കൊച്ചി: ആലപ്പുഴ പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കു കപ്പലായ എംഎസ്സി എല്‍സ 3 യിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ അനിശ്ചിതത്വത്തിലായതോടെ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് ഡയറക്ടറേറ്റ്. എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചിരിക്കുന്നത്. എണ്ണ നീക്കം ചെയ്യന്നതിനായി എംഎസ്സി കമ്പനി നിയോഗിച്ച ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനി ദൗത്യത്തില്‍നിന്ന് പിന്മാറിയിരുന്നു. പ്രവൃത്തികള്‍ക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പല്‍ തിരിച്ചുപോവുകയും ചെയ്തു. ഇതോടെ ജൂലൈ മൂന്നിനുള്ളില്‍ തീര്‍ക്കേണ്ട എണ്ണ നീക്കല്‍ ദൗത്യം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇതോടെയാണ് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അന്ത്യശാസനം നല്‍കിയത്. ടി ആന്‍ഡ് ടി സാല്‍വേജ് കമ്പനിക്ക് പകരം സിംഗപ്പൂര്‍, ഡച്ച് കമ്പനിയെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ എംഎസ്സി അറിയിച്ചിരിക്കുന്നത്. കടല്‍…
Read MoreCategory: Loud Speaker
‘വാന്‍ഹായ് 503’ കപ്പൽ തീപിടിത്തം: വിഡിആര്‍ ഇന്നെത്തിക്കും; പരിശോധന നാളെ
കൊച്ചി: ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ കപ്പലില്‍നിന്നും കഴിഞ്ഞ ദിവസം ദൗത്യസംഘം വീണ്ടെടുത്ത വോയേജ് ഡാറ്റാ റെക്കോഡര്‍ (വിഡിആര്‍) ഇന്ന് കൊച്ചിയിലെത്തിക്കും. കപ്പലിന്റെ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ നാളെ ഇത് പരിശോധിക്കും. വിഡിആറില്‍ നിന്നുള്ള വിവരങ്ങള്‍ കപ്പല്‍ അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ നിഗമനം. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും. ഇന്ധന നീക്കത്തിനായി കര്‍മ പദ്ധതിഅതേസമയം, കപ്പലില്‍നിന്ന് ഇന്ധന നീക്കത്തിനുള്ള കമര്പദ്ധതി തയാറാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പംഗ് കപ്പല്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പലില്‍നിന്ന് ഇന്ധന ചോര്ച്ചയുണ്ടായാലുള്ള മലിനീകരണ പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് നടപടി. കപ്പല്‍ 48 മണിക്കൂറിനകം 100 നോട്ടിക്കല്‍ മൈല്‍ അകലേയ്ക്ക് മാറ്റാനുള്ള നീക്കം നടത്തി വരികയാണ്. അതിനിടെ കപ്പലില്‍ നിന്നും ഇപ്പോഴും പുക ഉയരുകയാണ്. കപ്പലിനെ ഇന്ത്യന്തീരത്തിന്…
Read Moreരാജസ്ഥാനിൽ ഫ്രഞ്ച് യുവതി മാനഭംഗത്തിനിരയായി: പ്രതി ഒളിവിൽ
