വിഷു ഈസ്റ്റർ ആഘോഷങ്ങൾ കളറാക്കാൻ കൊണ്ടുവന്നു: വാഹന പരിശോധനയ്ക്കിടെ വാനിന്‍റെ സീറ്റിനടിയിൽ നിന്ന് പിടികൂടിയത് 20 കിലോ കഞ്ചാവ്: മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിലേക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. വാനിൽ നിന്ന് 20 കിലോ കഞ്ചാവ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. വാഹനം തടഞ്ഞ് നിർത്തി പരിശോധിച്ചതിലാണ് സീറ്റിനടിയിൽ ഒളിപ്പിച്ച രീതിയിൽ കഞ്ചാവ് കണ്ടെടുത്തത് കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32), ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ കെ. എ. ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ്ഐ നിമിൻ കെ. ദിവാകരന്‍റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടി.  

Read More

15കാരിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി; 11 കാരൻ ദൃശ്യങ്ങൾ പകർത്തിയെന്ന് മൊഴി; സംഭവം പുറത്തായത് കുട്ടിയുടെ ബന്ധുവിന്‍റെ പക്കൽ പകർത്തിയ ദൃശ്യങ്ങൾ എത്തിയപ്പോൾ

കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെകൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കൂടെ ഉണ്ടായിരുന്ന പതിനൊന്നുകാരൻ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ പെണ്‍കുട്ടിയുടെ ബന്ധുവിന്‍റെ പക്കല്‍ എത്തിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കുകയും അതോടെ പീഡനവിവരം പുറത്തു പറയുകയുമായിരുന്നു. പിന്നാലെ പോലീസില്‍ നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയരായ വിദ്യാർഥികളോട് ചൊവ്വാഴ്ച ജുവനയിൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. കുറ്റാരോപിതരായ ഒരാളുടെ വീട്ടില്‍വച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പെൺകുട്ടി പറഞ്ഞു.  

Read More

മാർച്ചിൽ മുന്നിൽ ചാറ്റ്ജിപിടി: പിന്നിലായത് ഇൻസ്റ്റഗ്രാമും ടിക് ടോക്കും

ന്യൂയോർക്ക്: മാർച്ചിൽ ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്ത ആപ്പായി ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി. ഇൻസ്റ്റഗ്രാമിനെയും ടിക് ടോക്കിനെയും മറികടന്നാണ് ചാറ്റ്ജിപിടി ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പായി മാറിയതെന്ന് അനലിറ്റിക്സ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് ആദ്യം ആരംഭിക്കുകയും പെട്ടെന്ന് വൈറലാകുകയും ചെയ്ത ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ സവിശേഷതയാണ് ഡൗണ്‍ലോഡ് കൂട്ടിയത്. ഉപയോക്താക്കൾ ഗിബ്ലി-സ്റ്റൈൽ ചിത്രങ്ങൾ സൃഷ്ടിക്കുകയും അവ വ്യാപകമായി പങ്കിടുകയും ചെയ്തു. ഇത് ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള ഡൗണ്‍ലോഡുകളിൽ 28 ശതമാനം വർധനവിന് കാരണമായി. 2025 ന്‍റെ ആദ്യ പാദത്തെ 2024ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുന്പോൾ, ചാറ്റ്ജിപിടിയുടെ ഡൗണ്‍ലോഡുകൾ 148% വർധിച്ചുവെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. മാർച്ചിൽ ആഗോളതലത്തിൽ ചാറ്റ്ജിപിടി 46 മില്യണ്‍ ഡൗണ്‍ലോഡുകൾ രേഖപ്പെടുത്തിയതായി ആപ്പ്ഫിഗേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻസ്റ്റാഗ്രാമിനെ ഒരു ചെറിയ വ്യത്യാസത്തിൽ പിന്നിലാക്കി. ചാറ്റ്ജിപിടി ഐഒഎസിൽ 13 മില്യണ്‍…

