ഗുവാഹത്തി: ആസാമിൽ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളജ് മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുക എന്നതിനായിരിക്കും പുതിയ സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ആസാമിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി എൻഡിഎ സർക്കാർ ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ അന്തിമ പട്ടിക തയാറായിട്ടില്ല. കേന്ദ്രമന്ത്രി ജെ.പി.നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനമാകുകയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.
Read MoreCategory: Loud Speaker
മുഖ്യമന്ത്രി: എട്ടാം ദിവസവും തർക്കം തീരാതെ കോൺഗ്രസ്; ഡൽഹിയിൽ ചർച്ച തുടരുന്നു
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ തര്‍ക്കം തുടരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് നില്ക്കുന്ന രമേശ് ചെന്നിത്തല, വി.ഡി.സതീശന്, കെ.സി. വേണുഗോപാല്‍ എന്നിവരില്‍ ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ എട്ടു ദിവസമായിട്ടും തീരുമാനിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ സംഘടന ദൗര്‍ബല്യമായി പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തി കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാതെ ഹൈക്കമാന്‍ഡും പ്രതിസന്ധിയിലായിരിക്കുകയാണ്. സോണിയാഗാന്ധിയുടെ വസതിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വീണ്ടും യോഗം ചേരുന്നുണ്ട്. മുന്‍ കെപിസിസി അധ്യക്ഷന്മാരെയും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും അഭിപ്രായം തേടാനാണ് ഇന്ന് വീണ്ടും യോഗം ചേരുന്നത്. കെപിസിസി മുന്‍ പ്രസിഡന്റുമാരായിരുന്ന വി.എം. സുധീരന്, കെ. മുരളീധരന്, മുല്ലപ്പള്ളി രാമചന്ദ്രന്, എം.എം ഹസന് കൂടാതെ കെപിസിസി ഭാരവാഹികളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് , എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എന്നിവരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് വീണ്ടും തേടും. രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍…
Read Moreപൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
ചെന്നൈ: പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽനിന്ന് പല്ലടത്തേക്കു പോവുകയായിരുന്നു ഇവർ. നെഗമത്തുവച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ധനപാൽ (37), മേനക (35), സ്നേഹ, കനിഷ്ക (17) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന സുർജിത്ത് (12) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി കാറിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു
Read More717 മദ്യശാലകൾ പൂട്ടി വിജയ്: പൂട്ടുന്നത് സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തെ ടാസ്മാക് മദ്യശാലകൾ
ചെന്നൈ: മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം സുപ്രധാന ഭരണപരിഷ്കാരങ്ങളുമായി സി. ജോസഫ് വിജയ്. തമിഴ്നാട്ടിലെ സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായും നിർത്തലാക്കാനാണു നിർദേശം. സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രത്യേക പരിശോധനയ്ക്കു പിന്നാലെയാണു നടപടി. നിലവിൽ 4,765 റീട്ടെയിൽ മദ്യശാലകളാണ് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ ജനവാസ കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അരികിലുള്ള കടകൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്കു നേരത്തെ നിർദേശം നൽകിയിരുന്നു. അടച്ചുപൂട്ടാൻ തീരുമാനിച്ച 717 മദ്യശാലകളിൽ 276 എണ്ണം ആരാധനാലയങ്ങൾക്കും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്കും സമീപത്താണു പ്രവർത്തിക്കുന്നത്. ലഹരിമുക്ത തമിഴ്നാട് എന്ന ലക്ഷ്യത്തോടെ തമിഴക വെട്രി കഴകം (ടിവികെ) പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ സുപ്രധാന…
Read More25 കോടിയുടെ തട്ടിപ്പ്: ടിവികെ നേതാവ് അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് അധികാരത്തിലേറി ദിവസങ്ങൾ മാത്രം പിന്നിടുന്പോൾ തമിഴക വെട്രി കഴകം ജില്ലാ നേതാവ് കോടികൾ തട്ടിയ കേസിൽ അറസ്റ്റിൽ. പാർട്ടിയുടെ സെൻട്രൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശരവണ(31)നാണു പിടിയിലായത്. പുതുക്കോട്ട തിരുവാപുർ സ്വദേശിയായ ഇയാളെ ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. വിവിധ നിക്ഷേപകരിൽനിന്നായി 25 കോടിയിലേറെ രൂപയാണ് ടിവികെ നേതാവ് തട്ടിയെടുത്തത്. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നൂറോളം പേരിൽ നിന്നായി വൻതുക കൈക്കലാക്കിയെന്നാണ് ശരവണനെതിരെയുള്ള പരാതി. 30 ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ വ്യക്തികളിൽനിന്ന് ഇയാൾ വാങ്ങിയിട്ടുണ്ട്. അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കാണെന്നും മറ്റും പറഞ്ഞാണു മറ്റുപലരിൽനിന്നും പണം ഈടാക്കിയത്. എന്നാൽ പണം തിരികെ നൽകാതെ രണ്ടാഴ്ചയിലേറെയായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സംസ്ഥാനത്തു ഭരണമാറ്റം ഉണ്ടായ പശ്ചാത്തലത്തിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാൾ പണം തട്ടിയെടുക്കുമെന്നു ഭയന്നാണു…
Read Moreകോൺഗ്രസ് നേതാവിനെ തീരുമാനിക്കേണ്ടത് ഘടകകക്ഷികളല്ല: ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് എം.എം.ഹസൻ
ന്യൂഡൽഹി: കോൺഗ്രസ് നേതാവിനെ തീരുമാനിക്കേണ്ടതു പാർട്ടിയാണ് അതിൽ ഘടകകക്ഷികൾക്കു റോളില്ല, മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകരുതെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം.ഹസൻ. തീരുമാനം ഇനി വൈകാൻ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗ് അടക്കമുള്ള കക്ഷികളോട് അഭിപ്രായം ചോദിച്ചു. അവർ അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്കു മൂന്നു നേതാക്കളുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreമറ്റു നേതാക്കളെ ഒഴിച്ചിട്ടു: കെസിയുടെ ഫ്ലെക്സിൽ മാത്രം കരി ഓയിൽ
കണ്ണൂർ: കേരളാ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ചർച്ച തുടരുന്നതിനിടെ കെ.സി.വേണുഗോപാലിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കണ്ണൂർ പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപത്ത്വച്ച ഫ്ലെക്സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചിരിക്കുന്നത്. ഇതേ ഫ്ലക്സിൽ രമേശ് ചെന്നിത്തല, വി.ഡി.സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ മൂന്ന് നേതാക്കളെയും ഒഴിവാക്കി കെസിയുടെ ചിത്രത്തിൽ മാത്രം കരി ഓയിൽ ഒഴിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അതേസമയം, ഫ്ലെക്സ് യുദ്ധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടും ചിലയിടങ്ങളിൽ ഇപ്പോഴും ഫ്ലെക്സുകൾ ഉയരുന്നുണ്ട്.
