ഗുജറാത്ത് എഎപി എംഎൽഎയെ സസ്പെൻഡ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിലെ എഎപി എംഎൽഎ ഉമേഷ് മക്വാനയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ചാണു നടപടി. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ എഎപി ഉയർത്തുന്നില്ലെന്നാരോപിച്ച് മക്വാന എഎപി ദേശീയ സെക്രട്ടറി, നിയമസഭാ വിപ്പ് സ്ഥാനങ്ങൾ രാജിവച്ചിരുന്നു. തുടർന്നാണ് മക്വാനയ്ക്കെതിരേ എഎപി സംസ്ഥാന പ്രസിഡന്‍റ് ഇസുദാൻ ഗാധ്‌വി നടപടി പ്രഖ്യാപിച്ചത്. അഞ്ചു വർഷത്തേക്കാണ് മക്വാനയെ സസ്പെൻഡ് ചെയ്തത്. 2022ൽ എഎപി അഞ്ചു സീറ്റിലാണു വിജയിച്ചത്. സാധാരണ പാർട്ടി പ്രവർത്തകനായി തുടരുമെന്ന് മക്വാന പറഞ്ഞു.

Read More

പരാജയപ്പെട്ട യുപിഐ ഇടപാടുകൾക്ക് തത്ക്ഷണ റീഫണ്ട് പരിഗണനയിൽ; ജൂലൈ 15 മുതൽ  പ്രാബല്യത്തിൽ വന്നേക്കും

കൊല്ലം: പരാജയപ്പെട്ട യുപിഐ സാമ്പത്തിക ഇടപാടുകൾക്ക് തത്ക്ഷണം റീഫണ്ട് നൽകുന്നത് പരിഗണനയിൽ. ഇത് സംബന്ധിച്ച് നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിവിധ ബാങ്ക് അധികൃതരുമായി ചർച്ചകൾ നടന്നുവരികയാണ്.ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. അങ്ങനെയെങ്കിൽ നിലവിലെ ഡിജിറ്റൽ പേയ്മെൻ്റ് സൗകര്യങ്ങളിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. ഇതുവരെ സാങ്കേതിക തകരാറുകൾ, സെർവർ പിശകുകൾ, അല്ലെങ്കിൽ നെറ്റ് വർക്കിലെ പ്രശ്നങ്ങൾ എന്നിവ കാരണം സാമ്പത്തിക ഇടപാടുകൾ പരാജയപ്പെട്ട ഉപഭോക്താക്കൾക്ക് ഡെബിറ്റ് ചെയ്ത തുക തിരികെ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായിട്ടുണ്ട്.പുതിയ സംവിധാനം നിലവിൽ വന്നാൽ പരാജയപ്പെട്ട യുപിഐ പേയ്മെൻ്റുകൾക്കുള്ള റീഫണ്ടുകൾ ഉടൻ തന്നെ പ്രോസസ് ചെയ്യപ്പെടും.ഇത് ഉപഭോക്താക്കൾക്ക് ബാങ്കുകളുമായോ പേയ്മെൻ്റ് പ്ലാറ്റ്ഫോമുകളുമായോ ദീർഘമായ ഫോളോ അപ്പുകളുടെ ആവശ്യകതയും ഒഴിവാക്കപ്പെടും. ഇത് കൂടാതെ തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയക്കുമ്പോഴുള്ള പ്രശ്നം പരിഹരിക്കുന്നതിനും…

Read More

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നിര്‍ദേശവും നൽകിയ ശേഷം മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപ പ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 135 അടി ആയതിനെ തുടര്‍ന്ന് ഡാം തുറക്കാനുള്ള നടപടികളുമായാണ് തമിഴ്‌നാട് മുന്നോട്ട് പോകുന്നത്. നാളെ ഡാം തുറക്കുമെന്ന ജാഗ്രത മുന്നറിയിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ ഇടുക്കി ജില്ലാ കളക്ടറെ രേഖാമൂലം അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളുടെ ജലനിരപ്പ് പരിശോധിച്ച് സമയബന്ധിതമായി ഡാം തുറക്കാനുള്ള നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകളുമായി മുന്നോട്ട് പോകുകയാണ് ജലവിഭവ വകുപ്പ്. ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പും നിര്‍ദേശവും നല്‍കിയ ശേഷം ഡാം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ജലനിരപ്പുയർന്ന മറ്റ് ചില ഡാമുകളും തുറന്നുവിടാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്

