വടക്കാഞ്ചേരി: തെക്കുംകര മലാക്കയിൽ വീടിനു തീപിടിച്ചു വെന്തുമരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും നൂറുകണക്കിനു നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ആച്ചംകോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫലീസ് (10), സെലസ് മിയ (ഒന്നര വയസ്) എന്നിവരുടെ സംസ്കാര ചടങ്ങ്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയ്ക്ക് മൂന്നുമണിയോടെ മച്ചാട് പള്ളിയിൽ എത്തിച്ച മൃതദേഹങ്ങൾ നാലു മണിയോടെയാണ് സംസ്കരിച്ചത്.സഹോദരങ്ങളെ അവസാനമായി ഒരുനോക്കുകാണാൻ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട ചേച്ചി സൽസ്നിയ നിറകണ്ണുകളോടെ പള്ളിയിൽ ബന്ധുക്കളോടൊപ്പം എത്തിയിരുന്നു. പിതാവ് ഡാൻഡേഴ്സിന്റെയും അമ്മ ബിന്ദുവിന്റെയും നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ചികിത്സയിലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി ജനറൽ സെക്രട്ടറി എൻ.കെ.സുധീർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ, മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി,…
Read MoreCategory: Thrissur
ഫാ. ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്; യഥാർത്ഥ പ്രതി എവിടെ? സത്യം എന്നെങ്കിലും പുറത്തുവരുമോയെന്ന് അധികാരികളോട് ചോദിച്ച് നാട്ടുകാരും
സ്വന്തം ലേഖകൻ ചാലക്കുടി: ഫാ. ജോബ് ചിറ്റിലപ്പിള്ളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പന്തൽകൂട്ടം രഘുകുമാറിനെ വെറുതെവിട്ട ഹൈക്കോടതിവിധി നേരത്തെയുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നു. രഘുകുമാർ അല്ല യഥാർഥ പ്രതിയെന്നും, യഥാർഥ പ്രതികൾ വിലങ്ങിനുപുറത്താണെന്നുമുള്ള ആരോപണമാണ് ഹൈക്കോടതിവിധി വീണ്ടും ഉയർത്തുന്നത്. തുരുത്തിപ്പറന്പ് വരപ്രസാദനാഥ ദേവാലയ വികാരിയായിരുന്ന ഫാ. ജോബ് ചിറ്റിലപ്പിള്ളി 2004 സെപ്റ്റംബർ 28നു തിരുവോണ ദിവസം പുലർച്ചെയാണ് പള്ളിമേടയുടെ വരാന്തയിൽ കുത്തേറ്റു മരിച്ചുവീണത്. സംഭവം കഴിഞ്ഞ് പത്താം ദിവസമാണ് രഘുകുമാർ അറസ്റ്റിലായത്. കൊലപാതകം കഴിഞ്ഞ് അന്വേഷണം നടത്തിയ പോലീസ് ആദ്യം പറഞ്ഞതു നാലു പ്രതികൾ ഉണ്ടെന്നായിരുന്നു. ഇവരെ പിടികൂടിയെന്നും പറഞ്ഞ പോലീസ് പൊടുന്നനെ കാര്യങ്ങൾ മാറ്റിമറിച്ചു. പിടിയിലായവരെ വിട്ടയച്ചു. കേസിൽ ഒരു പ്രതിയെ ഉള്ളൂവെന്നും ലഹരിക്ക് അടിമയായ രഘുകുമാർ ആരുടെയും പ്രേരണയില്ലാതെ വൈദികനെ കൊലപ്പെടുത്തിയെന്നുമായി പോലീസ് ഭാഷ്യം. എന്നാൽ ഈ കഥ നാട്ടുകാർക്കും വിശ്വാസികൾക്കും സ്വീകാര്യമായിരുന്നില്ല. യഥാർഥ പ്രതികളെ…
Read Moreകൂട്ടായ്മയില്ലെങ്കിൽ ഒഴിയാമെന്നു പ്രതാപൻ;നോട്ടം ലോക്സഭയിലേക്കെന്ന് മറുപക്ഷം
