കാടും മേടും കോളും കണ്ടലും കാണാം… അവധിക്കാലം അടിച്ചുപൊളിക്കാൻ വൈവിധ്യമാർന്ന ടൂറിസം പാക്കേജുമായി ടൂറിസം വകുപ്പ്

സ്വന്തം ലേഖകൻ തൃശൂർ: അവധിക്കാല വിനോദസഞ്ചാര യാത്രകളുമായി ടൂറിസം വകുപ്പിന്‍റെ ടൂർ പാക്കേജുകളൊരുങ്ങി. കാടും മേടും കോളും കണ്ടലും കണ്ട് അവധിക്കാലം അടിച്ചുപൊളിക്കാൻ വൈവിധ്യമാർന്ന പാക്കേജുകളാണ് ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ളത്. ജംഗിൾ സഫാരി കേരളത്തിലെ ഏറ്റവും മനോഹരമായ വനപാതയിൽ കൂടിയുള്ള 90 കി.മീ നീളുന്ന മലക്കപ്പാറ ജംഗിൾ സഫാരിയാണ് ഇതിൽ പ്രധാനം. തുന്പൂർമുഴി ഡാം, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പെരിങ്ങൽകുത്ത്, ഷോളയാർ, ആനക്കയം, മലക്കപ്പാറ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങളും വന്യമൃഗങ്ങളെയും നേരിട്ട് കാണുന്ന വിധമാണ് ജംഗിൾ സഫാരി. രാവിലെ എട്ടിന് ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി എട്ടിന് തിരിച്ചെത്തും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണം, പ്രവേശനപാസുകൾ, ശീതീകരിച്ച വാഹനത്തിൽ ഗൈഡിന്‍റെ സേവനം എന്നിവയെല്ലാമടക്കം ഒരാൾക്ക് ആയിരം രൂപയാണ് നിരക്ക്.താത്പര്യമുള്ളവർ തുന്പൂർമൂഴി ഡിഎംസിയുമായി 0480 -2769888 എന്ന നന്പറിൽ ബന്ധപ്പെടണം.…

Read More

വർഷം തോറും ചൂടു കൂടുന്നു; ഇന്ത്യയിൽ വർഷം തോറും 0.6 ഡിഗ്രി ചൂടു കൂടിക്കൊണ്ടിരിക്കുകയാണെന്ന് ; ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ഇന്ത്യയിൽ വർഷം തോറും 0.6 ഡിഗ്രി ചൂടു കൂടിക്കൊണ്ടിരിക്കുകയാണെന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐ.എം.ഡി) എൻ.ടി. നിയാസ് പറഞ്ഞു. 1850 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏററവും കൂടുതൽ ചൂടു രേഖപ്പെടുത്തിയത് 2016 ലാണെന്നു കാണാം. 2017 ലെ ചൂട് തൊട്ടുതാഴെയാണ്. ഭൂമുഖത്ത് ഇതുവരെ രേഖപ്പെടുത്തിയ കൂടിയ ചൂട് 56.7 ഡിഗ്രിയാണ്. ചൂടിനെ നേരിടാൻ എന്ന വിഷയത്തെക്കുറിച്ച് കില സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാലയിൽ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും തീവ്ര താപത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൂടു കൂടുന്നതു കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്നു. അന്തരീക്ഷത്തിൽ കാർബണ്‍ ഡൈഓക്സൈഡിന്‍റെ അളവു കൂടുന്പോഴാണ് ചൂടു കൂടുന്നതും. തീവ്രതാപം മൂലം കൃഷിക്കുണ്ടാകുന്ന നാശങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര നടപടികളെക്കുറിച്ചും തമിഴ്നാട് കാർഷിക സർവകലാശാലയിലെ ഡോ.ഗീതാലക്ഷ്മി വിശദീകരിച്ചു. ചൂടേറുന്ന നഗരങ്ങളെ പറ്റി ന്യൂഡൽഹിയിലെ ഡോ.ജി.ഭട്ടും കാർഷികമേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് അജിത് രാധാകൃഷ്ണനും മൃഗസംരക്ഷണത്തെക്കുറിച്ച് ബാംഗളൂരുവിലെ നാഷണൽ ഡയറി റിസർച്ച്…

Read More

ഗുരുവായൂരിലെ നെയ്‌വിളക്ക് വഴിപാട്; പ്രത്യേക ദർശനസൗകര്യവും  പ്രസാദ കിറ്റും നാളെ മുതൽ

