സന്തോഷ് ട്രോഫി താരം അനുരാഗിന്‍റെ വീട്ടിലെ ഇരുളകറ്റാൻ സോളാർ  വിളക്ക് സമ്മാനംനൽകി വനംവകുപ്പ്

മറ്റത്തൂർ: സന്തോഷ് ട്രോഫി താരം പി.സി.അനുരാഗിന്‍റെ വീട്ടിലെ ഇരുട്ടകറ്റാൻ വനംവകുപ്പ് സൗരോർജ വിളക്ക്‍ സമ്മാനിച്ചു. ഇന്നലെ രാവിലെ മറ്റത്തൂർ ഇത്തുപ്പാടത്തുള്ള അനുരാഗിന്‍റെ വീട്ടിലെത്തിയാണ് ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ.കീർത്തി സോളാർ വിളക്ക് സമ്മാനിച്ചത്. അനുരാഗും കുടുംബവും താമസിക്കുന്ന ഓലക്കുടിലിൽ വൈദ്യുതിയില്ലാത്തതു കണക്കിലെടുത്താണ് വനംവകുപ്പ് സോളാർ വിളക്ക് സമ്മാനിച്ചത്. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർ ടി.എസ്.മാത്യു, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.എസ്.ഷൈലൻ, ചുങ്കാൽ ബീറ്റിലെ വനപാലകർ എന്നിവരും ഡിഎഫ്ഒയോടൊപ്പം അനുരാഗിന്‍റെ വിട്ടിലെത്തി. ജിതിന്‍റെ വീട്ടിൽ ആശംസകളുമായി മേയറെത്തി ഒല്ലൂർ: സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിനുവേണ്ടി ആദ്യഗോൾ നേടിയ എം.എസ്.ജിതിന്‍റെ പെരുവാംകുളങ്ങരയിലെ വീട്ടിൽ മേയർ അജിത ജയരാജൻ ആശംസകളുമായെത്തി. മേയർ ജിതിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കൗണ്‍സിലർമാരായ എം.എൻ.ശശിധരൻ, സി.പി.പോളി, വർഗീസ് കണ്ടംകുളത്തി എന്നിവരും മേയറോടൊപ്പമുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് ജിതിനും സംഘവും തിങ്കളാഴ്ച ഏറെ വൈകിയാണ് സ്വന്തം വീട്ടിലെത്തിച്ചേർന്നത്. കോർപറേഷന്‍റെ നേതൃത്വത്തിൽ…

Read More

ബിജെപി നേതാവിനെ വെട്ടി പരിക്കേല്പിച്ച കേസിൽ അന്വേഷണം ഉൗർജിതം; സംഘർഷസാധ്യത കണക്കിലെത്ത് പ്രദേശത്ത് പോലീസ് കാവൽ 

വടക്കഞ്ചേരി: മൂലങ്കോട് കവളപ്പാടത്ത് ബിജെപി നേതാവ് ഷിബു (38)വിനെ വെട്ടി പരിക്കേല്പിച്ച കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇന്നലെ രാത്രിയും വീടുകളിലും പരിസരപ്രദേശങ്ങളിലും പ്രതികൾക്കായി റെയ്ഡ് നടന്നെങ്കിലും ആരെയും പിടികൂടാനായില്ല. എല്ലാവരും ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. വടക്കഞ്ചേരി എഎസ്പി ഭൈരവ് സക്സേന, ആലത്തൂർ ഡിവൈഎസ്പി ഷംസുദീൻ, വടക്കഞ്ചേരി സിഐ ടി.മനോഹരൻ, മംഗലംഡാം എസ്ഐ ഇ.പി.വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മനോജ്, അഖിൽജിത്ത്, ലെനിൻ, പ്രദീപ് തുടങ്ങി നാലുപേരും കൂടാതെ കണ്ടാലറിയാവുന്ന അഞ്ചുപേരും ഉൾപ്പെടെ ഒന്പത് സിപിഎം പ്രവർത്തകർക്കെതിരേയാണ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുള്ളത്. കവളപ്പാടം, മൂലങ്കോട്, മംഗലംഡാം എന്നിവിടങ്ങളിലുള്ളവരാണ് ഇവർ. അതേസമയം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിബു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സർജറി കഴിഞ്ഞ് ഇന്നലത്തേതിനേക്കാളും നില മെച്ചപ്പെട്ടിട്ടുണ്ടെന്നു അവർ പറഞ്ഞു.സംഭവസ്ഥലത്ത് വൻതോതിൽ രക്തം വാർന്നുപോയതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമായത്. തിങ്കളാഴ്ച…

