കേച്ചേരി: മഴുവഞ്ചേരിയിൽ ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തിയശേഷം കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. മത്തനങ്ങാടി ജനശക്തി റോഡിൽ പുതുതായി വന്നു താമസിക്കുന്ന മുള്ളൻകുഴിയിൽ ജോണി ജോസഫ്(48) ആണ് ഭാര്യ സോമ(35), മക്കളായ ആഷ്ലി(11), ആൻസൻ(ഒന്പത്), ആൻമരിയ(ഏഴ്) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഭാര്യയേയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഇയാൾ വിഷം കഴിച്ചു മരിക്കുകയായിരുന്നെന്ന് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട് സ്വദേശിയായ ജോണി കഴിഞ്ഞ ഒരുവർഷമായി കേച്ചേരി പെട്രോൾ പമ്പിനു സമീപം സ്റ്റേഷനറി കട നടത്തുകയായിരുന്നു. ഇന്നലെ കട തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി എട്ടുമണിയോടെ പാർട്ണറും,സുഹൃത്തുമായ ആൾ അന്വേഷിച്ച് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് അടച്ചിട്ട വാതിലിന്റെ വിടവിലൂടെ രക്തം ഒഴുകിവരുന്നതു കണ്ടത്. സ്ഥലത്ത് വിഷത്തിന്റെ ഗന്ധം ഉണ്ടായിരുന്നതായി പറയുന്നു. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി വീടിന്റെ വാതിൽ തുറന്നപ്പോഴാണ് അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പി…
Read MoreCategory: Thrissur
നിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ചു; ബൈക്കിൽ നിന്നും തെറിച്ച് പാലത്തിന്റെ വിടവിലൂടെ വീണ് യുവാവിനു ദാരുണാന്ത്യം
ചാലക്കുടി: ദേശീയപാതയിൽ സൗത്ത് ജംഗ്ഷനിൽ മേൽപാലത്തിൽ ബൈക്കിടിച്ച് യാത്ര ക്കാരിൽ ഒരാൾ പാലത്തിന്റെ മുകളിൽനിന്നും താഴെ റോഡിലേക്കു വീണു മരിച്ചു.പാലക്കാട് അഗളി കാരറ വണ്ടകത്തിൽ തോമസ്- ബീന ദമ്പതികളുടെ മകൻ ടിബിൻ (20) ആണു മരിച്ചത്. പരിക്കേറ്റ അട്ടപ്പാടി പെരുമാലി തോമസിന്റെ മകൻ ആൽബിനെ (21) ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലിനാണ് അപകടം.ജോലി തേടി സൃഹൃത്തിനൊപ്പം എറണാകുളത്തേക്കു ബൈക്കിൽ പോകുകയായിരുന്നു ടിബിൻ. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ ഭിത്തിയിൽ ഇടിക്കുകയും ടിബിൻ ബൈക്കിൽ നിന്നു തെറിച്ച് രണ്ട് മേൽപാലങ്ങൾക്കിടയിലെ വിടവിലൂടെ താഴെ റോഡിലേക്കു വീഴുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും സെന്റ് ജയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അല്പസമയത്തിനുശേഷം ടിബിൻ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നുരാവിലെ പത്തിന് കാരറ സെന്റ് ജോസഫ് ദേവാലയത്തിൽ. സഹോദരങ്ങൾ: ജിബിൻ, എബി,…
