തൃശൂരിലെ മിക്ക വീടുകളിലും കുട്ടികൾ അച്ഛനമ്മമാരോട് പറയാൻ 99 ശതമാനം സാധ്യതയുള്ള ഡയലോഗാണ്. ഞായറാഴ്ചയായതിനാൽ കുട്ടികൾക്ക് സ്കൂളിൽ പോകണ്ട. രാവിലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ഗോപുരത്തിനകത്ത് കയറിയാൽ കണ്‍നിറയെ കരിവീരച്ചന്തം കാണാം….ആനവയർ നിറയും വരെ ആനയെ ഉൗട്ടുന്നത് കാണാം… കാണാൻ പോണ പൂരോം കാണാൻ പോണ ഉൗട്ടും പറഞ്ഞ് പൊലിപ്പിക്കേണ്ടതല്ല. കഴിഞ്ഞ വർഷത്തേക്കാൾ കലക്കും ഇത്തവണത്തെ ആനയൂട്ടെന്ന് തൃശൂരിലെ ആനപ്രേമികളാണ് ഗ്യാരണ്ടി പറയുന്നത്.മണ്ണിലെ കരിവീരച്ചന്തം കണികണ്ടുണരാൻ ഒന്നാം തിയതി കഴിയാതെ പോയതിന്റെ വിഷമം കർക്കടകത്തിനുമുണ്ട്. ചന്ദ്രഗ്രഹണം ആനയൂട്ടിനെയും മറച്ചു. സാരമില്ല അവധിദിനമായതിനാൽ നാളെ ശ്രീമൂലസ്ഥാനവും ഇലഞ്ഞിത്തറ ചുവടും തെക്കേഗോപുരനടയ്ക്ക് സമീപവുമെല്ലാം പൂരത്തിരക്കായിരിക്കും. ആനയൂട്ട് കാണാൻ മറ്റു ജില്ലകളിൽ നിന്ന് വരെ ഇത്തവണ ആളുകളെത്തും. വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് പടിഞ്ഞാറേ ഗോപുരം വഴിയും കിഴക്കേ ഗോപുരം വഴിയും കടന്നെത്താം. പടിഞ്ഞാറേ ഗോപുരം വഴിയാണ് ആനകളെ ക്ഷേത്രമതിൽകെട്ടിനകത്തേക്ക് പ്രവേശിപ്പിക്കുക. ആനകളെ വെറ്ററിനറി ഡോക്ടർമാരുടെ…
Read MoreCategory: Thrissur
പോട്ടയിലെ കുറിക്കമ്പിനി പൂട്ടി; ലക്ഷങ്ങൾ നഷ്ടപ്പെട്ട് വരിക്കാർ പരാതിയുമായി പോലീസിൽ
ചാലക്കുടി: സ്വകാര്യ കുറികന്പനിയിൽ കുറിവെച്ചവരും ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരും വഞ്ചിതരായി. പോട്ടയിൽ പ്രവർത്തിച്ചിരുന്ന പ്രിയദർശനം ഫിനാൻസ് എന്ന കുറിക്കന്പനിയാണ് അടച്ചുപൂട്ടിയത്. കുറി വട്ടമെത്തി നിരവധി മാസങ്ങളായിട്ടും നൂറുകണക്കിന് ആളുകൾക്കു പണം കൊടുത്തിട്ടില്ല. നിരവധി പേരിൽനിന്നും ലക്ഷക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നു. സാധാരണക്കാരായ ആളുകളാണ് തങ്ങളുടെ അധ്വാനത്തിൽനിന്നും മിച്ചംവെച്ച സംഖ്യ കുറിവച്ചിരുന്നത്.തട്ടിപ്പിനിരയായിട്ടുള്ളവരുടെ യോഗം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു പോട്ട വ്യാപാരഭവനിൽ ചേരാൻ തീരുമാനിച്ചിരിക്കയാണ്. നേരത്തെ പണം ലഭിക്കാത്തവർ പോലീസിൽ പരാതി നല്‍കിയിരുന്നു.
