ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് വി.മുരളീധരന് കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുക്കുളങ്ങരയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശനത്തില്‍ പുതുമയില്ലെന്നും വെള്ളാപ്പള്ളിയെ പതിവായി സന്ദര്‍ശിക്കുന്നയാളാണ് താനെന്നും മുരളീധരന് പറഞ്ഞു. പൊതുസമൂഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. താന്‍ വന്നത് പ്രത്യേക ഉദ്ദേശത്തോടുകൂടിയല്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമത്തെ വെള്ളാപ്പള്ളി നടേശൻ പിന്തുണച്ചതിൽ ബിജെപിക്ക് ആശങ്കകളുണ്ടായിരുന്നു. തുടർന്ന് വെള്ളാപ്പള്ളിയുമായി സംസാരിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മുരളീധരന്റെ കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുകളുണ്ട്.
Read MoreCategory: Loud Speaker
സർക്കാർ കനിയുന്നില്ല: ‘കനിവ് 108’ ആംബുലൻസ് ഡ്രൈവർമാർ ആശങ്കയിൽ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കനിവ് 108 ആംബുലന്‍സുകള്‍ ആറു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ ജോലി നഷ്ടമാകുമോ എന്ന ആശങ്കയില്‍ ജീവനക്കാര്‍. ആറു വര്‍ഷത്തിനുള്ളില്‍ 11.82 ലക്ഷം ട്രിപ്പുകള്‍ ആംബുലന്‍സുകള്‍ ഓടിത്തീര്ത്തെന്നു കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ ജീവനകാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവില്‍. 2019 സെപ്റ്റംബര്‍ 25നാണ് കനിവ് 108 ആംബുലന്‍സുകളുടെ സര്‍വീസ് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ജീവന്‍രക്ഷാ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഇവ. കോവിഡ് കാലത്ത് ഷിഫ്റ്റ് പോലും നോക്കാതെ നാടിനെ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓടിയവരാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. ഈ കാലത്ത് ആരോഗ്യമേഖലയിലെ ജീവനകാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ശമ്പള പാക്കേജില്‍ പോലും ഇവരെ പരിഗണിച്ചില്ല. എന്നാല്‍ തുടര്‍ന്ന് സ്വന്തം സുരക്ഷ മറന്ന് ദുരിതകാലത്തെ അതിജീവിക്കാന്‍ പോര്‍മുഖത്തേക്ക് ഇറങ്ങിത്തിരിച്ചവരെ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും, കോവിഡിനെ അതിജീവിച്ച്…
Read Moreഡിജി കേരള പദ്ധതി; ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചത് ; 21,87,667 പേര്
കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായ കേരളത്തില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചത് 21,87,667 പേര്. വിവരസാങ്കേതിക മേഖലയിലെ മുന്നേറ്റം എല്ലാ വിഭാഗം ജനങ്ങളിലേക്കും പ്രായോഗികമായി എത്തിച്ച് പ്രായഭേദമന്യേ അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത നല്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതിയായ ‘ഡിജി കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. 2022 ലാണ് ഡിജി കേരളം എന്ന ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം സര്‍ക്കാര്‍ ആരംഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചപ്പോള്‍ സാധാരണക്കാര്‍ക്കത് ബാധ്യതയാകാതിരിക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി. വിവരശേഖരണ പ്രക്രിയ വഴി 14 വയസിന് മുകളിലുള്ള പൗരന്മാരില് ഡിജിറ്റല്‍ സാക്ഷരരല്ലാത്തവരെ കണ്ടെത്തി പരിശീലനം നേടിയ വോളണ്ടിയര്‍മാര്‍ മുഖേന അവര്‍ക്ക് അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭിക്കുന്നതിനായി ശാസ്ത്രീയമായി തയാറാക്കിയ മോഡ്യൂളുകള്‍ ഉപയോഗിച്ച് പരിശീലനം നല്‍കുകയായിരുന്നു.…
Read Moreകെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണം; അറസ്റ്റിലായ കെ.എം. ഷാജഹാനെ കോടതിയില്‍ ഹാജരാക്കും
