വരയിലെ വിദ്യയുടെ വിദ്യകൾ കാണാം..! ചിത്രമെഴുത്തിൽ അക്കാദമിക് യോഗ്യതകളൊന്നുമില്ലെങ്കിലും വിദ്യ വരയ്ക്കുന്ന കാർട്ടൂൺ ചിത്രങ്ങൾ കുരുന്നുകളെയും മുതിർന്ന വരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നു

കോടാലി:  കുരുന്നുകളുടെ മനം കുളിർപ്പിക്കുന്ന കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയാകുകകയാണ്  മറ്റത്തൂർ പഞ്ചായത്തിലെ ചെന്പുച്ചിറ സ്വദേശിനി  വിദ്യ. ചിത്രമെഴുത്തിൽ അക്കാദമിക് യോഗ്യതകളൊന്നുമില്ലെങ്കിലും ഇവർ വരക്കുന്ന  കാർട്ടൂണ്‍ ചിത്രങ്ങൾ ജീവസുറ്റവയാണ്. ചെന്പുച്ചിറ കൊച്ചുപറന്പിൽ അനൂപിന്‍റെ ഭാര്യയാണ്   32 കാരിയായ വിദ്യ.  ഒരു വിനോദമായാണ് ഇവർ ആദ്യം കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ചു തുടങ്ങിയത്.വീട്ടിലെ മുറികളുടെ ചുമരുകളിൽ കുട്ടികൾക്കായാണ് ഇവർ ആദ്യം കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ചത്. പിന്നീട് ചെട്ടിച്ചാലിലെ ആംഗൻവാടിയുടെ ഭിത്തിയിലും കുട്ടികളുടെ  പ്രിയപ്പെട്ട കാർട്ടൂണ്‍ കഥാപാത്രങ്ങളെ വരച്ചു. കണ്ടവർക്കൊക്കെ വിദ്യയുടെ കാർട്ടൂണ്‍ ചിത്രങ്ങൾ ഇഷ്ടമായതോടെ ചിത്രരചനയ്ക്കു പുതിയ ഓഡറുകളെത്തി. ചെന്പുച്ചിറ സർക്കാർ സ്കൂളിന്‍റെ ചുമരിലും ചെന്പുച്ചിറയിലെ ആംഗൻവാടിയിലും ഇത്തരത്തിലുള്ള കാർട്ടൂണ്‍ ചിത്രങ്ങൾ വരക്കാനുള്ള തയാറെടുപ്പിലാണ് വിദ്യ. വീടുകളിലെ കുട്ടികളുടെ മുറികളിൽ കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടും ചിലരെത്തുന്നുണ്ട്.  ആംഗൻവാടികളിലും വിദ്യാലയങ്ങളിലും കുട്ടികളുടെ സന്തോഷത്തിനായി കാർട്ടൂണ്‍ ചിത്രങ്ങൾ വരച്ചുനൽകുന്നത് തികച്ചും സൗജന്യമായാണ്. മറ്റത്തൂർ…

Read More

ഈ സൗകര്യം മെഡിക്കൽ കോളജിൽ മാത്രം..! തൃശൂർ മെഡിക്കൽ കോളജിൽ അവശരായി എത്തുന്നവരെ കൊണ്ടു പോകാൻ വീലില്ലാ വീൽചെയറും പ്ലാസ്റ്ററിട്ട സ്ട്രെക്ചറും…