Read More

തൊയക്കാവിൽ കുരങ്ങുകൾ വിരുന്നെത്തിയത് കുട്ടികൾക്ക് കൗതുകമായി;  മുതിർന്നവർക്ക് ആശങ്കയും

തൊയക്കാവ്: അയ്യപ്പൻ മാട്ടിൽ മൂന്ന് കുരങ്ങുകൾ എത്തിയത് കുട്ടികൾക്ക് കൗതുകമായി.തിങ്കളാഴ്ച രാവിലെയാണ് നാട്ടുകാർ കുരങ്ങുകളെ അപ്രതീക്ഷിതമായി കണ്ടത്. മുതിർന്നവർക്ക് ആശങ്ക ഉണ്ടായിരുന്നെങ്കിലും കുട്ടികൾ കൂട്ടമായി കുരങ്ങുകളെ പിന്തുടർന്നു. മരങ്ങളിലും വീടുകളുടെ മുകളിലും മതിലിലുമായി മണിക്കൂറുകൾ ചാടിനടന്ന കുരങ്ങുകൾ കുട്ടികൾ അടുത്ത് വന്നെങ്കിലും വികൃതിയൊന്നും കാണിച്ചില്ല.

Read More

ചേറ്റുവയിൽ അപകടം തുടർക്കഥ; ഡിവൈഡർ പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ;  അധികൃതർക്ക് മൗനം

ചാവക്കാട്: ദേശീയപാത ചേറ്റുവ പാലത്തിന് സമീപത്തെ ഡിവൈഡർ വാഹനങ്ങൾക്ക് ഭീഷണി. അപകടം തുടർക്കഥ. നടപടി എടുക്കാതെ ദേശീയപാത അധികൃതർ അപകടത്തിൽപെടുന്ന വാഹനത്തിന്‍റെ ഡ്രൈവർമാർക്കെതിരെ കേസ്. കഴിഞ്ഞആഴ്ച ഇവിടെ രണ്ടു കണ്ടെയ്നർ ലോറികൾ മറിഞ്ഞു. രണ്ടും ഡിവൈഡറിൽ ഇടിച്ചാണ് മറിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരക്കാണ് ആദ്യത്തെ അപകടം. വ്യാഴാഴ്ച പുലർച്ചെ മൂന്നരക്കാണ് രണ്ടാമത്തെ അപകടം. രണ്ടും ടൈൽ കയറ്റിയ ഒരേ കന്പനിയുടെ ലോറികൾ. ലക്ഷക്കണക്കിനു രൂപയുടെ ടൈൽ തകർന്നു. ഡ്രൈവർമാർക്ക് പരിക്ക്, ലോറികൾക്ക് കേട്, അപകടകരമായി ലോറി ഓടിച്ചതിന് ഡ്രൈവർമാർക്കെതിരെ കേസ്.ചേറ്റുവപാലം കഴിഞ്ഞ് ചാവക്കാട് ഭാഗത്തേക്ക് വരുന്പോഴുള്ള കോണ്‍ക്രീറ്റ ഡിവൈഡറിൽ ഇടിച്ചാണ് അപകടങ്ങൾ നടക്കുന്നത്. പല വാഹനങ്ങളും അപകടത്തിൽ പെട്ടിട്ടുണ്ട്. മുന്പ് ചേറ്റുവ പാലത്തിനു ടോൾ പിരിച്ചിരുന്നപ്പോൾ ഇരുവശത്തും വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനായിരുന്നു ഇതു നിർമിച്ചിരുന്നത്. ടോൾ നിർത്തലാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഡിവൈഡർ ഇപ്പോഴും നിലനിൽക്കുകയാണ്. രാത്രിയിൽ വാടാനപ്പള്ളി…

