തൃശൂർ: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്ന കേസിൽ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ മേധാവിക്കു തൃശൂർ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. സ്ഥാപനം അടച്ചുപൂട്ടിയെന്നും നിക്ഷേപത്തട്ടിപ്പിനു കൂടുതൽ പരാതികളുണ്ടെന്നും കേസ് ഡയറിയിൽനിന്നു വ്യക്തമാണെന്നു ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ പറഞ്ഞു. ഹോംഫിറ്റ് ഫിനാൻസ് ആൻഡ് ലീസിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പുല്ലഴി സ്വദേശി എം.ജി. സുകുമാരൻ (64) സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയാണു ജില്ലാ ജഡ്ജി ആനി ജോണ് തള്ളിയത്. നാലര ലക്ഷം രൂപ നിക്ഷേപിച്ച കുറുന്പിലാവ് കളരിക്കൽ വീട്ടിൽ ഗ്രീനോൾ (63) നൽകിയ പരാതിയിൽ പോലീസ് കേസെടുത്തപ്പോഴാണു സുകുമാരൻ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചത്. നിക്ഷേപത്തട്ടിപ്പിന് ഇയാൾക്കെതിരേ വേറേയും കേസുകളുണ്ട്. സ്ഥിരം നിക്ഷേപത്തുക തിരിച്ചുതരാമെന്നു വിശ്വസിപ്പിച്ചു രശീതികളെല്ലാം കൈക്കലാക്കി 46 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു മറ്റൊരു കേസ്. പാന്പൂർ സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ ജോസഫിന്റെ പത്നി ബെറ്റി (70)…
Read MoreCategory: Thrissur
ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു; ആത്മഹത്യക്ക് പ്രേരിപ്പിച്ചത് വട്ടിപ്പലിശക്കാരന്റെ ഭീഷണിയെന്ന് മരിക്കും മുന്പ് ഗൃഹനാഥന്റെ വെളിപ്പെടുത്തൽ
മുളങ്കുന്നത്തുകാവ്: ഗൂരുവായൂരിൽ ലോഡ്ജിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച നാലംഗ കുടുംബത്തിലെ കുടുംബനാഥനും മരണത്തിന് കീഴടങ്ങി. മൂന്നുപേർ നേരത്തെ തന്നെ മരിച്ചിരുന്നു. മലപ്പുറം വണ്ടൂർ കാളികാവ് ചേരൻകോട് കോളനിയിൽ സുനിൽ കുമാറാണ് (38) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചത്. ഭാര്യ സുജാത(36) ഇന്നലെയും ആറും മൂന്നും വയസ്സുള്ള മക്കളായ അമൽകുമാറും ആകാശകുമാറും നേരത്തെ മരിച്ചിരുന്നു. സാന്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയക്ക് പ്രേരിപ്പിച്ചതെന്ന് സുനിൽ കുമാർ മരിക്കുന്നതിനു തൊട്ടു മുന്പ് സഹോദരനോട് പറഞ്ഞുവത്രെ. ഇന്നു രാവിലെ ആറുമണിയോടെ സുനിൽ കുമാറിന്റെ വസ്ത്രങ്ങൾ മാറ്റുന്നതിനിടയിൽ സഹോദരൻ സുജോഷ് സുനിൽ കുമാറിനോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുടുംബത്തോടെ ജീവനൊടുക്കാൻ തീരുമാനിച്ചതിന്റെ കാര്യങ്ങൾ സുനിൽകുമാർ വെളിപ്പെടുത്തിയത്. നാട്ടുകാരനും വട്ടിപലിശക്കാരനുമായ ഒരു വ്യക്തിയിൽ നിന്നും പണം വായ്പ വാങ്ങിയിരുന്നുവെന്നും സർക്കാരിൽ നിന്നും കിട്ടിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ പട്ടയം…