ഗുരുവായൂർ: ആയിരം രൂപയ്ക്ക് നെയ്‌വിളക്ക് വഴിപാടു ശീട്ടാക്കുന്നവർക്ക് പ്രത്യേക ദർശന സൗകര്യവും പ്രസാദകിറ്റും നൽകാൻ ഭരണസമിതി തീരുമാനിച്ചു.നാളെ മുതൽ ഈ സംവിധാനം നിലവിൽവരും. നെയ്‌വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്ക് വരി നിൽക്കാതെ കൊടിമരത്തിനു മുന്നിലൂടെ ദർശനസൗകര്യം ഒരുക്കും. ദർശനത്തിനുശേഷം ഗോപുരത്തിൽനിന്ന് പ്രസാദ കിറ്റും നൽകും. നിലവിൽ 4500 രൂപക്ക് നെയ്‌വിളക്ക് ശീട്ടാക്കിയാൽ അഞ്ചുപേർക്ക് ദർശനസൗകര്യം നൽകുന്ന രീതിക്കു പുറമെയാണിത്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ദർശനസൗകര്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭരണസമിതി ഇക്കാര്യം തീരുമാനിച്ചത്. നിലവിൽ നാലും അഞ്ചും മണിക്കൂർ വരിനിന്നാലാണ് ദർശനം നടത്താനാവുക. ഇതു മുതലെടുത്ത് ചിലർ ഭക്തരിൽനിന്ന് വൻ തുക ഈടാക്കി ദർശനത്തിന് സൗകര്യം ഒരുക്കുന്നുണ്്. ഇത്തരം ചൂഷണം അവസാനിപ്പിക്കുന്നതിനും പുതിയ തീരുമാനം വഴി സാധിക്കുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉദയാസ്തമന പൂജ കൂടുതൽ ഭക്തർക്ക് നടത്താൻ കഴിയുന്നതുപോലെ ക്രമീകരിക്കുന്ന വിഷയം അടുത്ത ഭരണസമിതി യോഗത്തിൽ തീരുമാനിക്കും.…

Read More

ഫിസിക്കൽ സയൻസ് ടീച്ചർ തസ്തിക: കന്പ്യൂട്ടർ സയൻസ് പഠിച്ചവരെ  പരിഗണിക്കുന്നത് പരിശോധിക്കും: മന്ത്രി

ചേലക്കര: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയിലെയ്ക്ക് ഫിസിക്സ്, കെമിസ്ട്രി വിഷയത്തോടൊപ്പം കന്പ്യൂട്ടർ സയൻസ് സബ്സിഡിയറിയായി പഠിച്ചവരെ പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. യു.ആർ. പ്രദീപ് എംഎൽഎ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് യുണിവേഴ്സിറ്റികളിൽ ബിഎസ്‌സി ഫിസിക്സ് , കെമിസ്ട്രി യോടൊപ്പം കന്പ്യൂട്ടർ ആപ്ലിക്കേഷൻ സബ്സിഡിയറി സബ്ജക്ട് പഠിച്ച് ഡിഗ്രി കരസ്ഥമാക്കിയവർക്ക് ഹൈസ്കൂൾ ഫിസിക്കൽ സയൻസ് ടീച്ചർ തസ്തികയ്ക്ക് പിഎസ്സി മുഖേന അപേക്ഷിക്കാൻ കഴിയുന്നില്ല എന്നും, പി.എസ്.സി യുടെ യോഗ്യത എന്നും, അതിന് മാറ്റം വരുത്തി സബ്സിഡിയറിയായി പഠിച്ചവരെയും യോഗ്യരായി കണക്കാക്കി നിയമിക്കണമെന്നുംഎം.എൽ.എ ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക് ഡിജിറ്റൽ സൗകര്യത്തിലേക്ക് മാറുന്ന ഈ അവസരത്തിൽ കന്പ്യൂട്ടർ ആപ്ലിക്കേഷൻ സബ്സിഡിയറിയായി പഠിച്ചു വരുന്ന ടീച്ചർമാർ വിദ്യഭ്യാസ മേഖലയ്ക്ക് മൊത്തത്തിൽ ഗുണം ചെയ്യുമെന്നും എം.എൽ.എ സബ്മിഷനിലൂടെ പറഞ്ഞു.  

