സ്വന്തംലേഖകൻ തൃശൂർ: ജനങ്ങൾക്ക് ആവശ്യമായ സേവനം അതിവേഗത്തിൽ. നിയമത്തിനുള്ളിൽ നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം. ഒരാളെപ്പോലും രണ്ടാമതൊരു തവണ നടത്തിച്ചില്ല. നന്ദിസൂചകമായി വന്ന നോട്ടുകെട്ടുകൾ അടക്കമുള്ള സമ്മാനപ്പൊതികളെല്ലാം വിനയത്തോടെ തിരസ്കരിച്ചു.ഇങ്ങനെയുമുണ്ട് സർക്കാർ ഉദ്യോഗസ്ഥൻ. തൃശൂർ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എഡിഎം) ആയ സി.കെ. അനന്തകൃഷ്ണൻ. അഴിമതിയുടെ കറ പുരളാത്ത സംശുദ്ധമായ കൈകളും മനസാക്ഷിയുമായി അദ്ദേഹം റവന്യു വകുപ്പിൽനിന്നു നാളെ പടിയിറങ്ങുകയാണ്. രണ്ടുവർഷമായി തൃശൂരിൽ എഡിഎം ആയ അനന്തകൃഷ്ണൻ 23-ാം വയസിൽ എൽഡി ക്ലാർക്ക് ആയി ജോലി ആരംഭിച്ചതാണ്. അതേ സന്തോഷത്തോടെയാണ് 33 വർഷത്തെ സർവീസിനുശേഷം വിരമിക്കുന്നതെന്ന് പെരിഞ്ചേരി ചക്കാലയ്ക്കൽ പരേതനായ കൃഷ്ണനെഴുത്തഛന്റെ മകനായ സി.കെ. അനന്തകൃഷ്ണൻ ദീപികയോടു പറഞ്ഞു. എഡിഎമ്മിന്റെ ചുമതല വഹിക്കുന്നതിനിടെ രണ്ടു മാസം തൃശൂരിൽ കളക്ടർ ഇല്ലാതിരുന്നപ്പോൾ ആ ചുമതലയും വഹിച്ചു. സങ്കീർണ വിഷയങ്ങളിൽ പക്വമായ തീരുമാനങ്ങളെടുത്തു. പാലിയേക്കര ടോൾ പ്ലാസയിലെ പ്രശ്നവും ക്വാറി പ്രശ്നവുമൊക്കെ കത്തി…
Read MoreCategory: Thrissur
വെറുതേ പനിയുണ്ടാക്കരുത്..! പോലീസ് സ്റ്റേഷനുകൾ കൊതുകുവളർത്തു കേന്ദ്രമാക്കരുത്; സ്റ്റേഷനും പരിസരവും കൊതുകുവളരുന്നതിന് ആവശ്യമായ സാഹചര്യമില്ലെന്ന് ഉറപ്പാക്കണമെന്ന് ഡിജിപിയുടെ സർക്കുലർ
തൃശൂർ: പോലീസ് സ്റ്റേഷനുകൾ കൊതുകുവളർത്തു കേന്ദ്രമാകരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. പോലീസ് സ്റ്റേഷനും പരിസരവും കൊതുകുവളരുന്നതിന് ആവശ്യമായ സാഹചര്യമില്ലെന്ന് ഉറപ്പാക്കണമെന്ന് ഡിജിപി നിർദ്ദേശിച്ചു. പോലീസ് സ്റ്റേഷൻ ഉൾപ്പടെ എല്ലാ പോലീസ് ഓഫീസ് പരിസരങ്ങളും കൊതുകുവിമുക്തമാക്കണമെന്നും അതാത് ഓഫീസ് ചുമതലയുള്ളവർ ഇക്കാര്യം ഉറപ്പാക്കണമെന്നുമാണ് ഡിജിപിയുടെ നിർദ്ദേശം. സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷനുകൾ ക്ലീൻ ആയി സൂക്ഷിക്കാനുള്ള ഈ ഉത്തരവ്. സ്റ്റേഷനിലും പരിസരങ്ങളിലും പല കേസുകളിലും മറ്റുമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ, മറ്റു സാധനങ്ങൾ എന്നിവയിൽ വെള്ളം ശേഖരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മറ്റു വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന കൊതുകുനിവാരണ പരിപാടികളിലും പനി പ്രതിരോധ പ്രവർത്തനങ്ങളിലും പോലീസ് ഉദ്യോഗസ്ഥർ സജീവമായി പങ്കെടുക്കണമെന്നും ഡിജിപി ടി.