തൃശൂർ: ചുമട്ടുകാർ കൂട്ടത്തോടെ സമ്മേളനത്തിനു പോയതോടെ തൃശൂർ അരിയങ്ങാടിയിൽ ചരക്കിറക്ക് സ്തംഭിച്ചു. കോട്ടയ്ത്ത് സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ചുമട്ടുതൊഴിലാളികൽ അവധിയെടുത്ത സാഹചര്യത്തിലാണ് ചരക്കിറക്ക് സ്തംഭിച്ചത്. 13-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ഇന്നാണ് നടക്കുന്നത്. വൈകീട്ട് മൂന്നരയ്ക്ക് നടക്കുന്ന ചുമട്ടുതൊഴിലാളികളുടെ പ്രകടനത്തിൽ പങ്കെടുക്കാനാണ് തൃശൂരിൽനിന്നും തൊഴിലാളികൾ പോയത്. ഈ ദിവസം ജോലിക്ക് ഹാജരാകില്ലെന്ന് നേരത്തെ ക്ഷേമബോർഡിൽ തൊഴിലാളികൾ നോട്ടീസ് നല്കിയിരുന്നു.
Read MoreCategory: Thrissur
ഇനി നൂറുമേനി വിളവ്..! മണ്ണിന്റെ സ്വഭാവമനുസരിച്ച് കൃഷി ചെയ്യാം; മൂലക വളക്കൂട്ട് വികസിപ്പിച്ചെടുത്തു ; ഇലകളിലൂടെയുള്ള പോഷണം ഗുളിക രൂപത്തിൽ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണിന്റേയും കൃഷിയുടേയും സ്വഭാവത്തിന് അനുയോജ്യമായ പുത്തൻ വളക്കൂട്ടുകൾ കേരള കാർഷക സർവകലാശാല വികസിപ്പിച്ചെടുത്തു. അമിതമായ വളപ്രയോഗം മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ ഇലകളിലൂടെയുള്ള പോഷണരീതിയാണ് സർവകലാശാല ശിപാർശ ചെയ്യുന്നത്. മണ്ണിന്റെ ജൈവ സന്തുലിതാവസ്ഥ തകിടം മറിക്കാതെ ഫലപുഷ്ടി നിലനിർത്തുന്ന വളപ്രയോഗം ഉറപ്പാക്കാൻ ആധുനിക സൂക്ഷ്മ മൂലകക്കൂട്ടുകളാണ് കാർഷിക സർവകലാശാല സജ്ജമാക്കിയത്. ഓരോ വിളയ്ക്കും ആവശ്യമായ തോതിൽ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ച വളക്കൂട്ടുകൾ പ്രചാരത്തിലാക്കാനാണു ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി കെഎയു സന്പൂർണ മിക്സ് എന്ന സൂക്ഷ്മ മൂലക കൂട്ടും ജൈവവള ഡിസ്കുകളും പട്ടാന്പി ഗവേഷണ കേന്ദ്രത്തിൽ തയാറാക്കിക്കഴിഞ്ഞു. വളംകുറ്റികളും സൂക്ഷ്മ മൂലക ലായനികളും പീലിക്കോട് ഗവേഷണ കേന്ദ്രത്തിലാണു തയാറാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ മണ്ണിന്റെ പരിശോധനാഫലത്തെ ആധാരമാക്കി സൂക്ഷ്മമൂലകങ്ങളുടെ അഭാവം പരിഹരിക്കുന്ന വളപ്രയോഗ രീതിയാണു കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതെന്നു വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ…
Read Moreകുരുക്കഴിക്കൽ കോർപറേഷന് “കുരുക്കായി’ പുറമ്പോക്കെന്ന് കരുതി ഭൂമി കൈയേറി റോഡിന് വീതികൂട്ടി; ഉടമസ്ഥനെത്തി വേലി കെട്ടി; പറ്റിയ അബദ്ധം ഇങ്ങനെ…
