തൃശൂർ: ക്രിസ്മസ്-പുതുവത്സരാഘോഷ വേളയിൽ അബ്കാരി കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ എക്സൈസ് വകുപ്പ് തൃശൂർ അയ്യന്തോളിലുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കണ്ട്രോൾ റൂമും, താലൂക്ക് തലത്തിൽ എല്ലാ എക്സൈസ് സർക്കിൾ ഓഫീസുകളിലും കണ്ട്രോൾ റൂമുകളും തുറക്കുന്നു. ഇന്നു തുറക്കുന്ന കണ്ട്രോൾ റൂമുകൾ ജനുവരി അഞ്ചു വരെ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വ്യാജ മദ്യത്തിന്റെ നിർമാണ വിതരണം തടയൽ എന്നിവയാണ് കണ്ട്രോൾ റൂമിന്റെ ലക്ഷ്യം. ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ നേരിട്ടും പ്രത്യേകം രൂപീകരിച്ച ഇന്റലിജൻസ് ഉദ്യോഗസ്ഥർ വഴിയും കണ്ട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ കണ്ട്രോൾ റൂം- 0487-236127, 9496002868, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ-9447178060, അസിസ്റ്റന്റ്എക്സൈസ് കമ്മീഷണർ-9496002868, താലൂക്ക്തല കണ്ട്രോൾ റൂമുകളുടെ നന്പറുകൾ- തൃശൂർ-…
Read MoreCategory: Thrissur
ഗ്രാസ് പുള്ളറാണ് താരം; പുല്ല് ചെത്തിച്ചെത്തി മടുക്കേണ്ട, വേരോടെ പറിച്ചെടുക്കാം; ജോസ് പുലിക്കോട്ടിലിന്റെ കണ്ടുപിടുത്തം വൈറലാകുന്നു
എ.ജെ.വിൻസൻ എങ്ങണ്ടിയൂർ: അന്‍പതുസെന്റ് സ്ഥലത്തെ പുല്ല് വേരോടെ പറിച്ചെടുക്കാൻ ഏങ്ങണ്ടിയൂരിലെ ജോസ് പുലിക്കോട്ടിലിനു വേണ്ടതു രണ്ടു മണിക്കൂർ മാത്രം. സ്വന്തമായി വികസിപ്പിച്ചെടുത്ത ഗ്രാസ് പുള്ളർ ആണ് താരം. വീട്ടുപറന്പിലെ പുല്ല്, പുല്ലുവെട്ടി കൊണ്ട് പറിച്ചെടുക്കുന്പോൾ രണ്ടുമാസം കഴിഞ്ഞാൽ വീണ്ടും പുല്ല് നിറയും. വേരോടെ പുല്ല് പറിച്ചുകളയാനുള്ള ഒരു ഉപകരണം എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിൽനിന്നാണ് ആറുമാസം കൊണ്ട് ഈ ഉപകരണം ജോസ് ഉണ്ടാക്കിയത്. വേരടക്കം പറിച്ചെടുക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇതുകൊണ്ട ് സാധിക്കും. പുല്ലുവെട്ടി യന്ത്രത്തിന് ഒരു മണിക്കൂറിന് 750 രൂപയോളം ചെലവു വരുന്പോഴാണ് 1000 രൂപകൊണ്ട് ഇത്തരം ഒരു ഉപകരണം ജോസ് ഉണ്ടാക്കിയത്. പുല്ലുകൾ പറിച്ചെടുക്കുക മാത്രമല്ല ഇതേ ഉപകരണം കൊണ്ട ് പറിച്ചെടുക്കുന്ന പുല്ലുകൾ ഇഷ്ടമുള്ള സ്ഥലത്തേക്കു മാറ്റുകയും ചെയ്യാം. മുതിർന്നവർക്കും കുട്ടികൾക്കും എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നു ജോസ് പറഞ്ഞു. തൃശൂർ ശക്തൻ…
Read Moreസ്കാനിംഗ് യന്ത്രത്തിലെ തട്ടിപ്പ്; ഒളിവിലായിരുന്ന മൂന്നുപേർ അറസ്റ്റിൽ; സ്പെയർ പാർട്ടുകൾ റിപ്പയറിംഗിനിടെ പഴയതു സ്ഥാപിച്ച് പുതിയതിന്റെ വില ഈടാക്കിയായിരുന്നു തട്ടിപ്പ്
