കോൽക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം നാല് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചു. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിജിത്ത് എന്നയാളുടെ മൃതദേഹമാണ് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ അഭിജിത്തിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. അഭിജിത്തിന്റെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനാല്‍ സംസ്കരിച്ചിരുന്നില്ല. ജൂലൈയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു. പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം അഭിജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. അതേസമയം മൃതദേഹം കൈമാറ്റം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ സംഘര്‍ഷവും നടന്നു.
Read MoreCategory: Loud Speaker
ഹരിതയെ പൊളിച്ചടുക്കി, പക്ഷെ …! ഹരിതയെ നയിക്കാൻ പുതിയ പെൺകുട്ടികളെ തേടി ലീഗ്; നേതാക്കളെ കുടുക്കാൻ പോലീസ്
കോഴിക്കോട് : വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാ ത്തതിനെ തുടർന്ന് ഹരിതയെ പിരിച്ചു വിട്ട് മുസ്ലിം ലീഗ് നടപടി കടുപ്പിക്കുന്നതിനിടെ തുടർ നടപടിയുമായി പോലീസ്. ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ് നേതാക്കളെ അടുത്ത ദിവസം ചോദ്യംചെയ്യും. സംഭവത്തിൽ നേതാക്കൾക്കെതിരേ കർശന നടപടിയുമായി മുന്നോട്ടു പോകാൻ സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ് എന്നിവരെയാണ് പൊലീസ് ചോദ്യംചെയ്യുക. വനിതാ കമീഷൻ നിർദേശാനുസൃതം കേസെടുത്ത പോലീസ് സംഘം ഇവർക്ക് നോട്ടീസ് നൽകി. ഓഗസ്റ്റ് 19നാണ് ചെമ്മങ്ങാട് പൊലീസ് ഇൻസ്പെക്ടർ സി. അനിതാകുമാരി അന്വേഷണം ആരംഭിച്ചത്. പരാതിക്കാരുടെ മൊഴികൾ നേരത്തെ ശേഖരിച്ചിരുന്നു. വനിതാ കമീഷൻ നിർദേശാനുസൃതം വെള്ളയിൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂണ്‍ 22ന് കോഴിക്കോട്ട് ചേർന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡന്റ് പി.കെ. നവാസ് മോശമായി സംസാരിച്ചെന്നും വഹാബ്…
Read Moreജലീൽ തുറന്നു വിട്ട സഹകരണ ഭൂതത്തെ പിടിക്കാൻ ബിജെപിയും; ഇഡിയെ നാട്ടിലെത്തിക്കാൻ ജലീലിന് ബിജെപിയുടെ പരോക്ഷ പിന്തുണ
ഇ. അനീഷ് കോഴിക്കോട്: മുൻ മന്ത്രി കെ.ടി. ജലീൽ തുറന്നു വിട്ട സഹകരണ ഭൂതം ഏറ്റുപിടിക്കാൻ ബിജെപി. സഹകരണ പ്രസ്ഥാനങ്ങൾ വഴിയുള്ള കള്ളപ്പന്ന ഇടപാടിൽ ലീഗ് -സിപിഎം അവിശുദ്ധ ബന്ധം തുറന്നു കാട്ടാനാണ് കേരള ബിജെപി ഘടകം തീരുമാനിച്ചിരിക്കുന്നത്. എ.ആർ. നഗർ സഹകരണബാങ്കിൽ കള്ളപ്പണമെന്ന ആരോപണവുമായി ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്പിലെത്തിയാൽ അത് കേന്ദ്ര ഏജൻസികൾക്ക് കേരളത്തിലേക്ക് കടന്നുവരുന്നതിന് അവസര മൊരുക്കുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. ഇത് മുതലാക്കി കെ.ടി.