തൃശൂര്‍: ശബരിമലയെയും ധര്‍മശാസ്താവിനെയും ആര്‍എസ്എസില്‍നിന്നും രക്ഷിക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. എല്‍ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാനം. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തരുതെന്ന ഭരണഘടനയുടെ തത്വങ്ങളെ വെല്ലുവിളിച്ചാണ് ശ്രീധരന്‍പിള്ള അയ്യപ്പവിഗ്രഹവുമായി രഥയാത്ര നടത്തുന്നത്. മതനിരപേക്ഷത തകര്‍ത്തു വര്‍ഗീയത വളര്‍ത്താനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനത്തിനു ഹൈക്കോടതി അനുമതി നല്കിയപ്പോള് അതു നടപ്പിലാക്കി. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു വിധിയെ ബിജെപി എതിര്‍ക്കുന്നതിനു പിന്നിലെ ഗൂഢാലോചന രാഷ്ട്രീയ ലക്ഷ്യമാണെന്നും കാനം പറഞ്ഞു.
Read MoreCategory: Thrissur
അന്ധവിശ്വാസങ്ങളെ ശാസ്ത്ര സത്യങ്ങളാക്കി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തൃശൂർ: അന്ധവിശ്വാസങ്ങളെ ശാസ്ത്രസത്യങ്ങളാക്കി അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ 42-ാം വകുപ്പ് ഭേദഗതിയിലൂടെ ശാസ്ത്രബോധം മൗലികാവകാശമാക്കി മാറ്റിയത് എന്തിനാണെന്നു തിരിച്ചറിയാത്തവർ ഇപ്പോഴും ഉണ്ടെന്നുള്ളതാണ് അന്പരപ്പുണ്ടാക്കുന്നത്. പീച്ചി കേരള വനം ഗവേഷണ കേന്ദ്രത്തിൽ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുഴു ഓക്സിജൻ നല്കുന്ന ജീവിയാണെന്നും, ഗണപതി പ്ലാസ്റ്റിക് സർജറിയുടെ തെളിവാണെന്നും, കർണൻ ജനറ്റിക് സയൻസിന്റെ പ്രതീകമാണെന്നുമൊക്കെയാണ് ഭരണഘടനയ്ക്കു സംരക്ഷണം നല്‍കേണ്ട ഉത്തരവാദപ്പെട്ടവർതന്നെ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രസ്താവനകൾ ജനങ്ങളെ വഴിതെറ്റിക്കുന്നവയാണ്. നിത്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കു ശാസ്ത്ര സാങ്കേതിക വിദ്യ വഴി ഉത്തരം കണ്ടെത്തണം. ഇതാണ് ശാസ്ത്ര സമൂഹത്തിന്റെ പ്രധാന ചുമതല. ഇതിനായി അത്യാധുനിക ഉപകരണങ്ങളും മറ്റും നല്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സാന്പത്തിക പരിമതിയുണ്ടെങ്കിലും പുതിയ കേരളം ഉയർത്താനുള്ള ശ്രമത്തിനു ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.…
Read Moreഎടിഎം കവർച്ചാ കേസിലെ പ്രതികളെ കേരളത്തിൽ എത്തിച്ചു; ഏറ്റുമാനൂരിലെ ഹൈടെക് സെല്ലിൽ എത്തിച്ച് ചോദ്യം ചെയ്യും