തൃശൂർ: സ്കാനിംഗ് മെഷീനിലെ സ്പെയർ പാർട്ടുകൾ റിപ്പയറിംഗിനിടെ പഴയതു സ്ഥാപിച്ച് പുതിയതിന്റെ വില ഈടാക്കിയ ഫിലിപ്സ് കന്പനിക്കെതിരെ തൃശൂരിലെ സ്വകാര്യ സ്കാനിംഗ് സെന്റർ ഉടമ നൽകിയ പരാതിയിൽ മൂന്നു കന്പനി ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ. ഫിലിപ്സ് ഹെൽത്ത് കെയർ ഇന്ത്യയുടെ ഉദ്യോഗസ്ഥരായ ചെന്നൈ ഡയറക്ടർ ആർ. സുബ്രഹ്മണ്യൻ, കസ്റ്റമർ കെയർ ചെന്നൈ ഹെഡ് യു. സുനിൽ, കേരള ടെറിട്ടറി മാനേജർ രാംകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മാസങ്ങളായി ഒളിവിലായിരുന്നു. കേസിൽ നേരത്തെ ഫിലിപ്സ് മെഡിക്കൽ സിസ്റ്റംസിന്റെ കേരള ഡെപ്യൂട്ടി മാനേജർ ജോസഫ് സെബാസ്റ്റ്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.2016ലാണ് ഫിലിപ്സ് കന്പനിക്കും നാല് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ വഞ്ചനാകുറ്റം ചുമത്തി തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. മെഷീനിന്റെ പഴകിയ സ്പെയർപാർട്സ് മാറ്റി പുതിയതാണെന്നു പറഞ്ഞ് തൃശൂരിലെതന്നെ മറ്റൊരു ആശുപത്രിയിലെ സ്കാനിംഗ് മെഷീന്റെ പഴയ സ്പെയർപാർട്സ് സ്ഥാപിക്കുകയായിരുന്നു.…
Read Moreസംസ്ഥാന കലോത്സവത്തിലെ മികച്ച നടനും നടിക്കും പി.ജെ. ആന്റണി പുരസ്കാരം
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തിലെ മികച്ച നടനും നടിക്കും പാര്‍ട്ട് -ഒഎന്‍ഒ ഫിലിംസും, ബിന്നി ഇമ്മട്ടി ക്രിയേഷന്‍സും സംയുക്തമായി ഭരത് പി.ജെ. ആന്റണിയുടെ പേരില്‍ നാടക അഭിനയ പ്രതിഭാ പുരസ്കാരം നല്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആലപ്പുഴ പ്രസ്ക്ലബ്, പി.എം. ആന്റണി സ്മാരക ഫൗണ്ടേഷന് എന്നിവരുടെ സഹകരണത്തോടെയാണ് പുരസ്കാരം നല്‍കുക. അവാര്‍ഡിന്റെ ഭാഗമായുള്ള ഭരത് പി.ജെ. ആന്റണി സ്മാരക പ്രശസ്തിപത്രം പ്രകാശനം ആലപ്പുഴ പ്രസ്ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് നാളെ ആലപ്പുഴ പ്രസ്ക്ലബില്‍ നിര്‍വഹിക്കും. പാര്‍ട്ട് – ഒഎന്‍ഒ ഫിലിംസ് തൃശൂര്‍ പ്രസിദ്ധീകരിച്ച 1,000 രൂപയുടെ നാടക സംബന്ധിയായ പുസ്തകങ്ങളും, ഡിവിഡികളും, ശില്പി മണികണ്ഠന് കിഴക്കൂട്ട് രൂപകല്പന ചെയ്ത മെമന്റോയും, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഭരത് പി.ജെ. ആന്റണിയെക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥവും പ്രശസ്തിപത്രവും അടങ്ങുന്നതായിരിക്കും അവാര്‍ഡുകള്‍. ചാക്കോ…
Read Moreവടക്കുന്നാഥന്റെ തെക്കേഗോപുരനടയിൽ കുട്ടി കലാകാരന്മാർ താളമിട്ടു; തലയാട്ടി “ഗിന്നസ് റിക്കാർഡ് ‘
