കൊച്ചി: സംസ്ഥാനത്ത് കുതിപ്പിനിടെ താഴെവീണ് സ്വർണവില. ഗ്രാമിന് 205 രൂപയും പവന് 1,640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,675 രൂപയിലും പവന് 1,17,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 170 രൂപ കുറഞ്ഞ് 12,055 രൂപയിലെത്തി. ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനു ശേഷം കഴിഞ്ഞ രണ്ടു ദിവസം വില ഉയർന്നിരുന്നു. ബുധനാഴ്ച രാവിലെ ഒറ്റയടിക്ക് 10,200 രൂപയോളം വർധിച്ച സ്വർണവില 1,23,120 ആയി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇതിനു പിന്നാലെ, ഉച്ചയ്ക്ക് ശേഷം 4,320 രൂപ കുറയുകയാണുണ്ടായത്. വ്യാഴാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ചു. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480…
Read MoreCategory: Loud Speaker
വലിയ പരാജയമാണ് ഉണ്ടായത്, അതിന് നിരവധി കാരണങ്ങൾ ഉണ്ട്: യുഡിഎഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കില്ല ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും; എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: യുഡിഎഫിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്ക്കരിക്കില്ല ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു.ആ ചർച്ചയിൽ പൂർണമാകുന്നില്ല. വലിയ പരാജയമാണ് ഉണ്ടായത്. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. പാർട്ടി ഘടകങ്ങളിൽ എല്ലാം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം രാവിലെ തുടങ്ങി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ എന്നിവരും യോഗത്തിലുണ്ട്
Read Moreകളിച്ചത് മതി ഇനി സ്കൂളിലേക്ക് വിട്ടോ… ജെൻസി, ജെൻ ആൽഫ കിഡ്സുകളുടെ ഹൃദയം കവരാനൊരുങ്ങി വിപണി
ആലപ്പുഴ: സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ മത്സരം കടുത്തു. വമ്പൻ ഓഫറുകൾ നൽകിയാണ് ഈ സ്കൂൾ സീസണിൽ കുട്ടികളെയും മാതാപിതാക്കളെയും വിപണി സ്വാഗതം ചെയ്യുന്നത്. ജില്ലയിൽ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ, പേന, പെൻസിൽ, കളർ പേപ്പറുകൾ, ചാർട്ട് പേപ്പറുകൾ, ഫയലുകൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ നൽകാൻ മത്സരിക്കുകയാണ് കടകൾ. കുട, ബാഗ്, ചെരുപ്പ്, ഷൂസ് എന്നിവയുടെ ആകർഷകമായ ശേഖരമൊരുക്കി കുട്ടികളെ വരവേൽക്കുന്നതോടൊപ്പം, വലിയ വിലക്കുറവും ഓഫറുകളും നൽകി കച്ചവടം പിടിക്കാൻ കടകൾ ശ്രമിക്കുന്നത്, വിപണിയിൽ കടുത്ത മത്സരവും സ്യഷ്ടിക്കുന്നുണ്ട്. ജെൻസി, ജെൻ ആൽഫ കിഡ്സുകളുടെ ഹൃദയം കവർന്ന ചൈനീസ് ഉത്പന്നങ്ങളാണ് വിപണിയിലെ താരങ്ങൾ. ഡിജിറ്റൽ പെൻസിൽ ബോക്സ് മുതൽ പ്രിന്റഡ് വാട്ടർ ബോട്ടിൽ വരെ വിപണിയിൽ എത്തിക്കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളായ മിക്കി മൗസ്, ഡോറ, സ്പൈഡർമാൻ,…
Read Moreബംഗാളിൽ കശാപ്പിനു പുതിയ നിയമവുമായി ബിജെപി സർക്കാർ; നിയമലംഘനത്തിന് ആറു മാസം തടവും 1,000 രൂപ പിഴയും