മുളങ്കുന്നത്തുകാവ്:  മെഡിക്കൽ കോളജ് ആശുപത്രി അത്യഹിത വിഭാഗത്തിൽ കാലും കൈയും  നട്ടെല്ലും തകർന്ന് വരുന്ന രോഗികളെ കൊണ്ടു പോകുന്നത് വീൽ ഇല്ലാത്ത വീൽ ചെയറുകളിലും  പ്ലാസ്റ്റർ ഒട്ടിച്ച സ്ട്രെക്ചറുകളിലും. അത്യഹിത വിഭാഗത്തിലെ വീൽ ചെയറുകളിൽ കൊണ്ടുപോകുന്ന രോഗികൾ ഭാഗ്യം കൊണ്ട് മാത്രമാണ് ലക്ഷ്യസ്ഥാനത്ത് കൂടുതൽ പരിക്കുകളില്ലാതെ എത്തുന്നത്. ഏതുനിമിഷം വേണമെങ്കിലും ഇവർക്ക് ഇതിൽ നിന്ന് താഴെ വീണ് അപകടം സംഭവിക്കാമെന്നതാണ് അവസ്ഥ. പൊട്ടി പൊളിഞ്ഞ സ്ട്രെക്ച്ചറുകളിൽ നിന്ന് രോഗികൾ താഴെ വീണ് വീണ്ടും അപകടം പറ്റാതിരിക്കാൻ പ്ലാസ്റ്റർ ഒട്ടിച്ചാണ് ഉപയോഗിക്കുന്നത്. വീൽചെയറുകൾക്ക് വീലുകൾ ഇല്ലാത്തതിനാൽ രോഗികളെ ഇതിലിരുത്തി പൊന്തിച്ച് കൊണ്ടു പോകണ്ടേ അവസ്ഥയാണ്.

Read More

കാമറ ചതിക്കുമോ..! നടിയെ ആക്രമിച്ച സംഭവം ; ദിലീപ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോലീസ് തെളിവെടുപ്പ് നടത്തി;ദിലീപും സുനിയും കൂടിക്കാഴ്ച നടത്തിയതിവിടെയാണെന്ന വിവരത്തെ തുടർന്നാണ് പരിശോധന

തൃശൂർ: നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപ് സിനിമയായ “ജോർജേട്ടൻസ് പൂരം’ ഷൂട്ട് ചെയ്ത തൃശൂരിലെ ലൊക്കേഷനിൽ പോലീസ് പരിശോധന നടത്തി. പുഴയ്ക്കലിലെ കിണറ്റിങ്കൽ ടെന്നീസ് അക്കാദമിയിലായിരു ന്നു പരിശോധന. ദിലീപും പൾസർ സുനിയും ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയെന്നു സൂചന നൽകി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ലഭ്യമായ സാഹചര്യത്തിലാണ് തെളിവെടുപ്പ്. അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട കളമശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. കേസിലെ മുഖ്യപ്രതി പൾസർ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയത് ഇവിടെവച്ചാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ക്ലബ്ബിലെ ജീവനക്കാരിൽനിന്നു വീണ്ടും വിശദാംശങ്ങൾ തേടി. ഇതോടൊപ്പം ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 2016 നവംബറിൽ ഷൂട്ടിംഗിനിടെ ദിലീപിനെ ചെന്നുകണ്ടിരുന്നുവെന്നു പൾസർ സുനി പോലീസിനു മൊഴിനല്കിയിരുന്നു. പൾസർ സുനിയെ അറിയില്ലെന്നും ഇതുവരെയും കണ്ടിട്ടില്ലെന്നുമായിരുന്നു ദിലീപിന്‍റെ മൊഴി. പുറത്തുവന്ന ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ചു സ്ഥിരീകരണമില്ല. ഇത് ഉറപ്പുവരുത്തലായിരുന്നു പരിശോധനയുടെ…

Read More

വികസനത്തിന് രാഷ്‌ട്രീയം നോക്കില്ല..! കേരളത്തിന്‍റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ ഭരണ നടപടികൾ സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

കൊടുങ്ങല്ലൂർ: കേരളത്തിന്‍റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ ഭരണ നടപടികൾ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സേക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  കൊടുങ്ങല്ലൂരിൽ സിപിഎം നേതാവ് കെ.യു.ബിജു രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡി സർക്കാർ കള്ളപ്പണം കണ്ടുകെട്ടുമെന്ന് പറഞ്ഞെങ്കിലും നടപ്പിലായില്ല.എന്നാൽ ബിജെപിക്കാർ കള്ളനോട്ടടിച്ച് വിതരണം ചെയ്യുകയാണെന്നും കോടിയേരി പറഞ്ഞു. അന്പാടി വേണു അധ്യക്ഷനായി. കെ.രാാകൃഷ്ണൻ, എൻ.കെ.ബാലൻ, പി.പി.ദിവ്യ, പി.കെ.ഡേവീസ്, പി.കെ.ചന്ദ്രശേഖരൻ, കെ.ആർ.ജൈത്രൻ എന്നിവർ പ്രസംഗിച്ചു.