സ്വന്തം ലേഖകൻ തൃശൂർ: പൂരങ്ങളുടെ പൂരത്തിൽ കുടമാറ്റത്തിനു സാക്ഷിയാവാറുള്ള വടക്കുന്നാഥന്റെ തെക്കേഗോപുരനടയിൽ ഇത്തവണ ചെണ്ടയുമായി നിരന്നതു മനസിൽ കളങ്കമില്ലാത്ത ഒരുകൂട്ടം കുട്ടികലാകാരൻമാർ. ജില്ലയിലെ വിവിധ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള അവർ ഒന്നിച്ചു ശിങ്കാരിമേളം അവതരിപ്പിച്ചപ്പോൾ പിറക്കാൻ പോകുന്നതു പുതിയ ഗിന്നസ് റിക്കാർഡും. ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വൈഭവ് ജനവികസന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരായ കുട്ടികളെ ഒന്നിച്ചുചേർത്ത് മെഗാ ശിങ്കാരി മേളം സംഘടിപ്പിച്ചത്. ഗിന്നസ് റിക്കാർഡ് ലക്ഷ്യമാക്കിയായിരുന്നു പ്രകടനം. പല വർണങ്ങളിലുള്ള തിളങ്ങുന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് കുട്ടികലാകാരൻമാരും കലാകാരികളും മേളത്തിന് എത്തിയത്. ചെണ്ടയും ചേങ്ങിലയുമായി കുട്ടികൾ അണനിരന്നപ്പോൾ നെറ്റിപ്പട്ടമണിഞ്ഞ ഗജവീരൻമാർക്കുപകരം മുത്തുക്കുട ചൂടി ഇരുപത് അമ്മമാർ ചുറ്റും നിന്നു. കുട്ടികളെ നിയന്ത്രിക്കാൻ അധ്യാപകരും രക്ഷകർത്താക്കളും അടങ്ങിയ വോളന്റിയർ കൂട്ടവും ഉണ്ടായിരുന്നു. ആറുമണിക്ക് ആരംഭിച്ച ഗിന്നസ് ശിങ്കാരിമേളം അരമണിക്കൂറോളം നീണ്ടു. തേക്കിൻകാട് മൈതാനിയിൽ വൻ ജനക്കൂട്ടവും കുട്ടികളുടെ മേളം കാണാൻ തടിച്ചുകൂടി.…
Read Moreമരണത്തിലും അവർ ഒന്നിച്ച്; സുഹൃത്തിന്റെ വീട്ടിലെത്തിയ കോളജ് വിദ്യാർഥികൾ പുഴയിൽ കുളിക്കുന്നതിടെ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു മരിച്ചു; ഗോവിന്ദിനെയും ഋഷികേശിന്റെയും മരണത്തിൽ നടുങ്ങി നാട്ടുകാർ
താന്ന്യം (തൃശൂർ): ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിനടുത്തു കണ്ണൻചിറയിലെ കനോലി കനാലിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാഥികളും സഹോദരങ്ങളുടെ മക്കളുമായ രണ്ടുപേർ മുങ്ങിമരിച്ചു. വലപ്പാട് മായ കോളജിലെ ബികോം ബിരുദ വിദ്യാർഥികളായ ചാവക്കാട് തെക്കഞ്ചേരി കളത്തിൽ ഗോപിയുടെ മകൻ ഗോവിന്ദ് (17), കളത്തിൽ ശശിയുടെ ഏകമകൻ ഋഷികേശ് (17) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം. ഏകാദശി ആഘോഷിക്കാൻ ഇവരുൾപ്പടെ ആറു വിദ്യാർഥികൾ പൈനൂരിലെ കൂട്ടുകാരൻ സനിലിന്റെ വീട്ടിൽ എത്തിയിരുന്നു. ഉച്ചഭക്ഷണത്തിനുമുമ്പേ ഇവർ കണ്ണൻചിറയിലെത്തി. ഒരാളൊഴികെ മറ്റ് ആറു വിദ്യാർഥികളും കുളിക്കാനിറങ്ങി. ഇവരിൽ രണ്ടുപേരെ പുഴയിൽ കാണാതാവുകയായിരുന്നു. സമീപത്തു സഹായത്തിന് ആരുമുണ്ടായിരുന്നില്ല. മറ്റു വിദ്യാർഥികൾ കുറച്ചകലെ ഓടിയെത്തി നാട്ടുകാരായ യുവാക്കളോടു വിവരം പറയുകയായിരുന്നു. ഇവരെത്തി പുഴയിൽ തെരച്ചിൽ നടത്തി. വഞ്ചികളിറക്കി ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയശേഷം വിദ്യാർഥികൾ കുളിക്കാനിറങ്ങിയതിനടുത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി. വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ പരിസരത്തുനിന്നു രണ്ടാമത്തെയാളുടെ…
