തൃശൂര്‍: മലക്കപ്പാറയില്‍ പുലിക്കൂട്ടമിറങ്ങി. മലക്കപ്പാറ പോലീസ് സ്റ്റേഷനു സമീപമാണ് മൂന്നു പുലികള്‍ ഇറങ്ങി റോഡിലൂടെ വിലസുന്ന ത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലികള്‍ നടന്നു നീങ്ങുന്ന ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞത്. തേയിലത്തോട്ടത്തിനോടു ചേര്‍ന്നാണ് മലക്കപ്പാറ പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. സ്റ്റേഷന്റെ പിന്‍വശത്തുകൂടി ഒന്നിനു പുറ കെ ഒന്നായി മൂന്നു പുലികള്‍ കടന്നുപോകുന്ന ദൃശ്യമാണ് ലഭിച്ചിട്ടുള്ളത്. ജനവാസ കേന്ദ്രം കൂടിയാണിത്. നിരവധി തോട്ടം തൊഴിലാളികള്‍ ഈ ഭാഗത്ത് താമസിക്കുന്നുണ്ട്. പുലിശല്യം രൂക്ഷമായ ഭാഗം കൂടിയാ ണിത്. തൊഴിലാളികള്‍ ഇതെക്കുറിച്ച് നിരവധി പരാതികള്‍ നേരത്തെ തന്നെ പോലീസിലും മറ്റും നല്‍കിയിട്ടുണ്ട്. ചാലക്കൂടി-വാല്‍പ്പാറ റൂട്ടിലെ മലക്കപ്പാറയില്‍ പുലിക്കൂട്ടം ഇറങ്ങിയത് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ വീടിനു പുറത്തിറങ്ങാന്‍ ഭയക്കുക യാണ്.
Read MoreCategory: Thrissur
കംപാർട്ട് മാറികയറുന്നതിനിടെ തലശേരിയിൽ ട്രെയിനിനടിയിൽപ്പെട്ട് വീട്ടമ്മയുടെ കാൽപാദം അറ്റു; രക്ഷകരായി ആർപിഎഫ്
തലശേരി: ട്രെയിനിൽ കയറവേ ട്രാക്കിലേക്കു വീണ് ട്രെയിനിനടിയിൽപ്പെട്ട നാൽപ്പത്തിയേഴുകാരിയുടെ കാൽപാദം അറ്റു. പയ്യാവൂർ കരിപ്പാക്കൽ മിനി ജോസഫിന്റെ (47) ഇടതുകാലിന്റെ പാദമാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 7.35 ന് തലശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുർള എക്സ്പ്രസിൽ തിരൂരിലേക്ക് പോകാനാണ് മിനിയും കുടുംബവും തലശേരിയിൽനിന്നു ട്രെയിനിൽ കയറിയത്. ആദ്യം കയറിയ എസി കംപാർട്ടുമെന്റിൽനിന്നിറങ്ങി മറ്റൊരു കംപാർട്ട്മെന്റിലേക്ക് മാറിക്കയറുന്നതിനിടയിലാണ് മിനി ട്രെയിനടിയിൽപ്പെട്ടത്. ഉടൻ ആർപിഎഫ് മിനിയെ രക്ഷപ്പെടുത്തുകയായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോടേക്ക് മാറ്റി.
