ചാലക്കുടി: പെരിങ്ങല്‍ക്കുത്ത് ഡാമിനു സമീപം കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശിനി ഗീത (40) യാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ കഴുത്തിൽ പരിക്കുണ്ട്. ഗീതയുടെ ഭര്‍ത്താവ് സുരേഷിനായി തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയാണ് യുവതിയെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതിനുശേഷം സുരേഷിനെ തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ കാട് കയറിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് പോലീസ്.
Read MoreCategory: Thrissur
ആനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ ഒരാള്‍ കൂടി പിടിയില്‍; ഒളിവിൽ കഴിയുന്നത് ഒമ്പതുപേർ
തൃശൂര്‍: ആനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ജോണി ആണ് പിടിയിലായത്. 14 പേര് ഉള്‍പ്പെട്ട കേസില്‍ ഇതുവരെ അഞ്ച് പേരെയാണ് പിടികൂടിയത്. കഴിഞ്ഞ 14നാണ് പന്നിക്ക് വച്ച വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞത്. ആരും അറിയാതെ ആനയെ കുഴിച്ചിടാന്‍ സ്ഥലമുടമയായ റോയ് പാലായില്‍നിന്ന് ഒരു സംഘത്തെ വിളിച്ച് വരുത്തുകയായിരുന്നു. ഈ സംഘത്തിലെ അംഗമാണ് ഇന്ന് അറസ്റ്റിലായ ജോണിയെന്ന് പോലീസ് പറഞ്ഞു. റോയിയാണ് കേസിലെ മുഖ്യപ്രതി. ഇയാളും സഹായിയായ ജോബിയും നേരത്തെ കീഴടങ്ങിയിരുന്നു. ഇതിനിടെ റോയ് അറിയാതെ ആനക്കൊമ്പ് വെട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിമറ്റം സ്വദേശി അഖില്‍, വിനയന് എന്നിവരാണ് പിടിയിലായത്.
Read Moreഐഎസ് ഭീകരവാദ പ്രവര്‍ത്തനം; പിടിയിലായ മലയാളി കേരളത്തിലെ ആരാധനാലയങ്ങൾക്കു നേരെആക്രമണം നടത്താന്‍ പദ്ധതിയിട്ടു
സ്വന്തം ലേഖകന്തൃശൂര്: ഐഎസ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ആഷിഫ് എന്ന മതിലകത്ത് കൊടയില് അഷ്റഫിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. രാജ്യത്ത് കേരളത്തിലടക്കം ആരാധനാലയങ്ങള്‍ക്കും സമുദായ നേതാക്കള്ക്കുംനേരേ ആക്രമണം നടത്താന്‍ പിടിയിലായ സംഘം പദ്ധതി ആസൂത്രണം ചെയ്തിരുന്നതായ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചു. സംസ്ഥാനത്തെ ചില സമുദായങ്ങളുടെ നേതാക്കളെ ആക്രമിക്കുന്നതിനും അതുവഴി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും ഭീകരത പടര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളെന്നു ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. ആഷിഫ് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റോടെ തീവ്രവാദികളുടെ ഈ പദ്ധതി തകര്‍ക്കാന്‍ സാധിച്ചതായി എന്‍ഐഎ ഔദ്യോഗിക വെബ്സൈറ്റില്‍ നല്കിയ കുറിപ്പില്‍ അറിയിച്ചു. കേരളം ആസ്ഥാനമായുള്ള ഐഎസ് മൊഡ്യൂള്‍ തകര്‍ക്കാന്‍ സാധിച്ചതായും എന്‍ഐഎ അവകാശപ്പെട്ടു. വിശദമായ അന്വേഷണം തുടരും.ആഷിഫിനെ തമിഴ്നാട്ടിലെ സത്യമംഗലത്തിനടുത്തുള്ള ഒളിത്താവളത്തില്‍നിന്നു പിടികൂടുമ്പോള്‍ എന്‍ഐഎക്ക്…