Read Moreവണ്‍വേ തെറ്റിച്ചു വന്ന ഓട്ടോ ട്രാഫിക് വാർഡനെ ഇടിച്ചുവീഴ്ത്തി; വീണ രജ്ഞിത്തിന്റെ കാലിലൂടെ ഓട്ടോ ഓടിച്ചു കയറ്റിയതിനെ തുടർന്ന് എല്ലിന് പൊട്ടൽ; സംഭവത്തിൽ സൂരജിനെ പോലീസ് അറസ്റ്റു ചെയ്തു
കുന്നംകുളം: തൃശൂർ റോഡിൽ മുനിസിപ്പൽ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിലിയുണ്ടായിരുന്ന പോലീസുകാരനെ വണ്‍വേ തെറ്റിച്ച് വന്ന ഓട്ടോക്കാരൻ ഇടിച്ചിട്ടതായി പരാതി. കാലിൽ ഓട്ടോ കയറിയതിനെ തുടർന്ന് കാലിലെ എല്ല് പൊട്ടിയ സ്പെഷൽ പോലീസ് ഓഫീസറും വടക്കേക്കാട് സ്വദേശിയുമായ രഞ്ജിത്തിനെ(20) കുന്നംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. തൃശൂർ റോഡിൽ ഓട്ടോ സ്റ്റാൻഡ് പുനർക്രമീകരിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷന് എതിർവശത്താണ് ഇവരുടെ സ്റ്റാൻഡ്. വണ്‍വേ തൃശൂർ റോഡിൽ കർശനമാക്കിയതിനാൽ നഗരസഭാ ജംഗ്ഷനിൽ നിന്നും വണ്‍വേ തെറ്റിച്ച് ഓട്ടോ പാർക്കിലേക്ക് വണ്ടി കയറ്റരുതെന്ന് കർശന നിർദേശമുണ്ട്. എന്നാൽ പലരും ഇത് പാലിക്കാതെ തൃശൂർ റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് നേരെ കയറ്റിയിടുന്നുണ്ട്. ഇന്നു രാവിലെയും ഇത് തുടർന്നു. വണ്‍വേ തെറ്റിച്ച് കയറിയ ഒരു ഓട്ടോക്കാരനെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത് തടയുകയും എന്നാൽ ഇയാൾ തിരിഞ്ഞ് പോകാൻ സമ്മതിക്കാതെ…
Read Moreകൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള ഭൂമികളിൽ വ്യാപക കൈയേറ്റം; പരാതി നൽകാനൊരുങ്ങി ദേവസ്വം
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴിലുള്ള പോട്ട വില്ലേജിലെ ഭൂമികളിൽ വ്യാപകമായി കൈയേറ്റം നടന്നതായി കണ്ടെത്തി. വെള്ളിയാഴ്ച ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ വില്ലേജ് അസിസ്റ്റന്റ്, സർവേയർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു കൈയേറ്റങ്ങൾ കണ്ടെത്തിയത്. പോട്ട വില്ലേജിലെ കാളഞ്ചിറയിൽ 68 സെന്റ്, വ്യാസ വിദ്യാനികേതനു സമീപം 37 സെന്റ്, പോട്ട കച്ചേരിപ്പറന്പിൽ ഒരേക്കർ 34 സെന്റ്, പോട്ട പള്ളിക്ക് എതിർവശം 13 സെന്റിലും ഭൂമി കൈയേറ്റം നടന്നതായി ഉദ്യോഗസ്ഥരും ദേവസ്വവും കണ്ടെത്തി. തുടർ നടപടികൾക്കായി വില്ലേജ് ഉദ്യോഗസ്ഥന്റെയും എംഎൽഎയുടെയും നിർദേശപ്രകാരം കളക്ടർക്കും തഹസിൽദാർക്കും രേഖാമൂലം പരാതി നൽകുവാൻ ദേവസ്വം തീരുമാനിച്ചു. രണ്ടു ദിവസത്തിനകം ഈ സ്ഥലങ്ങളിലെല്ലാം കൂടൽമാണിക്യം ദേവസ്വത്തിന്റെ ഉടമസ്ഥതാവകാശ ബോർഡ് സ്ഥാപിക്കുവാനും അന്യാധീനപ്പെട്ട ഭൂമി എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. കൂടപ്പുഴ ആറാട്ടുകടവിലെ വികസനപ്രവർത്തനങ്ങൾക്കായി ബി.ഡി. ദേവസി എംഎൽഎ, ചാലക്കുടി നഗരസഭാ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ എന്നിവരുമായി…