Read More

ആയിരം രൂപയ്ക്ക് നെയ്‌വിളക്ക് വഴിപാട്; സ്പെഷൽ ദർശനം അനുവദിക്കും; ഉദയാസ്തമന പൂജയുടെ കാര്യത്തിലും തീരുമാനം ഇന്ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരം രൂപക്ക് നെയ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവർക്ക് സ്പെഷൽ ദർശനം അനുവദിക്കുന്നതു ദേവസ്വം ഭരണസമിതി തത്വത്തിൽ അംഗീകരിച്ചു. ഇന്നു ചേരുന്ന ഭരണ സമിതി തീരുമാനം പ്രഖ്യാപിക്കും. നിലവിൽ 4500 രൂപയ്ക്ക് നെയ് വിളക്ക് ശീട്ടാക്കിയാൽ അഞ്ചുപേർക്കു സ്പെഷൽ ദർശനം അനുവദിച്ചിരുന്നു. ഒന്നോ രണ്ടോ ആൾക്കാർ മാത്രമായി വരുന്നവർക്കു വരിനിൽക്കാതെ ദർശനം നടത്താൻ പുതിയ സംവിധാനം ഉപകരിക്കും. ദർശനത്തിന്‍റെ പേരിൽ ഭക്തരെ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കാനും സാധിക്കുമെന്നാണ് ഭരണസമിതിയുടെ വിലയിരുത്തൽ. തിരക്കുള്ള ദിവസങ്ങളിൽ നാലും അഞ്ചും മണിക്കൂർ വരിനിന്നാലാണ് ദർശനം നടത്താനാവുക. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ 1000 രൂപയ്ക്ക് നെയ് വിളക്ക് ശീട്ടാക്കുന്നവർക്കു ദർശനം എളുപ്പത്തിൽ നടത്താനാകും. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉദയാസ്തമന പൂജ കൂടുതൽ ഭക്തർക്കു നടത്താൻ കഴിയുന്നതുപോലെ ക്രമീകരിക്കുന്ന വിഷയത്തിലും ഇന്നു ചേരുന്ന ഭരണസമിതി തീരുമാനിക്കും. നിലവിൽ ഉദയാസ്തമന പൂജയുടെ ബുക്കിംഗ്…

Read More

ചെറുവത്താനിയിലെ നായാടി കുടുംബങ്ങൾ പുതിയ വീടുകളിലേക്ക്; മന്ത്രി എ.സി.മൊയ്തീന്‍റെ അഭ്യർഥനയെ തുടർന്ന് ജ്യോതി ലബോറട്ടറീസാണ് വീട്  നിർമിച്ചു നൽകിയത്

കുന്നംകുളം:തകർന്ന കൂരകളിൽ താമസിച്ചിരുന്ന കുന്നംകുളം നഗരസഭ പരിധിയിലെ ചെറുവത്താനി നായാടി കോളനിയിലെ ആറ് കുടുംബങ്ങൾക്ക് വീടൊരുങ്ങി. മന്ത്രി എ.സി.മൊയ്തീന്‍റെ അഭ്യർഥനയെ തുടർന്ന് ജ്യോതി ലബോറട്ടറീസ് നിർമിച്ചു നൽകിയ വീടുകളുടെ സമർപ്പണം ശനിയാഴ്ച രാവിലെ 11.30ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. പി.കെ.ബിജു എംപി അധ്യക്ഷനാകും. ചെറുവത്താനി നായാടി കോളനിയിലെ പത്ത് സെന്‍റ് സ്ഥലത്താണ് 400 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ആറ് പുതിയ വീടുകൾ ഒരുക്കിയത്. ഹാൾ, ബെഡ്റൂം, അടുക്കള, വരാന്ത എന്നിവ ഉൾപ്പെടുത്തിയുള്ള വീടുകളുടെ നിർമാണം മൂന്നു മാസം കൊണ്ടാണ് ഉജാല പൂർത്തിയാക്കിയത്. കിടപ്പാടമില്ലാതെയും ശുചിമുറി സൗകര്യങ്ങൾ ഇല്ലാതെയും കഴിഞ്ഞിരുന്ന ഇവരുടെ ദുരിതം അറിഞ്ഞ ഉജാല കന്പനി ചെയർമാൻ എം.പി.രാമചന്ദ്രൻ വീടുകളുടെ നിർമാണം ഏറ്റെടുക്കുകയായിരുന്നു. നായാടി കോളനി കുടുംബങ്ങളുടെ ശ്മശാനം, കാവ് എന്നിവ നിലനിർത്തിയാണ് പുതിയ വീടുകൾ ക്രമീകരിച്ചിരിക്കുന്നത്.

