കൊച്ചി: ഹൈബി ഈഡന് എംപിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പിടിയില്‍. എംപിയുടെ മുന്‍ സഹപാഠിയായ തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (43) ആണ് അറസ്റ്റിലായത്. കലൂര്‍ ജോര്‍ജ് ഈഡന് റോഡിലെ അമ്പാട്ട് വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അക്രമം. പാലാരിവട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വീടിന്റെ ജപ്തി നടപടികള്‍ എംപി ഇടപെട്ടു തടയണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് നടപടികളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് എംപി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. എംപിയെ കൊല്ലുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തുകയും രാത്രി 12.45ന് ഹൈബിയുടെയും ഭാര്യ അന്ന ലിന്‍ഡയുടെയും വാട്സാപ്പ് നമ്പറുകളിലേക്ക് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് എംപിയുടെ വീട്ടിലെത്തിയത്. എംപിയുടെ വീട്ടിലെ മുപ്പതോളം സെറാമിക് പൂച്ചെടിച്ചട്ടികള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയെങ്കിലും ഒരു…
Read MoreCategory: Loud Speaker
രണ്ട് പായ്ക്കറ്റ് ബിസകറ്റിൽ തെളിയിച്ച കൊലപാതകം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ
കഴിച്ച ബിസ്കറ്റിന്റെ പൊടി അപ്പോഴും അവന്റെ ചുണ്ടിൽത്തന്നെയുണ്ടായിരുന്നു. ബീഹാറിലെ ബഹുസ്വരായി ജില്ലയിലെ മുസഹാരിയിലെ ഒരു നാട് മുഴുവൻ ആറ് മാസം പ്രായമായ അവന്റെ അയൽവാസിയെത്തേടി പാഞ്ഞുകൊണ്ടേയിരുന്നു. പലരും പല വഴികളിലായി തിരച്ചിൽ ആരംഭിച്ചു. പെട്ടെന്നതാ ഒരു ബാലന്റെ ശബ്ദം, കുറ്റിക്കാട്ടിലെ മണ്ണ് നീക്കിനോക്ക് അവൾ അവിടെയുണ്ടാകും. പറഞ്ഞ് തീരും മുൻപേ നാട്ടുകാരിൽ ഒരാൾ അവന്റെ വാ പൊത്തിപ്പിടിച്ചു. എന്തൊക്കെയാ ഈ ചെക്കൻ വിളിച്ചു കൂവുന്നതെന്നായി. എന്നാൽ പറഞ്ഞത് വീണ്ടും അവൻ ആവർത്തിച്ചു. അതോടെ ആ എട്ട് വയസുകാരൻ പറയുന്നതിൽ സത്യം കാണുമോ എന്നറിയാൻ നാട്ടുകാർ അങ്ങോട്ടേക്ക് ഓടി. പെട്ടെന്നതാ കുറ്റിക്കാട്ടിൽ നിന്നും ഒരു നിലവിളി. അവൻ പറഞ്ഞതുപോലെ അവിടെ ഒരു കുഞ്ഞ് മൺകൂന. വന്നവരിൽ ചിലർ മണ്ണ് നീക്കം ചെയ്തു നോക്കിയപ്പോഴതാ ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു പിഞ്ചു കുഞ്ഞ്. ഒന്നുകൂടി ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.…
Read Moreഇനി ഒന്നുകൊണ്ടും പേടിക്കണ്ട… സുരക്ഷിത യാത്ര ഉറപ്പു വരുത്താൻ പരിചയ സമ്പന്നരായ സ്ഥിരം ഡ്രൈവർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ സൂപ്പർ ക്ലാസ് ബസുകളിലെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ നീക്കവുമായി മാനേജ്മെന്റ്. സുപ്പർഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള എല്ലാ സൂപ്പർ ക്ലാസ്, ദീർഘ ദൂര സർവീസുകളിലും ഇനി കെഎസ്ആർടിസിയുടെ സ്ഥിരം ഡ്രൈവർമാരെ മാത്രമേ നിയോഗിക്കാവൂ.സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ടതും സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പു വരുത്തുന്നതിനാണ് പുതിയ നിർദ്ദേശങ്ങൾ. ഏറ്റവും പരിചയ സമ്പന്നരായ, മികച്ച ഡ്രൈവിംഗ് നിലവാരം പുലർത്തുന്ന സ്ഥിരം വിഭാഗം ജീവനക്കാരെ മാത്രമേ സൂപ്പർ ക്ലാസ്, ദീർഘ ദൂര ബസുകളിൽ ഡ്യൂട്ടിയ്ക്ക് അയയ്ക്കാവു എന്ന് യൂണിറ്റ് അധികൃതർക്ക് കഴിഞ്ഞ ദിവസം ഉത്തരവ്നല്‍കി. നിലവിൽ പരിചയ സമ്പന്നത കുറഞ്ഞവരും ദിവസ വേതനക്കാരായ ബദലി ഡ്രൈവർമാരുമൊക്കെയാണ് സൂപ്പർ ക്ലാസ് സർവീസുകളിൽ ഡ്യൂട്ടി ചെയ്യുന്നത്. ഇത് ചെറുതും വലുതുമായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന നിഗമനത്തിലാണ് പുതിയ ഉത്തരവ്. അവിചാരിതമായ കാരണങ്ങളാൽ സ്ഥിരം ഡ്രൈവർമാർ ഇല്ലെങ്കിൽ താത്ക്കാലിക ഡ്രൈവർമാരിൽ നിന്നും സീനിയോറിറ്റി…
Read Moreമാസപ്പടി കേസ്: ടി. വീണ വീണ്ടും ഇഡിക്കു മുന്നില്‍; നിര്‍ണായക ചോദ്യംചെയ്യല്‍
കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നില്‍ ഇന്നു വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 9.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. നിര്‍ണായകമായ ചോദ്യം ചെയ്യല്‍ 10.30 ഓടെ ആരംഭിച്ചു. 29ന് ഹാജരാകണം എന്നാണ് നേരത്തെ വീണയെ ഇഡി അറിയിച്ചിരുന്നത്. എന്നാല്‍, ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. ഇതോടെ ഇഡി വീണയെ ഇന്നു വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയില്‍ നിന്നും അത് ലഭിക്കാന്‍ താമസം നേരിട്ടിരുന്നു. ഈ രേഖകള്‍ കൂടി മുന്‍നിര്‍ത്തിയായിരിക്കും വീണയെ ഇന്നു ചോദ്യം ചെയ്യുക. ജൂണ്‍ 17ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലില്‍ പല രേഖകളും…
Read Moreഅലസരായി ക്ലാസിലിരിക്കും, സംശയം തോന്നിയ അധ്യാപകർ ബാഗ് പരിശോധിച്ചു; സ്കൂൾ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ വെള്ളത്തിനു പകരം വാറ്റ് ചാരായം
കോഴിക്കോട്: താമരശേരിയിൽ സ്കൂൾ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തി. വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം പതിവായി വിദ്യാര്‍ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം പോലീസിൽ അറിയിച്ചു. രണ്ടാനച്ഛന് നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ വിദ്യാർഥി പോലീസിനെ അറിയിച്ചു. പിന്നാലെ താമരശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന് മലയില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 56 കുപ്പി (28 ലിറ്റര്‍) വാറ്റ് ചാരായം കണ്ടെടുത്തു. എന്നാല്‍ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. രണ്ടു…
Read Moreപൾസ് പോളിയോ ഇമ്യൂണൈസേഷൻ 28ന്; തുളളിമരുന്ന് കൃത്യമായി എടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം; പൾസ് പോളിയോ ഇമ്യൂണൈസേഷൻ സംസ്ഥാനത്ത് 28നു നടക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായി. 28നുതന്നെ അഞ്ചു വയസിനു താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ 28നു രാവിലെ എട്ടിനു നിർവഹിക്കും.
