ഡെറാഡൂണ്‍/മാണ്ഡി: കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ മരണസംഖ്യ 18 ആയി. 20 പേരെ കാണാതായി. ഉത്തരാഖണ്ഡിൽ പതിനഞ്ചും ഹിമാചലിൽ മൂന്നുപേരുമാണു മരിച്ചത്. ആയിരത്തിലേറെപ്പേർ വിവിധയിടങ്ങളിൽ കുടുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. അതേസമയം, ഇന്നും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും നൂറുകണക്കിനു വീടുകളും തകർന്നു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ തിങ്കളാഴ്ച രാത്രി മുതൽ കനത്ത മഴ പെയ്യുകയാണ്. തപോവൻ, സഹസ്രധാര, ഐടി പാർക്ക് പ്രദേശം എന്നിവിടങ്ങളിൽ നിരവധി റോഡുകളും വീടുകളും കടകളും തകർന്നു . ഡെറാഡൂണിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 13 പേരാണ് ഡെറാഡൂണിൽ മാത്രം മരിച്ചത്. നൈനിറ്റാളിലും ഉധം സിംഗ് നഗറിലും ഒരാൾ വീതം മരിച്ചു. ഡെറാഡൂണിലെ പ്രേം നഗർ പ്രദേശത്തെ ഉത്തരാഞ്ചൽ സർവകലാശാലയ്ക്കു…
Read MoreCategory: Loud Speaker
കോടതി വിട്ടയച്ചയാളെ അതേ കേസിൽ വിണ്ടും അറസ്റ്റ് ചെയ്ത സംഭവം; ചാത്തന്നൂർ എസ്എച്ച്ഒയ്ക്ക് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ
ചാത്തന്നൂർ:കോടതി വിട്ടയച്ച ആളെ വീണ്ടും അതേ കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ചാത്തന്നൂർ എസ് എച്ച് ഒ യ്ക്ക് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത. ഇതിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപിന്റെ ഭാഗം കേൾക്കാനും കമ്മിഷൻ തീരുമാനിച്ചു. കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കഴിഞ്ഞ ജനുവരി 29 ന് പരാതിക്കാരനെ പരവൂർ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽപരാതിക്കാരനെ അതേ കേസിൽ കഴിഞ്ഞ ഫെബ്രുവരി 12 ന് അറസ്റ്റ് ചെയ്തു. കോടതി കുറ്റവിമുക്തനാക്കിയ കാര്യം പരിശോധിക്കാതെയാണ് അർധരാത്രി പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്. വീടിന്റെ മതിൽ ചാടിക്കടന്ന് ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. പോലീസ് ജീപ്പിൽ ഇരുന്ന് പോലീസ് ഇ-കോർട്ട് സംവിധാനം പരി ശോധിച്ചപ്പോഴാണ് വെറുതേ വിട്ട വിവരം മനസിലാക്കിയത്. പൊലീ സ് സ്റ്റേഷനിൽ വച്ച് ഇ-കോർട്ട് സംവിധാനം മനസിലാക്കി വേണമായിരുന്നു…
Read Moreഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനം; നിരവധിപ്പേരെ കാണാതായി, വീടുകൾ ഒലിച്ചുപോയി; ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി
ഡെറാഡൂൺ/മാണ്ഡി: ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനത്തുടർന്നുണ്ടായ പ്രളയത്തിൽ വൻ നാശം. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികവിവരം. നിരവധിപ്പേരെ കാണാതായി. എന്നാൽ, ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല. റോഡുകളും പാലവും തകർന്നു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധിപ്പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പ്രദേശികഭരണകൂടങ്ങൾ പറഞ്ഞു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ മേഖലയിലെത്തിയിട്ടുണ്ട്.ഇന്നലെ രാത്രി ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉണ്ടായ കനത്ത മഴയിൽ തപോവനിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ സഹസ്രധാരയിലും ഐടി പാർക്ക് പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. രണ്ടുപേരെ കാണാതായതായി റിപ്പോർട്ടുണ്ട്. കർലി നദിയിലുണ്ടായ വെള്ളപ്പൊക്കം ചുറ്റുമുള്ള പ്രദേശത്ത് കനത്ത നാശം വരുത്തി. പ്രദേശത്തെ ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഡെറാഡൂണിലെ സഹസ്രധാരയിൽ കനത്ത മഴയെത്തുടർന്ന് വ്യാപാരസ്ഥാപനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എക്സിൽ കുറിച്ചു. പ്രാദേശിക ഭരണകൂടവുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ധാമി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന…
Read More3000 സംരംഭകർ, 10,000ത്തോളം ജീവനക്കാർ; അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിൽ; പെന്ഷന് മസ്റ്ററിംഗ് ബാധ്യതയെന്ന് സംരംഭകർ’
