ക്ലോറിനേഷൻ – എപ്പോൾ? എന്തിന് ‍? എങ്ങനെ?

വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, കൊതുകുകൾ, വിരകൾ, അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം. അതിനാൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു. വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗമാണ്. ബ്ലീച്ചിങ്ങ് പൗഡർ എത്ര അളവിൽ?ബ്ലീച്ചിങ്ങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് . സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുന്പോൾ a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് ) ഏകദേശം അര ടേന്പിൾ സ്പൂണ്‍/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂണ്‍/ തീപ്പെട്ടി…

Read More

ജീവിത സ്വപ്നങ്ങൾക്കു തടസമല്ല വെള്ളപ്പാണ്ട്

വെള്ളപ്പാണ്ടിന്‍റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചികിത്സ1. പുറമേ പുരട്ടുന്ന മരുന്നുകള്‍2. അകത്തേക്ക് കഴിക്കുന്നമരുന്നുകള്‍ സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍, മെലനോസൈറ്റ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍.3.ഫോട്ടോതെറാപ്പി(Phototherapy)വെയിലിന്‍റെയോ ലൈറ്റിന്‍റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.4.വെളളപ്പാണ്ട് സർജറി(Vitiligo surgery) രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. എപിഡെർമൽ ഓട്ടോഗ്രാഫ്റ്റ്സ് (epidermal autografts), മെലാനോസൈറ്റ് കൾച്ചർ (Melanocyte Culture) എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്. വെള്ളപ്പാണ്ട് ഉള്ളവര്‍ എന്തൊക്കെ ശ്രദ്ധിക്കണം?· വൈകാരിക സമ്മര്‍ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കുക, തൊലിയില്‍ നിറമില്ലായെന്നതൊഴിച്ചാല്‍ അവിടത്തെതൊലി തികച്ചും സാധാരണമായി കാണപ്പെടുന്നു. · ആഹാരത്തില്‍ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാല്‍ സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികൾക്കുമെ ന്നതുപോലെ ഇവർക്കും നല്ലതാണ്. · നിങ്ങളുടെ സംശയങ്ങളും ഉത്കണ്ഠകളും…

Read More

എല്ലാ വെള്ളപ്പാടുകളും വെള്ളപ്പാണ്ട് ആണോ? ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?

പിഗ്‌മെന്‍റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ കണ്ണുകളെയും വെള്ളപ്പാണ്ട് ബാധിക്കാം. വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, Alopecia areata (ഭാഗികമായ കഷണ്ടി), അടോപിക് ഡെർമറ്റൈറ്റിസ് (Atopic dermatitis), സോറിയാസിസ് (Psoriasis), ലൈക്കൻ പ്ലാനസ്(Lichen planus), DLE, വരണ്ട ചർമം(Dry skin) എന്നീ ത്വക്ക് രോഗങ്ങളും കാണാറുണ്ട്. അതുപോലെതന്നെ പ്രമേഹം(Diabetes), തൈറോയ്ഡ് രോഗങ്ങൾ (Thyroid diseases), ഡിസ്പെപ്സിയ( Dyspepsia) എന്നിവയും കാണാറുണ്ട്. പാരമ്പര്യമായി ഉണ്ടാകുന്നതാണോ?പാരമ്പര്യം ഒരു ഘടകമാണ്. ജനസംഖ്യയുടെ ഏകദേശം 1% ആള്‍ക്കാരെ വെള്ളപ്പാണ്ട് ബാധിക്കുന്നുണ്ട്. പല ഘടകങ്ങള്‍ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. വെള്ളപ്പാണ്ട് ബാധിച്ച 20% – 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വെള്ളപ്പാണ്ട് കണ്ടുവരുന്നുണ്ട്. എന്നാല്‍ തൊട്ടു പകരില്ല. ആഹാരരീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയതുകൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ…