Read Moreവാഴക്കോട് ആനവേട്ട; റോയിയുടെ അയല്‍വാസിക്കായി തെരച്ചില്‍ ഊര്‍ജിതം; റോയിയുടെ മൊഴികള്‍ വിശ്വസിക്കാതെ വനംവകുപ്പ്
തൃശൂര്‍: കാട്ടാനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചിട്ട സംഭവത്തില്‍ സൂത്രധാരന്‍ അയല്‍വാസിയാണെന്ന മുഖ്യപ്രതിയും ഭൂവുടമയുമായ മണിയഞ്ചിറ റോയിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. സംഭവം പുറത്തറിഞ്ഞതോടെ അയല്‍വാസി ഒളിവിലാണ്. ഇയാളും പ്രതിപ്പട്ടികയിലുണ്ട്.സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും റോയി വനംവകുപ്പിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് വിശ്വസിച്ചിട്ടില്ല. കാട്ടാനയുടെ ജഡം കണ്ടെടുക്കുന്ന ഈ മാസം 14ന് താനും മറ്റൊരു സുഹൃത്തുമായി യാത്രയിലായിരുന്നുവെന്നാണ് റോയുടെ മൊഴി. ആനയെ കുഴിച്ചിട്ട സ്ഥലത്തിന്റെ ഉടമയെന്ന നിലയില്‍ അധികൃതരെ അറിയിക്കാതിരുന്നത് തെറ്റാണെന്നും റോയ് മൊഴി നല്കി. താനും സുഹൃത്തുക്കളുമായി എസ്റ്റേറ്റില്‍ ഒത്തുകൂടാറുണ്ട്. എന്നാല്‍ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ല. കേട്ടറിവ് മാത്രമാണുള്ളത്. കാട്ടാനയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അയല്‍വാസിയാണെന്നാണ് റോയിയുടെ ആരോപണം. എന്നാല്‍ മൊഴി മുഖവിലക്കെടുക്കാനാവാത്തതാണെന്നും മറുപടികള്‍ വൈരുധ്യമുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. ഒളിവിലായിരുന്ന ഭൂവുടമ റോയിയും സുഹൃത്ത്…
Read Moreമദ്യപിച്ചുണ്ടായ തർക്കം; കാട്ടാമ്പള്ളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി നിസാം ജില്ല വിട്ടു
മയ്യിൽ: ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി കണ്ണൂർ ജില്ല വിട്ടതായി പോലീസ്. കൊലപാതകത്തിന് ശേഷം പ്രതി എറണാകുളം, കോട്ടയം ജില്ലകളിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചു.ഈ ജില്ലകളിൽ പോലീസിന് നിർദേശം നല്‍കിയതായി കണ്ണൂർ എസിപി ടി.കെ. രത്നകുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. കാട്ടാമ്പള്ളിയിൽനിന്നു ബൈക്കിലാണ് നിസാം രക്ഷപ്പെട്ടത്.ചിറക്കൽ കീരിയാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ടി.പി. റിയാസാണ് (43) കുത്തേറ്റ് മരിച്ചത്. കാട്ടാമ്പള്ളി കൈരളി ബാറിൽ വ്യാഴം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ നിസാം റിയാസിനെ കുത്തുകയായിരുന്നുവെന്ന് മയ്യിൽ പോലീസ് പറഞ്ഞു. സംഘർഷത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയ്യിൽ എസ്എച്ച്ഒ ടി.പി.സുമേഷിനാണ് അന്വേഷണ ചുമതല.