Read More

കോൾ കർഷകർക്കു പ്രഖ്യാപനം മാത്രം;  കൃഷിയിറക്കാതെ മാറി നിൽക്കാൻ കർഷകർ; കർഷക ഭാരവാഹികളുടെ യോഗം ഏഴിന്

തൃശൂർ: കോൾ കർഷകർ നേരിടുന്ന പൊതു വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥ മേധാവികൾക്കും നിവേദനം നൽകിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിൽ അടുത്ത വർഷത്തെ കൃഷി ഇറക്കണോ എന്നു തീരുമാനിക്കാൻ കോൾ കർഷകരുടെ ജനറൽ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുടെ യോഗവും ചേരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഉല്പാദനക്കുറവ്, അധികമായ ചെലവ്, നെല്ലിന്‍റെ സംഭരണവില വർധിപ്പിക്കാത്തത്, മില്ലുടമകളുടെ ചൂഷണം എന്നിവ സംബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രണ്ടുതവണ യോഗം വിളിച്ചിരുന്നു. മില്ലുടമ പ്രതിനിധികളും, കർഷക പ്രതിനിധികൾ, സപ്ലൈകോ മേധാവികൾ എന്നിവരും ഒന്നിച്ചു ചർച്ച ചെയ്തെങ്കിലും മില്ലുടമകളുടെ പിടിവാശിമൂലം സർക്കാർ തീരുമാനത്തിനു വിടുകയായിരുന്നു. ഇപ്പോൾ നെല്ലു സംഭരണം നടക്കുന്നുണ്ടെങ്കിലും ഹാൻഡ്‌ലിങ്ങ് ചാർജ് നൽകുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കാൻ വൈകുന്ന സാഹചര്യത്തിലാണ് ജില്ലാ കോൾ കർഷക സംഘം ജനറൽ കൗണ്‍സിലും പടവു കമ്മിറ്റി ഭാരവാഹികളുടെയും സംയുക്ത യോഗം ചേരുന്നത്. ഏഴിന് രാവിലെ…

Read More

തൃശൂർ ജില്ലാ സഹകരണ ബാങ്കിൽ വായ്പാ കുടിശിക 423 കോടി; ഇല്ലാത്ത കമ്പനികളുടെ പേരിലും ഭൂമിക്കച്ചവടത്തിനും വഴിവിട്ട വായ്പ

സ്വന്തം ലേഖകൻ തൃശൂർ: രജിസ്റ്റർ ചെയ്യാത്ത കന്പനികളുടെ പേരിലും ഭൂമിക്കച്ചവടത്തിനും വഴിവിട്ട വായ്പ നൽകി തൃശൂർ ജില്ലാ സഹകരണ ബാങ്കിൽ 423 കോടിയിലേറെ വായ്പാ കുടിശിക ക്രമക്കേട്. മുൻ ഭരണസമിതിയുടെ കാലത്തെ വായ്പാ ക്രമക്കേടുകളാണു കണ്ടെത്തിയിരിക്കുന്നത്. പത്തുകോടി രൂപയിലേറെ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത അറുപതിലേറെ ഇടപാടുകാരുണ്ട്. ഭൂമിവാങ്ങാൻ നിയമവിരുദ്ധമായി വായ്പ നൽകി കുടിശിക വരുത്തിയവർക്ക് അതേ പണയഭൂമിയുടെ ഈടിൽ വീണ്ടും പലതവണ വായ്പനൽകിയതായും കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് അടക്കം പല ദേശസാത്കൃത ബാങ്കുകളിലുമുള്ള വായ്പാ തട്ടിപ്പുകൾ സംബന്ധിച്ച് അന്വേഷണം ചൂടുപിടിച്ചിരിക്കേയാണ് ജില്ലാ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ബാങ്ക് ഭരണസമിതി യുഡിഎഫ് ഭരിച്ചിരുന്ന 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിലാണു ക്രമക്കേട്. വായ്പാ കുടിശിക തിരിച്ചടക്കാത്ത അറുപതിലേറെ വൻകിട വായ്പക്കാരിൽ ഏറെയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരും ബിൽഡേഴ്സുമാണ്. കറൻസി നിരോധനത്തോടെ സ്ഥലക്കച്ചവടവും നിർമാണമേഖലയും തകർന്നതാണ്…

Read More

അധികൃതരുടെ അനാസ്ഥ; പണിപൂർത്തിയായിട്ടും തുറന്നുകൊടുക്കുന്നില്ല; മെഡിക്കൽ കോളജിൽ വാർഡ് തുരുമ്പെടുക്കുന്നു