പി.സെൻകുമാർ നിർദ്ദേശം നൽകി. കേരളത്തിന്റെ പല ഭാഗത്തും പോലീസ് സ്റ്റേഷനുകളുടെ വളപ്പിൽ നിരവധി വാഹനങ്ങളാണ് പല കേസുകളിലുമായി ബന്ധപ്പെട്ട് കിടക്കുന്നത്. തൃശൂർ ജില്ലയിൽ…
Read Moreആത്മഹത്യ വരെ കാത്തിരിക്കരുതെന്ന് കർഷകർ..! നെൽകൃഷി നടത്തണമെന്ന കൃഷിമന്ത്രിയുടെ ആഹ്വാനം കേട്ട് കൃഷിയിറക്കി; നെല്ല് വിൽപന നടത്തിയിട്ട് മൂന്നരമാസം കഴിഞ്ഞിട്ടും വില കിട്ടാതെ നട്ടം തിരിഞ്ഞ് കർഷകർ
തൃശൂർ: നെൽകൃഷി വ്യാപകമാക്കണമെന്നും ആരും സ്ഥലം വെറുതെയിടരുതെന്നുമുള്ള കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ആഹ്വാനം കേട്ട് കൃഷിയിറക്കിയവരും ഇപ്പോൾ വെള്ളത്തിലായി. നെൽകൃഷിയിറക്കി കൊയ്തെടുത്ത നെല്ല് വിൽപന നടത്തിയിട്ട് മൂന്നരമാസം കഴിഞ്ഞിട്ടും വില കിട്ടാതെ നട്ടം തിരിയുകയാണ് കർഷകർ. കൃഷിമന്ത്രിയുടെ നാട്ടിൽ തന്നെയുള്ള നൂറുകണക്കിന് കർഷകരാണ് ഉൽപാദിപ്പിച്ച നെല്ലിന്റെ വില കിട്ടാത്തതു മൂലം അടുത്ത നെൽകൃഷിയിറക്കാനാകാതെ കഷ്ടത്തിലായിരിക്കുന്നത്. പലരും കെട്ടുതാലി വരെ പണയം വച്ചും പലിശയ്ക്ക് പണം വാങ്ങിയുമാണ് നെൽകൃഷിയിറക്കിയത്. പണിതെടുത്ത നെല്ല് വിറ്റ് കടം വീട്ടിയതിനുശേഷം വേണം അടുത്ത കൃഷിയിറക്കാൻ. പലപ്പോഴും നെല്ല് വിറ്റുകിട്ടുന്ന പണം തികയാതെ വരുന്പോൾ വീണ്ടും പണം കടംവാങ്ങിയാണ് കൃഷിയിറക്കാറുള്ളത്. നെല്ലിന്റെ വില കിട്ടണമെന്നാവാശ്യപ്പെട്ട് പുല്ലഴി കോൾപ്പടവ് കർഷകർ സിവിൽ സപ്ലൈസ് ഓഫീസിനുമുന്പിൽ ധർണ നടത്തിയിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കിട്ടാത്തതിനാലാണ് വില നൽകാൻ കഴിയാത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ ഇതിനുമുന്പ് സഹകരണ ബാങ്കിൽ…
Read Moreആരോഗ്യ മന്ത്രി ഒന്നു കാണണം ഈ ദുരവസ്ഥ ..! കേരളം പനിച്ചു വിറയ്ക്കുമ്പോള് തൃശൂർ മെഡിക്കൽ കോളജിലെ വൃത്തിഹീനമായ കാഴ്ചകൾ അറപ്പുളവാക്കുന്നു; രോഗം ഭേദമാകാനെ ത്തി രോഗം സ്വീകരിക്കുന്ന സ്ഥിതി