ആലപ്പുഴ: സര്‍വീസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് സംരംഭകർ. നിലവില്‍ ഇടാക്കുന്നത് ഏഴ് വര്‍ഷം മുമ്പു നിശ്ചയിച്ച സര്‍വീസ് ചാര്‍ജാണ് ഈടാക്കുന്നതെന്നാണ് ഇവർ പറയുന്നത്. കെട്ടിട വാടക, കറന്റ് ചാര്‍ജ്, ഇന്റര്‍നെറ്റ് ചാര്‍ജ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ എല്ലാ ചെലവുകളും കൂടുകയാണെന്നും ചാർജ് വർധനയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് ഇവരുടെ വാദം. 15 ലക്ഷം മുടക്കണമെന്ന്15 ലക്ഷം രൂപയെങ്കിലും നിക്ഷേപിച്ചാലേ ഒരു അക്ഷയകേന്ദ്രം പ്രവര്‍ത്തിക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാനാവൂയെന്ന് സംരംഭകർ അവകാശപ്പെടുന്നു. ഒരു സെന്ററില്‍ കുറഞ്ഞത് അഞ്ച് കംപ്യൂട്ടർ, ഒരു സ്കാനര്‍, കളര്‍ പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, സിസിടിവി, തമ്പ് റീഡര്‍, കാമറ, ബാര്‍കോഡ് റീഡര്‍ തുടങ്ങിയ ഉപകരണങ്ങളും ആവശ്യമാണ്. ഇതിനെല്ലാംകൂടി കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മറ്റു സൗകര്യങ്ങളൊരുക്കാനുള്ള ചെലവ് വേറെ. ഫീസ് ഏകീകരിച്ചുസര്ക്കാര് ഫീസുകള്‍ ഏകീകരിച്ചതിനെതിരേയാണ് സംരംഭകരുടെ പ്രധാന…
Read Moreഹണിട്രാപ്പ് ക്രൂരത; ജയേഷ് ന്യൂജെന്‍ തലമുറകളുടെ രീതിക്കസുനരിച്ചാണ് ജീവിച്ചിരുന്നത്; വീട്ടിൽ ആഭിചാരക്രിയകൾ നടത്തിയിരുന്നതായി സംശയിച്ച് നാട്ടുകാർ
കോഴഞ്ചേരി: ഹണിട്രാപ്പില്‍ കുരുക്കി രണ്ട് യുവാക്കളെ മനുഷ്യത്വരഹിതമായി ഉപദ്രവിച്ച ജയേഷ് – രശ്മി ദന്പതികളുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞത്. ഇവരുടെ സ്വഭാവ രീതികളും സമീപവാസികൾക്ക് മനസിലാക്കാനായിരുന്നില്ല. റാന്നി, ആലപ്പുഴ സ്വദേശികളെ ക്രൂരമായി ഉപദ്രവിച്ച ദന്പതികൾ റിമാൻഡിലാണെങ്കിലും ഇവരെ സംബന്ധിച്ച വിവരങ്ങൾ തേടി പോലീസ് ഇന്നലെയും വിശദമായ അന്വേഷണം നടത്തി. ക്രൂരമർദനത്തിനിരയായ ആലപ്പുഴ സ്വദേശിയ സംഭവം നടന്ന ആന്താലിമണ്ണിലെത്തിച്ച് തെളിവുമെടുത്തു. എല്ലാവരുമായും ഒരു നിശ്ചിതഅകലം പാലിച്ചായിരുന്നു ജീവിതം. സമീപവാസികളേറെയും ദിവസക്കൂലിക്കു പണിയെടുക്കുന്നവരായതിനാൽ വൈകുന്നേരം വീടുകളിൽ മടങ്ങിയെത്തി തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കു കടക്കുമെന്നതിനാൽ ഇവരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിവില്ലായിരുന്നു. ന്യൂജെന്‍ ജീവിതംജയേഷ് ന്യൂജെന്‍ രീതിയിലാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഹിറ്റാച്ചി കമ്പനിയിലെ ജീവനക്കാരനായ ഇയാൾ സിനിമാസ്റ്റൈലില്‍ ഹെഡ്ഫോണില് പാട്ടും മറ്റും കേട്ടുകൊണ്ടാണ് നടന്നിരുന്നത്. അയല്‍വാസികളുമായി യാതൊരു സഹകരണവും ഇല്ലായിരുന്നുവെന്നും പരിസരവാസിയായ സുരേഷ് പറഞ്ഞു. ചെറിയ വീടാണെങ്കിലും സിസിടിവി കാമറ ഘടിപ്പിച്ചിരുന്നു.…
Read More‘എന്ത് ചെയ്യാൻ കഴിയില്ല എന്നതിൽ വ്യക്തമായ ധാരണയുണ്ട്; രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാൻ കാരണം അവർക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ’; സുരേഷ് ഗോപി
തൃശൂർ: ഭവനസഹായ അപേക്ഷയുമായി എത്തിയ വൃദ്ധനിൽ നിന്ന് അപേക്ഷ സ്വീകരിക്കാതിരുന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. ഒരു പൊതുപ്രവർത്തകനായി എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ലെന്നും ജനങ്ങൾക്ക് വ്യാജപ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലിയല്ലെന്നും സുരേഷ്ഗോപി പറഞ്ഞു. ഫേസ്ബൂക്കിലൂടെയാണ് സുരേഷ്ഗോപി തന്റെ നിലപാടറിയിച്ചത്. എന്തൊക്കെയായാലും താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേന്ദ്രസഹമന്ത്രി പറയുന്നു. ഫേസ്ബുക്ക് കുറിപ്പിൽനിന്ന്അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു. ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർഥനകൾ ഒരാൾക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും…
Read Moreഹണിട്രാപ്പിലൂടെ ക്രൂരകൃത്യങ്ങൾ: കൂടുതൽ പേര് ഇരയായെന്ന് സൂചന
