വടക്കഞ്ചേരി: റീപ്ലാന്റ് ചെയ്ത റബർ തോട്ടത്തിൽ നെൽകൃഷിചെയ്ത് മാതൃകയായി കേരള കോണ്‍ഗ്രസ് നേതാവ്. കേരള കോണ്‍ഗ്രസ് (എം) ആലത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കർഷകനുമായ കിഴക്കഞ്ചേരി പട്ടേംപാടം കണ്ണാടൻ വിൽസനാണ് ഒരുപക്ഷേ, സംസ്ഥാനത്തുതന്നെ ആദ്യമായി റബർ റീപ്ലാന്റ് ചെയ്തിടത്ത് നെൽകൃഷി പരീക്ഷണം നടത്തി ശ്രദ്ധേയനാകുന്നത്. വിൽസന്റെ വീടിനു പിന്നിലെ കുന്നിൻചെരിവായ ഒന്നര ഏക്കർ റബർ തോട്ടത്തിലാണ് നെൽകൃഷി. സാധാരണ റബർ റീപ്ലാന്റ് ചെയ്താൽ തൈ വളർന്നു വരുന്നതുവരെ വാഴ, പൈനാപ്പിൾ എന്നിവയാണ് കൃഷി ചെയ്തുവരുന്നത്. അതും റബറിനിടയിലാണ് കൃഷി നടത്തുക. ഇതിനു മുന്‍പ് മറ്റെവിടെയെങ്കിലും റബറിന്റെ പ്ലാറ്റ്ഫോമിൽ നെൽ കൃഷി ചെയ്തതായി കൃഷി വകുപ്പിനും അറിവില്ല. അന്യംനിന്നുപോകുന്ന കരനെൽ കൃഷി പ്രോത്സാഹന പദ്ധതി വഴിയാണ് ഈ പരീഷണ കൃഷി. പദ്ധതി നേരത്തെയുണ്ടെങ്കിലും ഇത്രയും വലിയ സാഹസത്തിന് കർഷകരാരും ധൈര്യപ്പെടാറില്ല. എന്നാൽ കിഴക്കഞ്ചേരി കൃഷി ഓഫീസർ റോഷ്ണി…
Read MoreCategory: Thrissur
ഫോർമാലിൻ ഇല്ല! മത്സ്യ വില കത്തിക്കയറുന്നു; ഒരു ഫോർമാലിറ്റിയുമില്ലാതെ
സ്വന്തം ലേഖകൻ തൃശൂർ: മത്സ്യത്തിനു വീണ്ടും വില കത്തിക്കയറുന്നു. മത്സ്യത്തിനു ഫോർമാലിൻ ഇല്ല, വില കൂട്ടുന്നതിലാകട്ടേ ഒരു ഫോർമാലിറ്റിയുമില്ല. എല്ലായിനം മത്സ്യത്തിനും വില ഇരട്ടിയായി.അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന മത്സ്യം അഴുകാതിരിക്കാൻ ഫോർമാലിൻ ചേർക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ആരും മത്സ്യം വാങ്ങാതായതോടെ വില കുറഞ്ഞതായിരുന്നു. മത്സ്യത്തിൽ ഫോർമാലിൻ ഇല്ലെന്നു സ്ഥിരീകരിച്ചതോടെയാണ് ഡിമാൻഡ് കൂടി. പേമാരിയും ശക്തമായ കാറ്റുംമൂലം കടലാക്രമണം രൂക്ഷമായതോടെ മത്സ്യബന്ധനത്തിനു കടലിൽ പോകാൻ കഴിയാത്തതാണ് ഇപ്പോഴത്തെ വില വർധനയക്കു കാരണം. ട്രോളിംഗ് നിരോധനംമൂലം ആഴക്കടൽ മത്സ്യബന്ധനം ആഴ്ചകളായി മുടങ്ങിയിരിക്കുകയാണ്. കടലോരത്തുനിന്നു ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് വളരെ കുറവാണ്. ഫോർമാലിൻ വിഷമുണ്ടെന്ന ആക്ഷേപം ഭയന്ന് വ്യാപാരികൾ അന്യ സംസ്ഥാനങ്ങളിൽനിന്ന് മത്സ്യം കൊണ്ടുവരുന്നതു വളരെ കുറച്ചിരിക്കുകയാണ്. മത്സ്യ മാർക്കറ്റിൽ എല്ലായിനം മത്സ്യത്തിനും ക്ഷാമമാണ്. അയില അടക്കം കൂടുതൽ ഡിമാൻഡുള്ള ഇനങ്ങൾ വിപണിയിൽ ഇല്ല. രണ്ടു ദിവസമായി മത്സ്യ മാർക്കറ്റിൽ പ്രധാനമായും…