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൾട്ടി ഡിസിപ്ലിനിറി ഐസിയുവിനു സമീപത്തെ വാർഡ് അധികൃതരുടെ അനാസ്ഥ മൂലം തുരുന്പെടുത്ത് നശിക്കുന്നു. പണിപൂർത്തിയായിട്ടും തുറന്നുകൊടുക്കാത്ത വാർഡാണ് തുരുന്പെടുക്കുന്നത്. 2015ൽ 14.97 കോടി രൂപ ചെലവഴിച്ച് ആയി രണ്ട് ഐസി യൂണിറ്റുകൾ ആശുപത്രിയിൽ തുറന്നിരുന്നു. ഐസിയുവിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ഇതോടനുബന്ധിച്ച് മറ്റൊരു വാർഡ് നിർമിച്ചത്. തീവ്രപരിചരണ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അൽപം രോഗശമനം ഉണ്ടായാൽ ഇവരെ ഇത്തരം വാർഡിലേക്ക് മാറ്റി അടിയന്തര പ്രാധാന്യമുള്ള മറ്റു രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കാം എന്നതായിരുന്നു ലക്ഷ്യം. ലക്ഷങ്ങൾ ചെലവഴിച്ചായിരുന്നു വാർഡ് നിർമാണം. എന്നാൽ പണി പൂർത്തിയായി മൂന്നു വർഷം പിന്നിട്ടിട്ടും വാർഡ് തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സ്ഥല സൗകര്യവും ആവശ്യമായ ഉപകരണങ്ങളും ഉണ്ടായിട്ടും ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് വാർഡ് തുറക്കാതിരിക്കുന്നത്. ആധുനിക സൗകര്യമുള്ള 30 കട്ടിലും ബെഡുകളും ട്രോളികളും മറ്റു ഫർണിച്ചറുകളുമടക്കം നശിച്ചുപോകുന്ന…

Read More

ജലക്ഷാമം പരിഹരിക്കുന്നതിനായി അരകോടി ചെലവഴിച്ച് ദിവസങ്ങൾക്കുമുമ്പ് സ്ഥാപിച്ച റെഗുലേറ്റർ ഷട്ടറുകളിൽ ചോർച്ച

പുതുക്കാട്: നെന്മണിക്കര,വല്ലച്ചിറ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി എറവക്കാട് ഓടൻചിറ റെഗുലേറ്ററിൽ ദിവസങ്ങൾക്കു മുന്പ് സ്ഥാപിച്ച ഷട്ടറുകളിൽ ചോർച്ച. സ്ഥലം എംഎൽഎയും മന്ത്രിയുമായ സി.രവീന്ദ്രനാഥിന്‍റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് കാലപഴക്കം ചെന്ന ഷട്ടറുകൾക്ക് പകരം പുതിയ ഷട്ടറുകൾ സ്ഥാപിച്ചത്. ഇറിഗേഷൻ വകുപ്പിന്‍റെ മെക്കാനിക്കൽ വിഭാഗമാണ് ഷട്ടറുകൾ മാറ്റി സ്ഥാപിച്ചത്. രണ്ടു മാസം നീണ്ട ഷട്ടർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ദിവസങ്ങൾക്ക് മുന്പാണ് പൂർത്തീകരിച്ചത്.എന്നാൽ മാറ്റി സ്ഥാപിച്ച എട്ടു ഷട്ടറുകളിൽ നിന്നും വെള്ളം ചോർന്നൊലിക്കുകയാണ്. പത്ത് ഷട്ടറുകളുള്ള റെഗുലേറ്ററിന്‍റെ എട്ടു ഷട്ടറുകളും അനുബന്ധ സജ്ജീകരണങ്ങളുമാണ് ഇറിഗേഷൻ വകുപ്പ് മാറ്റിയത്. രൂക്ഷമായ വേനലിൽ മുൻകരുതൽ എടുക്കുന്നതിന്‍റെ ഭാഗമായാണ് ധ്രുതഗതിയിൽ റെഗുലേറ്ററിന്‍റെ ഷട്ടറുകൾ മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഇപ്പോൾ പന്ത്രണ്ട് അടി വെള്ളം സംഭരിച്ചു നിർത്തേണ്ട സാഹചര്യത്തിൽ ഷട്ടറിന്‍റെ ചോർച്ച മൂലം എട്ടടിക്ക് താഴെ മാത്രമാണ് വെള്ളം തടഞ്ഞു…

Read More