ജലീലിന് പരോക്ഷ പിന്തുണ നൽകി അന്വേഷണ ഏജൻസികളെ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. ഇതു വഴി കേരള സഹകരണത്തിൽ കൈവയ്ക്കുക എന്ന ലക്ഷ്യവും പാർട്ടിക്കുണ്ട്. തെരഞ്ഞെടുപ്പിൽ സിപിഎം-ലീഗ് കക്ഷികൾ വ്യാപകമായി പണം ഒഴുക്കുന്നതിന് പിന്നിൽ ഈ ‘സഹകരണമാണെന്ന്’ ബിജെപി ആരോപിക്കുന്നു. മലബാറിൽ നിരവധി സഹകരണ സ്ഥാപനങ്ങൾ ബിജെപി ഭരിക്കുന്നതായുണ്ട്. എന്നാൽ ഇതിനേക്കാൾ പത്തിരട്ടി സിപിഎമ്മിനും കോണ്‍ഗ്രസ്-ലീഗ്…
Read Moreനിപ്പ വൈറസിന്റെ ഉറവിടമെന്ത്? ഇരുട്ടിൽ തപ്പി അധികൃതർ; വവ്വാലുകൾ ഇപ്പോഴും പരിധിക്ക് പുറത്ത്
സ്വന്തം ലേഖകൻകോഴിക്കോട്:നിപ്പ വൈറസിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് ഇപ്പോഴും ആരോഗ്യ വകുപ്പിന് വലിയ പിടിയില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. ചത്ത വവ്വാലുകളുടെ വിസർജ്യമുൾപ്പെടെ പരിശോധനയ്ക്കായി ശേഖരിച്ചുവെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളായില്ല. നിപ്പ വൈറസുകളുണ്ടോയെന്ന് പരിശോധിക്കാൻ ജീവനുള്ള വവ്വാലുകളെ കൂടുതലായി പിടിച്ച് പരിശോധിക്കണം. എന്നാൽ ഇതിനുള്ള ഉപകരണങ്ങൾ എത്തുന്നതേയുള്ളു. നിലവിൽ പരിശോധനയ്ക്കുള്ള സ്രവം മാത്രമാണ് ശേഖരിച്ചിരിക്കുന്നത്. ഇതാകട്ടെ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാകാത്തതാണ് കാരണം. സാങ്കേതികകാരണങ്ങൾ പരിഹരിക്കാൻ ഇന്നു യോഗം ചേരാനാണ് തീരുമാനം. അതേസമയം നിപ്പ സ്ഥിരീകരിച്ച സമയത്ത് കൂടുതൽ പേരിലേക്ക് രോഗം വരാതിരിക്കാനാണ് ശ്രമിച്ചതെന്നും ഉറവിടത്തെക്കുറിച്ചുള്ള പരിശോധന സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നിപ്പാ ഭീതി കുറഞ്ഞതായും അതേസമയം പ്രതിരോധ നടപടികൾ തുടർ ദിവസങ്ങൾ കൂടി മുന്നിൽ കണ്ട് ശക്തിപ്പെടുത്താനും വിദഗ്ധ സംഘം ഉൾപ്പെട്ട അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ…
Read Moreതോക്കൂചൂണ്ടിയ താലിബാൻകാരനെ ഭയമില്ലാതെ മുഖത്തോടുമുഖം നേരിടുന്ന വനിത..! ആഗോളസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിനു പിന്നില്‍…
കാബൂൾ: നെഞ്ചിനുനേർക്കു തോക്കു ചൂണ്ടിയ താലിബാൻ ഭീകരനു മുന്നിൽ പതറാതെ നിൽക്കുന്ന അഫ്ഗാൻ വനിതയുടെ ചിത്രം ആഗോളസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചൊവ്വാഴ്ച കാബൂളിൽ വനിതകളുടെ നേതൃത്വത്തിൽ നടന്ന പാക്കിസ്ഥാൻവിരുദ്ധ പ്രകടനത്തിൽനിന്നാണ് ഈ ചിത്രമെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. റോയിട്ടേഴ്സ് വാർത്താ ഏജൻസി പകർത്തിയ ചിത്രം അഫ്ഗാനിസ്ഥാനിലെ ടോളോ ചാനലിന്റെ മാധ്യമപ്രവർത്തക സഹ്റ റഹീമിയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘തോക്കൂചൂണ്ടിയ താലിബാൻകാരനെ ഭയമില്ലാതെ മുഖത്തോടുമുഖം നേരിടുന്ന വനിത’ – എന്നാണ് സഹ്റ ചിത്രത്തിനൊപ്പം എഴുതിയത്. 1989ൽ ടിയാനൻമെൻ ചത്വരത്തിൽ ചൈനീസ് ടാങ്കുകളെ ഒറ്റയ്ക്കു നേരിട്ട വിദ്യാർഥിയുടെ ചിത്രത്തിനു സമാനമാണ് ഈ ചിത്രമെന്നു വിലയിരുത്തപ്പെടുന്നു.