Read Moreഇന്ന് “സാമ്പിൾ പൂരം’… തേക്കിൻകാട് ഇന്നു രാത്രി വർണങ്ങളിൽ പൂത്തുലയും
തൃശൂര്‍: ഇന്നു രാവിലെ തിരുവമ്പാടിയുടേയും പാറമേക്കാവിന്റെയും ചമയപ്പുരകള്‍ തുറക്കും. സന്ധ്യയ്ക്ക് മൂന്നു പന്തലുകളിലും ലൈറ്റിടും. അതുകഴിഞ്ഞ് അല്പം കഴിഞ്ഞാല്‍ സാമ്പിള്‍ വെടിക്കെട്ടില്‍ തൃശൂരിന്റെ ആകാശം പൂത്തുലയും. സാമ്പിള്‍ വെടിക്കെട്ടിനായി തേക്കിന്‍കാട് മൈതാനിയില്‍ കുഴികള്‍ കുഴിച്ചുതുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി വൈകീട്ട് തിമര്‍ത്തു പെയ്യുന്ന മഴ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും മഴ ചതിക്കില്ലെന്ന വിശ്വാസത്തോടെ പണികളുമായി മുന്നോട്ടുപോവുകയാണ് ഇരു ദേവസ്വങ്ങളും. സാമ്പിളിനുള്ള വെടിക്കോപ്പുകള്‍ തേക്കിന്‍കാട് മൈതാനിയില്‍ മാഗസിനില്‍ എത്തിച്ചുതുടങ്ങി.ഇന്നു രാത്രി ഏഴിന് തിരുവമ്പാടിയാണ് സാമ്പിളിന് ആദ്യം തീകൊളുത്തുക. സാമ്പിള്‍ വെടിക്കെട്ട് കാണാനും സ്വരാജ് റൗണ്ടില്‍ ആളുകളെ നിയന്ത്രിക്കും. പാറമേക്കാവ് വിഭാഗത്തിനു കുറച്ച് ഇളവുകള്‍ നല്കി കുറുപ്പം റോഡ് ഭാഗത്ത് ആളുകളെ റോഡിലേക്കു കയറ്റി നിര്‍ത്തുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നു നിയമാനുസൃത അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കൂവെന്നു സിറ്റി പോലീസ് അറിയിച്ചു. സാമ്പിൾ വെടിക്കെട്ട്…
Read Moreആർപ്പും ആരവങ്ങളുമായി തൃശൂർ പൂരത്തിനു കൊടിയേറി; ഏഴാം നാൾ പൂരങ്ങളുടെ പൂരം
സ്വന്തം ലേഖകൻതൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിനു കൊടിയേറി. ഇന്നേക്ക് ഏഴാം നാൾ പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. ഇനി തൃശൂർകാർക്കു കാണാനും പറയാനും ചോദിക്കാനും ചിന്തിക്കാനും പൂരക്കാഴ്ചകളും പൂര വിശേഷങ്ങളും മാത്രം. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30നും പന്ത്രണ്ടിനുമിടയിലാണു പൂരം കൊടിയേറിയത്. പാരമ്പര്യ അവകാശികളായ താഴത്തുംപുറത്തല്‍ സുന്ദരന്‍, സുഷിത് എന്നിവര്‍ ഭൂമിപൂജ നടത്തിയ ശേഷം ശ്രീകോവിലില്‍നിന്നു പൂജിച്ച കൊടിക്കൂറ എടുത്തുകൊണ്ടുവന്നു കൊടിമരത്തില്‍ കെട്ടി, ദേശക്കാരും ക്ഷേത്രം ഭാരവാഹികളുമെല്ലാം ചേര്‍ന്ന് ഉയർത്തിയതോടെയാണ് തിരുവമ്പാടിയില്‍ പൂരം കൊടിയേറിയത്. പാറമേക്കാവ് ക്ഷേത്രത്തിലും ഇത്തവണ 11.30നും പന്ത്രണ്ടിനുമിടയിലാണ് പൂരം കൊടിയേറ്റ് നടന്നത്. വലിയ പാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തി ദേശക്കാര്‍ ആർപ്പും ആരവങ്ങളുമായി കൊടി ഉയർത്തിയോടെ പാറമേക്കാവിലും പൂരം കൊടിയേറി.രണ്ടു ഘടകക്ഷേത്രങ്ങളിൽ രാവിലെ പൂരം കൊടിയേറി. ആറ് ഘടക ക്ഷേത്രങ്ങളിൽ വൈകീട്ടാണ് കൊടിയേറ്റ്. വെള്ളിയാഴ്ച തിരുവമ്പാടിയുടെയും പാറമേക്കാവിന്റെ്യും ചമയപ്രദര്‍ശനങ്ങള്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലും…
Read Moreആരോഗ്യം മെച്ചപ്പെട്ടു, നെയ്യാറിലെ വൈഗ ഇനി തൃശൂരിന്റെ അതിഥി
