തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാകും. കഴിഞ്ഞ ഒന്‍പത് ദിവസമായി മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഇന്നലെ സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടെന്നാണ് ലഭിക്കുന്ന സൂചന. വി.ഡി. സതീശന്, രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങളും ചര്‍ച്ചകളും നടന്നത്. എംഎല്‍എമാരുടെ അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഭൂരിപക്ഷം നേതാക്കളുടെയും എംഎല്‍എമാരുടെയും അഭിപ്രായം മാനിച്ചാണ് പ്രഖ്യാപനം നടത്തുന്നതെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നല്‍കുന്നത്. സമൂഹ മാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്കുന്ന സൂചന. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിട്ടുണ്ട്. പ്രഖ്യാപനത്തിനുശേഷം പരസ്യ പ്രതിഷേധങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ എല്ലാവരും സ്വീകരിക്കണമെന്നും…
Read MoreCategory: Loud Speaker
ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു! ചർച്ചയായി കെസിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയം: കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയം കോൺഗ്രസിൽ കൊടുമ്പിരി കൊണ്ടിരിക്കെ ഇന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റ് ചർച്ചയാകുന്നു. മലപ്പുറത്ത് മിന്നലേറ്റു മരിച്ച നാലുകുട്ടികൾക്ക് അടിന്തരമായി സഹായം നൽകണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. ആവശ്യപ്പെടുന്നു എന്ന വാക്കാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചോ എന്ന സംശയമാണ് നിരീക്ഷകരിൽ ശക്തമായിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് ആധികാരികതയോടെ ആവശ്യപ്പെടുന്നു എന്നു കുറിച്ചത് അതിന്റെ സൂചനയാണെന്നു പലരും കരുതുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും പിന്തുണച്ചതോടെയാണ് കെ.സി. ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലായത്. മാത്രമല്ല, വി.ഡി.സതീശനായി പ്രത്യക്ഷത്തിൽ ആസൂത്രിതമായി നടന്ന പ്രചാരണവും സോഷ്യൽ മീഡിയ കാമ്പയിനുമൊക്കെ കേന്ദ്രനേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.…
Read Moreമുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു
ന്യൂഡൽഹി: അന്തരിച്ച സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ്(38). ബുധനാഴ്ച ലഖ്നൗ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. യുകെയിലെ ലീഡ്സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ്. മറ്റ് കുടുംബാംഗങ്ങളെ പോലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ പാർട്ടി പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല. മുലായം സിംഗിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടേയും ഇളയമകനാണ് പ്രതീക് യാദവ്. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011 ലാണ് ഇരുവരും വിവാഹിതരായത്.
Read Moreആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം, കാത്തിരിപ്പോടെ കേരളം: അന്തിമ കൂടിയാലോചനകൾ ശേഷം ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: കേരളാ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ കോൺഗ്രസിൽ നീളുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന അന്തിമ കൂടിയാലോചനകൾ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് യോഗം വിളിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് വി.എം. സുധീരന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന് മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരവും തന്റെ ബോധ്യങ്ങളും രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന് പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. വ്യക്തിപരമായ അഭിപ്രായമല്ല, ജനങ്ങളുടെ വികാരമാണ് പങ്കുവെച്ചത്. പ്രഖ്യാപനം വൈകി എന്നത് യാഥാര്‍ഥ്യമാണ്. ഇനിയും വൈകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅവളും അമ്മയ്ക്കരികിലേക്ക്… നിലമേലിലെ വാഹനാപകടം: അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു
കൊല്ലം: നിലമേലിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന . പത്തനംതിട്ട പന്തളം സ്വദേശി ഹൽബി ജലാൽ (21) ആണ് മരിച്ചത്. ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ നിന്നും എത്തിയ കാർ ഇടിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ ഇരുവരെയും എതിർ ദിശയിൽ എത്തിയ മറ്റൊരു കാറും ഇടിച്ചുതെറിപ്പിച്ചു. സെൽവം മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറി ഇറങ്ങി. അതേസമയം അപകടത്തിന് ശേഷം ഇടിച്ചിട്ട കാർ നിർത്താതെ പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്കൂട്ടർ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ രണ്ട് പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്’: കേസ് കൊടുത്തപ്പോൾ മോഷ്ടിച്ച സ്വർണം ഉടമയുടെ വീട്ടിലെത്തിച്ചു, ഒപ്പം മാപ്പപേക്ഷയും
