സ്വന്തം ലേഖകൻ തൃശൂർ: അവസാന നിമിഷം അനുമതി ലഭിച്ചിട്ടും സാന്പിൾ വെടിക്കെട്ട് ’കളർഫുൾ’ ആക്കി വെടിക്കെട്ട് പ്രേമികളെ സന്തോഷിപ്പിക്കാൻ ദേവസ്വങ്ങൾ ഒരുങ്ങി. കുഴിമിന്നലുകളും അമിട്ടുകളുമൊക്കെയായി സാന്പിൾ മിന്നിക്കാൻ തന്നെയാണ് ദേവസ്വങ്ങളുടെ തീരുമാനം. ഡൈനയ്ക്ക് മാത്രമാണ് അനുമതി ലഭിക്കാതിരുന്നത്. ഇന്നു രാത്രി ഏഴിന് തിരുവന്പാടി വിഭാഗമാണ് സാന്പിളിന് ആദ്യം തിരികൊളുത്തുക. ശബ്ദ തീവ്രത കുറയുമെങ്കിലും പകരം വർണ ചാരുത മാനത്ത് വിരിഞ്ഞിറങ്ങും. ഏറ്റവും ആകർഷകമായ രീതിയിലാണ് സാന്പിൾ വെടിക്കെട്ട് നടത്തുകയെന്ന് ഇരുവിഭാഗം ദേവസ്വം ഭാരവാഹികളും പരഞ്ഞു. പരന്പരാഗത രീതിയിലുള്ള തൃശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അനുമതി നൽകിയതോടെയാണ് സാന്പിൾ വെടിക്കെട്ടും ഗംഭീരമാക്കാൻ തീരുമാനമെടുത്തത്. തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ടു നടക്കുന്നതിനാൽ ഇന്നു സ്വരാജ് റൗണ്ടിൽ പാർക്കിംഗ് നിരോധിച്ചു. ഉച്ചയ്ക്കുശേഷം ഗതാഗതവും തടയും. ഉപാധികളോടെയാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാവൂ. കുഴിമിന്നി…
Read MoreCategory: Thrissur
വിദ്യാർഥി പ്രസ്ഥാനങ്ങളുടെ മാർഗം ശരിയാണെന്നു പറഞ്ഞിട്ടില്ല; പുതിയ തലമുറയുടെ സഞ്ചാരം തെറ്റായ ചിന്താഗതി കളിലൂടെയെന്ന് കാനം രാജേന്ദ്രൻ
തളിക്കുളം: എല്ലാവരും നിയമങ്ങളുടെ മുന്നിൽ ഒന്നാണെന്ന കാര്യം മനസിലാക്കണമെന്ന് ഓർമിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ ഐക്യബോധമാണ് പുരോഗമനചിന്തയിൽ വളർത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നുദിവസം നീണ്ടുനിന്ന ബാലവേദി ജില്ലാ പഠനക്യാന്പ് മർമരം 2017 സമാപനസമ്മേളനം തളിക്കുളം സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയതലമുറ മാഫിയസംഘങ്ങളുടെ കൈയിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണ്. മദ്യവും മയക്കുമരുന്നുകളുമാണ് കാന്പസുകളെ നയിക്കുന്നത്. ശരിയായ രാഷ്ട്രീയബോധവും സാമൂഹ്യബോധവും ഇല്ലാത്താണ് ഇതിനുകാരണം. വിദ്യാർഥി പ്രസ്ഥാനങ്ങൾ പലതും സ്വീകരിക്കുന്ന മാർഗങ്ങൾ ശരിയാണെന്ന് ഞങ്ങൾ ഒരിക്കല്ലും പറഞ്ഞിട്ടില്ല. പുരോഗതിയുടെ ചക്രങ്ങളെ പുറകോട്ട് വലിക്കുന്ന ഇരുട്ടിന്റെ ശക്തികൾ ബാലമനസുകളിൽ വിഷം കുത്തിവയ്ക്കുന്നു. പുതിയ തലമുറ തെറ്റായ ചിന്താഗതികളിലൂടെ പോകുന്ന സന്ദർഭമാണിത്. മനുഷ്യസ്നേഹത്തിന് പകരം വയ്ക്കുന്നത് ലാഭമോഹമാണ്. കാനം ആരോപിച്ചു. ഗീതാഗോപി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ബാലവേദി ജില്ലാ പ്രസിഡന്റ്…
