ഒന്നു തുറക്കാമോ… !  മൂന്നാമത്തെ  ഉദ്ഘാടനവും  അടിപിടിയിൽ;  പെരുവഴിയിലായി യാത്രക്കാരും

ചാലക്കുടി: പണി പൂർത്തീകരിച്ചിട്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ നോർത്ത് ബസ് സ്റ്റാൻഡ്. 13 വർഷം മുന്പ് നിർമാണം ആരംഭിച്ച ബസ് സ്റ്റാൻഡിന്‍റെ ഉദ്ഘാടനം രണ്ടുവട്ടം കഴിഞ്ഞു. എൽഡിഎഫ് ഭരണകാലത്തും യുഡിഎഫ് ഭരണകാലത്തുമാണ് രണ്ടുതവണ ഉദ്ഘാടനം നടത്തിയത്. എന്നിട്ടും നിർമാണം പൂർത്തീകരിക്കാത്തതിനാൽ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ല. ഭരണം മാറി എൽഡിഎഫ് വീണ്ടും അധികാരത്തിൽവന്നു. ഒരുവർഷത്തിനകം ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു ഭരണസമിതി അധികാരം ഏറ്റപ്പോൾ പ്രഖ്യാപിച്ചത്. ഓരോ വർഷം കഴിയുന്പോഴും ബസ് സ്റ്റാൻഡ് ഉടനെ തുറക്കും എന്ന പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല. ഇപ്പോൾ ബസ് സ്റ്റാൻഡ് ഏകദേശം പണി പൂർത്തീകരിച്ചപ്പോൾ ഭരണകക്ഷിയിലെ അഭിപ്രായഭിന്നതയാണ് തടസമായി നിൽക്കുന്നത്. ഇന്നലെ ചേർന്ന നഗരസഭ യോഗത്തിൽ ഇത് മറനീക്കി പുറത്തുവരികയും ചെയ്തു. ഭരണമുന്നണിയെ പിന്താങ്ങുന്ന സ്വതന്ത്രൻമാരായ വൈസ് ചെയർമാൻ വിൻസൻ പാണാട്ടുപറന്പിലും പിഡബ്ല്യുഡി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി. മാർട്ടിനും…

Read More

പെണ്‍കാറ്റു വീശിയ പുലർവേളയിൽ…  വനിതാ ദിനത്തിൽ തൃശൂരിന്‍റെ നഗരവീഥികളിലൂടെ

സ്വന്തം ലേഖകൻ തൃശൂർ: വാട്സാപ്പുകളിൽ ഇന്നു നിറഞ്ഞതും പരസ്പരം കൈമാറിയതും വനിതാദിനത്തിന്‍റെ ആശംസകളായിരുന്നു. ആണ്‍ പെണ്‍ ഭേദമില്ലാതെ അവ വന്നും പൊയ്ക്കൊണ്ടുമിരുന്നു…വനിതാദിനമല്ലെങ്കിലും തൃശൂരിന്‍റെ പ്രഭാതങ്ങളിൽ എന്നും പെണ്‍കാറ്റ് വീശാറുണ്ട്. ഇന്നുവീശിയ കാറ്റിന് വനിതാദിനത്തിന്‍റെ ഭംഗിയും കൂടിയുണ്ടായിരുന്നു.എന്നത്തേയും പോലെ നഗരത്തിലാദ്യമെത്തിയത് അവരായിരുന്നു – നഗരത്തെ സുന്ദരിയാക്കി മാറ്റി വനിതാദിനത്തിലേക്ക് ഒരുക്കി വിടാൻ. കോർപറേഷന്‍റെ വനിതാ ശുചീകരണ തൊഴിലാളികൾ. അവരെ കണികണ്ടാണ് ഈ നഗരമെന്നും ഉണരാറുള്ളത്. ഇന്നും പതിവ് തെറ്റിയില്ല.തേക്കിൻകാട് മൈതാനിയിൽ ജോഗിംഗിനെത്തിയ സ്ത്രീകൾ പരസ്പരം വനിതാദിനം വിഷ് ചെയ്യുന്നുണ്ടായിരുന്നു.തെക്കേഗോപുരനടയ്ക്ക് താഴെ അന്യസംസ്ഥാനക്കാരായ സ്ത്രീ തൊഴിലാളികൾ വനിതാദിനത്തിലെ അന്നത്തിനായി ജോലി കാത്തിരിപ്പുണ്ടായിരുന്നു. നിർമാണ തൊഴിലാളികളായ സ്ത്രീകളായിരുന്നു കൂട്ടത്തിൽ കൂടുതൽ. വടക്കുന്നാഥനിലേക്കും പുത്തൻപള്ളിയിലേക്കും ലൂർദ്ദിലേക്കുമൊക്കെ വീട്ടമ്മമാർ വന്നണഞ്ഞുകൊണ്ടേയിരുന്നു. എന്നത്തേയും പോലെ ഇന്നും നല്ലൊരു ദിനമാക്കണേ എന്ന പ്രാർത്ഥനയോടെ…ഓഫീസുകളിലേക്കും ജോലിക്കുമൊക്കെയായി അപ്പോഴേക്കും നഗരത്തിരക്കിലേക്ക് സ്ത്രീകൾ എവിടെ നിന്നൊക്കെയോ വന്നെത്തിക്കൊണ്ടിരുന്നു. ഈ നഗരത്തിൽ പുരുഷൻമാരേക്കാൾ…