Read More’ജനകീയം ഈ അതിജീവനം’..! പ്രളയബാധിതർക്ക് സഹായങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ
തൃശൂർ: പ്രളയ ബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ടൗണ്‍ ഹാളിൽ പ്രളയാനന്തര പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ’ജനകീയം ഈ അതിജീവനം’ പൊതുജന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. ചുവപ്പു നാടയുടെ കുരുക്കിലാണ് ഇപ്പോഴും. എല്ലാ മേഖലയിലും ദിരിതാശ്വാസം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഉദ്യോഗസ്ഥർ സത്വര നടപടികൾ സ്വീകരിക്കണം. പ്രശ്ന സാധ്യത കണക്കിലെടുത്ത് തീരദേശ മേഖലയ്ക്ക് 1300 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ബി.ഡി.ദേവസി, വി.ആർ.സുനിൽകുമാർ, മുരളി പെരുനെല്ലി, കെ.വി.അബ്ദുൾഖാദർ, ഗീത ഗോപി, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കളക്ടർ എസ്.ഷാനവാസ്, മുൻ മേയർ ഐ.പി.പോൾ, സി.ആർ.വത്സൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreതൃശൂർ മെഡിക്കൽ കോളജിൽ ഡോഗ് “സ്ക്വാഡ്’ ഡ്യൂട്ടിയിൽ ; തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ അധികൃതർക്ക് നിസംഗത; പ്രതിഷേധിച്ച് നാട്ടുകാർ
മുളങ്കുന്നത്തുകാവ്: ഗവ മെഡിക്കൽ കോളജ് കാന്പസിൽ തെരുവനായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു. ഏതു നിമിഷവും ആക്രമിക്കാമെന്ന രീതിയിൽ ഇവയുടെ വരവും പോക്കും ഭീതിയുളവക്കുകയാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിൽ അധിക്യതർ പാലിക്കുന്ന നിസംഗ മനോഭാവം ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. കാന്പസിലൂടെ നടന്ന് പോകുന്ന സ്കൂൾ കുട്ടികളും, കോളജ് വിദ്യാർത്ഥികളും, രോഗികളും അവരുടെ കൂട്ടിയിരിപ്പുകാരും ,ജീവനക്കാരും സ്ത്രീകളുമാണ് കൂടുതലായി തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാവുന്നത്. പാഞ്ഞ് വരുന്ന തെരുവനായ്ക്കളെ കണ്ട് പേടിച്ച് വാഹനങ്ങൾ തിരിക്കുന്പോൾ ഉണ്ടാകുന്ന അപകടങ്ങളും വർധിക്കുകയാണ്. അത്യാഹിത വിഭാഗത്തിനു മുന്നിലും ആശുപത്രി വാർഡുകളിലും നായ്ക്കൽ സ്വൈര്യവിഹാരം നടത്തുന്നുണ്ട്. ആശുപത്രി പരിസരത്ത് ഇഷ്ടാനുസരണം ഭക്ഷണം ലഭിക്കുന്നതിനാൽ മറ്റു ഭാഗങ്ങളിൽ നിന്നുവരെ നിരവധി തെരുവുനായ്ക്കളാണ് ആശുപത്രി പരിസരത്ത് എത്തുന്നത്. കാന്പസിൽ മാത്രം നൂറ് കണക്കിന് തെരുവനാക്കളാണുള്ളത്. ജനന നിയന്ത്രണമാർഗങ്ങൾ ഉപയോഗിച്ച് തെരുവ് നായകൾ പെരുകുന്നത് തടയണമെന്നാണ് മൃഗസ്നേഹികൾ പറയുന്നത്.വന്ധ്യംകരണം ചെയ്താൽ നായകളുടെ അക്രമണസ്വഭാവവും ശൗര്യവും…
Read Moreമിന്നലായി ഋഷിരാജ് സിംഗ്; ഉദ്യോഗസ്ഥരുടെ ക്രൂരവിനോദം കേട്ട് ഞെട്ടി ജയിൽ ഡിജിപി; ജയിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം
തൃശൂർ: വിയ്യൂർ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാർ ഉൾപ്പെടെ 41 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തടവുകാരെ മർദ്ദിച്ചുവെന്ന പരാതിയിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിലിൽ ഋഷിരാജ് സിംഗ് മിന്നൽ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതായി 30 തടവുകാരാണ് പരാതിപ്പെട്ടത്. ഇതേതുടർന്നു തടവുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഡോക്ടർറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാരെ സസ്പെൻഡു ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് ഉത്തരവിറങ്ങിയത്. തടവുകാരുടെ തുടർ പരിശോധനയ്ക്കായി ജയിൽ ഡിഐജിയെ ഋഷിരാജ് സിംഗ് ചുമതലപ്പെടുത്തി.