Read More

ഭാരതാംബ ഫോട്ടോ വിവാദം; രജിസ്ട്രാര്‍ക്കെതിരേ രാജ്ഭവന്‍ വിശദീകരണം തേടും

തിരുവനന്തപുരം: ഭാരതാംബയുടെ ഫോട്ടോയെ ചൊല്ലിയുള്ള വിവാദത്തില്‍ രജിസ്ട്രാര്‍ക്കെതിരേ രാജ്ഭവന്‍ വിശദീകരണം തേടും. കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ രജിസ്ട്രാര്‍ തടസം സൃഷ്ടിച്ച സംഭവത്തിലാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറോട് രാജ് ഭവന്‍ വിശദീകരണം തേടുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ രജിസ്ട്രാര്‍ തടസം നിന്നതാണ് രാജ്ഭവനെ ചൊടിപ്പിച്ചത്. ശ്രീ പത്മനാഭ സേവ സമിതി സംഘടിപ്പിച്ച അടിയന്തരവസ്ഥയുടെ വാര്‍ഷികം പരിപാടിയില്‍ ഭാരതാംബ ചിത്രം മാറ്റണമെന്ന് രജിസ്ട്രാര്‍ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാധിക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പരിപാടി നടത്താനുള്ള അനുമതി റദ്ദാക്കിയെന്ന് രജിസ്ട്രാര്‍ രാജ് ഭവനെ അറിയിച്ചത്. ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് വേദിയില്‍ രജിസ്ട്രാര്‍ തടസം നിന്നുവെന്ന് സംഘാടകര്‍ ഗവര്‍ണറോട് പരാതി പറഞ്ഞിരുന്നു. മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്നായിരുന്നു രജിസ്ട്രാറുടെ നിലപാട്. ഭാരതാംബ ഏത് മതത്തിന്‍റെ ഭാഗമാണെന്ന് രാജ്ഭവന്‍ ആരാഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി ആരും നല്‍കിയിരുന്നില്ല. സംഘര്‍ഷത്തിന്‍റെ വക്കില്‍…

Read More

ഹിമാചലിൽ മേഘവിസ്ഫോടനം: കാണാതായ 20 പേരെ തെരയുന്നു

ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ടു കാണാതായ 20 പേർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. രണ്ടു മരണങ്ങൾ സ്ഥിരീകരിച്ചു. കാംഗ്ര ജില്ലയിലെ മനുനി ഖാഡിൽനിന്നാണു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുതപദ്ധതിയുടെ സമീപത്തുള്ള ലേബർ ക്യാന്പിലെ തൊഴിലാളികളെയാണു കാണാതായത്. മഴമൂലം പ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയായിരുന്നുവെന്നും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തൊഴിലാളികളെ കാണാതായെന്നും അധികൃതർ പറഞ്ഞു. കുളുവിലെ ജീവൻ നള്ള, രെഹ്ല ബിഹാൽ, ഷിലഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. മണാലി, ബഞ്ജര്‍ മേഖലയിലും മിന്നൽപ്രളയം കനത്തനാശം വിതച്ചു. സുരക്ഷാ ഉദ്യോസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

ചുരുളി വിവാദം;പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ജോജു ജോർജിന്‍റെ വാദം തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

കൊച്ചി: ചുരുളി എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം കിട്ടിയില്ലെന്ന നടന്‍ ജോജു ജോർജിന്‍റെ വാദം തള്ളി സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മൂന്നു ദിവസത്തെ ഷൂട്ടിനായി അഞ്ച് ലക്ഷത്തോളം രൂപ ജോജുവിന് നല്‍കിയതിന്‍റെ തെളിവാണ് ലിജോ ജോസ് പുറത്തുവിട്ടിരിക്കുന്നത്. നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുത്താണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയില്‍ തങ്ങളാരും ജോജു ജോര്‍ജിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞു. ഒരവസരം ലഭിക്കുകയാണെങ്കില്‍ ചുരുളി തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും സംവിധായകന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചുരുളിയുമായി ബന്ധപ്പെട്ട് ജോജു ജോര്‍ജ് പരാമര്‍ശം നടത്തിയത്. തെറി പറയുന്ന ഭാഗം അവാര്‍ഡിന് മാത്രം അയക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് അതുപറഞ്ഞ് അഭിനയിച്ചത്. തെറിയല്ലാത്ത പതിപ്പ് ഞാന്‍ ഡബ്ബും ചെയ്തിരുന്നു. അതാകും റിലീസ് ചെയ്യുകയെന്നാണ് വിചാരിച്ചത്. പക്ഷേ ഈ പതിപ്പ് റിലീസ് ചെയ്യുമെന്ന്…