Read Moreമന്ത്രി അറിയാനായി..! കർഷകർക്ക് മുളയ്ക്കാത്ത വിത്തുകൾ നൽകി കൃഷി ഓഫീസ്; പരാതിപ്പെട്ടപ്പോൾ തിരിച്ചെടുക്കാം പക്ഷേ മാറ്റിനൽകാനാവില്ലെന്ന് അധികൃതർ
വരന്തരപ്പിള്ളി : ചെള്ള് കുത്തി നശിപ്പിച്ച പയർ വിത്തുകൾ കൃഷി ഭവനിൽ നിന്നും കർഷകർക്ക് വിതരണം ചെയ്തതായി പരാ തി. ഉപ്പുഴി, കരയാംപാടം, മുപ്ലിയം പാടശേഖരങ്ങളിലേക്ക് വിതരണം ചെയ്ത പയർ വിത്തുകളാണ് ചെള്ള് കുത്തി ഉപയോഗിക്കാൻ കഴിയാത്ത നിലയിലായത്. പാലക്കാട് നാഷ്ണൽ സീഡ് അഥോറിറ്റിയിൽ നിന്നാണ് വിത്തുകൾ എത്തിച്ചത്. കഴിഞ്ഞ ദിവസം കർഷകർക്ക് വിതരണം ചെയ്യുന്നതിനായി ചാക്കുകൾ പൊട്ടിച്ചപ്പോഴാണ് ചെള്ളുകൾ നിറഞ്ഞ പയർ വിത്ത് കാണപ്പെട്ടത്. ഉപ്പുഴി പാടശേഖരത്തിലെ അറുപത് ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി കൊണ്ടു വന്ന വിത്തുകൾ പൂർണ്ണമായും നശിച്ച നിലയിലാണ്.ഉപ്പുഴി പാടശേഖരത്തിലെ കർഷകർക്ക് മാത്രമായി 160 കിലോ വിത്താണ് കൃഷിഭവൻ വഴി എത്തിച്ചത്.ഒരു കിലോ വിത്തിന് 95 രൂപയും കർഷകരിൽ നിന്ന് വാങ്ങിയിരുന്നു.സമീപത്തുള്ള പാടശേഖര സമിതികളും സമാനമായ രീതിയിൽ പയർ വിത്തുകൾ വാങ്ങിയിരുന്നു. പകുതിയിൽ താഴെ വിളവ് ലഭിക്കുമെന്നറിഞ്ഞിട്ടും ഇതിൽ പല കർഷകരും…
Read Moreഗുണ്ടാ വേട്ട തുടരുന്നു..! മൂന്നു ദിവസത്തി നുള്ളിൽ പിടിയിലായത് 200 ഗുണ്ടകൾ; ഗുണ്ടകളെ പിടികൂടാനുള്ള റെയ്ഡുകൾ ഇനിയും തുടരുമെന്ന് പോലീസ് മേധാവി
തൃശൂർ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഗുണ്ടാ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇരുനൂറു പേരെ കഴിഞ്ഞ മൂന്നു ദിവസത്തിനകം കസ്റ്റഡിയിലെടുത്തെന്നു റൂറൽ എസ്പി അറിയിച്ചു. ഇതിൽ കാപ്പ നിയമമനുസരിച്ച് കേസെടുത്ത് കരുതൽ തടങ്കലിലാക്കുന്നവർക്കെതിരേ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ഗുണ്ടകളെ പിടികൂടാനുള്ള റെയ്ഡുകൾ ഇനിയും തുടരുമെന്നും പോലീസ് മേധാവി എൻ. വിജയകുമാർ അറിയിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാഷിക്, സുബിൻ, മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ജാഫർ, പ്രകാശൻ, സുജിത്, സജിത് എന്നിവരാണു പിടിയിലായ പ്രതികളിൽ പ്രധാനികൾ. ഗുണ്ടാവേട്ടയുടെ ആദ്യദിനമായ 21 നു 170 പേരെയും രണ്ടാം ദിവസം 16 പേരേയും മൂന്നാം ദിനമായ ഇന്നലെ 14 പേരേയുമാണ് പിടികൂടിയത്. ഇന്നലെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഏറ്റവും കൂടുതൽ പേരെ പിടിച്ചത്. പത്തുപേരെ ഇവിടെനിന്നു കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതൽ പേരെ അറസ്റ്റുചെയ്തത് 21 നു…