Read Moreഭർത്താവ് ഓടിരക്ഷപ്പെട്ടു; കഞ്ചാവുമായി ഭാര്യ പിടിയിൽ; വീടിന്റെ അടുക്കളയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ചാവക്കാട്: മൂന്നയിനിയിൽനിന്ന് കഞ്ചാവുമായി യുവതിയായ വീട്ടമ്മ പിടിയിൽ. നായാടി കോളനിക്കു സമീപം കൊട്ടിലിങ്ങൽ നൗഷാദിന്റെ ഭാര്യ സലീന(35)യെയാണ് വടക്കേക്കാട് എസ്ഐ കെ. അബ്ദുൾ ഹക്കീമിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മൂന്നയിനിയിൽ കഞ്ചാവ് കച്ചവടം നടക്കുന്നുണ്ടെന്ന് കുന്നംകുളം എസിപി ടി.എസ്. സിനോജിനു വിവരം ലഭിച്ചതിനെത്തുടർന്ന് വടക്കേക്കാട് പോലീസ് നൗഷാദിന്റെ വീട്ടിലെത്തി. പോലീസിന്റെ വരവ് കണ്ട് നൗഷാദ് ഓടി. വീട്ടിൽ നടത്തിയ പരിശോധനയിൽ ആടുക്കളയിൽനിന്ന് 160 ഗ്രാം കഞ്ചാവ് ലഭിച്ചു. യുവതി അറസ്റ്റിലായി. നൗഷാദ് നേരത്തെ അഞ്ചുതവണ കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. പോലീസ് പറഞ്ഞു.എസ്ഐ കെ. പ്രദീപ്കുമാർ, എഎസ്ഐമാരായ അക്ബർ, സന്തോഷ്, സിപിഒ പ്രേമൻ, ലോഫിരാജ്, രണ്‍ദീപ്, വനിത ഡിപിഒ സൗമ്യശ്രീ എന്നിവരും അറസ്റ്റു ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreജില്ലയിൽ ഡെങ്കിപ്പനി പടരാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തൃശൂർ: ജില്ലയിൽ ഡെങ്കിപ്പനി പടരാൻ സാധ്യതയെന്നു ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ.റീന അറിയിച്ചു. മഴ തുടങ്ങിയതിനു ശേഷം കൊതുകു സാന്ദ്രത വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഡെങ്കിപ്പനി കൂടുതൽ പടരുവാനുള്ള സാധ്യത വളരെയേറെയാണ്. ഈ വർഷം ജനുവരി മുതൽ ആകെ 26 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നെ·ണിക്കര, ഇടവിലങ്, വേളൂക്കര, ചേർപ്പ്, വെള്ളാനിക്കര എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം…
Read Moreപിഎസ്സി ഓണ്‍ലൈൻ പരീക്ഷ; മലയാളം ചോദ്യങ്ങളിൽ അക്ഷരത്തെറ്റുകളേറെ
എ.ജെ. വിൻസൻ തൃപ്രയാർ (തൃശൂർ): പിഎസ്സി ഓണ്‍ലൈൻ പരീക്ഷയിൽ മോണിറ്ററിൽ മലയാളം ചോദ്യങ്ങളിലെ വാക്കുകൾ തെറ്റി. പിഎസ്സിയുടെ പിഴവിനു ബലിയാടാകുന്നതു തങ്ങളെന്ന് ഉദ്യോഗാർഥികൾ.കഴിഞ്ഞ 13 നു പിഎസ്സി എറണാകുളത്തു നടത്തിയ ഹയർസെക്കൻഡറി വിഭാഗം ലാബ് അറ്റൻഡർ ഓണ്‍ലൈൻ പരീക്ഷയെഴുതിയവരാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. മോണിറ്ററിൽ തെളിഞ്ഞ മലയാളം ചോദ്യങ്ങളിൽ വാക്കുകൾ മനസിലാക്കാൻ സാധിക്കാത്തവിധം അക്ഷരങ്ങൾ തെറ്റായും അവ്യക്തമായുമാണ് കാണപ്പെട്ടത്. ഇതുമൂലം അറിയുന്ന ഉത്തരങ്ങളും തെറ്റിപ്പോകാൻ കാരണമായെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെട്ടു. ഇക്കാര്യം അറിയിക്കാൻ പിഎസ്സിയുടെ പോർട്ടലിലുള്ള സംവിധാനം പരീക്ഷ കഴിഞ്ഞ ഉടനെയോ അടുത്ത ദിവസങ്ങളിലോ പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. പിഎസ്സി യുടെ ഓണ്‍ലൈൻ തകരാർ കാരണം നെഗറ്റീവ് മാർക്ക് നൽകിയാൽ തങ്ങളുടെ പരീക്ഷാഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നു പിഎസ്സി ചെയർമാനു നൽകിയ പരാതിയിൽ പറയുന്നു. അധ്യാപക യോഗ്യതാപരീക്ഷയായ കെടെറ്റ് പോലുള്ള പരീക്ഷകളിൽ നെഗറ്റീവ് മാർക്ക് ഒഴിവാക്കാറുണ്ട്. അതുപോലെ ഈ ലാബ് അറ്റൻഡർ…