തൃശൂർ: ശക്തൻ റിംഗ് റോഡ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ നടത്തിയ ശ്രമം കോർപറേഷനെ കുരുക്കിലാക്കി. പുറന്പോക്ക് എന്ന അനുമാനത്തിൽ കൈയേറിയ ഭൂമിക്ക് അവകാശിയെത്തി. സ്വകാര്യ വ്യക്തി ഭൂമിയിൽ വേലികെട്ടി തിരിച്ചതോടെ ഇവിടെ ജംഗ്ഷൻ വികസന നടപടികൾ അനിശ്ചിതത്വത്തിലായി. ഉടമയെ കണ്ടെ ത്താൻ ശ്രമിക്കാതെ, ജംഗ്ഷൻ വികസനത്തിന്റെ ആദ്യപടിയായി മണ്ണിട്ട് പാത ഒരുക്കുകയാണ് ചെയ്തത്. ട്രാഫിക് പോലീസ് ഇതുവഴി ഗതാഗത സൗകര്യവും ഒരുക്കിയിരുന്നു. ചെട്ടിയങ്ങാടിയിൽനിന്നും ശക്തൻ സ്റ്റാൻഡിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇടതുവശത്ത് ഒരാഴ്ചമുന്പാണ് കോർപറേഷൻ മണ്ണിട്ട് പാതയൊരുക്കിയത്. പുറന്പോക്ക് സ്ഥലമെന്ന നിഗമനത്തിലാണ് കോർപറേഷൻ ഭൂമിയിൽനിന്നുള്ള മണ്ണടിച്ചത്. ഈ ഭാഗം തറനിരപ്പിനോടു നികത്തി ടാറിംഗ് നടത്താനായിരുന്നു തീരുമാനം. പൂരത്തിനുമുന്നോടിയായുള്ള റോഡ് ടാറിംഗിനുമുന്പ് ജംഗ്ഷനുകൾ പരമാവധി വീതികൂട്ടുകയാണ് ലക്ഷ്യമെന്ന് മേയർ അജിത ജയരാജനും അറിയിച്ചു. ഇതിനിടെ ഇന്നലെയാണ് സ്വകാര്യ വ്യക്തി ഇവിടെ കന്പിവേലി കെട്ടി പാതയടച്ചത്. ജില്ലയിലെ ഒരു പ്രമുഖ വ്യവസായിയുടേതാണ്…
Read Moreവാളയാർ സഹോദരിമാരുടെ ദുരൂഹ മരണം ; പിടിയിലായ പതിനേഴുകാരനായ യുവാവും പെൺകുട്ടികളെ പീഡിപ്പിച്ചതായി പോലീസ്; പ്രതീക്ഷയോടെ പോലീസ്
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാരായ പെണ്കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അയൽവാസിയും പതിനേഴുകാരനുമായ യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ അറസ്റ്റിലായ ഇയാൾ പ്രാഥമിക ചോദ്യം ചെയ്യലിൽ രണ്ടു പെണ്കുട്ടികളേയും പീഡിപ്പിച്ച കാര്യം സമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.അട്ടപ്പള്ളം ഭാഗ്യവതി-ഷാജി ദമ്പതികളുടെ മക്കളായ ഹൃതികയും(13) ശരണ്യയുമാണ്(ഒമ്പത്) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഹൃതിക ജനുവരി 13നും, ശരണ്യയെ ഈ സംഭവത്തിനുശേഷം 52-ാം ദിവസവുമാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. നിർമാണത്തിലുള്ള ഇവരുടെ വീടിനു സമീപത്തെ ഷെഡിലാണ് ഇരുവരും മരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവം ഏറെ വിവാദമായതോടെ പോലീസിനുനേരേ കടുത്ത വിമർശനമാണ് ഉയർന്നത്. പതിനേഴുകാരനെകൂടി അറസ്റ്റുചെ യ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളും പാമ്പാമ്പള്ളം കല്ലങ്കാട് സ്വദേശികളുമായ വി. മധു (27), എം. മധു(27), ചേർത്തല സ്വദേശിയും ട്യൂഷൻ മാസ്റ്ററുമായ പ്രദീപ്കുമാർ, കുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഇടുക്കി…
