ന്യൂഡൽഹി: കോഡിംഗ് വേഗത്തിലാക്കാൻ “എഐ’ക്കു കഴിയുമോ? പുതിയ പഠനം അത്ഭുതകരമായ കണ്ടെത്തലുകളാണു നടത്തിയത്. മനുഷ്യന്റെ ധാരണകളെ തിരുത്തുന്നതായിരുന്നു പഠനറിപ്പോർട്ട്. കോഡിംഗ് പ്രക്രിയ വേഗത്തിലാക്കാൻ “എഐ’ക്കു കഴിയില്ലെന്നാണ് കണ്ടെത്തൽ. പരിചയസമ്പന്നരായ സോഫ്റ്റ്വെയർ ഡെവലപ്പർമാർ കോഡ് എഴുതാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ ഉപയോഗിക്കുന്പോൾ കൂടുതൽ സമയമെടുക്കുവെന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷണ ഗ്രൂപ്പായ എംഇടിആർ നടത്തിയ പഠനത്തിൽ, വ്യാപകമായി ഉപയോഗിക്കുന്ന “എഐ’- പവേർഡ് കോഡിംഗ് അസിസ്റ്റന്റ് ആയ കഴ്സർ ഉപയോഗിക്കുമ്പോൾ സോഫ്റ്റ്വെയർ എൻജിനീയർമാർ പ്രോജക്ട് പൂർത്തിയാക്കാൻ 19 ശതമാനം കൂടുതൽ സമയമെടുക്കുന്നു. ശരാശരി അഞ്ചുവർഷത്തെ പരിചയമുള്ള പതിനാറ് ഡെവലപ്പർമാരെയാണ് ഗവേഷകർ നിരീക്ഷിച്ചത്. ഇവർ “എഐ’സഹായത്തോടെയും അല്ലാതെയും സങ്കീർണമായ സോഫ്റ്റ്വെയർ പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്നവരാണ്. ഡെവലപ്പർമാർ പ്രധാനമായും ഉപയോഗിച്ചത് ജനപ്രിയ കോഡ് എഡിറ്ററായ കഴ്സർ പ്രോയും ക്ലോഡ് 3.5/3.7 സോണറ്റുമാണ്. ടാസ്ക് പൂർത്തിയാക്കുന്നതിൽ “എഐ’ 24 ശതമാനം സമയം ലാഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ,…
Read MoreCategory: Loud Speaker
സ്കൂള്‍ സമയമാറ്റം: സര്‍ക്കാര്‍ വെട്ടിലാകുമോ? പ്രതിഷേധവുമായി ബിജെപിയും
കോഴിക്കോട്: സ്കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം സംഘടനകള്‍ ഉയര്‍ത്തിയ സമ്മര്‍ദത്തിനു പിന്നാലെ ഈ വിഷയത്തില്‍ സര്‍ക്കാരിനു തലവേദനയായി ബിജെപിയും. സര്‍ക്കാര്‍ മതസംഘടനകള്‍ക്ക് വഴങ്ങരുതെന്നാണ് ബിജെപിയുടെ ആവശ്യം. സ്കൂള്‍ സമയമാറ്റം പിന്‍വലിക്കാന്‍ മതസംഘടനകളുമായി ചര്‍ച്ച നടത്തുന്നത് തന്നെ തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകള്‍ക്ക് മുന്നിലും സെപ്റ്റംബര്‍ 30ന് സെക്രട്ടേറിയറ്റിന് മുന്നിലും ധര്‍ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. മതസംഘടനകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ആദ്യം പറഞ്ഞിരുന്നുവെങ്കിലും സമരപ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് കടുംപിടുത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്.ഇതിനെതിരേയാണ് ബിജെപിയുടെ പ്രതിഷേധം. ഇന്ന് വൈകുന്നേരം…
Read Moreറെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്കരിക്കുന്നു ; പദ്ധതി പിപിപി മാതൃകയിൽ; രാജ്യത്തെ ഒരു റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത് ഇങ്ങനെ
കൊല്ലം: രാജ്യത്തെ ചില പ്രമുഖ റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്ക്കരിക്കാൻ റെയിൽ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ.ന്യൂഡൽഹി, അഹമ്മദാബാദ്, മുംബൈ സിഎസ്ടി സ്റ്റേഷനുകളാണ് പദ്ധതിക്കായി പരിഗണിക്കപ്പെടുന്നത്.സ്വകാര്യ നിക്ഷേപത്തിലൂടെ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് റെയിൽവ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മാതൃക) സ്റ്റേഷനുകൾ വികസിപ്പിച്ച് മെച്ചപ്പെട്ട സേവനം നൽകാനാണ് റെയിൽവേയുടെ നീക്കം.ഇത് പ്രാവർത്തികമാകുമ്പോൾ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിൻ്റെയും പരിപാലിക്കുന്നതിൻ്റെയും ഉത്തരവാദിത്വം സ്വകാര്യ കമ്പനികൾക്ക് ആയിരിക്കും. എന്നാൽ സ്റ്റേഷനുകളുടെ ഉടമസ്ഥാവകാശം റെയിൽവേയിൽ തന്നെയായിരിക്കും നിക്ഷിപ്തമാകുക. റെയിൽവെയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ മികച്ച സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് പിപിപി മോഡൽ നടപ്പിലാക്കുന്നതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. മധ്യപ്രദേശ് ഭോപാലിലെ ഹബീബ്ഗഞ്ച് സ്റ്റേഷനാണിത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷനുമായി (ഐആർഎസ്ഡിസി) സഹകരിച്ച് ബൻസാൽ ഗ്രൂപ്പാണ്…
