ഇന്ത്യയിൽ ഏതാണ്ട് നാലുലക്ഷത്തോളം സ്ത്രീകൾ ഗർഭപാത്രമില്ലാതെ ജനിക്കുന്നുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. മുന്‍പ് ഇത്തരം സ്ത്രീകൾക്ക് വാടക ഗർഭധാരണമോ കുഞ്ഞിനെ ദത്തെടുക്കലോ മാത്രമായിരുന്നു പ്രതിവിധി. ഇന്ന് മെഡിക്കൽ സയൻസ് വളരെയധികം മുന്നോട്ടുപോയിരിക്കുന്നു. ഗർഭപാത്രമില്ലാതെ ജനിച്ചവർക്കും ഗർഭാശയത്തിനു പരിക്കുപറ്റി ഗർഭധാരണം സാധ്യമല്ലാത്തവർക്കും മറ്റൊരു സ്ത്രീയിൽനിന്നു ഗർഭപാത്രം സ്വീകരിച്ച് ഗർഭം ധരിക്കാനും സ്വന്തം കുഞ്ഞിനെ പ്രസവിച്ച് അമ്മയെന്ന സ്വപ്നം സാക്ഷാത്കരിക്കാനും കഴിയും. അതിനു ചില നിയമങ്ങൾ പാലിക്കണം. ഗർഭപാത്രം നൽകുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും അടുത്ത ബന്ധുക്കളായിരിക്കണം. സ്വീകരിക്കുന്ന വ്യക്തിയിൽ ആരോഗ്യമുള്ള അണ്ഡങ്ങൾ ഉണ്ടായിരിക്കണം. നൽകുന്ന വ്യക്തിക്ക് ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള ഗർഭാശയും ഉണ്ടായിരിക്കണം. നൽകുന്ന വ്യക്തിക്ക് വയസ് അന്പത്തഞ്ചിൽ കവിയാൻ പാടില്ല. എന്നിരുന്നാലും മാസമുറയുള്ള സ്ത്രീകളാണു നല്ലത്. സ്വീകരിക്കുന്ന വ്യക്തി ഗർഭധാരണ വയസ് കവിയാത്ത ആളായിരിക്കണം. യുവതിയായിരിക്കണം. ദാതാവിന് ആരോഗ്യമുള്ള ഗർഭധാരണ-പ്രസവചരിത്രം ഉണ്ടായിരിക്കണം. ആദ്യം രണ്ടുപേരെയും വിവിധ ടെസ്റ്റുകൾ ചെയ്ത്…
Read MoreCategory: Health
സ്കൂൾകുട്ടികളുടെ ഭക്ഷണം; പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയ്ക്കും
വേനലവധി കഴിഞ്ഞു സ്കൂൾ തുറന്നു. കുട്ടികളുടെ ഭക്ഷണം എങ്ങനെയാകണം, സ്കൂളിൽ എന്ത് കൊടുത്തുവിടണം എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് വളരെ ആശങ്കയാണ്. അവശ്യ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളർച്ചയ്ക്കും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു. അതിനാൽ ശരീരത്തിന് അവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം തന്നെ കുട്ടികൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പാൽ, നട്സ്, പയറുവർഗങ്ങൾപ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാൽ, മുട്ട, ഇറച്ചി, നട്സ്, പയറുവര്‍ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയ്ക്കും. പഴങ്ങളും പച്ചക്കറികളും ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വിറ്റാമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങൾ, നെല്ലിക്ക, കാരറ്റ് എന്നിവ വളരെ…
Read Moreവെസ്റ്റ് നൈൽ പനി; കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കാം; രോഗം പകരുമോ?