Read Moreമാസം ഒന്നേകാൽ ലക്ഷം വരുമാനം..! കഞ്ഞിക്കടയുടെ മറവിൽ ഹാൻസ് വില്പന നടത്തിയയാൾ അറസ്റ്റിൽ; 10 രൂപ വിലയുള്ള ഒരു പാക്കറ്റ് 40 രൂപയ്ക്കാണ് വിറ്റിരുന്നത്
ചാലക്കുടി: കഞ്ഞിക്കടയുടെ മറവിൽ ഹാൻസ് വിറ്റുകൊണ്ടിരുന്ന കട ഉടമ പോലീസ് പിടിയിലായി. ചാലക്കുടി സുഭാഷ് നഗറിൽ കണക്കശേരി സജീവനെയാണ് എസ്ഐ ജയേഷ് ബാലൻ അറസ്റ്റുചെയ്തത്.ഇയാളുടെ കഞ്ഞികടയിലും, വീട്ടിലും സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് ഹാൻസ് പോലീസ് പിടിച്ചെടുത്തു. നേരത്തെ നാലുതവണ ഹാൻസ് വില്പന നടത്തിയതിന് അറസ്റ്റിലായിട്ടുള്ള സജീവനെ ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.സൗത്ത് ജംഗ്ഷനിൽ ഫ്ളൈഓവറിനു എതിർവശമുള്ള കഞ്ഞികടയിലാണ് ഹാൻസ് വില്പന നടത്തിയിരുന്നത്. 10 രൂപ വിലയുള്ള ഒരു പാക്കറ്റ് 40 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. തമിഴ്നാട്ടിൽനിന്നും ആഴ്ചയിൽ ഒരു ചാക്ക് ഹാൻസാണ് കൊണ്ടുവന്നിരുന്നത്. ഒരുമാസം ഒന്നേകാൽ ലക്ഷം രൂപയുടെ വരുമാനം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സീനിയർ സിപിഒ എം.ഒ.സാജു, സിപിഒമാരായ പി.എം.മൂസ, ഷിജൊ തോമസ്, മഹേഷ്, ഹോംഗാർഡ് ബാബു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Read Moreവെറുതേ ആഗ്രഹിക്കാമല്ലോ..! മാണി തിരിച്ചു വരണമെന്നാണ് മുന്നണിയുടെ ആഗ്രഹം; യുഡിഎഫിൽ നിന്നും ആരും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും എം.എം.ഹസൻ
സ്വന്തം ലേഖകൻ തൃശൂർ: എൽഡിഫ് സർക്കാർ വൈദ്യുതി നിരക്കു വർധിപ്പിച്ചതിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. നാളെ ചേരുന്ന കെപിസിസി നേതൃയോഗത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യും.വിലക്കയറ്റത്തിൽ വലഞ്ഞിരിക്കേ വൈദ്യുതി നിരക്കും വർധിപ്പിച്ചതിലൂടെ എൽഡിഎഫ് ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവർക്കും കർഷകർക്കും വൈദ്യുതിനിരക്കിൽ ഇളവു നൽകുമെന്നു പറയുന്നത് കണ്ണിൽ പൊടിയിടലാണ്. 90 ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇവരായിരിക്കും നിരക്കുവർധനയുടെ ഭാരം താങ്ങേണ്ടിവരുന്നതെന്നും ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കെ.എം. മാണിയുടെ പിന്തുണ ഗുണം ചെയ്തു. മാണിയെ ആരും യുഡിഎഫിൽ നിന്ന് പുറത്താക്കിയതല്ല. മാണി തിരിച്ചു വരണമെന്നാണ് മുന്നണിയുടെ ആഗ്രഹം. ഇതു സംബന്ധിച്ച് 21ന് ചേരുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യും. ഉമ്മൻചാണ്ടി കെപിസിസി പ്രസിഡന്റാകുന്നതിന് എല്ലാവർക്കും അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്. എന്നാൽ അദ്ദേഹം കെപിസിസി പ്രസിഡന്റാകാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇത്തരം ചർച്ചകൾക്കു…