Read More

പൂരം വെടിക്കെട്ടിന്‍റെ അനിശ്ചിതത്വം ; ഹോട്ടലുകാർക്ക് കനത്ത തിരിച്ചടി; അഡ്വാൻസ് ബുക്കിംഗ് ഇത്തവണ നടന്നിട്ടില്ലെന്ന് ഹോട്ടലുടമകൾ 

സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന്‍റെ അനിശ്ചിതത്വം തൃശൂരിലെ ഹോട്ടലുകാർക്ക് കനത്ത തിരിച്ചടിയാകുന്നു. തൃശൂർ പൂരത്തോടനുബന്ധിച്ച് മുൻവർഷങ്ങളിൽ ഒന്നുരണ്ടു മാസം മുൻപുതന്നെ തൃശൂരിലെ ഹോട്ടലുകൾ, പ്രത്യേകിച്ച് സ്വരാജ് റൗണ്ടിനോടു ചേർന്നുള്ള ഹോട്ടലുകളിലെ റൂമുകളെല്ലാം ബുക്ക് ചെയ്ത് പോകാറുണ്ട്. എന്നാൽ ഇത്തവണ പൂരത്തിന് മൂന്നാഴ്ച മാത്രം അവശേഷിക്കുന്പോഴും തൃശൂരിലെ ഹോട്ടലുകളിൽ റൂമുകൾ ബാക്കിയാണ്. കാര്യമായ അഡ്വാൻസ് ബുക്കിംഗ് ഇത്തവണ നടന്നിട്ടില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. പൂരം വെടിക്കെട്ട് പതിവുപോലെ ഉണ്ടാകുമോ എന്ന കാര്യം ഇപ്പോഴും ആശയക്കുഴപ്പത്തിലും അനിശ്ചിതത്വിലുമായതിനാൽ ആളുകൾ ലോഡ്ജുകൾ നേരത്തെ ബുക്ക് ചെയ്യുന്നതിൽ നിന്ന് പിൻമാറിയിരിക്കുകയാണ്. തൃശൂർ പൂരം സീസണ്‍ തൃശൂരിലെ വ്യാപാരസ്ഥാപനങ്ങൾക്കും ലോഡ്ജുകൾക്കും ഹോട്ടലുകൾക്കും നല്ല ബിസിനസ് കിട്ടുന്ന മാസങ്ങളാണെങ്കിലും ഇത്തവണ പൊതുവെ വ്യാപാരമാന്ദ്യം. പൂരം വെടിക്കെട്ടിന്‍റെ അനിശ്ചിതത്വം ലോഡ്ജുകൾക്ക് തിരിച്ചടിയായിട്ടുണ്ടെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് പറഞ്ഞു. ഇക്കാര്യം…

Read More

തൃശൂർ പൂരം പ്രദർശനത്തിനു തുടക്കമായി ; പൂരത്തിനും പൂരം പ്രദർശനത്തിനും സംസ്ഥാനസർക്കാരിന്‍റെ മുഴുവൻ പിന്തുണയും  അറിയിച്ച് മന്ത്രി മൊയ്തീൻ

തൃശൂർ: തൃശൂർ പൂരം പ്രദർശനം മന്ത്രി എ.സി. മൊയ്തീൻ ഉദ് ഘാടനം ചെയ്തു. പൂരം പ്രദർശന നഗരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.മേയർ അജിത ജയരാജൻ മുഖ്യാതിഥിയായി. പൂരത്തിനും പൂരം പ്രദർശനത്തിനും സംസ്ഥാനസർക്കാരിന്‍റെ മുഴുവൻ പിന്തുണയും ഉണ്ടെന്ന് മന്ത്രി മൊയ്തീൻ ഉറപ്പുനൽകി. ഗജവീരന്മാരുടെ അകന്പടിയോടെ താളവാദ്യ ഘോഷങ്ങളോടെയാണ് മന്ത്രിമാരെയും ജനപ്രതിനിധികളെയും പൂര പ്രദർശനനഗരിയിലേക്ക് ആനയിച്ചത്. സന്തോഷ് ട്രോഫിയിൽ കേരളം വിജയിച്ചതറിഞ്ഞ പ്രദർശനകമ്മറ്റി ഭാരവാഹികൾ കായികമന്ത്രി എ.സി. മൊയ്തീനെ ആദരിച്ചു. മന്ത്രി വി.എസ്.സുനിൽകുമാർ മന്ത്രി മൊയ്തീന് പൊന്നാടചാർത്തി. അഞ്ചുമുതൽ ടിക്കറ്റ് ഏർപ്പെടുത്തികൊണ്ട് പൂരം പ്രദർശനം സജീവമാകുമെന്നു കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. കൗണ്‍സിലർമാരായ എം.എസ് സന്പൂർണ, കെ.മഹേഷ്, ലളിതാംബിക, ശാന്ത അപ്പു തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രദർശനകമ്മറ്റി പ്രസിഡന്‍റ് രാധാകൃഷ്ണൻ പനിയത്ത് സ്വാഗതവും സെക്രട്ടറി ജി.രാജേഷ് നന്ദിയും പറഞ്ഞു.