Read More

സ്വപ്നങ്ങൾ ബാക്കിയാക്കി..! കടലിൽ വീണ് പരിക്കേറ്റ മലയാളി അത്‌ലറ്റ് മരിച്ചു; തിരമാലകളിൽ ഡൈവ് ചെയ്യുമ്പോള്‍ തലയിടിച്ചു വീണാണ് അപകടം സംഭവിച്ചത്

കൊടുങ്ങല്ലൂർ: കടൽതീരത്ത് കുളിച്ചുകൊണ്ടിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ അത്‌ലറ്റിക് താരം പി.ജെ. ജോഷ്ന ജോസഫ് (30) മരിച്ചു. കോട്ടപ്പുറം പാലപ്പറന്പിൽ ജോസഫിന്‍റെയും ബേബിയുടെയും ഇളയ മകനും ബധിരനും മൂകനുമായ ജോഷ്ന ഇന്നു പുലർച്ചെ ആറോടെയാണ് മരിച്ചത്. കഴിഞ്ഞ മാസം എട്ടിന് തൃപ്രയാർ സ്നേഹത്തീരം കടപ്പുറത്ത് കൂട്ടുകാരോടൊത്ത് കടലിൽ കുളിച്ചുകൊണ്ടിരിക്കെ തിരമാലകളിൽ ഡൈവ് ചെയ്യുന്പോൾ മണത്തിട്ടയിൽ തലയിടിച്ചുവീണ് കഴുത്തിന്‍റെ എല്ല് ഒടിഞ്ഞ് തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോഷ്ന. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്ഥാന, ദേശീയ തലത്തിൽ ഒന്പത് സ്വർണം ഉൾപ്പടെ നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ് ജോഷ്ന. ഭാര്യ സെറ്റ്സിന. രണ്ടു വയസുകാരി ജുവൽ മകളാണ്.

Read More

ഇനി വാഴയിലയിൽ നൽകില്ല..! ഗുരുവായൂർ നഗരസഭയിൽ ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കി; ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദഊട്ട് സ്റ്റീൽ പ്ലേറ്റിൽ നൽകിത്തുടങ്ങി

ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രസാദഊട്ട്  സ്റ്റീൽ പ്ലേറ്റിൽ നൽകിത്തുടങ്ങി. ഇന്നുരാവിലെ ദേവസ്വം ചെയർമാൻ എൻ. പീതാംബരക്കുറുപ്പ്, ഭരണസമിതി അംഗങ്ങളായ കെ. കുഞ്ഞുണ്ണി, എ. സുരേശൻ, സി. അശോകൻ, അഡ്മിനിസ്ട്രേറ്റർ സി.സി. ശശീധരൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ്  തുടങ്ങിയവർ ഇന്നുരാവിലെ അന്നലക്ഷ്മി ഹാളിൽ പ്രസാദഊട്ട് കഴിച്ച് ഇതിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ നഗരസഭയിൽ ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിൽനിന്നും അതുപോലെയുള്ള സ്ഥാപനങ്ങളിൽനിന്നും വാഴയിലകൾ ശേഖരിക്കുന്നത് നിർത്തലാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗുരുവായൂർ ദേവസ്വം പ്രസാദ ഊട്ട് സ്റ്റീൽ പ്ലേറ്റിൽ നൽകാൻ തീരുമാനിച്ചത്. ഇപ്പോൾ സാധാരണ ദിവസങ്ങളിൽ 5000ത്തോളം പേരും ശനി, ഞായർ ദിവസങ്ങളിൽ അതിലേറെ പേരും പ്രസാദ ഊട്ട് കഴിക്കാറുണ്ട്.  ഇപ്പോൾ ദേവസ്വത്തിൽ സ്റ്റോക്കുള്ള സ്റ്റീൽ പ്ലേറ്റാണ് ഉപയോഗിക്കുന്നത്.