മുളങ്കുന്നത്തുകാവ്: പനി പടർന്നുപിടിച്ച് കേരളം പനിച്ചു തുള്ളുന്പോൾ തൃശൂർ മെഡിക്കൽ കോളജിലെ വൃത്തിഹീനമായ കാഴ്ചകൾ അറപ്പുളവാക്കുന്നു. പനിയും മറ്റു പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നതിന് കാരണമാകുന്നതെന്ത് എന്ന് അന്വേഷിച്ച് മറ്റെവിടേക്കും പോകേണ്ടതില്ല. ഈ ആശുപത്രിയിലെ മാലിന്യക്കൂന്പാരങ്ങളും വൃത്തിഹീനമായ ചുറ്റുപാടും അതിന്റെ ഉത്തരമാണ്. പൈപ്പുകളും വാൽവുകളുമൊക്കെ അടഞ്ഞുപോയതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന വാഷ്ബേയിസിനുകളിൽ ഈച്ചയും കൊതുകും നിറഞ്ഞിരിക്കുന്നു. ദുർഗന്ധം മൂലം പരിസരത്തേക്ക് അടുക്കാൻ കഴിയാത്ത അവസ്ഥ. നിവൃത്തിയില്ലാതെ ആ വാഷ്ബേയിസിനിൽ മുഖം കഴുകേണ്ട രോഗികളുടേയും ബന്ധുക്കളുടേയും ദുരിതം അധികൃതർ കാണുന്നില്ല. മെഡിക്കൽ കോളജ് ബാത്ത്റൂമിൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. എല്ലാ മാലിന്യങ്ങളും ഇതിലുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു ചപ്പുചവറുകളും കെട്ടിക്കിടക്കുന്ന മലിനജലത്തിലുണ്ട്. ചിലപ്പോഴൊക്കെ ഇത് നിറഞ്ഞൊഴുകി പുറത്തേക്ക് വരുന്നുണ്ട്. അസഹ്യമായ ദുർഗന്ധവും വമിക്കുന്നുണ്ട്. ചിലവാർഡിലെ കക്കൂസുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. പലതും സെപ്റ്റിക് ടാങ്ക് നിറഞ്ഞതിന്റെ പ്രശ്നം മൂലമാണ് അടച്ചുപൂട്ടിയത്. വൃത്തിയുള്ള ഒരിടം പോലും മെഡിക്കൽ കോളജിൽ…
Read Moreദേ പണി തുടങ്ങി..! കള്ളനോട്ടടി കേസിൽ ഒളിവിലായിരുന്ന യുവമോർച്ച നേതാവ് അറസ്റ്റിൽ; സുഹൃത്തിന്റെ വീട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്; പെട്ടെന്ന് സാമ്പത്തിക വളർച്ച നേടിയവരെക്കുറിച്ചും അന്വേഷിക്കും
കൈപ്പമംഗലം (തൃശൂർ): കള്ളനോട്ടടി കേസിൽ ഒളിവിലായിരുന്ന യുവമോർച്ച നേതാവ് അറസ്റ്റിൽ. നേരത്തെ പിടിയിലായിരുന്ന രാഗേഷിന്റെ സഹോദരനും രണ്ടാം പ്രതിയുമായ ഒബിസി മോർച്ച നേതാവ് എരാശേരി രാജീവ്(28) ആണ് അറസ്റ്റിലായത്. തൃശൂരിലെ ഒളരിക്കരയിൽനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാത്രി പത്തിന് പോലീസ് പിടികൂടുകയായിരുന്നു. അന്വേഷണ ചുമതലയുള്ള ഡിസിആർബി ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കുടുക്കിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. എസ്പി വിജയകുമാറും പ്രതിയെ ചോദ്യം ചെയ്യാനെത്തും. അറസ്റ്റിലായ രാജീവ് ഇടയ്ക്കിടെ നടത്തിയിരുന്ന ബാംഗളുരു യാത്രകൾ സംബന്ധിച്ചും പോലീസ് ചോദ്യം ചെയ്യും. കള്ളനോട്ടുകൾ അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ വീട്ടിൽ നിന്ന് കള്ളനോട്ടടിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടുകളും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളർ ഫോട്ടോസ്റ്റാറ്റ്…