Read Moreഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്, ഇന്ധന ഉപഭോഗം കുറയ്ക്കണം: യുദ്ധപ്രതിസന്ധി മറികടക്കാൻ നിയന്ത്രണങ്ങളുമായി പ്രധാനമന്ത്രി
ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നു രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത മിതവ്യയ നടപടികൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്കു മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതു നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുദ്ധം തുടങ്ങിയ ശേഷം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം 95-ലേക്കു താഴ്ന്നതും രാജ്യത്തിനു വലിയ ബാധ്യതയാകുന്നുണ്ട്. പെട്രോൾ, ഡീസൽ ഉപഭോഗം പരമാവധി കുറയ്ക്കുക, മെട്രോ സൗകര്യമുള്ള നഗരങ്ങളിൽ അത് ഉപയോഗിക്കുക, കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുക, കോവിഡ് കാലത്തു നടപ്പാക്കിയ “വർക്ക് ഫ്രം ഹോം’ രീതിയും ഓൺലൈൻ മീറ്റിംഗുകളും വീണ്ടും…
Read Moreടിവികെ മന്ത്രിസഭയിൽ ചേരാൻ വിസികെ: വിജയ് ആവശ്യപ്പെട്ടെന്ന് തിരുമാവളവൻ
ചെന്നൈ: വിജയ് മുഖ്യമന്ത്രിയായ ടിവികെ മന്ത്രിസഭയിൽ വിസികെ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ ചേരണമെന്ന് വിജയ് ആവശ്യപ്പെട്ടതായി വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ പറഞ്ഞു. നേരത്തെ വിസികെ ഉൾപ്പെടെയുള്ള മുന്നണികൾ പുറത്തുനിന്നു പിന്തുണയ്ക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. മന്ത്രിസഭയുടെ ഭാഗമാകാൻ വിജയ് നേരിട്ട് ആവശ്യപ്പെട്ടതായി തിരുമാവളവൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണത്തിൽ നേരിട്ടു പങ്കാളികളാകണമെന്ന വിജയ്യുടെ നിർദേശം വന്നതോടെ പാർട്ടി നിലപാട് പുനപരിശോധിക്കുകയാണ്. മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ വിസികെ ഉന്നതാധികാര സമിതി ഉടൻ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഒഴിവാക്കാനും ജനാധിപത്യപരമായ ഒരു സർക്കാർ നിലനിർത്താനുമാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് തിരുമാവളവൻ കൂട്ടിച്ചേർത്തു.
Read Moreരാജ്യത്ത് സ്കൂൾ വിദ്യാഭ്യാസം കടുത്ത പ്രതിസന്ധിയിലെന്ന് നീതി ആയോഗ്
പരവൂർ: പ്രൈമറി തലത്തിൽ രാജ്യം സാർവത്രിക പ്രവേശനം നേടിയെങ്കിലും സ്കൂൾ വിദ്യാഭ്യാസ രംഗം അതീവ ഗുരുതരമായ ഘടനാപരമായ പ്രതിസന്ധികളെ നേരിടുകയാണെന്ന് നിതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ സംവിധാനം: ഗുണനിലവാര വർധനക്കുള്ള വിശകലനവും നയ രൂപരേഖയും എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ദയനീയ ചിത്രം വെളിപ്പെടുത്തുന്നത്. ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകൾ, കനത്ത അധ്യാപക ക്ഷാമം, പത്താം ക്ലാസിന് ശേഷമുള്ള വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. രാജ്യത്തെ 14.71 ലക്ഷം സ്കൂളുകളിലായി 24.69 കോടി വിദ്യാർഥികൾ പഠിക്കുന്നുണ്ടെങ്കിലും സ്കൂളുകളുടെ വിഘടിച്ച ഘടന വലിയ ആശങ്കയുണ്ടാക്കുന്നു. ആകെ സ്കൂളുകളുടെ ഏഴ് ശതമാനത്തിലധികം (ഏകദേശം 1.04 ലക്ഷം സ്കൂളുകൾ) വെറും ഒരു അധ്യാപകൻ മാത്രമായാണ് പ്രവർത്തിക്കുന്നത്. ഈ അധ്യാപകർ ഒരേസമയം ഒന്നിലധികം ഗ്രേഡുകൾ പഠിപ്പിക്കേണ്ടി വരുന്നതിനൊപ്പം ഭരണപരമായ…
Read More