വെസ്റ്റ് നൈൽ പനി ബാധിതരിൽ പത്തിൽ എട്ട് പേർക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അഞ്ചിൽ ഒരാളിലേ പനി വരെ കാണുകയുള്ളു. പനിയുടെ കൂടെ തലവേദന, ശരീര വേദന, സന്ധി വേദന, ഛർദ്ദി, വയറിളക്കം, ദേഹത്ത് തടിപ്പ് എന്നിവ കാണാം. രോഗം സാധാരണ ഗതിയിൽ പ്രശ്നമൊന്നുമുണ്ടാക്കാതെ മാറാം. എന്നാൽ ക്ഷീണവും അവശതയും ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കാം. തലച്ചോറിനെ ബാധിച്ചാൽഎന്നാൽ നൂറ്റമ്പതിൽ ഒരാൾക്ക് നാഡീവ്യൂഹത്തെ ബാധിക്കാവുന്ന ഗുരുതരമായ തകരാറുകൾ വരാം. അങ്ങനെ സാധ്യതയുള്ളവരിൽ കഴുത്തിനു വേദനയും മയക്കവും ബോധക്കേടും അപസ്മാരവും കാഴ്ചമങ്ങലും പേശികൾക്ക് മരവിപ്പും ബലക്ഷയവും ഒക്കെ വരാം. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിലും വയോജനങ്ങളിലും ഈ രോഗം അപകടകരമായേക്കാം. തലച്ചോറിനെ ബാധിക്കുന്നവരിൽ 10% പേരിൽ മരണ സാധ്യതയുണ്ട്. വെസ്റ്റ് നൈൽ വൈറസ്ജാപ്പനീസ് എൻസഫലൈറ്റിസ് വൈറസിന്റെ കുടുംബക്കാരനായ വെസ്റ്റ് നൈൽ വൈറസ് ആണു രോഗകാരി. ക്യൂലക്സ് കൊതുകുകളാണു രോഗം പരത്തുന്നത്.…
Read Moreമഴക്കാലരോഗങ്ങൾ ; പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാം
വയറിളക്ക രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാം* തിളപ്പിച്ച് ആറിയ ശുദ്ധ ജലം ഉപയോഗിക്കുക. * പഴങ്ങളുംപച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. * വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങളും പഴച്ചാറുകളും ഒഴിവാക്കുക. …തുടങ്ങിയവ വയറിളക്കരോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളാണ്. കൊതുകുജന്യരോഗത്തിൽ നിന്നു രക്ഷനേടാം * കൊതുകുജന്യ രോഗങ്ങളില്‍ നിന്നു രക്ഷനേടാനായി കൊതുക് പ്രജനനം ചെയ്യുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. പരിസരശുചിത്വം ശീലമാക്കുക. * കൊതുകുവല(Mosquito net), മസ്ക്വിറ്റോ റിപ്പല്ലന്റ്സ് (Mosquito repellents), കൊതുകുതിരി തുടങ്ങിയവ വ്യക്തിപരമായ പ്രതിരോധത്തിന് ഉപയോഗിക്കാം. എലിപ്പനിയിൽ നിന്നു രക്ഷനേടാംമലിനജലവുമായുള്ള സമ്പര്‍ക്കത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രോഗബാധ ഏല്ക്കാതെ സൂക്ഷിക്കുക. * രോഗ പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം സ്വീകരിക്കേണ്ടതാണ്. * പരിസര ശുചിത്വവും വ്യക്തിശുചിത്വവുമാണ് രോഗം തടയാനുള്ള വഴി. വിവരങ്ങൾ: ഡോ. ഹേമലത…
Read Moreമഴക്കാലരോഗങ്ങൾ ; ഡെങ്കിപ്പനി, മലേറിയ, എലിപ്പനി