കോൽക്കത്ത: പശ്ചിമ ബംഗാളിൽ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനു കർശന നിയന്ത്രണങ്ങളുമായി ബിജെപി സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പശു, കാള, എരുമ, പോത്ത് എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളെ അറക്കുന്നതിന് ഇനിമുതൽ സർക്കാർ മൃഗ ഡോക്ടറുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സാക്ഷ്യപത്രം നിർബന്ധമാക്കി. നിയമലംഘിച്ചാൽ ആറു മാസം തടവോ, ആയിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. മൃഗത്തിനു പതിനാലു വയസിനു മുകളിൽ പ്രായമുണ്ടെന്നും ഇനി ജോലി ചെയ്യാനോ പ്രജനനത്തിനോ കഴിയില്ലെന്നും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ കശാപ്പിന് അനുവദിക്കൂ. വാർധക്യം, പരിക്കുകൾ, വൈകല്യങ്ങൾ എന്നിവ കാരണം അവശരായ മൃഗങ്ങളെയും അറക്കാൻ അനുമതി നൽകും. മുനിസിപ്പൽ ചെയർമാൻ അല്ലെങ്കിൽ പഞ്ചായത്ത് സമിതി സഭാപതിയോ സർക്കാർ മൃഗ ഡോക്ടറുമായി ചേർന്നുവേണം ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകാൻ. അനുമതി നിഷേധിക്കപ്പെട്ടാൽ പതിനഞ്ചു ദിവസത്തിനുള്ളിൽ സർക്കാരിന് അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്. അനുമതിയുള്ള മൃഗങ്ങളെ…
Read Moreഇത് ദൈവനിയോഗം; ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല; എന്നെ ഞാനാക്കിയത് ടീം യുഡിഎഫ് എന്ന് വി.ഡി.സതീശൻ
തിരുവനന്തപുരം: പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. തന്നെ താനാക്കിയത് ടീം യുഡിഎഫാണെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി പദം ദൈവനിയോഗമാണ്. അല്ലാതെ തന്റെ നേട്ടമല്ല. ചെന്നിത്തലയും കെസിയും അടക്കം എല്ലാവരെയും വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല തനിക്ക് പ്രിയങ്കരനായ നേതാവാണ്. കെ.സി.വേണുഗോപാൽ തനിക്ക് പൂർണ പിന്തുണ നൽകി. ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. ടീമായി പ്രവർത്തിക്കണമെന്നും സതീശൻ വ്യക്തമാക്കി. മന്ത്രിമാർ ആരൊക്കയാണെന്ന് പാർട്ടി തീരുമാനിക്കും. ഇക്കാര്യത്തിൽ കൂട്ടായ തീരുമാനമുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreരാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് ചരിത്രനേട്ടം; ലാഭം രണ്ട് ലക്ഷം കോടിയിലേക്ക്
പരവൂർ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 2025-26 സാമ്പത്തിക വർഷത്തിൽ റിക്കാർഡ് ലാഭം. മുൻവർഷത്തെ അപേക്ഷിച്ച് 11.1 ശതമാനം വളർച്ചയോടെ 1.98 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ ആകെ അറ്റാദായം. കിട്ടാക്കടം ഗണ്യമായി കുറഞ്ഞതും വായ്പാ-നിക്ഷേപ രംഗത്തെ വൻ കുതിപ്പുമാണ് ബാങ്കിംഗ് മേഖലയ്ക്ക് കരുത്തായത്. തുടർച്ചയായ നാലാം വർഷമാണ് പൊതുമേഖലാ ബാങ്കുകൾ മികച്ച ലാഭക്ഷമത നിലനിർത്തുന്നത്. ബാങ്കുകളുടെ മൊത്തം ബിസിനസ് 12.8 ശതമാനം വർധിച്ച് 283.3 ലക്ഷം കോടി രൂപയിലെത്തി. വായ്പാ വിതരണത്തിൽ 15.7 ശതമാനം വളർച്ച രേഖപ്പെടുത്തി (127 ലക്ഷം കോടി രൂപ). പ്രധാനമായും റീട്ടെയ്ൽ (18.1 ശതമാനം), കൃഷി (15.5 ശതമാനം), ചെറുകിട-ഇടത്തരം സംരംഭങ്ങൾ ( 18.2 ശതമാനം) എന്നീ മേഖലകളിലെ വായ്പാ ആവശ്യങ്ങളിൽ ഉണ്ടായ വർധന രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കി. ആകെ നിക്ഷേപം 10.6 ശതമാനം വർധിച്ച് 156.3 ലക്ഷം കോടി രൂപയായും…
Read Moreദക്ഷിണകേരളത്തിലെ യാത്രാസൗകര്യ വികസനം; അനുകൂല തീരുമാനവുമായി ഡിആർഎം