Read Moreസൗദിയിൽ കാറപകടം: ഗൃഹനാഥനും ഭാര്യയും മകളും മരിച്ചു; ഉംറ നിർവഹിക്കുന്നതിനായാണ് റസിയയും മക്കളും സൗദിയിലെ ത്തിയത്; പെരുന്നാൾ തലേന്നെത്തിയ ദുരന്തവാർത്ത നാടിനെ ദുഖത്തിലാഴ്ത്തി
കൊടകര: സൗദി അറേബ്യയിലെ മക്ക-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ കാറപകടത്തിൽ വെള്ളിക്കുളങ്ങര സ്വദേശികളായ ഒരുകുടുംബത്തിലെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വെള്ളിക്കുളങ്ങര കറപ്പംവീട്ടിൽ അബ്ബാസിന്റെ മകൻ അഷ്റഫ്(50), ഭാര്യ റസിയ(38), മകൾ ഹഫ്സാന(16) എന്നിവരാണ് മരിച്ചത്. മക്കളായ ഹസ്ന(20), ഹാഷിം(14) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലേക്കു പോകുന്പോഴാണ് കുടുംബം അപകടത്തിൽ പെട്ടത്. ദമാമിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഷ്റഫ്. പെരുന്നാളിനോടനുബന്ധിച്ച് മക്കയിൽ ഉംറ നിർവഹിക്കുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് റസിയയും മക്കളും സന്ദർശക വിസയിൽ സൗദിയിലേക്ക് പോയത്. കോപ്ലിപ്പാടം വട്ടോലി വീട്ടിൽ മുഹമ്മദിന്റെ മകളാണ് റസിയ. പ്ലസ് ടു വിജയിച്ച ഹഫ്സാന ഉപരിപഠനത്തിന് ചേരാനിരിക്കുകയായിരുന്നു. പെരുന്നാൾ തലേന്ന് എത്തിയ ദുരന്ത വാർത്ത വെള്ളിക്കുളങ്ങരയെ ദു:ഖത്തിലാഴ്ത്തി
Read Moreകള്ളനോട്ടുകൾ ചെലവാക്കാൻ അന്യസംസ്ഥാനങ്ങളിൽ ഏജന്റുമാർ? രാജീവ് ഇടയ്ക്കിടെ പോയിരുന്നത് ബംഗളുരുവിലേക്ക്; ബിജെപി നേതാക്കളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ
കൈപ്പമംഗലം: കള്ളനോട്ട് കേസിൽ ഒളിവിൽ കഴിയുന്ന ബിജെപി നേതാവ് രാജീവ് ഇടയ്ക്കിടെ ബംഗളുരുവിലേക്ക് പോയിരുന്നത് സംശയമുണർത്തുന്നതായി പോലീസ് പറഞ്ഞു. വീട്ടിലടിച്ചിരുന്ന കള്ളനോട്ടുകൾ അന്യസംസ്ഥാനങ്ങളിലാണ് ചെലവഴിച്ചിരുന്നതെന്നാണ് സൂചന. നാട്ടിൽ തന്നെ ചെലവഴിച്ചാൽ പിടിക്കപ്പെടുമെന്നുള്ളതിനാൽ വൻ തുകകൾ അന്യസംസ്ഥാനങ്ങളിൽ ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. ഇതിനായി ബംഗളുരു അടക്കമുള്ള സ്ഥലങ്ങളിൽ ഏജന്റുമാരുണ്ടോയെന്നും പോലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. രാജീവ് ഇടയ്ക്കിടെ ബാംഗളൂരിലേക്കെന്നു