ഡെങ്കിപ്പനി നിര്‍ണയത്തിനായി രക്തത്തിലെ ശ്വേതരക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും അളവും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിക്കുന്ന ലിവർ ഫങ്ഷൻ ടെസ്റ്റ്(Liver Function Test), കിഡ്നി ഫങ്ഷൻ ടെസ്റ്റ് (Kidney Function Test) തുടങ്ങിയ പരിശോധനകളും വൈറസ് സാന്നിധ്യം കണ്ടുപിടിക്കുന്ന ആന്റിജന്‍,ആന്റിബോഡി ടെസ്റ്റുകളും ഉപയോഗിക്കുന്നു. പ്രതിരോധ വാക്സിൻ ഇല്ലലക്ഷണങ്ങള്ക്ക് അനുസരിച്ചുള്ള ചികിത്സയില്‍ ഒന്ന് – ഒന്നര ആഴ്ചയ്ക്കുള്ളില്‍ അസുഖം ഭേദമാകുന്നതാണ്. ഈ അസുഖം പ്രതിരോധിക്കാന്‍ വാക്സിനുകള്‍ ലഭ്യമല്ല. മലമ്പനി/മലേറിയ കേരളത്തില്‍ അത്രയ്ക്ക് കാണപ്പെടുന്ന കൊതുകുജന്യ രോഗമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്നു താമസിക്കുന്ന ആളുകൾക്കിടയിൽ ഇത് കാണപ്പെടാം. അവയവങ്ങളെ ബാധിക്കുന്പോൾചുവന്ന രക്താണുക്കള്‍ക്ക് ഉണ്ടാകുന്ന നാശം നിമിത്തം ശരീരത്തിന്റെ പല അവയവങ്ങളെയും… ഉദാഹരണത്തിന് മസ്തിഷ്കം, ശ്വാസകോശം, വൃക്കകള്‍, കരള്‍ തുടങ്ങിയവയെ ബാധിക്കുന്ന മാരകമായ മലേറിയയും കാണപ്പെടുന്നുണ്ട്. അനോഫിലസ് ഗണത്തില്‍പ്പെടുന്ന കൊതുകുകളാണ് ഈ രോഗത്തിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നത്. ആന്റി മലേറിയല്‍ മരുന്നുകള്‍ രോഗനിവാരണത്തിന് ഉപയോഗിക്കുന്നു.…
Read Moreഅപസ്മാരം ; പകരില്ല, മാനസികരോഗമല്ല
താൽക്കാലികമായി കുറച്ചുനേരം ബോധക്ഷയം ഉണ്ടാകുന്ന അവസ്ഥകളെല്ലാം അപസ്മാരം ആയിരിക്കുകയില്ല. അപസ്മാര ബാധ അനുഭവിക്കുന്നതും അടുത്തുനിന്ന് നേരിട്ട് കാണുന്നതും ഭയം തോന്നിക്കുന്ന അനുഭവം ആയിരിക്കും. വളരെയധികം ദാരുണമായ ഒന്നായിരിക്കും അത്. പ്രത്യേകിച്ച് ശരീരത്തിലെ പേശികളിൽ സംഭവിക്കുന്ന കോച്ചിവലി. മുൻകാലങ്ങളിൽ അപസ്മാരത്തെ പലരും ഒരു മാനസിക രോഗമായി കണക്കാക്കിയിരുന്നു. ഇപ്പോഴും അങ്ങനെ കാണുന്നവരുണ്ടാവാം. ഒരു കുടുംബത്തിൽ ആർക്കെങ്കിലും അപസ്മാരം ഉണ്ട് എങ്കിൽ അത് പുറത്ത് ആരും അറിയാതെ രഹസ്യമായി സൂക്ഷിക്കാനാണ് കൂടുതൽ പേരും ശ്രമിക്കാറുള്ളത്. ശരിയായ രീതിയിലുള്ള ചികിത്സയും മനശ്ശാസ്ത്ര സമീപനവും ലഭിക്കുന്നതിന് ഇത് തടസമാകാറുമുണ്ട്. പകരില്ലഅപസ്മാരം പാരമ്പര്യമായി ഉണ്ടാകുന്ന ഒരു രോഗം ആണെന്ന് വിശ്വസിക്കുന്നവർ ഉണ്ട്. ഇത് പകരുന്ന ഒരു രോഗമാണ് എന്നുപോലും വിശ്വസിച്ചവർ ഉണ്ടായിരുന്നു. ഇത് സുഖപ്പെടുത്താൻ കഴിയാത്ത രോഗമാണെന്നു വിശ്വസിക്കുന്നവരെ ഇപ്പോഴും ചിലപ്പോൾ കാണാൻ കഴിഞ്ഞെന്നും വരാം. അപസ്മാരം ഒരാളിൽ നിന്നു വേറെ ഒരാളിലേക്കു പകരുകയില്ല.…
Read Moreഅപസ്മാരം; അബദ്ധധാരണകൾ ഒഴിവാക്കാം
അബദ്ധവിശ്വാസങ്ങളുടെയും തെറ്റിദ്ധാരണകളുടെയും പുകപടലങ്ങൾക്കുള്ളിൽ പെട്ടുപോയ ഒരു രോഗമാണ് അപസ്മാരം. വിദേശീയരടക്കം ഇത് ദൈവികമായ ഒരു രോഗമാണ് എന്ന് വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ദൈവകോപം, ഭൂതപ്രേതപിശാചുക്കളുടെ ബാധ എന്നിവ കാരണമാണ് അപസ്മാരം എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടാവാം എന്നാണു കരുതുന്നത്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾകുട്ടികൾ എന്നോ മുതിർന്നവർ എന്നോ ഇല്ലാതെ, സ്ത്രീ പുരുഷ ഭേദമില്ലാതെ സമൂഹത്തിൽ കണ്ടുവരുന്ന