കോട്ടയം: എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിൽ പിടികൂടിയ പ്രതികളെ കേരളത്തിൽ എത്തിച്ചു. മൂന്നുപേരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മോഷണത്തിനുശേഷം ഹരിയാന ഷിക്കപ്പുർ മേവാത്തിലേക്കു കടന്ന സംഘത്തിലെ മുഖ്യപ്രതികളായ രാജസ്ഥാൻ സ്വദേശി പപ്പി മിയോ, ഹനീഫ്, നസീം ഖാൻ എന്നിവരാണു പിടിയിലായത്. ഇവരിൽ ഫനീഫ്, നസീം ഖാൻ എന്നിവരെയാണ് കോട്ടയത്ത് ചങ്ങനാശേരിയിൽ എത്തിച്ചിരിക്കുന്നത്. ഇവിടെനിന്നും ഇവരെ ഏറ്റുമാനൂരിലെ പോലീസിന്റെ ഹൈടെക് സെല്ലിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന പപ്പി മിയോയെ പോലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. ഇയാൾക്കായി കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇയാളെയും കേരളത്തിൽ എത്തിക്കും. ഷിക്കപ്പുർ പോലീസിന്റെ സഹായത്തോടെ കവർച്ചാ സംഘങ്ങളുടെ ഗ്രാമമായ മേവാത്തിൽനിന്നുമാണ് ഹനീഫിനെയും നസീമിനെയും സംഘം പിടികൂടിയത്. ട്രക്ക് ഡ്രൈവറാണ് നസീം ഖാൻ.…
Read Moreബന്ധുക്കൾ തമ്മിലുള്ള അക്രമത്തിനിടെ വെട്ടേറ്റ് നാലുവയസുകാരി മരിച്ച സംഭവത്തിൽ പത്തോളം പേർ കസ്റ്റഡിയിൽ
കുന്നംകുളം: വടക്കേക്കാട് കച്ചേരിപടിയിൽ കുടുംബ വഴക്കിനിടെ നാലുവയസുകാരി മരണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. സംഭവത്തിൽ പത്തോളം പേരെ വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് കച്ചേരിപ്പടി ചെറ്റാട്ടുപറന്പിൽ നിത്യ ജിതേഷ് ദന്പതികളടെ മകൾ ആദി ലക്ഷ്മി (നാല്) ക്ക് വീട്ടിലെ വഴക്കിനിടെ തലക്ക് വെട്ടേറ്റത് . ആദിയുടെ അമ്മ നിത്യ നേരത്തേ മരിച്ചതാണ്. കുട്ടി അമ്മയുടെ ഇവിടത്തെ വീട്ടിലാണ് താമസം. എടപ്പാളിലാണ് അച്ഛന്റെ വീട്. ഈ രണ്ട് വീട്ടുകാരും വഴക്ക് പതിവാണ്. ഇന്നലെ രാത്രി കച്ചേരിപ്പടിയിലെ വീട്ടിലെത്തിയ ജിതേഷിന്റെ ബന്ധുക്കളും ഇവിടെയുള്ളവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിറഞ്ഞ ജിതയുടെ ആങ്ങളമാരും സ്ഥലത്തെത്തി. തുടർന്നാണ് മാരകായുധങ്ങളുമായി ആക്രമണം ഉണ്ടായത് കുട്ടിയുടെ അമ്മുമ്മക്ക് നേരെ ആക്രമണം നടത്തുന്നതിനിടയിൽ കുട്ടിക്ക് കൈക്കോട്ട് കൊണ്ട് വെട്ടേൽക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചു. വടക്കേക്കാട് എസ് ഐ പ്രതികളെ കസ്റ്റഡിയിലെടുത്തു.കൂടുതൽ പേർ…
Read Moreസ്വപ്നങ്ങൾ ബാക്കിയാക്കി “നികുംഭില’യുടെ കഥാകൃത്ത് യാത്രയായി
