തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശിച്ച് ഡിജിപിയുടെ സര്‍ക്കുലര്‍. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്. പൊതുജനങ്ങളെ സഭ്യമായി വാക്കുകള്‍ മാത്രമേ വിളിക്കാവുവെന്നും എടാ, എടി, നീ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്ന രീതി തുടരാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് പോലീസ് പെരുമാറുന്ന രീതി ജില്ലാ സ്പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കും. നിര്‍ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സർക്കുലറിലൂടെ ഡിജിപി അറിയിച്ചു.
Read MoreCategory: Loud Speaker
പെണ്ണ് മന്ത്രിയാകേണ്ട, പ്രസവിച്ചാൽ മതി..! കുട്ടികളെ ജനിപ്പിക്കുകയും മതതത്ത്വങ്ങളിലുറപ്പിച്ചു വളർത്തുകയും ചെയ്യുന്നവരാണ് വനിതകളെന്ന് താലിബാൻ
കാബൂൾ: സ്ത്രീകൾക്കു മന്ത്രിമാരാകാൻ കഴിയില്ലെന്നും അവർ പ്രസവിക്കുകയാണു വേണ്ടതെന്നും താലിബാൻ വക്താവ് സയ്യദ് സെക്കറുള്ളാ ഹാഷിമി. അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് ഏജൻസിക്ക് അഭിമുഖം നല്കുകയായിരുന്നുഹാഷിമി. “സ്ത്രീകൾക്കു മന്ത്രിമാരുടെ ചുമതലകളൊന്നും നിർവഹിക്കാൻ കഴിയില്ല. ചുമക്കാൻ പറ്റാത്ത ഭാരം കഴുത്തിലിട്ടുകൊടുക്കുന്നതു പോലെയാണത്. താലിബാനെതിരേ സമരം നടത്തുന്ന സ്ത്രീകൾ അഫ്ഗാനിസ്ഥാനിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല.’-ഹാഷിമി പറഞ്ഞു. സമൂഹത്തിന്റെ പകുതിയും സ്ത്രീകളല്ലേയെന്ന് ഇന്റർവ്യൂ ചെയ്തയാൾ ചൂണ്ടിക്കാട്ടി. “ഞങ്ങളവരെ പകുതിയായിട്ടൊന്നും കൂട്ടുന്നില്ല. എന്തുതരം പകുതിയാണ് ? അമേരിക്കയും അവരുടെ പാവ സർക്കാരും ഓഫീസുകളിൽ വേശ്യാവൃത്തിയാണു നടത്തിയിരുന്നത്’. – ഹാഷിമി മറുപടി നല്കി. എല്ലാ സ്ത്രീകളെയും വേശ്യകളെന്നു വിളിക്കരുതെന്നായിരുന്നു ഇന്റർവ്യൂ ചെയ്തയാൾ പ്രതികരിച്ചത്. “എല്ലാ അഫ്ഗാൻ വനിതകളും വേശ്യകളാണെന്നല്ല പറഞ്ഞത്. തെരുവിൽ പ്രതിഷേധിക്കുന്ന നാലു വനിതകൾ അഫ്ഗാനിലെ സ്ത്രീസമൂഹത്തെ പ്രതിനിധീകരിക്കുന്നില്ല. അഫ്ഗാനുവേണ്ടി കുട്ടികളെ ജനിപ്പിക്കുകയും മതതത്ത്വങ്ങളിലുറപ്പിച്ചു വളർത്തുകയും ചെയ്യുന്നവരാണ് വനിതകൾ’-ഹാഷിമി നിലപാടു വ്യക്തമാക്കി.
