ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ മരണം 45 ആയി. രാത്രി നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. സംഗറെഡ്ഡി പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗചി കെമിക്കൽ കമ്പനിയിലാണ് ഇന്നലെ രാത്രി പൊട്ടിത്തെറിയുണ്ടായത്. റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനും അവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സംഭവ സ്ഥലത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവസമയത്ത് 90 തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നു.
Read MoreCategory: Loud Speaker
മത-സാമുദായിക സംഘടനകളോട് വിധേയത്വം’; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം
ആലപ്പുഴ: കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ വിമർശനം. മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്നാണ് വിമർശനം. ഇത് അപകടകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. നെഹ്റുവിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ എതിർക്കപ്പെടേണ്ടതാണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. സിപിഎമ്മും ബിജെപിയും മാധ്യമങ്ങളും ഉയർത്തി വിടുന്ന മത സാമുദായിക ധ്രുവീകരണത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെന്ന് വീണു കൊടുക്കുന്നു. വർഗീയതയെ നേരിടേണ്ടത് വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം കൊണ്ടാണ്. സംഘപരിവാർ അജണ്ടകൾക്ക് മുൻപിൽ സാമുദായിക നേതാക്കൾ പോലും വീണുപോകുന്ന സ്ഥിതിയാണ്. കേരളത്തിൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശൈലിയിൽ മാറ്റം വേണമെന്നും പ്രമേയം പറയുന്നു. രാഷ്ട്രീയത്തെ സമുദായ വത്കരിക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. ജാതിമത സമുദായ സംഘടനകൾ സമൂഹത്തിൽ പ്രവർത്തിക്കുന്നതിന് അവരുടേതായ മേഖലകളും പരിമിതികളും തിരിച്ചറിയണം. എങ്കിലേ ഗുണം…
Read Moreപോലീസ് മേധാവിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ; പരാതിയുമായി മുൻ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റെടുത്ത റവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. സര്‍വീസില്‍ ദുരിതം അനുഭവിച്ചെന്ന് പരാതിപ്പെട്ട് മുൻ പോലീസ് ഉദ്യോഗസ്ഥൻ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി. മാധ്യമപ്രവര്ത്തകന് എന്ന് പരിചയപ്പെടുത്തിയാണ് അദ്ദേഹം ഹാളിലേക്ക് എത്തിയത്. റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ അടുത്തേക്കെത്തിയ അദ്ദേഹം 30 വര്‍ഷം സര്‍വീസില്‍ അനുഭവിച്ച വേദനകള്‍ എന്നുപറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും താന്‍ നേരിട്ട ദുരനുഭവത്തില്‍ പോലീസുകാര്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, എല്ലാം പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പോലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും അദ്ദേഹം സംസാരിക്കാൻ തയാറായില്ല. പോലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് റവാഡ ചന്ദ്രശേഖർ വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാന പോലീസ് മേധാവിയാകാൻ അവസരം നൽകിയതിന് മുഖ്യമന്ത്രിക്കും സർക്കാരിനും…
Read Moreജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ടുവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ രണ്ടുവരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ജൂലൈ മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. നാല് മുതൽ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് 30 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ജൂൺ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ജൂലൈ രണ്ടിനകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.
Read Moreമഴ പെയ്യുന്പോൾ പുറത്തുപോകുന്നതിനെച്ചൊല്ലി തർക്കം; മകനെ അച്ഛൻ കുത്തിക്കൊന്നു; പിതാവ് അറസ്റ്റിൽ
ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ മകനെ അച്ഛൻ കുത്തിക്കൊന്നു. മഴയത്തു കളിക്കാൻ പോകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് പത്തുവയസുകാരനെ കുത്തിക്കൊന്നത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. മഴ പെയ്യുന്പോൾ പുറത്തു കളിക്കാൻ പോകണമെന്ന് മകൻ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ തടഞ്ഞു. മകൻ പിന്നെയും വാശിപിടിച്ചതിനെത്തുടർന്ന് തർക്കത്തിലേക്കു നീണ്ടു. തർക്കത്തിനൊടുവിൽ അച്ഛൻ കത്തിയെടുത്തു മകനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്തു വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദിവസവേതനക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreബംഗ്ലാദേശിൽ രാഷ്ട്രീയനേതാവ് ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ വ്യാപകപ്രതിഷേധം; അഞ്ചുപേർ അറസ്റ്റിൽ
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ പ്രാദേശിക രാഷ്ട്രീയ നേതാവ് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ വ്യാപകപ്രതിഷേധം. ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും തലസ്ഥാനത്തെ തെരുവുകളിൽ പ്രകടനം നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുമില്ലയിൽ 21കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അംഗവും മുഖ്യപ്രതിയുമായ ഫസർ അലി (38) ഉൾപ്പെടെ അഞ്ചുപേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുപേരെ ഇരയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനാണ് അറസ്റ്റ് ചെയ്തത്. 26ന് രാത്രി പത്തോടെ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ അലി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പ്രാദേശിക ഉത്സവമായ ഹരി സേവയിൽ പങ്കെടുക്കാൻ കുട്ടികളോടൊപ്പം പിതാവിന്റെ വീട്ടിൽ എത്തിയപ്പോഴാണു സംഭവം.