Read Moreകൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടർക്ക് എറണാകുളത്തെ വിവിധ ബാങ്കുകളിലെ അക്കൗണ്ട്; 15 ലക്ഷത്തിന്റെ കണക്ക് അന്വേഷിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്
തൃശൂര്‍: കൈക്കൂലിക്കേസില്‍ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സര്‍ജനായ ഡോ. ഷെറി ഐസക്കിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് സംഘം ശേഖരിച്ചു. എറണാകുളത്തെ വിവിധ ബാങ്കുകളില്‍ ഇയാള്‍ക്കുള്ള അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഇതിന്റെ തുടരന്വേഷണം എറണാകുളത്തെ വിജിലന്‍സ് സ്പെഷല്‍ സെല്‍ നടത്തും. അതേസമയം, തൃശൂരിലെ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളതായി അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോ. ഷെറി ഐസക്കിന്റെ തൃശൂരിലെ വീട്ടില്‍നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 15 ലക്ഷത്തിലധികം രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. തുടർന്നു ഡോക്ടറെ സര്‍വീസില്‍നിന്നു സസ്പെൻഡ് ചെയ്തിരുന്നു. 25വരെ വിജിലന്‍സ് കോടതി ഡോക്ടറെ റിമാന്‍ഡു ചെയ്തിരിക്കുകയാണ്. ഡോക്ടറെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ നല്‍കുന്നില്ലെന്നും കൃത്യമായ തെളിവുകളോടെ പിടികൂടിയതിനാല്‍ ഇനി ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി സി.ജി. ജിംപോള്‍ പറഞ്ഞു. പിടിയിലായ സമയത്ത് ചോദ്യം…
Read Moreതൃശൂർ കല്ലൂരില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി;ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ
കല്ലൂര്‍(തൃശൂർ): ഉറങ്ങിക്കിടന്നിരുന്ന ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കല്ലൂര്‍ പാടംവഴിയില് കൂന്തിലി ബാബു (64) ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഗ്രേസിയെ (58) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രേസിയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിലും ശരീരമാസകലവും വെട്ടേറ്റ ഗ്രേസി വീടിന്റെ വാതില്‍ തുറന്ന് അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. സമീപവാസികള്‍ ചേര്‍ന്ന് ആംബുലന്‍സ് വിളിച്ചാണ് ഗ്രേസിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഗ്രേസി പുറത്തേക്ക് ഇറങ്ങി ഓടിയ സമയത്താണ് ബാബു വീടിനകത്ത് ആത്മഹത്യ ചെയ്തത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പുതുക്കാട് എസ്എച്ച്ഒ യു.എച്ച്.സുനില്‍ദാസ് അറിയിച്ചു.
Read Moreകൂത്താട്ടുകുളത്ത് അറവുതൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചനിലയിൽ; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കൂത്താട്ടുകുളം: പാലക്കുഴ കരിമ്പനയിൽ അറവ് തൊഴിലാളിയെ വീട്ടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കമാലി പാലക്കതടത്തിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശി ബിനു എന്നു വിളിക്കുന്ന രാധാകൃഷ്ണനാണ് ( 47) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി അർജുനെ കൂത്താട്ടുകുളം പോലീസ് തെങ്കാശിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇന്നു വെളുപ്പിന് നാലോടെയാണ് മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. അറവ് തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു കൊലപാതകമെന്ന് കരുതപ്പെടുന്നു. പുത്തൻകുരിശ് ഡിവൈഎസ്പി ടി.ബി.വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണ പുരോഗമിക്കുന്നത്.
Read Moreതാനൂര്‍ ബോട്ടപകടം; നിയമലംഘനം നടത്തിയത് മുതലാളിയുടെ അറിവോടെ; ബോട്ടുടമയ്ക്കു കുരുക്കു മുറുക്കി സാങ്ക്രിന്റെ മൊഴി
സ്വന്തം ലേഖകന്‍ കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് അപകടത്തിൽപ്പെട്ട ബോട്ടിന്റെ സ്രാങ്കായ ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി.ഇതോടെ താനൂര്‍ ബോട്ടപകടത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ ഒന്നുകൂടി വെളിച്ചത്തായി. അതിനിടെ താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ബോട്ടുടമയുടെ ഉന്നത ഉദ്യേഗസ്ഥ-രാഷ്ട്രീയ ബന്ധങ്ങളും പുറത്തുവന്നു.റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്.…
Read Moreനഗരത്തിലെ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് മുങ്ങി; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
തൃശൂര്‍ : നഗരത്തിൽ പോസ്റ്റോഫീസ് റോഡിലെ അല്‍ അമാന്‍ ലോഡ്ജില്‍ ഝാര്‍ഖണ്ഡ് സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള യുവാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ലോഡ്ജിൽ യുവതിയുടെ കൂടെയുണ്ടായിരുന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഝാര്‍ഖണ്ഡ് സ്വദേശിനി മുനിക കിഷ്കുവിനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ ബെസേജ ശാന്തയെ സംഭവം നടന്നശേഷം കാണാനില്ലായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കൊല നടത്തിയെന്ന് പോലീസിനോട് സമ്മതിച്ചതാണ് സൂചന.തലയണകൊണ്ട് മുഖത്തമര്‍ത്തി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്ന് പോലീസ് സൂചന നൽകി. യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു. പോലീസ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
Read More