ഒറ്റപ്പാലം: മന്ത്രി എം.എം.മണിയെപ്പോലുള്ളവർ സ്ത്രീപക്ഷത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണെന്നു മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. പ്രഥമ കെപിസിസി സമ്മേളനത്തിന്റെ 96-ാം വാർഷികത്തിന്റെ ഭാഗമായി പി. ബാലൻ നഗറിൽ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എം.എം. മണിയെപ്പോലുള്ളവർക്കു വെള്ളവും വളവും കൊടുക്കുന്നതുകൊണ്ടാണ് സ്ത്രീവിരുദ്ധ പ്രസ്താവനകളും പ്രവൃത്തികളും ഇവർ ആവർത്തിക്കുന്നത്. ഇതുകൊണ്ടാണ് സ്ഥാനമാനങ്ങൾവരെ നഷ്ടപ്പെടേണ്ട അവസ്ഥ പാർട്ടിയിലുള്ളവർക്ക് ഉണ്ടായത്. കാമറക്കണ്ണിൽ ഒപ്പിയെടുത്ത സമരത്തെക്കുറിച്ച് അവിടെ നടന്നതു വേറെ പണിയാണ് തുടങ്ങി സഭ്യമല്ലാത്ത പ്രയോഗങ്ങൾ കേരളത്തിലെ സ് ത്രീകളോടു പ്രയോഗിക്കാൻ സ് ത്രീസമൂഹം അനുവദിക്കില്ല. മഹിജയ്ക്കുനേരെ മണി നടത്തിയ പദപ്രയോഗങ്ങളും കേരളത്തിലെ മുഴുവൻ അമ്മമാരെയും വേദനിപ്പിച്ച വാക്കുകളാണ്. മണിയുടെ വാക്കുകളെ നാട്ടുശൈലിയാണെന്നു പറഞ്ഞ് ന്യായീകരിക്കുവാൻ ശ്രമിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മണിയെ തിരുത്താനും ഉപദേശിക്കാനും തയാറാവാതെ അദ്ദേഹത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ സ്ത്രീകൾക്ക് അപമാനമുണ്ടാക്കാൻ ശ്രമിക്കുകയാണ്.…
Read MoreCategory: Thrissur
തട്ടിപ്പാണേ, സൂക്ഷിച്ചോ…! ഇൻകംടാക്സ് അധികൃതരെന്നു പറഞ്ഞ് ബാങ്ക് വിവരം ശേഖരിക്കുന്ന ഫോൺ കോളുകൾ തട്ടിപ്പുകാ രെന്ന് സൈബർ സെല്ലിന്റെ മുന്നറിയിപ്പ്
കോയമ്പത്തൂർ: ഇൻകംടാക്സ് അധികൃതരെന്നു പരിചയപ്പെടുത്തി ബാങ്ക് വിവരം ശേഖരിക്കുന്ന ഫോൺകോളു കൾക്കെതിരേ ജാഗ്രതയോടെയായിരിക്കണമെന്ന് സൈബർ സെൽ മുന്നറിയിപ്പുനല്കി. പഴയ നോട്ട് പ്രശ്നത്തെ തുടർന്ന് ഓരോ വ്യക്തികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ ഡെപ്പോസിറ്റ് ചെയ്ത പണത്തിന്റെ വിവരങ്ങൾ ശേഖരിച്ച് 2.50 ലക്ഷത്തിനുമേൽ ഡെപ്പോസിറ്റ് ചെയ്തവർക്ക് ഇൻകം ടാക്സ് നോട്ടീസ് നല്കിവരുന്നു. ഇതു കൈമുതലാക്കി ചിലർ ഇൻകംടാക്സ് അധികൃതരെന്നു ഫോണിൽ പരിചയപ്പെടുത്തി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽനിന്നും പണം കൈപ്പറ്റുന്നതും വർധിച്ചിരിക്കുകയാണ്.അതിനാൽ പൊതുജനങ്ങൾ ഇത്തരം ഫോൺ കോളുകൾക്കെതിരേ ജാഗ്രത പാലിക്കണം. ഇൻകം ടാക്സ് അധികൃതർ ഒരിക്കലും ഫോണിൽ വിളിച്ച് വിവരം ശേഖരിക്കുകയില്ല. നോട്ടീസ് അയച്ച് വിശദീകരണം ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് സൈബർ സെൽ അധികൃതർ മുന്നറിയിപ്പുനല്കി.