Read Moreകനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രത്യേക നിർദേശങ്ങൾ
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് നിർദേശം നൽകി. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും, മലയോര മേഖലയിലും അതി തീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടര്‍ച്ചയായ മഴ മൂലം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കുറുംവെള്ളിയാഴ്ച വരെ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക.…
Read Moreതൃശൂരിൽ പുലിക്കളി ഒരുക്കങ്ങൾക്ക് കിക്കോഫ്…തങ്ങളുടെ വരവറിയിച്ചു ടൗണിൽ പടുകൂറ്റൻ ഫ്ലക്സ് ബോർഡുകളുയർത്തി ടീമുകൾ
തൃശൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം ക്ലൈമാക്സിനോടടുക്കുന്പോൾ തൃശൂരിൽ പുലിക്കളി ഒരുക്കങ്ങൾക്ക് കിക്കോഫ്. ഇത്തവണ പുലിക്കളിക്കെത്തുന്ന ടീമുകളിൽ പലരും പടുകൂറ്റൻ ഫ്ലക്സ് ബോർഡുകളുയർത്തി തങ്ങളുടെ വരവറിയിച്ചുകഴിഞ്ഞു. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ടീമുകൾ നാലോണനാളിലെ പുലിക്കളിക്കുണ്ടാകുമെന്നാണ് സൂചനകൾ. പുലിക്കളി ഒരുക്കങ്ങൾക്ക് മുന്നോടിയായി മേയർ അജിത ജയരാജൻ വിളിച്ചു ചേർത്ത ആലോചനയോഗത്തിൽ ഏഴു ടീമുകളുടെ പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ വർഷം ആറു ടീമുകളാണ് പുലിക്കളിക്കുണ്ടായിരുന്നത്. പുലിക്കളിക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 10ന് അവസാനിക്കും. 19ന് വിപുലമായ സംഘാടക സമിതി ചേരും. നായ്ക്കനാൽ, വിയ്യൂരിൽ നിന്ന് രണ്ടു ടീമുകൾ, കോട്ടപ്പുറത്തു നിന്ന് രണ്ടു ടീമുകൾ, അയ്യന്തോൾ, തൃക്കുമാരംകുടം എന്നിവ ഇത്തവണ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ആലോചനയോഗം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ബീന മുരളി അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, എം.എൽ.റോസി, ജോണ്‍ഡാനിയേൽ, വി.രാവുണ്ണി തുടങ്ങിയവർ…
Read Moreകണ്ണൊന്നു തെറ്റിയാൽ… കാൽ കുരുക്കി വീഴ്ത്താൻ തൃപ്രയാർ സെന്ററിലെ പാതയോരത്ത് സ്ലാബുകൾ