Read More

സർക്കാർ മുൻ പ്ലീഡർ പി.ജി. മനു മരിച്ച നിലയിൽ: മരണം ‘മാപ്പപേക്ഷ വിഡിയോ’ പുറത്തുവന്നതിനു പിന്നാലെ

കൊല്ലം: സർക്കാർ മുൻ പ്ലീഡർ പി.ജി. മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്‍റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും പരാതി ഉയർന്നിരുന്നു. ഇതോടെ മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്‍റെ ദൃശ്യം കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ…

Read More

തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ പറയുന്നത് പോലെ ; ലീഗിന്‍റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം മുസ്‌ലീം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേത്. ആ പ്രസ്താവന ലീഗിനെ കുറിച്ചല്ല, പറഞ്ഞത് ജനം കേട്ടു. വ്യാഖ്യാനം കൊണ്ട് അത് മാറ്റാനാവില്ല . വെറുപ്പിന്‍റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങിൽ തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണ്. ലീഗിന്‍റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ല. ലീഗിനെ കുറിച്ചാണ് പ്രസ്താവന എന്ന് കേട്ടാൽ ഭയപ്പെടുകയില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിച്ചാൽ അവർ മോശം ആവും. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

എൻഐഎയുടെ ചോദ്യംചെയ്യൽ തുടരുന്നു: തഹാവൂര്‍ റാണയെ കൊച്ചിയിൽ സഹായിച്ചവർ ആരൊക്കെ? ഒരാള്‍ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആരൊക്കെ സഹായം നല്കി എന്നതിനെക്കുറിച്ച് എൻഐഎ അന്വേഷിക്കുന്നു. 2008 നവംബർ 16ന് റാണ കൊച്ചിയിൽ ഉണ്ടായിരുന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘത്തിനു നേരത്തെ ലഭിച്ചിരുന്നു. ആഡംബര ഹോട്ടലിൽ താമസിച്ച റാണ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയെന്നാണു വിവരം. ഭീകരരെ റിക്രൂട്ട് ചെയ്യാനാണു റാണ കൊച്ചിയിൽ എത്തിയതെന്നാണ് എൻഐഎ കരുതുന്നത്. അതിനിടെ, റാണയെയും മുഖ്യപ്രതി ഹെഡ് ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദേശപ്രകാരമാണ് ഹെഡ് ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകി. റാണയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിലെത്തിച്ചു. തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ റാണയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് റാണ പൂർണമായും സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ്…

Read More

പിടിവിട്ട് പൊന്ന് , പവന് 70,000 കടന്നു; ഇന്നു കൂടിയത് 200 രൂപ, പവന് 70,160

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിച്ചു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണവില പവന് 70,000 രൂപ കടക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 3237 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.10 ആണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 76,000 രൂപയെങ്കിലും നല്‍കണം. സ്വര്‍ണവില കൂടുന്നതിന് ആധാരമായ ഭൗമ രാഷ്ട്ര സംഘര്‍ഷങ്ങളും വ്യാപാരയുദ്ധങ്ങളും അതേപടി തുടരുകയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്‍കുന്ന സൂചനയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു. വിവാഹ സീസണ്‍ ആരംഭിച്ചിരിക്കേ സ്വര്‍ണത്തിന്‍റെ റിക്കാര്‍ഡ് വില വര്‍ധന സാധാരണക്കാരുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.…

Read More

സുപ്രീം കോടതിക്കെതിരേ കേരള ഗവർണർ; ഭരണഘടന ഭേദഗതി തീരുമാനിക്കുന്നത് രണ്ടു ജഡ്ജിമാരാണോ?