ജയ്പുർ: രാജസ്ഥാനിൽ വിനോദസഞ്ചാരിയായ ഫ്രഞ്ച് യുവതി മാനഭംഗത്തിനിരയായി. പ്രതി ഒളിവിലാണ്. ടൈഗർ ഹില്ലിൽ ഗ്രീക്ക് ഫാം കഫേയിൽ പാർട്ടിയിൽ പങ്കെടുത്തശേഷം യുവതിയെ പ്രതി സുഖേറിലെ അപ്പാർട്ട്മെന്റിലേക്കു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു പരാതി. ഡൽഹിയിൽനിന്ന് ജൂൺ 22നാണ് യുവതി അംബാമാതയിലെത്തി ഹോട്ടലിൽ മുറിയെടുത്തത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും കൃത്യത്തിനുശേഷം ഇയാൾ ഒളിവിൽപോയിരുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം മൊഴിയെടുത്തു. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read Moreനിലമ്പൂരില്‍ യുഡിഎഫ് പ്രവര്‍ത്തിച്ചത് ഒറ്റകെട്ടായി; ഒറ്റയാന്മാര് ഒറ്റപ്പെടും; അന്‍വറിന് പി.സി. ജോര്‍ജിന്റെ അവസ്ഥയെന്നു സണ്ണി ജോസഫ്
തിരുവനന്തപുരം: പി.വി. അന്‍വര്‍ ഒറ്റയാനാണ്. ഒറ്റയാന്മാര് ഒറ്റപ്പെടും. അന്‍വറിന് പി.സി. ജോര്‍ജിന്റെ അവസ്ഥ സംഭവിക്കുമെന്നും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്. അന്‍വറിനെ യുഡിഎഫിലെടുക്കില്ലെന്നും വാതില്‍ അടച്ചതുതന്നെയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിപ്രായം യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി, അടച്ച വാതില്‍ തുറക്കാന്‍ താക്കോല്‍ ഉണ്ടല്ലോ എന്നു പറഞ്ഞത് അന്‍വറിന്റെ കാര്യത്തിലല്ല. അന്‍വര്‍ നിലമ്പൂരില്‍ വോട്ട് പിടിക്കുമെന്നറിയാമായിരുന്നു. യുഡിഎഫ് ഒറ്റകെട്ടായാണ് നിലമ്പൂരില്‍ പ്രവര്‍ത്തിച്ചത്. മുസ് ലിം ലീഗ് സ്വന്തം സ്ഥാനാര്‍ഥിയെ പോലെയാണ് ആര്യാടൻ ഷൗക്കത്തിനായി പ്രവര്‍ത്തിച്ചത്. നിലമ്പൂരിലെ യുഡിഎഫിന്റെ വിജയം സിപിഎം കണ്ണ് തുറന്നു കാണണം. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സണ്ണി ജോസഫ് തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഉടൻ തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അടുത്ത ദിവസം…
Read Moreഎവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച ക്യാപ്റ്റൻ എം.എസ്. കോഹ്ലി അന്തരിച്ചു; ആദരമർപ്പിച്ച് സേന
ന്യൂഡൽഹി: 1965ൽ എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിനു നേതൃത്വം നൽകിയ നാവികസേന മുൻ മുതിർന്ന ഉദ്യോഗസ്ഥനും ഇതിഹാസ പർവതാരോഹകനുമായി ക്യാപ്റ്റൻ എം.എസ്. കോഹ്ലി (93)യുടെ നിര്യാണത്തിൽ ആദരമർപ്പിച്ച് സേന. ക്യാപ്റ്റൻ കോഹ്ലിയോടൊപ്പം ഒന്‍പതുപേരാണ് അന്ന് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. പതിനേഴുവർഷം നീണ്ടുനിന്ന ലോക റിക്കാഡ് ആയിരുന്നു കോഹ്ലിയുടെയും സംഘത്തിന്റെയും നേട്ടം. ഇന്ത്യയുടെ ആദ്യ നന്ദ കോട്ട്, അന്നപൂർണ III പര്യവേഷണങ്ങൾ ഉൾപ്പെടെ 20 ഹിമാലയൻ ദൗത്യങ്ങൾക്ക് കോഹ്ലി നേതൃത്വം കൊടുത്തിട്ടുണ്ടെന്ന് നാവികസേന എക്സിലെ കുറിപ്പിൽ പറഞ്ഞു. നാവികസേനയിലെ സാഹികപരിശീലനത്തിന്റെ അമരക്കാരനായിരുന്നു ക്യാപ്റ്റൻ കോഹ്ലിയെന്നും മുതിർന്ന ഉദ്യോഗസ്ഥർ അനുസ്മരിച്ചു. പത്മഭൂഷൺ, അർജുന ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് ക്യാപ്റ്റൻ എം.എസ്. കോഹ്ലി അർഹനായിട്ടുണ്ട്.