Read More

വെള്ളപ്പാണ്ട് പകരുമോ? അസുഖം വരുന്നതെങ്ങനെ

വെള്ളപ്പാണ്ട് (vitiligo) ഉണ്ടായിരുന്ന പ്രശസ്ത കലാകാരന്‍ മൈക്കിള്‍ ജാക്സന്‍റെ ഓര്‍മ്മ ദിനമാണ് ലോക വെള്ളപ്പാണ്ട് ദിനമായി ആചരിച്ചു വരുന്നത്. അദ്ദേഹം തന്‍റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറമല്ല, കഴിവും കഠിനാധ്വാനവുമാണ് നമ്മുടെ യോഗ്യത നിര്‍ണയിക്കുന്നതെന്ന്. എന്നാല്‍, ഒരു ദശാബ്ദത്തിലേറെയായിട്ടും വെള്ളപ്പാണ്ടിനെക്കുറിച്ച് പല മിഥ്യാധാരണകളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. വെള്ളപ്പാണ്ട് പകര്‍ച്ച വ്യാധിയാണോ?അല്ല. ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ വായുവിലൂടെയോ വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ട്. അതുകൊണ്ടുതന്നെ ഇത് ബാധിച്ചവരെ കല്യാണം കഴിക്കാനോ ഒരുമിച്ച് താമസിക്കാനോ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ കളിക്കാനോ ഒരു തടസവുമില്ല. വെള്ളപ്പാണ്ട് അണുബാധയാണോ?അല്ല. ചര്‍മ്മത്തിനു നിറം നല്‍കുന്ന കോശമായ മെലാനോസൈറ്റിനോട് (Melanocyte) നമ്മുടെ തന്നെ രോഗപ്രതിരോധശക്തി പ്രതികരിക്കുന്നതു മൂലം മെലാനോസൈറ്റിന്‍റെ പ്രവര്‍ത്തനം കുറയുകയും ചില ഭാഗങ്ങളില്‍ മെലാനിന്‍ (Melanin) എന്ന പിഗ്‌മെന്‍റ് കുറയുകയും ചെയ്യുന്നു. മെലാനോസൈറ്റിന്‍റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന രാസവസ്തുക്കളുടെയും വളർച്ചാഘടക ത്തിന്‍റെയും…

Read More

പനി അവഗണിക്കരുത്; അനേകം രോഗങ്ങളുടെ ലക്ഷണമാവാം

പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്. പനിവന്നാൽ ഗുരുതര ലക്ഷണങ്ങൾ *ഉയർന്ന താപനിലയും ജന്നിയും *വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളിൽനിന്നു രക്തസ്രാവം *കറുത്ത നിറത്തിലുള്ള മലം. *ഛർദിലിൽ രക്തമയം *മഞ്ഞപ്പിത്തത്തിന്‍റെലക്ഷണങ്ങൾ *മൂത്രത്തിന്‍റെ അളവുകുറയുക *പനിയോടൊപ്പം ശ്വാസംമുൽ *പനിയും സുബോധമില്ലാത്ത സംസാരവും *പനിയോടൊപ്പം നെഞ്ചുവേദന *വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛർദിൽ *ഉയർന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ *പനിക്കുശേഷം അതിയായ ക്ഷീണം *പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും പനിവന്നാൽ ചെയ്യേണ്ടത് *വിശ്രമമാണ് അവശ്യം വേണ്ടത്.ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം)*ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകൾ, ദേഹം എന്നിങ്ങനെ തുടയ്ക്കുക. *പനിവരുന്പോൾ കഴിവതും ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്. *പനി മൂന്നുദിവസത്തിലേറെ…