തിരുവനന്തപുരം: ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേകർ. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്നും കേരള ഗവർണർ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്‍റെ യും തമിഴ്നാടിന്‍റെ യും വിഷയങ്ങൾ വ്യത്യസ്തമാണ്. ഗവർണർ ഒരു നിശ്ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. ഹർജി പരിഗണിച്ച ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്‍റും പിന്നെ എന്തിനാണ്-…

Read More

വഖഫിനെതിരേ പ്രതിഷേധം: ബംഗാളിൽ അക്രമാസക്തം

കൊൽക്കത്ത: വഖഫ് (ഭേദഗതി) നിയമത്തിനെതിരേ പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ സുരക്ഷ ശക്തമാക്കി. മുർഷിദാബാദ് ജില്ലയിലെ ജംഗിപുരിൽ ഇന്നലെ നടന്ന പ്രകടനങ്ങൾ അക്രമാസക്തമാവുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് സുരക്ഷ വർധിപ്പിച്ചത്. ജംഗിപുരിലെ സുതി, സംസർഗഞ്ച് പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വൻ പോലീസ് സന്നാഹമാണ് മേഖലയിൽ തന്പടിച്ചിട്ടുള്ളത്. സിലിഗുരിയിലുണ്ടായ പ്രതിഷേധത്തിലും വൻ നാശനഷ്ടങ്ങളുണ്ടായി. ആലിയ സർവകലാശാല വിദ്യാർഥികളും പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ജയ്പുരിൽ നിരവധി മുസ്‌ലിം സംഘടനകളും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു പ്രകടനങ്ങൾ. അതേസമയം, വഖഫിനെതിരേ പ്രതിപക്ഷ പ്രതിഷേധം വ്യാപകമാകുന്പോൾ 20 മുതൽ മേയ് അഞ്ചു വരെ ബിജെപിയുടെ നേതൃത്വത്തിൽ “വഖഫ് പരിഷ്കരണ ബോധവത്കരണ കാമ്പയിൻ’ ആരംഭിക്കുമെന്ന് ദേശീയനേതാക്കൾ പറഞ്ഞു.

Read More

എയിംസ്; കോഴിക്കോടും പാലക്കാടും മറികടന്ന് ആലപ്പുഴയിൽ എത്തുമോ? എയിംസ് എത്തുമെന്ന വിവരത്തിൽ ആഹ്ലാദിച്ച് ആലപ്പുഴക്കാർ

ആലപ്പുഴ: എയിംസ് ആലപ്പുഴയില്‍ എത്തുമെന്ന വിവരത്തിൽ ആഹ്ലാദിച്ച് ആലപ്പുഴ. കോഴിക്കോടും പാലക്കാടും മറികടന്ന് ആലപ്പുഴയിൽ എത്തുമോ? കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന എയിംസ് സാധ്യതാ പട്ടികയില്‍ ആലപ്പുഴയും. കോഴിക്കോട്, പാലക്കാട് ജില്ലകള്‍ക്ക് പുറമെയാണ് ആലപ്പുഴയും പരിഗണിക്കുന്നത്. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള മന്ത്രിയാണ് എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ആലപ്പുഴയില്‍ സ്ഥാപിക്കുന്നതിനായി ശ്രമിക്കുന്നത്. എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നതാണ് പരിഗണിക്കുന്നതിന് ഒരു കാരണം. കൂടാതെ ആലപ്പുഴയില്‍ സ്ഥലവും ലഭ്യമാണ്. ആലപ്പുഴയില്‍ പൂട്ടിക്കിടക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയാണ് എയിംസിനായി കണ്ടുവയ്ക്കുന്നത്. നിയമിച്ചുഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. സ്‌പെഷല്‍ ഓഫിസറെയും നിയമിച്ചു. എന്നാല്‍, നടപടി മുന്നോട്ട് പോയില്ല. പിന്നീട് എയിംസ് പാലക്കാട് ജില്ലയില്‍ പരിഗണിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. ബിജെപി നേതൃത്വവും ഈ നിര്‍ദേശത്തെ അനൂകൂലിച്ചിരുന്നു. സ്ഥലം ലഭ്യമാണെന്നതാണ് പാലക്കാടിന്‍റെ…

Read More