Read Moreഞങ്ങളേ കൊല്ലരുതേ..! വായ്പ വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് രണ്ടംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചു; വടിവാൾ ആക്രമണത്തിൽ കുടുംബനാഥനും മക്കൾക്കും പരിക്ക്; രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു
കണ്ടശാംകടവ്: വായ്പ പണം തിരിച്ചു വാങ്ങാൻ വന്ന രണ്ടംഗസംഘം വീട്ടിലെത്തി വാക്കേറ്റവും വടിവാൾ വീശിയ സംഭവത്തിൽ വീട്ടുടമയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. പ്രതികളെ പോലീസ് പിടികൂടി.ചേറ്റുവ സ്വദേശികളായ പോക്കാക്കില്ലത്ത് മുഹമ്മദ് അഷറഫ് (43), പുത്തൻവീട്ടിൽ അബ്ദുൾ ബഷീർ (40) എന്നിവരെയാണ് അന്തിക്കാട് അഡീഷണൽ എസ്ഐ വിൻസെന്റ് ഇഗ്്നേഷ്യസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ കാരമുക്ക് താനാപാടത്തെ പുതിയവീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ഇക്ബാലിന്റെ വീട്ടിലായിരുന്നു സംഭവം. ഇക്ബാലിനെയും മക്കളായ രണ്ടു ചെറിയ കുട്ടികളെയും നിസാര പരിക്കുകളോടെ അന്തിക്കാട് സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.പ്രതിയായ മുഹമ്മദ് അഷറഫിൽനിന്ന് ഇക്ബാൽ പതിനേഴരലക്ഷം രൂപ വാങ്ങിയിരുന്നതായും ഇത് തിരിച്ചുവാങ്ങാൻ കാറിൽ അബ്ദുൾ ബഷീറിനോടൊപ്പം ഇക്ബാലിന്റെ വീട്ടിലെത്തിയതാണെന്നും പ്രതി വ്യക്തമാക്കിയതായി പോലീസ് പറഞ്ഞു. പണം തിരിച്ചുനൽകാനുള്ള അവധി കഴിഞ്ഞപ്പോൾ ഇഖ്ബാലിനെ പ്രതികൾ ഫോണി ൽ വിളിച്ചിരുന്നു. എന്നാൽ ഫോ ൺ സ്വിച്ച് ഓഫ്…
Read Moreഒടുവിൽ വിജയം ദിലീപിന് തന്നെ..! ഡി സിനിമാസിനായി ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോർട്ട്; 35 സെന്റ് ഭൂമി കൈയേറിയെന്നത് വെറും ആരോപണം മാത്രം
തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയേറ്റ ഭൂമിയിലല്ലെന്ന് റിപ്പോർട്ട്. സർവേ സൂപ്രണ്ട് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി സിനിമാസിനായി സർക്കാർ ഭൂമിയോ പുറന്പോക്കു ഭൂമിയോ കൈയേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയിൽ അധികമായുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.ഡി സിനിമാസിനായി ഭൂമി കൈയേറിയെന്ന ആരോപണത്തെ തുടർന്നു റവന്യൂ, സർവേ വിഭാഗങ്ങൾ പരിശോധന നടത്തിയിരുന്നു. 35 സെന്റ് സ്ഥലം തോട് പുറന്പോക്കാണെന്നും ബാക്കി സ്ഥലം വലിയ തന്പുരാൻ കോവിലകം വകയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. വ്യാജ ആധാരങ്ങൾ ചമച്ചാണ് ദിലീപ് സ്ഥലം വാങ്ങിയതെന്നും ഇതിൽ പുറന്പോക്കും ഉൾപ്പെടുന്നതായുള്ള റവന്യൂ റിപ്പോർട്ട് മുക്കിയെന്നും നേരത്തേ ആക്ഷേപമുയർന്നിരുന്നു.