കയ്പമംഗലം: 1977ൽ പ്രസിദ്ധീകരിച്ച നികുംഭിലയെന്ന നാടകം വീണ്ടും പുറത്തിറക്കണമെന്ന ആഗ്രഹം പൂർത്തിയാകാതെയാണ് കഴിഞ്ഞ ദിവസം വിടവാങ്ങിയ നാടക കഥാകൃത്ത് അബ്ദുൾ ചെന്ത്രാപ്പിന്നി യാത്രയായത്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് അന്പിളിയുടെ വീട്ടിലെത്തി പുസ്തകം പുറത്തിറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. കപട സദാചാര സന്മാർഗ ബോധങ്ങളുടെ മതിൽക്കെട്ടുകൾ പൊളിച്ച കഥാകൃത്തായിരുന്നു അബ്ദുൾ ചെന്ത്രാപ്പിന്നിയെന്ന് നാടകപ്രേമികൾ പറയുന്നു. എഴുപതു കാലഘട്ടങ്ങളിൽ കേരളത്തിലെ അമേച്ചർ നാടക രംഗത്തു തിളങ്ങി നിന്ന നികുംഭില എന്ന നാടകം ഉൾപ്പെടെ നിരധി നാടകങ്ങളുടെ രചിയിതാവായിരുന്നു അബ്ദുൾ ചെന്ത്രാപ്പിന്നി. സാമൂഹ്യ വിചാരണയിലൂടെ കേരളത്തിലെ നാടക രംഗത്തു ശക്തമായ സന്ദേശം നൽകിയ അബ്ദുൾ ചെന്ത്രാപ്പിന്നി, എന്നെന്നും കലാപ്രേമികൾക്കു സൂക്ഷിക്കാൻ തന്റെ കൈവിരലിലൂടെ കരുത്തുറ്റ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ച അതുല്യ പ്രതിഭ കൂടിയായിരുന്നു. തോപ്പിൽ ഭാസി, കെ.ടി.മുഹമ്മദ്, രാമു കാര്യാട്ട്, കെ.രാഘവൻ മാസ്റ്റർ, മലയാറ്റൂർ രാമകൃഷ്ണൻ, നടന്മാരായ സത്യൻ, മധു ഉൾപ്പെടെയുള്ളവരുമായി മികച്ച…
Read Moreകേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റേതെന്നു സാഹിത്യകാരന് അശോകന് ചെരുവില്‍
തൃശൂര്‍: സ്വാമി വിവേകാനന്ദന്റെ ആശയങ്ങളെ പരസ്യമായി അവഹേളിച്ച് കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റേതെന്നു സാഹിത്യകാരന് അശോകന് ചെരുവില്‍. സോഷ്യലിസ്റ്റ് കള്‍ച്ചറല്‍ സെന്റര്‍ ജില്ലാ കമ്മിറ്റിയുടെ നവോത്ഥാന സദസ് സാഹിത്യ അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പ്രസിഡന്റ് കെ.പ്രസാദ് അധ്യക്ഷത വഹിച്ചു. എല്‍ജെഡി ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി മുഖ്യപ്രഭാഷണം നടത്തി. അജി ഫ്രാന്‍സീസ്, ഹരി സേവ്യര്‍, റോബര്‍ട്ട് ഫ്രാന്‍സീസ്, വിന്‍സെന്റ് പുത്തൂര്‍, ജെയ്സണ്‍ മാണി, ഷോബിന്‍ തോമസ്, ബഷീര്‍ തൈവളപ്പില്‍, കെ.സി. വര്‍ഗീസ്, പി.ഐ. സൈമണ്‍, ജോര്‍ജ് കെ. തോമസ്, കാവ്യ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Read Moreഉദ്യോഗസ്ഥരുടെ ചെവിക്ക് പിടിച്ച് സർക്കാർ; സാനിട്ടറി സർട്ടിഫിക്കറ്റിന്റെ പേരിൽ വ്യാപാരികളെ ഓടിക്കാനാകില്ല
പോൾ മാത്യു തൃശൂർ: സാനിട്ടേഷൻ സർട്ടിഫിക്കറ്റെടുക്കാൻ വ്യാപാരികളെ നെട്ടോട്ടമോടിച്ചിരുന്ന ഹെൽത്ത് സെന്ററുകളിലെ ഉദ്യോഗസ്ഥരെ കൂച്ചുവിലങ്ങിടാൻ സർക്കാർ പുതിയ ഉത്തരവിറക്കി. വെറും 160 രൂപയടച്ച് സാനിട്ടറി സർട്ടിഫിക്കറ്റെടുക്കാൻ വ്യാപാരികൾക്ക് ഒരു ദിവസം മുഴുവൻ കടയടച്ചിട്ട് ട്രഷറിയിൽ പോയി ക്യൂ നിൽക്കേണ്ട ഗതികേടായിരുന്നു. രാഷ്ട്രദീപിക ഇതുസംബന്ധിച്ച വാർത്ത നൽകിയിരുന്നു. നിട്ടറി സർട്ടിഫിക്കറ്റ് ഫീസെടുക്കാൻ ഹെൽത്ത് സെന്ററുകളിലെ ഉദ്യോഗസ്ഥർ വിസമ്മതിച്ച സംഭവം പുറത്തുവന്നതോടെ സ്റ്റേറ്റ് ലെവൽ ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നാണ് വിവിധ കീഴ്സ്ഥാപനങ്ങളിൽ സർട്ടിഫിക്കറ്റിനു ഫീസ് സ്വീകരിക്കാൻ ഏകീകൃത രൂപം വരുത്തിയത്. മ്മിറ്റിയുടെ നാലാം നന്പർ തീരുമാനപ്രകാരം സ്ഥാപനത്തിൽ ലഭിക്കുന്ന സാനിട്ടറി സർട്ടിഫിക്കറ്റിന്റെ അപേക്ഷ ഓഫീസിൽ സ്വീകരിച്ചു ന ന്പർ നല്കി ഫയലാക്കി ഹെൽത്ത് ഇൻസ്പെക്ടർക്കു കൈമാറാനാണ് നിർദേശം. ഫീസായി നല്കുന്ന തുക ടിആർ-5 ആയി സ്വീകരിച്ചശേഷം ചലാൻ ഉപയോഗിച്ച് ട്രഷറിയിൽ അടയ്ക്കണം. നേരത്തേ വ്യാപാരികളിൽനിന്നു ഹെൽത്ത് സെന്ററുകളിൽ…
Read Moreകാര്യം സാധിക്കാൻ ഇനി സ്ഥലം തപ്പി നടക്കേണ്ട; മെഡിക്കൽ കോളജിൽ പൊതുശൗചാലയം റെഡി
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ശങ്കതീർക്കാനും കാര്യം സാധിക്കാനും സ്ഥലം ത്പ്പി നടക്കേണ്ട ഗതികേട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവർക്ക് ഇനി വേണ്ട. പൊതുശൗചാലയം എന്ന വർഷങ്ങളുടെ ആവശ്യം ഒടുവിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ യാഥാർത്ഥ്യമാകുന്നു. ജില്ലക്കകത്തുനിന്നും പുറത്തുനിന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവർ കാലങ്ങളായി പൊതുശൗചാലയം വേണമെന്ന ആവശ്യം ഉന്നയിക്കാറുണ്ട്. എട്ടു വർഷംമുന്പ് ജില്ലാ പഞ്ചായത്തിന്റെ ശുചിത്വ പദ്ധതി പ്രകരം 40 ലക്ഷം രൂപ ചിലവഴിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും വേണ്ടിയുള്ള പൊതുശൗചാലയത്തിനായി രണ്ടു കെട്ടിടങ്ങൾ ആശുപത്രിക്കു സമിപം നിർമിച്ചിരുന്നു. എന്നാൽ വേണ്ട യാതൊരു സൗകര്യവും ഇല്ലാത്തതുകൊണ്ടുതന്നെ ആ കെട്ടിടം ശരിയാം വിധം ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ദിവസേന ഒപിയിലെത്തുന്ന നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പൊതുശൗചാലയമില്ലാത്തതുകൊണ്ട് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ ഏറെ ബുദ്ധിമുട്ടുകൾനേരിട്ടിരുന്നു. പലരും കാര്യങ്ങൾ സാധിക്കുന്നത് ആശുപത്രി പരിസരത്തെ കുറ്റിക്കാടുകളിലും ആശുപത്രിയുടെ കോണിച്ചുവട്ടിലും ആശുപത്രി മതിലിനു സമീപവുമൊക്കെയായിരുന്നു. പുരുഷൻമാരേക്കാൾ ബുദ്ധിമുട്ടിയിരുന്നത്…
Read Moreകൃഷിമന്ത്രിയുടെ നാട്ടിലെ പാടശേഖര സമിതിയിൽ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചു; സിപിഐക്കാരാനായ പ്രസിഡന്റ് പുറത്ത്; പ്രസിഡന്റിനെ മാറ്റാൻ കമ്മിറ്റിക്ക് അധികാരമില്ലെന്ന് സിപിഐ