Read More

ഒരാഴ്ച കൂടി സമയം തരും; ഡി സിനിമാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ രൂക്ഷ വിമർശനം

തൃശൂർ: നടൻ ദിലീപിന്‍റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരായ പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം. തൃശൂർ വിജിലൻസ് കോടതിയാണ് വിമർശനം നടത്തിയത്. ഡി സിനിമാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടും നടപടി വൈകിയതെന്തിനെന്ന് കോടതി ചോദിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഒരാഴ്ച കൂടി കോടതി വിജിലൻസിന് സമയം അനുവദിച്ചു. ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലൻസിന്‍റെ ആദ്യ റിപ്പോർട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂർ വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ

Read More

കാന്‍സറാണെന്നറിഞ്ഞപ്പോള്‍ പീഡനവും അവഗണനയും! വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും പണവും തിരിച്ചുനല്കാന്‍ ഉത്തരവ്; ആറുമാസത്തിനകം ഇത് തിരിച്ചുനല്‍കിയില്ലെങ്കില്‍…

ഇരിങ്ങാലക്കുട: കാൻസർ രോഗിയായ ഭാര്യക്ക് 42 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും ഭർത്താവിനോട് തിരിച്ചുനൽകാൻ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു. എടതിരിഞ്ഞി ഓലക്കോട്ട് അബ്ദുൾ ഖാദറിന്‍റെ മകൾ സാബിറ കുടുംബകോടതിയിൽ നൽകിയ പരാതിയിലാണ് ഭർത്താവായ എസ്.എൻ. പുരം സ്വദേശി വലിയകത്ത് ഉമ്മറിനോട് സ്വർണാഭരണങ്ങളും പണവും തിരിച്ചുനൽകാൻ കോടതി ഉത്തരവിട്ടത്. ആറുമാസത്തിനകം ഇത് തിരിച്ചുനൽകിയില്ലെങ്കിൽ ഉമ്മറിന്‍റെ പേരിലുള്ള വസ്തു ജപ്തി ചെയ്യാനും കോടതി ഉത്തരവിട്ടു. 1985 നവംബർ മൂന്നിനാണ് ഉമ്മർ സാബിറയെ വിവാഹം കഴിച്ചത്. 2002ൽ സാബിറക്ക് കാൻസർ ബാധിച്ചു. തുടർന്ന് ഭർത്താവ് ഇവരെ അവഗണിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. 2013ൽ കാസർക്കോട്ടുള്ള ഒരു സ്ത്രീയുമായി വീട്ടിലേക്ക് വരികയും അവരോടൊപ്പം താമസിക്കാൻ ശ്രമിക്കുകയും ചെയ്തു. തടസംനിന്ന സാബിറയെ ഉപദ്രവിച്ച് വീട്ടിൽനിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്നാണ് ഭർത്താവ് വിവാഹസമ്മാനമായി ലഭിച്ച സ്വർണാഭരണങ്ങളും പണവും എടുത്തത് തിരിച്ചുനല്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട…

Read More

ഇതാണ് ക്യാപ്റ്റന്‍! തൃശൂരിന്റെ നായകനു കീഴില്‍ കേരളം സന്തോഷ് ട്രോഫിക്കായി…; തൃശൂരിലെ കളിക്കമ്പക്കാര്‍ ആവേശത്തില്‍…

