിന്നും സെപ്റ്റംബർ…
Read Moreബണ്ട് പൊട്ടിച്ചിട്ടും പ്രളയം; ജനജീവിതം ദുസ്സഹമാക്കിയ സർക്കാരിനെതിരേ പ്രതിഷേധവുമായി സ്ത്രീകളുടെയും കുട്ടികളുടെയും ഉപരോധം
തൃശൂർ: നഗരത്തോടു ചേർന്നു കിടക്കുന്ന അയ്യന്തോൾ ഉദയനഗർ, പുഴക്കൽ പ്രിയദർശിനി, മൈത്രിനഗർ, പുതൂർക്കര, പുല്ലഴി മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈ പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ റോഡ് ഉപരോധ സമരം നടത്തി. ജില്ലാ കളക്ടർ എത്തി തടസങ്ങൾ എന്തെന്നു പരിശോധിക്കുകയും തടസങ്ങൾ നീക്കം ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തശേഷമാണ് സമരം അവസാനിപ്പിച്ചത്. മഴ കുറഞ്ഞിട്ടും ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം വർധിക്കുകയാണുണ്ടായതെന്നാണു നാട്ടുകാരുടെ പരാതി. ഈ പ്രദേശത്തെ വെള്ളം പടിഞ്ഞാറോട്ട് ഒഴിഞ്ഞുപോകുന്നില്ല. തടസങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ജനങ്ങൾ ഉപരോധ സമരം നടത്തി. കോണ്ഗ്രസ് കൗണ്സിലർ എ. പ്രസാദിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറെ അറിയിച്ചതിനെത്തുടർന്ന് കളക്ടർ എസ്. ഷാനവാസ് എത്തി പരിശോധന നടത്തി. അനിൽ അക്കര എംഎൽഎയും സ്ഥലത്തെത്തിയിരുന്നു. വെള്ളക്കെട്ടിനു കാരണമാകുന്ന തടസങ്ങൾ കണ്ടെത്തി ഇന്നു രാവിലെ പൊളിച്ചുനീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വളയംകെട്ടും ബണ്ടുകളും പൊട്ടിച്ചു വെള്ളം തുറന്നുവിടാത്തതുമൂലമാണു നെടുപുഴ അടക്കമുള്ള…
Read Moreവെള്ളക്കെട്ടിലായ യുവതിക്കു പ്രസവ വേദന ; കാട്ടൂർ പോലീസുകാരുടെ സമയോചിതമായ ഇടപെടലിൽ ആശുപത്രിയിൽ യുവതിക്ക് സുഖ പ്രസവം
കാട്ടൂർ: വെള്ളക്കട്ടിൽ കഴിഞ്ഞിരുന്ന ഗർഭസ്ഥയുവതിയെ പ്രസവ വേദനയെതുടർന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂർ പോലീസ് രക്ഷകരായി. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന കാട്ടൂർ മുനയം മനപ്പടി സ്വദേശിയായ യുവതിയെയാണ് പുലർച്ചെ അഞ്ചുമണിയോടെ പോലീസ് വാഹനത്തിൽ കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് യുവതി പെണ്കുഞ്ഞിനു ജന്മം നൽകി. കാട്ടൂർ പോലീസിലെ എഎസ്ഐ സുകുമാർ, ഡ്രൈവർ നിഖിൽ ജോണ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കനത്ത വെള്ളക്കെട്ടിലൂടെ ഓടിച്ചതുമൂലം പോലീസ് വാഹനത്തിനു കാര്യമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.
Read Moreആനത്തലയോളം സഹായങ്ങളുമായി രാമരഥം പുറപ്പെട്ടു; ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകവൃന്ദം വയനാടൻ മണ്ണിലേക്ക്
തൃശൂർ: പൂരപ്പറന്പിൽ ആർപ്പുവിളിക്കാൻ മാത്രമല്ല ദുരിതബാധിതരെ സഹായിക്കാനും തങ്ങൾ മുന്നിലാണെന്നു തെളിയിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസുകാർ വയനാട്ടിലേക്കു തിരിച്ചു. പ്രകൃതിയുടെ താണ്ഡവത്തിന് ഇരയായവർക്കു ഒരു കൈത്താങ്ങായി “ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകവൃന്ദം വയനാടൻ മണ്ണിലേക്ക്’ എന്ന ആഹ്വാനത്തോടെയാണ് രാമന്റെ ആരാധകർ ദുരിതബാധിതർക്കായി സാധനസാമഗ്രികൾ ശേഖരിക്കാൻ തുടങ്ങിയത്. ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ നല്ല രീതിയിൽ സാധനസാമഗ്രികൾ ശേഖരിക്കാൻ ഇവർക്കായി. തുടർന്ന് ഇന്നലെ രാവിലെ വയനാട്ടിലേക്കു തിരിച്ചു. അരി, പഞ്ചസാര തുടങ്ങിയ പലചരക്കു സാധനങ്ങളും ബ്ലീച്ചിംഗ് പൗഡർ, നാപ്കിനുകൾ, സോപ്പ്, ക്ലീനിംഗ് ലോഷൻ, ഡെറ്റോൾ, വസ്ത്രങ്ങൾ, മരുന്ന്, പായ, പുതപ്പ്, മെഴുകുതിരി, വാഴക്കുല തുടങ്ങിയവയെല്ലാം സമാഹരിക്കാൻ സാധിച്ചു. തെച്ചിക്കോട്ടുകാവ് ദേവസ്വം കോളജിലാണ് സാധനസാമഗ്രികൾ സംഭരിച്ചത്.തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവപ്പറന്പുകളിലേക്ക് കയറ്റിക്കൊണ്ടുപോകുന്ന രാമരഥം എന്നറിയപ്പെടുന്ന ലോറിയാണ് വയനാട്ടിലേക്കു സാധനങ്ങളുമായി പോയത്.
Read More