അന്തിക്കാട് : സിപിഐക്കാരാനായ കൃഷിമന്ത്രിയുടെ നാട്ടിൽ പാടശേഖര സമിതിയിലെ സിപിഐ ക്കാരനായ പ്രസിഡന്റിനെ സിപിഎമ്മും കോണ്‍ഗ്രസും ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കി. പാടശേഖര സമിതിയിലേക്ക് കഴിഞ്ഞ 14 ന് തെരഞ്ഞെടുത്ത സിപിഐ യിലെ സക്കീർ ഹുസൈനിനെതിരെയാണ് ഇന്നലെ ചേർന്ന ഭരണ സമിതിയിൽ സിപിഎമ്മും കോണ്‍ഗ്രസും ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. 41 അംഗ ഭരണ സമിതിയിൽ 27 അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ പ്രമേയം പാസ്സായി. പാടശേഖരത്തിലെ അഞ്ചു പടവുകളെ കേന്ദ്രീകരിച്ചാണ് കമ്മിറ്റിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. പ്രസിഡന്റായി തിരഞ്ഞെടുത്തയാൾക്ക് രേഖ പ്രകാരം നൽകിയ പടവിൽ കൃഷി ഭൂമിയില്ല. ബന്ധുവിന്റെ കൃഷി ഭൂമി കാണിച്ച് പാടശേഖര കമ്മിറ്റിയെയും പൊതുയോഗത്തേയും തെറ്റിദ്ധരിപ്പിച്ചാണ് കമ്മിറ്റിയിൽ കയറിയതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആരോപിക്കുന്നത്. കഴിഞ്ഞ ഏഴു വർഷം ഭരണ സമിതിയിലുണ്ടായിരുന്ന ഇയാൾ ഇത്രയും കാലം തെറ്റി ദ്ധരിപ്പിച്ചാണ് കമ്മിറ്റിയിൽ കഴിഞ്ഞിരുന്നതെന്നും ഇതു സംബന്ധിച്ച് പരാതി ഉയരുകയും അക്കാര്യം…
Read Moreഅയ്യങ്കാളിയെ പോലെയുള്ളവരെ കേരളത്തിലെ ചെറുപ്പക്കാർ മാതൃകയാക്കണമെന്ന് ചലച്ചിത്രതാരം ദേവൻ
കൊടകര: കേരളത്തിലെ ചെറുപ്പക്കാർ മാതൃകയാക്കേണ്ടതാണ് അയ്യങ്കാളിയെ പോലെ സാമൂഹ്യനീതിക്ക് വേണ്ടി പോരാടിയവരെയാണെന്ന് നടൻ ദേവൻ. കെപിഎംഎസ് ആളൂർ യൂണിയൻ സംഘടിപ്പിച്ച വില്ലുവണ്ടി യാത്രയുടെ 125-ാം വാർഷികാഘോഷം സ്മൃതി പഥം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അടിയാളജനതയ്ക്ക് പുല്ലുവിലപോലും കല്പിക്കാത്ത കാലത്താണ് 125 വർഷങ്ങൾക്ക് മുന്‍പ് മഹാത്മ അയ്യങ്കാളി ജാതിയതയ്ക്കും ജന്മിത്വത്തിനുമെതിരെ വില്ലുവണ്ടി പായിച്ച് വിപ്ലവം രചിച്ചത്. നവോത്ഥാന കാലഘട്ടത്തിൽ ആരുടെയും പിൻബലമില്ലാതെ ചങ്കൂറ്റം മാത്രം കൈമുതലാക്കി സമര രംഗത്ത് ജ്വലിച്ച് നിന്ന ഉദയ സൂര്യനാണ് അയ്യങ്കാളിയെന്ന് ദേവൻ പറഞ്ഞു. കെപിഎംഎസ് ഏരിയാ പ്രസിഡന്റ് പി.സി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ സൈൻ, ജില്ലാ പഞ്ചായത്ത് അംഗം കാതറിൻ പോൾ, ബ്ലോക്ക് അംഗം പി.സി.ഷണ്മുഖൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി.ലാലു, ബിന്ദു ഷാജു, പി.സി.കരുണൻ, ടി.എസ്.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.കെപിഎംഎസ് ജില്ലാ സെക്രട്ടറി പി.എ.അജയ്ഘോഷ് സന്ദേശം…
Read More