Read More

സർക്കാരിന്‍റെ വികലമായ മദ്യനയം തന്നെ കാരണം..! മദ്യപിച്ച് വാഹനമോടിച്ച ഇടതു കൗൺസിലറുടെ കാർ തട്ടി വിദ്യാർഥി മരിച്ച സംഭവം: പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന്

ചാലക്കുടി: മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് വിദ്യാർഥി മരണമടഞ്ഞ സംഭവത്തിൽ കുറ്റക്കാരനായ ഇടതുപക്ഷ മുനിസിപ്പൽ കൗണ്‍സിലറെ അറസ്റ്റു ചെയ്യാത്തതിൽ കെപിസിസി വിചാർ വിഭാഗ് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ബ്ലോക്ക് ചെയർമാൻ വിജയ് തെക്കൻ, എം.വി.ജോസ്, ജോമോൻ തോമസ്, ജോസി ജോയ്, വിനിൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ സ്പോണ്‍സേർഡ് കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി: നഗരസഭ കെട്ടിടത്തിൽ കുറഞ്ഞ വിലയ്ക്കു മദ്യഷാപ്പ് ആരംഭിക്കുവാൻ പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച് ഭരണകക്ഷി തയാറായതിന്‍റെ ഫലമായാണ് ഒരു യുവാവ് കൊല്ലപ്പെടുവാൻ കാരണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷോണ്‍ പെല്ലിശേരി പറഞ്ഞു. നഗരസഭാ കൗണ്‍സിലർ തന്നെ മദ്യപിച്ച് ലക്കുകെട്ട് കൊലപാതകത്തിനു കാരണക്കാരനാകുന്നത് വികലമായ മദ്യനയത്തിന്‍റെ ഫലമാണ്. കൊലപാതകിയെ സംരക്ഷിച്ച സർക്കാർ അഭിഭാഷകനെതിരെ പരാതി നൽകുമെന്നും അതിനു കൂട്ടുനിൽക്കുന്ന നഗരസഭാധികൃതരുടെയും എംഎൽഎയുടേയും നടപടിയിൽ യോഗം പ്രതിഷേധിച്ചു.രഹിൻ കല്ലാട്ടിൽ, ജിൻസ് ചിറയത്ത്, ടെസി സിമേതി,…

Read More

തുറന്നത് കടലാസിൽമാത്രം..! പടിഞ്ഞാറെകോട്ട-പൂങ്കുന്നം റോഡ് തുറന്നു കൊടുത്തതായി പൊതുമരാമത്ത് ; വാഹനവുമായി എത്തി യ നാട്ടുകാർ ഞെട്ടി; ഒടുവിൽ കോൺഗ്രസു കാരെത്തി റോഡിലെ യാത്ര സുഗമമാക്കി

തൃശൂർ: പടിഞ്ഞാറെകോട്ട-പൂങ്കുന്നം റോഡ് തുറന്നു കൊടുത്തതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചെങ്കിലും വാഹനങ്ങളൊന്നും ഇതുവഴി പോകാനാകില്ലെന്നു മാത്രം. ജനങ്ങളെ വിഡ്ഡികളാക്കി കോണ്‍ഗ്രസ് പ്രവർത്തകർ സമരത്തിന് വന്നപ്പോഴാണ് റോഡ് തുറന്നു കൊടുത്തതായി എൻജിനിയർ പ്രസ്താവനയിറക്കിയത്. ഇവരുടെ വാക്കുകേട്ട് വാഹനങ്ങളുമായി എത്തിയവരാണ് വിഡ്ഡികളായി വീണ്ടും തിരിച്ചു പോകേണ്ടി വന്നത്. ഇതോടെ റോഡ് തുറപ്പിക്കാൻ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകരും കൗണ്‍സിലർമാരും ചേർന്ന് ഇന്നു രാവിലെ ഇവിടെയെത്തി മെറ്റലും മണ്ണും നിരത്തി റോഡ് തൽക്കാലം സഞ്ചാര യോഗ്യമാക്കിയിരിക്കുന്നത്. എന്നാലും ബസുകളും മറ്റും വലിയ വാഹനങ്ങളും ഇനിയും ഇതുവഴി പോകാറായിട്ടില്ല. തൽക്കാലം മെറ്റലിലൂടെ ചെറുവാഹനങ്ങൾ തൽക്കാലം മെറ്റലിനു മുകളിലൂടെ കയറ്റിക്കൊണ്ടു പോകാമെന്നു മാത്രം. കലുങ്കു നിർമാണത്തിന്‍റെ പേരിൽ മാസങ്ങളായി റോഡ് അടച്ചിടുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Read More

