കൊല്ലം: കൊല്ലം പരപ്പിൽ മൽസ്യത്തൊഴിലാളികൾക്കും ബോട്ടുകൾക്കും യാനങ്ങൾക്കും ഭീഷണിയായി ചരക്ക് കപ്പലുകൾ. മൽസ്യത്തൊഴിലാളികൾ ജീവൻ പണയം വച്ച് കടലിൽ പോകേണ്ട അവസ്ഥ. തങ്ങളുടെ യാത്രാദൂരം കുറയ്ക്കാനായി ഫീഡർ കപ്പലുകൾ തീരത്തോട് ചേർന്ന് സഞ്ചരിക്കുന്നത് കൊല്ലം പരപ്പിനെ ഭീതിയിലാക്കിയിരിക്കുകയാണ്. വിഴിഞ്ഞം പോർട്ട് സജീവമായ പിറകെയാണ് കൊല്ലം പരപ്പ് വഴി പോകുന്ന കപ്പലുകളുടെ എണ്ണം വർധിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊല്ലം പരപ്പിലൂടെ കൊച്ചി, മംഗലാപുരം, ഗുജറാത്ത്, മുംബയ്, സിംഗപ്പൂർ, കൊളംബോ പോർട്ടുകളിൽ നിന്ന് വിഴിഞ്ഞത്തേക്കും തിരിച്ചും പോകുന്ന ഫീഡർ കപ്പലുകളുടെ എണ്ണം ഇരട്ടിയിലധികമായി. തെക്കേ ഇന്ത്യയിൽ മത്സ്യസമ്പത്ത് ഏറ്റവും കൂടുതലുള്ള സമുദ്രമേഖലയാണ് കൊല്ലം പരപ്പ്. ഇത് മൽസ്യബന്ധന മേഖലയാണ്. തീരത്തോട് ചേർന്നുള്ള ഈ മേഖലയിലെ സാങ്കൽപ്പിക കപ്പൽചാലിലൂടെയാണ് ചരക്ക് കപ്പലുകളുടെ യാത്ര. യാത്ര ദൂരം കുറയ്ക്കാൻ സുരക്ഷിതപാത തെരഞ്ഞെടുക്കാൻ കപ്പലുകൾ തയാറാവുന്നില്ല. അപകടമുണ്ടായാൽ കടലിൽ പെട്ട മൽസ്യ തൊഴിലാളികളെ…
Read MoreCategory: Loud Speaker
യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു: പൊള്ളലേറ്റ യുവാവും ചികിത്സയിൽ; ഇരുവരും പരിചയക്കാരെന്ന് നാട്ടുകാർ
മയ്യിൽ: വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തികൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ വാടക വീട്ടിൽ താമസിക്കുന്ന പ്രവാസിയായ കാരപ്പുറത്ത് വീട്ടിൽ ഒ.വി. അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) ഇന്ന് പുലർച്ചെ നാലോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ചത്. തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടിലെത്തിയ ഇരിക്കൂർ കുട്ടാവ് സ്വദേശി ജിജേഷിനും (40) സാരമായി പൊളളലേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കുറ്റ്യാട്ടൂരിനെ നടുക്കിയ സംഭവം. വെള്ളം ചോദിച്ച് വീടിന് പിന്നിൽ എത്തിയ ജിജേഷ് അടുക്കളയിൽ കയറി പ്രവീണയുടെ മേൽ എന്തോ ദ്രാവകം ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. തുടർന്ന് സ്വയം തീ കൊളുത്തിയ ജിജേഷിനും പൊള്ളലേറ്റു. യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുള്ളറ്റിലാണ് ജിജേഷ് എത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന അജീഷിന്റെ അച്ഛന്റെയും സഹോദരിയുടെ മകളുടെയും ബഹളം കേട്ടെത്തിയ…
Read More‘ലോകത്തെ എല്ലാ വിഷയങ്ങളിലും ധാർമിക പ്രസംഗം നടത്തുന്ന വി. ഡി സതീശൻ സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയുടെ പരാതി മുക്കി വേട്ടക്കാരനെ സംരക്ഷിച്ചതിന് മറുപടി പറയണം’: വി. കെ സനോജ്
കണ്ണൂർ: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്. നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ് ഉയർത്തിയ ആരോപണം ഗൗരവതരമാണ്. പരാതി ഉന്നയിച്ച പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നു. സൈബറിടത്തിൽ ആക്രമിച്ച് വായടപ്പിക്കാനാണ് പുതിയ നീക്കമെന്നും സനോജ് പറഞ്ഞു. തനിക്ക് ഉണ്ടായ മോശം അനുഭവം പിതൃതുല്യനായി കാണുന്ന വി. ഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നും അതിന് ശേഷം വേട്ടക്കാരന് എംഎൽഎ പദവി ഉൾപ്പെടെ വമ്പിച്ച അധികാരങ്ങൾ നല്കപ്പെട്ടു എന്നുമാണ് പെൺകുട്ടി പറഞ്ഞതെന്ന് സനോജ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സനോജിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നടിയും മാധ്യമ പ്രവർത്തകയും ആയ റിനി ആൻ ജോർജ് ഉയർത്തിയ ആരോപണം ഗൗരവതരമാണ്. യുവ എംൽഎ തന്നോട് ഉൾപ്പെടെ നിരവധി പെൺകുട്ടികളോട് അതിക്രമം കാട്ടിയെന്നും ക്രിമിനൽ ബുദ്ധിയോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്നും…
Read Moreരാജ്യത്ത് പൗരത്വം തെളിയിക്കാൻ പുതിയ തിരിച്ചറിയൽ സംവിധാനം ; സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് കേന്ദ്രസർക്കാർ പരിഗണനയിൽ