സ്വന്തം ലേഖകൻ തൃശൂർ: ഇന്ത്യൻ ഫുട്ബോളിന്‍റെ കളിത്തൊട്ടിലായ കോൽക്കത്തയിൽ തൃശൂരിന്‍റെ നായകനു കീഴിൽ കേരളം സന്തോഷ് ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ നാളെ ഗ്രൗണ്ടിലിറങ്ങുന്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളേക്കാൾ ആവേശത്തിലാണ് തൃശൂരിലെ കളിക്കന്പക്കാർ. കേരള ടീമിനെ നയിക്കുന്ന തൃശൂർ വാടാനപ്പിള്ളി തൃത്തല്ലൂർ വൈലപ്പിള്ളി വീട്ടിൽ രാഹുൽ വി.രാജ് കേരളത്തിനു സന്തോഷ് ട്രോഫി നേടിക്കൊടുക്കുമോ എന്ന ആകാംക്ഷയാണ് തൃശൂരിലെ ഫുട്ബോൾ കന്പക്കാർക്ക്. മികച്ച മത്സരങ്ങൾക്കു ശേഷം ഫൈനലിലെത്തിയ കേരളത്തെ ഏറ്റവും നല്ല രീതിയിലാണ് രാഹുൽ നയിച്ചത്. തൃത്തല്ലൂരിലെ വീർ സവർക്കർ ക്ലബ് അംഗമായ രാഹുൽ ചെറുപ്പം മുതൽക്കേ ഫുട്ബോൾ കളിക്കാറുണ്ട്. പല ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. മകന്‍റെ നേതൃത്വത്തിൽ കേരളം സന്തോഷ് ട്രോഫി ഫൈനലിലെത്തിയെന്നു പറയുന്പോൾ അമ്മ ഷീജയ്ക്കും അച്ഛൻ രാജേന്ദ്രനും ഗോൾഡൻ ഗോൾ നേടിയ സന്തോഷം. ഫൈനൽ ജയിച്ച് നമ്മടെ കുട്ടികൾ കപ്പു കൊണ്ടുവരുമെന്ന കാര്യത്തിൽ ഇവർക്കു സംശയമില്ല.…

Read More

ആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി; യുവാക്കളും പാപ്പാന്മാരും തമ്മിൽ അടിപിടി; ആറു പേർക്കെതിരെ കേസെടുത്തു

കൊടുങ്ങല്ലൂർ: ആല ശങ്കരനാരായണ ക്ഷേത്രത്തിൽ ആനക്ക് മുന്നിൽനിന്ന് സെൽഫിയെടുക്കാനുള്ള യുവാക്കളുടെ ശ്രമം പാപ്പാൻമാർ തടഞ്ഞു. പാപ്പാന്മാർക്ക് നേരെ ആക്രമണം നടത്തിയതോടെ സംഘർഷമായി. പോലീസ് വാഹനത്തിനും ആനയെ കൊണ്ടുവന്ന ലോറിക്കുംനേരെ ആക്രമണം നടത്തി. ആല കോതപറന്പിലെ ആല ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്നയാനയുടെ മുന്നിൽനിന്ന് ഒരുകൂട്ടം യുവാക്കൾ മൊബൈൽഫോണിൽ സെൽഫിയെടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നമായത്. കാവിമുണ്ടും ഷാളുമണിഞ്ഞെത്തിയ യുവാക്കൾ സെൽഫിയെടുക്കാൻ അണിനിരന്നതോടെ പാപ്പാൻമാർ എതിർപ്പുമായി രംഗത്തുവന്നു. യുവാക്കളും എതിർത്തതോടെ സംഘർഷമായി. യുവാക്കളും, പാപ്പാന്മാരും തമ്മിൽ അടിപിടിയായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനക്ക് ഭക്ഷണം കൊണ്ടുവന്നയാളും ആക്രമിക്കപ്പെട്ടു. ഇതോടെ പോലീസ് സ്ഥലത്തെത്തി ആനകളെയും പാപ്പാന്മാരെയും വണ്ടിയിൽ കയറ്റി പറഞ്ഞയച്ചു. ഇതിനിടെയാണ് പോലീസ് ജീപ്പിന്‍റെയും ലോറിയുടെയും ചില്ലുകൾ തകർത്തത്. അക്രമമുണ്ടാക്കിയ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 9.45നായിരുന്നു സംഭവം.

Read More