Read Moreഡ്രൈവിംഗ് സ്കൂൾ ഉടമയായ സ്ത്രീയെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മർദിച്ചു; കൈക്കൂലി ആവശ്യപ്പെടുന്നെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെതിരേ പരാതി നൽകിയിരുന്നു; പരിക്കേറ്റ് സ്ത്രീ ആശുപത്രിയിൽ ചികിത്സ തേടി
ഇരിങ്ങാലക്കുട: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എംവിഐ) ഡ്രൈവിംഗ് സ്കൂൾ ഉടമയായ സ്ത്രീയെ ഓഫീസിനുള്ളിൽ മർദിച്ചതായി പരാതി. തന്നെ മർദിച്ചതിലും സ്ത്രീത്വത്തെയും അപമാനിച്ചതിലും പ്രതിഷേധിച്ച് ഡ്രൈവിംഗ് ഉടമ പോലീസിലും വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകി. വെള്ളാങ്കല്ലൂരിലെ ഡ്രൈവിംഗ് സ്കൂൾ ഉടമയാണ് ഇരിങ്ങാലക്കുട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ്കുമാറിനെതിരെ പരാതി നൽകിയത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച് എംവിഇക്കെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമ മുന്പ് നിരവധി പരാതികൾ നൽകിയിരുന്നു. ഈ പരാതികളാണ് എംവിഐയും ഡ്രൈവിംഗ് സ്കൂൾ ഉടമയും തമ്മിലുള്ള വൈരാഗ്യത്തിനു കാരണം. ഇതിന്റെ പേരിൽ ഈ സ്ഥാപനത്തിലെ പഠിതാക്കളെ ഓരോ കാരണങ്ങൾ പറഞ്ഞ് തോൽപ്പിക്കുകയായിരുന്നെന്ന് ഉടമ ആരോപിക്കുന്നു. റോഡ് ടെസ്റ്റ് നടത്തുന്പോഴാണ് മിക്കപ്പോഴും പഠിതാക്കളെ തോൽപ്പിക്കുന്നത്. ഈ സ്ഥാപനത്തിലെ പഠിതാക്കൾക്കെതിരെ ടെസ്റ്റ് ഗ്രൗണ്ടിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഉടമ പരാതിയിൽ പറയുന്നു. ഇതിനിടെ ഈ സ്ഥാപനത്തിന്റെ ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ഉപദ്രവിച്ച സംഭവത്തിൽ…
Read Moreപോലീസ് കസ്റ്റഡിയിലെ പീഡനത്തെതുടർന്ന് വിനായകൻ ആത്മഹത്യ ചെയ്ത സംഭവം ; ആരോപണ വിധേയരായ പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
തൃശൂർ: പോലീസ് കസ്റ്റഡിയിലെ പീഡനത്തെതുടർന്ന് ഏങ്ങണ്ടിയൂരിൽ വിനായകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പാവറട്ടി പോലീസ് സ്റ്റേഷനിലെ സിപിഒമാരായ കെ. സാജൻ, ശ്രീജിത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ആനി ജോണ് തള്ളിയത്. ജൂലൈ 17നാണ് കേസിനാസ്പദമായ സംഭവം. വിനായകനെയും സുഹൃത്ത് ശരത്തിനെയും പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ടു പീഡിപ്പിച്ചുവെന്നാണ് കേസ്. വിനായകന്റെ മുടിയിൽ പിടിച്ചുവലിച്ച് വട്ടം കറക്കുകയും രണ്ടു കാൽപാദങ്ങളിലും ബൂട്ടിട്ട കാലുകൾ കൊണ്ട് ചവിട്ടി ഞെരിക്കുകയും കുനിച്ചു നിർത്തി മുട്ടുകൈ കൊണ്ട് പുറത്തിടിച്ചും ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും ഇതേത്തുടർന്നുള്ള മനോവിഷമത്തിലാണ് വിനായകൻ ജീവനൊടുക്കിയതെന്നുമാരോപിച്ചാണ് പോലീസുകാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിനായകനു ക്രൂരമർദനമേറ്റുവെന്നു സാധൂകരിക്കുന്ന തെളിവുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. പാലക്കാട് സിബിസിഐഡി ആണ് കേസന്വേഷണം നടത്തുന്നത്. അന്വേഷണം പ്രാരംഭദശയിലായതിനാലും, മരണപ്പെട്ട വിനായകൻ എസ്സി…