Read Moreകളഞ്ഞുകിട്ടിയ പണം തിരിച്ചു നൽകി വിദ്യാർഥി മാതൃകയായി; 15,000 രൂപ അടങ്ങിയ പഴ്സാണ് റിസയും പിതാവ് നസീറും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്
ചാലക്കുടി: വഴിയിൽനിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്കു തിരിച്ചുനൽകി വിദ്യാർഥി മാതൃകയായി. ചാലക്കുടി ക്രസന്റ് പബ്ലിക് സ്കൂൾ ഒന്പതാംക്ലാസ് വിദ്യാർഥി കെ.കെ.റോഡിൽ പള്ളിമുറഅറത്ത് നസീറിന്റെ മകൻ റിസയാണ് മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം തുന്പൂർമുഴിയിൽ മാതാപിതാക്കളോടൊപ്പം അവധികാലം ആഘോഷിക്കാൻ തുന്പൂർമുഴിയിൽ പോയതായിരുന്നു റിസ. കളിക്കുന്നതിനിടയിലാണ് 15,000 രൂപ അടങ്ങിയ പഴ്സ് കിട്ടിയത്. തുടർന്ന് പിതാവ് നസീറിന്റെ പക്കൽ പഴ്സ് ഏൽപ്പിച്ചു. വിനോദയാത്രയ്ക്കുശേഷം ചാലക്കുടിയിലെത്തി പോലീസ് സ്റ്റേഷനിൽ നസീറും റിസയും ചേർന്ന് പഴ്സ് ഏൽപ്പിച്ചു. പഴ്സ് നഷ്ടപ്പെട്ട കണ്ണൂർ സ്വദേശി കല്ലറക്കൽ വീട്ടിൽ അനൂപ് പരാതിയുമായി പോലീസിൽ എത്തിയപ്പോഴാണ് പഴ്സ് ലഭിച്ച വിവരം അറിഞ്ഞത്. തുടർന്ന് റിസയും പിതാവ് നസീർ പളളി മുറ്റത്ത് പോലീസ് സ്റ്റേഷനിലെത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ പഴ്സ് ഉടമയ്ക്ക് കൈമാറി.
Read Moreകുടിയൻമാരിൽ കേമൻമാർ തൃശൂരുകാർ തന്നെ..! ഈസ്റ്റർ-വിഷുദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തൃശൂരിൽ; 1.89 കോടി രൂപയുടെ മദ്യമാണ് കുടിച്ച് തീർത്തത്
തൃശൂർ: വിഷുത്തലേന്നും, ഈസ്റ്റർ തലേന്നും സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവിൽപന നടന്നതു തൃശൂരിൽ. കണ്സ്യൂമർ ഫെഡിന്റെ പൂത്തോളിലെ മദ്യസൂപ്പർമാർക്കറ്റിൽ വ്യാഴാഴ്ച ഒരു കോടി ഒരു ലക്ഷവും, ശനിയാഴ്ച 89 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്. 82 ലക്ഷം രൂപയുടെ മദ്യം വിറ്റ കോഴിക്കോട് ഒൗട്ട്ലെറ്റാണു വില്പനയിൽ രണ്ടാംസ്ഥാനത്ത്. ദേശീയ-സംസ്ഥാന പാതയോരത്തുനിന്നും 500 മീറ്റർ ദൂര പരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കു ശേഷമെത്തിയ ആദ്യ അവധി ആഘോഷങ്ങളായിരുന്നു വിഷുവും ഈസ്റ്ററും. കഴിഞ്ഞ ഓണക്കാലത്ത് എറണാകുളം വൈറ്റിലയിലെ ഒൗട്ട്ലെറ്റിൽ 1.2 കോടിയുടെ വിൽപ്പന നടന്നതാണ് ഇതുവരെയുള്ള ഉയർന്ന വിൽപ്പന.