സ്വന്തം ലേഖകൻ തൃശൂർ: ഈ നിലയ്ക്കാണെങ്കിൽ രാജിവച്ച് ഒഴിയുമെന്നു കോണ്ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് ടി.എൻ. പ്രതാപൻ ജില്ലാ നേതൃയോഗത്തിൽ. പാർട്ടിയിൽ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കു നേതാക്കളും പ്രവർത്തകരും തയാറാകുന്നില്ലെന്ന് ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടിയാണ് രാജിസന്നദ്ധത അറിയിച്ചത്. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വളരെ വികാര നിർഭരമായാണ് യോഗത്തിൽ പ്രതാപൻ സംസാരിച്ചത്. ഏറ്റവും ഒടുവിൽ തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ചു സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിടത്തും കോണ്ഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടു. രണ്ടിടത്തു മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഈ വിഷയത്തിൽ ഉൗന്നിയാണു ചർച്ചകൾ പുരോഗമിച്ചത്. വിമർശനങ്ങൾക്കു മറുപടിയായാണ് പ്രതാപൻ വികാരഭരിതനായി സംസാരിച്ചത്. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾക്കും സമര പരിപാടികൾക്കും ഭാരവാഹികളുടേയും പ്രവർത്തകരുടേയും ആവേശകരമായ പിന്തുണ ഉണ്ടാകുന്നില്ല. ഗ്രൂപ്പിസത്തിന്റെ പേരിലുള്ള പകപോക്കലുകൾ അവസാനിപ്പിക്കാനായില്ല. ഗ്രൂപ്പിസം ഇല്ലാത്ത കൂട്ടായ പ്രവർത്തനത്തിനു കളമൊരുക്കാമെന്ന പ്രതീക്ഷയോടെയാണ് പ്രതാപൻ…
Read Moreപ്രളയം; തൃശൂർ ജില്ലയിൽ തകർന്ന 4,115 വീടുകൾ പുനർനിർമിക്കാൻ 324 കോടി രൂപ കണ്ടെത്തണമെന്നു ജില്ലാ കളക്ടർ
തൃശൂർ: പ്രളയത്തിൽ തൃശൂർ ജില്ലയിൽ തകർന്ന 4,115 വീടുകൾ പുനർനിർമിക്കാൻ 324 കോടി രൂപ കണ്ടെത്തണമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ. പതിനായിരം രൂപയുടെ ധനസഹായം 1.26 ലക്ഷം പേർക്കു വിതരണം ചെയ്തു. 15,008 അപേക്ഷകൾ തിരസ്കരിച്ചു. വീട്ടിനകത്തു വെള്ളം കയറാത്തവരുടെ അപേക്ഷകളാണു തിരസ്കരിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഏഴായിരുന്നു. തുടർന്നും രണ്ടായിരത്തോളം അപേക്ഷകൾ എത്തി. പതിനായിരം രൂപയുടെ സഹായം അനുവദിച്ചിട്ടും ബാങ്ക് അക്കൗണ്ട് നന്പരുകളിലെ അവ്യക്തതമൂലം 1,500 പേർക്കുള്ള പണം കൈമാറാനായിട്ടില്ല. പ്രളയത്തിൽ കന്നുകാലികളെ നഷ്ടപ്പെട്ടവർക്കു പകരം കന്നുകാലികളെ ലഭ്യമാക്കുന്നതിനുള്ള പദ്ധതി വൈകില്ല. സംസ്ഥാനത്തു കന്നുകാലികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. അയൽസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരണം. കുളന്പുരോഗംമൂലം തിടുക്കത്തിൽ കൊണ്ടുവരാനാകില്ല. ജില്ലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു വീടു നിർമിക്കാൻ നാലര ഹെക്ടർ സ്ഥലം വേണം. പലരും ദാനമായി നല്കിയതും സർക്കാർ നീക്കിവച്ചതുമായ 3.8 ഹെക്ടർ സ്ഥലം ജില്ലാ ഭരണകൂടത്തിനു…