Read Moreഷാളോ ദുപ്പട്ടയോ ആകാം, ജീൻസും ടീഷർട്ടും കണ്ടുപോകരുത്…! വനിതാ അധ്യാപകരോട് പാക്കിസ്ഥാൻ; ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയൊക്കെ…
ഇസ്ലാമാബാദ്: വനിതാ അധ്യാപകർ ജീൻസും ടീഷർട്ടും ടൈറ്റ്സും ധരിക്കുന്നത് വിലക്കി പാക്കിസ്ഥാനിലെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ. എല്ലാ സ്കൂളുകളിലേക്കും കോളജുകളിലേക്കും അയച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലളിതവും മാന്യവുമായ ചുരിദാറുകളോ, ഷാളോ ദുപ്പട്ടയോ ഉള്ള വസ്ത്രങ്ങൾ ധരിക്കാമെന്നും ഉത്തരവിൽ പറയുന്നു. അധ്യാപകർ വ്യക്തി ശുചിത്വവും ബാഹ്യമായ വൃത്തിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. മുടിവെട്ടുന്നത്, താടി ട്രിം ചെയ്യുന്നത്, നഖം മുറിക്കുന്നത്, കുളിക്കുന്നത്, സുഖന്ധ തൈലങ്ങൾ ഉപയോഗിക്കുന്നത് എന്നിവയാണ് വൃത്തിയുടെ മാനദണ്ഡമായി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു
Read Moreഹരിതയുടേത് അച്ചടക്കലംഘനം; ലീഗിൽ സ്ത്രീ പുരുഷ ഭേദമില്ല, പാർട്ടി ഒറ്റക്കെട്ടാണ്: ഹരിതയ്ക്ക് മറുപടിയുമായി എം.കെ. മുനീർ
കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്കെതിരായ നടപടിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ എം.കെ. മുനീർ. ഹരിതയുടേത് അച്ചടക്കലംഘനമെന്നാണ് പാർട്ടി കണ്ടെത്തിയത്. പാർട്ടി പറയുന്നതിനപ്പുറം പറയാനില്ലെന്ന് മുനീർ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് ഒറ്റയൂണിറ്റാണ്, അവിടെ സ്ത്രീ പുരുഷ ഭേദമില്ല. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പല തരത്തിൽ ചർച്ച ചെയ്തേക്കാം. മാധ്യമങ്ങൾ മൊറ്റൊരു തലത്തിലും ചർച്ച ചെയ്യും. വിഷയം പാർട്ടിക്ക് അകത്തുള്ള കാര്യമാണ്. എല്ലാ ഫോറത്തിലും ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും മുനീർ പറഞ്ഞു. അതേസമയം, മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ചാണ് ഹരിത രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്ന് ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്നി പറഞ്ഞു. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെയാണ് ലീഗിനെതിരെ ആഞ്ഞടിച്ച് മുഫീദ രംഗത്തെത്തിയത്. 21ാം നൂറ്റാണ്ടിലും രാഷ്ട്രീയത്തില്‍ പുരുഷന്മാര് മുതലാളികളും സ്ത്രീകള്‍…
Read Moreശിവരാമന്റേത് അച്ചടക്കനടപടി ലഭിക്കാവുന്ന കുറ്റം! വിശദീകരണം പരിശോധിക്കാൻ എക്സിക്യൂട്ടീവ്
ജോണ്സണ് വേങ്ങത്തടം കോട്ടയം: പാർട്ടിയേയും പാർട്ടി നേതൃത്വത്തെയും പൊതുജന മധ്യത്തിൽ അപമാനിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റേത് അച്ചടക്ക നടപടി ലഭിക്കാവുന്ന കുറ്റമെന്നു വിലയിരുത്തപ്പെടുന്നു. പാർട്ടിയുടെ സമീപകാല ചരിത്രത്തിൽ ഒരു ജില്ലാ സെക്രട്ടറിക്കെതിരേയും സിപിഐ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. സിപിഐയുടെ സമ്മേളന കാലത്താണ് ഇടുക്കി ജില്ല സെക്രട്ടറിക്കെതിരേ നോട്ടീസ് നൽകിയതെന്ന പ്രത്യേകതയുണ്ട്. ഇതും ഗൗരവമായി എടുക്കേണ്ട