കൊല്ലം: രാജ്യത്തെ പൗരന്മാർക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയൽ കാർഡ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. അർഹരായ എല്ലാവർക്കും സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് നൽകാനാണ് പദ്ധതി. നിലവിൽ രാജ്യത്ത് നടന്നു വരുന്ന സെൻസസ് പൂർത്തീകരിച്ച ശേഷമായിരിക്കും കാർഡിന് അന്തിമ രൂപം നൽകുക.സാധുവായ രേഖകൾ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് നൽകും. അതിനു ശേഷം ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന ഏകവും അന്തിമവുമായ രേഖ ഈ കാർഡ് ആയിരിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കാർഡ് നിർമിക്കുക. ഇത് വ്യാജമായി നിർമിക്കുക അസാധ്യമാക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്.രാജ്യത്ത് നിലവിലുള്ള ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൗരത്വം തെളിയിക്കാൻ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ ഇതിനായി പുതിയ കാർഡ് ഏർപ്പെടുത്താൻ പദ്ധതി തയാറാക്കിയിട്ടുള്ളത് ഇത് വരുന്നതോടെ രാജ്യത്ത് നിലവിലുള്ള…
Read Moreഇന്ത്യയും ചൈനയും വിമാന സർവീസുകൾ പുനരാരംഭിക്കും
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനയ്ക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ന്യൂഡൽഹി സന്ദർശിച്ചതിന് പിന്നാലെയാണ് നിര്‍ണായ തീരുമാനം. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രാവിസ, ബിസിനസ് വിസ, മാധ്യമപ്രവർത്തകർക്കുള്ള വിസ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കാനും തീരുമാനമായി. ഇന്ത്യയിൽനിന്ന് ടിബറ്റിലെ കൈലാസ പർവതത്തിലേക്കും മാനസരോവർ തടാകത്തിലേക്കുമുള്ള തീർഥാടനം 2026ൽ പുനരാരംഭിക്കാനും വികസിപ്പിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. അതിർത്തിയിലെ മൂന്ന് വ്യാപാര കേന്ദ്രങ്ങളായ ലിപുലേഖ് ചുരം, ഷിപ്കി ലാ ചുരം, നാഥു ലാ ചുരം എന്നിവ തുറക്കും. അതിർത്തി പ്രശ്നങ്ങളിൽ മൂന്ന് പുതിയ സംവിധാനങ്ങൾ സ്ഥാപിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. അതിർത്തി മാനേജ്മെന്റിനും സംഘർഷം കുറയ്ക്കുന്നതിനുമായി നിലവിലുള്ള നയതന്ത്ര, സൈനിക ചാനലുകൾ ഉപയോഗിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം…
Read Moreമദ്യപിച്ച് ബോധമില്ലാതെ വന്ന് വീട്ടിൽ വഴക്കുണ്ടാക്കി; ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്തി ഭാര്യ
ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തി. തമിഴ്നാട് കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരത്താണു സംഭവം. കാദർ ബാഷ (42) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ നിലവർ നിഷ (48)യെ പോലീസ് അറസ്റ്റ് ചെയ്തു. കാദർ ബാഷ മദ്യപിച്ച് വീട്ടിലെത്തി നിഷയുമായി വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞദിവസവു ഒമ്പതിനും വീട്ടിൽ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read Moreഹാറ്റ്സ് പദ്ധതിയോട് “പുറംതിരിഞ്ഞ്’ പോലീസ് ഉദ്യോഗസ്ഥര്‍; അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 96 പോലീസ് ഉദ്യോഗസ്ഥര്‍
കൊച്ചി: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ച ഹാറ്റ്സ് പദ്ധതി (ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രെസ്)യോട് പുറംതിരിഞ്ഞ് പോലീസുകാര്‍.പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക, ശാരീരിക നില മെച്ചപ്പെടുത്തുന്നതിനായി 2017 ല്‍ ഹാറ്റ്സ് പദ്ധതി ആരംഭിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യയ്ക്ക് കുറവൊന്നുമുണ്ടായില്ല. ഇതോടെ ഈ പദ്ധതി കൂടുതല്‍ പോലീസുകാരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ സോഷ്യല്‍ പോലീസ് ഡയറക്ടറേറ്റ് ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലം വിഷമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിളിക്കാനായി രണ്ടു മാസം മുമ്പ് 94979 01070 എന്ന ഹാറ്റ്സ് ഹെല്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയെങ്കിലും ഇക്കാലയളവില്‍ ഇതിലേക്ക് വിളിച്ചത് 20 ഉദ്യോഗസ്ഥര്‍ മാത്രമാണ്. ലഭിച്ച ഫോണ്‍കോളുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നാണ്. ഇക്കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ജൂലൈ മൂന്നു വരെയുള്ള കാലയളവില്‍ മലപ്പുറം എആര്‍ ക്യാമ്പ്, കോഴിക്കോട് സിറ്റി, കൊല്ലം…