കാട്ടാക്കട: നെയ്യാർ ഡാമിലെ സിംഹ സഫാരി പാർക്കിൽ പാർപ്പിച്ചിരുന്ന വൈഗ എന്ന കടുവ ഇനി തൃശൂരിന്റെ അതിഥി. ഇന്നലെ രാത്രി 10 ന് വൈഗ എന്ന പെൺ കടുവയെ തൃശൂരിലേക്ക് കൊണ്ടു പോയി. തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് കടുവയെ എത്തിച്ചിരിക്കുന്നത്. ഇവിടുത്തെ ആദ്യ അതിഥി കൂടിയാണ് വൈഗ. ദുർഗ എന്ന മറ്റൊരു കടുവയെ താമസിയാതെ തന്നെ ഇവിടെ നിന്നും തൃശൂരിലേക്ക് തന്നെ കൊണ്ടു പോകും. ഇന്നലെ രാത്രി പത്തുമണിക്കാണ് വൈഗയെ കൊണ്ടുപോകാൻ ശ്രമം തുടങ്ങിയത്. കടുവയെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കൂടുകൾ ഇവിടെ എത്തിച്ചിരുന്നു. ഈ കൂട്ടിലാണ് കടുവയെ കൊണ്ടു പോയത്. വനം ജീവനക്കാരും വെറ്ററിനറി ഡോക്ടറും ഉൾപ്പടെയുള്ള സംഘമാണ് കടുവയെ അനുഗമിച്ചത്. വയനാട് ജില്ലയിലെ ഇരുളത്ത് ജനവാസ കേന്ദ്രത്തിലെത്തിയായിരുന്നു വൈഗ എന്ന പേരിൽ അറിയപ്പെടുന്ന കടുവ ഭീതി പടർത്തിയത്. ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാൽ സിംഹ…
Read Moreതൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; വെടിമരുന്ന് പുരയായ മാഗസിനോട് ചേർന്ന് നിർമിച്ച ഷെഡ് പൊളിക്കണമെന്ന് ഭരണകൂടം
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിനെ പ്രതിസന്ധിയിലാക്കി പെസോയുടെയും ജില്ലാ ഭരണകൂടത്തിന്റെയും പുതിയ നിർദേശം. വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്തെ വെടിമരുന്ന് പുരയായ മാഗസിനോട് ചേർന്ന് നിർമിച്ച താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് പെസോയുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം ദേവസ്വങ്ങൾക്ക് കത്ത് നൽകി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊളിക്കാൻ നിർദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു.എന്നാൽ തൃശൂർ പൂരത്തിന് വർഷങ്ങളായി തന്നെ മാഗസീനോട് ചേർന്ന് താത്കാലിക ഷെഡും ഉണ്ട്. വെടികെട്ട് തൊഴിലാളികളുടെ വസ്ത്രങ്ങൾ, കുടിവെള്ളം, തൊഴിൽ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനായാണ് ഇത് കെട്ടിയിട്ടുള്ളത്. മാഗസീനിൽ വെടിക്കെട്ട് സമയത്ത് മാത്രമേ കരിമരുന്ന് എത്തിക്കുകയുള്ളൂവെന്നിരിക്കെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത് മനപൂർവം പ്രതിസന്ധിയുണ്ടാക്കുകയാണെന്ന ആക്ഷേപമാണ് ദേവസ്വങ്ങൾക്കുള്ളത്. : തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പുതിയ പ്രശ്നങ്ങളിൽ വിശദീകരണവുമായി ജില്ലാ ഭരണകൂടം. തേക്കിൻകാട് മൈതാനത്തെ വെടിക്കെട്ട് പുരകൾക്ക് സമീപമുള്ള ഷെഡുകൾ പൊളിക്കണം എന്ന് പെസൊയും. ജില്ലാ ഭരണകൂടവും…
Read Moreകണ്ടു പഠിക്കണം…! സീബ്രാ ലൈനിൽ കൂടി റോഡ് മുറിച്ചു കടക്കുന്ന തെരുവുനായ; ദൃശ്യം വൈറലാക്കി സോഷ്യൽ മീഡിയ
തൃശൂർ : സീബ്രാ ലൈനിൽ കൂടി റോഡ് മുറിച്ചു കടക്കുന്ന തെരുവുനായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അപകടങ്ങൾ നിത്യവും നടക്കുന്ന കോലഴി സെന്ററിൽനിന്നാണ് ഈ കാഴ്ച സോഷ്യൽ മീഡിയയിൽഹിറ്റായി മാറിയത്. തിങ്കളാഴ്ച രാവിലെ 11 ഓടെ ഇവിടുത്തെ ഓട്ടോ ഡ്രൈവർ ജോമോൻ അത്തേക്കാട് മൊബെലിൽ പകർത്തിയ വീഡിയോ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. വാഹനങ്ങൾ വരാത്ത സമയം നോക്കി സുക്ഷ്മതയോടെ സിബ്രാലൈനിലുടെ റോഡ് ക്രോസ് ചെയ്യുന്ന തെരുവ് നായയുടെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്. തിരക്കേറിയ സംസ്ഥാന പാതയിൽ കോലഴി സെന്ററിൽ അപകടങ്ങൾ പതിവാണ്. മാഞ്ഞു പോയ സീബ്രാ സീബ്രാലൈൻ കഴിഞ്ഞ ദിവസമാണ് വീണ്ടും വരച്ചത്.