Read More‘ചൊവ്വാഴ്ചക്കള്ളൻ’ പിടിയിൽ..! എല്ലാ ചെവ്വാഴ്ചയും ക്ഷേത്രത്തിലെത്തി മോഷണം നടത്തുന്ന അറുപതുകാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
ചാവക്കാട്: ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച പതിവായി മോഷണം നടത്തുന്ന വിരുതനെ നാട്ടുകാർ കാവലിരുന്ന് പിടികൂടി. പാലയൂർ ചെഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ അറുപതുകാരനെയാണ് ഇന്നു പുലർച്ചെ പിടികൂടി പോലീസിൽ ഏൽപിച്ചത്. ശബരിമല തീർഥാടന സീസണിൽ ചെഞ്ചേരി ക്ഷേത്രപരിസരത്ത് കിടന്ന് ഇറങ്ങിയിരുന്ന തീർഥാടകരുടെ പണം നഷ്ടപ്പെട്ടിരുന്നു. പലതവണയായി ചൊവ്വാഴ്ചകളിൽ മോഷണത്തിന് എത്തിയ മോഷ്ടാവിന്റെ ചിത്രം ക്ഷേത്രത്തിലെ കാമറയിൽ പതിഞ്ഞിരുന്നു. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. ചെറിയൊരു ഇടവേളക്കു ശേഷം ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു. നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ പഴയ മോഷ്ടാവ് തന്നെ. വീണ്ടും അടുത്ത ചൊവ്വാഴ്ച മോഷണം നടന്നപ്പോൾ നാട്ടുകാർ കാവലിരുന്നു. ദിവസം തെറ്റാതെ മോഷ്ടാവ് വീണ്ടും ചൊവ്വാഴ്ച എത്തി. നാട്ടുകാരുടെ പിടിയിലായി. ‘ചൊവ്വാഴ്ച കള്ളനെ’ പോലീസ് ചോദ്യം ചെയ്യുന്നു. ക്ഷേത്രത്തിന് അടുത്തുള്ള ചെമ്മണ്ണൂർ ലോസന്റെ വീട്ടിലെ സൈക്കിൾ മോഷ്ടിച്ചത് താനാണെന്ന് മോഷ്ടാവ് പറഞ്ഞു.
Read Moreഒന്നേമുക്കാൽ ലക്ഷം രൂപ… ആയിരത്തിന്റെയും അഞ്ഞൂറിന്റേയും പഴയ നോട്ടുകൾ; റോഡരികിൽ നിരോധിച്ച നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ
ഷൊർണൂർ: ഒന്നേമുക്കാൽ ലക്ഷം രൂപയുടെ പഴയനോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ കൂനത്തറയ്ക്കു സമീപമുള്ള വയലിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റേയും പഴയ നോട്ടുകൾ മുറിച്ചിട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വിവരം പോലീസിനെ അറിയിച്ചു. ഇവർവന്ന് നോട്ടുകൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒന്നരമാസം മുന്പ് ആര്യൻകാവ് മൈതാനിക്കു സമീപം ന്നെരലക്ഷം രൂപയുടെ നോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നുണ്ട്. ഇതിനെക്കുറിച്ച് പോലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല.