Read Moreസീരിയൽ നടൻ രമേശ് വലിയശാല ജീവനൊടുക്കിയ നിലയിൽ;വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്
കൊച്ചി: സിനിമാ- സീരിയല്‍ നടന് രമേശ് വലിയശാല ജീവനൊടുക്കിയ നിലയിൽ. ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു കഴിഞ്ഞ 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയാണ് നടന്റെ വിയോഗ വാർത്ത ആദ്യം അറിയിച്ചത്. പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ” എന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക Toll free helpline number: 1056)
Read Moreഎങ്ങനെ കടത്താൻ ശ്രമിച്ചാലും പൊക്കും; വായ്ക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: വായ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവുമായി രണ്ട് ഉസ്ബെക്കിസ്ഥാന് സ്വദേശികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ദുബായില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്. പല്ലുകള്‍ക്ക് സമാനമായ രീതിയില്‍ നിര്‍മിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 951 ഗ്രാം സ്വര്‍ണും ഒരു ചെയിനും ഇവരില്‍ നിന്നും പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Read Moreബേബി പക്ഷം കരുത്തുകൂട്ടുന്നു; തെക്കൻകേരളത്തിലും മധ്യകേരളത്തിലും വെട്ടി നിരത്താനാവാത്തത്ര വളർച്ച; സിപിഎം നടപടിക്ക് തടസം
ജോണ്സണ് വേങ്ങത്തടം കോട്ടയം: തെക്കൻകേരളത്തിലും മധ്യകേരളത്തിലും എം.എ. ബേബി പക്ഷം കരുത്താർജിക്കുന്നതു അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ടുകളിൽമേലുള്ള സിപിഎം നടപടികൾക്കു തടസമാകുന്നു. വടക്കൻ കേരളത്തിൽ ഒൗദ്യോഗിക വിഭാഗത്തിനു കരുത്തുണ്ടെങ്കിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇതുവരെയുണ്ടായിരുന്നവരിൽ പലരും ബേബി പക്ഷത്തേക്കു മാറിയതാണ് പ്രധാന പ്രശ്നമായി ഉയരുന്നത്. വി.എസ് പക്ഷത്തൊടൊപ്പം ഉണ്ടായിരുന്നവരും പിണറായി കരുത്തിൽ നിശബ്ദരായവരും തക്ക സമയത്തു ബേബി പക്ഷത്തോടു ചേർന്നതും പല ജില്ലകളിലും പാർട്ടിക്കു വിനയാകുന്നുണ്ട്. പ്രത്യേകിച്ചു എറണാകുളത്താണ് ഇതിന്റെ സൂചനകൾ പുറത്തു വരുന്നത്. സിപിഎമ്മിന്റെ സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മറ്റികളിൽ നടക്കുന്ന അന്വേഷണ കമ്മീഷനുകളുടെ ശിപാർശകളിലും നിർദ്ദേശങ്ങളിലും ശക്തമായ നടപടികളുണ്ടാകുന്പോൾ എറണാകുളത്ത് നടപടി എടുക്കാൻ കഴിയാതെ പാർട്ടി നേതൃത്വം വിഷമിക്കുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി ജില്ലാ സെക്രട്ടേറിയേറ്റും കമ്മറ്റിയും കൂടിയിട്ടും എറണാകുളത്തെ ദിനേശ് മണി, കോട്ടമുറി കമ്മീഷൻ റിപ്പോർട്ടുകളിൽ നടപടിയെടുക്കാനാകാതെ കുഴയുകയാണ് പാർട്ടി. അറ്റകൈ പ്രയോഗം എന്ന…
Read Moreവിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ്; ഒക്ടോബർ നാല് മുതൽ കോളജുകൾ തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകൾ ഒക്ടോബർ നാല് മുതൽ തുറക്കാൻ ധാരണയായി. ഇന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോളജ് മേധാവികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഒന്നിടവിട്ട ദിവസങ്ങളിൽ പകുതി വീതം വിദ്യാർഥികൾ ക്ലാസിൽ വരുന്ന രീതിയിൽ ക്രമീകരണം ഒരുക്കാനാണ് പൊതുവിൽ ധാരണയായിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് ക്ലാസ് മുറികൾ അണുവിമുക്തമാക്കും. ഇതിനായി തദ്ദേശവകുപ്പുമായി ചേർന്ന് ഏകോപനമുണ്ടാക്കും. വിദ്യാർഥികൾക്കോ അധ്യാപകർക്കോ കോവിഡ് ബാധയുണ്ടായാൽ സമ്പർക്കത്തിൽ ഉള്ളവരെയും നിരീക്ഷണത്തിലാക്കും. കോളജുകളിൽ കോവിഡ് ജാഗ്രതാ സമിതികൾ ഉണ്ടാക്കും. കോളജുകളും പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പും ഏകോപനത്തോടെ പ്രവർത്തിക്കും. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ചാകും ക്ലാസുകൾ നടക്കുക എന്നും മന്ത്രി അറിയിച്ചു. ക്ലാസുകൾ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്. സെൽഫ് ഫിനാൻസ് കോളജുകളിലെ ഫീസ്,…
Read Moreസൗജന്യ കിറ്റ് വിതരണം; മുൻഗണനാവിഭാഗത്തെ ഒഴിവാക്കുന്ന കാര്യം ആലോചനയിൽ; സർക്കാരിനെ മാറ്റിചിന്തിപ്പിക്കുന്നതിന്റെ കാരണം ഇതാണ്…
