കൊക്കെയ്ൻ കേസ്; നടൻ ശ്രീകാന്ത് ജുഡീഷൽ കസ്റ്റഡിയിൽ; നടന്‍റെ രക്ത സാമ്പിൾ പരിശോധനാഫലത്തിൽ മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചു

ചെന്നൈ: മയക്കുമരുന്നു കേസിൽ അറസ്റ്റിലായ തെന്നിന്ത്യൻ നടൻ ശ്രീകാന്ത് ജൂലൈ ഏഴ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ. നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ശ്രീകാന്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. നടന്‍റെ രക്ത സാമ്പിൾ പരിശോധനാഫലം മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച അറസ്റ്റിലായ ലഹരി ഇടപാടുകാരൻ പ്രസാദുമായുള്ള ബന്ധമാണ് നടന്‍റെ അറസ്റ്റിലേക്ക് നയിച്ചത്. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയുടെ ഐടി വിഭാഗം സെക്രട്ടറിയായിരുന്നു സേലം സ്വദേശിയായ പ്രസാദ്. പാർട്ടി വിരുദ്ധപ്രവർത്തനത്തിന് അടുത്തിടെ ഇയാളെ പുറത്താക്കിയിരുന്നു. പ്രസാദിൽനിന്ന് നടൻ പലതവണ കൊക്കെയ്ൻ വാങ്ങിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

Read More

സമഗ്ര സുരക്ഷ; കേരള പോലീസിന്‍റെ സിഐഎംഎസ്  നിരീക്ഷണത്തിലുള്ളത് 76 സ്ഥലങ്ങള്‍

കൊച്ചി: സംസ്ഥാനത്ത് സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസിന്‍റെ സിഐഎം എസി(സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം)ന്‍റെ നിരീക്ഷണത്തിലുള്ളത് 76 സ്ഥലങ്ങള്‍. ബാങ്കുകള്‍, ജ്വല്ലറികള്‍, തുണിക്കടകള്‍, താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ഇതിൽപ്പെടുന്നത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിൽപ്പെടുന്ന സ്ഥലങ്ങളാണ് ഇതിലധികവും. 2019ലാണ് ദുബായ് പോലീസിന്‍റെ മാതൃകയില്‍ കേരള പോലീസ് കെല്‍ട്രോണുമായി ചേര്‍ന്ന് ഈ സുരക്ഷാ സംവിധാനം ആരംഭിച്ചത്. സെക്യുരിറ്റി ഉദ്യോഗസ്ഥരെ പരമാവധി കുറച്ച് കുറ്റമറ്റ സുരക്ഷ ഇതിലൂടെ ഉറപ്പാക്കാനാകും.അത്യാധുനിക സാങ്കേതിക വിദ്യകളുടെ സംയോജനത്തിലൂടെ വസ്തുവകകളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും, മോഷണം തടയുകയുമാണ് ലക്ഷ്യം. അത്യാധുനിക സെന്‍സറുകളും കാമറകളും ഉപയോഗിച്ച് ബാങ്കുകള്‍, ട്രഷറികള്‍, കറന്‍സി ചെസ്റ്റുകള്‍, എടിഎമ്മുകള്‍, ജ്വല്ലറികള്‍, സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍, താമസസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു. ഉപഭോക്തൃത പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നുഴഞ്ഞു കയറ്റ സെന്‍സറുകള്‍, കാമറകള്‍, ഇന്‍റര്‍ഫേസിംഗ് യൂണിറ്റുകള്‍ എന്നിവ പോലീസ് ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന…

Read More

ലാൻഡിംഗിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം സുരക്ഷിതമായി നിലത്തിറക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷി ശല്യം രൂക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഇന്നലെ ഡൊമസ്റ്റിക് ടെര്‍മിനലിലായിരുന്നു സംഭവം.  ഡല്‍ഹി- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാൻഡിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. വിമാനം താഴ്ന്ന് 200 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷി ശല്യം രൂക്ഷമാകുന്നത് വിമാന സര്‍വീസുകള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.

Read More

“സൂകൂൾ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ കൂടിയാണ് പ്രഥമാധ്യാപകര്‍ക്ക് ശമ്പളം’’; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ അധ്യാപക സംഘടനകള്‍

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ കൂടിയാണ് പ്രഥമാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനക്കെതിരെ അധ്യാപക സംഘടനകള്‍. സാമാന്യബോധമില്ലാത്ത പ്രസ്താവനയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയതെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകര്‍ ജോലി ചെയ്താണ് ശമ്പളം വാങ്ങുന്നതെന്നും അത് എന്തെല്ലാം കാര്യത്തിന് വിനിയോഗിക്കണമെന്നുള്ള അവകാശം അധ്യാപകര്‍ക്കുണ്ടെന്നും മന്ത്രിയുടെ ഉപദേശം വേണ്ടെന്നുമാണ് കെപിഎസ്ടിഎ നിലപാട്. അധ്യാപകര്‍ക്ക് നേരേ മന്ത്രി നടത്തുന്ന ഭീഷണി അംഗീകരിക്കില്ലെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്‍റ് കെ. അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദനുമാണ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഉച്ചഭക്ഷണ വിതരണം പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിവിധ പ്രതിപക്ഷ അധ്യാപക സംഘടന നേതാക്കള്‍ ആരോപിച്ചു.  