Read Moreവിഎസിന്റെ നില ഗുരുതരമായി തുടരുന്നു; അതിതീവ്ര പരിചരണ വിഭാഗ വെന്റിലേറ്ററിൽ; ഇന്നു വൈകുന്നേരം മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. അദ്ദേഹം പട്ടത്തെ സ്വകാര്യാശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം കഴിയുന്നത്. വിഎസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്നലെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ അടുത്ത മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Moreഅന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ട അന്തരീക്ഷമില്ല; കൂടുതല്‍ പാർട്ടികളെ യുഡിഎഫില്‍ എത്തിക്കുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: അന്‍വറിനെ നിലവില്‍ യുഡിഎഫില്‍ ഉള്‍പ്പെടുത്തേണ്ട അന്തരീക്ഷമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അന്‍വറുമായുള്ള ബന്ധം വേണ്ടെന്നും വാതില്‍ അടയ്ക്കാനും യുഡിഎഫ് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയതുകൊണ്ട് താന്‍ യുഡിഎഫിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. നിലമ്പൂരിലെ വിജയം യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള കൂട്ടായ വിജയമാണ്. വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങില്ലെന്നും ആരുടെ മുന്നിലും യുഡിഎഫ് കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശംസയ്ക്ക് മുന്നില്‍ താനും കീഴടങ്ങില്ല. മുന്നണി ഉടന്‍ വിപുലീകരിക്കും. 2026-ല്‍ യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനുളള ശ്രമമാണ് എന്റെ മുന്നിലുള്ളത്. കൂട്ടായി മുന്നണിയെ അധികാരത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തര്‍ക്കമോ അവകാശവാദമോ ഇല്ല. എന്നെ ഏല്‍പ്പിച്ച ദൗത്യം യുഡിഎഫിനെ അധികാരത്തില്‍ തിരികെ കൊണ്ട് വരിക എന്നതാണ്. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയുമാണ്. മുന്‍കൂട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസില്‍ ഇല്ലെന്നും…
Read Moreമഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധമല്ല; ബന്ധപ്പെട്ട തർക്കം യുക്തിരഹിതമാണെന്നു സാംസ്കാരികമന്ത്രി ആശിഷ് ഷെലാർ
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധവിഷയമല്ലെന്നും മറാഠി ഭാഷാപഠനം മാത്രമാണു നിർബന്ധമെന്നും സംസ്ഥാന സാംസ്കാരികമന്ത്രി ആശിഷ് ഷെലാർ പറഞ്ഞു. സ്കൂളുകളിൽ മൂന്നാം ഭാഷ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം യുക്തിരഹിതമാണെന്നും ഷെലാർ വ്യക്തമാക്കി. മുംബൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ മൂന്നാംഭാഷയായി ഹിന്ദി നിർബന്ധപഠനമാക്കിയിട്ടില്ല. ഇത്തരത്തിൽ ഉയർന്നുവരുന്ന ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നും ഷെലാർ പറഞ്ഞു. യഥാർഥത്തിൽ അഞ്ചു മുതൽ എട്ടുവരെയുള്ള പാഠ്യപദ്ധതിയിൽ ഹിന്ദി നിർബന്ധപഠനമാക്കിയതു നീക്കം ചെയ്യുകയാണ് സർക്കാർ ചെയ്തത്. മറ്റു നിരവധി ഭാഷകൾക്കൊപ്പം ഓപ്ഷണൽ വിഷയമായി മാത്രമാണ് ഹിന്ദി ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഷെലാർ വ്യക്തമാക്കി.മറാഠി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ഹിന്ദി പൊതുവേ പഠിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, ഹിന്ദി നിർബന്ധമല്ലെന്നും ഹിന്ദി ഒഴികെയുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കുന്നതിന് ഒരു ക്ലാസിൽ കുറഞ്ഞത് 20 കുട്ടികൾവേണമെന്നും…