Read Moreഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിൽ അടിമുടി ദുരൂഹത; എണ്ണിയാൽ തീരാത്ത പിഴവുകൾ; രക്ഷപ്പെടാനിടയാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ വീഴ്ച
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെടാനിടയാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ. സാധാരണ നിലയിൽ ആരോഗ്യമുള്ള ഒരാൾക്കു തന്നെ ജയിലിന്റെ മതിൽ ഉൾപ്പെടെ മറികടന്ന് രക്ഷപ്പെടുക എന്നതു ശ്രമകരമാണെന്നിരിക്കെ ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ജയിലിന്റെ കൂറ്റൻ മതിലിനു മുകളിൽ കയറി തുണികൾ കൂട്ടിക്കെട്ടി പുറത്തേക്ക് ഊർന്നിറങ്ങിയെന്നതും അവിശ്വസനീയമാണ്. ഗോവിന്ദച്ചാമിയുടെ ഇടതുകൈ നേരത്തെ മുറിച്ചു മാറ്റിയതാണ്. താമസിപ്പിച്ചിരുന്ന സെല്ലിന്റെ ഇരുന്പുകന്പി മുറിച്ചുമാറ്റിയാണു പ്രതി സെല്ലിൽ നിന്ന് പുറത്തുകടന്നത്. ദിവസങ്ങളായി നടത്തിയ ശ്രമത്തിലൂടെ മാത്രമേ സെല്ലിന്റെ ഇരുന്പുകന്പികൾ മുറിക്കാനാകൂ. പ്രതിക്ക് ഇരുന്പ് കന്പി മുറിക്കാനുള്ള ആയുധം എവിടെനിന്നു കിട്ടി, ദിവസങ്ങളായി ഇരുന്പുകന്പി മുറിക്കാൻ നടത്തിയ ശ്രമം എന്തുകൊണ്ട് ജയിൽ അധികൃതർ അറിഞ്ഞില്ല എന്നുൾപ്പടെയുള്ള കാര്യങ്ങളിൽ ദുരൂഹതയുണ്ട്. എല്ലാ ദിവസവും പ്രതികളെ എന്ന പോലെ സെല്ലും പരിസരവും നിരിക്ഷിച്ച് റിപ്പോർട്ട്…
Read Moreറഷ്യ-യുക്രെയ്ൻ മൂന്നാം റൗണ്ട് ചർച്ച: വെടിനിർത്തൽ കരാറിൽ പുരോഗതിയില്ല
ന്യൂഡൽഹി: ഇസ്താംബൂളിൽ നടന്ന റഷ്യ-യുക്രെയ്ൻ മൂന്നാം റൗണ്ട് സമാധാന ചർച്ചകളിൽ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ടു ധാരണയായില്ല. ഇരുരാജ്യങ്ങളും കൂടുതൽ തടവുകാരെ കൈമാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. അന്പതുദിവസത്തിനുള്ളിൽ സമാധാന കരാറിൽ ധാരണയായില്ലെങ്കിൽ റഷ്യയ്ക്കും അവരുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കും മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭീഷണി പുറപ്പെടുവിച്ചതിനുശേഷമാണ് ഇസ്താംബൂളിൽ വെടിനിർത്തൽ ചർച്ചകൾ നടന്നത്. “മനുഷ്യത്വപരമായ പാതയിൽ പുരോഗതിയുണ്ട്, ശത്രുത അവസാനിപ്പിക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ല’- നാൽപ്പതു മിനിറ്റ് മാത്രം നീണ്ടുനിന്ന ചർച്ചകൾക്കുശേഷം യുക്രെയ്ൻ മുഖ്യ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു. ഓഗസ്റ്റ് അവസാനം യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ നിർദേശിച്ചിരുന്നു. ഈ നിർദ്ദേശം അംഗീകരിക്കുന്നതിലൂടെ, റഷ്യയ്ക്ക് അതിന്റെ ക്രിയാത്മക സമീപനം വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാരുടെ യോഗത്തിന്റെ ലക്ഷ്യം കരാറിൽ ഒപ്പിടുക എന്നതായിരിക്കണം.…
Read Moreഐഎഎസ് ചേരിപ്പോര്: പ്രശാന്തിനെതിരേ അന്വേഷണം; അന്വേഷണച്ചുമതല അഡീ. ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെയ്ക്ക്
തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരില്‍ എന്‍. പ്രശാന്തിന്റെ മറുപടി തള്ളി അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് നല്കിയ മറുപടിയിലെ ന്യായങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ.ഗോപാലകൃഷ്ണന് എന്നിവരെ സമൂഹ സാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയിലാണ് പ്രശാന്തിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വീസില്‍നിന്നും പ്രശാന്തിനെ സസ്പെന്റ് ചെയ്ത് ഒന്‍പത് മാസം പിന്നിട്ടശേഷമാണ് പുതിയ നടപടി. പ്രശാന്തിനെതിരെ നല്കിയ കുറ്റപത്ര മെമ്മോയിലെ കാര്യങ്ങള്‍ നിഷേധിച്ചും തന്റെ വാദങ്ങള്‍ ന്യായികരിച്ചുമാണ് മറുപടി നല്‍കിയിരുന്നത്. എന്നാല്‍, ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പ്രശാന്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സസ്പെന്‍ഷനിലായി ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന ചട്ടം ലംഘിച്ചാണ് സര്‍ക്കാരിന്റെ നടപടിയെന്ന് വിമര്‍ശനം ഉയരുന്നു. പ്രശാന്തിനെ സസ്പെന്റ് ചെയ്തിട്ട് ഒന്‍പത് മാസം പിന്നിട്ടു. കൂടാതെ സസ്പെന്ഷന് മൂന്ന്…