Read More

‘ട്രംപിന് ഇനിയും നൊബേൽ നൽകണോ?’ പാക്കിസ്ഥാനെതിരേ ഒവൈസി

ഹൈദരാബാദ്: ഇറാനിലെ ആണവനിലയങ്ങൾക്കുമേൽ അമേരിക്ക കനത്ത ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ, ട്രംപിന് നൊബേൽ നൽകാനുളള പാക്കിസ്ഥാൻ ശിപാർശയെ വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇറാനിൽ ബോംബിടാനാണോ അസിം മുനീർ, ട്രംപിനെ പോയി കണ്ടതെന്ന് ചോദിച്ച ഒവൈസി ഇനിയും ട്രംപിന് നൊബേൽ നൽകണമോയെന്ന് പാക്കിസ്ഥാനികളോട് ചോദിക്കണമെന്നും പരിഹസിച്ചു. ഇറാഖിലും ലിബിയയിലും അമേരിക്ക ഇതേ നയമാണു പ്രയോഗിച്ചതെന്നും എന്നാൽ അവിടങ്ങളിൽ നിന്ന് അവർക്ക് ഒന്നും ലഭിച്ചില്ലെന്നും ഒവൈസി പറഞ്ഞു. യുഎസിന്‍റെ ആക്രമണം നെതന്യാഹുവിനെ സഹായിക്കാൻ മാത്രമാണ്. ഗാസയിലെ ജനങ്ങളുടെ വംശഹത്യ ട്രംപിന് ഒരു വിഷയമേ അല്ല. നെതന്യാഹുവിനെ പലസ്തീനികളുടെ ക്രൂരനായ ഘാതകനായി ചരിത്രം വിലയിരുത്തുമെന്നും ഒവൈസി കൂട്ടിച്ചേർത്തു.അതേസമയം, ഇറാനെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാനും രംഗത്തെത്തി. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് പാക്കിസ്ഥാന്‍ പറഞ്ഞത്. മേഖലയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ മോശമാകുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Read More

താക്കോൽ കൈയിലുണ്ടല്ലോ; അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല; ആവശ്യമെങ്കിൽ തുറക്കാമെന്ന് സണ്ണി ജോസഫ്

 മലപ്പുറം: പി.വി.അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ആവശ്യമുണ്ടെങ്കില്‍ അത് തുറക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. നിലന്പൂരിൽ തങ്ങൾക്ക് ജനപിന്തുണ ലഭിച്ചു. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ചവിട്ടുപടിയാണ്. താന്‍ ഒറ്റയ്ക്കല്ല, കരുത്തുറ്റ ഒരു ടീം തനിക്കൊപ്പമുണ്ട്. ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഒരു വർഷമായി സഹിക്കാൻ പറ്റാത്ത തൊണ്ടവേദനയാൽ പുളഞ്ഞ് വിദ്യാർഥി; ആറ് വയസുകാരന്‍റെ തൊണ്ടയിൽ നിന്നെടുത്തത് കളിപ്പാട്ടത്തിലെ പ്ലാസ്റ്റിക്

ഹൈദരാബാദ്: അസഹനീയമായ തൊണ്ടവേദന മൂലം ആശുപത്രിയിലെത്തിയ ആറ് വയസുകാരന്‍റെ തൊണ്ടയിൽ നിന്ന് പ്ലാസ്റ്റിക്ക് വസ്തു കണ്ടെടുത്തു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഷണ്മുഖ എന്ന കുട്ടിയുടെ തൊണ്ടയിൽ നിന്നാണ് പ്ലാസ്റ്റിക് വസ്തു കണ്ടെടുത്തത്. കഴിഞ്ഞഒരു വർഷമായി നിരന്തരം തൊണ്ട വേദന എടുക്കാറുണ്ടായിരുന്നു. നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും വേദനയ്ക്ക് കാരണമെന്താണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല. അവസാനം ഖമ്മത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കാര്യം മനസിലായത്. ഒരു വർഷം മുൻപ് കളിക്കുന്നതിനിടെ ഷണ്മുഖ അറിയാതെ കളിപ്പാട്ടത്തിൽ നിന്നുള്ള ഒരു പ്ലാസ്റ്റിക് വസ്തു വിഴുങ്ങിയിരുന്നു. ഇതാണ് തൊണ്ടവേദനയ്ക്ക് കാരണമായത്. എൻഡോസ്കോപ്പ് ഉപകരണത്തിലൂടെയാണ് പ്ലാസ്റ്റിക് വസ്തു പുറത്തെടുത്തത്. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അതികൃധർ പറഞ്ഞു.