Read Moreനന്മക്കൈനീട്ടം..! വിഷുക്കണിയായി കിട്ടിയ കൈനീട്ടവും സാധനങ്ങളും ഇരിങ്ങാലക്കുട യിലെ വൃദ്ധസദനത്തിനു നൽകി യുവാക്കൾ മാതൃകയായി
താണിയത്തുകുന്ന്: വിഷുക്കണി വൃദ്ധസദനത്തിനു നൽകി യുവാക്കൾ മാതൃകയായി. താണിയത്തുകുന്നിലെ എട്ട് പേരടങ്ങുന്ന ചെറുപ്പക്കാരാണ് ഇരിങ്ങാലക്കുടയിലെ വൃദ്ധസദനമായ ശാന്തിമന്ദിരം സന്ദർശിച്ച് വിഷുകണി തുക കൈമാറിയത്. വിഷുദിവസം തങ്ങൾ ശേഖരിച്ച തുക, അരി എന്നിവ ശാന്തിമന്ദിരത്തിലെ സിസ്റ്റർ അൻസിയയ്ക്ക് കൈമാറി. വിഷുക്കണി വീടുകളിൽ കൊണ്ടുചെന്നപ്പോൾ കിട്ടിയ സംഭാവനകളാണ് ശാന്തിമന്ദിരത്തിൽ ഏൽപ്പിച്ചത്. ടി.എസ്. സനീഷ്, യു.ഡി. രാഹുൽ, ഉദയൻ എന്നിവരാണു നേതൃത്വം നൽകിയത്.
Read Moreശ്രദ്ധിക്കുക നാളെ അവധി..! വിവിധ ആവശ്യ ങ്ങൾ ഉന്നയിച്ച് അക്ഷയകേന്ദ്രങ്ങൾ നാളെ അടച്ചിടും; ആവശ്യങ്ങൾ അംഗീകരി ച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തും
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ അക്ഷയ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ സർവീസ് നിർത്തിവച്ച് നാളെ സൂചനാസമരം നടത്തുമെന്ന് അസോസിയേഷൻ ഓഫ് ഐ.ടി. എംപ്ലോയീസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ആധാർ സർവീസ് ചാർജ് വർധിപ്പിക്കുക, ആധാറിനെ സർവീസ് ടാക്സ് പരിധിയിൽ നിന്ന് ഒഴിവാക്കുക, സർവീസ് ചാർജ് തുക അതതു മാസം നല്കുക, ആധാർ ഇനത്തിൽ ഐ.ടി. മിഷനു ലഭിച്ച പണം അക്ഷയകേന്ദ്രങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നു ഭാരവാഹികൾ സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. ജയൻ പറഞ്ഞു. കെ.കെ. ദീപക്, പി.ജി. ഗിനിൽ, പി.സി. ബിജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Read Moreന്യൂസിലൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് ജക്കാർത്തയിൽ ഇറക്കിവിട്ടു; തട്ടിപ്പു സംഘാംഗമായ മലപ്പുറം സ്വദേശി അറസ്റ്റിൽ; തട്ടിയെടുത്തത് ഒമ്പതരലക്ഷം രൂപ
ചാലക്കുടി: ന്യൂസിലൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഒന്പതര ലക്ഷം തട്ടിയെടുത്തശേഷം ജക്കാർത്തയിൽ കൊണ്ടുവിട്ട് മുങ്ങിയ സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി. മലപ്പുറം വേങ്ങര സ്വദേശി ഉള്ളാടൻ വീട്ടിൽ മുഹമ്മദ് ഹസനെ(33)യാണ് ചാലക്കുടി എസ്ഐ ജയേഷ് ബാലൻ അറസ്റ്റ് ചെയ്തത്. കുഴിക്കാട്ടുശേരി പെരുതുരുത്തി പ്രകാശന്റെ മകൻ സച്ചിൻ, അങ്കമാലി മേയ്ക്കാട് അരീക്കൽ ജോയ് പോളിന്റെ മകൻ ബിവിൻ ജോയി