Read More

വനിതാദിനമായാലും സാധാരണദിവസമായാലും വനിതകൾക്ക്  വഴിനടക്കാൻ വെളിച്ചമില്ലാതെ തൃശൂർ നഗരം

സ്വന്തം ലേഖകൻ തൃശൂർ: വനിതാദിനമായാലും സാധാരണദിവസമായാലും വനിതകൾക്ക് വഴിനടക്കാൻ വെളിച്ചമില്ലാത്ത സ്ഥിതിയാണ് തൃശൂർ ടൗണ്‍ഹാൾ പരിസരത്ത്.ചെന്പുക്കാവ് – ടൗണ്‍ഹാൾ – രാമനിലയം – റീജ്യണൽ തീയറ്റർ ഭാഗത്ത് സന്ധ്യമയങ്ങളിൽ ഒട്ടും വെളിച്ചമില്ലാത്ത സ്ഥിതിയാണ്. വൈകീട്ട് ഏഴുമണിയാകുന്നതോടെ ഈ പരിസരം മുഴുവൻ ഇരുട്ടിലാഴുന്നു. വഴിനടക്കണമെങ്കിൽ കൈയിൽ ടോർച്ച് കരുതേണ്ട അവസ്ഥ. ഇതുവഴി ആളുകൾ നടന്നുപോകുന്നത് എതിർദിശയിൽ നിന്നും മറ്റും വരുന്ന വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശത്തിലാണ്. തൃശൂർ ടൗണ്‍ഹാളിലെ കെ.കരുണാകരന്‍റെ പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള പ്രകാശം മാത്രമാണ് പലപ്പോഴും ഇതുവഴി കടന്നുപോകുന്നവർക്ക് സഹായമാകുന്നത്.ടൗണ്‍ഹാളിനു സമീപമുള്ള ബസ് സ്റ്റോപ്പിൽ സന്ധ്യയ്ക്ക് ബസ് കാത്തുനിൽക്കുന്ന നിരവധി സ്ത്രീകൾ ആശങ്കയോടും ഭയത്തോടുമാണ് ഇരുട്ടിൽ നിൽക്കുന്നത്. പാലസ് റോഡിലെ വിവിധ ടെക്സ്റ്റൈൽ ഷോപ്പുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന നിരവധി സ്ത്രീകൾ ഈ ഭാഗത്ത് നിന്ന് ബസ് കയറാൻ…

Read More

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  നാലുപേർക്ക്  അഞ്ചുവർഷം കഠിനതടവ്