Read Moreമലയാളികളെ തണുപ്പിക്കാൻ ..! മീനമാസ ത്തിലെ ചൂട് കുംഭത്തിലും അനുഭവപ്പെടുന്നു; ദാഹിച്ച് വലഞ്ഞ് മലയാളികൾ; തണുപ്പിക്കാൻ തണ്ണി മത്തനുമായി അന്യസംസ്ഥാനക്കാരും
ആലത്തൂർ: മീനത്തെ വെല്ലുന്ന ചൂട് കുംഭത്തിത്തിൽ അനുഭവപ്പെട്ടതോടെ ദാഹശമനിയായി കേരളക്കരയിൽ തണ്ണിമത്തനെത്തി. മലയാളിയുടെ തനതായ ദാഹശമനികളായ പനനൊങ്ക്, ഇളനീർ, നന്നാരി സർബത്ത് എന്നിവയ്ക്കൊപ്പം വർഷങ്ങളായി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നും തണ്ണിമത്തനുമെത്തുന്നുണ്ട്. മീനമാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾ കുംഭമാസം ആദ്യം ജില്ലയിൽ അനുഭവപ്പെടുന്നത്. ശീതളപാനിയങ്ങൾ ബോട്ടലിൽ നിറച്ചത് ഏറെ മാർക്കറ്റിലുണ്ടെങ്കിലും പ്രകൃതിവിഭവങ്ങൾക്കു തന്നെയാണ് ഡിമാന്റ്. വാങ്ങി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാമെന്നതാണ് തണ്ണിമത്തന്റെ പ്രത്യേകത.ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ വിവിധയിനം തണ്ണിമത്തൻ ധാരാളമായി കൃഷി ചെയ്യുന്നു. തമിഴ്നാട്ടിൽ ദുർബുസ്നി എന്നപേരും ഇതിനുണ്ട്. പാലക്കാട് ജില്ലയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ ഉടുമൽപേട്ട, കാങ്കയം, പഴനി, ഒട്ടംഛത്രം എന്നിവിടങ്ങളിൽ നിന്നെല്ലാം തണ്ണിമത്തൻ കേരളത്തിലെത്തുന്നുണ്ട്. ആലത്തൂർ ഭാഗത്തു മാത്രം ദിവസേന ടൺ കണക്കിന് മത്തൻ വിറ്റഴിയുന്നുണ്ട്. സാധാരണ ഇനത്തിന് കിലോയ്ക്ക് 15 രൂപ യാണ് ഇപ്പോഴത്തെ വില. ജൂസ്സായും ലഭിക്കും. ഗ്ലാസിന് പത്തുരൂപയാണ് വില,…
Read Moreസത്യം പറയുമ്പോള് ഞെട്ടരുത് മാമ്മ ..! ജനത്തെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം മത്സരിക്കുകയാണെന്ന് ഉമ്മൻചാണ്ടി
ചാലക്കുടി: കേരളത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ നാടിനെ ഞെട്ടിക്കുന്നതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വി.ഡി. സതീശൻ എംഎൽഎ നയിക്കുന്ന യുഡിഎഫ് മധ്യമേഖല ജാഥയുടെ സമാപനസമ്മേളനം ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാരിനെതിരേ തെരഞ്ഞെടുപ്പു കാലത്ത് സ്ത്രീസുരക്ഷ്ക്കുവേണ്ടി പ്രസംഗിച്ചു നടന്നവർ അധികാരത്തിലെത്തിയപ്പോൾ സ്ത്രീകൾക്കു സുരക്ഷയില്ലാതായി. സിപിഎമ്മുകാർ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നു പ്രതികളെ ബലമായി ഇറക്കിക്കൊണ്ടുപോകുകയും ചെയ്യുന്നു. ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഞങ്ങൾ എന്തുംചെയ്യും എന്ന നിലപാടിൽ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടി. ക്രൂഡ് ഓയിലിനു പകുതിവിലയായി കുറഞ്ഞിട്ടും പെട്രോളിനും ഡീസലിനും വിലകൂട്ടി ഖജനാവ് നിറയ്ക്കുകയാണ്. അഴിമതിക്കെതിരേ പോരാടുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയവർ അഴിമതിയുടെ ചെളിക്കുണ്ടിലാണ്. ഭരണപരാജയം മറച്ചുവയ്ക്കാൻ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനാണ് നോട്ട് നിരോധനം കൊണ്ടുവന്നത്. പിണറായി വിജയൻ ജനദ്രോഹ നടപടികളിൽ കേന്ദ്രസർക്കാരിനോട്…