പറഞ്ഞ് പോകാറുണ്ടെന്ന് നാട്ടുകാരിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. കൂടാതെ അറസ്റ്റിലായ യുവമോർച്ച പ്രവർത്തകൻ എരാശേരി രാഗേഷിന് ഡൽഹി, മുംബൈ എന്നിവിടങ്ങളിലും പരിചയമുണ്ട്. ഇയാൾ ഗൾഫിൽ നിന്ന് മടങ്ങിയ ശേഷം ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ഈ ബന്ധങ്ങളൊക്കെ ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളിൽ കള്ളനോട്ടുകൾ ചെലവഴിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രാഗേഷിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നത് രാജീവാണെന്ന് പറയുന്നു. രാഗേഷിന്റെ ചില സുഹൃത്തുക്കൾക്കും കള്ളനോട്ടടി സംബന്ധിച്ച വിവരമുണ്ടായിരുന്നുവെന്നാണ് സൂചന. നാട്ടിൽ പെട്രോൾ പന്പിൽ…
Read Moreഅന്ധതയെ തോൽപ്പിച്ചു നേടിയ ബിരുദങ്ങളും തുണച്ചില്ല; ഇരുൾ മൂടിയ ജീവിതത്തിലേക്ക് വെളിച്ചമേകുമോ? മകൻ അപകടത്തിൽപെട്ടതോടെ നിത്യവൃത്തിക്കു വകയില്ലാത്ത അവസ്ഥ
തൃശൂർ: അന്ധതയുടെ ദുരിതക്കയത്തിൽ ജീവിതം തള്ളിനീക്കുന്ന കുടുംബം സാന്പത്തിക പരാധീനതകളാൽ നട്ടം തിരിയുന്നു. കുടുംബത്തിലെ മൂന്നുപേരുടെ അന്ധതയിൽ അത്താണിയായിരുന്ന മകൻ അപകടത്തിൽപെട്ടതോടെ നിത്യവൃത്തിക്കു വകയില്ലാത്ത അവസ്ഥയാണ്. ദുരിതക്കയത്തിൽനിന്നു കരകേറാൻ അന്ധതയെ തോൽപ്പിച്ചു ബിരുദങ്ങൾ നേടിയ മകൾക്കു ഒരു ജോലി ലഭിക്കണമേയെന്ന പ്രാർഥനയിലാണു കുടുംബം. തൃശൂർ ചിറ്റിലപ്പിള്ളി വീട്ടിൽ റപ്പായിയും കുടുംബവുമാണ് സുമനസുകളുടെ സഹായം തേടുന്നത്. റപ്പായിക്കും (67) രണ്ടു പെണ്മക്കൾക്കും കാഴ്ച ശക്തിയില്ല. കണ്ണുകാണുമെങ്കിലും ശാരീരിക അവശത അനുഭവിക്കുന്ന ഭാര്യ മേരിയാകട്ടെ തൊഴിൽരഹിതയുമാണ്. സ്വകാര്യ ഗ്യാസ് ഏജൻസിയിൽ ജോലിയുണ്ടായിരുന്ന മകൻ റിന്റോയുടെ വരുമാനത്തെ ആശ്രയിച്ചാണു കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ വീടിനു മുന്നിൽ കാൽതെന്നി വീണു റിന്റോയ്ക്കു പരിക്കേറ്റതോടെ കുടുംബത്തിന്റെ ആകെയുള്ള വരുമാനവും ഇല്ലാതായ അവസ്ഥയാണ്. അപകടത്തിൽ കാൽമുട്ടിനു ഗുരുതര പരിക്കേറ്റ റിന്റോയ്ക്ക് ജോലിയിൽ തിരികേ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ആഹാരത്തിനു പോലും വക കണ്ടെത്താനാവാതെ വിഷമിക്കുകയാണ്…
Read Moreഒന്നിനു പുറകേ ഒന്നൊന്നായ്..! ടോമിൻ തച്ചങ്കരിക്കെതിരെ ഹർജി; സിങ്കപ്പൂരിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തിക്കൊണ്ടുവന്നെന്നാരോ പിച്ചാണ് ഹർജി ; പൊതു പ്രവർത്തകൻ പി.ഡി.ജോസഫാണ് ഹർജിക്കാരൻ