സ്വന്തം ലേഖകൻ കോഴിക്കോട്. സംസ്ഥാന സർക്കാരിന്റെ ആശ്വാസ പദ്ധതിയായ സൗജന്യ കിറ്റ് വിതരണം നിർത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ കിറ്റ് വിതരണം തുടർന്നു കൊണ്ടുപോകേണ്ടെന്ന തിരുമാനത്തിനാണ് മുൻ തൂക്കമെന്നറിയുന്നു. നിലവിൽ സെപ്റ്റംബർ മാസം വരെയുള്ള കിറ്റ് വിതരണം പൂർത്തിയാക്കിയ ശേഷം തീരുമാനമെടുക്കും. താത്കാലികമായി…? കോവിഡ് കാലത്ത് സർക്കാർ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് നൽകിയിരുന്നു. ഓണക്കാലത്ത് സ്പെഷൽ കിറ്റും നൽകി. ഇപ്പോൾ കേരളം സന്പൂർണ ലോക്ഡൗണ്‍ പിൻവലിക്കുകയും ജീവിത സാഹചര്യം ഏതാണ്ട് പഴയതു പോലെ ആകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പുനപരിശോധിക്കുന്നത്. കിറ്റ് വിതരണം താത്കാലികമായി നിർത്താമെന്നും കോവിഡ് സാഹചര്യം വീണ്ടും പ്രതികൂലമാകുന്പോൾ പുനരാരംഭിക്കാമെന്നും ധന വകുപ്പ് കരുതുന്നു. ഇതല്ലെങ്കിൽ കിറ്റ് വിതരണത്തിൽ നിന്നു മുൻഗണനാ വിഭാഗത്തെ ഒഴിവാക്കുന്ന കാര്യവും ആലോചനയിലുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. കിറ്റ് വിതരണത്തിലെ കമ്മീഷൻ കിട്ടിയില്ലെന്നാരോപിച്ച്…
Read Moreമാമനോട് ഒന്നും തോന്നല്ലേ..! മദ്യഷോപ്പ് തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല; ഉപയോഗിക്കാത്ത കെഎസ്ആർടിസി കെട്ടിടങ്ങൾ ബെവ്കോയ്ക്ക്….
തിരുവനന്തപുരം: മദ്യഷോപ്പ് തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കെഎസ്ആർടിസി. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കുക ഡിപ്പോകൾക്ക് പുറത്തുള്ള കെഎസ്ആർടിസിയുടെ ഭൂമിയിലാണെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ഉപയോഗിക്കാത്ത കെഎസ്ആർടിസി കെട്ടിടങ്ങൾ ബെവ്കോയ്ക്കു കൈമാറും. ബെവ്കോയുമായി സഹകരിച്ചാകും ഔട്ട്ലെറ്റുകൾ നിർമിക്കുക. കെട്ടിടങ്ങളുടെ വാടക കെഎസ്ആർടിസിക്ക് ലഭിക്കുമെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു. അതേസമയം കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യവില്പന തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ പോലും നടന്നിട്ടില്ലെന്നും നിലവിൽ നടക്കുന്ന ചർച്ചകൾ അപ്രസക്തമാണെന്നും എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മാധ്യമവാർത്തകൾ മാത്രമേ തനിക്കറിയൂ. ഒരു തീരുമാനവും വിഷയത്തിലുണ്ടായിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരക്കുള്ള പ്രദേശങ്ങളിൽ നിന്നും മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അതിനായി നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത്.
Read Moreകഥയറിയാതെ ആട്ടം കാണരുത്..! ഡിപ്പോകളിൽ മദ്യശാല തുടങ്ങുന്നുവെന്ന പ്രചരണം തെറ്റെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തിൽ കഥയറിയാതെയാണ് പലരും ആട്ടം കാണുന്നത്. ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നില്ല. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മറ്റ് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മദ്യശാലകൾക്ക് വിട്ടുകൊടുക്കുന്നതാണ് പരിഗണിക്കുന്നത്. ജീവനക്കാർ ഉൾപ്പടെ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
Read Moreമൃതദേഹം രണ്ടുതവണ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും…! ബംഗാളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മൃതദേഹം നാല് മാസങ്ങൾക്ക് ശേഷം സംസ്കരിച്ചു
കോൽക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം നാല് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചു. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിജിത്ത് എന്നയാളുടെ മൃതദേഹമാണ് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ അഭിജിത്തിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. അഭിജിത്തിന്റെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനാല്‍ സംസ്കരിച്ചിരുന്നില്ല. ജൂലൈയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു. പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം അഭിജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. അതേസമയം മൃതദേഹം കൈമാറ്റം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ സംഘര്‍ഷവും നടന്നു.
Read More