Read Moreപൂനൈ ലാബിൽ നിന്നുള്ള റിസൾട്ടെത്തി; മലപ്പുറം സ്വദേശിക്കു കോംഗോപനി ഇല്ല: ആശങ്ക ഒഴിഞ്ഞെന്ന് ഡിഎംഒ
തൃശൂർ: കോംഗോ പനിലക്ഷണങ്ങളോടെ തൃശൂരിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം സ്വദേശിക്കു രോഗമില്ലെന്നു സ്ഥിരീകരിച്ചു. മണിപ്പാലിലും പൂനെയിലുമുള്ള ലാബു കളി ൽ രക്തസാന്പിൾ പരിശോധിച്ചതിന്റെ ഫലം ഇന്നലെ വൈകീട്ട് ലഭിച്ചതോടെയാണ് കോംഗോ പനി അല്ലെന്നു സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം ഇന്നു രാവിലെ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയശേഷം രോഗിക്ക് ആശുപത്രി വിടാനാകും. കോംഗോ പനി സംബന്ധിച്ച ആശങ്ക പൂർണമായും ഒഴിവായതായും ഡിഎംഒ ഡോ. കെ.ജെ. റീന പറഞ്ഞു. തിങ്കളാഴ്ചയാണ് രോഗിയുടെ രക്തസാന്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. ആദ്യഫലം നെഗറ്റീവ് ആണെങ്കിൽ സ്ഥിരീകരണത്തിനായി മറ്റു പരിശോധകളും നടത്തി ഫലം പുറത്തുവരാൻ സാധാരണ വൈകാറുണ്ട്. അതുകൊണ്ടാണ് ഫലം ലഭിക്കാൻ വൈകിയതെന്നും ഡിഎംഒ പറഞ്ഞു. യുഎഇയിൽ അറവുശാലയിൽ ജോലിചെയ്തിരുന്ന മലപ്പുറം സ്വദേശിയാണ് തൃശൂരിൽ ചികിത്സയിലുള്ളത്. ദുബായിൽനിന്നെത്തിയ ഇയാളെ മൂത്രാശയ അണുബാധ കണ്ടാണ് ചികിത്സയ്ക്കു വിധേയനാക്കിയത്.
Read Moreദീപ നിശാന്തിന്റെ കവിത കോപ്പിയടി വിവാദം; കേരളവർമ കോളജ് പ്രിൻസിപ്പലിനോട് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടി
തൃശൂർ: തൃശൂർ ശ്രീ കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിതാ മോഷണ വിവാദത്തിലകപ്പെട്ടതിനെ തുടർന്ന് കോളജ് പ്രിൻസിപ്പലിനോട് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടി. ദീപയുടെ കോപ്പിയടി വിവാദം കോളേജിന് മാനക്കേടുണ്ടാക്കിയെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് കേരളവർമ കോളജ് പ്രിൻസിപ്പാളിനോട് അഭിപ്രായം ആരാഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് കേരളവർമ കോളജ്.കലേഷിന്റെ കവിത ദീപ നിശാന്ത് സ്വന്തം പേരിൽ അധ്യാപക സംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചത് വിവാദമായതോടെ ദീപക്കെതിരെ വ്യാപക വിമർശനം ഉയരുകയും കോളജിന് മാനക്കേടായെന്ന് പരക്കെ അഭിപ്രായമുണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ പ്രത്യക്ഷപ്പെട്ട ദീപക്കെതിരെയുള്ള പോസ്റ്ററുകളിലും “കേരളവർമയ്ക്ക് നാണക്കേടായി ദീപ’ എന്നതരത്തിലായിരുന്നു അധിക്ഷേപങ്ങൾ. ദീപയുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണോ എന്ന് പരിശോധിക്കണമെന്നും പോസ്റ്റുകളിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ കോളജുമായി ബന്ധപ്പെട്ട വിവാദമല്ല ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നുള്ളതിനാൽ ദീപക്കെതിരെ നടപടികളാവശ്യമില്ലെന്ന നിലപാടാണ് ബോർഡിനന്റേത്. ദീപ…