Read Moreതൃശൂർ പൂരം സാമ്പിള്‍ വെടിക്കെട്ട് നാളെ; ശബ്ദ തീവൃത കുറച്ചും വർണചാരുത വിരിയിച്ചും പരമ്പരാഗത രീതിയിലുള്ള പൂരം വെടിക്കെട്ടിനാണ് അനുമതി
സ്വന്തം ലേഖകൻ തൃശൂർ: ശബ്ദ തീവൃത കുറച്ചും വർണചാരുത വിരിയിച്ചും പരമ്പരാഗത രീതിയിലുള്ള തൃശൂർ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം അനുമതി നൽകി. നാളെ വൈകുന്നേരം ഏഴു മണിയോടെയാണു സാന്പിൾ വെടിക്കെട്ട്. ഉപാധികളോടെയാണ് വെടിക്കെട്ടിന് അനുമതി നൽകിയത്. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തിൽ മാത്രമേ നിർമിക്കാവൂ. കുഴിമിന്നി നാല് ഇഞ്ച് വ്യാസത്തിലും അമിട്ട് ആറ് ഇഞ്ച് വ്യാസത്തിലും വലുതാകാൻ പാടില്ല.. ഡൈനയ്ക്ക് അനുമതിയില്ല. ഓലപ്പടക്കം പൊട്ടിക്കാം. അനുമതി ലഭിച്ചതോടെ ഇരു ദേവസ്വങ്ങളും സാന്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ ആരംഭിച്ചു. വെടിക്കെട്ടിനുള്ള അനുമതി ഇല്ലാതിരുന്നതുമൂലം പൂരം കൊടിയേറ്റം നാളിൽ പരന്പരാഗത വെടിക്കെട്ട് ഒഴിവാക്കിയിരുന്നു. നാളെ വൈകുന്നേരം നടക്കുന്ന സാന്പിൾ വെടിക്കെട്ട് ഗംഭീരമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തിരുവന്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ. എക്സ്പ്ലോസീവ്സ് വിഭാഗവും മറ്റു ഉദ്യോഗസ്ഥരുമെല്ലാം സാന്പിൾ വെടിക്കെട്ട് സസൂക്ഷ്മം വീക്ഷിക്കുമെന്നുറപ്പ്. പ്രതിഷേധിച്ചും നിവേദനം നൽകിയും അഭ്യർത്ഥനകൾ…
Read Moreകുടിവെള്ളക്ഷാമം രൂക്ഷം; ഗവണ്മെന്റ് മെഡിക്കൽ കോളജ് അടക്കം വൻകിട ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ഒരു ദിവ സം വേണ്ടത് ഒന്നരലക്ഷം രൂപയുടെ വെള്ളം
പ്രത്യേക ലേഖകൻ കുടിവെള്ളക്ഷാമം മൂലം ഗവണ്മെന്റ് മെഡിക്കൽ കോളജ് അടക്കം വൻകിട ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ചില ആശുപത്രികളുടെ ചില വിഭാഗങ്ങൾ ഭാഗികമായി അടച്ചു. തൃശൂർ ജില്ലയിലെ മൂന്നു വൻകിട മെഡിക്കൽ കോളജ് ആശുപത്രികൾക്ക് ഓരോന്നിനും ദിവസേന 20 മുതൽ 26 വരെ ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ട്. കുടിക്കാനുള്ള വെള്ളവും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും വെവ്വേറെയാണ് ആശുപത്രികൾ എത്തിക്കുന്നത്. രണ്ടിനം വെള്ളവും വേണ്ടത്ര ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജില്ലയിലെ എല്ലാ ആശുപത്രികളും. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ ദിവസേന 22 ലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമുള്ളത്. പകുതിയോളം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. പീച്ചിയിൽനിന്ന് വെറും മൂന്നു ലക്ഷം ലിറ്റർ വെള്ളം മാത്രമേ കിട്ടുന്നുള്ളൂ. മെഡിക്കൽ കോളജ് കാന്പസിലെ രണ്ടു കുളങ്ങളിൽനിന്നും മറ്റുമായി വെള്ളം പന്പു ചെയ്യുന്നുണ്ട്. വളരെ ചുരുങ്ങിയ സമയം മാത്രമേ മെഡിക്കൽ കോളജിലെ…
Read Moreവെടിക്കെട്ടില്ലേ വെറും പൂരം..! വെടിക്കെട്ട് അനുമതിയില്ലെങ്കിൽ പൂരവും ചടങ്ങാക്കും; ഒരാനപ്പുറത്തു മാത്രമായി ചടങ്ങ് അവസാനിപ്പിക്കുമെന്ന കടുത്ത നിലപാടിൽ ഭാരവാഹികൾ
തൃശൂർ: ശിവകാശി ഉത്പന്നങ്ങൾ ഉപയോഗിച്ച് വെടിക്കെട്ട് നടത്താനുള്ള നിർദേശം ലോബിയുടെ ഭാഗമാണെന്നും അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. പൂരത്തിനും വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ ഒരാനപ്പുറത്തു മാത്രമായി ചടങ്ങ് അവസാനിപ്പിക്കുമെന്നുമുള്ള കടുത്ത നിലപാടും ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകാഞ്ഞതിനെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സർക്കാർതല യോഗങ്ങളിൽനിന്നും പാറമേക്കാവ് വിഭാഗം വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ 12നു തിരുവനന്തപുരത്ത് എക്സ്പ്ലോസീവ് ചീഫ് കണ്ട്രോളർ അടക്കമുള്ളവർ പങ്കെടുത്ത യോഗങ്ങളിൽ പൂരം സംഘാടകർ പാലിക്കേണ്ട നടപടികൾ നിർദേശിച്ചിരുന്നു. ഇതെല്ലാം പൂർത്തിയാക്കിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ല. ഇതാദ്യമായാണ് പൂരം കൊടിയേറ്റം ചടങ്ങ് മാത്രമായി നടക്കുന്നത്. വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും മുന്‍പും നിയന്ത്രണമുണ്ടായിട്ടുണ്ടെങ്കിലും കൊടിയേറ്റത്തിനെ ബാധിച്ചിരുന്നില്ല. ഇതിനിടെ സർക്കാർ തലത്തിൽ ദേവസ്വങ്ങളെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. മന്ത്രി സുനിൽകുമാറിനെ പാറമേക്കാവ് ദേവസ്വം തീരുമാനം അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് അനുമതിയുടെ കാര്യത്തിൽ ഇന്നോ, നാളെയോ നടപടിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.