ചാവക്കാട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ അഞ്ച് വർഷം കഠിനതടവിന് ചാവക്കാട് അസിസ്റ്റന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചു. വടക്കേക്കാട് കാഞ്ഞിരപ്പുള്ളി ഫാജിദ് (ഷാജി 44), സഹോദരൻ കാഞ്ഞിരപ്പുള്ളി ഫൈസൽ(42), വൈലത്തൂർ നാറാണത്ത് അബ്ദുൽ ഖയും(45), വൈലത്തൂർ ഞമനേങ്ങാട് വെള്ളത്തടത്തിൽ കരീം(43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2014 ജനുവരി ഒന്പതിനാണ് കേസിനാസ്പദമായ സംഭവം. വടക്കേക്കാട് പുക്കയിൽ അസീക്കിനെ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചെന്നാണ് കേസ്. വടക്കേക്കാട് മുക്കിലപ്പീടിക കല്ലുങ്ങൽ റോഡിൽവച്ച് സ്കൂട്ടറിൽ വരികയായിരുന്ന അസീക്കിനെ ജീപ്പുപയോഗിച്ച് തടഞ്ഞുനിർത്തി നാലംഗസംഘം ഇരുന്പു പൈപ്പുകൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അസീക്കിന്‍റെ തലയ്ക്കും ശരീരത്തിനും സാരമായ പരിക്കേറ്റിരുന്നു. സിഐമാരായിരുന്ന കെ.ജി. സുരേഷ്, സിബിച്ചൻ ജോസഫ്, കെ.ടി. സലീൽ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി കെ.ബി. സുനിൽകുമാർ ഹാജരായി.

Read More

വഴിവിട്ട ബന്ധങ്ങൾ! ബിസിനസുകാർക്ക് ലോൺ വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ സംഘത്തിന്‍റെ ജീവിതരീതി അത്ഭുതപ്പെടുത്തും

മാള: താമസിക്കാൻ മൂന്നുനില മാളിക, സഞ്ചരിക്കാൻ ഓഡി, ജാഗ്വർ, പജീറോ ഉൾപ്പെടെയുള്ള മുന്തിയ ഇനം കാറുകൾ, വഴിവിട്ട ബന്ധങ്ങൾ. ഇതായിരുന്നു തട്ടിപ്പു സംഘത്തിന്‍റെ ആഡംബര ജീവിതരീതി. ചോദ്യം ചെയ്യലിൽ പ്രതികൾ വിവിധ കോളജുകളിൽ പഠിക്കുന്നവരാണെന്നു കണ്ടെത്തി. തട്ടിപ്പു സംഘാംഗങ്ങളുടെ വ്യാജപേരിൽ ബംഗളൂരു വിലാസത്തിൽ വ്യാജ ഐഡന്‍റിറ്റി കാർഡുകൾ നിർമിച്ച് അതുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. തിരക്കേറിയ ബസ് സ്റ്റാൻഡ് പോലുള്ള സ്ഥലത്തെ ചെറിയ മൊബൈൽ ഷോപ്പുകളിൽനിന്നാണ് സിം കാർഡുകൾ എടുത്തിരുന്നത്. ഇവ ഉപയോഗിച്ചാണ് തട്ടിപ്പിനുള്ള സന്ദേശങ്ങളും മറ്റ് ഓൺലൈൻ ആവശ്യങ്ങളും നടത്തിയിരുന്നത്. ആഡംബര വാഹനങ്ങളിലെ യാത്ര ഇരകളെ വിശ്വസിപ്പിക്കാനായിരുന്നു. ഉത്തരേന്ത്യൻ യുവതികളെ ഭാര്യമാരായി ചിത്രീകരിച്ചാണ് വാടകയ്ക്ക് വീടുകൾ എടുത്തിരുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ ഓഫീസ് എന്ന് പറയുന്ന സ്ഥലത്ത് ഈ യുവതികളെ ജീവനക്കാരായി നിർത്തുകയും ചെയ്തു. വാടകവീട്ടിൽ പുറമെനിന്നു വരുന്നവരെ നിരീക്ഷിക്കാനായി സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങളും ക്രമീകരിച്ചിരുന്നു. ബംഗളൂരിലെ…