Read More

ഷിഗല്ല രോഗം പ്രതിരോധിക്കാം; ലക്ഷണങ്ങൾ, ചികിത്സ അറിയേണ്ടതെല്ലാം

ഷിഗല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണ് ഷിഗല്ലോസിസ്. രോഗം പകരുന്നത് എങ്ങനെ* മലിനജലത്തിലൂടെ * കേടായ ഭക്ഷണത്തിലൂടെ* പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുന്നതിലൂടെ* ഷിഗല്ലാ ബാധിതരുമായിഅടുത്ത ഇടപഴകുന്നതിലൂടെ* രോഗബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ ഷിഗല്ല ബാധിച്ച ഒരാളുമായി സന്പർക്കം പുലർത്തിയതിന് ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുന്നു. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ ഒരാഴ്ച വരെ എടുത്തേക്കാം. പാൽ, മുട്ട, മത്സ്യമാംസങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്പോൾ ജാഗ്രത പുലർത്തുക. ശീതീകരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കളിൽ ഷിഗല്ല ബാക്ടീരിയ കൂടുതൽ കാലം ജീവിക്കാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ* വയറിളക്കം, പനി, വയറുവേദന* ഛർദി, ക്ഷീണം, രക്തം കലർന്ന മലം* ഇടയ്ക്കിടെ മലവിസർജനം നടത്താനുള്ള തോന്നൽ * വയറിളക്കത്തോടൊപ്പം രക്തസ്രാവവുമുണ്ടവാം. വയറിളക്കരോഗങ്ങൾക്ക് പാനീയ ചികിത്സവയറിളക്കരോഗങ്ങളും ഛർദിയും ഉള്ളപ്പോൾ നിർജ്ജലീകരണം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതദാഹം, വരണ്ട ചുണ്ടും നാവും, കുഴിഞ്ഞുതാഴ്ന്ന…

Read More

തക്കാളിപ്പനി, പരിചരണം എങ്ങനെ ‍? ഡോക്ടറെ കാണേണ്ടത് എപ്പോൾ?

കുട്ടികളുടെ കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ്. * പ്രധാനമായും അഞ്ചു വയസിൽ താഴെയുള്ള കുട്ടികളെയാണു ബാധിക്കുന്നത്.* അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്. ലക്ഷണങ്ങൾപനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. * വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ഡോക്ടറെ കാണേണ്ടത് എപ്പോൾ?ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക. പരിചരണം എങ്ങനെ ‍?* രോഗം വന്നുകഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക * കുളിപ്പിക്കുന്പോൾ തേച്ചുരച്ച് കുമിളകൾ പൊട്ടിക്കരുത്. * വായ്ക്കകത്തെ അസ്വസ്ഥത കുറയ്ക്കാൻ ചൂടില്ലാത്തതും കഴിക്കാൻ ബുദ്ധിമുട്ടില്ലാത്തതുമായ ഭക്ഷണം കൊടുക്കാം. * കുഞ്ഞുങ്ങളെ തിളപ്പിച്ചാറ്റിയ…

Read More

പ്രമേഹനിയന്ത്രണം; ആഹാരക്രമത്തിലും ശ്രദ്ധ വേണം

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്‍റെ സഹായം ആവശ്യമാണ്.  ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണം കുറയുന്നു. ഇത്‌ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവുകൂടാൻ കാരണമാകുന്നു.  രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്‌ഥയാണ് പ്രമേഹം. മാനസിക പിരിമുറുക്കംപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്‌ച മങ്ങൽ,…

Read More

എലിപ്പനിയിൽനിന്നു രക്ഷനേടാം; ഈ കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചാൽ മതി

അവരവര്‍ തന്നെ അല്‍പം ശ്രദ്ധിച്ചാല്‍ എലിപ്പനിയില്‍ നിന്നും രക്ഷ നേടാവുന്നതാണ്. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. കെട്ടിക്കി‌ടക്കുന്ന വെള്ളത്തിൽ….ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. എലിപ്പനി ഉണ്ടാകുന്നത്എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. ശക്തമായ പനി, മഞ്ഞപ്പിത്തംപെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദനകാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന്…

Read More

ഡെങ്കിപനി: കൊതുകിനെ തുരത്താം; അറിഞ്ഞിരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും ഉണ്ടായാല്‍ മാരകമായേക്കാം. എല്ലാവരും‍ താഴെപറയുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്. ▪️ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. ▪️മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. ▪️റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്‍ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം. ▪️ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്‍റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവയ്ക്കുക. ▪️ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക. ▪️മരപ്പൊത്തുകള്‍…

Read More