വിഷയമാണ്. പാർട്ടിയെ പരസ്യമായി വിമർശിച്ച ശിവരാമന് പരസ്യമായി തന്നെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിപിഐ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയത് എവിടെയും നിഷേധിച്ചിട്ടില്ല. ഇതു കൂടാതെ വിശദീകരണം നൽകിയതു മാധ്യമങ്ങളിലൂടെ വ്യക്തമാക്കാനും ശിവരാമൻ തയാറായതും പാർട്ടിനേതാക്കൾ ഗൗരവമായിട്ടാണ് കാണുന്നത്. ഇതു അടുത്ത ദിവസം നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ ജനയുഗം പത്രം ഗുരുവിനെ നിന്ദിച്ചെന്ന വിമർശനത്തിനാണ് ഇടുക്കി ജില്ലാ സെക്രട്ടറി…
Read Moreഎൽജെഡി വിമതയോഗത്തിൽ ചേരിതിരിവ് ! ‘പുറത്താക്കുംമുന്പേ ജനതാദൾ എസിൽ ലയിക്കാൻ നീക്കം’
മാന്നാർ: ലോക് താന്ത്രിക് ജനതാദൾ വിമത പക്ഷം ജില്ലയിൽ വിളിച്ച് ചേർത്ത യോഗത്തിലും ചേരിതിരിവ് . സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന സംസ്ഥാന സെക്രട്ടറി ഷെയ്ക് പി ഹാരീസിന്റെ നേതൃത്വത്തിലാണ് സ്വന്തം ജില്ലയായ ആലപ്പുഴയിൽ കഴിഞ്ഞ ദിവസം യോഗം വിളിച്ച് ചേർത്തത് . പാർട്ടി സംസ്ഥാന പ്രസിഡൻ്റ് എം.വി. ശ്രേയാംസ്കുമാറിനെയും സംസ്ഥാന നേതൃത്വത്തെയും പിന്തുണയ്ക്കുന്ന പ്രബല വിഭാഗം ജില്ലയിൽ ശക്തിപ്പെട്ടത് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വിമതയോഗം വിളിച്ചുചേർത്തതെന്നാണറിയുന്നത്. നിലവിലെ പാർട്ടി ജില്ലാ പ്രസിഡന്റിന്റെ അനാരോഗ്യം നിമിത്തം അദ്ദേഹത്തെ നീക്കം ചെയ്ത് സ്വന്തക്കാരനെ പകരം പ്രസിഡന്റാക്കാനും പിന്നീട് ജനതാദൾ എസിൽ ലയിക്കണമെന്നും ഷെയ്ക് പി ഹാരീസ് അഭിപ്രായപ്പെട്ടതോടു കൂടിയാണ് ചേരിതിരിവ് ഉണ്ടായതത്രേ. യോഗത്തിൽ പങ്കെടുത്തവർ തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയും വാഗ്വാദവും ഉണ്ടായെന്നാണ് സൂചന. ലയനത്തെ എതിർത്ത് പാർട്ടി സംസ്ഥാന പ്രസിഡൻ്റിനെ ഷെയ്ക് പി. ഹാരീസ് കടുത്ത ഭാഷയിൽ വിമർശിച്ചതിനെയും…
Read Moreകളമശേരിയിൽ തോക്കുകള്‍ പിടികൂടിയ സംഭവം! 19 തോക്കുകള്‍ക്കു ലൈസന്‍സ് ഇല്ല; അന്വേഷണം കാഷ്മീരിലേക്ക്
കളമശേരി: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോകുന്ന വാഹനങ്ങളിലെ സുരക്ഷാജീവനക്കാരില്നിന്നു തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കാഷ്മീരിലേക്കും. സംഭവത്തില്‍ കാഷ്മീരികളായ 19 പേര് പിടിയിലായതോടെയാണു കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കാഷ്മീരിലേക്കു പോകുന്നത്. എന്നു യാത്ര തിരിക്കണമെന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമാകും സംഘം യാത്ര തിരിക്കുക. എന്നാല്‍, ഇതു സംബന്ധിച്ച അന്തിമ തീരുമാനമായില്ലെന്ന് അധികൃതര്‍ പറഞ്ഞു. കാഷ്മീരിലെ രജൗരി ജില്ലയില്‍പ്പെട്ട 18 പേരും ജമ്മു ജില്ലയിലെ ഒരാളുമാണ് അറസ്റ്റിലായത്. നീരജ് കുമാര്‍ (38), നാദര്സിംഗ് (38), ഓംകാര്‍ സിംഗ് (23), മുഹമ്മദ് ഹനീഫ് (41), അജയ്കുമാര്‍ (25), രശ്പാല്‍ കുമാര്‍ (39), അഞ്ചല്‍കുമാര്‍ (25), രവികുമാര്‍ (24), ഇഷ്ഫാക് അഹമ്മദ്(25), മുഹമ്മദ് ഷാഫിക് (24), നന്ദകുമാര്‍ (37), സുഭാഷ് ചന്ദര്‍ (45), നരേഷ്കുമാര്‍ (34),…
Read More