Read More

പ്രളയത്തെ അതിജീവിച്ച് നൂറുമേവി വിളവിൽ കുട്ടാടൻ പാടത്ത് കൊയ്ത്തുത്സവം

മറ്റത്തൂർ: പ്രളയദുരിതത്തെ അതിജീവിച്ച് മറ്റത്തൂർ പഞ്ചായത്തിലെ കുട്ടാടൻ പാടത്ത് ഇറക്കിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. മറ്റത്തൂർ പാടശേഖര സമിതിയുടെ കീഴിലുള്ള അഞ്ചേക്കറിലധികം വരുന്ന പാടശേഖരത്താണ് തേജസ് സ്വാശ്രയ സംഘവും കർഷകരും ചേർന്ന് കൃഷിയിറക്കിയത്. ഈ കൂട്ടായ്മ പതിവായി കൃഷി ഇറക്കാറുണ്ടെങ്കിലും പ്രളയം സാരമായി ബാധിച്ച നിരാശയിൽ പ്രദേശത്ത് ഇക്കുറി കൃഷിയിറക്കുന്നില്ല എന്നായിരുന്നു സംഘത്തിന്‍റെ തീരുമാനം. എന്നാൽ മറ്റത്തൂർ കൃഷി ഓഫീസർ വിനോദിന്‍റെ പ്രോത്സാഹനവും, കൂട്ടായ്മയുടെ തീരുമാനവും കൃഷിയിറക്കാൻ തീരുമാനിക്കുകയായിരുന്നു. വെള്ളക്ഷാമം കൃഷിയെ ഉണക്കുമോയെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാൽ കഷ്ടപ്പാടുകളെയെല്ലാം അതിജീവിച്ച് നൂറുമേനി വിളവെടുത്ത കർഷകർ കൊയ്ത്ത് ഉത്സവം ആഘോഷമാക്കി. ജ്യോതി വിത്താണ് ഇവർ കൃഷിയിറക്കിയത്. മറ്റത്തൂർ പഞ്ചായത്ത് 19-ാം വാർഡ് അംഗം ജയ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പാടശേഖരസമിതി പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ കുന്നുമ്മൽ, മുൻ കൃഷിഓഫീസർ നന്ദൻ കണ്ണാട്ടുപറന്പിലിനെ സിഡിഎസ് മെന്പർ രാമദേവൻ കുഴുപ്പിള്ളി പൊന്നാട…

Read More

അളഗപ്പനഗറിലെ കുട്ടികളുടെ പാർക്കിൽ മണ്ണ് തള്ളിയ നിലയിൽ

പുതുക്കാട്: കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള നാഷണൽ ടെക്സ്റ്റൈൽസ് കോർപറേഷന്‍റെ അളഗപ്പനഗറിലുള്ള കുട്ടികളുടെ പാർക്കിൽ മണ്ണ് തള്ളിയതായി പരാതി.സമീപത്ത് നിർമിക്കുന്ന സഹകരണ ബാങ്കിന്‍റെ കെട്ടിടത്തിന് അസ്ഥിവാരം കോരിയ ലോഡ് കണക്കിനു മണ്ണാണ് പാർക്കിൽ തള്ളിയിരിക്കുന്നത്. ഒരേക്കർ വിസ്തീർണമുള്ള പാർക്കിന്‍റെ പകുതിയോളം ഭാഗം മണ്ണിട്ട നിലയിലാണ്. ബാങ്ക് കെട്ടിട നിർമാണ സാമഗ്രികളും ഈ പാർക്കിലാണു കൊണ്ടിട്ടിരിക്കുന്നത്. പാർക്കിലെ ഇരിപ്പിടങ്ങളും ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളും മണ്ണിനടിയിലായി. ടെക്സ്റ്റൈൽസ് അധികൃതരുടെ അറിവോടെയാണ് പാർക്കിൽ മണ്ണ് തള്ളിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരാഴ്ചമുന്പാണ് ടിപ്പർ ലോറികളിൽ കൊണ്ട ുവന്ന മണ്ണ് പാർക്കിൽ കുന്നുകൂട്ടിയിട്ടത്. അധികൃതരുടെ അവഗണനയിൽ പാർക്കിലെ ഭൂരിഭാഗം കളിയുപകരണങ്ങളും നശിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാർക്കിൽ മണ്‍കൂനകൾ നിറഞ്ഞത്. ഉപകരണങ്ങൾ തുരുന്പെടുത്ത് നശിച്ചതോടെ കുട്ടികൾ മൈതാനമായാണ് പാർക്ക് ഉപയോഗിക്കുന്നത്. ടെക്സ്റ്റൈൽസിൽ ജനറൽ മാനേജരായിരുന്ന പോൾ ഫ്രാൻസീസാണ് 1986 ൽ പാർക്ക് സ്ഥാപിച്ചത്. അളഗപ്പ ചെട്ടിയാർ…