തൃപ്രയാർ: ട്രാഫിക് സിഗ്നൽ സെന്ററിന്റെ കിഴക്കേ ഭാഗത്ത് കാൽനടയാത്രക്കാരുടെ കാലുകൾ കുരുക്കി വീഴ്ത്താൻ പാതയോരത്ത് തകർന്ന സ്ലാബുകൾ .നടപ്പാതയിൽ വഴിമുടക്കി കാർ ഉൾപ്പടെയുള്ള വാഹനങ്ങളുടെ പാർക്കിംഗും. നാലന്പല ദർശനത്തിനായി നിരവധി ഭക്തരെത്തുന്ന തൃപ്രയാറിലാണ് ദേശീയ പാത അധികൃതർ ഇത് അവഗണിക്കുന്നത്.സെന്ററിന്റെ വടക്ക്, തെക്ക് ഭാഗങ്ങളിലാണ് കാനകൾക്ക് മുകളിലെ സ്ലാബുകൾ തകർന്നത്. സെന്ററിന്റെ വടക്കേ ഭാഗത്തെ സ്ലാബ് തകർന്ന് കന്പികൾ പുറത്തായിട്ട് ഒരു വർഷത്തിലേറെയായി. തിരക്കേറിയ നടപ്പാതയായിതിനാൽ കാൽനട യാത്രക്കാർ തകർന്ന സ്ലാബിന്റെ കന്പികൾക്കുള്ളിൽ കാൽ കുരുങ്ങി വീഴും. തെക്ക് ഭാഗത്ത് ഫെഡറൽ ബാങ്കിന്റെ മുന്‍പിലാണ് സ്ലാബ് തകർന്ന മറ്റൊരു സ്ഥലം. ആദ്യം ചെടിച്ചട്ടി വെച്ചും. ഇപ്പോൾ തകർന്ന സ്ലാബുകൾ കൂട്ടിവെച്ചു മാണിപ്പോൾ കാൽനടയാത്രക്കാർക്ക് അപകട മുന്നറിയിപ്പ് നൽകുന്നത്. വൈമാൾ മുതൽ എസ്.എൻ.ഡി.പി.എൽ.പി. സ്ക്കൂൾ വരെയുള്ള പാതയോരത്ത് കാൽനടയാത്ര പോലും തടസപ്പെടുത്തി വലിയ കാറുകൾ, ടിപ്പറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ…
Read Moreഫണ്ട് ലഭിച്ചില്ല, തൊഴിലുറപ്പ് പദ്ധതി സ്തംഭിച്ചു; ചാലക്കുടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിൽ
ചാലക്കുടി: 2016-17 വർഷം മുതൽ അംഗീകാരം ലഭിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വർക്കുകൾ ഫണ്ട് ലഭ്യമല്ലാത്തതിനാൽ ചാലക്കുടി നഗരസഭയിൽ സ്തംഭിച്ചു.നേരത്തെ അംഗീകാരം ലഭിച്ച പദ്ധതികൾക്ക് പുറമെ മഴക്കാലവുമായി ബന്ധപ്പെട്ട് നടത്തേണ്ട അടിയന്തര പ്രാധാന്യമുള്ള ശുചീകരണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ 36 വാർഡുകളിലേയും രണ്ടുവീതം ശുചീകരണ വർക്കുകളും നടത്തുന്നതിന് അംഗീകാരം ലഭിച്ചിരുന്നു. ഈ വർക്കുകളും പണമില്ലാത്തതിനാൽ നിർത്തിവച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ അനുവദിക്കുന്ന ഫണ്ട് മാസങ്ങളായി ലഭ്യമാകാത്ത സാഹചര്യത്തിലാണ് വർക്കുകൾ നിർത്തിവയ്ക്കേണ്ടിവന്നിരിക്കുന്നത്. സർക്കാർ ഫണ്ട് ലഭ്യമാക്കുന്നതുവരെ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് വർക്കുകൾ തുടരാം എന്ന നിർദേശം ലഭിച്ചുവെങ്കിലും ചാലക്കുടി നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് പദ്ധതി തുടരാൻ തയാറായിട്ടില്ല. കഴിഞ്ഞ കൗണ്‍സിൽ യോഗത്തിലും പ്രതിപക്ഷ അംഗങ്ങൾ തൊഴിലുറപ്പ് പദ്ധതി അടിയന്തരമായി തുടരുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരുവർഷം ചുരുങ്ങിയത് 100…