രോഗമാണിത്. വേദങ്ങളിൽ ഈ രോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് എന്ന് പറഞ്ഞിട്ടുണ്ട്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അപസ്മാരത്തിന് കാരണമാകുന്നത് എന്ന് ഹിപ്പോക്രാറ്റിസ് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എങ്കിലും പുതിയ അറിവുകൾ പുറത്ത് വരുമ്പോൾ അത് ശരിയായ അർഥത്തിൽസ്വീകരിക്കാൻ സമൂഹം എന്നും തയാറായിരുന്നില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയും ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിന്നിരുന്നത് കുറേ അബദ്ധ ധാരണകളായിരുന്നു. മനുഷ്യന് കാണാൻ കഴിയാത്ത ഏതോ അമാനുഷിക ശക്തികളുടെ പ്രവർത്തനം…
Read Moreക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം; ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫം ശ്വാസകോശേതര ക്ഷയരോഗലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം * രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി എങ്ങനെ പകരുന്നു ?ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ…
Read Moreമുണ്ടിനീര് പകരുന്നതെങ്ങനെ? തലച്ചോറിനെ ബാധിച്ചാൽ…
മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര് ഗ്രന്ഥികളെ ബാധിക്കുന്നു. രോഗം പകരുന്നത് എപ്പോൾ രോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിൽ മാത്രമോ?mumpsഅഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. വായുവിലൂടെ…വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കില്‍ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. ചവയ്ക്കുന്നതിനു പ്രയാസംചെറിയ പനിയും തലവേദനയും ആണ് മുണ്ടിനീരിന്റെ പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു.…
Read Moreരാവിലെ ഉണരുമ്പോൾ നടുവേദന; ചികിത്സ വൈകുന്നത്
ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ് ആകാം. പ്രധാനമായും നട്ടെല്ലിനെയും ഇടിപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ്. ഇത് ബാധിച്ചാൽ ക്രമേണ നട്ടെല്ലിനു വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും ചെയ്യാം. ചികിത്സ വൈകുന്നത്ലോകത്തിലാകമാനം 1 -2 % ആളുകൾ ഈ രോഗബാധിതരാണ്. എന്നാൽ, ഇവരിൽ 70% പേരും തെറ്റായ രോഗനിർണയത്തിൽപ്പെട്ടു ചികിത്സ ലഭിക്കാൻ വളരെയധികം കാലതാമസം നേരിടുന്നവരുമാണ്. ഈ രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയും രോഗനിർണയത്തിലെ സങ്കീർണതയുമാണ് ഇതിനു കാരണം. ജനിതക കാരണവും…ഈ രോഗം 15 – 45 വയസിലുള്ള പുരുഷന്മാരിലാണ് അധികവും കാണുന്നത്. എന്നാൽ, കുട്ടികളിലും സ്ത്രീകളിലും ഇത് തീരെ വിരളമല്ല. പുതിയ കണക്കുപ്രകാരം 17 ലക്ഷത്തോളം ഇന്ത്യക്കാർ ഈ അസുഖബാധിതരാണ്. ജനിതക കാരണങ്ങളും HLA – 327 എന്ന ജീനും രോഗം ഉണ്ടാക്കുന്നതിൽ…
Read More