Read Moreതൊളിലാളികൾ ഡാ..! കോടതി ഉത്തരവിട്ടിട്ടും കോഫീ ഹൗസ് ജീവനക്കാർക്ക് ശമ്പളം നൽകാതെ അഡ്മിനിസ്ട്രേറ്റർ; കൂലികിട്ടാൻ അനീതിക്കു ചൂട്ടുപിടിക്കില്ലെന്ന് ജീവനക്കാർ
തൃശൂർ: ഹൈക്കോടതി ഉത്തരവിട്ടിട്ടും കോഫീ ഹൗസ് ജീവനക്കാർക്കു ശന്പളം നൽകാൻ അഡ്മിനിസ്ട്രേറ്റർക്കു കഴിഞ്ഞില്ല. അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഇന്നു രാവിലെയും ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് സഹകരണ സംഘത്തിന്റെ ഓഫീസിൽ എത്തിയെങ്കിലും ശന്പളം നൽകാൻ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. കോഫീ ബോർഡ് ഓഫീസിനു പുറത്ത് പ്രതിഷേധവുമായി സംഘാംഗങ്ങൾ തന്പടിച്ചിട്ടുണ്ട് . സംഘർഷാവസ്ഥ ഇല്ലെങ്കിലും പോലീസും സ്ഥലത്തുണ്ട് . ജോലി ചെയ്തതിനു ശന്പളം കിട്ടാൻ അനീതിക്കു ചൂട്ടുപിടിക്കില്ലെന്ന നിലപാടിലാണു സംഘത്തിലെ അംഗങ്ങളും ജീവനക്കാരും. ശന്പളത്തിന്റെ പേരിൽ സംഘം ഭരണസമിതിയെ അട്ടിമറിച്ചു ഭരണം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അവർ.അഡ്മിനിസ്ട്രേറ്റർ സെക്രട്ടറിയായി നിയോഗിച്ച കോഫീ ബോർഡിലെത്തന്നെ ജീവനക്കാരനായ ബാലകൃഷ്ണൻ മുഖേന ജീവനക്കാരോട് ശന്പള ബില്ലുകൾ തയാറാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ബാലകൃഷ്ണനെ സെക്രട്ടറിയായി അംഗീകരിക്കില്ലെന്നും സംഘത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എസ്.എസ് അനിൽകുമാറിന്റെ നിർദേശങ്ങൾ മാത്രമേ അനുസരിക്കൂവെന്നുമുള്ള നിലപാടിലാണു ജീവനക്കാർ. അനിൽകുമാറും പ്രസിഡന്റ് ഇ.എസ്…
Read More“മെറ്റീരിയൽസ് ‘ ഉണ്ടോ സഖാവേ, റോഡിലെ വിളക്കുകൾ കത്തിക്കാൻ..! തെരുവു വിളക്കുകൾ കത്തുന്നില്ല; ഇരുട്ടിനെ പേടിച്ച് നാട്ടുകാർ; പരാതി നൽകിയിട്ടും നടപടിയില്ല
“മെറ്റീരിയൽസ് ‘ ഉണ്ടോ സഖാവേ, റോഡിലെ വിളക്കുകൾ കത്തിക്കാൻ..! തെരുവു വിളക്കുകൾ കത്തുന്നില്ല; ഇരുട്ടിനെ പേടിച്ച് നാട്ടുകാർ; പരാതി നൽകിയിട്ടും നടപടിയില്ല ചാലക്കുടി: മാർക്കറ്റ് റോഡ് ഇരുട്ടിൽ. മാർക്കറ്റ് റോഡിൽ സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകൾ യാതൊന്നും കത്തുന്നില്ല. ഏതാനും ആഴ്ചകളായി മാർക്കറ്റ് റോഡ് ഇരുട്ടിലാണ്. ചാലക്കുടിയുടെ വിവിധ പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. നാട്ടുകാർ നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തെരുവുവിളക്കുകൾ കത്തിക്കുന്നതിന് ആവശ്യമായ മെറ്റീരിയൽസ് ഇല്ലെന്ന കാരണം പറഞ്ഞാണ് തെരുവുവിളക്കുകൾ കത്തിക്കാത്തത്. വളരെ നാളുകളായി നഗരസഭ പറഞ്ഞുകൊണ്ടിരിക്കുന്ന കാരണവും ഇതുതന്നെയാണ്. തെരുവുവിളക്കുകൾ കത്തിക്കാൻ കാരാർ നൽകിയിട്ടുണ്ടെങ്കിലും മെറ്റീരിയൽസ് ഇല്ലാത്തതിനാൽ കരാറുകാരനും കൈമലർത്തുകയാണ്. മാർക്കറ്റിൽ ബിവറേജ് കോർപറേഷന്റെ മദ്യവിൽപ്പന കേന്ദ്രം തുറന്നതോടെ മാർക്കറ്റ് റോഡിൽ മദ്യപൻമാരുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരരംഗമായി മാറിയിരിക്കുകയാണ്. വിശുദ്ധവാരത്തിൽ പള്ളിയിലേക്ക് പോകാൻ മാർക്കറ്റ് റോഡിലൂടെ വരുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഈസ്റ്റർ…
Read More