Read More

പിറന്നാൾ സമ്മാനമായി കൊടുത്തത് നാടൻ ബോംബ്: എറിഞ്ഞ് പൊട്ടിച്ച് വൻ ആഘോഷം; നാട്ടുകാരുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ചെന്നൈ: നാടൻ ബോംബുകൾ എറിഞ്ഞുപൊട്ടിച്ച് ജന്മദിനം ആഘോഷിച്ച യുവാവ് അറസ്റ്റിൽ. ദീപക് എന്ന 21 കാരനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം ജൻമദിനം ആഘോഷിക്കുന്നതിനായി ദിവസങ്ങൾ‌ക്ക് മുന്നേ തന്നെ ദീപക് പദ്ധതി തയാറാക്കിയിരുന്നു. സോഷ്യൽ മീഡിയ വഴി എല്ലാവരെയും ചെങ്കൽപേട്ടിലേക്ക് രാത്രി പിറന്നാൾ ആഘോഷിക്കാൻ എത്തണമെന്ന് ക്ഷണിക്കുകയും ചെയ്തു. പിറന്നാൾ ദിനത്തിൽ പാട്ടും മേളവുമൊക്കെ ആയി ആഘോഷം കനത്തപ്പോൾ കൂട്ടുകാരിൽ ഒരാളായ ദേവ് ദീപകിന് സമ്മാനപ്പൊതി നൽകി. നാടൻ ബോംബുകൾ ആയിരുന്നു പൊതിക്കുള്ളിൽ. ആഘോഷ ലഹരിയിൽ ദീപക് സമ്മാനമായി കിട്ടിയ ബോംബ് പൊട്ടിക്കുകയും പ്രദേശത്തേക്ക് എറിയുകയും ചെയ്തു. സംഭവം അപ്പോൾ തന്നെ നാട്ടുകാർ ചെങ്കൽപേട്ട് താലൂക്ക് പോലീസിൽ അറിയിച്ചെങ്കിലും പോലീസ് എത്തുന്നതിനു മുൻപ് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് വ്യാഴാഴ്ച പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് ദീപക്കിനെ അറസ്റ്റ് ചെയ്തു. ചെങ്കൽപേട്ട് താലൂക്ക്, ടൗൺ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ…

Read More

ടൂറിസ്റ്റ് ബസും കെഎസ്ആർടിസി സൂപ്പ‌ർ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം: 50ലധികം ആളുകൾക്ക് പരിക്ക്; സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സജി ചെറിയാന്‍

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസിന്‍റെ തൊട്ട് മുന്നില്‍ പോയ കാര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസ് വലത്തോട്ട് വെട്ടിക്കുകയും എതിരേ വന്ന ടൂറിസ്റ്റ് ബസിനോട് കൂട്ടിയിടിക്കുകയുമായിരുന്നു. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. മന്ത്രി സജി ചെറിയാന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

Read More

ടെക് കന്പനികളിൽ കൂട്ട പിരിച്ചുവിടൽ

ന്യൂയോർക്ക്: ചില തൊഴിൽശക്തികളിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ആഗോള ടെക് ഭീമന്മാർ വൻതോതിലുള്ള പിരിച്ചുവിടലിനൊരുങ്ങുന്നു. ടെക്, മീഡിയ, ഫിനാൻസ്, നിർമാണം, റീട്ടെയിൽ, ഉൗർജം എന്നിവയിലെല്ലാം കഴിഞ്ഞ രണ്ടു വർഷത്തെ ഗണ്യമായ തൊഴിൽ വെട്ടിക്കുറവിന് ശേഷം, 2025ൽ നിരവധി കന്പനികൾ കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു.മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ, ഇന്‍റൽ തുടങ്ങിയ ടെക് കന്പനികളാണ് കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. പിരിച്ചുവിടൽ ടെക് കന്പനികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ യുഎസ് പൊതുമേഖല കന്പനികൾ തങ്ങളുടെ വൈറ്റ് കോളർ ജീവനക്കാരുടെ എണ്ണം 3.5 ശതമാനം കുറച്ചെന്നാണ് റിപ്പോർട്ട് ചെയ്തത്.മൈക്രോസോഫ്റ്റ് അടുത്തിടെ മൂന്നാം റൗണ്ട് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. പ്രധാനമായും വിൽപ്പന വിഭാഗത്തെ ലക്ഷ്യം വച്ചുള്ള ആയിരക്കണക്കിന് ജോലികൾ ഇല്ലാതാക്കാൻ തയാറെടുക്കുകയാണ് മൈക്രോസോഫ്റ്റ്. വൻതോതിലുള്ള എഐ നിക്ഷേപങ്ങൾക്കിടയിൽ കന്പനി പുനഃസംഘടന തുടരുന്നതിനാൽ ജൂലൈ ആദ്യം…

Read More