Read Moreപഴയ വാഹനങ്ങൾ തുരുമ്പെടുക്കാന്‍ നിർത്തിയിട്ടിരിക്കുന്നു; പകരം പുതിയ ആഡംബര വാഹനങ്ങൾ വാങ്ങാൻ നീക്കം; കോർപ്പറേഷന്റെ തീരുമാനം വിവാദമാകുന്നു
തൃശൂർ: കോർപറേഷനിൽ വാഹനങ്ങൾ തുരുന്പെടുത്ത് നശിക്കുന്നു. കോർപറേഷൻ കൗണ്‍സിൽ ഹാളിന് സമീപമാണ് മുൻ മേയർമാർ ഉപയോഗിച്ചിരുന്ന അംബാസഡർ കാറും ജീപ്പും കണ്ടംതള്ളിയിരിക്കുന്നത്. ഇത് നന്നാക്കി റീ രജിസ്ട്രേഷൻ നടത്തിയാൽ വീണ്ടും ഉപയോഗിക്കാമെന്നിരിക്കേയാണ് ലക്ഷങ്ങൾ മുടക്കി ആഡംബര കാറുകൾ വാങ്ങാൻ കോർപറേഷൻ ഭരണ സമിതി തയ്യാറെടുക്കുന്നത്. ഉപയോഗം കഴിഞ്ഞ വാഹനങ്ങൾ ലേലം ചെയ്ത് കൊടുക്കാതെ കോർപറേഷൻ കോന്പൗണ്ടിൽ തന്നെ തുരുന്പെടുക്കാൻ നിർത്തിയിട്ടിരിക്കയാണിപ്പോൾ. ലേലം ചെയ്ത് നൽകിയാൽ കോർപറേഷന് പണം കിട്ടുമെന്നിരിക്കേയാണ് ഇത്തരത്തിൽ വാഹനങ്ങൾ നശിച്ചു പോകാൻ ഭരണ സമിതി വഴിയൊരുക്കിയിരിക്കുന്നത്. ഇതിനിടെ അസിസ്റ്റന്റ് സെക്രട്ടറിക്ക് ആഡംബര കാർ വാങ്ങാനുള്ള നീക്കവും വിവാദമായിരിക്കയാണിപ്പോൾ. സെക്രട്ടറിക്കു പോലും ഇല്ലാത്ത ഇന്നോവ കാർ വാങ്ങാനുള്ള നീക്കമാണ് വിവാദത്തിലായത്. നിലവിലുള്ള പഴയ വാഹനങ്ങൾ കണ്ട ം തള്ളി ലക്ഷങ്ങൾ ചെലവാക്കി ആഡംബര വാഹനങ്ങൾ വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ നന്നാക്കാതെ തുരുന്പെടുത്ത് നശിക്കാൻ…
Read Moreപ്രമാണികൾ: പഞ്ചവാദ്യത്തിൽ മാറും മേളത്തിൽ തുടരും: നായകർ: എഴുന്നള്ളിപ്പിൽ തുടരും കരിമരുന്നിൽ മാറും; 19-ാം തവണയാണ് കുട്ടൻമാരാർ പ്രാമാണികത്വം വഹിക്കുന്നത്
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർപൂരത്തിന് ഇക്കുറി പാറമേക്കാവ്, തിരുവന്പാടി വിഭാഗങ്ങളുടെ പഞ്ചവാദ്യനിരയിൽ മാറ്റം വരും. ഇരു വിഭാഗങ്ങളുടെയും പ്രമാണിമാർ തന്നെയാണ് മാറുന്നത്. തിമില വിദ്വാന്മാരായ അന്നമനട പരമേശ്വരമാരാരും ചോറ്റാനിക്കര വിജയനും പൂരത്തിനെത്തില്ല. പകരക്കാരുടെ കാര്യത്തിൽ ധാരണയായതായി സൂചനയുണ്ട്. പഞ്ചവാദ്യത്തിനു പ്രശസ്തമായ തിരുവന്പാടിയുടെ മഠത്തിൽവരവിനു തുടർച്ചയായി 14 വർഷം തിമിലയിൽ പ്രാമാണികത്വം വഹിച്ച കലാകാരനാണ് അന്നമനട പരമേശ്വരമാരാർ. ശാരീരികമായ അസ്വസ്ഥതകളാണ് കാരണമെന്നാണ് അദ്ദേഹം അറിയിച്ചത്. അടുത്തവർഷം വീണ്ടും എത്താനാകുമെന്ന പ്രതീക്ഷയോടെ താത്കാലികമായാണ് മാറിനില്‍ക്കുന്നത്. 