Read More

ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്കു മറിഞ്ഞ് ഒരു മരണം; 11 പേരെ കാണാതായി

ഡെറാഡൂൺ: ഉത്തരാഖണ്ഡ് രുദ്രപ്രയാഗ ജില്ലയിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 11 പേരെ കാണാതായി. ഏഴുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. 25ഓളം പേർ ബസിലുണ്ടായിരുന്നെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ബദരീനാഥ് ദേശീയപാതയിൽ ഘോൾതിറിൽ ഇന്നുരാവിലെയാണ് അപകടമുണ്ടായത്. കനത്തമഴയിൽ കരകവിഞ്ഞൊഴുകുന്ന അളകനന്ദ നദിയിൽ ബസ് പൂർണമായും മുങ്ങി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടകാരണം വ്യക്തമല്ല.

Read More

മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത; കടല്‍ക്ഷോഭ ഭീതിയിൽ തീരപ്രദേശങ്ങൾ; മംഗലംഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കൂടുതൽ കനക്കുമെന്നു കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പു നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം മൂലം നാളെയും മറ്റന്നാളും ശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രപ്രദേശിനും തെക്കൻ ഒഡീഷ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്നു വൈകിട്ടോടെ ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയിൽ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. കൂടുതൽ കുടുംബങ്ങളെ ക്യാന്പുകളിലേക്കു മാറ്റി. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മൂന്ന് ജില്ലകളിലെയും പ്രഫഷണൽ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന്…

Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം; പാര്‍ട്ടിയും മുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയും മുന്നണിയും വിശദമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള തീവ്രവര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് വിജയിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിരുന്നു. 2019 മുതല്‍ ജമാ അത്തെ ഇസ്‌ളാമിയും യുഡിഎഫും തമ്മില്‍ കുട്ടുകെട്ട് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Read More

ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾ സ്കൂൾ പ്രവേശനപട്ടികയിൽ പുറത്ത്

പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കണക്കെടുപ്പിന് ആധാർ കാർഡ് നിർബന്ധമാക്കിയതോടെ യുഐഡി നന്പർ നൽകാനാകാത്തവരെ പ്രവേശന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ യുഐഡി നിർബന്ധമാക്കി ആറാം പ്രവൃത്തിദിന കണക്കെടുപ്പ് നടത്തിയത് ഇതാദ്യമായാണ്. ഇതോടെ നിരവധി കുട്ടികളാണ് ഇക്കുറി അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടാതെ നിൽക്കുന്നത്. സ്കൂളുകളിലെ തസ്തിക നിർണയത്തിലും പുതിയ ഡിവിഷൻ അനുവദിക്കുന്നതിലും ഇതു തടസമായി മാറും. സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാക്കിയ സർക്കാർ നടപടി ഹൈക്കോടതിയും അംഗീകരിച്ചതോടെ ഇക്കാര്യത്തിൽ ഇനി സർക്കാർ ഇളവും പ്രതീക്ഷിക്കേണ്ടതില്ല. സ്കൂളുകളിൽ പ്രവൃത്തിദിനം തുടങ്ങി ആറാമത്തെ ദിവസത്തെ കണക്കെടുപ്പിലാണ് യുഐഡി നന്പർകൂടി നൽകേണ്ടിയിരുന്നത്. കുട്ടികളെ സ്കൂളുകളിൽ ചേർക്കാനെത്തിയപ്പോഴാണ് പല രക്ഷിതാക്കളും കുട്ടികൾക്ക് ആധാർ കാർഡിനായി അപേക്ഷ നൽകാൻ പോയത്. സാങ്കേതിക തകരാറുകളും മറ്റും കാരണം പലർക്കും സമയബന്ധിതമായി യുഐഡി ലഭിച്ചില്ല. പ്രവേശനം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും യുഐഡി നൽകാത്തവരെ അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്താനുമായില്ല. സ്കൂളുകളിൽ…

Read More