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ കെ.എം ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.നിലവില്‍ ആലുവ സൈബര്‍ ക്രൈം സ്റ്റേഷനില്‍ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഷൈനിന്റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്റെ വാദം. രണ്ട് ദിവസം മുമ്പ് കെ.ജെ ഷൈനിന്റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാന് പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരില്‍ ഷൈന്‍ നല്കിയ പുതിയ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ.എം. ഷാജഹാന് നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അതിനുപിന്നാലെയാണ് ഇന്നലെ രാത്രി വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. നിലവില്‍ ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിണറായി വിജയനെതിരെ ഉള്‍പ്പെടെ…
Read Moreശബരിമലയിലെ യുവതീപ്രവേശനകാലത്തെ നിലപാട് പഴയകാര്യം; സിപിഎം വിശ്വാസികള്‍ക്കൊപ്പമെന്ന് എം.വി. ഗോവിന്ദന്
തിരുവനന്തപുരം: സിപിഎം വിശ്വാസികള്‍ക്കൊപ്പമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സര്‍ക്കാരിന്റെ നയത്തിനുള്ള അംഗീകാരമാണ് എന്‍എസ്എസിന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്.യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreസംസ്ഥാനത്ത് കനത്ത മഴ; എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട് ; കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രധാനപ്പെട്ട റോഡുകളില്‍ വെള്ളക്കെട്ട് രൂപം കൊണ്ടു. തമ്പാനൂര്‍, അട്ടക്കുളങ്ങര, പൂജപ്പുര എന്നീ പ്രദേശങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപം കൊണ്ടത് വ്യാപാരികളെയും ജനങ്ങളെയും നല്ല രീതിയില്‍ ബാധിച്ചു.തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അവധി പ്രഖ്യാപനം വൈകിതിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം അവധി പ്രഖ്യാപനം വൈകിയത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലച്ചു. ഇന്നലെ രാത്രിയില്‍ അവധി പ്രഖ്യാപിക്കാതെ ഇന്ന് രാവിലെ ആറരയ്ക്കാണ് അവധി…
Read Moreഓപ്പറേഷൻ നുംഖോർ: അമിത് ചക്കാലയ്ക്കലിന്റെ ബെനാമി ഇടപാടും പരിശോധിക്കും
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം. ഇയാളെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന സൂചനയാണ് പുറത്തുവരുന്നത്.നടന്റെ ബെനാമി ഇടപാടും പരിശോധിക്കുന്നുണ്ട്. താരങ്ങള്‍ക്ക് ഉള്‍പ്പെടെ വാഹന എത്തിച്ചു നല്‍കുന്നത് അമിതാണ്. ഇയാള്‍ക്ക് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള വാഹന സംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അടിമുടി ദുരൂഹത അതേസമയം, കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണര്‍ വാഹനം പിടിച്ചെടുത്തതില്‍ അടിമുടി ദുരൂഹതയെന്നാണ് വിവരം. കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്ന് പിടിച്ചെടുത്ത 92 മോഡല്‍ ലാന്‍ഡ് ക്രൂയിസറിന്റെ ആര്‍സി വിലാസം വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആസാം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, അങ്ങനെയൊരാളില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. വാഹനത്തിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പിന്നീട് വണ്ടിയുടെ ചേസിസ്, എൻജിന് നമ്പറുകളില്‍…
Read Moreഅവകാശികളിലാത്ത നിക്ഷേപങ്ങൾ തിരികെ നൽകാൻ റിസർവ് ബാങ്ക് നിർദേശം