എന്നിവരിൽനിന്നാണ് പണം തട്ടിയെടുത്ത് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ കൊണ്ടുപോയി വിട്ടത്. ന്യൂസിലൻഡിൽ ഹോട്ടലിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. കോട്ടയം സ്വദേശി ജിതിൻ, അങ്കമാലി സ്വദേശി ബിജി എന്നിവർ മുഖേനയാണ് ഇവർ മുഹമ്മദ് ഹസനുമായി ബന്ധപ്പെട്ടത്. ചാലക്കുടിയിൽനിന്നും ബാങ്ക് അക്കൗണ്ടിലൂടെ മുഹമ്മദ് ഹസനു പണം അയച്ചുകൊടുക്കുകയായിരുന്നു. ഇതിനുശേഷം സച്ചിനെയും ബിവിൻ ജോയിയെയും കഴിഞ്ഞവർഷം ഓഗസ്റ്റ് 17ന് ജക്കാർത്തയിലേക്കു കൊണ്ടുപോയി. ന്യൂസിലൻഡിലേക്കുള്ള വിസ ജക്കാർത്തയിൽനിന്നാണ് ലഭിക്കുകയെന്നു തെറ്റിദ്ധരിപ്പിച്ചാണ് അവിടേക്കു കൊണ്ടുപോയത്.…
Read Moreസ്നേഹത്തിന്റെ സിംഫണിയുമായി..! രക്തത്തില് അതിഗുരുതരമായ അസുഖം ബാധിച്ച നാലു വയസുകാരനെ രക്ഷിക്കാന് മജ്ജ ദാനം ചെയ്ത് എഡ്വിന് ഡൊമിനിക് എന്ന യുവ ഗായകന്
തൃശൂർ: മൗനത്തിലേക്കു നീങ്ങി ത്തുടങ്ങിയ ഒരു കൊച്ചുനാദത്തെ സ്നേഹരാഗത്തിന്റെ പുത്തൻ സിംഫണിയിലേക്കു കൈ പിടിച്ചുയർത്തുകയായിരുന്നു എഡ്്വിൻ ഡൊമിനിക് എന്ന യുവ ഗായകൻ. രക്തത്തിൽ അതിഗുരുതരമായ അസുഖം ബാധിച്ച ഒരു നാലു വയസുകാരനെ ജീവിതത്തിലേയ്ക്കു തിരകേ കൊണ്ടുവരാനാണ് പൂച്ചെട്ടി സ്വദേശിയായ ഈ 22 കാരൻ ഇക്കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശു പത്രിയിൽ മജ്ജ ദാനം ചെയ്തത്. നിയമം അനുവദിക്കാത്തതിനാൽ ഒരു വർഷത്തിനു ശേഷമേ മജ്ജ സ്വീകരിച്ച കുട്ടിയുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിടൂ. പതിനായിരം മുതൽ രണ്ടു മില്യൺവരെ ആളുകളുടെ രക്തമൂല കോശങ്ങൾ ക്രോസ്മാച്ച് ചെയ്താലേ അനുയോജ്യമായതു കണ്ടെത്താനാവൂ എന്നിരിക്കെയാണ് തന്റെ മജ്ജ ആ കുരുന്നിനു അനുയോജ്യ മായതെന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ഇരിങ്ങാലക്കുടെ ക്രൈസ്റ്റ് കോളജിലെ ബികോം ബിരുദ വിദ്യാർഥിയായ ഈ ചെറുപ്പക്കാരൻ പറയുന്നു. രക്തബന്ധമില്ലാത്ത വ്യക്തിക്കു മജ്ജ ദാനം ചെയ്ത കേരളത്തിലെ രണ്ടാമത്തെയും…
Read Moreഗുരുവായൂരിൽ വീടു കുത്തിത്തുറന്ന് മോഷണം: പത്തുപവൻ നഷ്ടപ്പെട്ടു; കവർച്ച എൻസിപി ജില്ലാ പ്രസിഡന്റിന്റെ വീട്ടിൽ