Read Moreഇത്ര മണ്ടൻമാരോ മലയാളികൾ..! സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വീട്ടമ്മയും യുവാവിനേയും പോലീസ് അറസ്റ്റു ചെയ്തു; ജോലി നൽകാമെന്ന് പറഞ്ഞ് ഒരാളിൽ നിന്ന് ഇടാക്കിയത് എട്ടുലക്ഷം രൂപ
വടക്കഞ്ചേരി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി അന്പതുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുടപ്പല്ലൂരിലെ വീട്ടമ്മയേയും തിരുവനന്തപുരം സ്വദേശിയും കണ്സ്യൂമർ ഫെഡ് മുൻ റീജണൽ ചെയർമാനുമായ യുവാവിനേയും വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുടപ്പല്ലൂർ പാതിയാട്ട് വീട്ടിൽ ഉഷാദേവി (57), തിരുവനന്തപുരം വഞ്ചിയൂർ അന്പൂരാൻമുക്ക് സ്വാതി വീട്ടിൽ സ്വിഷ് സുകുമാരൻ (36) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശി രാഗേഷ്, കോഴിക്കോട് സ്വദേശി സനിൽ എന്നിവരുടെ പരാതിയിലാണ് പോലീസ് നടപടി.ഇവരെ കൂടാതെ ഏഴുപേരാണ് ഇപ്പോൾ പരാതിയുമായി എത്തിയിട്ടുള്ളത്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായെത്തുമെന്നാണ് പോലീസ് കരുതുന്നത്. വിവിധ വകുപ്പുകളിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നാലുലക്ഷം രൂപ മുതൽ ഏഴുലക്ഷം രൂപവരെയാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ളവരിൽനിന്നും തട്ടിയെടുത്തിട്ടുള്ളത്. രണ്ടുവർഷമായി ഈ തട്ടിപ്പ് നടന്നുവരികയാണ്.
Read Moreരഘു “സർവോപരി സത്യസന്ധൻ’..! കളഞ്ഞുകിട്ടിയ 85,000 രൂപ അടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ സത്യസന്ധതയ്ക്കു മാതൃകയായി; തിരികെ കിട്ടിയ സന്തോഷത്തിൽ ഉടമ ഷജിയും
ചാലക്കുടി: കളഞ്ഞുകിട്ടിയ 85,000 രൂപ അടങ്ങിയ ബാഗ് പോലീസിൽ ഏൽപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർ സത്യസന്ധതയ്ക്കു മാതൃകയായി; പോട്ട പുളിക്കത്തറ സുബ്രൻ മകൻ രഘു ആണ് മാതൃകാ ഓട്ടോഡ്രൈവറായത്. ചാലക്കുടി റെയിൽവേ സ്റ്റേഷനു സമീപം റോയൽ ഇലക്ട്രിക്കൽ കട ഉടമ പറന്പിക്കാടൻ ഷാജിയുടെ പണമടങ്ങിയ ബാഗാണ് കഴിഞ്ഞ ദിവസം രാത്രി കടപൂട്ടി സ്കൂട്ടറിൽ പോകുന്പോൾ റെയിൽവേ മേൽപ്പാലത്തിനുസമീപം നഷ്ടപ്പെട്ടത്. പിന്നാലെ വന്ന ഇന്നോവ കാർ ഡ്രൈവർ ബാഗ് വീണുപോയ വിവരം ഷാജിയെ അറിയിച്ചതനുസരിച്ച് തിരിച്ചുവന്നെങ്കിലും ബാഗ് കണ്ടുകിട്ടിയില്ല. പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയത് ഓട്ടോഡ്രൈവർ രഘു പോലീസിൽ ഏൽപ്പിച്ച വിവരമറിയുന്നത്. രാത്രി ഓട്ടം പോയി വരുന്പോഴാണ് മേൽപ്പാലത്തിനുസമീപം റോഡിൽ ബാഗ് കിടക്കുന്നത് കണ്ടത്. തുറന്നുനോക്കിയപ്പോൾ നിറയെ പണമായിരുന്നു. എണ്ണിനോക്കുകപോലും ചെയ്യാതെ ബാഗ് നേരെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എസ്ഐ ജയേഷ് ബാലന്റെ സാനിധ്യത്തിൽ ബാഗ് ഓട്ടോ ഡ്രൈവർ…