ഗുരുവായൂർ: മോഷ്ടിച്ച 10 പവനിൽ എട്ടു പവനും കൂടെ ഒരു കത്തും വീട്ടുടമയുടെ ഗേറ്റിനകത്ത് പൊതിഞ്ഞു വച്ച് കള്ളൻ മര്യാദക്കാരനായി. തിങ്കളാഴ്ച രാവിലെയാണു സ്വർണം പൊതിഞ്ഞുവച്ച നിലയിൽ ഉടമയ്ക്ക് ലഭിച്ചത്. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ രണ്ട് പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. വിറ്റ രണ്ട് പവൻ തിരിച്ചു തരാമെന്നും അവ്യക്തമായി എഴുതിയിട്ടുണ്ടെന്നു കരുതുന്നു. കഴിഞ്ഞ എട്ടിന് രാത്രി 12.50ന് അരിയന്നൂരിൽ മൈത്രി ഓഡിറ്റോറിയത്തിനു സമീപം പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽ നിന്നാണ് 10 പവൻ മോഷണം പോയത്. കുഞ്ഞുമുഹമ്മദിന്റെ മകൾ ഡോ.ബുഷറയും ഭർത്താവ് ഡോ.അബൂബക്കർ മുഹമ്മദ് റാഫിയും കിടന്നുറങ്ങിയ മുറിയോടു ചേർന്നുള്ള ഹാളിലെ പൂട്ടാത്ത അലമാരയിൽ നിന്നാണ് കള്ളൻ 10 പവനുമായി കടന്നത്. ഹാളിലേക്കുള്ള വാതിൽ പൂട്ടിയതായി വീട്ടുകാർക്ക് ഉറപ്പില്ലായിരുന്നു. മോഷ്ടാവിനെ മനസിലാവുന്ന സിസിടിവി…
Read Moreസബ്സ്റ്റേഷനിലെ സാങ്കേതിക തകരാർ; നാല് ജില്ലകളിൽ ഏഴ് ദിവസത്തേയ്ക്ക് വൈദ്യുതി തടസപ്പെടും
തിരുവനന്തപുരം: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എംവിഎ ട്രാൻസ്ഫോർമറിന്റെ 220 കെവി ബുഷിംഗിലുണ്ടായ തകരാറാണ് വൈദ്യുതി തടസപ്പെടാൻ കാരണം. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി തടസപ്പെടുന്നത്. ട്രാൻസ്ഫോർമറിലെ ബുഷിംഗിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായി അടിയന്തിര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ട്രാൻസ്ഫോർമർ പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരും. അതിനാൽ, വരും ദിവസങ്ങളിൽ ഈ നാല് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ…
Read More‘പാതയോര ബോർഡുകളും ബാനറുകളും വേണ്ട’; ടിവികെ പ്രവർത്തകർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി വിജയ്
ചെന്നൈ പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ല. : ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. ഗതാഗതം തടസപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. അതിനിടെ, അധികാരത്തിലേക്കുള്ള പാതയിൽ ഒപ്പംനിന്ന സ്ത്രീകളുടെ കൈയടി നേടുന്ന പ്രഖ്യാപനവും നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു. ധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകള്‍ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാകും താഴു വീഴുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം.
Read Moreസൈബര്‍ സുരക്ഷ: കിഡ് ഗ്ലോവുമായി കേരള പോലീസ്
കൊച്ചി: വിദ്യാര്‍ഥികളില്‍ സൈബര്‍ സുരക്ഷ നൈപുണ്യവും അവബോധവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കിഡ് ഗ്ലോവ് ബോധവത്കരണ പരിപാടിയുമായി കേരള പോലീസ്. കേരള പോലീസ് സൈബര്‍ഡോമും, സംസ്ഥാനത്തെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വിദ്യാലയങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന സൈബര്‍ ബോധവല്‍ക്കരണ പദ്ധതിയാണ് കിഡ് ഗ്ലോവ്. എന്തിനും ഏതിനും ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന കാലമാണിത്. ചെറിയ ക്ലാസിലെ കുട്ടികള്‍ പോലും ഇന്റര്‍നെറ്റിന്റെ സൗകര്യം പഠനത്തിനായി ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഈ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി മനുഷ്യസമൂഹം മുന്നോട്ടു കുതിക്കുന്നതിനോടൊപ്പം തന്നെ ഇന്റര്‍നെറ്റിന്റെ മറ്റൊരു വശംകൂടിയുണ്ട്. പലപ്പോഴും കെണി ഒരുക്കി കാത്തിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരും ഇതിനകത്തുണ്ട്. സൈബര്‍ ലോകത്ത് നിന്നും കുട്ടികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ചെറിയ മുറിവുകള്‍ പോലും അവരുടെ ജീവിതത്തില്‍ ഉടനീളം അവരെ വേട്ടയാടുന്ന ഒന്നായി മാറിക്കൊണ്ടിരിക്കും. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി “സൈബര്‍ സുരക്ഷാ അവബോധം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക’ എന്ന…
Read Moreവേനലില്‍ കുളിരായി കുടുംബശ്രീ തണ്ണിമത്തന്: വിറ്റുവരവ് 6.78 കോടി രൂപ
കൊച്ചി: സംസ്ഥാനത്ത് വേനല്‍ച്ചൂടില്‍ കുളിര്മയേകാനായി കുടുംബശ്രീയുടെ ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന് വിപണിയിലൂടെയുള്ള വിറ്റുവരവ് 6.78 കോടി രൂപ. കുടുംബശ്രീ കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട വേനല്മധുരം തണ്ണിമത്തന്കൃഷി കാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വില്പനയിലൂടെയാണ് ഈ നേട്ടം. ഫെബ്രുവരി അവസാന വാരം മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. വില്പന തുടരുകയാണ്. പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെഎല്‍ജി) 817.78 ഏക്കറിലാണ് തണ്ണിമത്തന് കൃഷി ചെയ്തത്. 44,55,680 ടണ്‍ തണ്ണിമത്തന് ഉത്പാദിപ്പിച്ചു. 3.91 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍ഗോഡ് ജില്ലയാണ് മുന്നില്‍. ഇവിടെ 2, 793 ടണ്‍ തണ്ണിമത്തനാണ് കൃഷിചെയ്തത്. 99.54 ലക്ഷം രൂപയുടെ വിറ്റുവരവുമായി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തും 80.24 ലക്ഷം രൂപയുടെ വിറ്റുവരവുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ആകെ 6,711 സിഡിഎസുകളിലായി 817.78 ഏക്കര്‍ സ്ഥലത്താണ്…
Read More