Read Moreഅവർ തർക്കിച്ചുകൊണ്ടേയിരിക്കുന്നു; തകർന്ന റോഡ് യാത്രക്കാർക്ക് ദുരിതമേകുമ്പോഴും അറ്റുകുറ്റപണിയുടെ പേരിൽ നഗരസഭയും പൊതുമരാമത്തുവകുപ്പും തമ്മിൽ തർക്കത്തിൽ
ഇരിങ്ങാലക്കുട: വെള്ളക്കെട്ടിൽ തകർന്ന റോഡ് യാത്രക്കാർക്ക് ദുരിതമേകുന്പോഴും അറ്റുകുറ്റപണിയുടെ പേരിൽ നഗരസഭയും പൊതുമരാമത്തുവകുപ്പും തമ്മിൽ ഇപ്പോഴും തർക്കത്തിലാണ്. ഏറെ തിരക്കുള്ള എകെപി ബസ് സ്റ്റാൻഡ് റോഡിൽ സണ്ണി സിൽക്സിനും നവരത്ന സൂപ്പർമാർക്കറ്റിനും മുന്നിലാണു വെള്ളം കെട്ടിനിന്ന് തകർന്നു കുഴിയായി മാറിയിരിക്കു ന്നത് . വർഷങ്ങൾക്കുമുന്‍പ് മെക്കാഡം ടാറിട്ട റോഡാണിത്. കുഴിയിൽവീണ് ഇരുചക്രവാഹനങ്ങളടക്കമുള്ളവ അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്. തിരക്കേറിയ റോഡിലെ ദുരവസ്ഥ പരിഹരിക്കാൻ നഗരസഭയോ പൊതുമരാമത്തുവകുപ്പോ ഇതുവരെയും തയാറായിട്ടില്ല. റോഡ് പൊതുമരാമത്തുവകുപ്പിന്റേതാണെന്നും അവരാണു അറ്റകുറ്റപണികൾ നടത്തേണ്ടതെന്നും നഗരസഭ പറയുന്നു. എന്നാൽ റോഡ് തങ്ങളുടേതല്ലെന്നും നഗരസഭയുടേതാണെന്നും പൊതുമരാമത്തുവകുപ്പും വാദിക്കുന്നു. മഴക്കാലമായതോടെ വാഹനങ്ങൾ കയറിയിറങ്ങി റോഡിന്റെ തകർച്ച കൂടുകയാണ്. ഇരുവശത്തുമുള്ള സ്ഥാപനങ്ങൾ കാന ഉയർത്തിക്കെട്ടിയതുമൂലം വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതാണ് റോഡിന്റെ തകർച്ചയ്ക്കു കാരണമെന്നു യാത്രക്കാർ ആരോപിക്കുന്നു.
Read Moreതൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിലൂടെയുള്ള യാത്ര കഠിനം; മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടങ്ങൾ പതിവാണെന്ന് യാത്രക്കാർ
സ്വന്തം ലേഖകൻ വടക്കാഞ്ചേരി: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ യാത്ര കഠിനം. തകർന്നു തരിപ്പണമായ ഈ റോഡിലൂടെ നിരവധി വാഹനങ്ങളാണ് പ്രതിദിനം അങ്ങോട്ടുമിങ്ങോട്ടു കടന്നുപോകുന്നത്.തൃശൂർ ജില്ല ആശുപത്രിയിൽ നിന്നും പാലക്കാട് ജില്ലയിൽ നിന്നും തൃശൂർ മെഡിക്കൽ കോളജിലേക്ക് അടിയന്തിരമായി എത്തിക്കേണ്ട രോഗികളെയും കൊണ്ട് വരുന്ന ആംബുലൻസുകൾക്ക് ഇതുവഴി പോകാൻ കഴിയാത്ത സ്ഥിതിയാണ്. വളരെ പതുക്കെ മാത്രമേ ഇതുവഴി പോകാൻ കഴിയുന്നുള്ളു. അനുവദിക്കപ്പെട്ട സ്പീഡിൽ പോലും വണ്ടികൾ ഓടിക്കാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു. അത്താണി മുതൽ വാഴക്കോട് വരെ റോഡ് തകർന്നിരിക്കുകയാണ്. ഇതിൽ കുറാഞ്ചേരി കഴിയുന്നതോടെ യാത്ര തീർത്തും