ഗുരുവായൂർ: എൻസിപി ജില്ലാ പ്രസിഡന്റും മുൻ പിഎസ്്സി അംഗവുമായ എ.വി. വല്ലഭന്റെ മമ്മിയൂർ ക്ഷേത്രത്തിനു പിൻവശത്തെ വീട്ടിൽ മോഷണം. പത്തു പവൻ നഷ്ടപ്പെട്ടു. വല്ലഭനും കുടുംബവും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നിട്ടുള്ളത്. മുകൾനിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലകളും കമ്മലുകളുമാണ് നഷ്ടപ്പെട്ടത്. അലമാരയുടെ പൂട്ട് തകർത്ത് ഉള്ളറയിൽനിന്നാണ് ആഭരണങ്ങൾ കവർന്നത്. വീട്ടിലെ അലമാരകളെല്ലാം തുറന്ന്് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. വല്ലഭനും കുടുംബവും വിനോദയാത്രയ്ക്കായി വ്യാഴാഴ്ച മൂന്നാറിൽ പോയതായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഗുരുവായൂർ എസിപി പി.എ. ശിവദാസ്, ടെന്പിൾ സിഐ യു.എച്ച്. സുനിൽദാസ്, എസ്ഐ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചു. യു. രാമദാസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഗുരുവായൂരിൽ അടുത്ത കാലത്തായി മോഷണം വ്യാപകമായിട്ടുണ്ട്.
Read Moreകോഫീ ബോർഡ് പ്രശ്നത്തിൽ വീണ്ടും താഴു പൊളിക്കൽ; ജീവനക്കാർ പ്രതിഷേധവുമായി പുറത്ത്; ഇരു കൂട്ടരും ആരോപണങ്ങൾ ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകി
തൃശൂർ: ഒരു വിഭാഗം ജീവനക്കാർ പൂട്ടിയിരുന്ന താഴു പൊളിച്ച് സിഐടിയു പ്രവർത്തകരും അഡ്മിനിസ്ട്രേറ്ററും ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ഓഫീസിൽ കയറി. ജീവനക്കാർ ഓഫീസിൽ കയറാതെ പുറത്തു സമരത്തിലുമായി. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ഒരു സംഘം ആളുകൾ ഷട്ടറിന്റെ താഴു പൊളിച്ച് അകത്തു കയറിയത്. ഷട്ടറിന്റെ ഒരു ഭാഗത്ത് അഡ്മിനിസ്ട്രേറ്റർ താഴിട്ടു പൂട്ടിയിരുന്നു. എന്നാൽ മറുഭാഗത്ത് ജീവനക്കാരും താഴിട്ടുപൂട്ടി. രാവിലെ പുറത്തുനിന്ന് എത്തിയ സംഘം ജീവനക്കാരുടെ താഴ് പൊളിച്ച് ഷട്ടർ തുറക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർക്കൊപ്പം ഓഫീസിലെ ജീവനക്കാരനും ഇപ്പോൾ സെക്രട്ടറി ഇൻ ചാർജായി ചുമതല നൽകുകയും ചെയ്ത സി.എ. ബാലകൃഷ്ണനും ഓഫീസ് ജോലികൾ ചെയ്യാൻ ഇതര ഓഫീസുകളിൽനിന്നു സ്ഥലംമാറ്റിക്കൊണ്ടുവന്ന അഞ്ചു പേരും അകത്തുകയറി. ഏതാനും പേർ പുറത്തു കാവൽനിന്നു. വിവരം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി. അഡ്മിനിസ്ട്രേറ്റർ സസ്പെൻഡു ചെയ്ത ജീവനക്കാരനും സ്ഥലംമാറ്റിയ അഞ്ചു…
Read Moreചരിത്രത്താളുകളിൽ കുതിരാനും…! കുതിരാനിലെ രണ്ടാം തുരങ്കവും കൂട്ടിമുട്ടി; മെയ്-ജൂൺ മാസത്തോടെ വാഹനഗതാഗതം തുടങ്ങാനാകുമെന്ന് പ്രതീക്ഷ