പരവൂർ (കൊല്ലം): അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിന് ഊർജിത ശ്രമം നടത്താൻ രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം.ഇതിനായി ജില്ലാ തലങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പുകൾ സംഘടിപ്പിക്കണം. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് ക്യാമ്പുകൾ നടത്തേണ്ടതെന്നും നിർദേശത്തിൽ പറയുന്നു. ഗ്രാമങ്ങളിലും അർധനഗര പ്രദേശങ്ങളിലും ക്യാമ്പുകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നുമാണ് നിർദേശം. ഇത്തരത്തിലുള്ള ആദ്യ ക്യാമ്പ് അടുത്ത മാസം ഗുജറാത്തിൽ സംഘടിപ്പിക്കും.പത്ത് വർഷത്തിൽ കൂടുതൽ ഇടപാടുകൾ നടത്താത്ത സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറണ്ട് അക്കൗണ്ടുകളിലെ ബാലൻസ് തുക, കാലാവധി പൂർത്തിയായ ശേഷം പത്ത് വർഷത്തിനുള്ളിൽ ക്ലയിം ചെയ്യാത്ത ടേം ഡിപ്പോസിറ്റുകൾ തുടങ്ങിയവയാണ് അവകാശികൾ ഇല്ലാത്ത നിക്ഷേപമായി പരിഗണിക്കുന്നത്. ഇങ്ങനെയുള്ള തുക റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അവരുടെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ നിക്ഷേപകരോ അവരുടെ നോമിനികളോ നിയമപരമായ അവകാശികളോ മതിയായ…
Read Moreആൾദൈവത്തിന്റെ ലൈംഗിക പീഡനം; പരാതിയുമായി 17 വിദ്യാർഥിനികൾ
ന്യൂഡൽഹി: വിദ്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് സ്വയംപ്രഖ്യാപിത ആൾദൈവത്തിനെതിരേ ഡൽഹി പോലീസ് കേസെടുത്തു. ഡൽഹിയിലെ ഒരു മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന 17 ഓളം വിദ്യാർഥിനികളാണു സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നറിയപ്പെടുന്ന പാർഥ സാരഥിക്കെതിരേ ലൈംഗികാതിക്രമം ആരോപിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരിക്കുന്നത്. അനുചിതമായി സ്പര്‍ശിച്ചെന്നും അശ്ലീല സന്ദേശം അയച്ചെന്നും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്നുമാണ് ഓഗസ്റ്റ് നാലിനു നൽകിയ പരാതിയിൽ പറയുന്നത്. ആരോപണത്തിനു പിന്നാലെ സ്വാമിയെ സ്ഥാപനത്തില്‍നിന്നു പുറത്താക്കി. ഇൻസ്റ്റിറ്റ്യൂട്ടിലെ 32 പിജി വിദ്യാർഥികളുടെ മൊഴിയെടുത്തതിൽ 17 പേരും ചൈതന്യാനന്ദ തങ്ങൾക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ ചില ഫാക്കൽറ്റി അംഗങ്ങളും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ചൈതന്യാനന്ദയുടെ ആവശ്യങ്ങൾക്കു വഴങ്ങാൻ വിദ്യാർഥിനികളെ നിർബന്ധിച്ചുവെന്നും അയാളുടെ ആശ്രമത്തിലെ ചില വാർഡന്മാർ വിദ്യാർഥികളെ അദ്ദേഹത്തിനു പരിചയപ്പെടുത്തിക്കൊടുത്തതായും എഫ്ഐആറിൽ പറയുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെയും പ്രതിയുടെ വീട്ടിലെയും സിസിടിവികൾ വിശദമായി പരിശോധിച്ചെന്നും റെയ്ഡുകൾ…
Read Moreമിഗ്-21 പോർവിമാനങ്ങൾ വിരമിക്കുന്നു
ചണ്ഡിഗഡ്: ഇന്ത്യൻ വ്യോമസേനയുടെ കുന്തമുനയായ മിഗ്-21 പോർവിമാനങ്ങൾ വിരമിക്കുന്നു. ആറു പതിറ്റാണ്ടോളം സേനയുടെ ആക്രമണനിരയിലെ പ്രമുഖരായിരുന്ന റഷ്യൻ നിർമിത വിമാനങ്ങൾ ചണ്ഡിഗഡിലെ വ്യോമകേന്ദ്രത്തിൽ നാളെ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളോടെ സേനയുടെ ആക്രമണനിരയിൽനിന്നും പിൻവാങ്ങും. മിഗ് വിമാനങ്ങളുടെ അവസാന സ്ക്വാഡ്രണായ നമ്പര്‍ 23 സ്ക്വാഡ്രണിലെ മിഗ്-21 ജെറ്റുകൾക്കാണ് യാത്രയയപ്പ്. എയർ ചീഫ് മാർഷൽ എ.പി. സിംഗ് ആയിരിക്കും സ്ക്വാഡ്രണുകളെ നയിക്കുക. 1963 ലാണ് മിഗ്21 യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത്. 18 മിഗ് 21 ബൈസണ്‍ വിമാനങ്ങളുള്ള സ്ക്വാഡ്രണാണ് വ്യോമസേനയിലുള്ളത്. മിഗിനു പകരമായി തേജസ് വിമാനങ്ങളാണ് സേനയിൽ കൂടുതലായി എത്തുന്നത്. നേരിട്ടുള്ള ആക്രമണത്തിനു പകരം റഡാർ ഉപയോഗിച്ച് ശത്രുകേന്ദ്രങ്ങളിലേക്കു പറന്നെത്തുന്നതുൾപ്പെടെ മാറ്റം മിഗ് വിമാനങ്ങളിൽനിന്ന് തേജസിലേക്കു മാറ്റാൻ സേനയെ പ്രേരിപ്പിക്കുന്നതായാണു വിലയിരുത്തൽ.
Read More