ന്യൂഡൽഹി: മണിപ്പൂർ സ്വദേശിയായ യുവതി സുഹൃത്തായ കൊറിയൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഡൽഹി ഗ്രേറ്റർ നോയിഡയിലാണ് സംഭവം. യൂ ഡക്ക് ഹീ എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. 10 വർഷമായി ഇയാൾ ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വാക്കുതർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് യുവതി പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതിയായ മണിപ്പൂർ സ്വദേശിനിയെ പോലീസ് കസ്റ്റഡയിലെടുത്തു. മദ്യപിച്ച ശേഷം ഡക്ക് ഹീ യുഹ് ഇടയ്ക്കിടെ തന്നെ ആക്രമിക്കാറുണ്ടെന്നും നിരാശ മൂലമാണ് താൻ ഇങ്ങനെ ചെയ്തതെന്നും യുവതി ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
Read MoreCategory: Loud Speaker
പുനർജനി വിവാദം: എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാനാവില്ല, എന്നെങ്കിലും പിടിവീഴും; വി. ശിവൻകുട്ടി
തിരുവനന്തപുരം: പുനർജനി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ നേതാവിനെതിരെ റിപ്പോർട്ട് സമർപ്പിക്കുന്നത് തമാശയായി കാണാൻ കഴിയില്ലന്ന് മന്ത്രി പറഞ്ഞു. വിജിലൻസ് റിപ്പോർട്ട് എൽകെജി കുട്ടികൾ തയാറാക്കുന്നതുപോലെയുള്ള ഒന്നല്ല. ഗൗരവകരമായ അന്വേഷണത്തിനൊടുവിൽ സമർപ്പിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാൻ കഴിയില്ലെന്നും എന്നെങ്കിലും പിടിവീഴുമെന്നത് ഉറപ്പാണെ്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധം: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സാഹചര്യത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് വി.ഡി. സതീശനാണ്. അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം, എതിർക്കാം അനുകൂലിക്കാം അതൊക്കെ തുടരുകയും ചെയ്യാം. പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും രാഹുൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് രാഹുലിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? അല്ല… ബിജെപി ആണോ? അല്ല… അത് ശ്രീ വി ഡി സതീശൻ തന്നെയാണ്. ഒന്നാം വിജയൻ സർക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വന്നപ്പോൾ അതിന് പ്രതിരോധം എന്ന നിലയിൽ പുനർജനി പദ്ധതിക്ക് എതിരായി ആരോപണം സിപിഎം ഉന്നയിച്ചു.…
Read More‘ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്റീനയെ എല്ലാവരും വിമർശിച്ചു, പിന്നീട് അവർ കിരീടം നേടുന്നതാണ് ലോകം കണ്ടത്, അതുപോലെ ഇടതുമുന്നണിയും തിരിച്ചുവരും’: എം. എ. ബേബി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിയെ ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്റീനയുടെ പ്രകടനത്തോട് ഉപമിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്റീനയെ എല്ലാവരും വിമർശിച്ചു. എന്നാൽ പിന്നീട് അവർ കിരീടം നേടുന്നതാണ് ലോകം കണ്ടതെന്നും ബേബി പറഞ്ഞു. അതുപോലെ ഇടതുമുന്നണിയും തിരിച്ചുവരുമെന്ന് ബേബി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുക്കാർക്കെതിരെ പാർട്ടി നടപടിയെടുക്കുമന്നും സിപിഎം എം.എ.ബേബി വ്യക്തമാക്കി. പോറ്റി പാരഡി മ്ലേച്ഛമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. സോണിയ ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശവുമായി ബന്ധപ്പെട്ട് അസ്വീകാര്യമായതിനെ തള്ളുമെന്നാണ് ബേബി പ്രതികരിച്ചത്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത് വിജയസാധ്യത: രമേശ് ചെന്നിത്തല
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത് വിജയസാധ്യതയാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 ശതമാനം യുവാക്കളെയും സ്ത്രീകളെയും പാർട്ടി സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും യുവാക്കളെ പരിഗണിക്കുന്നു എന്നതിനർഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ലെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും. ലീഗ് അടക്കമുള്ള കക്ഷികളുമായി ക്യാംപിന് ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. “മുഖ്യമന്ത്രിയാണ് ഓരോ തെരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ…
Read Moreതൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് ആന്റണി രാജു
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ പ്രതികരണവുമായി ആന്റണി രാജു എംഎൽഎ. താൻ നിരപരാധിയാണ്. രാഷ്ട്രീയ പ്രേരിതമായ കേസാണിത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പൊടുന്നനെയാണ് തനിക്കെതിരെ കേസ് വന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ കളികളുണ്ടെന്നും എംഎൽഎ പറഞ്ഞു. ലഹരിക്കേസിൽ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ മാറ്റംവരുത്തിയ കേസിൽ ആന്റണി രാജുവും മുൻ കോടതി ക്ലർക്കായ ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Read Moreരാജ്യത്ത് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 100 കോടി കടന്നു; 51 കോടി ബ്രോഡ്ബാൻഡ് വരിക്കാരുമായി റിലയൻസ് ജിയോ മുന്നിൽ