തൃശൂർ: എഡിജിപി ടോമിൻ തച്ചങ്കരി കോടതിയിൽ ഹാജരാകാത്തതിനെതിരെ പൊതു പ്രവർത്തകനായ പി.ഡി.ജോസഫ് തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് മാറ്റി നൽകി. അടുത്ത മാസം മൂന്നിന് കോടതി ഹർജി പരിഗണിക്കും. തച്ചങ്കരിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ വിജിലൻസ് കോടതിയിലാണ് ഹർജി നൽകിയിരുന്നത്. സിങ്കപ്പൂരിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ കടത്തിക്കൊണ്ടുവന്നുവെന്നാരോപിച്ചാണ് പി.ഡി.ജോസഫ് ടോമിൻ തച്ചങ്കരിക്കെതിരെ ഹർജി നൽകിയിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട രേഖകൾ കോടതി പരിശോധിക്കും.
Read Moreരാഗേഷിനെ ഞങ്ങൾക്ക് വേണ്ട..! കള്ളനോട്ടടിച്ച നേതാവിനെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്നു ബിജെപി; കുബേരയുടെ ഭാഗമായി അന്വേഷണത്തിനെത്തിയ പോലീസാണ് കള്ളനോട്ട് യന്ത്രം കണ്ടെത്തിയത്
കയ്പമംഗലം(തൃശൂർ): കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത ബിജെപി പ്രവർത്തകരെ പാർട്ടിയിൽനിന്നു പുറത്താക്കി. ശ്രീനാരായണപുരം ഏരാശേരി ഹർഷന്റെ മകനും ബിജെപി എസ്എൻ പുരം ബൂത്ത് പ്രസിഡന്റുമായ രാഗേഷ്, ഒളിവിലുള്ള ഇയാളുടെ സഹോദരൻ ഒബിസി മോർച്ച സെക്രട്ടറി രാജീവ് എന്നിവരെയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയതെന്നു ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തൃശൂർ ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ പോലീസിന്റെ മിന്നൽപരിശോധനയിലാണ് 1,37,000 രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്തത്. അമിതപലിശയ്ക്കു കടം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായിട്ടാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. ഇരുനില വീടിന്റെ മുകൾനിലയിൽ രഹസ്യമുറിയിലാണു കള്ളനോട്ട് നിർമിച്ചിരുന്നത്. നോട്ട് അച്ചടിക്കാനുള്ള യന്ത്രവും മഷിയും പേപ്പറും സ്കാനറും ഇതു മുറിച്ചെടുക്കാനുള്ള കട്ടറും സ്കെയിലും ഇവിടെനിന്നു പിടിച്ചെടുത്തു. എ ഫോർ ബോണ്ട് ടൈപ്പ് പേപ്പറിൽ തയാറാക്കിയിരുന്ന നോട്ടുകളുടെ മോഡലുകൾ കളർ പ്രിന്റ് എടുത്താണ് ഉപയോഗിച്ചിരുന്നത്. ലാപ്ടോപ്പിലാണു നോട്ട് ഡിസൈൻ ചെയ്തിരുന്നത്. 2000,…
Read More