Read Moreഅഭിപ്രായ സമന്വയം ഉണ്ടാകില്ല..! അതിരപ്പിള്ളിയിൽ ഉമ്മൻ ചാണ്ടിയെ തള്ളി ആന്റണി; ഏത് സാഹചര്യത്തിലാണ് ഉമ്മൻചാണ്ടി ചർച്ചയാകാമെന്ന് പറഞ്ഞതെന്ന് വ്യക്തമല്ലെന്ന് ഏ.കെ.ആന്റണി
കൊച്ചി: അതിരപ്പിള്ളി പദ്ധതിയെ ചൊല്ലിയുള്ള തർക്കം കോണ്ഗ്രസിൽ മുറുകുന്നു. പദ്ധതി നടപ്പിലാക്കുക അസാധ്യമെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ ചർച്ചയാകാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തിൽ ആണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം അപ്രായോഗികമാണ്. അതിനാൽ അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുളള ചർച്ചകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ കേരളത്തിൽ അഭിപ്രായ സമന്വയം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് പൊതു ചർച്ച വേണമെന്നും അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പിലാക്കാമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നിലപാടുകൾക്കു വിരുദ്ധമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും രംഗത്തെത്തി. അതിരപ്പിള്ളി പദ്ധതി നടപ്പാകില്ലെന്നു ചെന്നിത്തലയും, പദ്ധതി വേണ്ടന്നാണ് കോണ്ഗ്രസ് നിലപാടെന്ന് ഹസനും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്റണിയും നിലപാട് വ്യക്തമാക്കിയത്.
Read Moreപോലീസുകാരന്റെ ദാരുണാന്ത്യം..! അമിത മദ്യപാനത്തെ തുടർന്ന് കരൾരോഗിയായ പോലീസുകാരൻ മരിച്ചു; രോഗം മൂർച്ഛിച്ച മുഹമ്മദിനെ കമ്മീഷണർ താക്കീത് ചെയ്തിരുന്നു; സ്വയം വരുത്തിവെച്ച മരണകഥയിങ്ങനെ
മുളങ്കുന്നത്തുകാവ്: രക്തം ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയ പോലീസുകാരൻ മരിച്ചു. തൃശൂർ എആർ ക്യാന്പിലെ പോലീസുകാരനായ കൊല്ലം കാവനാട് കുഴിപ്പുഴ സ്വദേശി കരിയാപുറത്ത് വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ നസീർ(48)ആണ് മരിച്ചത്. രണ്ടു ദിവസം മുന്പാണ് എആർ ക്യാന്പിലെ സീനിയർ സിപിഒ ആയ നസീറിനെ ക്യാന്പിൽ രക്തം ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ ഉടൻ തന്നെ നസീറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നുപുലർച്ചെയോടെ മരണം സംഭവിച്ചു. കരൾസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു നസീറെന്ന് പറയുന്നു. മദ്യപിക്കരുതെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിരുന്നുവെങ്കിലും രണ്ടുദിവസം മുന്പ് നസീർ മദ്യപിച്ചിരുന്നു. ഇതെത്തുടർന്ന് ഇയാളെ കമ്മീഷണർ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വൈകീട്ട് വീണ്ടും അമിതമായി മദ്യപിക്കുകയും രക്തം ഛർദ്ദിക്കുകയുമായിരുന്നു. ജില്ല സായുധസേനയിൽ കഴിഞ്ഞ 19 വർഷമായി സേവനം അനുഷ്ഠിക്കുകയായിരുന്നു നസീർ. മരുന്നുകൾ കഴിക്കാതെയും ചികിത്സിക്കാതെയും നസീറിന് രോഗം മൂർച്ഛിച്ച വിവരം ഡോക്ടർ…
Read More