പട്ടിക്കാട്: ദേശീയപാത നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കുതിരാനിൽ നിർമിക്കുന്ന ഇരട്ട തുരങ്കത്തിന്റെ രണ്ടാമത്തെ തുരങ്കവും തുറന്നു. ഇതോടെ ചരിത്രതാളുകളിൽ കുതിരാനും ഇടം പിടിച്ചു. ഇന്നലെ രാത്രി എട്ടിനു പ്രഗതി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എംഎൻഎസ് കൃഷ്ണംരാജ് അവസാന ബ്ലാസ്റ്റിംഗ് സ്വിച്ചോണ് കർമം നിർവഹിച്ചതോടെ കുതിരാനിലെ രണ്ടാമത്തെ തുരങ്ക തുറക്കപ്പെട്ടു. ഡയറക്ടർ വിഷ്ണുവർമ്മ, ഫോർമാൻമാരായ സുദേവൻ, മോഹനൻ, പി.ആർ.ഒ. ശിവാനന്ദൻ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു. 735 മീറ്ററിലാണ് തുരങ്കം ഒന്നായത്. ആദ്യത്തെ തുരങ്കം 750 മീറ്ററിൽ ആണ് കൂട്ടിമുട്ടിയത്. അവസാനത്തെ സ്ഫോടനം കഴിഞ്ഞപ്പോൾ തന്നെ നിർമാണ തൊഴിലാളികൾ ആർപ്പുവിളിച്ചും നൃത്തംവച്ചും ആഹ്ലാദം പങ്കുവച്ചു. ഏകദേശം 15 മാസം രാപ്പകലില്ലാതെ ഓരോ തൊഴിലാളിയും സ്വയം അർപ്പിച്ചതിന്റെ വിജയമാണ് ഇവിടെ കണ്ടത്. 250ൽപരം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തുവരുന്നത്. 945 മീറ്റർ വീതമുള്ള രണ്ട് തുരങ്കമാണ് അവസാനഘട്ടത്തിലെത്തുന്നത്. 12 മീറ്റർ പാറയാണ് പൊട്ടിക്കാനുണ്ടായത്.…
Read Moreചീറ്റിപ്പോകുമോ ! പൂരം വെടിക്കെട്ടിന് അനുമതിക്കു ശിവകാശിയിൽ പോയവർക്കു അനുമതി ലഭിച്ചില്ല; പിന്നിൽ ശിവകാശി പടക്കലോബികളെന്ന് പൂരം സംഘാടകർ
തൃശൂർ: പൂരം വെടിക്കെട്ടിനുള്ള അനുമതിക്കു പ്രതിസന്ധിയുണ്ടാകില്ലെന്ന ഉറപ്പു നൽകിയിട്ടും അനുമതി തേടി ശിവകാശിയിൽ പോയവർക്കു നാലു ദിവസമായിട്ടും അനുമതി ലഭിച്ചില്ല. സാന്പിൾ വെടിക്കെട്ട് സംബന്ധിച്ച രേഖകളും സാമഗ്രികളുമായി ശിവകാശി ഫയർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ ഓഫീസിലാണ് പൂരം സംഘാടകർ അനുമതിക്കായി കാത്തുകെട്ടിക്കിടക്കുന്നത്. വെടിക്കെട്ടു സംബന്ധിച്ച് എല്ലാ വിവരങ്ങളും അടങ്ങിയ റിപ്പോർട്ട് വേണമെന്ന ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് അനുമതിക്കു തടസം. ശിവകാശിയിലെ പടക്കലോബിയുടെ ചെരടുവലിയാണ് ഉദ്യോഗസ്ഥരുടെ പിടിവാശിക്കു കാരണമെന്നു പറയുന്നു. പൂരം വെടിക്കെട്ടിൽ ശിവകാശി പടക്കങ്ങൾ ഉപയോഗിക്കണമെന്നു മുന്പേ സമ്മർദമുണ്ടായിരുന്നു. വലിയ ചോദ്യാവലി തയാറാക്കി അതിനുള്ള മറുപടി നൽകാനാണു നിർദേശം. കൂടാതെ വെടിക്കെട്ട് മരുന്നിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനു പകരം അതിന്റെ ഘടന ചികയുകയാണത്രേ .കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടലോടെയാണു വെടിക്കെട്ടു നടത്തിപ്പു സംബന്ധിച്ച അനിശ്ചിതത്വം വഴിമാറിയത്. മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ്. സുനിൽകുമാർ,…
Read More