Read Moreഎലത്തൂർ ട്രെയിൻ തീവയ്പ് കേസ്; വിവരം നല്കിയ വ്യക്തിയെ അന്വേഷിച്ച് രണ്ടുപേർ; അന്വേഷണം ആരംഭിച്ചു പോലീസ്
ഷൊർണൂർ: എലത്തൂർ ട്രെയിൻ തീവച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയെക്കുറിച്ച് വിവരം നല്കിയ ഷൊർണൂരിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ സുഹൃത്തിനെ അന്വേഷിച്ച് രണ്ടംഗ സംഘം എത്തിയതായി സംശയം. ഇതു സംബന്ധിച്ച് ഇയാൾ പോലീസിൽ പരാതി നൽകി. തീവയ്പ് കേസിൽ പ്രതിയായ ഷാറൂഖ് സെയ്ഫി ഷൊർണൂരിൽനിന്നു പെട്രോൾ വാങ്ങാൻ പോയ ഓട്ടോറിക്ഷ ഡ്രൈവറും സുഹൃത്തും വിവരങ്ങൾ പോലീസിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡ്രൈവറുടെ സുഹൃത്തിന്റെ ബൈക്കിനെ പിന്തുടർന്ന് രാത്രി 11 ഓടെ ഒരു സംഘം എത്തിയതായാണ് സംശയം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഉറക്കത്തില്‍ നിന്ന് വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ വൈകി! മദ്യലഹരിയില്‍ മകന് അച്ഛനെ അടിച്ചുകൊന്നു
തൃശൂര്‍ കോടന്നൂരില്‍ മദ്യലഹരിയിലായിരുന്ന മകന്റെ മര്‍ദനമേറ്റ് അച്ഛന് കൊല്ലപ്പെട്ടു. കോടന്നൂര്‍ സ്വദേശി ജോയ് (60) ആണ് മരിച്ചത്. മകന് റിജോയെ ചേര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. മകന് മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകനെ ഉറക്കത്തില്‍ നിന്ന് വിളിച്ച് എണീപ്പിക്കാന്‍ വൈകിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കത്തിനിടെ ജോയിയുടെ തല നിലത്തിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു. അബോധാവസ്ഥയിലായ ജോയിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി എട്ട് മണിയോട് കൂടിയാണ് സംഭവം. റിജോയെ ചേര്‍പ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
Read Moreഡോക്ടറേ… ഡോക്ടറേ…! ഏറെ നേരം നിലയുറപ്പിച്ചിട്ടും ഡോക്ടര്‍ വന്നില്ല; ഹെല്‍ത്ത് സെന്ററില്‍ കയറി കാട്ടാനകള്‍
ചാലക്കുടി: അതിരപ്പിള്ളി ഹെൽത്ത് സെന്ററിലേക്ക് കാട്ടാനകൾ കയറി. ഇന്നലെ രാവിലെ ഏഴോടെയാണ് രണ്ട് കാട്ടാനകൾ ഹെൽത്ത് സെന്ററിലേക്ക് എത്തിയത്. ജീവനക്കാരും രോഗികളും ഹെൽത്ത് സെന്ററിൽ എത്തി യിരുന്നില്ല. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച കാട്ടാനകൾ മാവിൻ നിന്നും വീണ മാങ്ങകൾ ഭക്ഷിച്ചു കൊണ്ടിരിക്കയായിരുന്നു. ആക്രമണം ഒന്നും ഉണ്ടാക്കിയില്ല. നാട്ടുകാരും വനപാലകരും ചേർന്ന് ബഹളം വച്ചാണു കാട്ടാനകളെ ഹെൽത്ത് സെന്ററിൽ നിന്ന് പുറത്താക്കിയത്. അതിരപ്പിള്ളി റോഡിൽ പലയിടത്തും പകൽ സമയത്ത് പോലും കാട്ടാന കൾ റോഡ് മുറിഞ്ഞു കടന്നുപോ കുന്നതു കാണാം.
Read More