Read More

കനത്ത ചൂട്; ജോലിക്കാർ നേരത്തെ ഇറങ്ങി; ട്രെയിനുകൾ വൈകി

തൃശൂർ: ഗതാഗത നിയന്ത്രണം മൂലം ട്രെയിനുകൾ ഒന്നര മണിക്കൂറോളം വൈകിയോടിയത് യാത്രക്കാരെ വലച്ചു. ഇന്നു രാവിലെയാണ് പാസഞ്ചർ ട്രെയിനുകളടക്കം എല്ലാ ട്രെയിനുകളും ഒന്നര മണിക്കൂറോളം വൈകിയോടിയത്. ഇതോടെ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്ന സ്ഥിരം യാത്രക്കാരടക്കമുള്ളവർക്ക് സമയത്തെത്താൻ കഴിയാതെ പെരുവഴിയിൽ ഇരിക്കേണ്ട ഗതികേടിലായി. ചൂട് കൂടിയതിനാൽ ഉച്ചയ്ക്ക് ജോലി ചെയ്യിക്കാൻ പാടില്ലെന്ന നിബന്ധന മൂലം രാവിലെ തന്നെ ജോലി തുടങ്ങിയതാണ് ട്രെയിനുകൾ വൈകിയോടാൻ കാരണമായതെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ ട്രെയിനുകൾ വൈകിയോടുമെന്ന് മുൻകൂട്ടി അറിയിക്കാതിരുന്നതാണ് യാത്രക്കാർക്ക് വിനയായത്. ഇത്തരത്തിൽ മുന്നറിയിപ്പുണ്ടെങ്കിൽ നേരത്തെ തന്നെ ഇറങ്ങി ലക്ഷ്യസ്ഥാനത്ത് സമയത്തെത്താൻ ശ്രമിക്കുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. എന്നാൽ രാവിലെ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ട്രെയിനുകൾ വൈകിയോടുന്നത് പലരും അറിഞ്ഞത്. കാരണം അന്വേഷിച്ചപ്പോഴാണ് ചൂടു കൂടുന്നതു കാരണം ജോലിക്കാർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ ജോലി ചെയ്യാൻ പാടില്ലെന്ന നിർദ്ദേശമുള്ളതിനാൽ ജോലിക്കാർ നേരത്തെ…

Read More

ഇന്നസെന്‍റ് വന്നു, എല്ലാം ശരിയാകും; ചാലക്കുടി പിടിക്കാൻ വീണ്ടും ഇന്നസെന്‍റിന് അവസരം നൽകി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ വീണ്ടും ഇന്നസെന്‍റിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ചൊവ്വാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. നേരത്തെ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഒരിക്കൽ കൂടി മത്സരിക്കാൻ താനില്ലെന്ന് ഇന്നസെന്‍റ് വ്യക്തമാക്കിയിരുന്നു.

Read More

കലാഭവൻ മണി അനുസ്മരണം; ചാലക്കുടി  താലൂക്ക് ആശുപത്രി റിംഗ് റോഡിന് കലാഭവൻ മണിയുടെ പേര് 

ചാലക്കുടി: കലാഭവൻ മണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരസഭയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്‍റെയും ആഭിമുഖ്യത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തും. ടൗൺ ഹാൾ മൈതാനിയിൽ ഒരുക്കിയിരിക്കുന്ന കലാഭവൻ മണി നഗറിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് നാലിന് മണിയുടെ സ്മൃതി മണ്ഡപത്തിൽനിന്നും ചാലക്കുടിയിലേയും സമീപ പ്രദേശങ്ങളിലേയും കലാകാരന്മാരുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം ആരംഭിക്കും. ടൗൺഹാൾ മൈതാനത്ത് പ്രത്യേകം തയാറാക്കിയ മണിയുടെ ഛായചിത്രത്തിനു മുന്പിൽ ജില്ലാ കളക്ടർ ടി.വി. അനുപമ ദീപം തെളിയിക്കും. തുടർന്ന് ഫോക് മെഗാഷോ അരങ്ങേറും. നാളെ വൈകീട്ട് അഞ്ചിന് കലാഭവൻ മണി അനുസ്മരണ സമ്മേളനവും മിമിക്രി കലാകാരന്മാർക്കുള്ള കലാഭവൻ മണി പുരസ്കാര സമർപ്പണവും നടത്തും. തുടർന്ന് പ്രശസ്ത ടി.വി, സിനിമ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും. ചാലക്കുടി: താലൂക്ക് ആശുപത്രി റിംഗ് റോഡിന് കലാഭവൻ മണിയുടെ പേര് നൽകി.…

Read More