യുപിയിൽ ആശുപത്രിക്ക് തീപിടിച്ചു: ഇരുന്നൂറോളം പേരെ ഒഴിപ്പിച്ചു; മൂന്നു പേർ ഗുരുതരാവസ്ഥയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിലുള്ള ലോക് ബന്ധു ആശുപത്രിയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി ആശുപത്രിയിലെ താഴത്തെ നിലയിലാണു തീപിടിത്തം ഉണ്ടായത്. പിന്നാലെ കെട്ടിടത്തിൽ പുക നിറഞ്ഞു. ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചു. ആദ്യം തീപിടിച്ച നിലയിൽ 40ഓളം രോഗികളാണ് ഉണ്ടായിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ രോഗികൾ കൂടുതൽ പരിഭ്രാന്തരായി. അഗ്നിരക്ഷാ സേനയും മറ്റ് അടിയന്തര രക്ഷാപ്രവ‍ർത്തക വിഭാഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ലെന്നാണു പ്രാഥമിക നിഗമനം. ആശുപത്രിയിൽനിന്ന് മാറ്റിയ രോഗികളെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ മൂന്നു പേർ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്കുതന്നെ മാറ്റിയതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സ്ഥലം സന്ദർശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ വിലയിരുത്

Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് പ്രവേശനത്തിന് അൻവർ: സ്ഥാനാര്‍ഥിയുടെ കാര്യത്തിലും കടുത്ത നിലപാട്; എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശയക്കുഴപ്പത്തിൽ യുഡിഎഫ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണു പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്ന നിലപാടിലാണ് അന്‍വര്‍. യുഡിഎഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ പേര്‍ ഒപ്പം വരും. അത്തരത്തിൽ കൂട്ടായ പ്രവര്‍ത്തനം നടത്താനാകുമെന്നാണ് പി.വി. അന്‍വര്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയിയും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്തുമാണ് പരിഗണനപട്ടികയിലുള്ളത്. ഇവരിലാരാകണം സ്ഥാനാ ർഥിയെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. ഉപതെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം ഏതു സമയവും വരാമെന്നിരിക്കെ മുന്നണികൾ തിരക്കിട്ട ചർച്ചകളിലാണ്. നേരത്തെ വി.എസ്. ജോയിയുടെ പേരാണ് പി.വി. അൻവർ ഉയർത്തി കാട്ടിയിരുന്നത്. ആ നിലപാടിൽത്തന്നെ ഉറച്ചുനിൽക്കുകയാണ് പി.വി. അൻവർ എന്നാണ് സൂചന. ആര്യാടൻ…

Read More

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ. കെ രാഗേഷ്: പേര് നിർദേശിച്ചത് മുഖ്യമന്ത്രി

കണ്ണൂർ: പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ. കെ. രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് രാഗേഷിന്‍റെ പേര് നിർദേശിച്ചത്. സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എം. പ്രകാശന്‍റേയും ടി.വി.രാജേഷിന്‍റേയും പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവിൽ കെ. കെ.രാഗേഷിനെ തിരഞ്ഞടുക്കുകയായിരുന്നു. എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി, പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാഗേഷ് കിസാന്‍സഭ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറിയാണ്. സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കെ. കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും.  

Read More

പി. വിജയനെതിരായ വ്യാജ മൊഴി: അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി; സിവിലായും ക്രിമിനലായും നടപടിയെടുക്കാം

തിരുവനന്തപുരം: എഡിജിപി പി. വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ. സ്വർണ കടത്തിൽ പി. വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു. എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയമൊഴി. സുജിത് ദാസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പി. വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിച്ചിരുന്നു.

Read More

എതിർസ്വരങ്ങളെ അടിച്ചമർത്തിയും ഫെഡറലിസത്തെ കാറ്റിൽപ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ: അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ: പിണറായി വിജയൻ

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി. ആർ. അംബേദ്കറുടെ 134-ാം ജന്മവാർഷിക ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി ജീവിതം തന്നെയുഴിഞ്ഞുവച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറെന്ന് മുഖ്യമന്ത്രി. ജാതിവ്യവസ്ഥ തീർത്ത അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരേ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്‍റെ സമരവീര്യം ഏവർക്കും പ്രചോദനമേകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്‍റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്‍റേത്. ജാതിവ്യവസ്ഥ തീർത്ത അനാചാരങ്ങൾക്കും ഉച്ചനീച്ചത്വങ്ങൾക്കുമെതിരേ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്‍റെ സമരവീര്യം ഏവർക്കും പ്രചോദനമേകുന്നതാണ്. സാമൂഹിക നീതിയിലും തുല്യ പരിരക്ഷയിലുമൂന്നുന്ന നമ്മുടെ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. ജനാധിപത്യ,…

Read More

സുഹൃത്തുക്കളെ വിളിച്ച് മരിക്കുകയാണെന്ന് പറഞ്ഞു; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വയനാട്: കേണിച്ചിറയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യാണ് കൊല്ലപ്പെട്ടത്. ലിഷയുടെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ജിൻസണെ കൈ ഞരമ്പ് മുറിച്ച് വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ജിൻസൺ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൽസൺ.  