ദുരിതമായിരിക്കുകയാണ്. ഇവിടെ ടാറിംഗിനുവേണ്ടി റോഡ് പണി തുടങ്ങിയിട്ടുണ്ടെങ്കിലും ഇനി മഴ കഴിയാതെ ഒന്നും നടക്കാത്ത സ്ഥിതിയാണ്. മിണാലൂർ പ്രദേശത്ത് ഒരു മാസം മുൻപ് ടാറിംഗ് പണികൾ പൂർത്തിയാക്കിയ റോഡും തകർന്നു. റോഡിനിരുവശത്തുമുള്ള തെരുവുവിളക്കുകൾ കത്താത്തത് മൂലം രാത്രിയിൽ അപകടങ്ങളും ഇടക്കിടെയുണ്ടാകാറുണ്ട്.…
Read Moreഇന്ധനവിലവർധന; വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകൾ സമരത്തിലേക്ക്
തൃശൂർ: ഇന്ധനവിലവർധനവിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർവീസ് നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള സമരമുറകൾ സ്വീകരിക്കാൻ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സെൻട്രൽ കമ്മിറ്റി യോഗം തീരുമാനിച്ചു. കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്കു കണ്സഷൻ പാസിനു പകരം സ്വകാര്യ ബസുകളിലെ അതേ സംവിധാനം ഏർപ്പെടുത്തണമെന്നും സ്റ്റേജ് കാര്യാജ് ബസുകളുടെ കാലാവധി 15 വർഷത്തിൽ നിന്ന് 20 വർഷമായി ഉയർത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ഫെഡറേഷൻ പ്രസിഡന്റ് എം.ബി. സത്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ലോറൻസ് ബാബു, ട്രഷറർ ഹംസ ഏരിക്കുന്നൻ, ഭാരവാഹികളായ ആന്‍േറാ ഫ്രാൻസീസ്, രാജ്കുമാർ കരുവാരത്തിൽ, വേലായുധൻ, സത്യൻ പാലക്കാട്, ചന്ദ്രബാബു, ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreപതിനാറുകാരിയെ പീഡിപ്പിച്ച സഹപാഠിക്കെതിരെ കേസ്; സ്കൂളിലെ ക്ലാസ് മുറിയിൽവ്വെച്ച് പീഡിച്ചെന്നാണ് പിതാവിന്റെ പരാതി
ചാലക്കുടി: പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചതിനു സഹപാഠിയായ വിദ്യാർഥിയുടെ പേരിൽ പോലീസ് കേസെടുത്തു. കറുകുറ്റിയിലുള്ള പെൺകുട്ടി കഴിഞ്ഞദിവസം കോനൂരിലുള്ള ബന്ധുവീട്ടിൽ വന്നതായിരുന്നു. വൈകുന്നേരം കുട്ടിയെ കാണാതായി. ഇതിനെതുടർന്ന് കുട്ടിയെ അന്വേഷിച്ചുകൊണ്ടിരിക്കെ രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. രാത്രി എവിടെയായിരുന്നുവെന്നു ബന്ധുക്കൾ ചോദിച്ചപ്പോഴാണ് കൊരട്ടിയിലെ ഒരു സ്കൂളിലെ ക്ലാസ് മുറിയിൽ സഹപാഠിയായ ഒരു വിദ്യാർഥിയോടൊപ്പം ആയിരുന്നെന്ന് അറിഞ്ഞത്. സഹപാഠി പീഡിപ്പിച്ചതായി പെൺകുട്ടി ബന്ധുക്കളോടു പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയെതുടർന്നാണ് കേസെടുത്തത്.
Read More