Read Moreജയിലില്‍ കിടന്നാല്‍ മന്ത്രിക്കസേര തെറിക്കും: ‘പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നീക്കം’; ഡൽഹിയിൽ പ്രതിപക്ഷപാർട്ടികളുടെ യോഗം
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്നു നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടനാഭേദഗതി ബില്ലിനെതിരേ അതിശക്തമായി പ്രതിഷേധിക്കാൻ പ്രതിപക്ഷം. ബിൽ ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷനേതാക്കൾ പ്രതികരിച്ചു. പ്രതിപക്ഷകക്ഷികളുടെ അടിയന്തരയോഗം വിളിച്ചുചേർത്തതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. ബിൽ പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമമാണെന്ന് വേണുഗോപാൽ പറഞ്ഞു. വോട്ട് കൊള്ള പോലെ മറ്റൊരു അട്ടിമറിനീക്കമാണ് ബിജെപി നടത്തുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. അഞ്ചു വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി മുപ്പതു ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി മുപ്പത് ദിവസം ഒരു മന്ത്രി പോലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണം. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും.പ്രധാനമന്ത്രി,…
Read Moreഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സി.പി. രാധാകൃഷ്ണൻ: പത്രിക സമർപ്പിച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമർപ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം സി.പി രാധാകൃഷ്ണനെ അനുഗമിച്ചത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിയിൽ നടന്ന എൻഡിഎ ഫ്ളോർ ലീഡർമാരുടെ പ്രധാനയോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തത്. കഴിഞ്ഞദിവസം, പൊതുജീവിതത്തിൽ സി.പി. രാധാകൃഷ്ണൻ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. അദ്ദേഹത്തെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും മോദി എക്സിൽ കുറിച്ചിരുന്നു. മുതിർന്ന ബിജെപി നേതാവും ഇപ്പോഴത്തെ മേഘാലയ ഗവർണറുമായ രാധാകൃഷ്ണനു വിപുലമായ രാഷ്ട്രീയജീവിതമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം, നിയമനിർമാണ വൈദഗ്ധ്യത്തിനും സാമൂഹിക…
Read Moreസെബാസ്റ്റ്യന്റെ ലക്ഷ്യം സ്വത്തും സ്വർണവും; കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടതായി വിവരം; ബിന്ദു കേസിലും കസ്റ്റഡി ചോദിക്കാൻ പോലീസ്
ചേർത്തല: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ സംശയനിഴലിലുള്ള സെബാസ്റ്റ്യന്‍ കൂടുതല്‍ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സ്വത്തും സ്വര്‍ണവും ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കാന്‍ ശ്രമിച്ചിരുന്നത്. കുത്തിയതോട് സ്വദേശിനിയായ നാല്പതുകാരിയെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായി സെബാസ്റ്റ്യന്റെ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ച കോട്ടയം ക്രൈംബ്രാഞ്ച് കണ്ടെത്തി. ഭര്‍ത്താവ് മരിച്ച ഇവര്‍ തനിച്ചാണു താമസിച്ചിരുന്നത്. 2021ല്‍ ധ്യാനകേന്ദ്രത്തില്‍വച്ചു പരിചയപ്പെട്ട ഇവരെ പശുക്കച്ചവടത്തിനായി സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നു. തുടര്‍ന്ന് അവരെ വലയിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസം കോട്ടയം ക്രൈംബ്രാഞ്ച് ഈ സ്ത്രീയില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ബിന്ദു കേസിലും കസ്റ്റഡി ചോദിക്കും കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ(52) കാണാതായ കേസിലും സി.എം. സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വാങ്ങാന്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് യൂണിറ്റ് ആലോചിക്കുന്നു. മറ്റൊരു കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി ആവശ്യമുണ്ട്. ഇതിനായി കേസില്‍…
Read More