2015ലും വിരലിലെ പഴുപ്പിനെതുടർന്നു പരമേശ്വരമാരാർക്കു മാറിനില്‍ക്കേണ്ടിവന്നു. അസുഖം മാറി തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞവർഷം മഠത്തിൽവരവിനു ഗംഭീര പഞ്ചവാദ്യസദ്യ തന്നെയാണ് ഒരുക്കിയത്. തിരുവന്പാടിയുടെ പഞ്ചവാദ്യനിരയിൽ 42 വർഷം തിമിലയിൽ അണിനിരന്ന പരമേശ്വരമാരാർ പഞ്ചവാദ്യത്തിൽ പരീക്ഷണങ്ങളുടെ അടവുകൾ പ്രയോഗിക്കുന്നതിൽ സമർഥനാണ്. പരമേശ്വരമാരാരുടെ അഭാവത്തിൽ തിരുവന്പാടിയുടെ പഞ്ചവാദ്യ പ്രാമാണികത്വം കോങ്ങാട് മധു ഏറ്റെടുക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞവർഷം തിരുവന്പാടിയുടെ രാത്രി…
Read Moreഅന്തരീക്ഷ ആർദ്രത കൂടുന്നു; രാത്രിയിലും അസഹ്യ ചൂട്; അന്തരീക്ഷ ആർദ്രത രാത്രിയിൽ 50 മുകളിലാകുന്നത് കാലാവസ്ഥ ശാസ്ത്രജ്ഞരെ ആശങ്കയിലാക്കുന്നു
തൃശൂർ: സൂര്യന്റെ ചൂട് കൂടുന്നതിനേക്കാൾ കൂടുതൽ അന്തരീക്ഷ ആർദ്രത കൂടുന്നത് കാലാവസ്ഥ ശാസ്ത്രജ്ഞരെയും ആശങ്കയിലാക്കുന്നു. ജില്ലയിൽ ഈ മാസം ചൂട് 35 ഡിഗ്രി സെഷ്യൽസ് കടന്നിട്ടില്ല. കഴിഞ്ഞ ദിവസം 34.7 ഡിഗ്രി സെൽഷ്യസായിരുന്നു ചൂട്. എന്നാൽ അന്തരീക്ഷ ആർദ്രത പകൽ സമയങ്ങളിൽ ഉയർന്നു നിൽക്കുന്നതിനാൽ ആളുകളിൽ അസ്വസ്ഥത വർധിപ്പിക്കുകയാണ്. രാത്രിയിലും അന്തരീക്ഷ ആർദ്രത ഉയർന്ന നിലയിലാണ്. പകൽ സമയങ്ങളിൽ 80 മുതൽ 86 വരെയാണ് ആർദ്രത. രാത്രിയിൽ ഇത് 50 വരെയുള്ളതാണ് സാധാരണക്കാർക്ക് ഫാൻ ഉപയോഗിച്ചാൽ പോലും ചൂട് അസഹ്യമായി മാറിയിരിക്കുന്നത്. അന്തരീക്ഷ ചൂട് ഉയർന്നു നിന്നാൽ ഫാൻ ഉപയോഗിച്ചതുകൊണ്ട ് വേണ്ട ത്ര തണുപ്പ് ലഭിക്കില്ല. ഇത് ശരീരത്തിൽ അസ്വസ്ഥത വർധിപ്പിക്കും. രാത്രിയിൽ വീടിനു പുറത്തു കിടന്നാൽ പോലും ശരീരത്തിന്റെ ചൂട് കുറയാത്ത സാഹചര്യമാണ്. സാധാരണഗതിയിൽ പകൽ 60 വരെ ആർദ്രതയാകാം. എന്നാൽ രാത്രിയിൽ ഇതിലും…
Read Moreതീവെട്ടിയിൽ തിളങ്ങുന്ന സ്വർണം…! തൃശൂർ പൂരത്തിലെ കരിവീരന്മാരെ പൊന്നണിയി ക്കാൻ ഇരു ദേവസ്വങ്ങളിലെയും നെറ്റിപ്പട്ടങ്ങൾ ഒരുങ്ങുന്നു