Read More

സാമ്പത്തിക തട്ടിപ്പ് കേസ്: മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് ചോക്‌സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. സിബിഐയുടെ അപേക്ഷയില്‍ ബെല്‍ജിയം പോലീസ് ശനിയാഴ്ചയാണ് 65-കാരനായ മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ ജയിലിലാണെന്നാണ് വിവരം. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സിക്കെതിരെ അന്വേഷണം.

Read More

വിഷു ഈസ്റ്റർ ആഘോഷങ്ങൾ കളറാക്കാൻ കൊണ്ടുവന്നു: വാഹന പരിശോധനയ്ക്കിടെ വാനിന്‍റെ സീറ്റിനടിയിൽ നിന്ന് പിടികൂടിയത് 20 കിലോ കഞ്ചാവ്: മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിലേക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. വാനിൽ നിന്ന് 20 കിലോ കഞ്ചാവ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത് കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32), ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ കെ. എ. ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ്ഐ നിമിൻ കെ. ദിവാകരന്‍റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടി.  

Read More

15കാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി; 11 കാരൻ ദൃശ്യങ്ങൾ പകർത്തിയെന്ന് മൊഴി; സംഭവം പുറത്തായത് കുട്ടിയുടെ ബന്ധുവിന്‍റെ പക്കൽ പകർത്തിയ ദൃശ്യങ്ങൾ എത്തിയപ്പോൾ

കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെകൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കൂടെ ഉണ്ടായിരുന്ന പതിനൊന്നുകാരൻ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ പെണ്‍കുട്ടിയുടെ ബന്ധുവിന്‍റെ പക്കല്‍ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുകയും അതോടെ പീഡനവിവരം പുറത്തു പറയുകയുമായിരുന്നു. പിന്നാലെ പോലീസില്‍ നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയരായ വിദ്യാർഥികളോട് ചൊവ്വാഴ്ച ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. കുറ്റാരോപിതരായ ഒരാളുടെ വീട്ടില്‍വച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പെൺകുട്ടി പറഞ്ഞു.  

Read More

മാർച്ചിൽ മുന്നിൽ ചാറ്റ്ജിപിടി: പിന്നിലായത് ഇൻസ്റ്റഗ്രാമും ടിക് ടോക്കും

ന്യൂയോർക്ക്: മാർച്ചിൽ ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്ത ആപ്പായി ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി. ഇൻസ്റ്റഗ്രാമിനെയും ടിക് ടോക്കിനെയും മറികടന്നാണ് ചാറ്റ്ജിപിടി ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറിയതെന്ന് അനലിറ്റിക്സ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് ആദ്യം ആരംഭിക്കുകയും പെട്ടെന്ന് വൈറലാകുകയും ചെയ്ത ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ സവിശേഷതയാണ് ഡൗണ്‍ലോഡ് കൂട്ടിയത്. ഉപയോക്താക്കൾ ഗിബ്ലി-സ്റ്റൈൽ ചിത്രങ്ങൾ സൃഷ്ടിക്കുകയും അവ വ്യാപകമായി പങ്കിടുകയും ചെയ്തു. ഇത് ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള ഡൗണ്‍ലോഡുകളിൽ 28 ശതമാനം വർധനവിന് കാരണമായി. 2025 ന്‍റെ ആദ്യ പാദത്തെ 2024ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ, ചാറ്റ്ജിപിടിയുടെ ഡൗണ്‍ലോഡുകൾ 148% വർധിച്ചുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. മാർച്ചിൽ ആഗോളതലത്തിൽ ചാറ്റ്ജിപിടി 46 മില്യണ്‍ ഡൗണ്‍ലോഡുകൾ രേഖപ്പെടുത്തിയതായി ആപ്പ്ഫിഗേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻസ്റ്റാഗ്രാമിനെ ഒരു ചെറിയ വ്യത്യാസത്തിൽ പിന്നിലാക്കി. ചാറ്റ്ജിപിടി ഐഒഎസിൽ 13 മില്യണ്‍…

Read More