Read Moreഅത്യാഹിതങ്ങൾ അതിവേഗം നേരിടാനുള്ള സംവിധാനം; റെയിൽവേ സ്റ്റേഷനുകളിൽ പാനിക് ബട്ടണുകൾ സ്ഥാപിക്കും
കൊല്ലം: അപകടങ്ങളോ അത്യാഹിതങ്ങളോ സംഭവിച്ചാൽ അതിനെ അതിവേഗം നേരിടുന്നതിനു റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്ത് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നു. തിരക്കേറിയ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിലാണ് ഇത്തരം സംവിധാനം ഏർപ്പെടുത്തുന്നത്.ആദ്യഘട്ടത്തിൽ സെൻട്രൽ റെയിൽവേയിലെ 117 സ്റ്റേഷനുകളിലാണ് പാനിക് ബട്ടണുകൾ സ്ഥാപിക്കുന്നത്. പരീക്ഷണാർഥം ചില സ്റ്റേഷനുകളിൽ ഇത് ഏർപ്പെടുത്തിക്കഴിഞ്ഞു. സ്റ്റേഷനുകൾക്ക് ഉള്ളിൽ യാത്രക്കാർ ശ്രദ്ധിക്കുന്ന തരത്തിൽ ഇരുവശത്തുമായിട്ടാണ് ബട്ടണുകൾ സ്ഥാപിക്കുക.അടിയന്തിര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് റെയിൽവേ സംരക്ഷണ സേനയെ വിവരങ്ങൾ വേഗത്തിൽ അറിയിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. യാത്രക്കാരൻ പാനിക് ബട്ടൺ അമർത്തുമ്പോൾ ആർപിഎഫ് കൺട്രോൾ റൂമിലേക്കും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഉടൻ ജാഗ്രതാ സന്ദേശം ലഭിക്കും.ഇതുവഴി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അധികൃതർക്ക് സാഹചര്യങ്ങൾ വിലയിരുത്തി ഉടൻ സഹായം എത്തിക്കാനോ ഉചിതമായ നടപടികൾ സ്വീകരിക്കാനോ സാധിക്കും. എന്നാൽ ഈ സൗകര്യം ദുരൂപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും റെയിൽവേ…
Read Moreകന്നുകാലി കടത്ത്; ഒഡീഷയിൽ രണ്ടു ദളിതരെ തലമുണ്ഡനം ചെയ്ത് മുട്ടുകുത്തിച്ച് പുല്ലു തീറ്റിച്ചു; ആൾക്കൂട്ട വിചാരണയ്ക്കെതിരേ കേസെടുത്ത് പോലീസ്
ബർഹാംപുർ: ഒഡീഷയിൽ കന്നുകാലി കടത്ത് ആരോപിച്ചു രണ്ടു ദളിതരെ ആൾക്കൂട്ടം മർദിച്ചു. ബാബുല നായക് (54), ബുലു നായക് (42) എന്നിവർക്കാണ് മർദനമേറ്റത്. ധാരാകോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖരിഖുമ്മ ഗ്രാമത്തിലെ ജഹാദയിലാണു സംഭവം. ഇവരുടെ തല പാതി മുണ്ഡനം ചെയ്യുകയും മുട്ടുകുത്തി നടത്തിക്കുകയും പുല്ലുതീറ്റിക്കുകയും ഓടയിലെ മലിനജലം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽനിന്നു വ്യാപക പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്. ഹരിയോർ മേഖലയിൽനിന്നു രണ്ടു പശുക്കളെയും ഒരു കിടാവിനെയും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ ഗോ സംരക്ഷകരുടെ ഒരുസംഘം ഇവരെ പിടികൂടുകയും ആൾക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. ആൾക്കൂട്ടത്തിനിടയിൽനിന്ന് ഓടിരക്ഷപ്പെട്ട ഇവർ പോലീസ് സ്റ്റേഷനിൽ അഭയം തേടി. തന്റെ മകളുടെ വിവാഹത്തിന് ആചാരപ്രകാരം സമ്മാനം കൊടുക്കാനാണ് പശുക്കളെ എത്തിച്ചതെന്ന് ബാബുല പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read More