അജിൽ നാരായണൻ സ്വർണപ്രഭയിൽ സർവാഭരണങ്ങൾ തൃശൂർ: നെറ്റിപ്പട്ടം കെട്ടിയ കൊന്പനെപ്പോലെ എന്നൊരു പ്രയോഗമുണ്ട്. ആ ഗമയ്ക്കുമേലുള്ള അലങ്കാരമാണ് ആനയ്ക്ക് മസ്തകം മുതൽ തുന്പിക്കൈയുടെ പകുതിയോളവും വീണുകിടക്കുന്ന നെറ്റിപ്പട്ടം. സർവതും സ്പെഷൽ ആയ തൃശൂർപൂരത്തിന്റെ നെറ്റിപ്പട്ടമാണെങ്കിൽ ഈ ഗമ ഇരട്ടിയിലും അധികമാവും. പൂരങ്ങളുടെ പൂരത്തിനായി പൊന്നിൻതിളക്കമുള്ള നെറ്റിപ്പട്ടങ്ങളുടെ നിർമാണം ഇരു ദേവസ്വങ്ങളുടെയും അണിയറയിൽ പുരോഗമിക്കുകയാണ്. നെറ്റിയിലെ ആഭരണം നെറ്റിപ്പട്ടം മൂന്നുതരമാണ്- ചൂരപ്പൊളി, നാഗപടം, വണ്ടോട്. തിടന്പേറ്റുന്ന ആനയുടെ സ്പെഷൽ ആഭരണമാണ് ചൂരപ്പൊളി. ഇടത്തേയും വലത്തേയും കൂട്ടാനകൾക്കുള്ളതാണ് നാഗപടം. മറ്റ് ആനകൾക്കെല്ലാം വണ്ടോട്. നെറ്റിപ്പട്ടത്തിൽ ഉയർന്നുനിൽക്കുന്ന വലിയ കുമിളകളാണ് കിണ്ണങ്ങൾ. വലിപ്പമനുസരിച്ച് വട്ടക്കിണ്ണം, എടക്കിണ്ണം, നിറക്കിണ്ണം എന്നിങ്ങനെ വേർതിരിക്കും. കിണ്ണങ്ങൾക്കു ചുറ്റും പിടിപ്പിക്കുന്ന കുമിളകളാണ് ഓരോ നെറ്റിപ്പട്ടത്തിന്റേയും പേരിന് അടിസ്ഥാനം. ചൂരൽ പൊളിച്ച ആകൃതിയിൽ കുമിളകളുള്ള നെറ്റിപ്പട്ടമാണ് ചൂരപ്പൊളി. കാണാൻ ഏറ്റവും ഭംഗിയുള്ളതും തിടന്പേറ്റുന്ന ഗജവീരൻ അണിയുന്നതുമായ നെറ്റിപ്പട്ടമാണിത്. സൂര്യകാന്തിപ്പൂക്കൾ…
Read Moreഇവയൊന്നും കൊണ്ടുവരേണ്ട..! പൂരത്തിന് വിസിലും, ഡ്രോണും ഉപയോഗിച്ചാൽ പോലീസ് നിങ്ങളെ പറപ്പിക്കും; നഗരം നോ ഫ്ളൈ സോണ്‍ ആയി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് നഗരത്തിൽ വിസിൽ, മദ്യം, ഡ്രോണ്‍(ഹെലി കാമറ) എന്നിവയ്ക്കു നിരോധനം. ആനകൾ വിരളുമെന്നതിനാലാണ് പൂരം ദിവസം പ്രത്യേകതരം വിസിലുകൾ നിരോധിക്കാനുള്ള തീരുമാനം.ആനകൾ നിരക്കുന്ന സ്ഥലത്തും ക്ഷേത്രപരിസരത്തും അഞ്ച്, ആറ് തീയതികളിൽ നഗരം നോ ഫ്ളൈ സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ ദിവസങ്ങളിൽ ഡ്രോണ്‍ കാമറ മുതൽ ഹെലികോപ്റ്റർ വരെയുള്ളവ നഗരത്തിൽ പറപ്പിക്കാൻ പാടില്ല. ജിബ് കാമറകൾക്കും നിരോധനമുണ്ട്. 42 മണിക്കൂർ മദ്യനിരോധനവും ഏർപ്പെടുത്തും. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ വിളിച്ചുചേർത്ത മാധ്യമ, പോലീസ്, പൂരക്കമ്മിറ്റി പ്രതിനിധികളുടെ സംയുക്ത യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഡ്രോണ്‍ കാമറയ്ക്കു കൊടിയേറ്റ ദിവസമായ 29 മുതൽതന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം നിരോധനം ഉണ്ടായിരുന്നെങ്കിലും ഇതു മറികടന്ന് ഡ്രോണ്‍ പറത്തിയ ചിലരെ പോലീസ് പിടികൂടിയിരുന്നു. തൃശൂർ പൂരം വെടിക്കെട്ടിന്റെ അനുമതിക്കായുള്ള പരിശോധനകൾ…
Read More