പരവൂർ: രാജ്യത്ത് ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം ടെലികോം റഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.2025 ഒക്ടോബറിൽ ഇന്ത്യയിൽ 99.98 കോടി ബ്രോഡ്ബാൻഡ് വരിക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 95.49 കോടി ആൾക്കാർ വയർലസ് നെറ്റ്വർക്കുകളിലും 4.48 കോടി പേർ സ്ഥിരം കണക്ഷനുകളിലുമാണ് ഉണ്ടായിരുന്നത്.2025 നവംബർ ആയപ്പോഴാണ് രാജ്യത്തെ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 100 കോടി കടന്നതെന്നും ട്രായ് വ്യക്തമാക്കി. 51 കോടി ബ്രോഡ്ബാൻഡ് വരിക്കാരുമായി റിലയൻസ് ജിയോ ആണ് മുന്നിൽ. ഇതിൽ 49.69 കോടി വയർലെസും 1.35 കോടി ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് വരിക്കാരുമാണ്. തൊട്ടു പിന്നാലെ ഭാരതി എയർടെല്ലാണ്. അവർക്ക് 31.42 കോടി ബ്രോഡ്ബാൻഡ് വരിക്കാരുണ്ട്. ഇതിൽ 30.42 കോടി വയർലെവും ഒരു കോടിയിലധികം ഫിക്സഡ് ലൈൻ വരിക്കാരുമാണെന്നും ട്രായ് കണക്കുകളിൽ പറയുന്നു. വോഡഫോൺ…
Read Moreമലയാളി കുടിച്ചു തീർത്ത മദ്യം… ക്രിസ്മസ്-പുതുവത്സരം: 82 കോടി വിറ്റു വരവുമായി സപ്ലൈകോ
കൊച്ചി: ക്രിസ്മസ് പുതുവത്സര സീസണില്‍ 82 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ കഴിഞ്ഞ ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. 36.06 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. പെട്രോള്‍, റീട്ടെയില്‍ ഉള്‍പ്പെടെ എല്ലാ സപ്ലൈകോ വില്‍പ്പനശാലകളിലെയും ആറ് ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വില്‍പ്പന ഉള്‍പ്പെടെയാണ് 82 കോടി നേടിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ ഈ ദിവസങ്ങളില്‍ സപ്ലൈകോ സംഘടിപ്പിച്ചിരുന്നത്. പ്രത്യേക ഫെയറുകളില്‍ നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റു വരവ് ഉണ്ടായി. ഇതില്‍ 40.94 ലക്ഷം രൂപ സബ്സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്സിഡിയിതര ഇനങ്ങളുമാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. ഇതില്‍…
Read Moreഡ്രൈവർമാർ 1.4 ലക്ഷത്തിലധികം: ഭാരത് ടാക്സി സമ്പൂർണ ലോഞ്ചിംഗ് ഈ മാസം അവസാനം
പരവൂർ: സർക്കാർ പിന്തുണയുള്ള ഭാരത് ടാക്സി സർവിസ് ഈ മാസം അവസാനത്തോടെ ഡൽഹിയടക്കം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സമ്പൂർണ സേവനം ആരംഭിക്കുന്നു. 2025 ഡിസംബർ രണ്ടു മുതൽ ഡൽഹിയിൽ ഈ ആപ്പ് വഴിയുള്ള ടാക്സി സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുകയുണ്ടായി. അതിനുശേഷം വിമാനത്താവളത്തിൽ നിന്ന് 4000, മറ്റ് സ്ഥലങ്ങളിൽ നിന്ന് 1500 – ഉം ഉൾപ്പെടെ പ്രതിദിനം ശരാശരി 5500 റൈഡുകളാണ് നടന്നു വരുന്നത്. ക്യാബ്, ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 1.4 ലക്ഷത്തിലധികം ഡ്രൈവർമാർ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഭാരത് ടാക്സി ആപ്പിനെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും സഹ കാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ്. ഇതിൽ എട്ട് പ്രമുഖ സഹകരണ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. സഹകരണ മന്ത്രാലയം വഴി കേന്ദ്ര സർക്കാർ തന്നെയാണ് ഈ സഹകരണ സംഘത്തിന്റെ മുഖ്യ പ്രമോട്ടറായി പ്രവർത്തിക്കുന്നത്. മാത്രമല്ല സംഘത്തിന്റെ ഭരണ…
Read Moreനിയമസഭ തിരഞ്ഞെടുപ്പ്; ലീഗിനു കൂടുതൽ സീറ്റിന് അർഹത; വനിതാ സ്ഥാനാർഥിയുണ്ടാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ സീറ്റുകൾ നിലനിർത്തുമെന്നും സീറ്റുകൾ വച്ചുമാറാനുള്ള നീക്കമില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. അർഹതപ്പെട്ട സീറ്റുകൾ ലീഗിന് വേണ്ടിവരും. ലീഗ് നേരത്തെതന്നെ മത്സരിക്കുന്ന സീറ്റുകളുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലംകൂടി കണക്കാക്കുമ്പോൾ ലീഗിന് കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.നിലവിൽ ലീഗിന്റെ കൈവശമുള്ള സീറ്റുകൾവച്ചുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ, തിരുവമ്പാടി, കുന്നമംഗലം, പേരാമ്പ്ര സീറ്റുകളൊന്നും വച്ചുമാറില്ല. നിലവിലെ സീറ്റുകൾ നിലനിർത്താനാണ് ലീഗ് ആഗ്രഹിക്കുന്നത്. അർഹതപ്പെട്ട സീറ്റുകളിലേക്കുകൂടി ചർച്ചകളിൽ ആവശ്യമുന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി യോഗത്തിൽ ഇക്കാര്യങ്ങൾ പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ പറഞ്ഞു. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം തുടരുന്നു എന്ന് വ്യക്തമാക്കിയ തങ്ങൾ കേരള കോൺഗ്രസിന്റെ…
Read More