Read Moreഓപ്പറേഷൻ തൂഫാന് പാൻ ഇന്ത്യൻ മുഖം, വമ്പൻ കർമപദ്ധതി രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി അമിത് ഷാ
ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത്. കേരളത്തിൽ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന മയക്കുമരുന്ന് വേട്ടയുടെ പാൻ-ഇന്ത്യൻ പതിപ്പാണ് കേന്ദ്രം ഇപ്പോൾ നടപ്പാക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കുന്നതിനായി തയ്യാറാക്കിയ ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)’ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിച്ചുകൊണ്ടുള്ളതാണ് ഈ വമ്പൻ കർമപദ്ധതി. പദ്ധതിയുടെ തുടക്കമെന്നോണം നാളെ രാജ്യവ്യാപകമായി വിവിധ ഏജൻസികൾ പിടിച്ചെടുത്ത ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ ഒറ്റയടിക്ക് നശിപ്പിച്ചു കളയും. ലഹരി കടത്തും വിപണനവും തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി…
Read Moreസംസ്ഥാനാന്തര ശൃംഖലകളായി ലഹരി മാഫിയകൾ പ്രവർത്തിക്കുന്നു: ഓപ്പറേഷൻ തൂഫാൻ; പിന്തുണ തേടി അയൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള കേരള സർക്കാരിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി അയൽസംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ലഹരിക്കടത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്കാളികളാകാൻ അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത്. ലഹരി മാഫിയകൾ സംസ്ഥാനാന്തര ശൃംഖലകളായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ലഹരി കടത്തിനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു. നിലവിൽ പല അന്തർസംസ്ഥാന ലഹരി കടത്തുകാരെയും പിടികൂടാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ഈ മാഫിയകളെ പൂർണ്ണമായും തകർക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്ന് കത്തിൽ പറയുന്നു. ലഹരിമാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കാനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ…
Read Moreവാഹന മോഡിഫിക്കേഷൻ: പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പ്രേമികൾക്ക് വലിയ പ്രതീക്ഷ നൽകിക്കൊണ്ട്, വാഹനങ്ങളിലെ മോഡിഫിക്കേഷനുകളെക്കുറിച്ച് (രൂപമാറ്റം) പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് അംഗങ്ങളാവുക. ജൂലൈ ഒന്ന് മുതൽ സമിതി പ്രവർത്തനം ആരംഭിക്കും. നിശ്ചിത ഫീസ് അടച്ച് നിയമപരമായി ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് സമിതി പരിശോധിക്കും. വാഹനങ്ങളിലെ സ്റ്റിക്കർ ഒട്ടിക്കൽ, നിറം മാറ്റം തുടങ്ങിയവ ഇതിൽ ഉൾപ്പെടും. രണ്ട് വിഭാഗങ്ങളായി തരംതിരിച്ചായിരിക്കും പഠനം. സമിതി രൂപീകരിച്ച് 100 ദിവസത്തിനകം ആദ്യ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിദഗ്ധരെയും ഈ സമിതിയിൽ ഉൾപ്പെടുത്തും. റോഡപകടങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുന്നതിനായി ഗതാഗത മന്ത്രി സി.പി. ജോണിന്റെ നിർദേശപ്രകാരം ‘പോസ്റ്റ് ആക്സിഡന്റ് കമ്മിറ്റി’രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പ് , പോലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെ പ്രതിനിധികൾ…
Read Moreലക്നോ തീപിടിത്തം: ദുരന്തമുണ്ടായ കെട്ടിടം പത്തു വർഷം മുന്‍പ് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിരുന്നു
ലക്നോ: പത്തു വർഷം മുന്‍പ് പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ട മൂന്നുനില വാണിജ്യ സമുച്ചയത്തിലാണ് 15 പേരുടെ ജീവനപഹരിച്ച തീപിടിത്തമുണ്ടായതെന്ന് യുപി സർക്കാർ. അനധികൃത നിർമാണത്തെത്തുടർന്ന് 2016ൽ പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകിയിരുന്നെന്നും എന്നാൽ ഉത്തരവ് പുറപ്പെടുവിച്ച് രണ്ടു മാസം തികയുന്നതിനു മുന്‍പു തന്നെ ഇത് റദ്ദാക്കുകയായിരുന്നുവെന്നും സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. നോർത്ത് ലക്നോയിലെ അലിഗഞ്ച് മേഖലയിലായിരുന്നു അപകടം. മൂന്നുനില കെട്ടിടത്തിൽ കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന ഒന്നാം നിലയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന അനിമേഷൻ പരിശീലന കേന്ദ്രത്തിൽ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന വിദ്യാർഥികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. അലിഗഞ്ച് മേഖലയിലെ സെക്ടർ ഡി-യിലുള്ളതാണ് ഈ കെട്ടിടം. 1980 ജൂലൈ 11ന് രമേശ്വർ സഹായുടെ മകൻ വിജയ്കുമാറിന് ഹയർ പർചേസ് സ്കീം വഴിയാണ് ഈ വസ്തു ആദ്യം അനുവദിക്കുന്നത്. തുടർന്ന് 1980 നവംബർ നാലിന് കരാർ ഒപ്പിടുകയും വസ്തുവിന്റെ…
Read More