Read Moreകേരള ലോട്ടറിയിൽ ചൂതാട്ടം;കടത്തിൽ മുങ്ങി നിർഭാഗ്യവാന്മാർ ; കച്ചവടം ഇല്ലാതെ സാധാരണ ലോട്ടറി വില്പനക്കാർ
സ്വന്തം ലേഖകൻ തൃശൂർ: ചൂതാട്ടത്തിന്റെ പേരിൽ അന്യസംസ്ഥാന ലോട്ടറികളെ നാടുകടത്തിയ സംസ്ഥാന സർക്കാർ കേരള ലോട്ടറിയിൽ വൻ തോതിൽ ചൂതാട്ടക്കളിക്ക് അവസരമൊരുക്കുന്നു. സംസ്ഥാനത്തു മുഴുവൻ വിവിധ സീരിയലുകളിൽ ഒരേ നന്പറുള്ള ലോട്ടറികൾ ഒന്നിച്ചുനൽകിയാണ് ചൂതാട്ടത്തിന് കളമൊരുക്കിയിരിക്കുന്നത്. പതിനയ്യായിരം മുതൽ നാല്പതിനായിരം രൂപയ്ക്കുവരെ ഒറ്റയടിക്ക് ഇത്തരം ലോട്ടറി സെറ്റുകളെടുത്ത് സമ്മാനങ്ങളൊന്നും ലഭിക്കാതെ കടത്തിൽ മുങ്ങിയ നിരവധി പേരാണ് ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്നത്. ഒട്ടനവധി പേർ ആത്മഹത്യ ചെയ്തതിന്റെ കാരണം ചൂതാട്ട ലോട്ടറിയാണെന്നു ലോട്ടറി വില്പനക്കാരും സമ്മതിക്കുന്നു. കേരള ലോട്ടറിയിൽ മൂന്നു വർഷം മുന്‍പുവരെ ഒരേനന്പറിൽ അഞ്ചു സീരിയൽ ലോട്ടറി മാത്രമാണുണ്ടായിരുന്നത്. ഒരേ നന്പറിലുള്ള ലോട്ടറികൾ പല ജില്ലകളിലേക്കാണ് കൊടുത്തിരുന്നത്. ഒരു ജില്ലയിലേക്ക് ഒരു നറുക്കെടുപ്പിന്റെ അഞ്ചു ലക്ഷം ടിക്കറ്റുകൾ കൊടുക്കുന്നുണ്ടെങ്കിൽ അഞ്ചു സീരിയലും പല നന്പർ ആയിട്ടാണ് കൊടുത്തിരുന്നത്. ഒന്നിൽ തുടങ്ങുന്ന ടിക്കറ്റ് ഒരു ലക്ഷം, രണ്ടിൽ തുടങ്ങുന്ന ടിക്കറ്റ്…
Read Moreവ്യാജപരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന; പൊറുതിമുട്ടി ആദിവാസി കുടുംബം; മുഖ്യമന്ത്രിക്ക് കത്തെഴുതി വിദ്യാർഥിനി
പുതുക്കാട്: വ്യാജ പരാതിയിൽ വീട്ടിൽ കയറി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനയിൽ മനംനൊന്ത് വിദ്യാർഥിനി മുഖ്യമന്ത്രിക്ക ു പരാതി നൽകി.മരോട്ടിച്ചാൽ പഴവള്ളം ആദിവാസി കോളനിയിലെ വെള്ളാനി സജീവന്റെ മകൾ ശരണ്യയാണ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകിയത്. പുതുക്കാട് സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയായ ശരണ്യക്ക് തന്റെ വീട്ടിൽ എക്സൈസുകാർ നിരന്തരം നടത്തുന്ന പരിശോധന മൂലം മനോവിഷമം അനുഭവിക്കുന്നതായും പഠനം മുടങ്ങുന്നതായും പരാതിയിൽ പറയുന്നു. വീട്ടിൽ ചാരായം വാറ്റ് നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. രണ്ട് വർഷത്തിനിടെ നിരവധി തവണ ഇതേ കാരണം പറഞ്ഞ് എക്സൈസ് വീട്ടിൽ കയറിയിറങ്ങിയിട്ടുണ്ട്. ഇതുവരെ നടന്ന പരിശോധനയിൽ വീട്ടിൽ നിന്ന് യാതൊന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ നിരന്തരം എക്സൈസ് നടത്തുന്ന പരിശോധന നിർത്തിവെക്കണമെന്നും പരാതിക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നുമാണ് ശരണ്യയുടെ അഭ്യർത്ഥന. നിർധന കുടുംബാംഗമായ…
Read More