Read Moreവരന്തരപ്പിള്ളി എടിഎം കവർച്ചാശ്രമം; പ്രതികളെകുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്
വരന്തരപ്പിള്ളി: റിംഗ് റോഡിലെ സ്റ്റേറ്റ് ബാങ്കിന്റെ എടിഎം സെന്റർ കുത്തിതുറന്ന് കവർച്ച നടത്താൻ ശ്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.ഇതര സംസ്ഥാനക്കാരെയും ഗുണ്ടാസംഘങ്ങളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകളിലും വീടുകളിലും പോലീസ് പരിശോധന നടത്തി. എടിഎം സെന്ററിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ രണ്ടു പേരുടെ ദൃശ്യങ്ങളിൽ നിന്നാണ് ഇതര സംസ്ഥാനക്കാരാണ് കവർച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നത്. ഇതേ തുടർന്ന് കഴിഞ്ഞ രാത്രി മുതൽ സംശയം തോന്നിയ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തു.ഇതിനിടെ വരന്തരപ്പിള്ളിയിലെ ടെക്സ്റ്റൈൽസ് സ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറയിൽ അഞ്ചു തവണ ഒരു ബൈക്കിന്റെ ചിത്രം പതിഞ്ഞതിൽ നിന്ന് മേഖലയിലെ ഗുണ്ടകളാണോ കവർച്ചക്ക് പിന്നിലെന്ന സംശയവും പോലീസിനുണ്ട്. ഇതേ തുടർന്ന് പോലീസ് വാഹന പരിശോധനയും ശക്തമാക്കി.ഇന്നു വൈകീട്ടോടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് പോലീസ് പറയുന്നത്.ചാലക്കുടി ഡിവൈഎസ്പിയുടെ…
Read Moreകെഎസ്എഫ്ഇയുടെ വ്യാജ രേഖ ഉണ്ടാക്കി തട്ടിപ്പ്;ഒരാൾ അറസ്റ്റിൽ ; വ്യാജ സീൽ ഇയാളുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തു
കൊടുങ്ങല്ലൂർ: കെഎസ്എഫ്ഇയുടെ വ്യാജ രേഖ ഉണ്ടാക്കി തട്ടിപ്പു നടത്തിയയാൾ അറസ്റ്റിൽ. പുല്ലൂറ്റ് ചാപ്പാറ സ്വദേശി കാലടിപ്പറന്പിൽ ഉണ്ണികൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. കെഎസ്എഫ്ഇയുടെ ചിൽഡ്രൻസ് വെൽഫെയർ പ്ലാൻ എന്ന പേരിൽ 50000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കഴിഞ്ഞാൽ മാസം ആയിരം രൂപവച്ച് തിരികെ ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പലരിൽനിന്നായി പണം വാങ്ങുകയായിരുന്നു. കെഎസ്എഫ്ഇയുടെ വ്യാജ സീലും ഇയാളുടെ കൈവശമുണ്ടായിരുന്നു. പുല്ലൂറ്റ് പള്ളിപ്പുറത്ത് ഷണ്മുഖന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതി 14 പേരിൽനിന്ന് പണം തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. എസ്ഐ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ പോലീസുകാരായ സി.ആർ. പ്രദീപ്, വിനോദ്, സി.ടി. രാജൻ, ഉമേഷ് എന്നിവർ ചേർന്നാണ് അനേ്വഷണം നടത്തിയത്.