കോഴഞ്ചേരി: കോയിപ്രം ഹണിട്രാപ്പ് കേസിൽ കൂടുതൽ പേര് ക്രൂരമര്‍ദനത്തിനിരയായെന്ന് സൂചന; രശ്മിയുടെ ഫോണിൽ നിന്ന് അഞ്ചു വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുത്തു. ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാൻ ശ്രമം തുടരുകയാണ്. കോയിപ്രം കുറവന്‍കുഴി ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളുടെ സ്വഭാവ രീതികള്‍ ദുരൂഹം. അതിക്രൂര മര്‍ദനം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് പോലീസിനു നല്കിയ മൊഴി വിശ്വാസത്തിലെടുത്താണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സൈക്കോപാത്ത് മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പോലീസ് പറയുന്നത്. പുല്ലാട് കുറവന്‍കുഴി ആന്താലിമണ്ണ് സ്വദേശികളായ ജയേഷ് രാജപ്പന് (30), ഭാര്യ രശ്മി (25) എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡിലായ ഇരുവരെയും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. റാന്നി സ്വദേശിയായ 29 കാരനു നേരിട്ട ക്രൂരമര്‍ദനത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിനിടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ…
Read Moreഅഭ്യുഹങ്ങൾക്ക് വിരാമം; രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തി
തിരുവനന്തപുരം: വിവാദങ്ങളെത്തുടര്‍ന്ന് ഏറെ നാളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കുട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തി. രാവിലെ 9.20 ഓടെയാണ് അദ്ദേഹം സഭയിലെത്തിയത്. ഒരു സുഹൃത്തിന്റെ ഇന്നോവ കാറില്‍ നാല് പേര്‍ക്കൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. രാഹുല്‍ എത്തുമൊ എന്ന സസ്പെന്‍സ് നിലനില്‍ക്കെയാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി രാഹുല്‍ നിയമസഭയിലെത്തിയത്. വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് സഭ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഭരണപക്ഷത്തിനെതിരേ ഉയര്‍ത്തുന്ന പോരാട്ടങ്ങളുടെ മുനയൊടിക്കാന്‍ രാഹുലിന്റെ സാന്നിധ്യം ഭരണപക്ഷം ആയുധമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രാഹുല്‍ സഭയിലെത്തുന്നത് വിലക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. സഭയിലെത്തിയ രാഹുല്‍ പ്രത്യേക ബ്ലോക്കിലാണ് ഇരുന്നത്. കഴിഞ്ഞ 20 ദിവസത്തിലധികമായി രാഹുല്‍ പൊതുപരിപാടികള്‍ ഒഴിവാക്കി വീട്ടിലാണ് ചെലവഴിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ എതിര്‍പ്പ്…
Read Moreജാർഖണ്ഡിൽ ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് ഉൾപ്പെടെ മൂന്നുപേരെ വധിച്ചു
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ഇന്നു രാവിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ, തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മവോയിസ്റ്റ് നേതാവ് ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഗോർഹാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പന്തിത്രി വനത്തിൽ രാവിലെ ആറോടെ നിരോധിത സിപിഐ (മാവോയിസ്റ്റ്) നേതാവായ സഹദേവ് സോറന്റെ സംഘവും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന സഹദേവ് സോറന്റെയും മറ്റ് രണ്ട് മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ തിരച്ചിലിനിടെ കണ്ടെടുത്തതായും ഉദ്യോഗസ്ഥൻ അറിയിച്ചു. മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read More‘പത്മജയെ ആശുപത്രിയിലെത്തി കണ്ടു, എൻ എം വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയാറാണ്’: എം. വി ജയരാജൻ
സുൽത്താൻബത്തേരി: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ. എം വിജയന്റെ കുടുംബം ആവശ്യപ്പെട്ടാൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയാറാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി ജയരാജൻ. വിജയന്റെ കുടുംബം ആവശ്യപ്പെട്ടാൽ തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും പാർട്ടി ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച എൻ.എം. വിജയന്റെ മരുമകൾ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം.വി. ജയരാജന്റെ പ്രതികരണം. ഗ്രൂപ്പ് തർക്കം കോൺഗ്രസുകാരുടെ ജീവനെടുക്കുന്നുവെന്നും എം.വി. ജയരാജൻ വിമർശിച്ചു. തട്ടിപ്പുകാരുടെ സംഘമായി കോൺഗ്രസ് മാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിലെ ഗൂഢ സംഘത്തിന്റെ നടപടിയിൽ അതൃപ്തിയുള്ള ആളാണെന്നും എം വി ജയരാജൻ പറഞ്ഞു.
Read More