Read Moreനവീന്‍ ബാബുവിന്റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും
കണ്ണൂര്‍: എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തിലെ ആത്മഹത്യാ പ്രേരണക്കേസ് പരിഗണിക്കുന്നത് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. പോലീസ് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച അഡീഷണല്‍ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കാന്‍ സമയം വേണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്. കേസിലെ ഏക പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ നേരത്തേ സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങളും തെളിവുകള്‍ സംബന്ധിച്ച അധിക വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ കുറ്റപത്രം. മഞ്ജുഷയുടെ അഭ്യര്‍ഥന പ്രകാരം ഈ പുതിയ രേഖകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. വിചാരണയ്ക്കായി കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിനുശേഷം പൂര്‍ത്തിയാക്കും.
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിൽ: വ്യാപാരക്കരാറിൽ ഇന്ന് ഒപ്പുവയ്ക്കും
ന്യൂഡൽഹി: ഇന്ത്യയിൽ ഇനി സ്കോച്ച് വിസ്കി ഒഴുകും. ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കി, ജിൻ എന്നിവയുടെ തീരുവ 150 ശതമാനത്തിൽനിന്ന് 75 ശതമാനമാക്കുന്ന സ്വതന്ത്ര വ്യാപാര കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലണ്ടനിൽ ഒപ്പുവയ്ക്കും. ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്. യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി വ്യാപാരം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയും ചർച്ചയാകും. സമഗ്ര സാന്പത്തിക, വ്യാപാരക്കരാർ (കോംപ്രിഹെൻസീവ് ഇക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റ്) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കരാർ നടപ്പിലാകുന്നതോടെ ബ്രിട്ടനിൽനിന്നുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും ഇന്ത്യയിൽനിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പരസ്പരം ഇല്ലാതാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. സാധനങ്ങൾ, സേവനങ്ങൾ, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക…
Read Moreലാൻഡ് ചെയ്തതിനു പിന്നാലെ എയർ ഇന്ത്യ വിമാനത്തിനു തീപിടിച്ചു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ; വിമാനത്തിനു കേടുപാടുകൾ
ന്യൂഡൽഹി: ഹോങ്കോംഗ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിന് (എഐ 315) തീപിടിച്ചത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ നിർത്തിയ സമയം ഓക്സിലറി പവർ യൂണിറ്റിൽ തീപിടിക്കുകയായിരുന്നു. യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. വിമാനത്തിനു കേടുപാടുകൾ സംഭവിച്ചെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.
Read Moreപീഡനക്കേസിൽ ജാമ്യത്തിലിറങ്ങി; സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത യുവാവ് വീണ്ടും അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി പോലീസ്
ഭുവനേശ്വർ: ഒഡീഷ ബെർഹാംപുരിൽ പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയെ ശല്യം ചെയ്തതിനു വീണ്ടും അറസ്റ്റിൽ. കെ നുവാഗോൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27കാരനായ പ്രതിയെ ബിഎൻഎസ്, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തത്. പതിനാലുകാരിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read More