Read Moreവണ്വേ തെറ്റിച്ചെത്തിയ ബസ് തടഞ്ഞ എസ്ഐക്ക് ബസുടമയുടെ ഭീഷണി; ജീവനക്കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: വണ്വേ തെറ്റിച്ചുകയറി വന്ന സ്വകാര്യ ബസ് തടഞ്ഞ് നടപടിയെടുക്കാൻ ശ്രമിച്ച എസ്ഐക്കും പോലീസ് സംഘത്തിനുമെതിരെ ബസുടമയുടെ ഭീഷണി. ഇന്നു രാവിലെ 9.30ന് ഠാണാ ബസ് സ്റ്റാൻഡ് ബൈപാസിലാണു സംഭവം. രാവിലെയുണ്ടായ അപകടത്തെ തുടർന്ന് മേൽനടപടികൾ സ്വീകരിക്കാനെത്തിയ എസ്ഐ സി.വി. ബിബിൻ, സിവിൽ പോലീസ് ഓഫീസർ രാഹുൽ എന്നിവർക്കുനേരെയാണു സ്വകാര്യ ബസുടമയുടെ ഭീഷണിയും ബസ് ജീവനക്കാരുടെ ശകാരവർഷവും നടന്നത്. സ്റ്റാൻഡിൽ നിന്നും വണ്വേ തെറ്റിച്ചുവന്ന സ്വകാര്യ ബസ് തിരിച്ചുപോകണമെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നും എസ്ഐ പറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല. ഇതിനിടെ ബസുടമയും ജീവനക്കാരും ബസിൽ നിന്നിറങ്ങിവന്ന് എസ്ഐ അടക്കമുള്ള പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ശകാരിക്കുകയും ചെയതു. പിഴ നിശ്ചയിച്ചാൽ പോലീസിന്റെ കൈയിൽ തരില്ലെന്നും കോടതിയിൽ മാത്രമേ അടയ്ക്കൂവെന്നും ഉടമ ധാർഷ്ട്യത്തോടെ പറഞ്ഞു. ഏറെ നേരത്തെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജീവനക്കാർ ബസെടുത്ത് തിരിച്ചുപോയത്. എസ്ഐക്കും…
Read Moreസംസ്ഥാനത്ത് എട്ടു ജില്ലകളിൽ കുഷ്ഠരോഗ വ്യാപനം; രോഗികൾ കൂടുതൽ പാലക്കാട്
പാലക്കാട്: സംസഥാനത്ത് ഏറ്റവും കൂടുതൽ കുഷ്ഠ രോഗികളുള്ളത് പാലക്കാട് ജില്ലയിലെന്ന് കണക്കുകൾ. ജില്ലാ ലെപ്രസി ഓഫീസർ ഡോ. ടി കെ അനൂപാണ് രോഗവിവരങ്ങൾ സ്ഥിരീകരിച്ചത്. പത്ത് ലക്ഷം ആളുകളിൽ ഒരാൾക്ക് രോഗബാധ എന്നതാണ് അനുവദനീയമായ സ്ഥിതി എന്നിരിക്കെ ജില്ലയിൽ ഇത് ഏഴുപേരിലാണ് കാണുന്നത്. രോഗം മൂലമുള്ള അംഗവൈകല്യ നിരക്കും ജില്ലയിൽ കൂടുതലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനകം 493 കുഷ്ഠരോഗ ബാധിതരെയാണ് ജില്ലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 41 പേർ കുട്ടികളും 72 പേർ രോഗംമൂലം അംഗവൈകല്യം സംഭവിച്ചവരുമാണ്. തിരുവനന്തപുരം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും രോഗവ്യാപനത്തിന്റെ പട്ടികയിലുണ്ട്. 2005 മുതൽ നിർമ്മാർജ്ജനം ചെയ്തു എന്ന് പ്രഖ്യാപനം നടത്തിയ കുഷ്ഠരോഗം വീണ്ടും വ്യാപകമാവുന്നത് ആരോഗ്യവകുപ്പിനെപ്പോലും ആശങ്കയിലാക്കുകയാണ്. പാലക്കാട് രോഗബാധ കൂടുതൽ കാണുന്നതിന് തമിഴ്നാടുമായുള്ള അതിർത്തി പങ്കിടൽ കാരണമാവുന്നുണ്ടെന്ന് പറയുന്നു. അതിർത്തി മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതും. വായുവിലൂടെ രോഗവ്യാപന സാധ്യത…
Read More