വ്യാജപേരിൽ ഫേസ്ബുക്കിലൂടെ പരിചപ്പെട്ട് പീഡനം; തട്ടിപ്പിനിരയായവരിൽ ഏറെയും സാമ്പത്തിക ഭദ്രതയുള്ള വിദ്യാസമ്പന്നരായ സ്ത്രീകൾ; കൂടുതൽ സ്ത്രീകൾ പെട്ടിട്ടുള്ളതായി പോലീസ്

പട്ടാന്പി: ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ കബളിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. പാലക്കാട് കുഴൽമന്ദം സ്വദേശി കളത്തിൽ മുഹമ്മദ് നസീറി(40)നെ യാണ് പട്ടാന്പി സിഐ പി.എസ്. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റുചെയ്ത്. ആദർശ്, ബാബുരാജ് തുടങ്ങിയ പേരുകളിലാണ് ഇയാൾ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ഷിപ്പിൽ ക്യാപ്റ്റൻ ആണെന്നും കോടീശ്വരനാണെന്നും, കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ തനിക്കു വൻ സ്വാധീനം ഉണ്ടെന്നും സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പെന്നു പോലീസ് പറഞ്ഞു. സാന്പത്തിക ഭദ്രതയുളള വീടുകളിലെ വിദ്യാസന്പന്നരായ സ്ത്രീകളെയാണ് ഇയാൾ ഇത്തരത്തിൽ തട്ടിപ്പിന് ഉപയോഗിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. ചില സ്ത്രീകളെ വിവാഹാഭ്യർത്ഥന നടത്തിയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനും, പീഡനത്തിനും ഇരയായിട്ടുണ്ടോ എന്നു പോലീസ് അന്വേഷിച്ചുവരികയാണെന്നു സിഐ പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ കൃഷ്ണൻകുട്ടി, സത്യൻ, സിപിഒ ബിജു, ഉണ്ണികൃഷണൻ…

Read More

ഒന്നിനും രണ്ടിനും പോകാനാകാതെ ഒരു കുടുംബം ..! അയൽവാസിയുടെ പരാതിയിൽ നിർധന കുടുംബത്തിന്‍റെ ശൗചാലയം നഗരസഭ പൊളിച്ചുനീക്കി; പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് ഇടിച്ചു തകർത്തത്

കൊടുങ്ങല്ലൂർ: അയൽവാസിയുടെ പരാതിയെത്തുടർന്ന് നിർധന കുടുംബത്തിന്‍റെ വീട്ടുവളപ്പിലെ ശൗചാലയം നഗരസഭ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി.കൂലിപ്പണിക്കാരനായ ലോകമലേശ്വരം ചെറുവേലിക്കൽ മനോജിന്‍റെ അഞ്ചു സെന്‍റ് പുരയിടത്തിൽ ബാങ്ക് ലോണെടുത്ത് നിർമിച്ച വീട്ടിലെ ശൗചാലയമാണ് നഗരസഭാ അധികൃതർ നിർദയം പൊളിച്ചുനീക്കിയത്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം ജെസിബിയുമായി എത്തിയപ്പോൾ രണ്ടു ദിവസത്തിനകം ശൗചാലയം പൊളിച്ച് മറ്റൊരു ഭാഗത്തേക്കു മാറ്റാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അധികൃതർ അതു ചെവിക്കൊണ്ടില്ലെന്ന്  മനോജ് പറയുന്നു.

Read More