Read Moreസർവീസിൽ നിന്ന് പടിയിറങ്ങുന്നത് അഭിമാനത്തോടെ; നേട്ടങ്ങൾ അക്കമിട്ട് നിരത്തി ഷേഖ് ദര്‍ബേഷ് സാഹിബിന്റെ വിടവാങ്ങൽ പ്രസംഗം
തിരുവനന്തപുരം: കേരള പോലീസ് ഇന്ത്യയിലെ മികച്ച സേനയാണെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബ്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും ഇന്ന് പടിയിറങ്ങുന്നതിന് മുന്നോടിയായി എസ്എപി ഗ്രൗണ്ടില്‍ നല്കിയ വിടവാങ്ങല്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം, കുറ്റാന്വേഷണം, സൈബര്‍ തട്ടിപ്പ് എന്നിവയുടെ മികച്ച അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ പോലീസ് സേനയായി കേരള പോലീസിന് അംഗീകാരം ലഭിച്ചു. കേരള പോലീസിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള പ്രൊഫഷണലുകളും ഉന്നത വിദ്യാസമ്പന്നരുമാണ്. ഇവരുടെ സേവനം സേനയ്ക്ക് കുടുതല്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ സഹായകകരമായെന്നും അദ്ദേഹം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യവും ലഹരി വ്യാപനവുമാണ് ഇനി പോലീസ് നേരിടാന്‍ പോകുന്ന വെല്ലുവിളി. പരാതിക്കാരോട് മാന്യമായി പെരുമാറണമെന്ന് നിരവധി തവണ താന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവര്‍ത്തിച്ച്…
Read Moreറവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവി; 1991 ബാച്ച് ഐപിഎസുകാരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയായി തീരുമാനിച്ചത്. നിലവില്‍ കേന്ദ്രസര്‍വീസില്‍ ഐബി സ്പെഷ്ല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയാണ്. 1991 ബാച്ച് ഐപിഎസുകാരനാണ് അദ്ദേഹം. തലശേരി എഎസ്പിയായാണ് ഔദ്യോഗിക സര്‍വീസില്‍ അദ്ദേഹം പ്രവേശിക്കുന്നത്. അക്കാലത്താണ് കൂത്തുപറമ്പ് വെടിവയ്പ്പ് നടന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം ആരോപണ വിധേയനായിരുന്നു. പിന്നീട് അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ പിന്നീട് മാറി വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി ചുമതലകള്‍ വഹിച്ചിരുന്നു. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവഡ ചന്ദ്രശേഖര്‍. ആന്ധ്രയിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ് റവാഡ. യുപിഎസ് സി നല്കിയ മൂന്ന് പേരുടെ പട്ടികയിലെ രണ്ടാം പേരുകാരനാണ് റവഡ. നിതിന്‍ അഗവര്‍വാള്‍, റവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരായിരുന്നു…
Read Moreയുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി
ബംഗളൂരു: കർണാടകയിൽ അജ്ഞാത യുവതിയുടെ മൃതദേഹം ചാക്കിനുള്ളിൽ പൊതിഞ്ഞ നിലയിൽ മാലിന്യ വാഹനത്തിനുള്ളിൽ നിന്നും കണ്ടെത്തി. ഏകദേശം 30-35 വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം ബംഗളൂരുവിൽ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ ഓട്ടോ റിക്ഷയിൽ വരുന്നതും മൃതദേഹം വാഹനത്തിനുള്ളിൽ ഉപേക്ഷിക്കുന്നതും സിസിടിവിയിൽ നിന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്നമ്മനക്കെരെ അച്ചുകാട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ഇയാൾ സ്ഥലത്ത് എത്തിയത്. കൈയും കഴുത്തും കെട്ടി പ്ലാസ്റ്റിക് കൂടിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണർ വംശി കൃഷ്ണ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreപങ്കാളിത്ത പെൻഷൻ പദ്ധതിമാറ്റ റിപ്പോർട്ട്: വർഷം നാലായി, ഇതുവരെ തീരുമാനമില്ല
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ നാലു വർഷമായിട്ടും തീരുമാനമെടുക്കാതെ സർക്കാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 2021 മാർച്ചിലാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുഖ്യമന്ത്രിക്കു ലഭിക്കുന്നത്. പഠനത്തിനും മറ്റുമായി മന്ത്രിസഭയിലും ധനവകുപ്പിലും എത്തിയ ഫയലിൽ ഇനിയും സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ സർക്കാർ ജീവനക്കാർ വിമരിക്കുന്പോൾ തുച്ഛമായ പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്ന വിമർശനവുമുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018 നവംബറിലാണ് സമിതിയെ നിയമിച്ചത്. സംസ്ഥാന സർക്കാരിനുതന്നെ പദ്ധതി പിൻവലിക്കുന്നതിൽ തീരുമാനം എടുക്കാമെന്നു സമിതി സർക്കാരിനു ശിപാർശ നൽകി. 2021 മാർച്ചിൽ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട് അതേ വർഷം ഏപ്രിലിൽ ധനവകുപ്പിനു കൈമാറി. ധനവകുപ്പ് സെക്രട്ടറി അടക്കം പരിശോധിച്ച ശേഷം 2021 ജൂലൈ 20ന്…
Read More