Read Moreമേഴ്സി കോപ്സിന്റെ സഹായഹസ്തം ; കാരിക്കടവ് ആദിവാസി കോളനിയിൽ കുടിവെള്ളമെത്തുന്നു
വെള്ളിക്കുളങ്ങര: വേനൽക്കാലമായാൽ കുടിവെള്ളം കിട്ടാതെ വലയുന്ന കാരിക്കടവിലെ ആദിവാസി കുടുംബങ്ങൾക്ക് ജനമൈത്രി പോലീസ് സമ്മാനിച്ച കുടിവെള്ളപദ്ധതി ആശ്വാസമാകുന്നു. കാക്കിയുടെ കാരുണ്യത്തിൽ ഈ വേനൽ ജലസമൃദ്ധമാകുമെന്ന പ്രതീക്ഷയിലാണ് ആദിവാസി കുടുംബങ്ങൾ. മറ്റത്തൂർ പഞ്ചായത്തിലെ കാരിക്കടവ് ആദിവാസി കോളനിയിലാണ് പോലിസീലെ മേഴ്സി കോപ്സ് കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. മലയർ വിഭാഗക്കാരായ 16 കുടുംബങ്ങളാണ് കാരിക്കടവ് ആദിവാസി കോളനിയിൽ താമസിക്കുന്നത്. കുറുമാലി പുഴയുടെ കൈവഴിയായ മുപ്ലിപുഴയോരത്താണ് കോളനി സ്ഥിതി ചെയ്യുന്നത്. മറ്റത്തൂർ പഞ്ചായത്തിലെ വടക്കുകിഴക്കേ കോണിലുള്ള ചൊക്കന വാർഡിലുള്ള ഈ കോളനിയിൽ വേനൽമാസങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയാണ്. വേനൽക്കാലമായാൽ പുഴ വറ്റുന്നതോടെ കോളനിയിലുള്ള കിണറുകളും വറ്റിപോകും. പിന്നെ പുഴയിൽ കുഴിയുണ്ടാക്കി അതിൽ നിന്ന് കോരിയെടുക്കുന്ന വെള്ളമാണ് കോളനിയിലെ കുടുംബങ്ങൾക്കാശ്രയം. കഴിഞ്ഞ വേനലിൽ കോളനിയിലെ കുടുംബങ്ങൾ ശുദ്ധജലത്തിനായി ദുരിതം അനുഭവിച്ചത് ശ്രദ്ധയിൽ പെട്ട വെള്ളിക്കുളങ്ങര ജനമൈത്രി പോലീസാണ് മേഴ്സികോപ്സിന്റെ സഹായത്തോടെ ഇവരുടെ ജലക്ഷാമത്തിനു പരിഹാരമുണ്ടാക്കാൻ…
Read Moreവിദ്യാഭ്യാസ മേഖലയിൽ സുതാര്യത നിലനിർത്തണമെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം
സ്വന്തം ലേഖകൻ തൃശൂർ: മെഡിക്കൽ കോളജ് പ്രവേശന വിഷയത്തിൽ ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും വീക്ഷണത്തിലെ അന്തരം വിദ്യാഭ്യാസ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം. എൽതുരുത്ത് സെന്റ് അലോഷ്യസ് കോളജിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാകണമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിനു വഴിയൊരുക്കിയത് നാടുനീളെ പള്ളിക്കൂടങ്ങൾ തുടങ്ങണമെന്നു നിഷ്കർഷിച്ചു നടപ്പാക്കിയ സിഎംഐ സന്യാസ സഭാ സ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസാണെന്ന് ഗവർണർ അനുസ്മരിച്ചു. കോളജിൽ ആരംഭിക്കുന്ന ലൈബ്രറി റിസേർച്ച് ബ്ലോക്കിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. സുവർണ ജൂബിലിയോടനുബന്ധിച്ചു പുറത്തിറക്കിയ തപാൽ കവറിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സി.എൻ. ജയദേവൻ എംപി അധ്യക്ഷനായി. സിഎംഐ ദേവമാതാ പ്രോവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ, മാനേജർ ഫാ. ജോസ് പയ്യപ്പിള്ളി സിഎംഐ, പ്രിൻസിപ്പൽ ഫാ.…
Read More