പരവൂർ: റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, മറ്റ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ഡിവിഷൻ ആസ്ഥാനത്ത് യോഗം വിളിച്ചുകൂട്ടി വിശദമായ ചർച്ച നടത്തി. ദക്ഷിണ കേരളത്തിലെ യാത്രാസൗകര്യ വികസനത്തിന് വലിയ പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. തിരുവനന്തപുരം പേട്ടയിൽ വഞ്ചിനാട് എക്സ്പ്രസിന് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതും, കഴക്കൂട്ടത്ത് ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതും യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. പുനലൂർ-കന്യാകുമാരി/നാഗർകോവിൽ ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടുന്നതും, കൊല്ലം-തെങ്കാശി-തിരുനെൽവേലി റൂട്ടിൽ പുതിയ മെമു സർവീസ് ആരംഭിക്കുന്നതും പരിഗണനയിൽ ഉൾപ്പെടുത്തി. മെയിന്റനൻസ് പിറ്റിന്റെ ലഭ്യതക്കുറവ് മൂലം സ്ഥിരമായി വൈകിയോടിക്കൊണ്ടിരിക്കുന്ന കൊല്ലം-ഈറോഡ് എക്സ്പ്രസ് മേട്ടുപ്പാളയത്തേക്ക് നീട്ടുന്ന കാര്യവും അനുകൂലമായി പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചു. ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന നിലമ്പൂർ…
Read Moreപശ്ചിമേഷ്യൻ പ്രതിസന്ധി; ഇന്ധനവില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ
മുംബൈ: പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുപോയാൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. ഇറക്കുമതിച്ചെലവ് ഉയരുന്നതുവഴിയുള്ള പണപ്പെരുപ്പഭീതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ആഗോളതലത്തിൽ ഊർജവിപണിയിലെ പ്രതിസന്ധി അനിശ്ചിതമായി തുടർന്നാൽ പെട്രോൾ, ഡീസൽ ചില്ലറവില ഉയർത്താതെ പിടിച്ചുനിൽക്കാനാകില്ല.വർധനയുടെ ഒരുഭാഗം ആളുകളിലേക്കു കൈമാറേണ്ടിവരുമെന്നും സ്വിറ്റ്സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കത്തിലെ തടസം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിൽ ഏറ്റവുംവലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുന്നു.ഈ സാഹചര്യത്തിൽ എണ്ണവിലയിലെ വർധന സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.
Read More280 യാത്രക്കാർ, ടേക്ക് ഓഫിന് തൊട്ടുമുൻപ് ഇടത് ചിറകിൽ തീ പടർന്നു: വിമാനത്തിനു തീപിടിച്ചെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് എത്തിഹാദ്
ചെന്നൈ: ചെന്നൈയില്‍നിന്ന് അബുദാബിയിലേക്കു സര്‍വീസ് നടത്താന്‍ തയാറെടുക്കുന്നതിനിടെ എത്തിഹാദ് എയര്‍വേയ്സ് വിമാനത്തിനു തീപിടിച്ചെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് വിമാനക്കമ്പനി. ഇന്നലെ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് വിമാനത്തിന്റെ ഇടതുവശത്ത് തീപിടിത്തമുണ്ടായതായി വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്നാണ് എയര്‍ലൈന്‍ പ്രസ്താവന നടത്തിയത്. വിമാനത്തിനുണ്ടായതു സാങ്കേതിക പ്രശ്നമാണെന്നു വ്യക്തമാക്കിയ കമ്പനി തകരാര്‍ പരിഹരിച്ച ശേഷം വിമാനം പുറപ്പെടുമെന്നും അറിയിച്ചു.
Read Moreസാനതന ധർമം ജനങ്ങളെ വിഭജിക്കുന്നു: ഉദയനിധി വീണ്ടും സനാതന വിവാദത്തിൽ
ചെന്നൈ: സാനതന ധർമം ജനങ്ങളെ വിഭജിക്കുന്നുവെന്ന വിവാദ പ്രസ്താവന ആവർത്തിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. സനാതനധർമം നിരോധിക്കണമെന്നും നിയമസഭയിലെ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. പരാമർശത്തെ വിശ്വഹിന്ദു പരിഷത് രൂക്ഷമായി വിമർശിച്ചു. സ്റ്റാലിനെ പുറത്താക്കുക മാത്രമല്ല പരാമർശം നിയമസഭാ രേഖകളിൽനിന്നു നീക്കം ചെയ്യാൻ നിയമസഭ സ്പീക്കർ തയാറാകണമെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. പരാമർശത്തിന്റെ പേരിൽ ഉദയനിധി മാപ്പ് പറയണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
Read More