Read Moreആരോട് പറയാൻ..! ഗ്യാസ് സിലിണ്ടർ പരസ്യമായി ഉപയോഗിക്കുന്നത് സുരക്ഷാ നിയമം ലംഘിച്ച് ; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ
തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ പതിയിരിക്കുന്നത് വൻ അപകടം. ആയിരക്കണക്കിന് യാത്രക്കാർ വരുന്ന സ്റ്റാൻഡിൽ യാതൊരു സുരക്ഷയുമില്ലാതെ പരസ്യമായി എൽപിജി സിലിണ്ടർ ഉപയോഗിത്തുന്നതിനെതിരെ പല തവണ ജീവനക്കാരും മറ്റു യാത്രക്കാരും പരാതിപ്പെട്ടിട്ടും ഇനിയും നടപടിയെടുക്കാതെ തുടരുകയാണ്. തൃശൂർ ഡിടിഒയ്ക്ക് നേരിട്ടറിയാവുന്ന ഈ അപകടത്തിനെതിരെ നടപടിയെടുക്കാൻ ഭയമാണെന്നാണ് സംസാരം. യാത്രക്കാർക്ക് നിന്നു തിരിയാൻ സ്ഥലമില്ലാത്ത ബസുകൾ വന്നു നിൽക്കുന്ന സ്റ്റാൻഡിന്റെ വരാന്ത കൈയടക്കിയാണ് ചായക്കട നടത്തുന്നത്. കരാർ പ്രകാരം ഈ ഭാഗത്ത് ആർക്കും ഉപയോഗിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ സ്റ്റാൻഡിന്റെ ഭാഗം കൈയേറി വർഷങ്ങളായി നടത്തുന്ന കച്ചവടം തടയാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം കാന്റീന്റെ അടുക്കളയിലെ എൽപിജി സിലിണ്ട ർ ലീക്കായി തീപിടിത്തം ഉണ്ട ായതിനെ തുടർന്ന് ഭാഗ്യം കൊണ്ട ാണ് യാത്രക്കാരും ജീവനക്കാരും രക്ഷപെട്ടത്. തീപിടിത്തം ഉണ്ട ായ ഉടൻ സ്റ്റാൻഡിലെത്തിയ യാത്രക്കാരിലാരോ ധൈര്യം…
Read Moreഅയൽവാസികൾ തമ്മിൽ തർക്കം; സ്കൂട്ടറിൽ ടിപ്പറിടിച്ച് യുവാവിനെ കൊന്ന സംഭവത്തിൽ പ്രതി ഉടൻ പിടിയിലായേക്കും
അതിരപ്പിള്ളി: ആനമല റോഡിൽ വെറ്റിലപ്പാറ പാർക്കിനു സമീപം ടിപ്പർ ലോറി സ്കൂട്ടറിലിടിപ്പിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവി ലായ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഇന്നലെ വൈകിട്ട് വെറ്റിലപ്പാറയിൽ നടന്ന അപകടത്തിൽ മേലൂർ പന്തലാംപാടം പല്ലിശ്ശേരി ജേക്കബ്ബിന്റെ മകൻ ലിബിൻ (32) ആണു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ ലിന്റൊ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാ ണ്. ഇവർ ഇരട്ടകളാണ്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വൈകിട്ട് നാലു മണിയോടെ പുളിങ്കരയിൽ നടന്ന അക്രമത്തിന്റെ ബാക്കിയാണു വെറ്റിലപ്പാറയിൽ നടന്നത്രേ. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നേരത്തെ വീടു ജപ്തി ചെയ്യപ്പെട്ടപ്പോൾ ലിബിനും ലിന്റൊയും കുടുംബവും പുളിങ്കരയിൽനിന്നു മേലൂരിലേക്കു താമസം മാറ്റിയിരുന്നു. ഇന്നലെ വൈകീട്ട് പുളിങ്കരയിലെത്തിയ ഇരുവരും പണ്ടത്തെ അയൽവാസികളായ കോയിക്കര സണ്ണിയെ മർദിക്കുകയും അയാളുടെ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഹോളോ ബ്രിക്സ്…
Read More